വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജ ഹർമീത് കെ. ധില്ലനെ യുഎസ് നീതിന്യായ വകുപ്പിലെ സിവിൽ റൈറ്റ്സ് അസിസ്റ്റന്റ് അറ്റോർണി ജനറലായി നാമനിർദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പൗരാവകാശങ്ങൾ സംരക്ഷിക്കാൻ തന്റെ കരിയറിലുടനീളം ശ്രമിച്ചയാളാണ് ഹർമീതെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ മികച്ച അഭിഭാഷകരിലൊരാളെന്നും നിയുക്ത പ്രസിഡന്റ് പ്രശംസിച്ചു. ഡാർട്ട്മൗത്ത് കോളജിൽനിന്നും വിർജീനിയ യൂണിവേഴ്സിറ്റി ലോ സ്കൂളിൽനിന്നും ബിരുദം നേടിയ ഹർമീത് (54) യുഎസ് ഫോർത്ത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ക്ലാർക്ക് ആയിരുന്നു. സിക്ക് മതത്തിൽപ്പെട്ടയാളാണ്. ജൂലൈയിൽ നടന്ന റിപ്പബ്ലിക്കൻ ദേശീയ കൺവൻഷനിൽ അർദാസ് ചൊല്ലിയതിനെത്തുടർന്ന് വംശീയ ആക്രമണത്തിനു വിധേയയായിരുന്നു. കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ച് ഹർമീത് പരാജയപ്പെട്ടിരുന്നു. ചണ്ഡിഗഡുകാരിയായ ഹർമീത് കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കളോടൊപ്പം യുഎസിലേക്കു കുടിയേറുകയായിരുന്നു.
Read MoreCategory: NRI
കാനഡയിൽ ഇന്ത്യൻ വിദ്യാർഥിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
എഡ്മിന്റൻ: കാനഡയിലെ എഡ്മിന്റനിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എഡ്മിന്റൻ പോലീസ്. എഡ്മിന്റനിൽ അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ കൂടിയായിരുന്ന ഹർഷൻദീപ് വെടിയേറ്റു മരിക്കുകയായിരുന്നു. സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസമാണ് ഹർഷൻദീപ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്റ്റുഡന്റ് വീസയിൽ ഒന്നര വർഷം മുമ്പ് കാനഡയിലെത്തിയ ഹരിയാന സ്വദേശിയായ ഹർഷൻദീപ് നോർക്വസ്റ്റ് കോളജ് വിദ്യാർഥിയാണ്. കഴിഞ്ഞ വെളളിയാഴ്ചയാണ് ഇരുപതുകാരനായ ഹർഷൻദീപ് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ഇവാൻ റെയ്ൻ (30) ജൂഡിത്ത് സോൾട്ടോ (30) എന്നിവരെ അറസ്റ്റ് ചെയ്തതായി എഡ്മിന്റൻ പോലീസ് അറിയിച്ചു. പ്രതികളിൽനിന്നു തോക്ക് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreഅക്രമം അസ്ഥിരതയുണ്ടാക്കുമെന്ന് ഇന്ത്യ; ഇടപെടരുതെന്നു ബംഗ്ലാദേശ്
ന്യൂഡൽഹി: ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ബംഗ്ലാദേശ് നിലപാട് വ്യക്തമായി പറയണമെന്ന് ഇന്ത്യ. രാജ്യത്ത് അക്രമം തുടരുന്നത് മേഖലയിൽ അസ്ഥിരത ഉണ്ടാക്കുമെന്നും ബംഗ്ലാദേശ് ക്രിയാത്മക സമീപനം സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് സന്ദർശനത്തിനിടെ രാജ്യത്തെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിനെ കണ്ട വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയതിൽ ഇന്ത്യയോടുള്ള അതൃപ്തി മുഹമ്മദ് യൂനുസ് വിക്രം മിസ്രിയെ അറിയിച്ചു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടരുതെന്ന് യൂനുസ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. സന്ദർശനം പൂർത്തിയാക്കി വിക്രം മിസ്രി ഡൽഹിക്ക് മടങ്ങി.
Read Moreസിറിയയിലെ 250 കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം; സിറിയൻ വിമതസേനയെ അഭിനന്ദിച്ച് ഹമാസ്
ടെൽ അവീവ്: സിറിയയിൽ വിമതർ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രയേൽ സിറിയയിലെ 250ലേറെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡമാസ്കസ് ഉൾപ്പെടെ നാല് പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. വിമാനത്താവളങ്ങൾക്കുനേരെയും ഇസ്രയേലിന്റെ ആക്രമണം ഉണ്ടായി. രണ്ട് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയയിലെ സൈനിക കേന്ദ്രങ്ങൾ തകർത്തുവെന്നും രാസായുധങ്ങളും മറ്റും മതതീവ്രവാദികളുടെ പക്കൽ എത്താതിരിക്കാനായിരുന്നു ആക്രമണമെന്നും ഇസ്രേലി വിദേശകാര്യ മന്ത്രി പറഞ്ഞു. ഹിസ്ബുള്ള ഭീകരസംഘത്തിന്റെ ഉറ്റ കൂട്ടാളിയായ അസാദിന്റെ പതനം ഇസ്രയേൽ ജനത സ്വാഗതം ചെയ്തു. അതേസമയം, സിറിയൻ വിമതസേനയെയും ജനങ്ങളെയും ഹമാസ് അഭിനന്ദിച്ചു.
Read Moreകാനഡയിൽ ഇന്ത്യൻ പൗരന്റെ കൊലപാതകം:അനുശോചിച്ച് കോൺസുലേറ്റ്
വാൻകൂവർ: കാനഡയിൽ ഇന്ത്യൻ പൗരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തതായി കോൺസുലേറ്റ് ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നു കോൺസുലേറ്റ് ഉറപ്പുനൽകി. കാനഡയിലെ എഡ്മിന്റണിലാണ് ഹർഷൻദീപ് സിംഗ്(20) എന്ന ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഹർഷൻദീപിനെ മൂന്നംഗ സംഘം ചേർന്ന് ആക്രമിക്കുകയും വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാൾ ഹർഷൻദീപിനെ കോണിപ്പടിയിൽനിന്നു താഴേക്ക് തള്ളിയിടുകയും മറ്റൊരാൾ പിന്നിൽന്നു വെടിയുതിർക്കുകയുമായിരുന്നു.
Read Moreസമുദ്രാതിർത്തി ലംഘിച്ചു; ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക
ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. രണ്ടു മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തു. ശനിയാഴ്ച മണ്ഡപം നോർത്ത് ജെട്ടിയിൽനിന്ന് പുറപ്പെട്ട 324 ട്രോളറുകളിൽ രണ്ട് ട്രോളറുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. മണ്ഡപം സ്വദേശി ബി. കാർത്തിക് രാജ, രാമേശ്വരം ദ്വീപിലെ തങ്കച്ചിമഠം സ്വദേശി സഹയ ആൻഡ്രൂസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. രണ്ട് ബോട്ടുകളിലും നാല് വീതം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് റിപ്പോർട്ട്.എല്ലാവരും രാമനാഥപുരം ജില്ലയിൽ നിന്നുള്ളവരാണ്. അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തുടർനടപടികൾക്കായി കാങ്കസന്തുറൈ ഫിഷിംഗ് ഹാർബറിലേക്ക് കൊണ്ടുപോയതായി ഫിഷറീസ് വൃത്തങ്ങൾ അറിയിച്ചു.
Read Moreവിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിൽ; ഇന്ത്യയുടെ ആശങ്കയറിയിക്കും
ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒരു ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശിൽ എത്തി. രാവിലെ ഒന്പതോടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മിസ്രിയും ഉദ്യോഗസ്ഥസംഘവും ധാക്ക വിമാനത്താവളത്തിൽ എത്തിയത്. ഷേഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച് പുതിയ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് ഡൽഹിയിൽനിന്ന് ഉന്നത ഉദ്യോഗസ്ഥൻ ധാക്കയിലെത്തുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ഹിന്ദു ന്യൂനപക്ഷങ്ങൾക്കുനേരേ നടക്കുന്ന അക്രമങ്ങൾ സംബന്ധിച്ച് ഇന്ത്യയുടെ ആശങ്കകൾ വിദേശകാര്യ സെക്രട്ടറി ഉന്നയിക്കുമെന്നാണു സൂചന. ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ജാഷിം ഉദ്ദിനുമായി വിക്രം മിസ്രി ചർച്ച നടത്തും. വിദേശകാര്യ മന്ത്രി മുഹമ്മദ് തൗഹിദ് ഹുസൈനെ കാണുകയും ചെയ്യും. ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനസിനെയും സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
Read Moreമഴയ്ക്കുവേണ്ടി പ്രാർഥന നടത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്റ്
അബുദാബി: മഴയ്ക്കായി പ്രാർഥനകൾ നടത്തി യുഎഇ. രാജ്യത്തെ പള്ളികളിൽ വിശ്വാസികൾ ഒരുമിച്ചുകൂടി ഇന്നു രാവിലെ 11നാണ് പ്രാർഥന നടത്തിയത്. മഴയ്ക്കുവേണ്ടി പ്രാർഥന നടത്താൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തിരുന്നു. അറബിയില് സലാത്തുൽ ഇസ്തിസ്ഖ എന്നാണ് ഈ പ്രത്യേക പ്രാർഥന അറിയപ്പെടുന്നത്. അറബ് രാജ്യങ്ങളിൽ മഴയ്ക്കായുള്ള സമൂഹ പ്രാർഥനകൾ സാധാരണമാണ്. മഴയ്ക്കായുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങളും നടക്കും. നിലവിൽ തണുത്ത കാലാവസ്ഥയാണ് യുഎഇയിൽ. ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് രാജ്യത്തെ മഴയുടെ നല്ലൊരു പങ്കും ലഭിക്കുക. കഴിഞ്ഞ സീസണിൽ ഏപ്രിലിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
Read Moreബംഗ്ലാദേശ് കറൻസികളിൽനിന്ന് മുജീബുർ റഹ്മാന്റെ ചിത്രം നീക്കും: ആറ് മാസത്തിനുള്ളിൽ പുതിയ നോട്ട് പുറത്തിറങ്ങും
ധാക്ക: കറൻസി നോട്ടുകളിൽനിന്നു ഷേഖ് മുജീബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്യാനൊരുങ്ങി ബംഗ്ലാദേശ്. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപക നേതാക്കളിലൊരാളുമാണു മുജീബുർ റഹ്മാൻ. ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു നീക്കി മാസങ്ങൾക്കുശേഷമാണ് ഈ തീരുമാനം. നൊബേൽ സമ്മാന ജേതാവ് കൂടിയായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ നിർദേശപ്രകാരം ഷേഖ് മുജീബുർ റഹ്മാന്റെ ചിത്രം ഒഴിവാക്കി 20, 100, 500, 1000 എന്നിവയുടെ നോട്ടുകൾ അച്ചടിക്കുകയാണെന്നു സെൻട്രൽ ബാങ്ക് അറിയിച്ചു. ആറ് മാസത്തിനുള്ളിൽ പുതിയ നോട്ട് പുറത്തിറങ്ങും. തുടക്കത്തിൽ നാല് നോട്ടുകളുടെ ഡിസൈനാണ് മാറ്റുക. മറ്റുള്ളവ ഘട്ടം ഘട്ടമായി പുനർരൂപകൽപന ചെയ്യും.
Read Moreവടക്കൻ കലിഫോർണിയയെ കുലുക്കി ഭൂചലനം: സുനാമി മുന്നറിയിപ്പ് പിൻവലിച്ചു
വാഷിംഗ്ടൺ: അമേരിക്കയിലെ വടക്കൻ കലിഫോർണിയയിൽ വൻ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ അർധരാത്രിയോടെ റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് അനുഭവപ്പെട്ടത്. ശക്തമായ ഭൂചലനത്തെ തുടർന്ന് യെലോ അലർട്ട് പ്രഖ്യാപിക്കുകയും സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ സുനാമി മുന്നറിയിപ്പ് വൈകാതെ പിൻവലിച്ചു. ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല. ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ചെറിയ നഗരമായ ഫെർണ്ടെയ്ലിന്റെ പടിഞ്ഞാറായിട്ടാണു ഭൂചലനം ഉണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻഫ്രാൻസിസ്കോ വരെ ഭൂചലനം അനുഭവപ്പെട്ടു. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നെന്നും തുടർന്ന് തുടർചലനങ്ങൾ അനുഭവപ്പെട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ഭൂചലത്തെത്തുടർന്ന് സാന്ഫ്രാന്സിസ്കോയ്ക്കും ഓക്ലൻഡിനും ഇടയിലുള്ള ജലാന്തർഭാഗത്തെ തുരങ്കത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു.
Read More