ഇസ് ലാമാബാദ്: പാക്കിസ്ഥാനിൽ മതനേതാവടക്കം അഞ്ചു പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനം നടന്നത് യൂണിവേഴ്സിറ്റി ഓഫ് ജിഹാദ് എന്നറിയപ്പെടുന്ന ഇസ് ലാമിക് മതപാഠശാലയുടെ പള്ളിയിൽ. സ്ഫോടനത്തിൽ സ്കൂൾ മേധാവി ഉൾപ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കുണ്ട്. അഫ്ഗാൻ താലിബാൻ നേതാക്കൾ പഠിച്ചിരുന്ന നൗഷേരയിലെ അകോറ ഖട്ടക് ടൗണിലെ സെമിനാരിയായ ദാർ-ഉൽ-ഉലൂം ഹഖാനിയ സ്കൂളിലായിരുന്നു സ്ഫോടനം. മൗലാന ഹമീദ്-ഉൽ-ഹഖ് ഹഖാനി ആണു കൊല്ലപ്പെട്ട സ്കൂൾ മേധാവി. പ്രാർഥനയ്ക്കായി ഒത്തുകൂടിയ ആളുകൾ പള്ളിയിൽനിന്ന് പുറത്തേക്ക് പോകുമ്പോഴാണ് പ്രധാന പ്രാർഥനാ ഹാളിൽ സ്ഫോടനമുണ്ടായത്. ചാവേർ ആക്രമണമാണ് നടന്നതെന്ന് പോലീസ് മേധാവി സുൽഫിക്കർ ഹമീദ് സ്ഥിരീകരിച്ചു. മൂന്നു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഹമീദ് ഹഖാനി ആയിരുന്നു ആക്രമികളുടെ ലക്ഷ്യമെന്നു പോലീസ് പറഞ്ഞു. താലിബാന്റെ സ്ഥാപകനായ മുല്ല ഒമർ ഉൾപ്പെടെയുള്ളവർ ഈ മതപാഠശാലയിലെ പൂർവ വിദ്യാർഥിയായിരുന്നു. പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ…
Read MoreCategory: NRI
രണ്ട് കണ്ണിന്റെയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു, ഖത്തെ അസ്ഥികള്‍ തകര്‍ന്നു: യുഎസിൽ ഇന്ത്യന്‍ വംശജയായ നഴ്സിനെ രോഗി ആക്രമിച്ചു
ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്സിനെ ആശുപത്രിയില്‍ ആക്രമിച്ചു. ലീല ലാല്‍ (67) എന്ന നഴ്സാണ് മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായത്. പാംസ് വെസ്റ്റ് ആശുപത്രിയിലായിരുന്നു സംഭവം. സ്റ്റീഫന്‍ സ്കാന്റില്‍ബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരേ മനഃപൂര്‍വമുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തു. കടുത്ത മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്റ്റീഫന്‍, പ്രകോപനവുമില്ലാതെ ലീലയെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ലീലയെ തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയില്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചു. ലീലയുടെ മുഖത്തെ അസ്ഥികള്‍ തകര്‍ന്നിട്ടുണ്ട്. രണ്ട് കണ്ണിന്റെയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു.
Read Moreവെല്ലുവിളികളുമായി ട്രംപും സെലൻസ്കിയും: സെലൻസ്കി മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണെന്ന് ട്രംപ്; റഷ്യയുമായി വിട്ടുവീഴ്ചയില്ലെന്ന് യുക്രെയ്ൻ
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വോളൊദിമിർ സെലന്‍സ്കിയുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ ഇരുവരും വെല്ലുവിളികൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഓവൽ ഓഫീസിൽ വച്ചു നടന്ന കൂടിക്കാഴ്ച ആരംഭിച്ചപ്പോൾ തന്നെ ഇരുനേതാക്കളും തമ്മിൽ വാക്ക്പോരുണ്ടായി. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങൾ ട്രംപ് ഉന്നയിച്ചു. നിങ്ങൾ വലിയ കുഴപ്പത്തിലാണെന്നും ഇതിൽ വിജയിക്കില്ലെന്നും സെലൻസ്കിയോട് ട്രംപ് പറഞ്ഞു.യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്നും ട്രംപ്. യുഎസ് നിങ്ങൾക്ക് 350 ബില്യൺ ഡോളർ നൽകി. സൈനിക ഉപകരണങ്ങൾ നൽകി. ധാരാളം പിന്തുണയും നൽകി. അമേരിക്കയുടെ സൈനിക ഉപകരണങ്ങൾ ഇല്ലായിരുന്നുവെങ്കിൽ യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. തുടർന്ന് വിഷയത്തിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇടപെട്ടു. വാൻസ് സംസാരിച്ചുകൊണ്ടിരിക്കെ ഉച്ചത്തിൽ സംസാരിക്കരുതെന്ന് വാൻസിനോട് സെലൻസ്കി…
Read Moreട്രംപ്-സെലെൻസ്കി ചർച്ചക്കിടയിൽ വെല്ലുവിളി; സംയുക്ത വാർത്താ സമ്മേളനം റദ്ദാക്കി
വാഷിംഗ്ടൺ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ ഇരുവരും വെല്ലുവിളികൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങൾ ട്രംപ് ഉന്നയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ റഷ്യയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് സെലെൻസ്കി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ തയാറെങ്കിൽ ഉറപ്പുകൾ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് ചർച്ച അവസാനിപ്പിച്ച് വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങുകയായിരുന്നു. സെലെൻസ്കി യുഎസിനെ അപമാനിച്ചെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
Read Moreകൂടുതൽ നിക്ഷേപം ആകർഷിക്കാൻ ഇറക്കുമതി ചുങ്കം കുറയ്ക്കണം: ലോകബാങ്ക്
വാഷിംഗ്ടണ്‍ ഡിസി: കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ ഇറക്കുമതി ചുങ്കം കുറയ്ക്കുകയും നിയന്ത്രണ പരിഷ്കാരങ്ങൾ അവതരിപ്പിക്കുകയും വേണമെന്ന് ലോക ബാങ്ക് റിപ്പോർട്ട്. 2047-ഓടെ ഇന്ത്യ ഉയർന്ന വരുമാനമുള്ള രാജ്യമാകണമെങ്കിൽ, പ്രതിശീർഷ വരുമാനം ഇപ്പോഴുള്ളതിന്റെ എട്ടിരട്ടിയോളം വളരണമെന്നും റിപ്പോർട്ട് എടുത്തുകാട്ടുന്നു. ഇന്ത്യയുടെ ദേശീയ പ്രതിശീർഷ വരുമാനം (ജിഎൻഐ) 2023ൽ 2,540 യുഎസ് ഡോളറാണെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പരാമർശിച്ചു. ഉത്പാദനക്ഷമതയും സാന്പത്തിക വിപുലീകരണവും വർധിപ്പിക്കുന്നതിൽ വ്യാപാരത്തോടുള്ള തുറന്ന മനോഭാവം പ്രധാന പങ്കുവഹിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഒരു ദശാബ്ദം മുന്‍പുള്ളതിനേക്കാൾ ഇന്ത്യയിൽ കുറഞ്ഞ വ്യാപാരമാണ് നടക്കുന്നത്. സേവന കയറ്റുമതിയിൽ, പ്രത്യേകിച്ച് ഐടിയിലും ബിസിനസ് പ്രോസസ് ഒൗട്ട്സോഴ്സിംഗിലും (ബിപിഒ) രാജ്യം മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ, സന്പദ്വ്യവസ്ഥയിലെ മൊത്തത്തിലുള്ള വ്യാപാര വിഹിതം കുറഞ്ഞു. 2023ൽ, ഇന്ത്യയുടെ ജിഡിപിയിൽ ചരക്ക് സേവന കയറ്റുമതി, ഇറക്കുമതി എന്നിവയുടെ പങ്ക് 46% ആയിരുന്നു. ഇത് 2012ലെ ഏറ്റവും…
Read Moreമാർപാപ്പയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി
വത്തിക്കാൻ: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. നില വഷളായതോടെ മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന് വത്തിക്കാൻ വ്യക്തമാക്കി. ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദിയെ തുടർന്നുണ്ടായ ശ്വാസതടസവും ആരോഗ്യസ്ഥിതി വഷളാക്കി. മൂക്കിനുള്ളിലേക്ക് കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാർപാപ്പയ്ക്ക് ഓക്സിജന്‍ നല്‍കിയിരുന്നത്. എന്നാൽ വ്യാഴാഴ്ച ഓക്സിജന്‍ മാസ്കിലേക്കും മാറിയിരുന്നു.
Read Moreനേപ്പാളിൽ ഭൂചലനം; ആളപായമില്ല
കാഠ്മണ്ഡു: നേപ്പാളിൽ ഭൂചലനം. ഇന്നു പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ആളപായമില്ല. റിക്ടർ സ്കെയിലിൽ 6.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സിന്ധുപാൽചൗക്ക് ജില്ലയിലെ ഭൈരവ്കുണ്ഡ് ആണെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം വെബ്സൈറ്റിൽ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ, മധ്യ പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലും ടിബറ്റിലും ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അധികൃതർ ഭൂചലന ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
Read Moreമലേഷ്യയിൽ ഇസ്രേലി പൗരന് ഏഴു വർഷം തടവ്
ക്വാലാലംപുർ: തോക്കുകളും വെടിയുണ്ടകളുമായി മലേഷ്യയിൽ അറസ്റ്റിലായ ഇസ്രേലി പൗരൻ ഷാലോം അവിതാനിന് (39) കോടതി ഏഴു വർഷം തടവുശിക്ഷ വിധിച്ചു. കഴിഞ്ഞവർഷം മാർച്ചിൽ ക്വാലാലംപുരിലെ ഹോട്ടലിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തോക്കുകൾ കൈമാറിയ മലേഷ്യൻ ദന്പതികളും അറസ്റ്റിലായിരുന്നു. ആറു തോക്കുകളാണു കണ്ടെത്തിയത്. കുടുംബവഴക്കിന്റെ പേരിൽ മറ്റൊരു ഇസ്രേലി പൗരനെ വധിക്കാനായിരുന്നു ആയുധങ്ങളെന്നാണ് ഇയാൾ പറഞ്ഞത്. യുഎഇയിൽനിന്നു ഫ്രഞ്ച് പാസ്പോർട്ടുമായിട്ടാണ് ഇയാൾ മലേഷ്യയിലെത്തിയത്. പിടിയിലായപ്പോൾ ഇസ്രേലി പാസ്പോർട്ട് കാണിച്ചു. ഇയാൾ ഇസ്രയേലിലെ ചാരസംഘടനകളിലോ ഗുണ്ടാ സംഘങ്ങളിലോ അംഗമാണെന്നു സംശയിച്ചിരുന്നു. പോലീസ് ചുമത്തിയ കുറ്റങ്ങൾ ഇയാൾ കോടതിയിൽ സമ്മതിച്ചിരുന്നു.
Read Moreവിക്ടറി ഡേ പരേഡ്: മോദി മുഖ്യാതിഥി ആകുമെന്ന് റഷ്യൻ മാധ്യമങ്ങൾ
മോസ്കോ: രണ്ടാം ലോകമഹായുദ്ധത്തിൽ സോവ്യറ്റ് സേന നാസികളെ പരാജയപ്പെടുത്തിയതിന്റെ ഓർമ ആചരിക്കുന്ന വിക്ടറി ഡേ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോസ്കോയിലെ റെഡ് സ്ക്വയറിൽ നടക്കുന്ന പരേഡിൽ ഇന്ത്യൻ സേന പങ്കെടുക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. മേയ് ഒന്‍പതിനാണ് ആഘോഷം. 80-ാം വിക്ടറി ഡേ അനുസ്മരണമാണിത്. മോദിയുടെ സന്ദർശനം പരിഗണനയിലാണെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ വെളിപ്പെടുത്തിയതായി റഷ്യയിലെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റെഡ് സ്ക്വയർ പരേഡിനുള്ള റിഹേഴ്സലിനായി ഇന്ത്യൻ സേന ഒരു മാസം മുന്‍പേ മോസ്കോയിലെത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. ഇന്ത്യയും റഷ്യയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ്യൻ പ്രസിഡന്റ് പുടിൻ ഈ വർഷം ഇന്ത്യ സന്ദർശിച്ചേക്കും. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഇതിന്റെ ഒരുക്കങ്ങൾ നടന്നുവരുന്നു. മോദി കഴിഞ്ഞ വർഷം രണ്ടുവട്ടം റഷ്യ സന്ദർശിച്ചിരുന്നു.
Read Moreഒമാനില്‍ മലയാളി യുവഡോക്ടര്‍ ഒഴുക്കില്‍പെട്ട് മരിച്ചു
ചങ്ങരംകുളം(കോഴിക്കോട്): മലയാളിയായ യുവ ഡോക്ടര്‍ ഒമാനില്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശി വട്ടത്തൂര്‍ വളപ്പില്‍ ഇബ്രാഹിം കുട്ടിയുടെ മകന് നവാഫ് (34) ആണ് മരിച്ചത്. ഇഎംഎസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നവാഫ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒമാനില്‍ നിസ്വ ഹോസ്പിറ്റലില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. നവാസും കുടുംബവും ഇബ്രിയില്‍ പോയി വാദി മുറിച്ച് കടക്കുന്നതിടെ അപകടത്തില്‍ പെട്ടെന്നാണ് വിവരം.ഭാര്യയും കുഞ്ഞും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇബ്രി ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹോദരന് നബീല്‍ യുഎഇ യിലാണ്.
Read More