വിവാഹ ഫോട്ടോഷൂട്ടിനിടെ വരന്റെ തലപ്പാവ് കടിച്ചെടുത്ത് ജിറാഫ്. കാലിഫോര്‍ണിയയിലാണ് സംഭവം. കൂട്ടില്‍ അടച്ചിരുന്ന ജിറാഫിന്റെ മുന്‍പിലാണ് ഇവര്‍ ചിത്രമെടുക്കുവാന്‍ നിന്നത്. ഇവര്‍ നില്ക്കുമ്പോള് പുറകില്‍ കൂടി തല നീട്ടി വന്ന ജിറാഫ് വരന്റെ തലയില്‍ വച്ച തലപ്പാവ് കടിച്ചെടുക്കുകയായിരുന്നു. സമീപം നിന്ന വധു ഇത് കണ്ട് തലപ്പാവില്‍ പിടിച്ചുവെങ്കിലും ജിറാഫ് വിട്ടുകൊടുത്തില്ല. പെട്ടന്ന് ഇവിടേക്ക് എത്തിയ മറ്റൊരാളാണ് തലപ്പാവ് ജിറാഫിന്റെ വായയില്‍ നിന്നും പിടിച്ചെടുത്തത്. സംഭവം കണ്ട് ചിരിയടക്കാനാകതെ വധുവും വരനും പൊട്ടുച്ചിരിച്ചു. സ്റ്റാന്‍ലി എന്നാണ് ജിറാഫിന്റെ പേര്. ഏറെ രസകരായ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.
Read MoreCategory: NRI
മഞ്ഞിനും തണുപ്പിനും തകര്‍ക്കാനാവില്ല ഈ മാതൃസ്നേഹത്തെ
കനത്ത മഞ്ഞ് വീഴ്ചയെയും തണുപ്പിനെയും അവഗണിച്ച് മുട്ടയ്ക്ക് അടയിരിക്കുന്ന അമ്മ പരുന്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. ശരീരം മുഴുവന്‍ മഞ്ഞ് മൂടിയിട്ടും എഴുന്നേറ്റ് പോകുവാന്‍ പരുന്ത് തയാറായില്ല. മരക്കൊമ്പിന് മുകളിലാണ് അമ്മ പരുന്ത് കൂടൊരുക്കിയത്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വന്നതിന് ശേഷമാണ് അമ്മ പരുന്ത് ഇരുന്നിടത്തു നിന്നും എഴുന്നേറ്റത്. മുട്ട വിരിഞ്ഞ് പുറത്തെത്തി കഴിഞ്ഞിട്ടും അമ്മ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നുണ്ട്. ഏറെ ഹൃദയഹാരിയായ ദൃശ്യങ്ങള്‍ വൈറലായി മാറുകയാണ്.
Read Moreലോകത്തിലെ ഏറ്റവും പഴക്കമുള്ള പിരമിഡ് സന്ദര്‍ശകര്‍ക്ക് തുറന്ന് നല്കി
ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുന്നു. 4,700 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പിരമിഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുന്നത്. അറുപത് അടി ഉയരവും 28 മീറ്റര്‍ ആഴവും ഏഴ് മീറ്റര്‍ വീതിയും പിരമിഡിനുണ്ട്. സഖാറ നെക്രോപോളിസ് എന്ന സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന ഈ പിരമിഡില്‍ ഈജിപ്തിലെ മൂന്നാം രാജവംശത്തിലെ രാജാവായ ജോസര്‍ രാജാവിനെ അടക്കിയിരിക്കുന്നതാണെന്ന് കരുതപ്പെടുന്നു. 90 അടി താഴ്ചയിലെ ഭൂഗര്‍ഭ അറയിലാണ് അദ്ദേഹത്തിന്റെ ശവകല്ലറ. ശവകുടീരത്തിന് മുകളില്‍ ആറ് പടികള്‍ അടുക്കി വച്ചിട്ടുണ്ട്. ഇത് രാജാവിന് സ്വര്‍ഗത്തിലേക്ക് നടന്നു കയറുവാനുള്ള പടികളാണെന്നാണ് കരുതപ്പെട്ടിരുന്നത്. ഈജിപ്തിലെ പുരാതന ആര്‍ക്കിടെക്ട് ആയ ഇംഹോടെപ്പാണ് ഈ പിരമിഡ് രൂപകല്‍പ്പന ചെയ്തത്. സുരക്ഷാകാരണങ്ങളാല്‍ ഈ പിരമിഡ് 1930ല്‍ അടച്ചിരുന്നു. 1992ലെ ഭൂചലനത്തില്‍ ഈ പിരമിഡിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. 2006ലാണ്…
Read Moreപ്രായം 103, മക്കള്‍ 11; വീണ്ടും മണവാളനാകാന്‍ ഒരുങ്ങി ജോര്‍ദ്ദാന്‍ സ്വദേശി
ഭാര്യ മരണമടഞ്ഞതിനെ തുടര്‍ന്ന് പതിനൊന്ന് മക്കളുള്ള 103 വയസുകാരന് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. ജോര്‍ദ്ദാനിലെ സമ സ്വദേശിയായ ഹാജ് അരിഫ് ആണ് വരന്. 49 കാരിയായ സ്ത്രീയാണ് ഇദ്ദേഹത്തിന്റെ വധു. അരിഫിന്റെ ആദ്യ ഭാര്യ ജദിയ നാല് മാസങ്ങള്‍ക്ക് മുന്‍പാണ് മരണമടഞ്ഞത്. ഈ ബന്ധത്തില്‍ ഏഴ് ആണ് മക്കളും നാല് പെണ്മക്കളും ഇദ്ദേഹത്തിനുണ്ട്. ഇവര്‍ക്കെല്ലാമായി 80 കൊച്ചുമക്കളും. ഭാര്യ മരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ഇദ്ദേഹം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തങ്ങള്‍ക്കൊപ്പം താമസിക്കുവാന്‍ മക്കള്‍ ക്ഷണിച്ചുവെങ്കിലും അരിഫ് അതെല്ലാം നിരസിച്ചു. മറ്റൊരു വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മക്കളെല്ലാം പൂര്‍ണ പിന്തുണ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. അരിഫിന്റെ രണ്ടാം വിവാഹം ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ് മക്കളും കൊച്ചുമക്കളുമെല്ലാം. പബ്ലിക്ക് സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നും 1965ല്‍ വിരമിച്ചയാളാണ് അരിഫ്. തൃപ്തികരമായ ആരോഗ്യമുള്ള ഇദ്ദേഹം മോസ്കില്‍ അഞ്ച് നേരവും നിസാക്കാരം ചെയ്യും. വാഹനവും സ്വന്തമായി ഓടിക്കും.
Read Moreകോവിഡ് 19; ഓണ്‍ലൈൻ വ്യാപാരം ഇരട്ടിയായി
കൊറോണ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്തംഭിപ്പിച്ചെങ്കിലും ഒരുകൂട്ടർക്ക് അത് അനുഗ്രഹമായി. ഓണ്‍ലൈൻ കച്ചവടക്കാർ. ഗൾഫിൽ ഷോപ്പുകളിലും റസ്റ്ററന്റുകളിലുമൊക്കെ പോകുന്നത് ആളുകൾ ഒഴിവാക്കിയതിനാൽ ഓണ്‍ലൈൻ ഓർഡറുകൾ വൻതോതിൽ കൂടിയിരിക്കുകയാണ്. റസ്റ്ററന്റുകളിലടക്കം ഓണ്‍ലൈൻ കച്ചവടം കൂടി. അവധി ദിവസങ്ങളിലും കടകളിൽ എത്താൻ പലരും മടിക്കുന്നതായി കച്ചവടക്കാർ പറയുന്നു. വിവിധ ഉൽപന്നങ്ങളുടെ വിൽപന കുറഞ്ഞത് കന്പനികൾക്കു തിരിച്ചടിയായിട്ടുണ്ട്. ഇവന്റ്സ് കന്പനികൾക്കും റീട്ടെയ്ൽ, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾക്കുമാണ് പ്രധാന തിരിച്ചടി. പൊതുപരിപാടികളിൽനിന്ന് ആളുകൾ വിട്ടുനിൽക്കുന്നതാണ് ഇവന്റ്സ് സംഘാടകരെ ബാധിച്ചത്. പ്രദർശന മേളകളും മറ്റും നിർത്തിവയ്ക്കാൻ പല രാജ്യങ്ങളും നിർദേശം നൽകിയിട്ടുണ്ട്. ചൈനയിലെ പല ഫാക്ടറികളും പൂട്ടിയതിനാൽ അവിടെനിന്നുള്ള ഉൽപന്നങ്ങൾ വരുന്നില്ല. ചൈനീസ് ഉൽപന്നങ്ങളോട് പൊതുജനങ്ങൾ മുഖംതിരിക്കുന്നതും കന്പനികളുടെ ഇടപാടുകളെ കാര്യമായി ബാധിച്ചതായാണ് റിപ്പോർട്ട്. മറ്റു മാർഗങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ച് പല കന്പനികളും ആലോചിച്ചുവരുകയാണെന്നു ഗൾഫ് ടാലന്റ് സർവേ പറയുന്നു.
Read Moreശിരച്ഛേദനമോ ജീവപര്യന്തം തടവോ ശിക്ഷ കിട്ടാവുന്ന രാജ്യദ്രോഹക്കുറ്റം!സൗദിയിൽ മൂന്നു രാജകുമാരന്മാർ തടവിൽ
റിയാദ്: സൗദി അറേബ്യയിൽ മൂന്നു പ്രമുഖ രാജകുമാരന്മാരെ തടവിലാക്കി. രാജാവിനും കിരീടാവകാശിക്കുമെതിരേ അട്ടിമറി നീക്കം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. സൽമാൻ രാജാവിന്റെ ഇളയ സഹോദരൻ അഹമ്മദ് ബിൻ അബ്ദുൾ അസീസ് അൽ സൗദ്, പഴയ കിരീടാവകാശിയും മുൻ ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ നായെഫ്, ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ നവാഫ് ബിൻ നായെഫ് എന്നിവരെയാണ് തടവിലാക്കിയത്. ശിരച്ഛേദനമോ ജീവപര്യന്തം തടവോ ശിക്ഷ കിട്ടാവുന്ന രാജ്യദ്രോഹക്കുറ്റമാണ് ഇവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. സൽമാൻ രാജാവിന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തനിക്കെതിരായവരെയെല്ലാം ഒതുക്കുന്നതിന്റെ ഭാഗമാണിതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി രാജകുടുംബാംങ്ങളെയും ബിസിനസുകാരെയും കൂട്ടമായി തടവിലാക്കിക്കൊണ്ടാണു മുഹമ്മദ് രാജകുമാരൻ രണ്ടരവർഷം മുൻപ് തന്റെ സ്ഥാനം ഉറപ്പിച്ചത്. സൽമാൻ രാജാവിന്റെ സഹോദരൻ പരേതനായ നായെഫ് ബിൻ അബ്ദുൾ അസീസിന്റെ പുത്രൻ സമീപകാലത്തു വലിയ ദൗത്യങ്ങളൊന്നും ഇല്ലാതെ കഴിയുകയായിരുന്നു. മുഹമ്മദ് ബിൻ…
Read Moreജർമനി കൊറോണ ഭീതിയിൽ! സാധനങ്ങൾ വാങ്ങിക്കൂട്ടാൻ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്
ബർലിൻ: കൊറോണ വൈറസ് ബാധ ഭീഷണിയെ തുടർന്ന് ജർമനിയിൽ സൂപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാനെത്തുന്നവരുടെ തിരക്കേറുന്നു. പരമാവധി സാധനങ്ങൾ വാങ്ങി സംഭരിച്ചു വയ്ക്കാനുള്ള തിരക്കിലാണ് പലരും. ഹോം ക്വാറന്ൈറൻ പോലുള്ള രീതികൾ സ്വീകരിക്കാൻ നിർബന്ധിതരാകുകയോ നഗരങ്ങൾ തന്നെ അടച്ചിടുകയോ ചെയ്താൽ അതിജീവിക്കാനുള്ള മുൻകരുതലാണ് ആളുകളെ പരിഭ്രാന്തരാക്കുന്നത്. ആഴ്ചയുടെ തുടക്കത്തിൽ രോഗത്തെക്കുറിച്ച് കാര്യമായ ആശങ്കയൊന്നും ജർമനിക്കാർക്ക് ഉണ്ടായിരുന്നില്ല. എന്നാൽ, പകർച്ചവ്യാധി അതിവേഗം പടർന്നു പിടിക്കാൻ തുടങ്ങിയതോടെ സാഹചര്യങ്ങളിൽ പെട്ടെന്നു തന്നെ മാറ്റം വരുകയായിരുന്നു. ൌുലൃാമൃസലബേ2020ാമൃ03.ഷുഴ റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
Read More58 വര്‍ഷത്തെ നീണ്ട ദാമ്പത്യ ജീവിതം! മരണത്തിനും വേർപിരിക്കാനായില്ല ജയിംസ് – ഡോണാ ദമ്പതികളെ…
ടെന്നിസി: കഴിഞ്ഞ ചൊവ്വാഴ്ച ടെന്നിസിയിലുണ്ടായ ചുഴലി കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ട 24 പേരിൽ വിൽസൺ കൗണ്ടിയിൽ നിന്നുള്ള ജയിംസ് – ഡോണാ ദമ്പതികളും. 58 വർഷത്തെ നീണ്ട ദാന്പത്യ ജീവിതത്തിനാണ് ചുഴലി കൊടുങ്കാറ്റ് അന്ത്യം കുറിച്ചത്. 85-ാം ജന്മദിനം ആഘോഷിക്കാൻ ബുധനാഴ്ച ഒരുങ്ങിയിരിക്കുമ്പോഴാണ് ജയിംസിനെ ഭാര്യ ഡോണയോടൊപ്പം ചുഴലി കൊടുങ്കാറ്റ് തട്ടിയെടുത്തത്. മിറ്റ് ജൂലിയറ്റിൽ ഇവർ താമസിച്ചിരുന്ന വീടു കൊടുങ്കാറ്റിൽ നിലം പൊത്തിയപ്പോൾ ഇവർ കിടന്നിരുന്ന കിടക്കയിൽ നിന്നും ഇരുവരും എടുത്തെറിയപ്പെട്ടു. ഒടുവിൽ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ അന്വേഷണം ആരംഭിച്ച രക്ഷാപ്രവർത്തകർക്ക് അവരുടെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ലെന്നാണ് ഇതിനു നേതൃത്വം നൽകിയ പോലീസ് മേധാവി ടയ്ലർ ചാൻണ്ടലർ പറഞ്ഞു. ദമ്പതികൾ ഇരുവരും മുഖത്തോടു മുഖം നോക്കി കൈകൾ കൂട്ടിപിടിച്ച നിലയിലായിരുന്നു മരണത്തിനു കീഴടങ്ങിയത്. വിവാഹം ഭൂമിയിൽ എങ്ങനെ ആയിരിക്കണം എന്നു ഗ്രാന്റ് പേരന്റ്സ് ഞങ്ങൾക്ക് മാതൃക കാട്ടിത്തന്നിരിക്കുകയാണെന്നു കൊച്ചുമകൻ…
Read Moreവിശന്ന് വലഞ്ഞ ആമയ്ക്ക് ആപ്പിള്‍ നല്കി ചിമ്പാന്‍സി
വിശന്ന് വലഞ്ഞ ആമയ്ക്ക് ആപ്പിള്‍ നല്കി ചിമ്പാന്‍സി. വിശപ്പ് അനുഭവപ്പെട്ടപ്പോഴാണ് ചിമ്പാന്‍സി ആപ്പിള്‍ എടുത്ത് കഴിക്കാന്‍ ആരംഭിച്ചത്. ഇത് കണ്ട ആമ ചിമ്പാന്‍സിയുടെ സമീപമെത്തി. ആമയുടെ വിശപ്പ് മനസിലാക്കിയ ചിമ്പാന്‍സി ആമയ്ക്ക് ആപ്പിള്‍ നല്കി. ഒരു പ്രാവശ്യമല്ല നിരവധി തവണ ആമയ്ക്ക് ചിമ്പാന്‍സി ആപ്പിള്‍ വായില്‍ വച്ചു നല്കി. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
Read Moreകൊറോണയെ ചെറുക്കാന്‍ “കൈകഴുകല്‍ ഡാന്‍സ്’; സന്ദേശം നല്കി യുണിസെഫ്
കൊറോണയെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ ലോകാരോഗ്യ സംഘടനയടക്കം പലരും ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നുണ്ട്. ഇപ്പൊഴിത യുണിസെഫ് (International Children’s Emergency Fund ) പുറത്തുവിട്ട കൈകഴുകല്‍ ഡാന്‍സ് എന്ന പേരിലുള്ള വീഡിയോയാണ് വൈറലാകുന്നത്. ബോധവത്ക്കരണമെന്ന നിലയില്‍ ഒരുക്കിയിരിക്കുന്ന വീഡിയോ ടിക് ടോക്കിലൂടെയാണ് പുറത്തുവിട്ടത്. സംഭവം വൈറലായി മാറിയിരിക്കുകയാണ്. വിയറ്റ്നാമീസ് ഡാന്‍സര്‍ ഖുവാംഗ് ഡാംഗ് ആണ് വീഡിയോയിലുള്ളത്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നതിലൂടെ ആദ്യ ഘട്ടമായി കൊറോണയെ ചെറുക്കുവാന്‍ സാധിക്കുമെന്ന് വീഡിയോ പങ്കുവച്ച് യുണിസെഫ് കുറിച്ചു.
Read More