സിഡ്നി: കൊടുങ്കാറ്റോടു കൂടിയ ശക്തമായ മഴയിൽ നിന്ന് രക്ഷപ്പെടാൻ പെരുമ്പാമ്പിന്റെ പുറത്തേറി സഞ്ചരിക്കുന്ന തവളക്കൂട്ടം. വെസ്റ്റേൺ ഓസ്ട്രേലിയയിലെ കുനുനുറയിലാണ് സംഭവം. അത്യപൂർവ നിമിഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഞായറാഴ്ച രാത്രിയിൽ കുനുനുറയിൽ ഒരു മണിക്കൂറിൽ ഏഴു സെന്റീ മീറ്റർ മഴ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പ്രദേശത്തെ നദിയിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ മറ്റിടങ്ങളിലേക്ക് രക്ഷപെടാൻ തവളകൾ പെരുമ്പാമ്പിനെ ആശ്രയിക്കുകയായിരുന്നെന്ന് ദൃശ്യങ്ങൾ പകർത്തിയ ആൻഡ്രൂ മോക്ക് പറഞ്ഞു. ഓസ്ട്രേലിയൻ കാൻ ടോഡ്(കരിമ്പൻ പോക്കാന്തവള) ഇനത്തിൽപ്പെട്ട തവളകളാണ് പെരുമ്പാമ്പിന്റെ പുറത്ത് സവാരി നടത്തിയത്. മോക്കിന്റെ പുരയിടത്തിൽ പതിവായി എത്താറുള്ള ഏകദേശം 3.5 മീറ്റർ നീളമുള്ള പെരുമ്പാമ്പാണിത്.
Read MoreCategory: NRI
ആഹ്ലാദ “തീപ്പൊരി’ തലയിൽ; മിസ് ആഫ്രിക്കയുടെ മുടി ആളിക്കത്തി
മിസ് ആഫ്രിക്ക സൗന്ദര്യമത്സരത്തിൽ വിജയിയായ മിസ് കോംഗോയുടെ പൊയ്മുടിക്കെട്ടിനു വേദിയിൽ വച്ചു തീപിടിച്ചു. ഡോർകാസ് കസിൻഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം. വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തിൽ നിന്നുള്ള തീപ്പൊരി മുടിയിൽ വീഴുകയായിരുന്നു. നൈജീരിയയിലെ കലബാറിലാണ് സൗന്ദര്യമത്സരം നടന്നത്. ജേതാവായതിന്റെ സന്തോഷം പങ്കിടുന്നതിനിടെ കോംഗോ സുന്ദരിയുടെ മുടിക്ക് തീപിടിക്കുകയായിരുന്നു. അവതാരകൻ ഓടിയെത്തി മുഖത്തേക്കു തീ പടരാതെ സുന്ദരിയെ രക്ഷിച്ചു. തലയിൽ തീ പിടിച്ച് നിൽക്കുന്ന സുന്ദരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മിസ് ആഫ്രിക്കയായി തെരഞ്ഞെടുക്കപ്പെട്ട ഡോർകാസിനു 35000 ഡോളറും വാഹനവും സമ്മാനമായി കിട്ടി.
Read Moreടെഡി ബിയറിന് സ്വന്തം അമ്മയുടെ ശബ്ദം; മക്കളുടെ ക്രിസ്മസ് സമ്മാനം കണ്ട് കണ്ണുനിറഞ്ഞ് പിതാവ്
അച്ഛന് മക്കൾ നൽകിയ ക്രിസ്മസ് സമ്മാനത്തിന് മരണമടഞ്ഞ മുത്തശിയുടെ ശബ്ദം. നോർത്ത് കരോളിനയിലെ വിൻസ്റ്റണ്‍ സലെം സ്വദേശികളായ മെലിയ ടിനിനും സഹോദരിയുമാണ് ക്രിസ്മസ് ദിനത്തിൽ അച്ഛന് ടെഡി ബിയർ സമ്മാനമായി നൽകിയത്. ഈ ടെഡി ബിയറിലെ ബട്ടൻ അമർത്തുമ്പോൾ പുറത്തേക്കു വന്നത് മരണമടഞ്ഞ മുത്തശിയുടെ ശബ്ദമായിരുന്നു. അമ്മ അയച്ചു നൽകിയ ശബ്ദ സന്ദേശങ്ങൾ നഷ്ടമാകുമോ എന്ന് ഭയന്ന അച്ഛൻ തന്റെ ഫോണ്‍ പോലും മാറാൻ തയാറാകാതിരുന്നപ്പോഴാണ് അച്ഛനെ വിസ്മയിപ്പിച്ച് മക്കൾ ഇത്തരമൊരു സമ്മാനം നൽകിയത്. ടെഡി ബിയറിലെ ബട്ടണ്‍ അമർത്തുമ്പോൾ അമ്മയുടെ ശബ്ദം കേട്ട് അച്ഛന്റെ കണ്ണു നിറയുന്ന വീഡിയോ ദൃശ്യങ്ങൾ മക്കൾ തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത്. സോഷ്യൽമീഡിയയിൽ വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്.
Read Moreപഠിപ്പില്ലെങ്കിലെന്താ പറത്താനറിയുമല്ലോ.! പാക്കിസ്ഥാനിൽ വിദ്യാഭ്യാസം ഇല്ലെങ്കിലും വിമാനം പറത്താം
ലോകവ്യോമയാന മേഖലയെത്തന്നെ ഞെട്ടിച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാന്റെ പൊതുമേഖലാ വിമാനക്കന്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) മൂന്നു പൈലറ്റുമാർക്ക് അടിസ്ഥാന വിദ്യാഭ്യാസംപോലുമില്ലെന്ന് പുറത്തുവന്നതോടെയാണ് വ്യോമയാനമേഖലതന്നെ ഞെട്ടിയത്. പൈലറ്റുമാരുടെ മാത്രമല്ല പിഐഎയുടെ ജീവനക്കാരിൽ ഏറിയ പങ്കും വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി സന്പാദിച്ചവരാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് ജീവനക്കാരുടെ യോഗ്യത പരിശോധിക്കാൻ കോടതി നിർദേശിച്ചു. ഇതോടെയാണ് പലരും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് ജോലി നേടിയതെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്ന് മൂന്നു പൈലറ്റുമാർ, 50 കാബിൻ ക്രൂ അംഗങ്ങൾ എന്നിവരെ പിഐഎ പിരിച്ചുവിട്ടു. 28നു മുന്‍പ് ജീവനക്കാരുടെ യോഗ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചൊവ്വാഴ്ചയാണ് രണ്ടംഗ ബെഞ്ച് പിഐഎയോട് നിർദേശിച്ചത്. ഇതേത്തുടർന്ന് ലഭിച്ച റിപ്പോർട്ടിന്മേൽ വിദ്യാഭ്യാസ യോഗ്യത സാക്ഷ്യപ്പെടുത്താൻ കഴിയാത്ത പൈലറ്റുമാരെയും മറ്റു ജീവനക്കാരെയും പിരിച്ചുവിടാൻ രണ്ടംഗ ബെഞ്ച് സിവിൽ ഏവിയേൻ അഥോറിറ്റിയോട് നിർദേശിക്കുകയായിരുന്നു. പൈലറ്റുമാർക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതപോലുമില്ലെന്നു കണ്ട് കോടതി…
Read Moreഇനി മരണമില്ലാത്ത ലോകത്തിൽ; അമ്മയെ കണ്ടതിനു പിന്നാലെ കുഞ്ഞ് ഹസൻ കണ്ണടച്ചു
മരണം കാത്ത് യുഎസിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന രണ്ട് വയസുകാരനായ അബ്ദുള്ള ഹസനെ കാണുവാൻ യെമനിൽ നിന്ന് യാത്രാവിലക്കിൽ ഇളവ് നേടി അമ്മ ഷൈമ എത്തിയത് വാർത്തയായിരുന്നു. അമ്മയെ കണ്ടതിനു പിന്നാലെ കുഞ്ഞ് ഹസൻ മരണമില്ലാത്ത ലോകത്തിലേക്കു വിടവാങ്ങിയ വാർത്തയാണ് ഇപ്പോൾ ലോകത്തെ കണ്ണീരിലാഴ്ത്തുന്നത്. യെമൻ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്ര വിലക്കിനെ തുടർന്നാണ് ഹസന്റെ അമ്മ ഷൈമയ്ക്ക് തന്റെ മകനെ കാണുവാൻ സാധിക്കാതിരുന്നത്. സംഭവം വാർത്തയായതിനെ തുടർന്ന് ഷൈമയുടെ യാത്ര വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് പലഭാഗങ്ങളിൽ നിന്നായി ശബ്ദമുയർന്നിരുന്നു. പിന്നീട് ഷൈമയ്ക്ക് ഹസനെ കാണുവാനുള്ള അനുമതിയും ലഭിച്ചു. ഡിസംബർ 19നാണ് ഷൈമ മകനെ കാണുവാനായി എത്തിയത്. നാളുകളായുള്ള ആഗ്രഹം സാധിച്ച ഷൈമ, ഹസനെ കണ്ടതിനു പിന്നാലെ കുഞ്ഞ് ഈ ലോകത്തു നിന്നും യാത്രയാകുകയായിരുന്നു. ഓക്ലൻഡിലെ യുസിഎസ്എഫ് ബെനിഓഫ് ചിൽഡ്രൻസ് ഹോസ്പിറ്റിൽ വച്ചാണ്…
Read Moreഇതൊക്കെ വെറും പടക്കം, ബുർജിലെ വെടിക്കെട്ടാണ് വെടിക്കെട്ട്; യുഎഇയിൽ പുതുവർഷം പൊട്ടിവിരിയും
ദുബായ്: പുതുവർഷത്തെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് യുഎഇ. സ്വദേശികൾ മാത്രമല്ല, പ്രവാസികളും വിവിധ രാജ്യങ്ങളിൽനിന്നെത്തിയ സന്ദർശകരും പുതുവത്സരാഘോഷത്തിന്റെ നിറവിലാണ്. ലോകത്തിൽ ഏറ്റവും ഉയരത്തിൽ നടക്കുന്ന വെടിക്കെട്ട്, ഏറ്റവും നീളം കൂടിയ വെടിക്കെട്ട് തുടങ്ങി നിരവധി പ്രത്യേകതകളാണ് ദുബായിലെ ബുർജ് ഖലീഫയിലേത്. എൽഇഡി, ലെയ്സർ ഷോയും ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്. ഇന്ന് യുഎഇയിൽ നടക്കുന്ന പ്രധാന വെടിക്കെട്ടുകൾ ഇങ്ങനെ… ദുബായ്: ബുർജ് ഖലിഫ, അറ്റ്ലാന്റിസ് പാം ജുമൈറ, ബുർജ് അൽ അറബ്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ഗ്ലോബൽ വില്ലേജ്, ഷാർജ: അൽ മജാസ് റാസൽഖൈമ: അൽ മർജാൻ ഐലന്റ്
Read Moreതന്നെ ഉപേക്ഷിച്ച ഉടമയുടെ കാറിനു പിന്നാലെ ഓടി വളർത്തുനായ; ഹൃദയഭേദകമായ വീഡിയോ
പാതിരാത്രിയിൽ വഴിയിൽ ഉപേക്ഷിക്കപ്പെട്ട വളർത്തു നായ ഉടമയുടെ കാറിനു പിന്നാലെ ഓടുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ കണ്ണു നനയിക്കുന്നു. ഇംഗ്ലണ്ടിലെ ട്രെൻതാമിലെ പസിഫിക് റോഡിലാണ് സംഭവം നടന്നത്. റോഡ് സൈഡിൽ നിർത്തിയ കാറിനുള്ളിൽ നിന്നും നായയുമായി ഉടമ ഇറങ്ങുന്നതാണ് വീഡിയോയിൽ ആദ്യം. ഉടമയുടെ കൈവശം നായ കിടക്കുന്ന ഷീറ്റുമുണ്ടായിരുന്നു. തുടർന്ന് നായയുമായി റോഡ് മുറിച്ചു കടന്ന ഉടമ കൈവശമുണ്ടായിരുന്ന ഷീറ്റ് നിലത്തിട്ടതിനു ശേഷം തിരികെ ഓടി കാറിനുള്ളിൽ കയറുകയായിരുന്നു. ഉടമയുടെ പിന്നാലെ നായയും ഓടിയെങ്കിലും അദ്ദേഹം കാറിന്റെ ഡോർ അടച്ചതിനാൽ നായയ്ക്ക് കാറിനുള്ളിൽ കയറുവാനായില്ല. ആകെ പരിഭ്രാന്തിയിലായ നായ കാറിനു ചുറ്റും ഓടി നടന്നു. മാത്രമല്ല കാറിന്റെ ഡോറിലേക്ക് കാലുകൾ കയറ്റി വച്ചതിനു ശേഷം ഗ്ലാസിനുള്ളിലേക്ക് നോക്കി കുരയ്ക്കുകയും ചെയ്തു. എന്നാൽ ഇത് കണ്ടൊന്നും കുലുങ്ങാതിരുന്ന ഉടമ നായയെ ഉപേക്ഷിച്ച് വേഗത്തിൽ കാർ ഓടിച്ചു പോയി. നായ കാറിനു…
Read More2019 – വിദേശവാസത്തിനു പറ്റിയ വര്‍ഷം
ബര്‍ലിന്‍: 2019 ല്‍ അമ്പതു മില്യന്‍ ആളുകള്‍ സ്വന്തം രാജ്യത്തു നിന്നു മാറി താമസിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. വിദേശവാസത്തിന് ഏറ്റവും അനുയോജ്യമായ വര്‍ഷം എന്നാണ് ഇതിനകം തന്നെ 2019 വിലയിരുത്തപ്പെടുന്നത്. വിഡിയോ കോളും സമൂഹ മാധ്യമങ്ങളുമൊക്കെയുള്ളതിനാല് വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുകളുമൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തുന്നത് എളുപ്പമായ കാലഘട്ടമാണിത്. എന്നാല്‍ ഈ സാങ്കേതിക വിദ്യയുടെ വികസനം തന്നെയാണ് ഇപ്പോള്‍ വിദേശവാസവും എളുപ്പമാക്കിയിട്ടുള്ളത്. പ്രാദേശിക രീതികള്‍ മനസിലാകാത്ത ഡോക്ടര്‍ക്ക് ഗൂഗിള്‍ ഉപയോഗിച്ച് അത് അനായാസം പരിചയപ്പെടാനാകും എന്നതാണ് ഉദാഹരണമായി പറയുന്നത്. റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
Read Moreബ്രഡിന്റെ വിലയുണ്ടാക്കിയ പൊല്ലാപ്പ്..! : സുഡാനിൽ മരിച്ചത് 19 പേർ
ഖർട്ടോം: സുഡാനിൽ ബ്രഡിന് വില കൂട്ടിയതിനെതിരെ നടക്കുന്ന പ്രക്ഷോഭം വ്യാപകമാകുന്നു. ഇതുവരെ പ്രക്ഷോഭത്തിൽ 19 പേർ മരിച്ചു. 400ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. സുഡാൻ വാർത്താവിനിമയ മന്ത്രി ബുഷാര ആരോയാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്. സുഡാനികളുടെ പ്രധാന ഭക്ഷണമായ ബ്രഡിന്റെ വില ക്രമാതീതമായി വര്‍ധിക്കുന്നതിനെതിരെ ഈ മാസം 19നാണ് പ്രതിഷേധം ആരംഭിച്ചത്. ഒരാഴ്ചയ്ക്കിടെ ബ്രഡിന്റെ വില ഒരു സുഡാനി പൗണ്ടായിരുന്നതാണ് മൂന്നായി വര്‍ധിച്ചത്. രാജ്യത്ത് തൊഴിലില്ലായ്മയും ആരോഗ്യമേഖലയിലെ അസ്ഥിരതയും നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ബ്രഡിന്റെ വില വര്‍ധന. പ്രക്ഷോഭകാരികള്‍ പോര്‍ട് സുഡാന് നഗരവും റെഡ് സി സംസ്ഥാനത്തിന്റെ തലസ്ഥാനവും നേരത്തെ തകര്‍ത്തിരുന്നു. മുല്ലപ്പൂ വിപ്ലവത്തിനിടെ ഉയര്‍ന്ന മുദ്രവാക്യങ്ങളാണ് പ്രക്ഷോഭത്തിനിടെ ഉയര്‍ന്ന് കേള്‍ക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കിലേക്കാണ് ബ്രഡിന്റെ വില…
Read Moreവയറുനിറഞ്ഞു, പോക്കറ്റും..! ആയിരം രൂപയുടെ ഭക്ഷണം കഴിച്ചയാൾ ഒരുനിമിഷംകൊണ്ട് ലക്ഷപ്രഭുവായ കഥ
ന്യൂയോർക്കിലുള്ള ഗ്രാൻഡ് സെൻട്രൽ ഓയിസ്റ്റർ ബാറിലിരുന്ന് ഓയിസ്റ്റർ പാൻ റോസ്റ്റ് കഴിക്കുകയായിരുന്നു റിക്ക് ആന്റോഴ്സ് എന്ന ന്യൂ ജേഴ്സിക്കാരൻ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട കടൽ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനിടയിൽ എന്തോ കട്ടിയുള്ള വസ്തുവിൽ കയറി കടിച്ചു. തന്റെ പല്ലുവല്ലതും പറിഞ്ഞുപോയതാണോ എന്ന പേടിയിൽ റിക്ക് വായിൽനിന്ന് ആ വസ്തു പുറത്തെടുത്തു. തന്റെ വായിൽ നിന്ന് പുറത്തുവന്ന ആ വസ്തു കണ്ട് റിക് ശരിക്കും ഞെട്ടി. അത് നല്ല മുഴുത്ത ഒരു മുത്തായിരുന്നു. അദ്ദേഹം കഴിച്ചുകൊണ്ടിരുന്ന ചിപ്പിക്കുള്ളിൽ ഉണ്ടായിരുന്നതായിരുന്നു ആ മുത്ത്. പാചകം ചെയ്യുന്നതിനിടയിൽ ഹോട്ടൽ ജീവനക്കാർ ഇതു ശ്രദ്ധിച്ചിരുന്നില്ല. റിക് ഈ മുത്തുമെടുത്ത് നേരെ ഒരു ആഭരണക്കടയിലേക്ക് ചെന്നു. മൂന്നു ലക്ഷം രൂപയ്ക്കടുത്താണ് ജ്വല്ലറി ജീവനക്കാർ ഈ മുത്തിന് വിലയിട്ടത്. ആയിരം രൂപയ്ക്ക് താഴെയായിരുന്നു റിക് കഴിച്ച ഭക്ഷണത്തിന്റെ വില. റിക് ഭക്ഷണം കഴിച്ച ഹോട്ടലിന്റെ ചരിത്രത്തിൽ…
Read More