ഗാസ സിറ്റി: ഇസ്രയേൽ സൈന്യം ഗാസയിൽ കയറി ആക്രമണം ആരംഭിച്ചു. അതിർത്തിയിൽ വിന്യസിച്ചിരുന്ന സൈനിക ടാങ്കുകൾ ഗാസയിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം വിശദീകരിച്ചു. കൂടാതെ ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം തുടങ്ങിയെന്നും ഇസ്രയേൽ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. 200ലേറെപ്പേരെ ഹമാസ് ബന്ദികളാക്കിയതായാണ് റിപ്പോർട്ട്. ഹമാസ് താവളമാക്കിയിരിക്കുന്ന ടണലുകളിൽ ഉൾപ്പെടെ ആക്രമണം നടത്തിയതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിനിടെ ഹമാസിന്റെ രണ്ടു ഡ്രോണുകൾ തകർത്തെന്നും ഇസ്രയേൽ സേന വ്യക്തമാക്കി അതേസമയം, ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യത്തെ നേരിട്ടുവെന്ന് ഹമാസ് അവകാശപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 436 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. മരിച്ചവരിൽ പകുതിയോളം കുട്ടികളാണെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Read MoreCategory: NRI
ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തലിനെപ്പറ്റി ചിന്തിക്കേണ്ടെന്ന് ബൈഡന്
വാഷിംഗ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ചിന്തിക്കുന്നത് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനു ശേഷം ഹമാസ് ബന്ദിയാക്കി പിടിച്ചു കൊണ്ടു പോയ ആളുകളെ മോചിപ്പിച്ചതിനു ശേഷം മാത്രമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ‘ആദ്യം നമുക്ക് ബന്ദികളെ മോചിപ്പിക്കാം, എന്നിട്ട് സംസാരിക്കാം’ എന്നായിരുന്നു വൈറ്റ്ഹൗസിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ ബൈഡന് പറഞ്ഞത്. ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ടു പോയ രണ്ട് വനിതകളെ തിങ്കളാഴ്ച ഹമാസ് മോചിപ്പിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം. അമേരിക്കന്‍ വനിതയായ ജൂഡിത്തിനെയും അവരുടെ മകളായ നതാലിയ റാനനെയും ഹമാസ് വെള്ളിയാഴ്ച മോചിപ്പിച്ചിരുന്നു.
Read Moreഗാസയിലെ ആശുപത്രിയിൽ ഹമാസിന്റെ മിസൈല്‍ വീണതാവാനാണ് സാധ്യതയെന്ന് ഋഷി സുനക്
ലണ്ടന്‍: ഹമാസ് ഇസ്രയേലിനു നേരെ തൊടുത്ത മിസൈലുകളിലൊന്ന് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിച്ചതാവാം. ഗാസയിലെ അല്‍ അഹ്ലി ആശുപത്രിയില്‍ നടന്ന ആക്രമണത്തിനുത്തരവാദി ഹമാസ് ആയിരിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഈ സംഭവത്തെക്കുറിച്ച് തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രദേശത്തെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞ സുനക് അമേരിക്ക പ്രദേശത്ത് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാവുമെന്നും കൂട്ടിച്ചേർത്തു. ഗാസയിലെ ആശുപത്രി ആക്രമണത്തില്‍ നേരത്തെ അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനത്തോടു ചേര്‍ന്നുനില്‍ക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ ബ്രിട്ടന് നടത്തിയിരിക്കുന്നത്.
Read Moreസിറിയയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം; രണ്ട് പേര് കൊല്ലപ്പെട്ടു
സിറിയയില്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ മിസൈലാക്രമണം. തലസ്ഥാനമായ ഡമാസ്കസിലെയും വടക്കന്‍ നഗരമായ അലപ്പോയിലെയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിമാനത്താവളങ്ങളിലാണ് മിസൈലാക്രമണം. ലതാകിയയിലേക്ക് വിമാനങ്ങള്‍ തിരിച്ചുവിട്ടു. ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ലതാകിയയുടെ പടിഞ്ഞാറ് മെഡിറ്ററേനിയന്‍ ഭാഗത്തുനിന്നും അധിനിവേശ സിറിയന്‍ ഗോലന്റ ഭാഗത്ത് നിന്നുമാണ് ഒരേസമയം മിസൈല്‍ ആക്രമണം ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പുലര്‍ച്ചെ 5:25 നാണ് ഡമാസ്കസ്, അലപ്പോ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അലപ്പോ വിമാനത്താവളത്തിന് നേരെ കഴിഞ്ഞയാഴ്ചയും ആക്രമണം ഉണ്ടായിരുന്നു.അതിൽ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു.
Read Moreഇസ്രായേലിനേയും യുക്രൈനേയും പിന്തുണയ്ക്കാതിരുന്നാൽ നമ്മുടെ സുരക്ഷയെ ബാധിക്കും; ജോ ബൈഡൻ
അടിയന്തര ധനസഹായമായി യുഎസിന് 100 ബില്യൺ ഡോളർ അനുവദിക്കണമെന്ന് കോൺഗ്രസിനോട് അഭ്യർത്ഥിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ‘അമേരിക്കൻ നേതൃത്വമാണ് ലോകത്തെ തന്നെ ഒന്നിച്ച് നിർത്തുന്നത്.എന്നാൽ നമ്മുടെ സഖ്യങ്ങളാണ് നമ്മെ സുരക്ഷിതരാക്കുന്നത്. മറ്റ് രാജ്യങ്ങളുമായി നമ്മൾ സഖ്യം തുടരുന്നതിന് കാരണം നമ്മുടെ മൂല്യങ്ങളാണ്. ഇസ്രായേലിനേയും യുക്രൈനേയും പിന്തുണയ്ക്കാതിരുന്നാൽ അത് നമ്മുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്ന്’, ബൈഡൻ പറഞ്ഞു. യുക്രെയ്ൻ, ഇസ്രയേൽ, തായ്വാൻ എന്നീ സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നതിന് വേണ്ടി കൂടിയാണ് സഹായം എന്ന് അദ്ദേഹം പറഞ്ഞു.
Read Moreചൈനയോട് അടുക്കാൻ താലിബാൻ; പൂര്‍ണ പിന്തുണ നല്കാൻ ചൈനയുടെ നീക്കം
ബെയ്ജിംഗ്: ചൈനയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള നീക്കവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ബെല്‍റ്റ് ആന്‍ഡ് റോഡ് എന്ന ചൈനയുടെ സ്വപ്ന പദ്ധതിക്ക് താലിബാന് പൂര്‍ണമായ സഹകരണം വാഗ്ദാനം ചെയ്യുന്നുവെന്ന് അഫ്ഗാന് വ്യവസായമന്ത്രി നൂറുദ്ദീന്‍ അസീസി അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മറ്റു രാജ്യങ്ങള്‍ താലിബാനെ അംഗീകരിക്കാത്ത സാഹചര്യം നിലനിന്നിട്ടും പൂര്‍ണ പിന്തുണ നല്‍കാനാണ് ചൈനയുടെ നീക്കം. സെപ്റ്റംബറില്‍ കാബൂളിലേക്ക് ചൈന അംബാസിഡറെ അയച്ചിരുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന സാങ്കേതിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴി, ബെല്‍റ്റ് റോഡ് പദ്ധതി എന്നിവയില്‍ അഫ്ഗാനെ ഭാഗമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസീസി വ്യക്തമാക്കി.
Read Moreഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
യുകെ: മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്നേറുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ). അവിശ്വസനീയമെന്നു തോന്നും വിധം പല ജോലിമേഖലകളിലും എഐ റോബോട്ടുകൾ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഒരു സ്കൂളിന്റെ പ്രിൻസിപ്പലായി എഐ റോബോട്ടിനെ നിയമിച്ചെന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവിലെ വിസ്മയം. യുകെയിലെ വെസ്റ്റ് സസെക്സിലെ ബോർഡിംഗ് പ്രെപ്പ് സ്കൂളായ കോട്ടെസ്മോർ സ്കൂളിലാണ്എഐ ഹെഡ് മാസ്റ്റർ ചാർജെടുത്തത്. “അബിഗെയ്ൽ ബെയ് ലി’ എന്നാണ് ഈ റോബോട്ടിന്റെ പേര്. സ്കൂളിലെ പ്രധാന അധ്യാപകനായ ടോം റോജേഴ്സന്റെ ജോലിഭാരം കുറയ്ക്കുകയാണ് പുതിയ നിയമനം കൊണ്ട് സ്കൂൾ മാനേജ്മെന്റ് ലക്ഷമിടുന്നത്. പ്രധാന അധ്യാപകന്റെ അഭാവത്തിൽ കാര്യങ്ങൾ തീരുമാനിക്കുകയും സ്റ്റാഫുകൾക്ക് ഉപദേശങ്ങൾ നൽകുകയും ചെയ്യുക “അബിഗെയ്ൽ ബെയ് ലി’ ആയിരിക്കും. പഠനവൈകല്യമുള്ള വിദ്യാർഥികളെ സഹായിക്കുക, സ്കൂൾ നയങ്ങൾ എഴുതുക തുടങ്ങിയ വിഷയങ്ങളിൽ എഐ ഹെഡ് മാഷ് ഉപദേശം നൽകുമെന്ന് “ടെലിഗ്രാഫി’ന്റെ റിപ്പോർട്ടിൽ ചെയ്യുന്നു. വിദ്യാര്‍ഥികള്‍ക്ക്…
Read Moreയുദ്ധമേഖലയിൽ ആശ്വാസം; രണ്ട് യുഎസ് ബന്ദികളെ മോചിപ്പിച്ചു
ഗാസ: ഹമാസ്-ഇസ്രയേൽ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ യുദ്ധമേഖലയിൽനിന്ന് ആശ്വാസവാർത്ത. ഹമാസ് ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്മാരായ അമ്മയെയും മകളെയും വിട്ടയച്ചു. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ മധ്യസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഹമാസ് അറിയിച്ചു. അതേസമയം, യുദ്ധക്കെടുതികളിൽ ഉഴലുന്ന ഗാസയിലേക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സഹായം എത്തുമെന്നും ഉറപ്പായി. 59കാരി ജൂഡിത്ത് റാനന്‍, 18കാരി മകള്‍ നേറ്റലി റാനന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഗാസയിലെ റെഡ് ക്രോസ് സംഘത്തിന് ഹമാസ് ഇവരെ കൈമാറുകയായിരുന്നു. പിന്നീടിവരെ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ എത്തിച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് മോചനതീരുമാനം. ഇരുവരെയും മോചിപ്പിച്ച വിവരം അമേരിക്കയും സ്ഥിരീകരിച്ചു. രണ്ട് അമേരിക്കൻ പൗരന്മാരെ മോചിപ്പിച്ചതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സന്തോഷം പ്രകടിപ്പിച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനുശേഷം ഹമാസ് തടവിലാക്കിയവരിൽപ്പെട്ടവരാണ് ഇരുവരും. ബന്ദികളാക്കിയ 200ഓളം പേർ ഇനിയുമുണ്ട്. ഇവരിൽ ഏറെപ്പേരും ജീവനോടെയുണ്ടെന്ന് ഇസ്രയേൽ സൈന്യം പറയുന്നു. 20…
Read Moreഭീകരരെ തന്ത്രപൂർവം നേരിട്ടു ഭർത്താവിന്റെ ജീവൻ സുരക്ഷിതമാക്കി; ഇസ്രയേലിൽ താരമായി റേച്ചൽ
ടെൽ അവീവ്: ഹമാസ് ഭീകരരുടെ തോക്കുകളുടെയും ഗ്രനേഡുകളുടെയും മുന്പിൽ പതറാതെ നിന്ന വീട്ടമ്മ ഇസ്രയേലിൽ താരമായി. ഗാസയിൽനിന്ന് 25 മൈൽ അകലെയുള്ള ഒഫാക്കിമിൽ താമസിക്കുന്ന 65കാരിയായ റേച്ചൽ അഡ്രിയാണു ധൈര്യത്തിലൂടെ മാത്രം ജീവിതത്തിലേക്ക് തിരിച്ചുവരികയും ഭർത്താവിന്റെ ജീവൻ രക്ഷപ്പെടുത്തുകയും ചെയ്തത്. 20 മണിക്കൂറാണ് ഭീകരർക്കു മുന്പിൽ മരണത്തെ മുഖാമുഖം കണ്ടു റേച്ചലും ഭർത്താവ് ഡേവിഡും പതറാതെ നിന്നത്.ഭീകരാക്രമണം നടന്ന കഴിഞ്ഞ ഏഴിനു രാവിലെ ഗ്രനേഡുകളും തോക്കുകളുമായെത്തിയ അഞ്ചു ഭീകരർ വീട്ടിലേക്ക് ഇരച്ചുകയറി റേച്ചലിനെയും ഡേവിഡിനെയും ബന്ദികളാക്കുകയായിരുന്നു. എന്നാൽ, ഭീകരരെ കാപ്പി കൊടുത്തും പൈനാപ്പിൾ നൽകിയും മൊറോക്കൻ മധുരപലഹാരങ്ങൾ നൽകിയും സംഗീതം കേൾപ്പിച്ചുമൊക്കെ റേച്ചൽ വരുതിയിലാക്കുകയായിരുന്നു. ഹീബ്രുവും അറബിയും പരസ്പരം പഠിപ്പിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് അവരുടെ ശ്രദ്ധ തിരിക്കുകയും ചെയ്തു. ഒരു ഭീകരൻ കൊക്കകോള ചോദിച്ചപ്പോൾ അതും നൽകി. അവസാനം സുരക്ഷാസേന വീടു തകർത്ത് ഭീകരരെ വധിക്കുന്നതുവരെ…
Read Moreഇസ്രയേൽ-ഗാസ യുദ്ധം: പരിഹാരചർച്ചകൾക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഈജിപ്തിൽ
ലണ്ടൻ: ഇസ്രയേൽ-ഗാസ സംഘർഷം മേഖലയിലുടനീളം വ്യാപിക്കുന്നത് തടയുന്നതിനുള്ള ചർച്ചകൾക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക് ഈജിപ്തിൽ. പശ്ചിമേഷ്യ പര്യടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് അദ്ദേഹം ഈജിപ്തിലേക്ക് പോയത്.സുനാക് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായും പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായും ചർച്ച നടത്തി. ഈ സമയത്ത് ഇസ്രയേലികൾക്കും പലസ്തീനികൾക്കുമുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള യുകെയുടെ ദീർഘകാല പ്രതിബദ്ധത സുനക് ആവർത്തിച്ചു.
Read More