ഹമാസിന് ക്രിപ്‌റ്റോ രൂപത്തില്‍ സാമ്പത്തിക സഹായം; ചില അക്കൗണ്ടുകള്‍ കണ്ടെത്തിയതായി ഇസ്രയേല്‍

ടെല്‍ അവീവ്: യുദ്ധം രൂക്ഷമാകുന്നതിനിടയില്‍ ഹമാസിന് ക്രിപ്‌റ്റോ കറന്‍സിയുടെ രൂപത്തില്‍ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് ചില ക്രിപ്‌റ്റോ അക്കൗണ്ടുകള്‍ ഇസ്രയേല്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തീവ്രവാദ സംഘടനകള്‍ക്കടക്കം ഇത്തരത്തില്‍ ക്രിപ്‌റ്റോ രൂപത്തിലുള്ള ധനസഹായം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോ എന്നത്. ഹമാസിന് ഇത്തരം കറന്‍സി വഴി സഹായം ലഭിക്കുന്നുവെന്ന സൂചനയ്ക്ക് പിന്നാലെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അമേരിക്കയിലെ എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കാത്ത വിധത്തിലുതാണ് മിക്ക ക്രിപ്‌റ്റോ ഇടപാടുകളും നടക്കുന്നത്. വ്യാജ വിലാസം സൃഷ്ടിച്ച് വരെ ക്രിപ്‌റ്റോ കറന്‍സികള്‍ തയറാക്കുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ അല്ലാത്തതിനാല്‍ ഇവയുടെ വിനിമയം തടയുക എന്നത് ഏറെ പ്രയാസമേറിയ ഒന്നാണ്. തീവ്രവാദികളുടെയടക്കം ധന ഇടപാടുകള്‍ക്കായി ക്രിപ്‌റ്റോയെ ഉപയോഗിക്കുമെന്നും ഇവര്‍ ഇതിനെ…

Read More

യുഎസിൽ വീണ്ടും വെടിവയ്പ്പ്; 22 പേർ കൊല്ലപ്പെട്ടു; അറുപതിലേറെപ്പേർക്ക് പരിക്കേറ്റു

വാഷിംഗ്ടൺ: യുഎസിൽ വീണ്ടും വെടിവയ്പ്പ്. ബുധനാഴ്ച വൈകുന്നേരം മെയ്നിലെ ലെവിസ്റ്റൺ നഗരത്തിൽ വിവിധയിടങ്ങളിലായി നടന്ന വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടു. അറുപതിലേറെപ്പേർക്ക് പരിക്കേറ്റു. തോക്കുധാരി ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഒരു ബൗളിംഗ് കേന്ദ്രത്തിലും ബാറിലും പ്രാദേശിക റസ്റ്ററന്‍റിലും വാൾമാർട്ട് വിതരണകേന്ദ്രത്തിലുമാണ് വെടിവയ്പ്പുണ്ടായത്. ബൗളിംഗ് കേന്ദ്രത്തിനുള്ളിൽ സെമി ഓട്ടോമാറ്റിക് ശൈലിയിലുള്ള ആയുധമേന്തി നടക്കുന്ന ഷൂട്ടറുടെ ഫോട്ടോ ലോക്കൽ പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ബ്രൗൺ ടോപ്പും നീല പാന്‍റ്സും ബ്രൗൺ ഷൂസുമാണ് ഇയാൾ ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അക്രമി എത്തിയതെന്ന് സം‍ശയിക്കുന്ന ഒരു വെള്ള എസ്‌യുവി കാറിന്‍റെ ചിത്രവും പുറത്തുവിട്ടു. ഒന്നിൽ കൂടുതൽ അക്രമികളുണ്ടായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ ഇക്കാര്യം അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

Read More

ഹമാസ് ഭീകരസംഘടനയല്ല, വിമോചന പ്രസ്ഥാനമെന്ന് തുർക്കി പ്രസിഡന്‍റ്

അങ്കാറ: ഹമാസ് ഭീകര സംഘടനയല്ലെന്നും വിമോചന പ്രസ്ഥനമാണെന്നും തുര്‍ക്കി പ്രസിഡന്‍റ് തയ്യിപ് എര്‍ദോഗന്‍. പലസ്തീൻ ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കാൻ പോരാടുന്ന വിമോചന ഗ്രൂപ്പാണ് ഹമാസെന്നും എർദോഗൻ പറഞ്ഞു. ഇസ്രയേലും ഹമാസും വെടിനിർത്തണമെന്നും മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ മുസ്‌ലീം രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച പാശ്ചാത്യരാജ്യങ്ങളെയും എർദോഗൻ വിമർശിച്ചു. “ഇസ്രയേലിനുവേണ്ടിയുള്ള പാശ്ചാത്യരുടെ കണ്ണുനീർ വഞ്ചനയുടെ പ്രകടനമാണ്’ എന്നും എർദോഗൻ പറഞ്ഞു.

Read More

ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം അമേരിക്ക തള്ളി

ഇസ്രായേൽ-ഗാസ യുദ്ധത്തെക്കുറിച്ചുള്ള ആദ്യത്തെ തുറന്ന സംവാദം നടത്തി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ. ‌യുദ്ധം ആരംഭിച്ച ശേഷമുള്ള ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ നടത്തിയ ആദ്യ തുറന്ന സംവാദമാണിത്. ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം അമേരിക്ക തള്ളി. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന നീക്കം ഹമാസിനെ കൂടുതൽ സഹായിക്കുമെന്നാണ് യുഎസ് നിലപാട്. അങ്ങനെ സംഭവിച്ചാൽ ഇസ്രായേലിനെതിരെ‌യുള്ള ഹമാസിന്‍റെ ആക്രമണത്തെ കൂടുതൽ ശക്തമാക്കാൻ ഇത് സഹായിക്കുമെന്നും  ഇസ്രയേലിന് നേരെയുള്ള ആക്രമണം വീണ്ടും കൂടാന്‍ വഴിയൊരുക്കുമെന്നും യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസിനെതിരെ ഇസ്രയേല്‍ വിമർശിച്ചു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും കൂട്ടക്കൊല നടത്തുന്നതിനെതിരെ ഒരക്ഷരം പോലും ശബ്‌ദിക്കാൻ തയാറാകാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല ഉടൻ രാജി വെക്കണമെന്നാണ് ഇസ്രായേലിന്‍റെ ആവിശ്യം.  ഇസ്രായേൽ പൗരന്മാർക്കും യഹൂദ ജനതയ്ക്കുമെതിരെ ചെയ്ത ഏറ്റവും ഭീകരമായ അതിക്രമങ്ങളിൽ അനുകമ്പ…

Read More

ഗാസയിൽ ഭക്ഷണവും ഇന്ധനവുമില്ലെന്ന് റിപ്പോർട്ട്; അഞ്ച് ലക്ഷം ലിറ്റര്‍ ഇന്ധനം ഹമാസിന്‍റെ പക്കലുണ്ടെന്ന് ഇസ്രയേല്‍ സൈന്യം

ടെല്‍അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായി തുടരവേ ഗാസയില്‍ ഭക്ഷണവും ഇന്ധനവും കിട്ടാനില്ലാത്ത അവസ്ഥയെന്ന് റി പ്പോര്‍ട്ട്. ഇവിടെ പ്രതിസന്ധി അതിരൂക്ഷമാണെന്നും ഭക്ഷണവും ഇന്ധനവും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏകദേശം നിലച്ച മട്ടാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ഗാസയിലുണ്ട്. ഇന്ധനം വിതരണം ചെയ്യുന്നതിന് യുഎന്‍ ഹമാസിനോട് ആവശ്യപ്പെടണമെന്നാണ് ഇസ്രയേലിന്‍റെ നിലപാടെന്നും റിപ്പോര്‍ട്ട് വന്നു. ഏകദേശം അഞ്ച് ലക്ഷം ലിറ്റര്‍ ഇന്ധനം മുന്‍കരുതലെന്ന നിലയില്‍ ഹമാസിന്‍റെ പക്കലുണ്ടെന്നും ഇസ്രയേല്‍ സൈന്യം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സൂചിപ്പിച്ചു. ഇന്ധനക്ഷാമം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ മൂലം 40 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഗാസയിലെ വിവിധ ആശുപത്രികളിലെ ഇന്‍കുബേറ്ററുകളിലായി 120 കുഞ്ഞുങ്ങള്‍ കഴിയുന്നുണ്ട്. ഇന്ധനക്ഷാമം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍ ഇവരടക്കം നിരവധി പേരുടെ ജീവന് തന്നെ വലിയ ഭീഷണിയാകും.

Read More

നിലപാട് മാറ്റി ചൈന; ഇസ്രയേലിന് സ്വയംപ്രതിരോധത്തിനുള്ള അവകാശമുണ്ട്

ബെയ്ജിംഗ്: എല്ലാ രാജ്യങ്ങള്‍ക്കും സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി. ഭീകര സംഘടനയായ ഹമാസുമായുള്ള സംഘർഷത്തിൽ ഇസ്രയേലിന്‍റെ ‘സ്വയം പ്രതിരോധത്തിനുള്ള അവകാശം’ ഔദ്യോഗികമായി അംഗീകരിച്ച് ചൈന. യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഇത് ആദ്യമായാണ് ചൈന പരസ്യ നിലപാട് വ്യക്തമാക്കുകയും ഇസ്രയേലിനെ പിന്തുണച്ച് രംഗത്തെത്തുന്നതും. ഇസ്രയേൽ- ഹമാസ് സംഘർഷത്തിൽ ചൈനയുടെ മുൻ നിലപാടുകളുടെ പേരിൽ വിമർശനം നേരിടുകയും വാംഗ് യി വാഷിംഗ്ടണിൽ ഒരു ഉന്നത സന്ദർശനത്തിന് തയാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റം. തിങ്കളാഴ്ച ഇസ്രയേല്‍ വിദേശകാര്യമന്ത്രി എലി കോഹനുമായി നടത്തിയ ഒരു ടെലിഫോണ്‍ കോളിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇരുകൂട്ടരും അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് ആത്മാർഥമായി ആഗ്രഹിക്കുന്നത്.…

Read More

യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍

യുഎന്‍ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് രാജി വെക്കണമെന്ന ആവശ്യവുമാ‌യി ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍. സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും കൂട്ടക്കൊല നടത്തുന്നതിനെതിരെ ഒരക്ഷരം പോലും ശബ്‌ദിക്കാൻ തയാറാകാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല ഉടൻ രാജി വെക്കണമെന്ന് ഗിലാഡ് എര്‍ദാന്‍. ഇസ്രായേൽ പൗരന്മാർക്കും യഹൂദ ജനതയ്ക്കുമെതിരെ ചെയ്ത ഏറ്റവും ഭീകരമായ അതിക്രമങ്ങളിൽ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതിൽ ന്യായീകരണമോ അർത്ഥമോ ഇല്ലെന്നും ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. ഹമാസിന്‍റെ ആക്രമണം ശൂന്യതയിൽ നിന്ന് ഉണ്ടായതല്ലെന്ന് അന്‍റോണിയോ ഗുട്ടെറസിന്‍റെ ആരോപണമാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്. ഗിലാഡ് എര്‍ദാന്‍ ട്വിറ്ററിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ട്വീറ്റ് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഹമാസ് നേതാവ് ജയിലില്‍ മരിച്ചു; പീഡിപ്പിച്ച് കൊന്നെന്ന് ആരോപണം

ഗാസ സിറ്റി: ഹമാസിന്‍റെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഉമര്‍ ദറാഗ്മ ഇസ്രയേല്‍ ജയിലില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉമറിനെ ഇസ്രയേല്‍ സൈന്യം തടവറയില്‍ പീഡിപ്പിച്ച് കൊന്നതാണെന്നാണ് ഹമാസിന്‍റെ ആരോപണം. എന്നാല്‍ ഹൃദയാഘാതം മൂലമാണ് ഉമറിന്‍റെ മരണമെന്ന് ഇസ്രയേല്‍ വിശദീകരിച്ചു. ഹമാസിന്‍റെ വെസ്റ്റ് ബാങ്കിലെ നേതാവായ ഉമറിനെയും മകനെയും ഒക്ടോബര്‍ ഒന്‍പതിനാണ് ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം 800ഓളം പലസ്തീനികളെ തടവിലാക്കിയതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. ഇതില്‍ 500ഓളം പേര്‍ ഹമാസ് അംഗങ്ങളാണെന്നും ഇസ്രയേല്‍ പറഞ്ഞിരുന്നു. രണ്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. വയോധികരായ രണ്ട് വനിതകളെയാണ് റെഡ്‌ക്രോസിന് കൈമാറിയത്. ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി.

Read More

ഈ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ സന്ദർശകർക്കും സൗജന്യ ടൂറിസ്റ്റ് വിസകൾ; പുതിയ നീക്കവുമായ് ശ്രീലങ്ക

ഇന്ത്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നയത്തിന് ശ്രീലങ്കൻ മന്ത്രിസഭ അംഗീകാരം നൽകിയതായി വിദേശകാര്യ മന്ത്രി അലി സാബ്രി അറിയിച്ചു. 2024 മാർച്ച് 31 വരെ പ്രാബല്യത്തിൽ വരുന്ന ഒരു പൈലറ്റ് പ്രോജക്ടായി ഇത് നടപ്പിലാക്കുമെന്ന് വിദേശകാര്യ മന്ത്രി സാബ്രി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഉടൻ പ്രാബല്യത്തിൽ വരുന്ന സൗജന്യ പ്രവേശനത്തിന് ശ്രീലങ്കൻ കാബിനറ്റ് അംഗീകാരം നൽകി. ഈ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് ശ്രീലങ്ക സന്ദർശിക്കുമ്പോൾ ഫീസ് കൂടാതെ വിസ ലഭിക്കും. ഇന്ത്യ പരമ്പരാഗതമായി ശ്രീലങ്കയുടെ പ്രധാന ഇൻബൗണ്ട് ടൂറിസം വിപണിയാണ്. സെപ്തംബറിലെ വരവ് കണക്കുകളിൽ 30,000-ലധികം വരവോടെ ഇന്ത്യ ഒന്നാമതെത്തി അല്ലെങ്കിൽ 26 ശതമാനം ചൈനീസ് വിനോദസഞ്ചാരികൾ 8,000-ലധികം വരവോടെ രണ്ടാം സ്ഥാനത്താണ്. 11 ഇന്ത്യക്കാരുൾപ്പെടെ…

Read More

ഗാസയിലെ സമ്പൂര്‍ണ ഉപരോധം തിരിച്ചടിയാകും; ഇസ്രായേലിന് മുന്നറിയിപ്പുമായി ഒബാമ

ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്‍റെ ചില നടപടികൾ ഇസ്രായേലിനുള്ള അന്താരാഷ്ട്ര പിന്തുണ ദുർബലപ്പെടുത്തുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമ. ഭക്ഷണവും വെള്ളവും നിഷേധിച്ചുള്ള ഇസ്രയേലിന്‍റെ സമ്പൂര്‍ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകുമെന്ന് ഒബാമ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് മൂലം പലസ്ഥീന് ഇസ്രയലിനോടുള്ള വെെരാഗ്യം തലമുറകളോളം നിലനിൽക്കുമെന്നും  ഇസ്രയേലിന് ശത്രുക്കൾ ഉണ്ടാകാനും വഴി ഒരുക്കും. ഇരു രാജ്യങ്ങലും തമ്മിലുള്ള ശത്രുത ഇതു മൂലം വർധിക്കുമെന്നും സമാധാനം പുനസ്ഥാപിക്കാൻ കാലങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.  ഈ മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള ദീര്‍ഘകാല ശ്രമങ്ങള്‍ വ്യതിചലിക്കാനും ഇത് കാരണമാകുമെന്നും ഒബാമ ചൂണ്ടികാട്ടി. ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിൽ ഒബാമ വിലപിക്കുകയും ഇസ്രായേലിന്‍റെ സ്വയം പ്രതിരോധിക്കാനുള്ള  അവകാശത്തെ പിന്തുണക്കുകയും ചെയ്തു. അതേസമയം സാധാരണക്കാർക്ക് യുദ്ധം വരുത്തുന്ന അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. എന്നാൽ ആയിരത്തിൽ പരം ഇസ്രായേലികളെ കൊന്നൊടുക്കിയ ഹമാസിന്‍റെ ക്രൂരതക്കെതിരെ  പ്രതികരിക്കാൻ…

Read More