ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി നരേന്ദ്ര മോദി സംസാരിച്ചു. സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു മോദി നെതന്യാഹുവിനെ അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്തു. ഭീകരവാദം അംഗീകരിക്കാനാകില്ലെന്നും ഹമാസ് പിടിയിലുള്ള ബന്ധികളെ ഉടൻ മോചിപ്പിക്കണമെന്നാണ് നിലപാടെന്നും ഇന്ത്യൻ പ്രധാനമന്ത്രി വിശദീകരിച്ചു.
Read MoreCategory: NRI
ബിയറിനും 1,000 ഡോളറിനും വേണ്ടി സ്വന്തം കുഞ്ഞിനെ വിറ്റു, ദമ്പതികൾ പിടിയിൽ
വാഷിങ്ടൺ: 1,000 ഡോളറിനും ബിയറിനും വേണ്ടി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിൽപന നടത്തിയ ദമ്പതികൾ അമേരിക്കയിൽ പിടിയിൽ. വടക്കുപടിഞ്ഞാറൻ അർക്കൻസാസിൽ റോജേഴ്സിലെ ഒരു ക്യാമ്പിൽ അന്തേവാസികളായ ഡാരിയൻ അർബൻ, ഷാലെൻ എഹ്ലേഴ്സ് എന്നിവരാണു പിടിയിലായത്. മൂന്ന് മാസമായി ദമ്പതികളും കുഞ്ഞും ക്യാമ്പിലെ അന്തേവാസികളായിരുന്നു. കുഞ്ഞിനെ വിൽപന നടത്തിയെന്ന ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. കുട്ടിയെ പണം കൈപ്പറ്റി കൈമാറ്റം ചെയ്യുന്നതിന്റെ കരാർ ഒപ്പിടുന്ന മൊബൈൽ വീഡിയോകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ ജനനേന്ദ്രിയത്തിലും ശരീരത്തിലും മുറിവേറ്റ പാടുകളുണ്ട്. കുട്ടിയെ പിന്നീട് പോലീസ് സംരക്ഷണയിൽ ആശുപത്രിയിലേക്ക് മാറ്റി.
Read Moreഹാഷിം സഫി അൽദിൻ ഹിസ്ബുള്ള തലവനായേക്കും
ബെയ്റൂട്ട്: ഹസൻ നസറുള്ളയുടെ ബന്ധുവായ ഷിയാ പുരോഹിതൻ ഹാഷിം സഫി അൽദിൻ ഹിസ്ബുള്ളയുടെ അടുത്ത തലവനാകുമെന്നു റിപ്പോർട്ട്. നസറുള്ളയും ഹാഷിമും സഹോദരിമാരുടെ മക്കളാണ്. നസറുള്ള ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നതുവരെ ഹിസ്ബുള്ള നേതൃപദവിയിൽ രണ്ടാമനായിരുന്നു ഹാഷിം. നസറുള്ളയുമായി രൂപസാദൃശ്യവുമുണ്ട്. നസറുള്ളയും ഹാഷിമും ഒരുമിച്ചാണ് ഇറാനിലും ഇറാക്കിലും മതപഠനം നടത്തിയത്. ഹിസ്ബുള്ളയുടെ ഷൂരാ സമിതിയിൽ അംഗമായ ആറു പുരോഹിതരിൽ ഒരാളായ ഹാഷിമിനെ അമേരിക്ക 2017ൽ ആഗോള തീവ്രവാദിയായി മുദ്രകുത്തിയിരുന്നു. ഹിസ്ബുള്ളയുടെ രാഷ്ട്രീയ, സംസ്കാരിക വിഭാഗത്തെ നയിക്കുന്നതും ഹാഷിമാണ്. 2006ൽത്തന്നെ ഹാഷിമിനെ ഇറേനിയൻ നേതൃത്വം നസറുള്ളയുടെ പിൻഗാമിയായി തെരഞ്ഞെടുത്തിരുന്നതായി പറയുന്നു. ഹാഷിമിന്റെ സഹോദരൻ അബ്ബാസ് സഫി അൽ ദിൻ ഇറാനിലെ ഹിസ്ബുള്ള പ്രതിനിധിയാണ്. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറേനിയൻ ജനറൽ ഖ്വാസിം സുലൈമാനിയുടെ മകളെയാണു ഹാഷിമിന്റെ മകൻ വിവാഹം ചെയ്തിരിക്കുന്നത്.
Read Moreആക്രമണം കടുപ്പിച്ച് ഇസ്രയേൽ
ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ച ശേഷവും ലബനനിലെ വ്യോമാക്രമണത്തിന്റെ തീവ്രത കുറയ്ക്കാതെ ഇസ്രയേൽ. ശനിയാഴ്ചത്തെ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ നബീൽ ഖയൂക്ക് കൊല്ലപ്പെട്ടതായി ഇസ്രേലി സേന അറിയിച്ചു. ഇന്നലെയും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രേലി വ്യോമാക്രമണമുണ്ടായി. യുദ്ധവിമാനങ്ങളുടെ ബോംബാക്രമണത്തിലാണു ഹിസ് ബുള്ളയുടെ കേന്ദ്രസമിതി അംഗമായിരുന്ന നബീൽ ഖയൂക്ക് കൊല്ലപ്പെട്ടത്. ഇയാൾ ഇസ്രയേലിനെതിരായ ഭീകരപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇസ്രേലി ആക്രമണങ്ങളിൽ ശനിയാഴ്ച 33ഉം ഇന്നലെ 32ഉം പേർ കൊല്ലപ്പെട്ടതായി ലബനീസ് അധികൃതർ പറഞ്ഞു. ശനിയാഴ്ച ഹസൻ നസറുള്ളയ്ക്കൊപ്പം 20 മുതിർന്ന ഹിസ്ബുള്ള കമാൻഡർമാരും കൊല്ലപ്പെട്ടതായി ഇസ്രേലി സേന സ്ഥിരീകരിച്ചു. ഹിസ്ബുള്ളകൾ ഇന്നലെയും വടക്കൻ ഇസ്രയേലിലേക്കു റോക്കറ്റുകൾ തൊടുത്തു. ചെങ്കടൽ ഭാഗത്തുകൂടി വന്ന ഡ്രോൺ വെടിവച്ചിട്ടതായി ഇസ്രേലി സേന പറഞ്ഞു. യെമനിലെ ഹൂതി വിമതരായിരിക്കാം ഡ്രോൺ തൊടുത്തതെന്നാണു നിഗമനം. ശനിയാഴ്ച ഹൂതികൾ പ്രയോഗിച്ച മിസൈൽ ഇസ്രയേൽ വെടിവച്ചിട്ടിരുന്നു. ഇതിനിടെ,…
Read Moreഉടൻ വെടി നിർത്തണം: ഫ്രാൻസിസ് മാർപാപ്പ
ബ്രസൽസ്: പശ്ചിമേഷ്യാ സംഘർഷം വർധിക്കുന്നതിൽ അത്യധികം ഉത്കണ്ഠ പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ഉടൻ വെടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. ബെ ൽജിയം സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെ ബ്രസൽസിലെ കിംഗ് ബൗദുയിൻ സ്റ്റേഡിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലബനൻ, ഗാസ, പലസ്തീൻ, ഇസ്രയേൽ എന്നിവിടങ്ങളിലെ യുദ്ധത്തിൽ പങ്കാളികളായ എല്ലാവരും ഉടൻ വെടി നിർത്താൻ തയാറാകണം. ബന്ദികളെ മോചിപ്പിക്കണം. സഹായവസ്തുക്കൾ ലഭ്യമാക്കണം. ലബനനിലെ സംഘർഷവാർത്തകൾ വലിയ വേദനയോടെയും ഉത്കണ്ഠയോടെയുമാണ് കേൾക്കുന്നതെന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം വലിയ ദുരിതമാണു ജനങ്ങൾക്കു നല്‍കുന്നത്. ദിവസം ചെല്ലുന്തോറും ആളുകൾ കൊല്ലപ്പെടുന്നത് വർധിച്ചുവരുന്നു. യുക്രെയ്ന്റെ കാര്യം മറക്കാനാവില്ലെന്നു പറഞ്ഞ അദ്ദേഹം, യുദ്ധത്തിന്റെ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. കുർബാനയ്ക്കിടെ നല്കിയ സുവിശേഷ സന്ദേശത്തിൽ സഭാമക്കൾ അതിക്രമങ്ങൾ മറച്ചുവയ്ക്കരുതെന്നും പീഡിതരുടെ ശബ്ദം കേൾക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.ആവിലായിലെ വിശുദ്ധ…
Read Moreഹൂതികളുടെ തുറമുഖങ്ങളിൽ ഇസ്രയേൽ ആക്രമണം: 4 മരണം, 29 പേർക്ക് പരിക്ക്; നെതന്യാഹുവുമായി സംസാരിക്കുമെന്നു ബൈഡൻ
ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ളയ്ക്ക് പിന്നാലെ യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. എണ്ണ ഉൾപ്പെടെയുള്ള വസ്തുക്കളും ഇറാന്റെ ആയുധങ്ങളും കടത്താൻ ഹൂതികൾ ഉപയോഗിക്കുന്ന തുറമുഖങ്ങളിലായിരുന്നു ഇസ്രയേൽ സേനയുടെ ആക്രമണം. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഇതിനായി ഉപയോഗിച്ചു. ഇസ്രയേൽ സേനയ്ക്ക് ഒരു ലക്ഷ്യവും വിദൂരമല്ലെന്നു പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വ്യക്തമാക്കി. ഹിസ്ബുള്ള നേതാവായ ഹസൻ നസറുള്ളയെ വധിച്ചതിന് പിന്നാലെ ഹൂതികൾ ഇസ്രയേലിനെ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചിരുന്നു. അതേസമയം, ഇന്നു പുലർച്ചെ ലെബനനിലെ ബെയ്റൂട്ടിൽ ജനവാസകേന്ദ്രത്തിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. നാല് പേർ കൊല്ലപ്പെട്ടു. കോല ജില്ലയിലെ ഒരു അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ നിലയിലാണ് ആക്രമണം നടന്നത്. സംഘർഷം രൂക്ഷമായശേഷം ഇതാദ്യമായാണ് ബെയ്റൂട്ടിലെ ജനവാസകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത്. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ലെബനനിൽ നിന്ന് പലായനം…
Read Moreറഫാൽ യുദ്ധവിമാന ഇടപാടിന് അജിത് ഡോവൽ ഫ്രാൻസിൽ
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രണ്ടു ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിന് ഇന്നു തുടക്കം. റഫാൽ യുദ്ധവിമാന ഇടപാട് പ്രധാന അജണ്ടയാണെന്നു പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ സാമ്പത്തിക വർഷം അവസാനത്തോടെ കരാർ പൂർത്തിയാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സമീപകാലത്തു ഫ്രഞ്ച് പ്രതിരോധ നിർമാതാവുമായി ഇന്ത്യ നടത്തുന്ന രണ്ടാമത്തെ വലിയ യുദ്ധവിമാന ഇടപാട് ആണിത്. ഒറ്റസീറ്റുള്ള 22 റഫാൽ മറൈൻ വിമാനങ്ങളും ഇരട്ട സീറ്റുള്ള നാല് ട്രെയിനർ പതിപ്പുകളുമാണു കരാറിൽ ഉൾപ്പെടുന്നത്. നിലവിലുള്ള റഷ്യൻ മിഗ്-29കെ യുദ്ധവിമാനങ്ങൾക്കു പകരമായി, റഫാൽ എത്തുന്നത് ഇന്ത്യൻ നാവികസേനയ്ക്കു കരുത്താകും.
Read Moreമാര്‍ബര്‍ഗ് വൈറസ് അതീവമാരകം: ആറ് ആരോഗ്യപ്രവർത്തകർ റുവാണ്ടയിൽ മരിച്ചു
റുവാണ്ട: എബോളയ്ക്ക് സമാനമായ അതീവ മാരക വൈറസായ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ആറ് ആരോഗ്യപ്രവര്‍ത്തകർ മരിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണു മരിച്ചവർ. പ്രധാനമായും പഴംതീനി വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കെത്തുന്ന ഈ രോഗത്തിന് 88 ശതമാനമാണ് മരണനിരക്ക്. രോഗബാധിതരുടെ ശരീരസ്രവവുമായുള്ള സമ്പർക്കത്തിലൂടെ വൈറസ് പടർന്നു പിടിക്കും. റുവാണ്ടയിൽ ഇതുവരെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണെന്ന് ആരോഗ്യ മന്ത്രി സബിൻ നാൻസിമാന അറിയിച്ചു. 1967 ൽ ജർമനിയിലെ മാർബർഗിലും ഫ്രാങ്ക്ഫർട്ടിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് ആദ്യം മാര്‍ബര്‍ഗ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കടുത്ത പനി, ശരീര വേദന, ഛര്‍ദ്ദി, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, പേശിവേദന, തലവേദന, മസ്തിഷ്കജ്വരം, നാഡിവ്യവസ്ഥയുടെ സ്തംഭനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം തുടങ്ങിയവയാണു രോഗലക്ഷണങ്ങൾ. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക എന്നതുതന്നെയാണ് പ്രധാന പ്രതിരോധ…
Read Moreചൈനയുടെ അന്തർവാഹിനി നിർമാണത്തിനിടെ മുങ്ങി
വാഷിംഗ്ടൺ ഡിസി: ചൈനയുടെ അത്യാധുനിക അന്തർവാഹിനി നിർമാണത്തിലിരിക്കേ മുങ്ങിയതായി യുഎസ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഗ്രഹചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. മേയ്- ജൂൺ മാസങ്ങളിൽ നടന്ന സംഭവം നാണക്കേടുമൂലം പുറത്തു പറയാൻ ചൈന വിസമ്മതിക്കുകയാണത്രേ. ഷൗ ക്ലാസിൽപ്പെട്ട അണുശക്തിയിൽ പ്രവർത്തിക്കുന്ന ആദ്യ ആക്രമണ അന്തർവാഹിനിയാണു യാംഗ്ടിസി നദിയിലെ വുചാൻ ഷിപ്യാർഡിൽ മുങ്ങിയത്. അന്തർവാഹിനിയിൽ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവന്നത്. അന്തർവാഹിനി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നതിന്റെയും, ഭാഗികമായോ പൂർണമായോ മുങ്ങിയ അന്തർവാഹിനിക്കു സമീപം ക്രെയിനുകൾ അടക്കമുള്ള രക്ഷാ ഉപകരകണങ്ങൾ സ്ഥാപിച്ചിരിക്കുന്നതിന്റെയും ചിത്രങ്ങളാണു മേയ്, ജൂൺ മാസങ്ങളിൽ ഉപഗ്രഹം പകർത്തിയത്.
Read Moreയുഎൻ പൊതുസഭയിൽ വെടിനിർത്തൽ പരാമർശിക്കാതെ നെതന്യാഹു
ന്യൂയോർക്ക്: ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തെത്തുടർന്ന് വടക്കൻ ഇസ്രയേലിൽനിന്ന് ഒഴിപ്പിച്ചുമാറ്റിയ പൗരന്മാരെ തിരിച്ചെത്തിക്കുന്നതുവരെ വിശ്രമമില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎൻ പൊതുസഭയിൽ വ്യക്തമാക്കി. ഇസ്രയേൽ വിജയിക്കുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇറാന് ശക്തമായ മുന്നറിയിപ്പു നല്കി. അമേരിക്ക നിദേശിച്ച ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തൽ പരാമർശിക്കാനേ നെതന്യാഹു തയാറായില്ല. 15 മിനിട്ടു നീണ്ട പ്രസംഗത്തിൽ ഗാസയിലെ ഹമാസിനെയും ലബനനിലെ ഹിസ്ബുള്ളയെയും ഇസ്രയേൽ പരാജയപ്പെടുത്തുമെന്ന് നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയെയും ഹമാസിനെയും പിന്തുണയ്ക്കുന്ന ഇറാൻ ലോകത്തിനു ഭീഷണിയാണ്. ഇറാന്റെ പ്രകോപനങ്ങൾ പശ്ചിമേഷ്യയിലെ ഓരോ രാജ്യത്തിനും ലോകത്തിനും അപകടകരമാണ്. ഇറാൻ അണ്വായുധം സ്വന്തമാക്കുന്നത് ലോകം തടയണം. ഇറാനെതിരേ ഉപരോധങ്ങൾ പുനഃസ്ഥാപിക്കണം. ഇറാൻ ആക്രമിച്ചാൽ ഇസ്രയേൽ തിരിച്ചടിക്കും. ഇസ്രയേലിന്റെ നീളമുള്ള കൈകൾക്ക് ലോകത്തെവിടെയും എത്താൻ കഴിയുമെന്ന് ഇറാൻ മനസിലാക്കണം. ഗാസ യുദ്ധത്തിൽ ഇസ്രേലി സേന പകുതിയിലധികം ഹമാസ് ഭീകരരെ കൊല്ലുകയോ പിടികൂടുകയോ ചെയ്തു. പലസ്തീൻ ജനതയെ ഗാസയിൽനിന്നു…
Read More