ദോഹ: ഇസ്രയേൽ – ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്കാവുമെന്ന പ്രതീക്ഷയിൽ ലോകം. ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ബന്ദികളെ മോചിപ്പിക്കാം എന്ന നിലപാടാണ് ഹമാസിനുള്ളതെന്നും ചർച്ചകളിലൂടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ ഇസ്രയേൽ വടക്കൻ ഗാസയിൽ വീണ്ടും മിന്നലാക്രമണം നടത്തി. വ്യോമാക്രമണം കിഴക്കൻ ഗാസയിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഹമാസ് ഇസ്രയേലിനെ ആക്രമിച്ച അന്നു മുതൽ ഇതുവരെ 7326 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗാസയിൽ ജലവിതരണം ഉൾപ്പെടെ അടിസ്ഥാന സേവനങ്ങളെല്ലാം താറുമാറായി ജനം ഗുരുതരമായ അനാരോഗ്യത്തിന്റെ വക്കിലാണെന്നു യുഎൻ ദുരിതാശ്വാസ ഏജൻസി മുന്നറിയിപ്പു നൽകി. മലിനജലം ഒഴുകിപ്പരന്ന് ഗാസയിലെ തെരുവുകൾ രോഗകേന്ദ്രങ്ങളായി മാറുകയാണെന്ന് ഏജൻസി കമ്മിഷണർ ജനറൽ ഫിലിപ്പെ ലസറീനി പറഞ്ഞു. ഇതിനിടയിൽ കിഴക്കൻ സിറിയയിൽ വ്യോമാക്രമണം നടത്തിയ യുഎസ് പ്രദേശത്തെ ആയുധസംഭരണശാലകൾ തകർത്തു. ഇറാൻ…
Read MoreCategory: NRI
ഗാസയില്‍ സ്ഫോടനങ്ങള്‍ രൂക്ഷം, മൊബൈല്‍ നെറ്റ്വര്‍ക്ക് തകരാറില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരം
ടെല്‍ അവീവ്: ഇസ്രയേല്‍ സൈന്യം ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെ നഗരത്തില്‍ സ്ഫോടനങ്ങള്‍ തുടര്ച്ചയാകുന്നതായി റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച് ഇതുവരെയുള്ളതില്‍ കനത്ത വ്യോമാക്രമണമാണ് ഗാസയില്‍ നടക്കുന്നതെന്നും ഇവിടത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇസ്രയേല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചുവെന്ന് ഹമാസ് ആരോപിച്ചു. ഇവിടെ മൊബൈല്‍ നെറ്റ്വര്‍ക്ക് സംവിധാനം പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതോടെ ഗാസയില്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമായിരിക്കുകയാണ്. കരമാര്‍ഗമുള്ള യുദ്ധം ശക്തമാക്കുമെന്ന് ഇസ്രയേല്‍ നേരത്തെ അറിയിച്ചിരുന്നു. ഗാസയിലേക്ക് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇസ്രയേലിന്റെ യുദ്ധടാങ്കുകള്‍ എത്തി. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനോടകം ഏഴായിരം കടന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്രയേല്‍ ഹമാസ് പോരാട്ടത്തിന്റെ ഭാഗമായി വിക്ഷേപിച്ച മിസൈല്‍ ഈജിപ്ഷ്യന്‍ നഗരത്തില്‍ പതിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഗാസ മുനമ്പില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെയുള്ള, ചെങ്കടല്‍ തീരത്തെ ഈജിപ്ഷ്യന്‍ റിസോര്‍ട്ട് നഗരമായ താബയില്‍…
Read Moreഇസ്രയേൽ-ഹമാസ് യുദ്ധം; ഗാസയിൽ മരണം 7,028 കുട്ടികൾ 2,913
ടെൽ അവീവ്: ഗാസയിലേക്കു കരവഴിയുള്ള ആക്രമണവും ഇസ്രയേൽ കടുപ്പിച്ചതോടെ മരണസംഖ്യ കുതിച്ചുയരുന്നു. ഇതുവരെ 2,913 കുട്ടികളടക്കം 7,028 പേർ ഗാസയിൽ മാത്രം കൊല്ലപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. അതേസമയം, ഇസ്രയേൽ ടാങ്കുകൾ ഗാസ അതിർത്തിയിൽ പ്രവേശിച്ച് ആക്രമണം തുടരുകയാണ്. കനത്ത വ്യോമാക്രമണവും ഇസ്രയേൽ നടത്തുന്നു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. ലബനോൻ അതിർത്തിയിലും ആക്രമണമുണ്ട്. സിറിയയിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ വേണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം യൂണിയൻ പാസാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസാക്കിയത്. അതിനിടെ, സൈനികരല്ലാത്ത ബന്ദികളെ കൈമാറാൻ ഹമാസ് തയാറാണെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേൽ തടവിലാക്കിയ 6,000 പലസ്തീൻകാരെയും മോചിപ്പിക്കണമെന്നും…
Read Moreഅതിർത്തിയിൽ പാക് വെടിവയ്പ്; പ്രതിഷേധമറിയിക്കാൻ ഇന്ത്യ
ശ്രീനഗർ: അതിർത്തിയിലെ പ്രകോപനത്തിൽ പാക്കിസ്ഥാനെ കടുത്ത പ്രതിഷേധമറിയിക്കാൻ ഇന്ത്യ. ഇന്നലെ രാത്രി ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ പാക് സൈന്യം വെടിയുതിർത്തിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ബിഎസ്എഫ് പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്കും ഒരു തദ്ദേശീയനും പരിക്കുപറ്റി. അന്താരാഷ്ട്ര അതിർത്തിയായ ജമ്മു കാഷ്മീരിലെ അർണിയയിലാണ് സംഭവം. ഇന്നലെ രാത്രി എട്ടോടെയാണ് പാക് സൈന്യം വെടിയുതിർത്തതെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് ഇന്ത്യൻ സൈന്യം ശക്തിയായി തിരിച്ചടിച്ചു. അതിർത്തിയിലിപ്പോഴും സംഘർഷവാസ്ഥ തുടരുന്നതായാണ് റിപ്പോർട്ട്. ഇന്നലെ ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. കുപ്വാരയിലെ മച്ചിൽ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്.
Read Moreയുദ്ധം പലസ്തീനോടല്ല; ഹമാസിനെ തുടച്ചുനീക്കുംവരെ വിശ്രമമില്ലെന്ന് ഇസ്രയേൽ യുഎന്നിൽ
യുണൈറ്റഡ് നേഷൻസ്: തങ്ങളുടെ രാജ്യം യുദ്ധം ചെയ്യുന്നത് പലസ്തീനോടല്ലെന്നും ഹമാസിനോടാണെന്നും ഇസ്രയേൽ യുഎന്നിൽ. ഇസ്രയേലിൽ ഹമാസ് നടത്തിയ കൂട്ടക്കൊലയ്ക്ക് പലസ്തീനുമായി ഒരു ബന്ധവുമില്ലെന്നും യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക സെഷനിൽ ഇസ്രയേലിന്റെ സ്ഥിരം അംബാസഡർ ഗിലാദ് എർദാൻ പറഞ്ഞു. “ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയും തുടർന്നുണ്ടായ സംഭവങ്ങളും പലസ്തീനുമായി ഒരു ബന്ധവുമില്ല. അറബ്-ഇസ്രയേൽ സംഘർഷവുമായോ പലസ്തീൻ പ്രശ്നവുമായോ ഇതിന് ബന്ധമില്ല. ഇത് പലസ്തീനുമായുള്ള യുദ്ധമല്ല. വംശഹത്യ നടത്തുന്ന ജിഹാദി ഹമാസ് ഭീകരസംഘടനയുമായി മാത്രമാണ് ഇസ്രയേൽ യുദ്ധം ചെയ്യുന്നത്. ആധുനിക നാസികൾക്കെതിരായ ഇസ്രയേൽ ജനാധിപത്യമാണിത്..’ എർദാൻ കൂട്ടിച്ചേർത്തു. ഹമാസിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, അത് എല്ലാ ജൂതന്മാരെയും കൊലപ്പെടുത്തുക എന്നതാണ്. പലസ്തീൻ ജനതയെ ഹമാസ് ശ്രദ്ധിക്കുന്നില്ല. സമാധാനമോ ചർച്ചയോ അവർ ശ്രദ്ധിക്കുന്നില്ല. ഇസ്രയേലിനെ ഉന്മൂലനം ചെയ്യുക, ഭൂമിയിലെ എല്ലാ ജൂതന്മാരെയും കൊലപ്പെടുത്തുക എന്ന ഒരേയൊരു ലക്ഷ്യമേ ഹമാസിനുള്ളൂവെന്നും എർദാൻ പറഞ്ഞു. ഹമാസിനെ…
Read Moreസൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു
കോഴിക്കോട്: സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്. അപകടത്തിൽ ഒരു പാക്കിസ്ഥാൻ സ്വദേശിക്കും സൗദി പൗരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സൗദി അൽ ബാഹയിലായിരുന്നു അപകടം. ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തുവരികയായിരുന്നു ജാഫർ. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവരാനായി പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് അൽബാഹ-ഹഖീഖ് റോഡിൽ ജാഫർ ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ജാഫർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാക്കിസ്ഥാൻ സ്വദേശിയും സൗദി പൗരനും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 25 വർഷത്തോളമായി ജാഫർ തനിമ സാംസ്കാരികവേദി പ്രവർത്തകനാണ്. മൃതദേഹം ഹഖീഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreവീസാ നടപടികൾ ഇന്ത്യ പുനരാരംഭിച്ചത് ശുഭസൂചനയെന്ന് കാനഡ
ടൊറന്റോ: കനേഡിയൻ പൗരന്മാർക്കുള്ള വീസ നടപടികൾ ഇന്ത്യ പുനരാരംഭിച്ചതിനെ സ്വാഗതം ചെയ്ത് കാനഡ. ഇന്ത്യയുടെ നീക്കം ശുഭസൂചനയാണെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. കനേഡിയൻ പൗരന്മാർ ആശങ്കപ്പെട്ടിരുന്ന സമയത്താണ് ഇന്ത്യയുടെ ഭാഗത്തുനിന്നു നല്ല അടയാളം ലഭിച്ചതെന്നു മാർക്ക് വ്യക്തമാക്കി. വീസാ നടപടികൾ മരവിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിലെ ഉലച്ചിൽ പല സമൂഹങ്ങളിലും വളരെയധികം ഭയം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വീസ നടപടികൾ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനം നല്ല വാർത്തയാണെന്ന് എമർജൻസി പീപെറഡ്നസ് മന്ത്രി ഹർജിത് സജ്ജനും പറഞ്ഞു. വിവാഹങ്ങൾ, മൃതസംസ്കാരങ്ങൾ തുടങ്ങിയ ചടങ്ങുകൾക്ക് ഇന്ത്യക്കാർക്കും കാനഡക്കാർക്കും അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി ഇപ്പോഴും ഇന്ത്യയുടെ സഹായം തേടുന്നുണ്ടെന്നും ഹർജിത് സജ്ജൻ പറഞ്ഞു. വീസ നല്‍കിത്തുടങ്ങി…
Read Moreഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ സിറിയയിൽ രണ്ടിടത്ത് അമേരിക്കയുടെ വ്യോമാക്രമണം
വാഷിംഗ്ടൺ ഡിസി: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്നതിനിടെ സിറിയയില്‍ രണ്ടിടത്ത് അമേരിക്കയുടെ വ്യോമാക്രമണം. ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളുടെ താവളങ്ങളിലാണ് ആക്രമണം നടത്തിയത്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഭാഗമായല്ല ആക്രമണമെന്ന് അമേരിക്ക വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലും സിറിയയിലുമുള്ള അമേരിക്കയുടെ സൈനിക താവളങ്ങള്‍ക്കുനേരേ നിരന്തര ആക്രമണം ഉണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിലുണ്ടായ ഹൃദയാഘാതം മൂലം അമേരിക്കയുടെ ഒരു കോണ്‍ട്രാക്ടര്‍ക്ക് ജീവന് നഷ്ടമായിരുന്നു. ആക്രമണത്തില്‍ 23 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റു. ഇറാന്റെ പിന്തുണയുള്ള ഷിയ സായുധസംഘങ്ങള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക തിരിച്ചടിച്ചത്. ഇറാന് പിന്തുണയുള്ള സായുധസംഘങ്ങള്‍ക്ക് നേരേ ആക്രമണം നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേലിനൊപ്പം ചേര്‍ന്നുള്ള ആക്രമണമല്ല ഇത്. അമേരിക്കന്‍ പൗരന്മാര്ക്ക് നേരെ ഇറാന് പ്രകോപനം ഉണ്ടാക്കിയാല്‍ തിരിച്ചടിക്കുമെന്ന സൂചന നല്‍കുക മാത്രമാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreതുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രയേല്‍; അല്‍ജസീറ ലേഖകന്റെ ഭാര്യയും രണ്ടു മക്കളും കൊല്ലപ്പെട്ടു
ടെൽഅവീവ്: ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ വെടിനിർത്തലിനുള്ള ആവശ്യം ലോകമെങ്ങും ഉയരവേ തങ്ങൾ തുടങ്ങിയിട്ടേയുള്ളൂവെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയില്‍ ഇതുവരെ നടത്തിയ ആക്രമണങ്ങൾ തുടക്കം മാത്രമാണെന്നും കരയുദ്ധത്തിന് തയാറെടുക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. രാജ്യത്തെ അഭിസംബോധനചെയ്യവെയാണ് നെതന്യാഹുവിന്റെ പരാമർശം. കരയുദ്ധം എപ്പോള്‍ ഏത് രീതിയിലായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. കരയുദ്ധം തുടങ്ങാൻ വൈകുന്നത് അമേരിക്കയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് ബന്ദികളാക്കിയ 220 പേരില്‍ പകുതിയിലധികവും വിദേശികളാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, ഗാസയിലെ ഇസ്രയേൽ ആക്രമണത്തില്‍ മരണം 6600 ആയി. 24 മണിക്കൂറിനിടെ 756 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 344 കുട്ടികളും ഉള്‍പ്പെടുന്നു. അല്‍ജസീറ ഗാസ ലേഖകന്റെ ഭാര്യയും രണ്ട് മക്കളും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗാസയിലെ വിവിധ ക്യാമ്പുകളില്‍ സഹായം എത്തിക്കാനുള്ള സന്നദ്ധ സംഘടനകളുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ആറ് ലക്ഷം ആളുകളാണ് ഏകദേശം 150 ക്യാമ്പുകളിലായി കഴിയുന്നത്. ഗാസയിലേക്ക് ആവശ്യ…
Read Moreനംവബർ രണ്ടുവരെ ഇസ്രയേലിലേക്ക് എയർ ഇന്ത്യ വിമാനമില്ല
ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകളുടെ താത്കാലിക വിലക്കു നീട്ടി എയർ ഇന്ത്യ. ടെൽ അവീവിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ സസ്പെൻഷൻ നവംബർ രണ്ടു വരെയാണു നീട്ടിയത്. സാധാരണയായി, എയർ ഇന്ത്യ ഡൽഹിയിൽനിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ അഞ്ച് ദിവസം സർവീസുകൾ നടത്താറുണ്ട്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്.
Read More