കിരാത സെക്കന്‍റ് ലുക്ക് പോസ്റ്റർ

കേരള മനസാക്ഷിയെ ഞെട്ടിച്ച യഥാർഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ആക്ഷൻ ത്രില്ലർ ചിത്രം “കിരാത” യുടെ സെക്കന്‍റ് ലുക്ക് പോസ്റ്റർ റിലീസായി. എം.ആർ. ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, ഡോ. രജിത്കുമാർ, അരിസ്റ്റോ സുരേഷ്, രാജ്മോഹൻ, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമീർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ എന്നിവരോടൊപ്പം നിർമാതാവ് ഇടത്തൊടി ഭാസ്ക്കരൻ അതിഥി വേഷത്തിലുമെത്തുന്നു. ബാനർ- ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഛായാഗ്രഹണം, എഡിറ്റിംഗ് സംവിധാനം- റോഷൻ കോന്നി, രചന,സഹസംവിധാനം- ജിറ്റ ബഷീർ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്- കലേഷ് കുമാർ കോന്നി, ശ്യാം അരവിന്ദം, ഗാനരചന- മനോജ് കുളത്തിൽ, മുരളി മൂത്തേടം, അരിസ്റ്റോ സുരേഷ്, സംഗീതം-…

Read More

നമുക്ക് വരുന്ന തുക വലുതാണെങ്കിലും ചെറുതാണെങ്കിലും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയെന്നത് വലിയ കാര്യമാണ്: മീനാക്ഷി അനൂപ്

ഫിനാൻഷ്യൽ മാനേജ്മെന്‍റിന് അച്ഛനും അമ്മയും എപ്പോഴും കൂടെയുണ്ടെന്ന് മീനാക്ഷി അനൂപ്. അതെന്‍റെ നിർബന്ധമാണ്. കാരണം അച്ഛനും അമ്മയും ഒറ്റയ്ക്ക് നോക്കാൻ പറഞ്ഞാൽ പറ്റില്ല. ഇപ്പോൾ ഞാൻ വളരെ കംഫർട്ടബിളാണ്. നമുക്ക് വരുന്ന തുക വലുതാണെങ്കിലും ചെറുതാണെങ്കിലും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയെന്നത് വലിയ കാര്യമാണ്. ഒരു രൂപയ്ക്കും അതിന്‍റേതായ വിലയുണ്ട്. അത് അറിഞ്ഞ് കൈകാര്യം ചെയ്യാൻ പറ്റാത്തിടത്തോളം നമ്മൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. എനിക്ക് 18 വയസായപ്പോൾ അച്ഛൻ എന്നോട് ഇനി പൈസ കൈകാര്യം ചെയ്യാൻ പഠിക്കണം, കുഞ്ഞു കുഞ്ഞ് സേവിംഗ്സ് വെക്കണം എന്ന് പറഞ്ഞു. ഞാൻ എല്ലാ പ്രാവശ്യവും ഒരു നൂറു രൂപ വെച്ച് തരാം. നീ അത് സേവ് ചെയ്യ്. എങ്ങനെ പോകുമെന്ന് നോക്കാമെന്നും പറഞ്ഞു. ഇപ്പോൾ എനിക്ക് സ്വന്തമായി സേവ് ചെയ്യാൻ പറ്റുന്നുണ്ട്. നമുക്കു കിട്ടുന്ന അഞ്ച് രൂപയാണെങ്കിലും പത്ത് രൂപയാണെങ്കിലും അത് ചെലവാക്കാതെ എടുത്ത്…

Read More

വണ്ണം വയ്ക്കാൻ ഇഞ്ചക്ഷൻ എടുത്തിട്ടാണ് അഭിനയിക്കാൻ എത്തിയത്: ഷീല

മലയാളത്തിൽ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു ഷീല. പഴയകാല നായിക നടി ഷീലയ്ക്ക് സിനിമാ രംഗത്ത് ഇന്നും ബഹുമാന്യ സ്ഥാനമുണ്ട്. താൻ എങ്ങനെയാണ് അഭിനയ രംഗത്തേക്ക് വന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. എസ്.എസ്. രാജേന്ദ്രൻ‌ എന്ന തമിഴ് നടനുണ്ടായിരുന്നു. അദ്ദേഹത്തിന് മൂന്ന് ഭാര്യമാരാണ്. അതിൽ ആദ്യത്തെ ഭാര്യ പങ്കജവല്ലി ഞങ്ങളുടെ കുടുംബത്തിന്‍റെ കാര്യം മനസിലാക്കി. സിനിമയിൽ അഭിനയിപ്പിക്കെന്ന് അവരാണ് പറഞ്ഞത്. അന്ന് ഭയങ്കര മെലിഞ്ഞിട്ടാണ് ഞാൻ. ഇതിനെ ഒന്ന് വണ്ണം വപ്പിച്ചിട്ട് സിനിമയിൽ അഭിനയിപ്പിക്കാം എന്നവർ പറഞ്ഞു. അങ്ങനെയാണ് ചെന്നൈയിലേക്ക് ഞങ്ങൾ വരുന്നത്. എനിക്ക് കിട്ടിയ ഭാഗ്യം എന്താണെന്നറിയുമോ. ഇന്നത്തെ നടിമാരെല്ലാം മെലിയാൻ വേണ്ടി എന്ത് പാടാണ് പെടുന്നത്. അന്ന് എല്ലാവർക്കും നല്ല വണ്ണം വേണം. അംബിക, സാവിത്രി, ഭാനുമതി തുടങ്ങിയ അന്നത്തെ നായികമാർ നല്ല വണ്ണമുള്ളവരാണ്. അവർക്ക് 35 വയസോളമുണ്ടാകും. പക്ഷെ ബുക്കും പിടിച്ച് സ്കൂളിൽ…

Read More

ഓരോ റിലേഷൻഷിപ്പ് കഴിയുമ്പോഴും ഓരോ കാര്യങ്ങൾ പഠിക്കും: മീര നന്ദൻ

മുല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടി മീര നന്ദൻ സിനിമാ രംഗം വിട്ട് ഇപ്പോൾ ദുബായിയിൽ ആർജെയായി ജോലി ചെയ്യുകയാണ്. 2024 ലായിരുന്നു മീര നന്ദന്‍റെ വിവാഹം. ശ്രീജു എന്നാണ് ഭർത്താവിന്‍റെ പേര്. വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ മീര നന്ദൻ. ഒരഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഒറ്റയ്ക്ക് താമസിക്കുമ്പോഴും എനിക്ക് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഓരോ റിലേഷൻഷിപ്പ് കഴിയുമ്പോഴും ഓരോ കാര്യങ്ങൾ പഠിക്കും. നെഗറ്റീവും പോസിറ്റീവും. എനിക്ക് മതിയായി, ഒറ്റയ്ക്ക് ജീവിക്കണം എന്ന ഘട്ടത്തിലേക്ക് ഞാനെത്തി. ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ. എന്‍റേതായ സ്പേസ്, എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാം. ആരും ചോദിക്കാനില്ല. കുടുംബവുമായി ഞാൻ വളരെ അറ്റാച്ച്ഡ് ആണ്. വിവാഹം ചെയ്യാത്തതെന്തെന്ന് കുടുംബത്തിൽ നിന്ന് ചോദ്യങ്ങൾ വന്നു. 31-32 വയസായപ്പോഴാണ് ചോദ്യങ്ങൾ വന്നത്. ഞാനിപ്പോൾ വിവാഹത്തിന് തയാറല്ലെന്ന് പറഞ്ഞു. പിന്നീടും സമ്മർദം വന്നു. ഞാൻ മാട്രിമോണിയൽ…

Read More

എക്സ്‌ട്രാ ഫിറ്റിംഗ് എടുത്തുമാറ്റിയതല്ല…ഇതു ഞാൻ കഷ്ടപ്പെട്ട് നേടിയതാണെന്ന് അന്ന രേഷ്മ രാജൻ

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ നായികയാണ് അന്ന രേഷ്മ രാജൻ. സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം, പൊതുപരിപാടികളിലും ഉദ്ഘാടന വേദികളിലും നിറസാന്നിദ്ധ്യമാണ്. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും അന്നയ്ക്കു നേരിടേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ദിവസം അന്നയുടെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. ശരീരത്തിന്‍റെ വലിപ്പം കുറഞ്ഞതുപോലെ തോന്നിക്കുന്ന ആ വീഡിയോയ്ക്ക് താഴെയും മോശം കമന്‍റുകൾ നിറഞ്ഞിരുന്നു. എന്തുപറ്റി എക്സ്ട്രാ ഫിറ്റിംഗ് എടുത്തുമാറ്റിയോ? എന്നൊക്കെയായിരുന്നു അധിക്ഷേപ കമന്‍റുകൾ. ഇപ്പോഴിതാ, അത്തരം പരിഹാസങ്ങൾക്ക് മറുപടി നൽകുകയാണ് അന്ന. സുഹൃത്തുക്കളേ, ഞാൻ എക്സ്ട്രാ ഫിറ്റിംഗ് ഉപയോഗിക്കാൻ മറന്നതല്ല. എന്‍റെ ഭാരം കുറയ്ക്കാൻ ഞാൻ വളരെയധികം പരിശ്രമിച്ചു. ഇപ്പോൾ എന്‍റെ വണ്ണം കുറഞ്ഞു, എനിക്കിപ്പോൾ വളരെ സന്തോഷമുണ്ട്, ശരീരം ആരോഗ്യമുള്ളതായി തോന്നുന്നു. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, ഞാൻ ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്‍റെ ചികിത്സയിലാണ്. തടി…

Read More

മമ്മൂട്ടി വീണ്ടും തിരിച്ചു വരുന്നു; കളങ്കാവൽ നവംബർ 27ന്; ആവേശത്തിൽ ആരാധകരും

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ നവംബർ 27ന് ആഗോള റിലീസായി എത്തുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് മലയാള സിനിമാ പ്രേമികൾ “കളങ്കാവൽ’ കാത്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് കളങ്കാവലിൻന്‍റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്‍റെ കഥയൊരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്‍റെ ടീസറും പോസ്റ്ററുകളും വലിയ ആവേശവും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും സോഷ്യൽ…

Read More

അങ്ങനത്തെ പടമൊന്നും ഇനി കിട്ടില്ല; ഷമ്മി പറഞ്ഞവാക്കുകൾ ഓർത്ത് അംബിക മോഹൻ

കസ്‌തൂരിമാനിൽ ഗ്ലിസറിൻ ഇല്ലാതെയാണ് കരഞ്ഞത്. ലോഹി സാർ അങ്ങനെ അതിന് അനുവദിക്കില്ല. നിങ്ങൾക്ക് രണ്ട് മക്കൾ ഉള്ളതല്ലേ, അവരും പെൺകുട്ടികൾ അല്ലേ എന്നൊക്കെയാണ് ലോഹി സാർ ചോദിച്ചത്. ഞാൻ കരയാൻ വേണ്ടി ഗ്ലിസറിൻ ചോദിച്ചപ്പോൾ ആയിരുന്നു അത്. അത് കേട്ടപ്പോൾ തന്നെ ശരിക്കും കരഞ്ഞു പോവുകയായിരുന്നു. മീര വെട്ടിക്കൊല്ലുന്ന സീനിൽ ഒക്കെ ഗ്ലിസറിൻ ഒക്കെ ഇല്ലാതെയാണ് കരഞ്ഞത്. അങ്ങനത്തെ പടമൊന്നും ഇനി ജീവിതത്തിൽ കിട്ടില്ല. നമ്മളെ ഒക്കെ പിടിച്ചു വലിക്കുകയായിരുന്നു ഷമ്മി തിലകൻ. ഞാൻ, സോന, മീര, ചാക്കോച്ചൻ എന്നിവർ ആയിരുന്നു ആ സീനിൽ ഉള്ളത്. ശരിക്കും ഷമ്മിയുടെ പുറമൊക്കെ മുറിഞ്ഞു. ബനിയൻ ഒക്കെ വലിച്ചുകീറിയിരുന്നു. ഞങ്ങളുടെ നഖം കൊണ്ടിട്ട് പുറത്തൊക്കെ പോറൽ വന്നു. അവസാനം ഷമ്മി പറയുന്നുണ്ടായിരുന്നു ഞാനില്ല ഇങ്ങനെ അഭിനയിക്കാൻ എന്നൊക്കെ. –അംബിക മോഹൻ

Read More

‘അഞ്ച് വർഷക്കാലത്തെ റിലേഷൻഷിപ്പായതുകൊണ്ട് താരയെ അറിയാനും താരയ്ക്ക് എന്നെ അറിയാനും സമയം ലഭിച്ചു’: ബിനീഷ് ബാസ്റ്റൻ

നടൻ ബിനീഷ് ബാസ്റ്റൻ വിവാഹിതനാകുന്നു എന്ന വിവരം കഴിഞ്ഞ ദിവസം താരം തന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ തന്‍റെ പ്രിയതമയെക്കുറിച്ച് ബിനീഷ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സോഷ്യൽമീഡിയ വഴിയാണ് എന്നെ താര ആദ്യമായി കാണുന്നത്. അത് ഒരു അഞ്ച് വർഷം മുമ്പാണ്. ഫാൻ ഗേളായിട്ടാണ് ആദ്യം മെസേജ് എനിക്ക് അയച്ചത്. ആലുവയിൽ താര അന്ന് ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഒരു ദിവസം ആലുവയിൽ ഒരു ഉദ്ഘാടനത്തിന് പോയപ്പോഴാണ് നേരിട്ട് കണ്ടത്. മൂന്ന് വർഷത്തോളം നല്ല സുഹൃത്തുക്കളായിരുന്നു. ഞാൻ ഒരു സാധാരണക്കാരനാണ്. അതുകൊണ്ടുതന്നെ എന്നെക്കാൾ സാധാരണക്കാരിയായിരിക്കണം എന്‍റെ പങ്കാളിയെന്ന് എനിക്കുണ്ടായിരുന്നു. താരയ്ക്ക് എന്‍റെ കാര്യങ്ങൾ എല്ലാം അറിയാം. നമ്മളെ മനസിലാക്കി ഒരാൾ ജീവിതത്തിലേക്ക് വരുമ്പോഴാണല്ലോ നമുക്ക് ഒരു സന്തോഷം. അഞ്ച് വർഷക്കാലത്തെ റിലേഷൻഷിപ്പായതുകൊണ്ടുതന്നെ എനിക്ക് താരയെ അറിയാനും താരയ്ക്ക് എന്നെ അറിയാനും സമയം ലഭിച്ചു. എന്‍റെ വിവാഹം അമ്മച്ചിയുടെ…

Read More

രജിത് കുമാറും ജിന്‍റോയും പ്രധാന താരങ്ങള്‍: സ്വപ്ന സുന്ദരി 31ന് തിയറ്ററുകളിൽ

എസ്എസ് പ്രൊഡക്‌ഷൻസ്, അൽഫോൻസാ വിഷ്വൽ മീഡിയ, സെന്‍റ് മേരിസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ ബി.ടി. സലാം, സുബിൻ ബാബു, ഷാജു സി. ജോർജ് എന്നിവർ നിർമിച്ച ചിത്രം കെ.ജെ. ഫിലിപ്പ് സംവിധാനം ചെയ്യുന്നു. മഞ്ചാടിക്കുന്ന് എന്ന മനോഹരവും എന്നാൽ ഏറെ അസ്വസ്ഥത ഉളവാക്കുന്നതുമായ ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്. മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെക്കാട്ടിൽ സക്കറിയ പുന്നൂസും മകൻ ജോൺ സക്കറിയ എന്നിവരാണ് ഗ്രാമത്തെ അടക്കിഭരിക്കുന്നത്. പ്രദേശത്തെ സ്ത്രീകളുടെ നിരവധി ദുരൂഹമരണങ്ങൾ നടക്കുന്നു. കാണാതായ ഒരു പെൺകുട്ടിയെ തേടി ഷാനു എന്ന മോഡൽ എത്തുന്നു. കൗതുകവും അപ്രതീക്ഷിതവുമായ ഒരു വഴിത്തിരിവിലേക്കാണ് ചിത്രം നീങ്ങുന്നത്. സസ്പെൻസ് നിറഞ്ഞ ആഖ്യാനരീതിയിലാണ് റോയിറ്റയും കുമാർ സെന്നും ചേർന്ന് കഥ ഒരുക്കിയിരിക്കുന്നത്. സീതു ആൻസണിന്‍റെ തിരക്കഥയ്ക്ക് സീതു ആൻസൺ ആൻഡ് കെ.ജെ. ഫിലിപ്പ് സംഭാഷണം ഒരുക്കിയിരിക്കുന്നു. ജോൺ സക്കറിയ എന്ന കഥാപാത്രത്തെ…

Read More

പരിണീതി ചോപ്ര അമ്മയായി: ഹൃദയം നിറഞ്ഞു കവിഞ്ഞെന്നു ദന്പതികൾ

ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് ബോളിവുഡ് നടി പരിണീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായത്. ലണ്ടനിലെ പഠനകാലമാണ് ഇവരെ അടുപ്പിച്ചത്. ഇപ്പോഴിതാ ആദ്യ കുഞ്ഞിനെ വരവേറ്റിരിക്കുകയാണ് ദമ്പതികൾ. പരിണീതിക്കും രാഘവ് ഛദ്ദക്കും ആൺകുഞ്ഞാണ് പിറന്നത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച മനോഹരമായ കുറിപ്പിലൂടെയാണ് ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ കാര്യം അവർ അറിയിച്ചത്. ഒടുവിൽ അവൻ ഞങ്ങളുടെ മകനായി ഇവിടെ എത്തിയിരിക്കുന്നു. അക്ഷരാർഥത്തിൽ ഞങ്ങൾക്കിപ്പോൾ മുൻകാലത്തെ ജീവിതം ഓർക്കാൻ പോലും കഴിയുന്നില്ല. ഞങ്ങളുടെ കൈകൾ നിറഞ്ഞിരിക്കുന്നു, ഹൃദയവും നിറഞ്ഞു കവിയുകയാണ്. ആദ്യം ഞങ്ങൾ രണ്ടുപേരായിരുന്നു. ഇപ്പോൾ എല്ലാം തികഞ്ഞിരിക്കുന്നു. സ്നേഹത്തോടെ പരിണീതിയും രാഘവും… എന്നാണ് ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന വിവരം പരിണീതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 1+1=3 എന്നെഴുതിയ മനോഹരമായ കേക്കിനൊപ്പമായിരുന്നു പോസ്റ്റ്. കേക്കിന്‍റെ മുകളിൽ മനോഹരമായ സ്വർണനിറത്തിലുള്ള…

Read More