നയ്പിഡാവ്/ബാങ്കോക്ക്: മ്യാൻമറിലും അയല്‍രാജ്യമായ തായല്ന്ഡിലുമുള്ള ശക്തമായ ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര് കുടുങ്ങിയതായാണ് വിവരം. ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്ലന്ഡ് അധികൃതര്‍ അറിയിച്ചു. മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഉണ്ടായത്. മ്യാന്മറിലും കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. മ്യാന്മറിന്റെ തലസ്ഥാനമായ നയ്പിഡാവില്‍ റോഡുകള്‍ പിളര്‍ന്നു. ഇവിടുത്തെ ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തായ്ലന്‍ഡിലും മേഖലയിലെ മറ്റിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
Read MoreCategory: NRI
യുഎസുമായുള്ള പഴയ ബന്ധം അവസാനിച്ചു’: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിൽ ആഴത്തിലുണ്ടായിരുന്ന സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്ന് കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വാഹനങ്ങൾക്ക് ഉയർന്ന താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു മാർക് കാർണി. അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് ട്രംപ് ആസൂത്രണം ചെയ്ത 25 ശതമാനം ലെവി അടുത്ത ആഴ്ച പ്രാബല്യത്തിൽ വരാനിരിക്കെയാണ് മാർക്ക് കാർണിയുടെ പ്രതികരണം. ട്രംപിന്റെ നിലപാട് ഏകദേശം 500,000 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്ന കനേഡിയൻ ഓട്ടോ വ്യവസായത്തിനെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനുശേഷം, ഏപ്രിൽ 28ന് കാനഡയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കാർണി തന്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലെ തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാൻ കാബിനറ്റ് അംഗങ്ങളുടെ യോഗത്തിനായി ഒട്ടാവയിലേക്ക് അദ്ദേഹം മടങ്ങി. ട്രംപിന്റെ വാഹന തീരുവകൾ ന്യായീകരിക്കാനാവാത്തവ ആണെന്നും അത് രാജ്യങ്ങൾ തമ്മിലുള്ള…
Read Moreഇന്ത്യൻ മത്സ്യത്തൊഴിലാളി പാക് ജയിലിൽ തൂങ്ങിമരിച്ചനിലയിൽ
കറാച്ചി: ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാക്കിസ്ഥാൻ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗൗരവ് രാം ആനന്ദിനെയാണ്(52) കറാച്ചിയിലെ മലിർ ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ശനിയാഴ്ച രാത്രിയാണു സംഭവം. മൃതദേഹം ഇദി ട്രസ്റ്റിന്റെ മോർച്ചറിയിലേക്കു മാറ്റി. സർക്കാർതല നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം കുടുംബത്തിനു വിട്ടുനൽകും. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് 2022ലാണ് പാക് അധികൃതർ ആനന്ദിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മലിർ ജയിലിലടച്ചു.190 ഇന്ത്യൻ മത്സ്യത്തൊഴിലാളികളാണ് പാക്കിസ്ഥാനിലെ വിവിധ ജയിലിലുകളിലുള്ളത്.
Read Moreഓക്സ്ഫോർഡിൽ മമതാ ബാനർജി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധം
ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാലയിലെ കെല്ലോഗ് കോളജിൽ പ്രസംഗിക്കുന്നതിനിടെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസംഗം തടസപ്പെടുത്താൻ ശ്രമം. തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമം, ആർജി കർ കോളജ്, ആശുപത്രി സാമ്പത്തിക അഴിമതി എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് ഒരുസംഘം വിദ്യാർഥികൾ മമത ബാനർജിക്കെതിരേ മുദ്രാവാക്യം വിളിച്ചത്. എന്നാൽ, പ്രതിഷേധക്കാരോട് മാന്യമായി പെരുമാറിയ മമത ബാനർജി, സ്ഥിതിഗതികൾ ശാന്തമായി കൈകാര്യം ചെയ്തു. അൽപ്പ സമയത്തിനുശേഷം, സദസിലുണ്ടായിരുന്ന മറ്റുള്ളവരുടെ കൂട്ടായ പ്രതിഷേധത്തെത്തുടർന്ന് ബഹളംവച്ച വിദ്യാർഥികൾ ഹാളിൽനിന്നു പുറത്തുപോകാൻ നിർബന്ധിതരായി. വിദ്യാർഥികളുടെ പെട്ടെന്നുള്ള പ്രതിഷേധത്തിൽ സദസിലുണ്ടായിരുന്ന അതിഥികൾ ആദ്യം അന്പരന്നെങ്കിലും മുഖ്യമന്ത്രിയുടെ പ്രതികരണത്തെ അവർ കൈയടിച്ചു അഭിനന്ദിച്ചു. സംഭവസമയം മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും സദസിൽ ഉണ്ടായിരുന്നു.
Read Moreടൂറിസ്റ്റ് അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു
കയ്റോ: ഈജിപ്തിൽ വിനോദസഞ്ചാരികളുടെ അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു. ഒന്‍പതു പേർക്കു പരിക്കേറ്റു. ജീവനക്കാരും 45 വിനോദസഞ്ചാരികളുമാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. വിനോദസഞ്ചാരികളെല്ലാം റഷ്യൻ പൗരന്മാരാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ ടൂറിസ്റ്റ് നഗരമായ ഹുർഗാദയിലായിരുന്നു സംഭവം. സിന്ദ്ബാദ് ഹോട്ടലിന്റെ കീഴിലുള്ള അന്തർവാഹിനി ഇന്നലെ രാവിലെ പത്തിന് ആഴക്കടൽ കാഴ്ചകൾ കാണാനായി വിനോദസഞ്ചാരികളുമായി പുറപ്പെട്ടതായിരുന്നു. തീരത്തുനിന്ന് ഒരു കിലോമീറ്റർ അകലെവച്ച് മുങ്ങിയെന്നാണ് ഈജിപ്ഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. റഷ്യൻ വിനോദസഞ്ചാരികളിൽ കുട്ടികളും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. 25 മീറ്റർ വരെ ആഴത്തിൽ പോകാനുള്ള ശേഷിയാണ് അന്തർവാഹിനിക്കുള്ളത്.
Read Moreയുഎഇയിൽനിന്ന് : മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇന്‍ഷ്വറൻസ് വിപുലീകരിക്കും
ദുബായ്: യുഎഇയിൽ സ്വാഭാവിക മരണം സംഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി തുടങ്ങിയ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതിയിൽ ഈ വർഷം ദുബായ് നാഷണൽ ഇൻഷ്വറൻസും നെക്സസ് ഇൻഷ്വറൻസ് ബ്രോക്കേഴ്സും കൂടി പങ്കാളികളാകും. പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താന്‍ സാധിക്കുക. 69 വയസുവരെ പ്രായമുള്ളവർക്ക് ഇതില്‍ അംഗങ്ങളാകാം. വർഷം 32 ദിർഹമാണ് പ്രീമിയം. മരണമോ, സ്ഥിരം ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടമോ സംഭവിച്ചാൽ 35,000 ദിർഹം വരെ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷ്വറൻസ് കമ്പനി നൽകുകയും ചെയ്യും. കഴിഞ്ഞവർഷമാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്.
Read Moreദക്ഷിണകൊറിയയിൽ കാട്ടുതീ അണയുന്നില്ല; മരണം 24
സോൾ: ദക്ഷിണകൊറിയയുടെ തെക്കൻ പ്രദേശങ്ങളിൽ പടരുന്ന കാട്ടുതീയിൽ മരണം 24 ആയി. 250 ലധികം കെട്ടിടങ്ങൾ ഇതിനകം കത്തിനശിച്ചു. പ്രദേശത്തെ വീടുകളും ഫാക്ടറികളും വാഹനങ്ങളും അഗ്നിക്കിരയായതിൽപ്പെടുന്നു. 1,300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രവും കാട്ടുതീയിൽ കത്തി. ക്ഷേത്രത്തിലെ വിലപ്പെട്ട നിധികളിൽ ചിലത് മാറ്റിയെങ്കിലും വലിയ നാശം ഇവിടെ സംഭവിച്ചിട്ടുണ്ടെന്നു കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചു. ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാട്ടുതീ പടർന്നുപിടിക്കാൻ തുടങ്ങിയത്. 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
Read Moreതെരഞ്ഞെടുപ്പ് പരിഷ്കരണം: ഇന്ത്യയെ ഉദാഹരണമാക്കി ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെരഞ്ഞെടുപ്പു നടപടികൾ പരിഷ്കരിക്കാൻ നിർദേശിച്ച് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഇന്ത്യയെയും ബ്രസീലിനെയും ഉദാഹരണമായി പരാമർശിച്ചു. ബയോമെട്രിക് വിവരങ്ങളുപയോഗിച്ച് വോട്ടറെ തിരിച്ചറിയാനുള്ള നടപടികൾ ഈ രാജ്യങ്ങളിൽ നടക്കുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക പരാജയമാണെന്നും ട്രംപിന്റെ ഉത്തരവിൽ പറയുന്നു. ഇന്ത്യയിൽ വോട്ടർ ഐടി കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ അറിയിച്ചിരുന്നു.
Read Moreയുഎസ് വൈസ് പ്രസിഡന്റ് പങ്കെടുത്ത ഗ്രൂപ്പ് ചാറ്റ് ചോർന്നു
വാഷിംഗ്ടൺ ഡിസി: യെമനിലെ ഹൂതി വിമതർക്കെതിരായ ആക്രമണപദ്ധതി ചർച്ച ചെയ്യാൻ അമേരിക്കയിലെ ഉന്നതവൃത്തങ്ങൾ നടത്തിയ ഗ്രൂപ്പ് ചാറ്റ് പരസ്യമായി. സിഗ്നൽ ആപ്പിൽ നടന്ന ഗ്രൂപ്പ് ചർച്ചയിൽ അവിചാരിതമായി ഒരു മാധ്യമപ്രവർത്തകനെയും ഉൾപ്പെടുത്തിയതാണു കാരണം. അതേസമയം, രഹസ്യവിവരങ്ങളൊന്നും ചോരാത്തതിനാൽ സംഭവത്തിൽ വലിയ സുരക്ഷാവീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണു പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സും അടക്കം പങ്കെടുത്ത ചർച്ചയിലാണ് ഇതു സംഭവിച്ചത്. അറ്റ്ലാന്റിക് എന്ന മാഗസിന്റെ ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബെർഗിനെ ഇതിലേക്ക് ആഡ് ചെയ്യുകയായിരുന്നു. ഗോൾഡ്ബെർഗ് ലേഖനത്തിലൂടെ ഇക്കാര്യം പരസ്യമാക്കി. യെമനിലെ ആക്രമണലക്ഷ്യങ്ങൾ, ആക്രമണസമയം തുടങ്ങി ഒട്ടേറെ രഹസ്യവിവരങ്ങൾ ചർച്ചയിൽ പങ്കുവയ്ക്കപ്പെട്ടതായി ഗോൾഡ്ബെർഗ് അറിയിച്ചു. ഗ്രൂപ്പ് നിർമിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അതേസമയം, ഗോൾഡ്ബെർഗിന്റെ നന്പർ തന്റെ ഫോണിൽ ഇല്ലെന്നും അദ്ദേഹം…
Read Moreഫ്രാൻസിസ് മാർപാപ്പയുടേത് അദ്ഭുത സൗഖ്യമെന്നു ഡോക്ടർ
റോം: ചികിത്സപോലും ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉടലെടുത്ത അത്യന്തം ഗുരുതരാവസ്ഥയിൽനിന്നാണു ഫ്രാൻസിസ് മാർപാപ്പ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് ഡോക്ടർ. മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരിയാണ് ഇറ്റാലിയൻ പത്രമായ ‘കൊറിയെരെ ഡെല്ല സെറ’ യ്ക്കു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 28നാണ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ മാർപാപ്പ ഛർദിച്ചു. ഛർദിയുടെ അവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ പ്രവേശിച്ചു. തെറാപ്പി തുടരണോ അതോ മരിക്കാൻ അനുവദിക്കണോ എന്നു തെരഞ്ഞെടുക്കേണ്ടിവന്ന നിർണായക സമയമായിരുന്നു അത്. മാർപാപ്പയുടെ സമീപത്തുണ്ടായിരുന്നവർ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു. എന്താണു ചെയ്യേണ്ടതെന്ന് ശരിക്കും പ്രതിസന്ധിയിലായി. ചികിത്സ തുടർന്നാൽ മറ്റ് അവയവങ്ങളും പ്രവർത്തനരഹിതമാകാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ മാർപാപ്പയെ മരിക്കാൻ അനുവദിക്കണോ അതോ സാധ്യമായ എല്ലാ മരുന്നുകളും തെറാപ്പിയും പരീക്ഷിക്കണോ എന്നു തെരഞ്ഞെടുക്കുക ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇതോടെ…
Read More