ആലപ്പുഴ: കാണികളില്‍ വിസ്മയക്കാഴ്ച ഒരുക്കാന്‍ ചക്കുളത്തുകാവ് കാവടി സംഘം ചൈനയിലേക്ക് തിരിച്ചു. ചക്കുളത്തുകാവ് ശ്രീ ബ്രഹ്മ കലാസമിതിയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് കാവടി തുള്ളലിന് ചൈനയിലേക്ക് യാത്ര തിരിച്ചത്. ചൈനയില്‍ നടക്കുന്ന ലോക രാജ്യങ്ങളുടെ കലാപരിപാടികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് കാവടി സംഘത്തിന് ക്ഷണം ലഭിച്ചത്. ഇറ്റലിയിലെ ഇവന്റ് കമ്പനിയാണ് സംഘത്തെ സ്പോണ്സര് ചെയ്യുന്നത്. വി.എസ്. സച്ചിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് ചൈനയിലേക്ക് യാത്ര തിരിച്ചത്. വിഷ്ണുവിന്റെ ശിക്ഷണത്തില്‍ 12 വര്‍ഷമായി കാവടി- കരകാട്ടം അഭ്യസിച്ചുവരുന്ന സംഘത്തില്‍ വിഷ്ണുവിനൊപ്പം സുധി, മിഥുന്, മനീഷ്, സുരാജ്, അഭിരാജ്, രാഹുല്‍, ദീപക്, ശിവദാസ്, സൂരജ്, ബിനോയ്, വിഷ്ണു, അനന്ദു എന്നിവരാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സുപരിചിതനായ അഫ്സല് ചക്കുളമാണ് സംഘത്തിന്റെ പ്രമോട്ടര്‍. കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി സംഘത്തിന് ആശംസ അര്‍പ്പിച്ച് യാത്രയാക്കി.
Read MoreCategory: NRI
സുഡാനിൽ ആശുപത്രിക്കുനേരേ ഡ്രോൺ ആക്രമണം; 70 മരണം
കാര്‍ട്ടൂം: സുഡാനിൽ ആശുപത്രിക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരണം 70 ആയി. 19 പേർക്കു പരിക്കേറ്റിട്ടുണ്ട്. എൽ ഫാഷർ നഗരത്തിൽ പ്രവർത്തിക്കുന്ന സൗദി ആശുപത്രിക്കുനേരെയായിരുന്നു ആക്രമണം. സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നു സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ ആയിരത്തോളം പേർ സുഡാനിൽ മരിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ 80 ശതമാനത്തിൽ അധികം വരുന്ന ആശുപത്രികളിലെ സേവനങ്ങൾ നിലച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
Read Moreനടി ജെനിഫര്‍ അനിസ്റ്റണും ബറാക് ഒബാമ പ്രണയത്തിൽ?
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്നു റിപ്പോര്‍ട്ട്. അന്താരാഷ്ട്രമാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ഇവരുടെ ബന്ധത്തെപ്പറ്റിയുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതേക്കുറിച്ച് ഒബാമയോ മിഷേലോ അനിസ്റ്റണോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒബാമയും മിഷേലും തമ്മിലുള്ള വിവാഹബന്ധത്തില്‍ വിള്ളല്വീണതായുള്ള അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ മരണാനന്തരച്ചടങ്ങുകളിലും ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു.
Read Moreഹാരി രാജകുമാരന്റെ സ്വകാര്യവിവരം ചോർത്തി: പത്രം 10,000 കോടി നൽകാൻ വിധി
ലണ്ടൻ: ഹാരി രാജകുമാരന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന പരാതിയിൽ റുപർട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാപനമായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സ് 100 കോടിയിലേറെ പൗണ്ട് (ഏകദേശം 10,652 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നു കോടതി. 1996 മുതൽ 2011 വരെയുള്ള സ്വകാര്യജീവിതം ചോർത്തിയെന്നാരോപിച്ചായിരുന്നു ലണ്ടൻ ഹൈക്കോടതിയിൽ ഹാരി രാജകുമാരൻ കേസ് നൽകിയത്. ആരോപണം സമ്മതിച്ച മാധ്യമസ്ഥാപനം ഹാരി രാജകുമാരനോട് മാപ്പ് പറഞ്ഞിരുന്നു. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ ധാരണയായത്. ഹാരി രാജകുമാരന്റെ അമ്മ ഡയാന രാജകുമാരിയുടെ സ്വകാര്യജീവിതത്തിലെ വിവരങ്ങളും ചോർത്തിയെടുത്തെന്നും ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സ് സമ്മതിച്ചു. ഹാരിയുടെയും ഡയാനയുടെയും സ്വകാര്യജീവിത വിവരങ്ങൾ ചോർത്താൻ സ്വകാര്യ അന്വേഷകരെ നിയോഗിച്ചിരുന്നതായും പത്രം സമ്മതിച്ചു. ഇതുസംബന്ധിച്ച് നേരത്തെ ഉയർന്ന ആരോപണങ്ങൾ പത്രം നിഷേധിക്കുകയായിരുന്നു.
Read Moreകേക്കിൽ ചേർക്കുന്ന ചെറി റെഡ് നിറത്തിനു യുഎസിൽ വിലക്ക്; യുഎഇയും നടപടിക്ക്
ദുബായ്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർഥങ്ങൾക്കെതിരേ യുഎഇയിൽ പരിശോധന ശക്തമാക്കി. അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിച്ചതിനെ തുടർന്നാണ് യുഎഇയിലും പരിശോധന കർശനമാക്കിയത്. കേക്കുകൾ, മിഠായികൾ, സ്നാക്സ് ഉൾപ്പടെയുള്ള ഭക്ഷണ പദാർഥങ്ങൾക്ക് ചെറി റെഡ് നിറം നൽകുന്നതിനായി ഉപയോഗിക്കുന്ന റെഡ് നമ്പർ 3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ കാൻസറിന് കാരണമാകുമെന്ന പദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ തെളിഞ്ഞതിനെ തുടർന്നായിരുന്നു നിരോധനം. യുഎഇയിൽ നടപടിയുടെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ പ്രാദേശിക അധികൃതരുടെ ഏകോപനത്തോടെ രാജ്യത്തെ അതിർത്തി പോയിന്റുകളിൽ വച്ചുതന്നെ കർശന പരിശോധനയ്ക്ക് വിധേയമാക്കും.
Read Moreജന്മാവകാശ പൗരത്വം ട്രംപിന് കടിഞ്ഞാണിട്ട് കോടതി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയായി. ട്രംപ് പുറപ്പെടുവിച്ച ഉത്തരവിന്റെ തുടർ നടപടികൾ 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറൽ ജഡ്ജി സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ജഡ്ജ് ജോൺ കോഗ്നോർ അഭിപ്രായപ്പെട്ടു. നിലവിലുള്ള രീതിയനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. എന്നാൽ ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കൂ. പ്രതിവർഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ഇത് ബാധിക്കും. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസംതന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയായിരുന്നു. ഈ ഉത്തരവ് ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരാനിരിക്കേയാണു താൽകാലികമായി കോടതി തടഞ്ഞത്. ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കാണിച്ച്…
Read Moreഎവറസ്റ്റ് കൊടുമുടി: ആരോഹകർക്കു ഫീസ് വർധനയും കർശന നിർദേശങ്ങളുമായി നേപ്പാൾ
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറാനെത്തുന്ന യാത്രികർക്കുള്ള പെർമിറ്റ് ഫീസ് 36 ശതമാനം വർധിപ്പിച്ച് നേപ്പാൾ ഉത്തരവിറക്കി. ഇതോടൊപ്പം മാലിന്യനിയന്ത്രണത്തിനുവേണ്ടിയുള്ള വിവിധ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വസന്തകാലത്ത് (മാർച്ച്-മേയ്) കിഴക്കൻ മേഖലയിലൂടെ കൊടുമുടി കയറാനെത്തുന്ന വിദേശികൾക്കുള്ള റോയൽറ്റി ഫീസ് 11,000 യുഎസ് ഡോളറിൽനിന്ന് 15,000 ഡോളറിലേക്ക് ഉയർത്തി. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സീസണിലെ ഫീസ് 5,500 ഡോളറിൽനിന്ന് 7,500 ഡോളറിലേക്ക് ഉയർത്തി. ശൈത്യകാലത്തും വർഷകാലത്തും ഓരോരുത്തർക്കും ഏർപ്പെടുത്തുന്ന പെർമിറ്റ് ഫീസിലും വർധനയുണ്ട്. ഇവ ഇക്കൊല്ലം സെപ്റ്റംബർ 25ന് പ്രാബല്യത്തിൽ വരും. നേപ്പാൾ സ്വദേശികൾക്കുള്ള റോയൽറ്റിയും ഇരട്ടിയാകും. മനുഷ്യവിസർജ്യം ഉൾപ്പെടെ ബേസ് ക്യാന്പിലേക്കു തിരിച്ചുകൊണ്ടുവന്നു സംസ്കരിക്കണമെന്നും പുതുക്കിയ നിർദേശങ്ങളിലുണ്ട്. എവറസ്റ്റിൽ അടിഞ്ഞുകൂടുന്ന എല്ലാത്തരം മാലിന്യങ്ങളും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു.
Read More18,000 ഇന്ത്യക്കാര്‍ അമേരിക്ക വിടണം; പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സജ്ജമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിയമവിരുദ്ധമായി കഴിയുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രാജ്യം സജ്ജമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ഇന്ത്യന്‍ പ്രതിനിധിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ നിയമവിരുദ്ധ കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് എസ്. ജയശങ്കറിന്റെ പ്രതികരണം. മതിയായ രേഖകളില്ലാതെ 18,000 ഇന്ത്യക്കാർ യുഎസില്‍ ഉണ്ടെന്നും അവരെ ഉടൻ തിരിച്ചയക്കേണ്ടി വരുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇവരിൽ ഭൂരിഭാഗവും പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അമേരിക്കയുടെ ഈ ആവശ്യം വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചിരിക്കുകയാണ്. 2023ല്‍ പുറത്തുവന്ന യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 2.2 ലക്ഷം അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്ക്.
Read Moreയുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണം: റഷ്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അധികനികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസമാണു സമൂഹമാധ്യമ പോസ്റ്റിലൂടെ ട്രംപ് റഷ്യയ്ക്കു മുന്നറിയിപ്പു നൽകിയത്. ഉടനടി കരാറിൽ ഏർപ്പെടണം, അല്ലെങ്കിൽ യുഎസിനും മറ്റു രാജ്യങ്ങൾക്കും റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. “ഈ യുദ്ധം അവസാനിക്കട്ടെ. നമുക്കിത് എളുപ്പത്തിൽ ചെയ്യാം, അല്ലെങ്കിൽ ബുദ്ധിമുട്ടേറിയ വഴിയിലൂടെ ചെയ്യാം. എളുപ്പവഴിയാണ് എപ്പഴും നല്ലത്. ഒരു കരാറിലെത്തേണ്ട സമയമാണിത്. ഇനി ഒരു ജീവനും നഷ്ടപ്പെടരുത്’-ട്രംപ് കുറിച്ചു.
Read Moreലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ; രണ്ടു മണിക്കൂറിൽ തീ വ്യാപിച്ചത് 5,000 ഏക്കറിൽ
വാഷിംഗ്ടൺഡിസി: അമേരിക്കയെ വീണ്ടും ആശങ്കയിലാക്കി കാട്ടുതീ പടരുന്നു. ലോസ് ആഞ്ചലസിൽ അതിവേഗത്തിൽ കാട്ടുതീ പടരുന്നതായാണ് റിപ്പോർട്ട്. രണ്ടു മണിക്കൂറിനുള്ളിൽ 5,000 ഏക്കർ കത്തിനശിച്ചതായാണു വിവരം. കാസ്റ്റൈക്കിനു സമീപത്തായാണു തീ പടരുന്നത്. ഏഴിടത്താണ് കാട്ടുതീ നാശം വിതയ്ക്കുന്നത്. ഇതിൽ രണ്ടിടത്തു വലിയ തീയാണ്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. ശക്തമായ കാറ്റ് തീ നിയന്ത്രിക്കുന്നതിനു വെല്ലുവിളിയാണ്. ഒരു ലക്ഷത്തിലേറെ ആളുകളെ മേഖലയിൽനിന്ന് ഒഴിപ്പിച്ചു. ദുരന്തമേഖലയിൽ കുടുങ്ങിക്കിടക്കുന്ന 19,000-ാളം പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. അമേരിക്കൻ സൈന്യം ദുരന്തമേഖലയിലേക്കു പുറപ്പെട്ടിട്ടുണ്ട്. നേരത്തെയുണ്ടായ കാട്ടുതീയിൽനിന്ന് ലോസ് ആഞ്ചലസ് മുക്തമാകാൻ തുടങ്ങുന്നതിനിടെയാണു വീണ്ടും കാട്ടുതീ ഉണ്ടായത്.
Read More