സാനാ: ബ്രിട്ടീഷ് ടാങ്കർ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യമനിലെ ഹൂതി വിമതർ. ചരക്ക് കപ്പലുകൾക്ക് നേരെ വിമതർ നടത്തിയ ഏറ്റവും പുതിയ ആക്രമണമാണ് ഇത്. വെള്ളിയാഴ്ചയാണ് ഹൂതി വിമതർ ആക്രമണത്തിൽ പങ്കുണ്ടെന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്. ബ്രിട്ടീഷ് എണ്ണകപ്പലായ മാർലിൻ ലുവാണ്ടയാണ് ഗൾഫ് ഓഫ് ഏദനിൽ വച്ച് ആക്രമിക്കപ്പെട്ടത്. ഹൂതി വിമതർ നടത്തിയ മിസ്സെൽ ആക്രമണത്തിലാണ് ബ്രിട്ടീഷ് എണ്ണകപ്പൽ തകർന്നത്. സംഭവത്തിൽ കപ്പലിന് തീപിടിച്ചതായും ഇറാൻ പിന്തുണ നൽകുന്ന സായുധസേനയുടെ വക്താവ് യഹിയ സാരേ വ്യക്തമാക്കി.
Read MoreCategory: NRI
ഗാസയിൽ-ഇസ്രയേൽ യുദ്ധം; അന്താരാഷ്ട്ര കോടതി വിധിയെ പ്രശംസിച്ച് ഖത്തർ
ദോഹ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധ കുറ്റങ്ങളിൽ അന്താരാഷ്ട്ര നീതി ന്യായ കോടതി പ്രഖ്യാപിച്ച വിധിയെ പ്രശംസിച്ച് ഖത്തർ. ഗാസയിൽ വംശഹത്യ ഇസ്രയേൽ തടയണമെന്നും മാനുഷിക സഹായങ്ങൾ ഉറപ്പാക്കണമെന്നുമാണ് കോടതി വിധി. വെള്ളിയാഴ്ചയാണ് വിധിയെ പ്രശംസിച്ച് ഖത്തർ രംഗത്തെത്തിയത്. നീതി ന്യായ കോടതിയുടെ താത്കാലിക നടപടികളെ സ്വാഗതം ചെയ്യുന്നു. മനുഷ്യത്വത്തിന്റെയും അന്താരാഷ്ട്ര നീതിയുടെയും വിജയമാണിതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഗാസയിൽ വംശഹത്യ ഇസ്രേൽ തടയണമെന്നും മാനുഷിക സഹായങ്ങൾ ഉറപ്പാക്കണമെന്നും കോടതി വിധിച്ചത്.
Read Moreസൗദിയില്‍ മദ്യശാല തുറക്കുന്നു; എല്ലാവർക്കും കിട്ടില്ല
റിയാദ്: സൗദി അറേബ്യയിൽ ഇതാദ്യമായി മദ്യശാല തുറക്കുന്നു. തലസ്ഥാനമായ റിയാദില്‍ മുസ് ലിം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് മദ്യശാല വരുന്നത്. എംബസികളും നയതന്ത്രജ്ഞരും താമസിക്കുന്ന സമീപപ്രദേശമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലാണ് പുതിയ സ്റ്റോര്‍ തുറക്കുന്നത്. അമുസ് ലിമുകള്ക്ക് മാത്രമായി ഈ സേവനം കര്‍ശനമായി പരിമിതപ്പെടുത്തും. അതേസമയം മറ്റ് അമുസ് ലിം പ്രവാസികള്‍ക്ക് സ്റ്റോറിലേക്ക് പ്രവേശനം ലഭിക്കുമോ എന്ന് വ്യക്തമല്ല. സൗദി അറേബ്യയില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന പ്രവാസികളിൽ ഭൂരിഭാഗവും ഏഷ്യയില്‍നിന്നും ഈജിപ്തില്‍നിന്നുമുള്ള മുസ് ലിം തൊഴിലാളികളാണ്. മദ്യം ലഭിക്കാന്‍ യോഗ്യതയുള്ള ഉപഭോക്താക്കള്‍ ഒരു മൊബൈല്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് പിന്നീട് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് ക്ലിയറന്‍സ് കോഡ് നേടി മദ്യം വാങ്ങാം. പ്രതിമാസ ക്വാട്ട നിശ്ചയിച്ചായിരിക്കും മദ്യം ലഭിക്കുക. അടുത്തയാഴ്ചത്തന്നെ സ്റ്റോര്‍ തുറക്കുമെന്നാണ് പ്രതീക്ഷ. ഇസ് ലാം മതത്തില്‍ മദ്യപാനം നിഷിദ്ധമായതിനാല്‍ തീവ്ര…
Read Moreജോ ബൈഡന്റെ പേരിലും ഡീപ് ഫേക്ക് വീഡിയോ; അമ്പരന്ന് അമേരിക്ക
ന്യൂയോർക്ക്: അമേരിക്കയെ അന്പരപ്പിച്ച് പ്രസിഡന്റ് ജോ ബൈഡന്റെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചു. ബൈഡനെ അനുകരിച്ചുകൊണ്ടുള്ള ഡീപ് ഫേക്ക് ശബ്ദരേഖയാണ് പുറത്തുവന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനുള്ള സ്റ്റേറ്റ് പ്രൈമറിയിൽ ആരും വോട്ട് ചെയ്യരുതെന്ന ബൈഡന്റെ ശബ്ദത്തിലുള്ള സന്ദേശമാണ് ഞായറാഴ്ച രാത്രി മുതൽ പ്രചരിച്ചത്. ന്യൂ ഹാംഷെയർ സ്റ്റേറ്റിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിനെക്കുറിച്ചായിരുന്നു പരാമർശം. ഈ വോട്ടെടുപ്പിൽ ആരും വോട്ട് ചെയ്യരുതെന്നും ആ വോട്ടുകൾ നവംബറിലേക്ക് കരുതണമെന്നുമാണ് ശബ്ദരേഖയിൽ പറയുന്നത്. സന്ദേശത്തിൽ ബൈഡൻ പതിവായി ഉപയോഗിക്കുന്ന വാചകങ്ങളടക്കം ഉണ്ടായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ച് ബൈഡന്റെ ശബ്ദം അനുകരിച്ചുള്ള റോബോ കോളാണ് വോട്ടർമാർക്ക് ലഭിച്ചതെന്നു പിന്നീട് വ്യക്തമായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ മറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡിജിറ്റലായി സൃഷ്ടിച്ചതോ മാറ്റപ്പെട്ടതോ ആയ വീഡിയോകളോ ചിത്രങ്ങളോ ആണു ഡീപ്ഫേക്കുകൾ. ഒറിജിനലാണെന്ന് തോന്നിക്കുന്നമെന്ന വിധമാണ് ഡീപ് ഫേക്ക്…
Read Moreറിപ്പബ്ലിക് ദിനാഘോഷം; മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ്
ന്യൂഡൽഹി: ഈവർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പങ്കെടുക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന മാക്രോൺ രാജസ്ഥാനിലെ ജയ്പുരിലാണ് ആദ്യം എത്തുന്നത്. തുടർന്ന് ജന്തർമന്ദറിലേക്ക് പോകുന്ന അദ്ദേഹം അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ജന്തർ മന്തറിൽനിന്ന് സംഗനേരി ഗേറ്റിലേക്ക് സംയുക്ത റോഡ് ഷോ നടത്തുന്ന ഇരുവരും ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാൾ മ്യൂസിയവും സന്ദർശിക്കും. ഡൽഹിയിൽ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്തശേഷം ഫ്രഞ്ച് എംബസി സന്ദർശിച്ച് അവിടത്തെ ജീവനക്കാരുമായി മാക്രോൺ സംവദിക്കും. വൈകുന്നേരം, അദ്ദേഹം രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷിക ആഘോഷവേളയിലാണ് മാക്രോണിന്റെ സന്ദർശനം. പ്രതിരോധ, തന്ത്രപ്രധാന മേഖലകളിൽ ഇരുപക്ഷവും പ്രധാന പ്രഖ്യാപനങ്ങൾ നടത്താൻ സാധ്യതയുണ്ട്.
Read Moreപാക്കിസ്ഥാനിൽ ഇമ്രാന്റെ പാർട്ടിയുടെ പതാക ഉയർത്തിയ മകനെ പിതാവ് വെടിവച്ചു കൊന്നു
പെഷവാർ: പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിയുടെ കൊടി വീട്ടുമുറ്റത്തുയർത്തിയ മകനെ പിതാവ് വെടിവച്ചുകൊന്നു. ഖത്തറിൽനിന്നു നാട്ടിൽ മടങ്ങിയെത്തിയ മുപ്പത്തൊന്നുകാരനാണ് പെഷവാറിലെ സംഭവത്തിൽ മരിച്ചതെന്ന് പോലീസ് പറഞ്ഞു. അവാമി നാഷണൽ പാർട്ടി അനുഭാവിയായ പിതാവ് സംഭവത്തിനുശേഷം ഒളിവിലാണ്. പിതാവ് കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർത്തശേഷം രക്ഷപ്പെടുകയായിരുന്നു.
Read Moreഇന്ത്യക്ക് ആശങ്കയായി ചൈനീസ് ചാരക്കപ്പൽ മാലദ്വീപിലേക്ക്
മാലെ: ഇന്ത്യക്ക് ആശങ്കയായി ചൈനീസ് ചാരക്കപ്പൽ മാലദ്വീപിലേക്ക്. ഷിയാംഗ് യാംഗ് ഹോംഗ് -03 എന്ന കപ്പലാണ് ഇന്തോനേഷ്യൻ തീരത്തുനിന്നു തിരിച്ചിരിക്കുന്നത്. മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിൽ ഫെബ്രുവരി എട്ടിനെത്തുമെന്നാണു കരുതുന്നത്. സമുദ്രഗവേഷണത്തിനുള്ള കപ്പലാണിതെന്ന് ചൈന അവകാശപ്പെടുന്നു. എന്നാൽ, ഗവേഷണത്തിന്റെ മറവിൽ ചാരപ്രവർത്തനമാണു നടത്തുന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ടിന്റെ ഭൂപടം തയാറാക്കിവരികയാണു കപ്പലെന്നു പറയുന്നു. ഭൂകന്പം പോലുള്ള പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്കാൻ ഇത്തരം ഗവേഷണങ്ങൾ സഹായകമത്രേ. അതോടൊപ്പം ഗവേഷണ കപ്പൽ തയാറാക്കുന്ന മാപ്പ് ഉപയോഗിച്ച് ചൈനീസ് മുങ്ങിക്കപ്പലുകൾക്കു സുഗമമായി യാത്ര ചെയ്യാനും കഴിയും. ഇന്ത്യാവിരുദ്ധനായ പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തി പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ചാരക്കപ്പൽ മാലദ്വീപിലേക്കു യാത്ര പുറപ്പെട്ടിരിക്കുന്നത്. മാലദ്വീപിലുള്ള എൺപതോളം ഇന്ത്യൻ സൈനികർ മാർച്ച് 15നകം രാജ്യംവിടണമെന്ന് പ്രസിഡന്റ് മുയിസു ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreയുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ന്യൂ ഹാംഷെയര്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിക്കി ഹേലിയെ അദ്ദേഹം പരാജയപ്പെടുത്തി. ഇയോവ കോക്കസില്‍ നേടിയ പകുതിയിലധികം വോട്ട് ശതമാനം ന്യൂഹാംഷെയര്‍ പ്രൈമറിയിലും അദ്ദേഹം ആവര്‍ത്തിച്ചു. ജയത്തോടെ ട്രംപ് തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകും. നേരത്തെ, അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള മത്സരത്തില്‍ മലയാളി വംശജന് വിവേക് രാമസ്വാമി, ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് എന്നിവരും രംഗത്തുണ്ടായിരുന്നു. എന്നാല്‍ പ്രൈമറിയില്‍ പിന്നിലായതിനാല്‍ ഇവര്‍ പിന്മാറിയിരുന്നു.ഇരുവരും ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ട്രംപ് വിജയിച്ചെങ്കിലും മത്സരത്തില്‍ തുടരാനാണ് താന്‍ ആലോചിക്കുന്നതെന്ന് മുന്‍ യുഎന്‍ അംബാസഡറും സൗത്ത് കരോലിന ഗവര്‍ണറുമായ നിക്കി ഹേലി പറഞ്ഞു.
Read Moreഅമേരിക്കയിൽ കൊടുംതണുപ്പ്; ഒരാഴ്ചയ്ക്കിടെ 92 മരണം
വാഷിംഗ്ടൺ ഡിസി: കടുത്ത ശൈത്യം നേരിടുന്ന അമേരിക്കയിൽ ഇതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കിടെ 92 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.ടെന്നസിയിൽ 25ഉം ഒറേഗോണിൽ 16ഉം പേരാണു മരിച്ചത്. മിസിസിപ്പി, ഇല്ലിനോയ്, പെൻസിൽവേനിയ, വാഷിംഗ്ടൺ, കെന്റക്കി, ന്യൂയോർക്ക്, ന്യൂ ജഴ്സി സംസ്ഥാനങ്ങളിലും മരണങ്ങളുണ്ടായി. സിയാറ്റിലിൽ നാലു ഭവനരഹിതർ മരിച്ചു. രാജ്യത്തെന്പാടുമായി പതിനായിരങ്ങൾക്കു വൈദ്യുതി നിലച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. ടെന്നസിയിൽ കുടിവെള്ള ശൃംഖലയ്ക്കു കാര്യമായ കേടുപാടുകളുണ്ടായി. റസ്റ്ററന്റുകളിലും ബാറുകളിലും കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്.
Read Moreഡിസാന്റിസും പിന്മാറി; ട്രംപിനു മുന്നിൽ നിക്കി ഹേലി മാത്രം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ കണ്ടെത്താനുള്ള മത്സരത്തിൽനിന്നു പിന്മാറുന്നതായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അറിയിച്ചു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി. ഇന്ത്യൻ വംശജ നിക്കി ഹേലി മാത്രമാണ് ഇനി ട്രംപിനെ നേരിടാൻ അവശേഷിക്കുന്നത്. പാർട്ടി അണികളിൽ വ്യക്തമായ സ്വാധീനമുള്ള ട്രംപ് സ്ഥാനാർഥിത്വം ഉറപ്പിച്ച മട്ടാണ്. സ്ഥാനാർഥിത്വത്തിനായി ഏഴു മാസം നടത്തിയ പ്രചാരണം അവസാനിപ്പിക്കുന്നതായി ഡിസാന്റിസ് അറിയിച്ചു. സ്ഥാനാർഥിത്വം ലഭിക്കാനുള്ള സാധ്യതകൾ അസ്തമിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനെ നേരിടാൻ ട്രംപിനു മാത്രമേ കഴിയൂ എന്നും കൂട്ടിച്ചേർത്തു.ന്യൂ ഹാംപ്ഷെയർ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പ്രൈമറിക്കു തൊട്ടുമുന്പാണു ഡിസാന്റിസ് പിന്മാറ്റം പ്രഖ്യാപിച്ചത്. ഏറെ പ്രതീക്ഷയും സാധ്യതയും കല്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്, നേരത്തേ നടന്ന അയോവ കോക്കസിൽ 19 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനമാണു ലഭിച്ചത്. ട്രംപ് 51…
Read More