തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ക്കു കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന് നാലു മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്.നിലവില്‍ രജിസ്ട്രേഷനായി ആധാര്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇവ നല്‍കിയിട്ടുള്ളവരുടെ സര്‍ട്ടിഫിക്കറ്റില്‍ അവയാണ് രേഖപ്പെടുത്തുക. അതുപോലെതന്നെ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സിന് 12 മുതല്‍ 16 ആഴ്ചയ്ക്കുള്ളിലാണ് എടുക്കാനാവുക. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 18 മുതല്‍ 45 വയസുവരെയുള്ളവരുടെ വാക്സിനേഷന് മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. വിദേശരാജ്യങ്ങളിലേക്ക്…
Read MoreCategory: NRI
ജീവൻ ഭയന്ന് റോമൻ പ്രോട്ടാസെവിച്ച് ഇരുട്ടറയിൽ
മിൻസ്ക്: ആധുനിക കാലത്തും സേച്ചാധിപത്യത്തിന്റെ ഇരകളാവുന്ന മനുഷ്യർ അതിൽ എല്ലാ മേഖലയിലും പെട്ടിരിയ്ക്കുന്നവർ ഉണ്ടായാലും മാധ്യമ പ്രതിനിധികളെയാണ് ഇത്തരക്കാർ ആദ്യം നോട്ടംവെയ്ക്കുന്നത്. അതുകൊണ്ടുതന്നെ ആയിരിക്കണം അത്തരത്തിലുള്ള 26 കാരനെ ബെലാറസിന്റെ സ്വേച്ചാധിപതിയെന്നും കാലം വിളിയ്ക്കുന്ന ലൂക്കാഷെങ്കോയുടെ പൊലീസ് ഹൊറർ, പോളണ്ടുകാരനായ മാധ്യമ പ്രവർത്തകനും ഓണ്‍ലൈൻ പത്രക്കാരനുമായ റോമൻ പ്രോട്ടാസെവിച്ച് ഇപ്പോൾ ഇരുട്ടറയിൽ അടയ്ക്കപ്പെട്ടത്. മിൻസ്കിലെ തടങ്കൽ കേന്ദ്രത്തിൽ ഒന്നാം നിരയിലേയ്ക്ക് ഉയർത്തിയാണ് ഞായറാഴ്ച തട്ടിക്കൊണ്ടുപോയ പ്രതിപക്ഷ ബ്ലോഗറായ റോമൻ പ്രോട്ടാസെവിച്ചിനെ ബെലാറഷ്യൻ സ്റ്റേറ്റ് ടെലിവിഷനിൽ നടത്തിയ കുറ്റസമ്മതമൊഴിയിൽ പറഞ്ഞിരിക്കുന്നത്. മിസ്ററർ പ്രോട്ടാസെവിച്ചിന്റെ വീഡിയോ തിങ്കളാഴ്ച ബെലാറസ് അധികൃതർ പുറത്തുവിട്ടിരുന്നു. മിൻസ്കിലേക്ക് തിരിച്ചുവിട്ട വിമാനത്തിൽ വിമതനായ ഒരു പത്രപ്രവർത്തകനെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം നിരവധി യൂറോപ്യൻ വിമാനക്കന്പനികൾ ബെലാറസിന് മുകളിലൂടെ പറക്കില്ലെന്ന് വ്യക്തമാക്കി. പോളണ്ടും രാജ്യത്തേക്കുള്ളതും പുറപ്പെടുന്നതുമായ എല്ലാ വിമാനങ്ങളും നിർത്തി. അതേസമയം ബെലാറഷ്യൻ വിമാനക്കന്പനികൾ തങ്ങളുടെ…
Read Moreബ്രിട്ടനിൽ കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യത്തെയാൾ അന്തരിച്ചു
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യത്തെ വ്യക്തി അന്തരിച്ചു. ബ്രിട്ടനിൽ ബയോണ്‍ടെക് / ഫൈസർ എന്നിവയിൽ നിന്ന് കൊറോണ വാക്സിനേഷൻ ലഭിച്ച ആദ്യത്തെ വ്യക്തിയായ വില്യം ഷേക്സ്പിയറാണ് അന്തരിച്ചത്. 2020 ഡിസംബർ 8 നാണ്് വാക്സിനേഷൻ സ്വീകരിച്ചത്. എന്നാൽ മരണ കാരണം കോവിഡ് പാൻഡെമിക്കുമായി യാതൊരു ബന്ധവുമില്ലെന്ന് ബന്ധപ്പെട്ടവർ റിപ്പോർട്ട് ചെയ്തു. ഒരു സ്ട്രോക്ക് മൂലം ബർമിംഗ്ഹാമിനടുത്തുള്ള കോവെൻട്രിയിലെ യൂണിവേഴ്സിറ്റി ക്ലീനിക്കിൽ ദീർഘകാലം ചികിത്സയിലായിരുന്നു. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read Moreമഴയത്ത് ഇരട്ട പെണ്‍കുട്ടികൾ വീടിനു വെളിയിൽ വസ്ത്രമില്ലാതെ ഓടിനടന്നു; പിതാവിന് കിട്ടിയത് മുട്ടന്‍പണി
ഒക്കലഹോമ: രണ്ടു വയസുള്ള ഇരട്ട പെണ്‍കുട്ടികൾ ഡയപ്പർ മാത്രം ധരിച്ചു പുറത്തു കോരിച്ചൊരിയുന്ന മഴയിൽ ഓടിനടന്ന സംഭവത്തിൽ 22 വയസുള്ള പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലെക്ക ഐഫ്നർ ടൗണ്‍ ഹോമിന്റെ ബ്രിട്ടൻ റോഡിൽ രണ്ടു കുട്ടികൾ മഴയിൽ ഓടി കളിക്കുന്നത് ശ്രദ്ധയിൽപെട്ട ഒരു സ്ത്രീയാണ് വിവരം പോലീസിനെ അറിയിച്ചത്. കുട്ടികളുടെ മാതാപിതാക്കളെ ആദ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പിന്നീട് ടൗണ്‍ ഹോമുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ കുട്ടികൾ താമസിച്ചിരുന്ന ടൗണ്‍ഹൗസ് കണ്ടെത്തി. പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ രണ്ടു തോക്കുകൾ കൈവശം വച്ചു ടോയ്ലറ്റിൽ ബോധരഹിതനായി കിടക്കുന്ന ടയലർ മില്ലർ (22) എന്ന പിതാവിനെ കണ്ടെത്തി. വീടിനകത്ത് ഒരു ബാഗ് കഞ്ചാവും, ആയിരക്കണക്കിനു ഡോളറും പോലീസ് കണ്ടെടുത്തു. തുടർന്ന് പോലീസ് ടയ്ലറെ കസ്റ്റഡിയിലെടുത്തു ഫയർ ആം കൈവശം വയ്ക്കൽ, കുട്ടികളെ അശ്രദ്ധമായി പുറത്തു വിടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി…
Read Moreഹേർഡ് ഇമ്മ്യൂണിറ്റി കൈവരിച്ച ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യമായി മാൾട്ട! മാസ്ക് നിയമങ്ങളിൽ ജൂലൈ 1 മുതൽ ഇളവ് വരുത്തും
വലേറ്റ: മുതിർന്ന ജനസംഖ്യയുടെ 70 ശതമാനത്തിനും കുറഞ്ഞത് ഒരു ഡോസ് കോവിഡ് 19 കുത്തിവയ്പ് നൽകിയ ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യമായി മാറി മാൾട്ട. രാജ്യം ഹെർഡ് ഇമ്യൂണിറ്റി നേടിയതായി മന്ത്രി ക്രിസ് ഫിയർ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഞായറാഴ്ച വരെ 4,75,000 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. 16 വയസിനു മുകളിൽ പ്രായമുള്ളവരിൽ 42 ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമാണ് വാക്സിനേഷൻ നൽകുന്നത്. 5,00,000 ത്തോളം ആളുകളാണ് മാൾട്ടയിൽ അധിവസിക്കുന്നത്. മാസ്ക് നിയമങ്ങളിൽ ജൂലൈ 1 മുതൽ ഇളവ് വരുത്തും. പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകൾ ഇനി പുറത്തു തനിച്ചായിരിക്കുന്പോൾ ധരിക്കേണ്ടതില്ല.ബീച്ചുകളിൽ, മാസ്ക് ആവശ്യകത ജൂണ്‍ 1 മുതൽ ഉപേക്ഷിക്കും. എന്നാൽ ജർമനിയിൽ കൊറോണ വ്യാപനം കുറഞ്ഞുവരുന്നതായി രാജ്യത്തെ എല്ലാ മാധ്യമ റിപ്പോർട്ടുകളും സൂചിപ്പിയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2682 പുതിയ കൊറോണ…
Read Moreമാലാഖയെപ്പോലെ നിഷ്കളങ്കയായിരുന്നു അവള്..! ആഘോഷത്തിനിടെ യുവതി വീടിന്റെ ടെറസ്ൽ നിന്നു വീണു മരിച്ചു
ന്യൂയോർക്ക്: വീടിനു മുകളിലുള്ള വിശാലമായ ടെറസിൽ സുഹൃത്തുക്കൊപ്പം സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കേംറോണ്‍ പെരില്ലി (24) എന്ന യുവതി ടെറസിൽ നിന്നും താഴേക്കു വീണു മരണമടഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് സുഹൃത്തുക്കൾ എല്ലാവരും ചേർന്നു പാർട്ടിയിൽ പങ്കെടുത്തത്. ടെറസിലേക്ക് കേംറോണ്‍ ചാടാൻ ശ്രമിക്കുന്നതിനിടയിൽ കാൽ തെറ്റി നിലത്തേക്കു പതിക്കുകയായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ ഈസ്റ്റ് വില്ലേജ് പോലീസ് അറിയിച്ചു. മാലാഖയെ പോലെ നിഷ്കളങ്കയായിരുന്ന സഹോദരിയുടെ മരണം താങ്ങാവുന്നതിലേറെയാണെന്നു സഹോദരൻ മൈക്കിൾ പെരിൽ പറഞ്ഞു. പഠിപ്പിൽ ഇവർ അതിസമർഥയായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ഹോക്കി ഫാനായിരുന്നു കേംറോണ്‍. കണക്റ്റിക്കട്ട് ട്രംന്പുൾ ഹൈസ്കൂളിൽ നിന്നാണ് ഗ്രാജുവേറ്റ് ചെയ്തത്. 2019 ൽ ഫ്ളോറിഡാ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം കരസ്ഥമാക്കി. തേർഡ് ബ്രിഡ്ജ് ഗ്രൂപ്പിൽ ക്ലൈയന്റ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. ചുറ്റും ഫെൻസ് വയ്ക്കാത്ത റൂഫിൽ പാർട്ടികൾ നടത്തുന്പോൾ, തൊട്ടടുത്ത കെട്ടിടത്തിന്റെ റൂഫിലേക്കു ചാടാൻ ശ്രമിച്ചു വീണു മരിച്ച…
Read Moreഅമേരിക്കയിലെ മകന്റെ വീട്ടിൽ നിന്ന് നടക്കാനിറങ്ങിയ പിതാവിന് പോലീസിന്റെ ക്രൂരത; ഇന്ത്യക്കാരന് 1.75 മില്യൻ ഡോളർ നഷ്ടപരിഹാരം; സംഭവം ഇങ്ങനെ…
മാഡിസണ്‍: അമേരിക്കയിലെ മകന്റെ കുഞ്ഞിനെ കാണാനെത്തിയ പിതാവിന് അലബാമ പോലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. അമേരിക്കയിലെത്തി പതിനൊന്നാംദിവസം മകന്റെ വീട്ടിൽ നിന്ന് നടക്കാൻ പുറത്തിറങ്ങിയ ഇന്ത്യക്കാരനായ സുരേഷ് ഭായ് പട്ടേലിനെ ചോദ്യം ചെയ്തപ്പോൾ ക്യത്യമായ മറുപടി നൽകാൻ കഴിയാതിരുന്നതിനെ തുടർന്ന് പോലീസിന്റെ ക്രൂരമർദനത്തിനിരയാകേണ്ടിവന്ന പട്ടേലിന് 1.75 ഡോളറിന്റെ നഷ്ടപരിഹാരം നൽകുന്നതിന് സിറ്റി അധികൃതരുമായി ധാരണയായി. 2015 ഫ്രെബുവരി ആറിനായിരുന്നു സംഭവം. മകന് ജനിച്ച കുട്ടിയെ കാണാൻ ഇന്ത്യയിൽ നിന്നും എത്തിയതായിരുന്നു സുരേഷ്ഭായ്. ഇംഗ്ലീഷ് ഭാഷ അറിയാതിരുന്ന സുരേഷ് ഭായിയെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ സമീപിച്ചു. എന്തിനാണ് പുറത്തിറങ്ങിയതെന്ന് അന്വേഷിക്കുകയും ഇംഗ്ലീഷ് അറിയില്ല എന്ന ആംഗ്യം കാണിക്കുകയും, മകന്റെ വീടു തൊട്ടടുത്താണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. തുടർന്ന് കൈ പാന്റിന്റെ പോക്കറ്റിലിട്ടുവെന്നാണ് പോലീസ് പറയുന്നത്. ഉടനെ പട്ടേലിനെ പിന്നിൽ നിന്നും പിടികൂടി നിലത്തടിക്കുകയായിരുന്നു. വീഴ്ചയിൽ…
Read Moreഉപേക്ഷിച്ചുകളഞ്ഞ ടിക്കറ്റിന് ഒരു മില്യൻ ഡോളർ സമ്മാനം; ഉടമയെ തേടിപ്പിടിച്ചു ടിക്കറ്റ് നൽകി കടയുടമ
സൗത്ത് വിക്ക് (മാസ്സച്യുസെറ്റ്സ്): സമ്മാനം ഇല്ലെന്നു ഉറപ്പാക്കി വലിച്ചെറിഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു മില്യൻ ഡോളർ സമ്മാനം. ഇന്ത്യൻ അമേരിക്കൻ സ്റ്റോറിൽ നിന്നും വാങ്ങിയ ലോട്ടറി ടിക്കറ്റ് സ്ക്രാച്ച് ചെയ്ത ശേഷം യുവതി വലിച്ചെറിയുകയായിരുന്നു. എന്നാൽ ഇന്ത്യൻ വംശജനായ സ്റ്റോർ ഉടമസ്ഥൻ ശരിയായി പരിശോധിച്ചപ്പോൾ ഒരു മില്യൻ ഡോളർ സമ്മാനം ലഭിച്ചതായി കണ്ടെത്തുകയും ഇതിന്റെ ഉടമയെ തേടി പിടിച്ചു തിരിച്ചേൽപിക്കുകയും ചെയ്തു. സംഭവം എല്ലാവരുടേയും പ്രശംസ നേടി. ലിയ റോസ് എന്ന യുവതിയാണ് സൗത്ത് വിക്കിലുള്ള ഇന്ത്യൻ അമേരിക്കൻ സ്റ്റോറിൽ നിന്നു ടിക്കറ്റ് വാങ്ങിയത്. ഉച്ചഭക്ഷണത്തിന് ഇറങ്ങിയപ്പോഴായിരുന്നുവത്. തിരക്കുപിടിച്ചു ടിക്കറ്റ് സ്ക്രാച്ച് ചെയ്തു നോക്കി. സമ്മാനം ഇല്ലാ എന്നു തോന്നിയതിനാൽ, തൊട്ടടുത്തുള്ള ട്രാഷ് കാനിലേക്ക് ടിക്കറ്റ് വലിച്ചെറിയുകയും ചെയ്തു. വൈകിട്ട് സ്റ്റോർ ഉടമസ്ഥൻ അബി ഷാ, ട്രാഷ് കാൻ വൃത്തിയാക്കുന്നതിനിടയിൽ ലോട്ടറി ടിക്കറ്റ് ശ്രദ്ധയിൽപ്പെട്ടു. എല്ലാ നന്പറും…
Read Moreഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി
ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 14 വരെയാണ് നീട്ടിയിരിക്കുന്നത്. ഞായറാഴ്ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്നു യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് അറിയിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശനവിലക്കേർപ്പെടുത്തിയിരുന്നത്. യുഎഇ സ്വദേശികള്‍ക്കും യുഎഇയിലെ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് ഇതില്‍ ഇളവുള്ളത്.
Read More18 വർഷമായി റോമിൽ..! മന്ത്രി ജി. ആർ. അനിലിന്റെ സഹോദരൻ സത്യപ്രതിജ്ഞ കണ്ടത് ടിവിയിലൂടെ…
റോം:കേരള ദക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായി നിയമിതനായ ജി.ആർ. അനിലിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ റോമിലുള്ള സഹോദരൻ ഗോപകുമാർ കുടുംബത്തോടൊപ്പം ടിവിയിലൂടെയാണ് കണ്ടത്. അഞ്ചു സഹോദരങ്ങളിൽ അഞ്ചാമനായ ഗോപകുമാർ 18 വർഷമായി റോമിൽ ജോലി ചെയ്തുവരികയാണ്. കോവിഡ് കാലമായതിനാലാണ് നേരിട്ട് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞത്. സുഹൃത്തുക്കൾ എല്ലാവരും ഫോണിൽ വിളിച്ച് സന്തോഷത്തിൽ പങ്കുചേർന്നു. റിപ്പോർട്ട്: ജെജി മാന്നാർ
Read More