ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര തർക്കം മുറുകുന്നതിനിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളിൽ കാനഡയെ സജ്ജമാക്കാൻ വലിയ ജനപിന്തുണ ആവശ്യമാണെന്നും കാർണി പറഞ്ഞു. പാർലമെന്റ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിനെ നേരിടാനാണു തീരുമാനം. നേരത്തേ ഇതുമായി ബന്ധപ്പെട്ട് ഗവർണർ ജനറലുമായി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏപ്രിൽ 28ന് കാനഡ പോളിംഗ് ബൂത്തിലെത്തും. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് തെരഞ്ഞെടുപ്പ് നടത്താൻ കാർണി തീരുമാനിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ഒക്ടോബർ 20നുള്ളിലാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ യുഎസ്-കാനഡ വ്യാപാര യുദ്ധം നടക്കുന്നതിനിടയിൽ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നിൽ മാർക്ക് കാർണിക്ക് വ്യക്തമായ കണക്കുകൂട്ടലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്റെ നീക്കത്തോടും കാനഡയ്ക്കെതിരായ തീരുവ വർധനകളും വോട്ടാക്കി മാറ്റാനാണ് ലിബറൽ പാർട്ടിയുടെ ശ്രമം. നേരത്തെ പാർട്ടിയിൽ പിന്തുണ നഷ്ടമായതോടെയാണ്…
Read MoreCategory: NRI
വിശ്വാസികൾക്ക് മുന്നിൽ ഫ്രാൻസിസ് മാർപാപ്പ; പ്രാർഥനകൾക്ക് നന്ദിയറിയിച്ചു
വത്തിക്കാൻ സിറ്റി: ആശുപത്രിവാസത്തിന് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ജമേലി ആശുപത്രിയിലെ ജനാലയ്ക്ക് അരികിലെത്തി തടിച്ചുകൂടിയ വിശ്വാസ സമൂഹത്തെ മാർപാപ്പ കൈവീശി കാണിച്ചു. ആയിരക്കണക്കിന് വിശ്വാസികളാണ് ആശുപത്രിയുടെ മുന്നിൽ തടിച്ചുകൂടിയത്. തന്നെ കാണാനെത്തിയവർക്ക് മാർപാപ്പ മൈക്കിലൂടെ സന്ദേശം നൽകി. എല്ലാവരുടെയും പ്രാർഥനകൾക്ക് മാർപാപ്പ നന്ദിയറിയിച്ചു. ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ആശുപത്രിയിലായി 37 ദിവസത്തിനുശേഷമാണ് മാർപാപ്പ വിശ്വാസികളെ നേരിൽ കാണുന്നത്. അതേസമയം, ആരോഗ്യനില മെച്ചപ്പെട്ട മാർപാപ്പയ്ക്ക് വത്തിക്കാനിൽ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്നും മെഡിക്കൽ സംഘത്തിൽപ്പെട്ട ഡോക്ടർ അറിയിച്ചു. ശ്വാസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreമകനെ കഴുത്തറത്ത് കൊന്നു; അമേരിക്കയിൽ ഇന്ത്യൻവംശജയായ സ്ത്രീ അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മകനെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ സ്ത്രീ അറസ്റ്റിൽ. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 11കാരനായ മകനെയാണ് ഇവർ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇവരുടെ കൈയിൽ നിന്നും കൊലപാതകം നടത്താൻ ഉപയോഗിച്ച അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കണ്ടെത്തിയിട്ടുണ്ട് 2018ൽ രാമരാജു ഭർത്താവുമായി വിവാഹമോചിതയായിരുന്നു. വിവാഹമോചനത്തിന് ശേഷം ഭർത്താവിനൊപ്പമായിരുന്ന മകനെ മൂന്ന് ദിവസത്തെ അവധിആഘോഷിക്കാൻ സരിത ഡിസ്നിലാൻഡിലേക്ക് കൊണ്ടുപോയിരുന്നു. ഡിസ്നിലാൻഡിലെ സന്ദർശനത്തിന് ശേഷം മകനുമായി തിരിച്ചെത്തിയ ഇവർ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനൊടുക്കാൻ വിഷം കഴിച്ച ഇവർ തന്നെ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പ്രകാശ് രാജുവുമായി കഴിഞ്ഞ ഒരു വർഷമായി ഇവർ മകന് വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ്. ഇതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നിലവിൽ സരിത രാമരാജുവിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിയക്കപ്പെട്ടാൽ അവർക്ക്…
Read Moreയുഎസ് ഇതുവരെ നാടുകടത്തിയത് 388 ഇന്ത്യക്കാരെ
ന്യൂഡൽഹി: ഈവർഷം ജനുവരി മുതൽ 388 ഇന്ത്യൻ പൗരന്മാരെ യുഎസ് നാടുകടത്തിയതായി വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിംഗ്. ഇവരിൽ 333 പേരെ കഴിഞ്ഞമാസം മൂന്നു വ്യത്യസ്ത സൈനിക വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചു. കൂടാതെ, വാണിജ്യ വിമാനങ്ങളിൽ പനാമ വഴി 55 ഇന്ത്യൻ പൗരന്മാരെയും നാടുകടത്തി. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കീർത്തി വർധൻ സിംഗ് ഇക്കാര്യം പറഞ്ഞത്. നാടുകടത്തൽ നടപടി നേരിട്ട് കസ്റ്റഡിയിലുള്ള 295 പേരുടെ വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അധികാരികൾ നൽകിയതായും വിദേശകാര്യ മന്ത്രാലയം, മറ്റു ബന്ധപ്പെട്ട ഏജൻസികളുമായി ഇവരുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും കീർത്തി വർധൻ സിംഗ് പറഞ്ഞു. അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക 2009 മുതൽ 2024 വരെ 15,564 ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്.
Read Moreഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവനെ വധിച്ചെന്ന് ഇസ്രയേൽ
ജറുസലേം: തെക്കൻ ഗാസയിലെ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് തലവൻ ഒസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സേന. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ തലവൻ കൂടിയാണ് ഒസാമ തബാഷ്. വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സേന പറയുന്നത്. എന്നാൽ, ഇതിനോടു ഹമാസ് പ്രതികരിച്ചിട്ടില്ല. ബറ്റാലിയൻ കമാൻഡർ ഉൾപ്പെടെ ഹമാസിലെ ഒട്ടേറെ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്ന തബാഷ്, തെക്കൻ ഗാസയിൽ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ ഏഴിലെ ആക്രമണത്തിനു നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും തബാഷ് നിർണായക പങ്ക് വഹിച്ചതായും ഇസ്രയേൽ സേന വക്താവ് പറഞ്ഞു. ഹമാസിന്റെ രഹസ്യാന്വേഷണ ശ്രമങ്ങൾക്കും മേഖലയിലെ ഇസ്രയേൽ സേനയെ ലക്ഷ്യമിടാനുള്ള നീക്കങ്ങള്ക്കും തബാഷിന്റെ കൊലപാതകം വലിയ തിരിച്ചടിയാണെന്നും വക്താവ് പറഞ്ഞു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക ആക്രമണത്തിൽ മൂന്നു ദിവസത്തിനിടെ 592 പേർക്ക് ജീവൻ…
Read Moreഹീത്രുവിൽ വിമാന സർവീസ് പുനരാരംഭിച്ചു
ലണ്ടൻ: വൈദ്യുതി സബ്സ്റ്റേഷനിൽ തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് അടച്ചിട്ട ലണ്ടനിലെ ഹീത്രു വിമാനത്താവളം തുറന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചശേഷമുള്ള ആദ്യവിമാനം ലാന്ഡ് ചെയ്തു. ലണ്ടനില് ഹെയ്സിലുള്ള നോര്ത്ത് ഹൈഡ് ഇലക്ട്രിക്കല് സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെത്തുടര്ന്നാണു വിമാനത്താവളം അടച്ചിട്ടത്. ഹീത്രുവിൽനിന്നു പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ 1351 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഒരു ദിവസം നിലച്ചതു മൂലം 2.91 ലക്ഷം യാത്രക്കാർ വിഷമവൃത്തത്തിലായി. ഹീത്രുവിലേക്കു വൈദ്യുതി എത്തുന്ന സബ്സ്റ്റേഷനിൽ വ്യാഴാഴ്ച അർധരാത്രിയാണു തീപിടിത്തമുണ്ടായത്. വൈദ്യുതി നിലച്ചതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനവും നിലയ്ക്കുകയായിരുന്നു.
Read Moreകേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു
വാഷിംഗ്ടൺ: അമേരിക്കയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. പൊതു വിദ്യാഭ്യാസത്തിന്റെ പൂർണ ചുമതല ഇനി സംസ്ഥാനങ്ങൾക്കായിരിക്കുമെന്നും വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ട്രംപ് നിർദേശിച്ചു. നിലവിൽ അമേരിക്കയിലെ പ്രൈമറി, സെക്കൻഡറി സ്കൂളുകളുടെ 13 ശതമാനം ഫണ്ടിംഗ് നൽകുന്നത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ്. ഉത്തരവ് നിലവിൽ വന്നാൽ ഈ സാമ്പത്തിക സഹായം അവസാനിക്കും. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കാനുള്ള ഉത്തരവ് പ്രാബല്യത്തിൽ വരാൻ യുഎസ് കോൺഗ്രസിന്റെ അനുമതി വേണം. മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിലെ ഏഴ് അംഗങ്ങളുടെ പിന്തുണ കൂടി ലഭിച്ചാലേ ഭൂരിപക്ഷമാകൂ.
Read Moreഹിമാചൽപ്രദേശിൽ വിദേശവനിതയെ പീഡിപ്പിച്ചു; ടിബറ്റൻ പൗരൻ പിടിയിൽ
ധർമശാല: ഹിമാചൽപ്രദേശിൽ വിദേശവനിതയെ പീഡിപ്പിച്ച സംഭവത്തിൽ ടിബറ്റൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ധർമശാലയിലെ വനിതാ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർചെയ്തത്. പീഡനത്തിനിരയായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ടിബറ്റൻ പൗരനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രണ്ടുപേരുടെയും രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreമാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു, ഓക്സിജൻ മാസ്ക് മാറ്റി
വത്തിക്കാൻ: ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരുമാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടെന്നു റിപ്പോർട്ട്. ഓക്സിജൻ മാസ്കില്ലാതെ മാർപാപ്പയ്ക്കു ശ്വസിക്കാൻ കഴിയുന്നുണ്ടെന്നു വത്തിക്കാൻ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ട്. ഫിസിയോതെറാപ്പി തുടരും. ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർഥന നടത്തുന്ന ഫ്രാൻസിസ് പാപ്പയുടെ ചിത്രം വത്തിക്കാൻ കഴിഞ്ഞദിവസം പുറത്തു വിട്ടിരുന്നു.
Read Moreഅമേരിക്കയിൽ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നു
വാഷിംഗ്ടൺ: അമേരിക്കയിൽ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നു. വിദ്യാഭ്യാസ വകുപ്പിനെ അടച്ചുപൂട്ടാൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ഒപ്പുവയ്ക്കുമെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വകുപ്പിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുമെന്നു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വകുപ്പ് ഒഴിവാക്കി വിദ്യാഭ്യാസ അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതിനാണു നീക്കം. അതേസമയം, പൗരന്മാർക്കുള്ള സേവനങ്ങൾ, പരിപാടികൾ, ആനുകൂല്യങ്ങൾ എന്നിവ തടസമില്ലാതെ ലഭ്യമാക്കുകയും ചെയ്യും. വിദ്യാഭ്യാസ വകുപ്പ് ഇല്ലാതാക്കണമെന്നു ട്രംപ് നേരത്തെ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വകുപ്പിനെ “ഒരു വലിയ തട്ടിപ്പ്” എന്നാണ് ട്രംപ് വിശേഷിപ്പിച്ചിട്ടുള്ളത്. പ്രസിഡന്റായ ആദ്യ ടേമിൽതന്നെ വിദ്യാഭ്യാസ വകുപ്പ് പൂട്ടിക്കെട്ടാൻ അദ്ദേഹം നിർദേശിച്ചെങ്കിലും പിന്തുണ കിട്ടാത്തതിനാൽ നടന്നില്ല. ട്രംപിന്റെ കക്ഷിക്ക് നിലവിൽ സെനറ്റിൽ 53-47 ഭൂരിപക്ഷമുണ്ട്. എന്നാൽ കാബിനറ്റ് തലത്തിലുള്ള ഏജൻസിയെ ഇല്ലാതാക്കുന്ന ബിൽപോലുള്ള പ്രധാന നിയമനിർമാണങ്ങൾക്ക് 60 വോട്ടുകൾ വേണം. വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട്…
Read More