വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തിനു വഴങ്ങി യുക്രെയ്നിലെ അപൂർവ ധാതുവിഭവങ്ങളുടെ ഖനനാവകാശം അമേരിക്കയ്ക്കു നൽകാൻ ധാരണയായെന്നു റിപ്പോർട്ട്. അമേരിക്ക മുന്നോട്ടുവച്ച കരാർ, ഉപാധികളോടെ യുക്രെയ്ൻ അംഗീകരിച്ചതായാണു പുറത്തുവരുന്ന വിവരം. യുക്രെയ്നെ സാമ്പത്തികമായും സൈനികമായും സഹായിച്ചതിനുള്ള പ്രതിഫലമായി യുക്രെയ്നിലെ അപൂര്‍വധാതുക്കളുടെ അവകാശം അമേരിക്കയ്ക്ക് നൽകണമെന്നു നേരത്തെ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. കരാറിൽ ഒപ്പുവയ്ക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കി വെള്ളിയാഴ്ച വാഷിംഗ്ടണിൽ എത്തുമെന്നാണു സൂചന. പുതിയ കരാറിൽ യുക്രെയ്നിനുള്ള സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടർച്ചയായ കൈമാറ്റമോ ഇല്ലെന്നാണു റിപ്പോർട്ട്. റഷ്യയിലെയും റഷ്യൻ അധീന യുക്രെയ്നിലെയും അപൂർവധാതുക്കൾ അമേരിക്കയ്ക്കു നൽകാമെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ കഴിഞ്ഞദിവസം വാഗ്ദാനം ചെയ്തിരുന്നു. അതേസമയം, ട്രംപിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന് വൈറ്റ് ഹൗസിൽ നടക്കും.
Read MoreCategory: NRI
ജീവനക്കാർക്കു പകരം “എഐ’; ഡിബിഎസ് ബാങ്ക് 4000 തസ്തിക ഒഴിവാക്കും
സിംഗപ്പുർ: ജീവനക്കാർക്കു പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചു തുടങ്ങുമെന്നും അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഏകദേശം 4,000 തസ്തികകൾ വെട്ടിക്കുറയ്ക്കുമെന്നും സിംഗപ്പുരിലെ ഏറ്റവും വലിയ ബാങ്കായ ഫിനാൻഷ്യൽ സർവീസ് കോപറേഷൻ (ഡിബിഎസ്). താൽകാലിക-കരാർ ജീവനക്കാരുടെ തസ്തികകളായിരിക്കും ഒഴിവാക്കുക. പദ്ധതി പൂർത്തിയാകുമ്പോൾ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയും. എന്നാൽ നിലവിൽ സ്ഥിരം ജീവനക്കാരെ ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം, നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് ഏകദേശം 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഡിബിഎസിന്റെ സ്ഥാനമൊഴിയുന്ന സിഇഒ പീയൂഷ് ഗുപ്ത പറഞ്ഞു. നിലവിൽ, ഡിബിഎസിൽ 8,000 മുതൽ 9,000 വരെ താൽകാലിക, കരാർ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 41,000 പേരാണ് ബാങ്കിലാകെയുള്ള ജോലിക്കാർ. ലോകമെമ്പാടുമുള്ള 40ശതമാനത്തോളം ജോലികളെ എഐ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഫ്) മുന്നറിയിപ്പ് നൽകിയിരുന്നു.
Read Moreഇന്തോനേഷ്യയിൽ ഭൂചലനം; ആളപായമില്ല; പ്രഭവകേന്ദ്രം വടക്കൻ സുലവേസി പ്രവിശ്യയിൽ
ജക്കാർത്ത: ഇന്തോനേഷ്യൻ ദ്വീപായ സുലവേസിക്കു സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ്ജിഎസ് പ്രകാരം, പ്രാദേശിക സമയം ഇന്നു രാവിലെ 6:55ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. വടക്കൻ സുലവേസി പ്രവിശ്യക്കടുത്താണു പ്രഭവകേന്ദ്രം.
Read Moreഅയർലൻഡിൽ കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം: ഇലഞ്ഞി സ്വദേശി മരിച്ചു
ഇലഞ്ഞി: അയർലൻഡിലെ കിൽക്കെനിയിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട കൂത്താട്ടുകുളം ഇലഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേൽ കെ.ഐ. ശ്രീധരന്റെ മകൻ അനീഷ് ശ്രീധരൻ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച കുടുംബത്തോടൊപ്പം നാട്ടിലെത്താൻ വിമാന ടിക്കറ്റെടുത്തിരുന്നു. കിൽക്കെനിയിലെ സ്വകാര്യ റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ പോകുന്നതിന് മുൻപ് ജോലി ചെയ്യുന്ന റസ്റ്ററന്റിൽ പോകാനായി കാർ ഓടിച്ച് രാവിലെ 8.30 ഓടെ കിൽക്കെനി ടൗണിൽ എത്തുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടൗണിലെ ഒരു കടയുടെ മതിലിൽ ഇടിച്ചു നിന്നു. പാരാമെഡിക്സ് സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാർ ഓടിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.മൂന്ന് വർഷം മുൻപാണ് അനീഷ് അയർലൻഡിൽ എത്തുന്നത്. കിൽക്കെനി സെന്റ് ലൂക്ക്സ് ജനറൽ ഹോസ്പിറ്റലിൽ നഴ്സായ ജ്യോതിയാണ് ഭാര്യ. ശിവാന്യ…
Read Moreഇന്ത്യ-ഫിലിപ്പൈൻസ് വിമാനസർവീസ് ഉടൻ
കൊല്ലം: ഇന്ത്യയിൽനിന്ന് ഫിലിപ്പൈൻസിലേക്കും തിരികെയും നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽനിന്നു ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിലേക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ സർവീസ് തുടങ്ങുമെന്നാണു വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം ശക്തിപ്പെടുന്നതിന്റെ ഭാഗമായി സിവിൽ ഏവിയേഷൻ അഥോറിറ്റി ഒാഫ് ഫിലിപ്പൈൻസിലെ ഉദ്യോഗസ്ഥർ എയർ ഇന്ത്യയിലെ ഉന്നത അധികാരികളുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി. വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തന ആവശ്യകതകൾ, സാങ്കേതികമായ വിഷയങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, ലോജിസ്റ്റിക്സ് എന്നിവ അടക്കമുള്ള വിഷയങ്ങളും ചർച്ച ചെയ്തു. ഫിലിപ്പൈൻസിലേക്ക് ഇന്ത്യൻ സന്ദർശകരുടെ എണ്ണം വർധിച്ച് വരികയാണ്. സമീപ വർഷങ്ങളിൽ ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ഫിലിപ്പൈൻസ് ഏറെ ആകർഷകമായ സ്ഥലമായി മാറിക്കഴിഞ്ഞു. കൂടാതെ ഇന്ത്യൻ യാത്രക്കാർക്കായി ഇ-വിസ സംവിധാനം ഏർപ്പെടുത്തിയത് ഫിലിപ്പൈൻസ് സന്ദർശന പ്രക്രിയ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. 2024-ൽ 79,000 ഇന്ത്യൻ സഞ്ചാരികൾ ഫിലിപ്പൈൻസിൽ എത്തി…
Read Moreപാക്കിസ്ഥാനിൽ ഹോളിആഘോഷിച്ച വിദ്യാർഥികൾക്ക് നോട്ടീസ്
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ കാമ്പസിൽ ഹോളി ആഘോഷിച്ചതിന് വിദ്യാർഥികൾക്ക് സ്വകാര്യ സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് നൽകി. ദാവൂദ് യൂണിവേഴ്സിറ്റി ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലാണു സംഭവം. മുൻ പാർലമെന്റേറിയൻ ലാൽ മാൽഹി ഈ സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതേസമയം, വിദ്യാർഥികൾ നോട്ടീസുകൾക്ക് മറുപടി നൽകിയെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. മാനേജ്മെന്റിന്റെ അനുമതി തേടാതെ കാമ്പസിൽ പരിപാടി നടത്തിയതിനാണ് വിദ്യാർഥികൾക്ക് നോട്ടീസ് നൽകിയത്. ഇത് വാഴ്സിറ്റി ചട്ടങ്ങളുടെ ലംഘനമാണ് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറഞ്ഞു.
Read Moreഹിസ്ബുള്ള തകർന്നിട്ടില്ലെന്നു ബോധ്യപ്പെടുത്താനായി വൻ ജനക്കൂട്ടം പങ്കെടുക്കുന്ന ചടങ്ങ്: നസറുള്ളയുടെ മൃതദേഹം വീണ്ടും സംസ്കരിക്കും
ബെയ്റൂട്ട്: അഞ്ചു മാസം മുന്‍പ് ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയുടെ മൃതദേഹം ഞായറാഴ്ച വീണ്ടും സംസ്കരിക്കും.ഇസ്രേലി ആക്രമണങ്ങളിൽ ഹിസ്ബുള്ള തകർന്നിട്ടില്ലെന്നു ബോധ്യപ്പെടുത്താനായി വൻ ജനക്കൂട്ടം പങ്കെടുക്കുന്ന ചടങ്ങാണു നടത്താൻ പോകുന്നത്. ഹിസ്ബുള്ളയെ മൂന്നു പതിറ്റാണ്ടു നയിച്ച നസറുള്ള കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ബങ്കറിൽ കമാൻഡർമാരുടെ യോഗത്തിൽ പങ്കെടുക്കവേയാണ് കൊല്ലപ്പെട്ടത്. തുടർന്ന് നസറുള്ളയുടെ മൃതദേഹം താത്കാലികമായി, മകൻ ഹാദിയുടെ ശവകുടീരത്തിനടുത്ത് അടക്കം ചെയ്യുകയായിരുന്നു. ലബനനിലെ ഏറ്റവും വലിയ കായികവേദിയായ കമിയോ ഷമൂൺ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് നസറുള്ളയുടെ സംസ്കാരച്ചടങ്ങുകൾ വീണ്ടും നടത്തുക.
Read Moreഇന്ത്യൻ വംശജൻ കാഷ് പട്ടേൽ എഫ്ബിഐ ഡയറക്ടർ; ഭഗവത്ഗീതയിൽ കൈവച്ച് സത്യപ്രതിജ്ഞ
വാഷിംഗ്ടൺ ഡിസി: യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ)യുടെ പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ ചുമതലയേറ്റു. ഭഗവത്ഗീതയിൽ കൈവച്ചാണ് കാഷ് പട്ടേൽ സത്യപ്രതിജ്ഞ ചെയ്തത്. വാഷിംഗ്ടണിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. സഹോദരി, ഭാര്യ എന്നിവർക്കൊപ്പമാണ് പട്ടേൽ ചടങ്ങിനെത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ഇതെന്ന് പട്ടേൽ പ്രതികരിച്ചു. തനിക്കു ലഭിച്ച അവസരത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പട്ടേൽ നന്ദി പറഞ്ഞു. എഫ്ബിഐ ഏജന്റുമാർക്കിടയിൽ പട്ടേലിന് ഉണ്ടായിരുന്ന പിന്തുണ ചൂണ്ടിക്കാട്ടി ട്രംപ് പട്ടേലിന്റെ നിയമനത്തെ പ്രശംസിച്ചു. ആദ്യ ട്രംപ് സര്‍ക്കാരില്‍ നാഷണല്‍ ഇന്റലിജന്‍സ്, പ്രതിരോധവകുപ്പ് എന്നിവയുടെ ഉപദേഷ്ടാവായിരുന്നു. 1980ല്‍ ന്യൂയോര്‍ക്കിലാണ് കാഷിന്റെ ജനനം. ഗുജറാത്തിലാണ് കുടുംബവേരുകള്‍. റിച്ച്മെന്റ് സര്‍വകലാശാലയില്‍നിന്ന് ക്രിമിനല്‍ ജസ്റ്റിസ്, റേസ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളജ് ലണ്ടനില്‍നിന്ന് അന്താരാഷ്ട്രനിയമത്തിലും പട്ടൽ ബിരുദം നേടിയിട്ടുണ്ട്.
Read Moreയുക്രെയ്നു വ്യക്തമായ സുരക്ഷാ ഉറപ്പുകൾ വേണം: സെലൻസ്കി
കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനു മുന്‍പ് യുക്രെയ്നു വ്യക്തമായ സുരക്ഷാ ഉറപ്പുകൾ ലഭിക്കണമെന്നു പ്രസിഡന്റ് സെലൻസ്കി. കഴിഞ്ഞദിവസം കീവിലെത്തിയ അമേരിക്കൻ പ്രതിനിധി കീത്ത് കെല്ലോഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടതായി സെലൻസ്കി അറിയിച്ചു. അമേരിക്കയുമായി ശക്തമായ കരാറാണ് യുക്രെയ്ൻ ആഗ്രഹിക്കുന്നത്. സുരക്ഷ, സാന്പത്തിക താത്പര്യങ്ങൾ കരാറിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കണം. യുദ്ധം പുനരാരംഭിക്കാതിരിക്കാനും റഷ്യ അതിക്രമങ്ങൾക്കു മുതിരാതിരിക്കാനും വ്യക്തമായ ഉറപ്പുകൾ യുക്രെയ്നു ലഭിക്കണം. യുക്രെയ്നും അമേരിക്കയും യൂറോപ്പും സമാധാനമാണ് കാംക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, സെലൻസ്കിയുടെ അധിക്ഷേപങ്ങൾ പ്രസിഡന്റ് ട്രംപിനെ നിരാശപ്പെടുത്തിയെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് പറഞ്ഞു. സെലൻസ്കി ചർച്ചയിലേക്കു മടങ്ങിവരണമെന്നും യുക്രെയ്നിലെ പ്രകൃതിവിഭവങ്ങളിൽ അമേരിക്കയ്ക്ക് അവകാശം നല്കുന്ന കരാറിൽ ഒപ്പുവയ്ക്കണമെന്നും വാൾട്സ് ആവശ്യപ്പെട്ടു. സെലൻസ്കിയുടെ അധിക്ഷേപണങ്ങളിൽ വൈറ്റ്ഹൗസിനും അസ്വസ്ഥതയുണ്ട്. സുരക്ഷാ ഉറപ്പ് സംബന്ധിച്ച് അസുലഭ അവസരമാണ് അമേരിക്ക യുക്രെയ്നു നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രെയ്ൻ…
Read More’ഇന്ത്യയുടെ വോട്ടർമാരുടെ പങ്കാളിത്തം നമ്മൾ എന്തിനാണ് ശ്രദ്ധിക്കുന്നത്? നമുക്ക് ഒരു പാട് പ്രശ്നങ്ങളുണ്ട്, നമ്മൾ നമ്മുടെ പങ്കാളിത്തം വർധിക്കിപ്പിക്കുകയല്ലേ വേണ്ടത്’: ഇന്ത്യക്കെതിരേ വീണ്ടും ട്രംപ്
ന്യൂയോർക്ക്: വോട്ടെടുപ്പിൽ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യക്ക് നൽകിയ യുഎസ്എഐഡി ഫണ്ട് കൈക്കൂലിയായിരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോ ബൈഡന്റെ മുൻ സർക്കാരിനെ കടന്നാക്രമിച്ചായിരുന്നു ട്രംപ് വീണ്ടും വിവാദപ്രസ്താവന നടത്തിയത്. വാഷിംഗ്ടൺ ഡിസിയിൽ നടന്ന റിപ്പബ്ലിക്കൻ ഗവർണേഴ്സ് അസോസിയേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഇന്ത്യയിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് 21 ദശലക്ഷം ഡോളർ. ഇന്ത്യയുടെ വോട്ടർമാരുടെ പങ്കാളിത്തം നമ്മൾ എന്തിനാണ് ശ്രദ്ധിക്കുന്നത്? നമുക്ക് ഒരു പാട് പ്രശ്നങ്ങളുണ്ട്. നമ്മൾ നമ്മുടെ പങ്കാളിത്തം വർധിക്കിപ്പിക്കുകയല്ലേ വേണ്ടത്? പലതവണ താന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതാണ്. അപ്പോഴൊന്നും അതേക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും മനസിലായിട്ടുണ്ടാകില്ല. അതിനര്‍ഥം അതൊരു കൈക്കൂലിയാണ്’ ട്രംപ് പറഞ്ഞു. രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിനു ബംഗ്ലദേശിന് നൽകിയിരുന്ന 2.9 കോടി ഡോളർ സഹായം നൽകിയിരുന്നതിനെയും ട്രംപ് ചോദ്യം ചെയ്തു. രാഷ്ട്രീയ ഭൂപ്രകൃതി എന്നതു കൊണ്ടു എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആർക്കുമറിയില്ല. എന്താണ് അതിന്റെ…
Read More