കലിഫോര്‍ണിയ: രണ്ടു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അമ്മ മരിച്ചു. കലിഫോര്‍ണിയയിലാണ് സംഭവം. ബെഡിൽ വച്ചിരുന്ന തോക്ക് കുട്ടി എത്തിപ്പിടിച്ച് കാഞ്ചി വലിക്കുകയായിരുന്നു. 22 കാരിയായ മിനയാണു മരിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവസമയം, ബെഡിൽ കിടക്കുകയായിരുന്നു മിന. ഇവരുടെ കാമുകൻ ആൻഡ്രൂ സാഞ്ചസിന്റേതായിരുന്നു തോക്ക്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ചൂണ്ടിക്കാട്ടുന്നതെന്നു പോലീസ് പറഞ്ഞു.
Read MoreCategory: NRI
രാജിയില്ലെന്ന് യൂൺ; ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്ന് ഭരണകക്ഷി
സീയൂൾ: പട്ടാളനിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ രാജിവയ്ക്കില്ലെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ. ഇംപീച്ച്മെന്റാണെങ്കിലും അന്വേഷണമാണെങ്കിലും അവസാനം വരെ പോരാടും. ഏപ്രിലിലെ പൊതുതെരഞ്ഞെടുപ്പിൽ ഉത്തരകൊറിയ ദക്ഷിണകൊറിയയിലെ ഇലക്ഷൻ കമ്മീഷനെ ഹാക്ക് ചെയ്തെന്നും അതിനാലാണ് തന്റെ പാർട്ടിക്കു ഭൂരിപക്ഷം നഷ്ടമായതെന്നും ഇന്നലെ ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത യൂൺ ആരോപിച്ചു. ബുധനാഴ്ച വൈകുന്നേരം പ്രതിപക്ഷ എംപിമാർ യൂണിനെതിരേ വീണ്ടും ഇംപീച്ചമെന്റ് പ്രമേയം അവതരിപ്പിച്ചു. ശനിയാഴ്ച വോട്ടെടുപ്പ് ഉണ്ടായേക്കും. ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്ന സൂചന യൂണിന്റെ പീപ്പിൾസ് പവർ പാർട്ടി (പിപിപി) നല്കി. പിപിയിലെ എട്ട് അംഗങ്ങൾ പിന്തുണച്ചിരുന്നെങ്കിൽ ഇംപീച്ച്മെന്റ് പാസായേനെ. യൂണിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ ഇംപീച്ചമെന്റ് പ്രമേയം പിപിപി എംപിമാരുടെ നിസഹകരണത്താൽ പരാജയപ്പെടുകയായിരുന്നു. ഇത്തവണ പിപിപിയിലെ ഏഴ് എംപിമാർ ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമെന്നു വ്യക്തമായതായി റിപ്പോർട്ടുകളിൽ പറയുന്നു. നിയമമന്ത്രിയെയും പോലീസ് മേധാവിയെയും ഇംപീച്ച് ചെയ്തു പ്രസിഡന്റ് യൂൺ സുക് ഇയോൾ…
Read Moreസിറിയയിലെ 80 ശതമാനം സൈനിക സംവിധാനങ്ങളും നശിപ്പിച്ചെന്ന് ഇസ്രയേൽ
ടെൽഅവീവ്: സിറിയയിലെ ബാഷർ അൽ-അസദ് ഭരണകൂടത്തിന്റെ എൺപത് ശതമാനത്തോളം സൈനിക സംവിധാനങ്ങളും തകർത്തതായി ഇസ്രയേൽ. വിമതർ ഭരണം പിടിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ സിറിയയിൽ ആക്രമണം ആരംഭിച്ചത്. സിറിയൻ ഭരണകൂടത്തിന്റെ ആയുധങ്ങൾ വിമതരുടെ കൈവശം എത്തിച്ചേരാതിരിക്കാനാണ് ആക്രമണം എന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം. ബാഷർ ഭരണം നിലംപതിച്ചതിന് പിന്നാലെ 48 മണിക്കൂറിനിടെ 400ലേറെ ആക്രമണങ്ങളാണ് ഇസ്രയേൽ സിറിയയിൽ നടത്തിയത്. കടലിൽനിന്ന് തൊടുക്കാവുന്ന മിസൈലുകൾ, ആയുധനിർമാണ കേന്ദ്രങ്ങൾ, വിമാനവേധ മിസൈലുകൾ, സിറിയൻ നാവിക കേന്ദ്രങ്ങളുടെ കരുത്തായിരുന്ന 15 നാവികസേനാ കപ്പലുകൾ എന്നിവ തകർത്തുവെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. സിറിയയിൽ ആക്രമണം നടത്തുന്ന വീഡിയോയും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പങ്കുവച്ചു. ഇസ്രയേലിന് പിന്നാലെ അമേരിക്കയും സിറിയയിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഐഎസ് ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നായിരുന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതികരണം.
Read Moreആശങ്കയാകുമോ എച്ച്5എൻ1 ? അമേരിക്കയിൽ മൃഗങ്ങൾക്കിടയിൽ പക്ഷിപ്പനി അതിവേഗം പടരുന്നു
വാഷിംഗ്ടൺ ഡിസി: എച്ച്5എൻ1 പക്ഷിപ്പനി വൈറസ് അമേരിക്കയിൽ മൃഗങ്ങൾക്കിടയിൽ അതിവേഗം പടരുന്ന സാഹചര്യത്തിൽ അതീവജാഗ്രതയിലാണു ശാസ്ത്രജ്ഞർ. മനുഷ്യനിൽനിന്നു മനുഷ്യനിലേക്കു വൈറസ് പടർന്നാൽ അതിഭയാനകമായ അവസ്ഥയായിരിക്കും നേരിടേണ്ടിവരിക എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പുനൽകുന്നു. നിലവിൽ മനുഷ്യർക്ക് എച്ച്5എൻ1 പിടിപെട്ട കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പുതിയ പഠനമനുസരിച്ച്, മനുഷ്യർക്കിടയിൽ പകരാൻ വൈറസിന് ഒരു ഡിഎൻഎ മാറ്റം മാത്രമേ ആവശ്യമുള്ളൂവെന്നു ഗവേഷകർ വെളിപ്പെടുത്തുന്നു. എച്ച്5എൻ1 വളരെ മാരകമായ വൈറസാണ്, രോഗബാധിതരായ 50 ശതമാനം മനുഷ്യരും മരണത്തിനു കീഴയങ്ങിയേക്കാം. വൈറസിനെ നിയന്ത്രിക്കാനും അതിന്റെ പരിണാമം നിർത്താനും ആളുകളെ നേരിട്ടു ബാധിക്കുന്നതിൽനിന്നു തടയാനും അതുവഴി ആഗോളവ്യാപനം തടയാനും അണുബാധ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നു. സാധാരണയായി പക്ഷിപ്പനി മനുഷ്യർക്കു ഭീഷണിയാകാൻ നിരവധി ഘട്ടങ്ങൾ ആവശ്യമാണെങ്കിലും ഇത്തവണ വൈറസ് ബാധ പകർച്ചവ്യാധിയുടെ ആശങ്ക ഉയർത്തുന്നുവെന്നു ഗവേഷകർ പറയുന്നു. ഡിസംബർ അഞ്ചിലെ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ…
Read Moreവിവാഹേതര ബന്ധം പുലർത്തി: അറുപത്തിരണ്ടുകാരനെ കൊലപ്പെടുത്തി 30 പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു; ഒരു വർഷത്തിനുശേഷം ഭാര്യ പിടിയിൽ
സിഡ്നി: ശാരീരിക മാനസിക പീഡനങ്ങളേൽപിക്കുകയും വിവാഹേതര ബന്ധം പുലർത്തുകയും ചെയ്ത അറുപത്തിരണ്ടുകാരനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം 30 പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ച 53കാരി ഒരുവർഷത്തിനുശേഷം പിടിയിൽ. നിർമീൻ നൗഫൽ എന്ന സ്ത്രീയാണ് ഭർത്താവായ മാംദൂദ് എമാദ് നൗഫലിനെ (62) ക്രൂരമായി കൊലപ്പെടുത്തിയത്. എട്ട് മക്കൾ ഇവർക്കുണ്ട്. മാംദൂദ് നൗഫലിനെ കഴിഞ്ഞ വർഷം ജൂലൈ മുതൽ കാണാതായിരുന്നു. ഒരു വർഷത്തിനുശേഷം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയ നിർമീൻ, കൊലപാതകവിവരം സ്വയം വെളിപ്പെടുത്തിയതോടെയാണു സംഭവം പുറത്തായത്. ഇതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ക്രൂരകൃത്യത്തിന് അയൽക്കാരിൽ ചിലർ സാക്ഷിമൊഴിയും നൽകി. ഗ്രീനാകേറിലുള്ള വീട്ടിൽ വച്ചാണ് ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നാലെ കത്തിയും മെറ്റൽ കട്ടറും ഉപയോഗിച്ച് ചെറുകഷ്ണങ്ങളാക്കി മൃതദേഹം മുറിച്ചശേഷം മാലിന്യം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകളിലാക്കി ന്യൂ സൌത്ത് വെയിൽസിന്റെ സമീപപ്രദേശങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ആസിഡ് അടക്കമുള്ളവ ഒഴിച്ച്…
Read Moreസിറിയയിലെ വിമതസേനയെ ഭീകരപട്ടികയിൽനിന്നു മാറ്റാൻ അമേരിക്കൻ നീക്കം
ദമാസ്കസ്: സിറിയയിൽ വിമതനീക്കത്തിലൂടെ ഭരണം പിടിച്ചെടുത്ത ഹയാത് തഹ്രീർ അൽഷാമിനെ (എച്ച്ടിഎസ്) ഭീകരവാദ പട്ടികയിൽനിന്ന് ഒഴിവാക്കാൻ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോർട്ട്. അൽ ഖ്വയ്ദ ബന്ധത്തിന്റെ പേരിൽ നേരത്തെ അമേരിക്കതന്നെ ഭീകരരായി പ്രഖ്യാപിച്ച സംഘടനയാണ് എച്ച്ടിഎസ്. ഇതിന്റെ നേതാവായ അബു മൊഹമ്മദ് അൽ ജുലാനിയുടെ തലയ്ക്ക് പത്തുകോടി ഡോളർ അമേരിക്ക വിലയിടുകയും ചെയ്തിരുന്നു. ജുലാനിയുടെ നേതൃത്വത്തിലാണ് സിറിയയിൽ ഇപ്പോൾ വിമതനീക്കമുണ്ടായതും അധികാരം പിടിച്ചതും. അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ സർക്കാർ ഉണ്ടാക്കാൻ ജുലാനി നടത്തുന്ന ശ്രമം വിജയത്തിലേക്കു നീങ്ങുന്നതായാണു സൂചന. അധികം വൈകാതെ ജുലാനി സിറിയയുടെ പ്രസിഡന്റായി സ്ഥാനമേൽക്കാനാണു സാധ്യത. എച്ച്ടിഎസുമായി ചർച്ചനടത്താൻ അമേരിക്കയ്ക്കു നിരവധി വഴികളുണ്ടെന്നു യുഎസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞിരുന്നു.
Read Moreവിമാനനിരക്ക് വർധന പിൻവലിക്കണം; പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ
ഏറ്റുമാനൂർ: ഇതരസംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും കേരളത്തിലേക്കുള്ള വിമാനനിരക്ക് വർധന പിൻവലിക്കണമെന്നും നിരക്ക് കൂടുന്നതിനാൽ പലരും യാത്ര വേണ്ടെന്ന് വയ്ക്കുകയാണെന്നും പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ. പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ മേഖലാ കൺവൻഷനും പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ. മേഖല പ്രസിഡന്റ് റോയ് കുര്യൻ അധ്യക്ഷത വഹിച്ചു. മാത്യു ഓണതേട്ട്, തോമസ് മാത്യു, മുഹമ്മദ് കലാം, ഗോപാലകൃഷ്ണൻ, കെ.കെ. ഏബ്രഹാം ആലുമൂട്ടിൽ, തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു
Read Moreകാൻലോൺ അഗ്നിപർവതം പൊട്ടിത്തെറിച്ചു; 87,000 ആളുകളെ ഒഴിപ്പിച്ചു
മനില: ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വത സ്ഫോടനം. സെൻട്രൽ നഗ്രോസ് ദ്വീപിലെ കാൻലോൺ മലനിരയിലെ അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഇതോടെ മധ്യ ഫിലിപ്പൈൻ മേഖലയിൽ ഏകദേശം 87,000 ആളുകളെ ഒഴിപ്പിച്ചു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീണ്ടും അഗ്നിപർവത സ്ഫോടനം ഉണ്ടായേക്കുമെന്നാണു വിവരം. അഗ്നിപര്‍വതത്തില്‍നിന്നുള്ള ചാരം 200 കിലോമീറ്റർ ദൂരെവരെ പതിച്ചതായി അധികൃതർ അറിയിച്ചു. അഗ്നിപര്‍വത സ്ഫോടനത്തെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കി. പ്രദേശത്തെ സ്കൂളുകൾ അടയ്ക്കുകയും രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സ്ഫോടനം. ഇതിനു പിന്നാലെ ഭൂകമ്പങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും സജീവമായ 24 അഗ്നിപർവതങ്ങളിലൊന്നാണു കാൻലോൺ. കഴിഞ്ഞ ജൂണിലാണ് അവസാനമായി പൊട്ടിത്തെറിച്ചത്.
Read Moreബ്രസീലിയൻ പ്രസിഡന്റിന് അടിയന്തര ശസ്ത്രക്രിയ
ബ്രസീലിയ: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാവോ പോളോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് സില്‍വ നിലവിലുള്ളത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കല്‍ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്നാണ് 79കാരനായ സില്‍വയ്ക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായത്. വീഴ്ചയ്ക്കുശേഷം യാത്രകള്‍ ഒഴിവാക്കിയിരുന്നു. തലവേദന അസഹീനമായതോടെയാണ് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചത്. പ്രായാധിക്യമുള്ളതിനാല്‍ പ്രസിഡന്റിന്റെ ആരോഗ്യ വിഷയത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്.
Read Moreസിറിയയിൽനിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു: വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് നാട്ടിൽ എത്തിക്കും
ന്യൂഡൽഹി: സിറിയയിൽനിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇവരെല്ലാം ലെബനൻ അതിർത്തി കടന്നെന്നും വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സിറിയയിൽ ഇനിയുള്ളവർ ജാഗ്രത പാലിക്കണമെന്നും എംബസിയുമായി സമ്പർക്കത്തിലിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ അധികാരം പിടിച്ചെടുത്ത സാഹചര്യത്തിൽ സംഘർഷാവസ്ഥ കണക്കിലെടുത്താണു നീക്കം. അതേസമയം, സിറിയയിൽ മുഹമ്മദ് അൽ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽ-ഷാം (എച്ച്ടിഎസ്) ആണ് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇതിന് മുന്‍പുതന്നെ അസദ് രാജ്യം വിട്ടിരുന്നു. ഇദ്ദേഹവും കുടുംബവും റഷ്യയിൽ അഭയം തേടിയിരിക്കുകയാണ്.
Read More