ഭൂമി ഏറ്റെടുക്കൽ സുതാര്യമാക്കാൻ ഇനി ‘റെയിൽ ഭൂമി’ പോർട്ടൽ

പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനും വേഗത്തിലാക്കുന്നതിനുമായി പുതിയ റെയിൽ ഭൂമി പോർട്ടൽ ആരംഭിക്കുന്നു. റെയിൽവേയുടെ ആധുനികവൽക്കരണം ലക്ഷ്യമിട്ട് നിർമാണ മേഖലയിലുൾപ്പെടെ വിപ്ലവകരമായ നിരവധി പരിഷ്കാരങ്ങളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്.

ഇനിമുതൽ രാസവളങ്ങൾ കണ്ടെയ്നറുകൾ വഴി കൊണ്ടുപോകാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന് പുറമെ, താപനിലയങ്ങളിൽ നിന്നുള്ള ഈച്ച ചാരം (Fly Ash) പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിനായി പ്രത്യേക കണ്ടെയ്നറുകളിലാവും ഇനി കൊണ്ടുപോവുക. സിമന്റ്, റെയിൽവേ, റോഡ് നിർമാണം തുടങ്ങിയ മേഖലകളിലേക്ക് ഈ രീതിയിലാവും ചാരം എത്തിക്കുക. കണ്ടെയ്നർ നയത്തിന്‍റെ ഭാഗമായി റെയിൽവേയിൽ ഏകീകൃത ലൈസൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

റെയിൽവേ വാഗണുകളുടെ രൂപകൽപ്പനയിൽ വ്യവസായ പങ്കാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന പുതിയ നയവും മന്ത്രാലയം പ്രഖ്യാപിച്ചു. ഇനിമുതൽ ഏതൊരു ഔദ്യോഗിക ഡിസൈനർക്കും നിർമാതാവിനും പുതിയ വാഗൺ രൂപകൽപനകൾ റെയിൽവേക്ക് മുന്നിൽ സമർപ്പിക്കാം. ഈ ഡിസൈനുകൾ കൃത്യമായി വിലയിരുത്തിയ ശേഷം, റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ പ്രോട്ടോടൈപ്പുകൾക്ക് ആവശ്യമായ അനുമതി നൽകും. വിവിധ വ്യവസായങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി വാഗണുകൾ നിർമിക്കാൻ ഈ പരിഷ്കാരം വഴി സാധിക്കും.

രാജ്യത്ത് വൻതോതിൽ റെയിൽവേ അടിസ്ഥാന സൗകര്യ വികസനം നടന്നു വരുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ പ്രാഗത്ഭ്യം ഉറപ്പാക്കാൻ നൈപുണ്യ സർട്ടിഫിക്കേഷൻ ചട്ടക്കൂട് കൊണ്ടുവരുമെന്നും മന്ത്രാലയം അറിയിച്ചു. പ്ലംബർമാർ, വെൽഡർമാർ, ഫിറ്റർമാർ, മേസൺമാർ, കോൺക്രീറ്റ് ടെസ്റ്റർമാർ തുടങ്ങിയ എല്ലാ വിഭാഗം തൊഴിലാളികൾക്കും മികച്ച പരിശീലനം നൽകേണ്ടത് അനിവാര്യമാണ്.

പരമാവധി 24 മാസത്തിനുള്ളിൽ റെയിൽവേയുടെ എല്ലാ പദ്ധതികളിലും ഈ സർട്ടിഫിക്കേഷൻ സംവിധാനം നിർബന്ധമാക്കും. റെയിൽവേയിൽ കാലോചിതമായ വലിയ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണയും പ്രോത്സാഹനവും തുടരുമെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Related posts

Leave a Comment