അമേരിക്കയിൽ വെടിവയ്പ്; ഏഴുപേർ കൊല്ലപ്പെട്ടു; അക്രമി ഒളിവിൽ

വാഷിംഗ്ടൺ ഡിസി: ചിക്കാഗോയിൽ രണ്ട് വീടുകളിൽ വെടിവയ്പ്. ഏഴുപേർ കൊല്ലപ്പെട്ടു. ഇല്ലിനോയിസിലെ ജോലിയറ്റിലെ വെസ്റ്റ് ഏക്കർസ് റോഡിലെ 2200 ബ്ലോക്കിലാണ് വെടിവയ്പ് നടന്നത്. റോമിയോ നാൻസ്(23) എന്നയാളാണ് പ്രതി. ഇയാൾ രക്ഷപെട്ടെന്നും തെരച്ചിൽ ശക്തമാക്കിയെന്നും പോലീസ് അറിയിച്ചു. രണ്ട് വസതികളിലായി ഏഴ് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ജോലിയറ്റിലെ പോലീസ് മേധാവി ബിൽ ഇവാൻസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചുവന്ന ടൊയോട്ട കാമ്‌റിയിലാണ് നാൻസ് രക്ഷപെട്ടതെന്നും ഇയാൾ അപകടകാരിയാണെന്നും പക്കൽ ആയുധമുണ്ടെന്നും ജോലിയറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്‍റ് മുന്നറിയിപ്പ് നൽകി. നാൻസിനെയും വാഹനത്തെയും കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദേശിച്ചു.

Read More

ജര്‍മനി ഇരട്ട പൗരത്വ പരിഷ്കരണ നിയമം പാസാക്കി; പൗരത്വത്തിന് അപേക്ഷിക്കാൻ ഇനി 5 വർഷം 

ബര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്‍റ് ഇരട്ട പൗരത്വ പരിഷ്കരണ നിയമം പാസാക്കി. ഇതോടെ രാജ്യം ഇരട്ട പൗരത്വം അംഗീകരിച്ചിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് പൗരത്വ പ്രക്രിയ എളുപ്പമാക്കാനും തീരുമാനിച്ചു. പാര്‍ലമെന്‍റില്‍ വോട്ടിനിട്ടാണു നിയമനിര്‍മാണം അംഗീകരിച്ചത്. പുതിയ നിയമപ്രകാരം നിയമപരമായി ജര്‍മനിയില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് നിലവിലെ എട്ടു വര്‍ഷ പൗരത്വത്തിനു പകരം അഞ്ചു വര്‍ഷത്തിനുശേഷം പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുവദിക്കും. അതേസമയം അവര്‍ കാരുണ്യ, ചാരിറ്റി, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക നേട്ടങ്ങള്‍ കൈവരിച്ച് സര്‍ക്കാരിന്‍റെ പട്ടികയില്‍ ഇടംപിടിക്കുകയാണെങ്കില്‍ ഇത് വെറും മൂന്നു വര്‍ഷമായി ചുരുക്കും. കൂടാതെ മാതാപിതാക്കളില്‍ ഒരാള്‍ അഞ്ചോ അതിലധികമോ വര്‍ഷമായി രാജ്യത്ത് നിയമപരമായി താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് ജര്‍മനിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം ലഭിക്കും. 67 വയസിനു മുകളിലുള്ള കുടിയേറ്റക്കാര്‍ക്ക് ജര്‍മന്‍ ഭാഷയുടെ എഴുത്തുപരീക്ഷയ്ക്കു പകരം വാക്കാലുള്ള പരീക്ഷ മതിയാകും. അതേസമയം, ജര്‍മനിയിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഭരണകൂടം അനുവദിക്കാത്ത…

Read More

അഫ്ഗാനിൽ ആറു പേരുമായി റഷ്യൻ വിമാനം തകർന്നുവീണു; രണ്ടുപേർ മരിച്ചു

ന്യൂഡൽഹി: തായ്‌ലൻഡിൽനിന്നു റഷ്യക്കാരിയായ രോഗിയും ഭർത്താവുമായി റഷ്യയിലേക്കു പറന്ന എയർ ആംബുലൻസ് ജെറ്റ് വിമാനം അഫ്ഗാനിസ്ഥാനിൽ തകർന്നുവീണു. വിവാദമായ റഫാൽ വിമാനം നിർമിക്കുന്ന ഫ്രഞ്ച് കന്പനിയായ ദസോയുടെ 1978ൽ നിർമിച്ച സ്വകാര്യ റഷ്യൻ വിമാനമാണ് നാലു ജീവനക്കാരുൾപ്പെടെ ആറുപേരുമായി തകർന്നുവീണത്. അപകടത്തിൽ രണ്ടുപേർ മരിച്ചതായും നാലുപേർ പരിക്കുകളോടെ രക്ഷപ്പെട്ടതായും താലിബാൻ വക്താവ് വെളിപ്പെടുത്തി. ബദക്‌ഷാൻ പ്രവിശ്യയിലെ കഫ്ആബ് ജില്ലയിലെ ആരുസ് കൊ പർവതത്തിനു സമീപമാണ് ഇന്നലെ വൈകുന്നേരത്തോടെ വിമാനം കണ്ടെത്തിയതെന്നും താലിബാൻ വക്താവ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ചൈന, താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്‌ഷാൻ പ്രവിശ്യയിൽപ്പെട്ട സെബാക് ജില്ലയിൽനിന്നാണു വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. റഷ്യയിലേക്കുള്ള യാത്രാമധ്യേ ബിഹാറിലെ ഗയ വിമാനത്താവളത്തിൽനിന്ന് ഇന്ധനം നിറച്ചശേഷം പറന്നുയർന്നതായിരുന്നു വിമാനം. അത്‌ലറ്റിക് ഗ്രൂപ്പ് എന്ന കന്പനിയുടെയും സ്വകാര്യവ്യക്തിയുടെയും ഉടമസ്ഥതയിലുള്ള രണ്ട് എൻജിനുകളുള്ള ബിസിനസ് ജെറ്റ്…

Read More

യുക്രെയ്നിലെ റഷ്യൻ സൈന്യത്തിൽ 200 നേപ്പാളികൾ, 12 പേർ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: യുക്രെയ്നിൽ യുദ്ധം ചെയ്യാനായി നേപ്പാളി യുവാക്കളെ റഷ്യൻ സൈന്യത്തിൽ ചേർക്കുന്നു. ഇതുവരെ 200 നേപ്പാളികൾ റഷ്യൻ സൈന്യത്തിൽ ചേർന്നു. ഇതിൽ 12 പേർ കൊല്ലപ്പെട്ടു. നേപ്പാളി യുവാക്കളെ സൈന്യത്തിൽ ചേർക്കുന്നത് ഉ‌ടൻ നിർത്തണമെന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ മോസ്കോയോട് ആവശ്യപ്പെട്ടു. ഇന്ത്യ, യുകെ എന്നീ രാജ്യങ്ങളുടെ സൈന്യത്തിൽ ചേരാൻ മാത്രമാണ് നേപ്പാളികൾക്ക് അനുമതിയുള്ളുവെന്ന് പ്രചണ്ഡ ചൂണ്ടിക്കാട്ടി. കംപാലയിൽ 19-ാം ‘നാം’ ഉച്ചകോടിയിൽ പങ്കെടുത്തശേഷം മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം. നേപ്പാളി യുവാക്കളെ സൈന്യത്തിലെടുക്കരുതെന്ന് നേപ്പാളീസ് വിദേശകാര്യ മന്ത്രി എൻ.പി. സൗദ് റഷ്യൻ ഉപ വിദേശകാര്യ മന്ത്രി വെർഷിനിൻ സെർഗെയ് വാസിലേവിച്ചിനോട് ആവശ്യപ്പെട്ടതായി പ്രചണ്ഡ പറഞ്ഞു.

Read More

തെക്കൻ ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ 16 മരണം; മരിച്ചവരിൽ ഏറെയും കുട്ടികൾ

റാഫ: തെക്കൻ ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയും കുട്ടികളാണ്. ഗാസയിൽ കൂടുതൽ സഹായം എത്തിക്കുന്നതിനു ഹമാസും ഇസ്രയേലും കഴിഞ്ഞദിവസം ധാരണയിലെത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല. ഹമാസിന്‍റെ കസ്റ്റഡിയിലുള്ള ബന്ദികൾക്ക് മരുന്ന് എത്തിക്കാനും പകരമായി ഗാസയിലേക്കു കൂടുതൽ സഹായവസ്തുക്കൾ അനുവദിക്കാനുമായിരുന്നു ധാരണ. ഇതിനായി ഖത്തറും ഫ്രാൻസുമാണു മധ്യസ്ഥശ്രമങ്ങൾ നടത്തിയത്. ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ വേണമെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് ഇന്നലെ പ്രമേയം പാസാക്കി. ഹമാസിനെ പുറത്താക്കണമെന്നും എല്ലാ ബന്ദികളെയും ഉടൻ മോചിപ്പക്കണമെന്നും ഇയു പാർലമെന്‍റ് ആവശ്യപ്പെട്ടു. പ്രമേയത്തിന് അനുകൂലമായി 312 വോട്ട് ലഭിച്ചപ്പോൾ 131 പേർ എതിർത്തു. 72 പേർ വിട്ടുനിന്നു. യൂറോപ്യൻ യൂണിയന്‍റെ ഭീകരപട്ടികയിലുള്ള സംഘടനയാണ് ഹമാസ്.

Read More

ഹമാസിന്‍റെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നു യുഎൻ സെക്രട്ടറി ജനറൽ

ദാവോസ്: ഹമാസ് ഭീകരർ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നിയമനടപടികൾ ഉണ്ടാകണമെന്നും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. എല്ലാ ബന്ദികളെയും അടിയന്തരമായി വിട്ടയയ്ക്കാൻ ഹമാസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസ് വിട്ടയച്ച ബന്ദികളുമായി സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗുട്ടെറസ് ഇക്കാര്യം വ്യക്തമാക്കിയത്. വിട്ടയച്ച ബന്ദികളും ബന്ദികളാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുമാണ് ദാവോസിൽ നടക്കുന്ന ലോക സാന്പത്തിക ഫോറം ഉച്ചകോടിക്കായി എത്തിയ യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. ഹമാസിന്‍റെ തടവിൽ തങ്ങൾക്കു നേരിട്ട ദുരനുഭവങ്ങൾ ബന്ദികൾ വിവരിച്ചു. ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനം സാധ്യമാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ബന്ദികളുടെ കുടുംബാംഗങ്ങൾ ഗുട്ടെറസിനോട് ആവശ്യപ്പെട്ടു.

Read More

ചരക്കുകപ്പലിനുനേരേ ഡ്രോൺ ആക്രമണം, സഹായത്തിനെത്തി ഇന്ത്യൻ യുദ്ധക്കപ്പൽ

സന(യെമൻ): ഏഡൻ ഉൾക്കടലിൽ ഡ്രോൺ ആക്രമണം നേരിട്ട ചരക്കുകപ്പലിനെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. മാർഷൽ ദ്വീപുകളുടെ പതാക വഹിച്ച എംവി ജെൻകോ പികാർഡി എന്ന ചരക്കുകപ്പലിനുനേരേയാണ് ബുധനാഴ്ച രാത്രി 11.11 ന് യെമനിലെ ഏഡൻ തുറമുഖത്തുനിന്ന് 60 നോട്ടിക്കൽ മൈൽ അകലെവച്ച് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിൽനിന്ന് അപായസന്ദേശം ലഭിച്ചയുടൻ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പലിനു ചെറിയതോതിൽ നാശമുണ്ടായി. ഒന്പത് ഇന്ത്യക്കാരുൾപ്പെടെ 22 ജീവനക്കാരാണ് കപ്പലിലുള്ളത്. ആർക്കും പരിക്കില്ലെന്നും കപ്പലിലെ തീ നിയന്ത്രണവിധേയമാക്കിയെന്നും നാവികസേന അറിയിച്ചു. ഇന്നലെ രാവിലെ ഇന്ത്യൻ നാവികസേനയുടെ എൻജിനിയർമാരെത്തി കപ്പലിൽ വിശദമായ പരിശോധന നടത്തി. തുടർന്ന് കപ്പൽ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു. ചരക്കുകപ്പലുകൾക്കുനേരേ ഇറാന്‍റെ പിന്തുണയുള്ള ഹൂതി വിമതർ ആക്രമണം പതിവാക്കിയതോടെ അറബിക്കടലിൽ ഇന്ത്യൻ നാവികസേന നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. സമീപകാലത്ത് നിരവധി കപ്പലുകൾക്ക് സഹായവുമായി ഇന്ത്യൻ യുദ്ധക്കപ്പലുകൾ എത്തുകയുണ്ടായി.

Read More

ഇറാനിനെതിരേ തിരിച്ചടിച്ച് പാക്കിസ്ഥാൻ; ഇറാനിലെ ഭീകരകേന്ദ്രങ്ങളിൽ ആക്രമണം

കറാച്ചി: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെ ഇറാനിൽ പാക്കിസ്ഥാന്‍റെ ആക്രമണം. ഇറാനിലെ ഭീകരകേന്ദ്രങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. പാക്ക് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ, ആക്രമണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിക്കാൻ തയാറായിട്ടില്ല. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ നേതൃത്വത്തിൽ ഇറാനിൽ പ്രവർത്തിക്കുന്ന ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്നാണ് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ), ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്) തുടങ്ങിയ ബലൂച് തീവ്രവാദ ഗ്രൂപ്പുകൾ ഇറാനിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ പാക്ക് വിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു. കഴിഞ്ഞദിവസം പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പാഞ്ജർ മേഖല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജയ്ഷ് അൽ അദൽ എന്ന ഭീകരസംഘടനയുടെ താവളങ്ങളിൽ ഇറാൻ ആക്രമണം നടത്തി‍യിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ഇറാൻ സൈന്യം പുറത്തു വിടുകയും ചെയ്തിരുന്നു. ആക്രമണത്തിൽ രണ്ടു കുട്ടികൾ…

Read More

ഹമാസ്-ഇസ്രയേൽ ധാരണ; ബന്ദികൾക്കു മരുന്നു നല്കും; ഗാസയ്ക്ക് സഹായം അനുവദിക്കും

ദോഹ: ഗാസയിൽ കൂടുതൽ സഹായം എത്തിക്കുന്നതിനു ഹമാസും ഇസ്രയേലും ധാരണയിലെത്തി. ഹമാസിന്‍റെ കസ്റ്റഡിയിലുള്ള ബന്ദികൾക്ക് മരുന്ന് എത്തിക്കാനും പകരമായി ഗാസയിലേക്കു കൂടുതൽ സഹായവസ്തുക്കൾ അനുവദിക്കാനുമാണ് ധാരണ. ഖത്തറിന്‍റെയും ഫ്രാൻസിന്‍റെയും മധ്യസ്ഥശ്രമങ്ങളാണ് ഇതു സാധ്യമാക്കിയത്. കഴിഞ്ഞവർഷത്തെ ഒരാഴ്ച നീണ്ട വെടിനിർത്തലിനുശേഷം ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കുന്ന ആദ്യ ധാരണയാണിത്. 132 ബന്ദികളാണു ഹമാസിന്‍റെ കസ്റ്റഡിയിൽ അവശേഷിക്കുന്നത്. പലർക്കും പതിവു മരുന്നുകൾ ആവശ്യമാണെന്ന് ഇസ്രയേലിലെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഗാസയ്ക്കുള്ള സഹായവസ്തുക്കൾ ഖത്തറിൽനിന്നാണ് അയച്ചത്. ഈജിപ്തിലെത്തിച്ച് ഗാസയിലേക്കു കടത്തും. ബന്ദികൾക്കുള്ള മരുന്ന് ഈജിപ്തുവഴി റെഡ്ക്രോസിനും അവർ ഹമാസിനും കൈമാറും. ഇതോടൊപ്പം ഖത്തറിന്‍റെ നേതൃത്വത്തിൽ കൂടുതൽ ബന്ധികളുടെ മോചനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി യുഎസ് അറിയിച്ചു. അമേരിക്കൻ പ്രതിനിധികൾ ഖത്തറിലുള്ളതായി വൈറ്റ്ഹൗസ് ദേശീയ സുരക്ഷാസമിതി വക്താവ് ജോൺ കിർബി അറിയിച്ചു. ഗൗരവതരമായ ചർച്ചകൾ വൈകാതെ ഫലം കാണുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതേസമയം, തെക്കൻ ഗാസയിലെ ഖാൻ യൂനിസ്…

Read More

ജനസംഖ്യ താഴോട്ടുതന്നെ; പ്രതിസന്ധിയിൽ ചൈന

ബെയ്ജിംഗ്: ചൈനയിൽ ജനസംഖ്യ തുടർച്ചയായ രണ്ടാം വർഷവും താഴോട്ടുതന്നെ. 2023 വർഷം അവസാനിച്ചപ്പോൾ ജനസംഖ്യ 140.9 കോടി ആണ്. തലേ വർഷത്തിൽനിന്ന് 20.8 ലക്ഷം കുറവാണിത്. ചൈനയിലെ ജനനനിരക്ക് ഓരോ ആയിരം പേർക്കും 6.39 ആയി കുറയുകയുമുണ്ടായി. കുപ്രസിദ്ധമായ ഒറ്റക്കുട്ടി നയം മൂലം ചൈനീസ് ജനസംഖ്യ പതിറ്റാണ്ടുകളായി താഴോട്ടാണ്. വയോധികരുടെ എണ്ണം വർധിക്കുന്നതും തൊഴിലെടുക്കാൻ ശേഷിയുള്ള യുവാക്കളുടെ എണ്ണം കുറയുന്നതും ചൈനീസ് സാന്പത്തികമേഖല നേരിടുന്ന വെല്ലുവിളികളാണ്. ചൈനീസ് സർക്കാർ ഒറ്റക്കുട്ടിനയം 2015ൽ പിൻവലിച്ചിരുന്നു. കൂടുതൽ കുട്ടികളുണ്ടാകാൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇവ ഫലം നല്കുന്നില്ല. നഗരങ്ങളിലെ ജീവിതച്ചെലവും കരിയർ മുൻഗണനകളും കണക്കിലെടുത്ത് യുവദന്പതികൾ കുട്ടികളുടെ കാര്യത്തിൽ അമാന്തം കാട്ടുന്നു.

Read More