ഞാന്‍ കൊല്ലപ്പെട്ടേക്കാം! തായ്‌ലന്‍ഡിലെത്തിയ സൗദി യുവതി; പറയുന്നു…

ബാങ്കോക്ക്: സൗദിയിലേക്ക് തന്നെ തിരിച്ചയച്ചാൽ വധിക്കപ്പെടുമെന്ന് അഭയം തേടി ഓസ്ട്രേലിയയിലേക്കുള്ള യാത്രയ്ക്കിടെ ബാങ്കോക്ക് വിമാനത്താവളത്തിൽ തടഞ്ഞുവച്ച യുവതി. കുടുംബത്തോടൊപ്പം കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് റഹാഫ് മുഹമ്മദ് എം. അൽക്വുനൽ (18) അവരിൽനിന്ന് രക്ഷപ്പെട്ടത്. ആഗ്രഹിക്കുന്നതുപോലെ പഠിക്കാനും ജോലിചെയ്യാനും സൗദിയിൽ സാധ്യമല്ലാത്തതിനാലാണ് രാജ്യംവിടുന്നത്. ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലെത്തിയ തന്നെ സൗദി, കുവൈത്ത് അധികൃതർ തടഞ്ഞുവയ്ക്കുകയും പാസ്പോർട്ട് പിടിച്ചുവച്ചതായും റഹാഫ് പറഞ്ഞു. ഫോട്ടോയും തന്‍റെ ഇപ്പോഴത്തെ അവസ്ഥയും സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചതിനാൽ അച്ഛൻ ഏറെ ദേഷ്യത്തിലാണ്. നിലവിലെ സാഹചര്യത്തിൽ തന്നെ സൗദി അറേബ്യയിലേക്കുതന്നെ ബലംപ്രയോഗിച്ചു തിരിച്ചുകൊണ്ടുപോയേക്കുമെന്നും, അത് സംഭവിച്ചാൽ കുടുംബം തന്നെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ യുവതിയുടെ പാസ്പോർട്ട് പിടിച്ചുവച്ചിട്ടില്ലെന്ന് തായ്‌ലന്‍ഡിലെ സൗദി എംബസി പറഞ്ഞു. തായ്‌ല‌ാൻഡുവഴി ഓസ്ട്രേലിയയിലേക്കുപോകാനായിരുന്നു റഹാഫിന്‍റെ തീരുമാനം. യുവതിയെ ബാങ്കോക്ക് വിമാനത്താവളത്തിൽ തായ്‌ലൻഡ് അധികൃതർ തടയുകയായിരുന്നു.

Read More

ചന്ദ്രന്‍റെ ഇരുണ്ടവശത്ത് ചൈനീസ് പേടകം ഇറങ്ങി

ഭൂമിക്ക് എതിരായ ചന്ദ്രന്‍റെ വശം പരിശോധിക്കാൻ ചൈന അയച്ച ചാംഗ്ഇ-4 പര്യവേക്ഷണ പേടകം സുരക്ഷിതമായി ഇറങ്ങി. മണ്ണിന്‍റെ ഘടന അടക്കം വിശദമായി പഠിക്കുകയാണ് ലക്ഷ്യം. ഉരുളക്കിഴക്ക് അടക്കമുള്ളവ വിതച്ച് മുളയ്ക്കുമോയെന്നും നോക്കും. ഭൂമിക്ക് അഭിമുഖമായി വരാത്ത ചന്ദ്രമേഖലയിൽ ഇതാദ്യമായാണ് ഒരു പരീക്ഷണ പേടകം ഇറങ്ങുന്നത്. ഭൂമിയിൽനിന്നു കാണാൻ പറ്റാത്തതിനാൽ ഈ മേഖലയെ ഇരുണ്ടവശം എന്നും വിളിക്കുന്നു. ആശയവിനിമയത്തിനുള്ള സിഗ്നൽ ഇവിടെനിന്നു നേരിട്ട് ലഭിക്കില്ല. ഭൂമിക്കും ചന്ദ്രനും ഇടയിൽ പ്രത്യേക ഉപഗ്രഹം വിക്ഷേപിച്ചാണ് ചൈന ഈ പ്രതിസന്ധി മറികടന്നത്. ചിയാംഗ് ഷിചാംഗ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ഡിസംബർ ഏഴിനാണ് ചാംഗ്ഇ-4 വിക്ഷേപിച്ചത്. പേടകം അയച്ച ആദ്യ ചിത്രം ചൈനീസ് സർക്കാർ പുറത്തുവിട്ടു. ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിക്കാനായി ചാംഗ്ഇ-5, 6 എന്നീ തുടർ വിക്ഷേപണങ്ങൾ ചൈന ഉദ്ദേശിക്കുന്നുണ്ട്.

Read More

ആഗോള താപനം വർദ്ധിക്കുന്നത് ചെറുക്കുവാൻ സാധിക്കുന്നില്ല! ബാവോബാബ്സ് മരങ്ങൾ വംശനാശത്തിന്‍റെ വക്കിൽ

മൂവായിരത്തിലധികം വർഷം ജീവിക്കുന്ന സൗത്ത് ആഫ്രിക്കയിലെ ബാവോബാബ്സ് മരങ്ങൾ വംശനാശത്തിന്‍റെ വക്കിൽ. ആഗോള താപനം വർദ്ധിക്കുന്നത് ചെറുക്കുവാൻ സാധിക്കാത്തതാണ് ഈ മരങ്ങളുടെ മരണത്തിന് കാരണമാകുന്നത്. നാച്വർ പ്ലാന്‍റസ് എന്ന ലേഖനത്തിലാണ് ഇതിനെ സംബന്ധിച്ച വാർത്ത പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ ഏറ്റവും പ്രായംചെന്ന 13 ബാവോബാബ്സ് മരങ്ങളിൽ ഒൻപതെണ്ണവും ഏറ്റവും വലിയ ആറു മരങ്ങളിൽ അഞ്ചെണ്ണവും നശിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിൽ രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള ആറോളം മരങ്ങളാണ് പൂർണമായി നശിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിലുള്ള ഗ്ലെൻകോ ബാവോബാബ് ആണ് ഇന്ന് ലോകത്തിലുള്ള ഏറ്റവും പ്രായം ചെന്ന വൃക്ഷം ബാവോബാബ് വൃക്ഷങ്ങളുടെ ഇലകൾ മരുന്നുകളുടെ നിർമാണത്തിനും വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന ഇവയുടെ പഴങ്ങൾ മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്.

Read More

ഇന്ധനം നിറയ്ക്കുന്നതിനിടെ മത്സ്യബന്ധന ബോട്ട് പൊട്ടിത്തെറിച്ചു

ചെറിയ മത്സ്യബന്ധന ബോട്ട് പൊട്ടിത്തെറിച്ചുണ്ടായ ഭീകര അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. മെക്സിക്കോയിലെ ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഇന്ധനം നിറച്ചുകൊണ്ടിരിക്കെ വലിയ ശബ്ദത്തോടെ ബോട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ബോട്ടിനുള്ളിലും അതിന്‍റെ സമീപത്തുമായി രണ്ടുപേർ അപകട സമയം ഇവിടെയുണ്ടായിരുന്നു. ഇരുവർക്കും അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ബോട്ടിന് സമീപമുണ്ടായിരുന്ന മറ്റൊരു ബോട്ടിനും ഇന്ധനം നിറക്കുന്ന ഗ്യാസ് പമ്പിലേക്കും തീ പടർന്നിരുന്നു. അപകടം നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

Read More

സൈക്കിൾ ഇടിച്ച് തകർന്നത് കാറിന്‍റെ ബംബർ; സോഷ്യൽമീഡിയയിൽ അമ്പരപ്പ്

സൈക്കിളിൽ ഇടിച്ച് ബംബർ തകർന്ന കാറിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയെ അതിശയിപ്പിക്കുന്നു. ചൈനയിലെ ഷെൻസെന്നിലാണ് സംഭവം നടന്നത്. അപകടത്തിൽ കാറിന്‍റെ ബംബർ തകർന്നെങ്കിലും സൈക്കിളിന് യാതൊരു കേടുപാടും പറ്റിയിരുന്നില്ല. ഇതാണ് ഏറെ അമ്പരപ്പ് ഉളവാക്കിയത്. ഈ ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് നിരവധിയാളുകൾ പറഞ്ഞിരുന്നു. എന്നാൽ ഈ അപകടം നടന്നതാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിയതിനെ തുടർന്നാണ് സംശയങ്ങൾ മറനീക്കിയത്. അപകടത്തിൽ കാർ യാത്രികന് പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല. എന്നാൽ സൈക്കിൾ യാത്രികന് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയുവാൻ സാധിക്കുന്നത്.

Read More

77 സിംഹങ്ങൾ വിഹരിക്കുന്ന കാടിനു നടുവിൽ താമസിക്കുവാൻ ആഗ്രഹമുണ്ടോ?

അമ്പതിലധികം സിംഹങ്ങൾ വിഹരിക്കുന്ന കാടിനു നടുവിലെ ഒരു വീട്ടിൽ അവധിക്കാലം ചിലവഴിക്കുവാൻ ധൈര്യമുണ്ടോ?. എങ്കിൽ പോരു സൗത്ത് ആഫ്രിക്കയിലെ ഹാരിസ്മിത്തിലേക്ക്. 77 സിംഹങ്ങൾ ചുറ്റിത്തിരിയുന്ന കാട്ടിലുള്ള ഈ വീട്ടിൽ സന്ദർശകരെ സംരക്ഷിക്കുന്നത് വൈദ്യുതി പ്രവഹിക്കുന്ന വേലിയാണ്. ജിജി കണ്‍സർവേഷൻ എന്ന കമ്പനിയാണ് ഇത്തരമൊരു അവസരം ഒരുക്കിയിരിക്കുന്നത്. സിംഹങ്ങളുടെ പെരുമാറ്റവും അവർ പരസ്പരം ഇടപെഴുകുന്നതിന്‍റെ മനോഹര ദൃശ്യങ്ങളും ഇവിടെ എത്തുന്ന സന്ദർശകർക്ക് കാണാം. ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്തതാണ്. 5 മീറ്ററിൽ കൂടുതൽ ദൂരെയല്ലാതെ സിംഹങ്ങൾ സന്ദർശകർക്ക് അടുത്തുണ്ടാകും. സൂസന്ന സ്കോട്ടാണ് ജിജി കണ്‍സർവേഷന്‍റെ ഡയറക്ടർ. രാത്രി കാലങ്ങളിൽ സിംഹങ്ങളുടെ കരച്ചിൽ കേൾക്കുന്നത് മനോഹരമായ അനുഭവമാണെന്നാണ് സൂസന്ന പറയുന്നത്. ഒരു സമയം 6 ആളുകൾക്ക് ഈ വീട്ടിൽ താമസിക്കുവാൻ സാധിക്കും. 104 ഡോളറാണ് ഒരു രാത്രി ഇവിടെ തങ്ങുന്നതിനുള്ള ഫീസ്.

Read More

മൂന്നു കൈകളുമായി കുട്ടി ജനിച്ചു; ദൈവത്തിന്‍റെ അവതാരമെന്ന് ഗ്രാമവാസികൾ

മൂന്നു കൈകളുമായി പിറന്നു വീണ പെണ്‍കുഞ്ഞ് ദൈവത്തിന്‍റെ അവതാരമെന്ന് ഗ്രാമവാസികൾ. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് സംഭവം. നവംബറിലാണ് കുട്ടി ജനിച്ചത്. കുട്ടിയുടെ നെഞ്ചിന്‍റെ വലതു വശത്തു നിന്നും ചെറിയൊരു കൈ വളർന്നിരിക്കുന്ന അവസ്ഥയാണുള്ളത്. എന്നാൽ മറ്റ് രണ്ടു കൈകൾ പോലെ പൂർണ വളർച്ചയുള്ള കൈയല്ലിത്. കുട്ടിയുടെ ശാരീരികാവസ്ഥ കണ്ട് ഭയന്ന അമ്മ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മാത്രമല്ല ശസ്ത്രക്രിയയിലൂടെ ഈ കൈ നീക്കം ചെയ്താൽ കുട്ടിക്ക് സാധാരണ ജീവിതം നയിക്കാമെന്നും അവർ വ്യക്തമാക്കി. എന്നാൽ ഈ കുട്ടിയെ ദൈവത്തിന്‍റെ അവതാരമായാണ് ഗ്രാമവാസികളിൽ ചിലർ കരുതുന്നത്.

Read More

ഐഫോണ്‍ വാങ്ങുവാൻ കിഡ്നി വിറ്റ യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

ആപ്പിളിന്‍റെ ഐഫോണ്‍ വാങ്ങുവാനായി ഒരു കിഡ്നി വിറ്റ യുവാവിന്‍റെ രണ്ടാമത്തെ കിഡ്നിയിൽ അണുബാധ. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം. ഏഴു വർഷങ്ങൾക്കു മുൻപ് പതിനേഴു വയസുണ്ടായിരുന്നപ്പോഴാണ് സിയോവേ വാംഗ് എന്നയാൾ അതിയായ ആഗ്രഹത്താൽ ഐഫോണ്‍ വാങ്ങുവാൻ തീരുമാനിച്ചത്. എന്നാൽ പണം വലിയൊരു ഘടകമായിരുന്ന ഈ യുവാവ് തന്‍റെ ഒരു കിഡ്നി വിൽക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഒരു ആശുപത്രിയെ അദ്ദേഹം സമീപിച്ചു. ഒരു കിഡ്നി ഇല്ലെങ്കിലും സാധാരണ ജീവിതം നയിക്കാമെന്ന് സിയോവേയെ ധരിപ്പിച്ച ആശുപത്രി അധികൃതർ അദ്ദേഹത്തിന് 2,22640 രൂപ പ്രതിഫലം നൽകി സിയോവേയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നു. പണം കൈയിൽ കിട്ടിയ സിയോവേ ഐഫോണ്‍ 4 ഒന്ന് സ്വന്തമാക്കുകയും ചെയ്തു. എന്നാൽ സിയോവേയിൽ നടത്തിയ ശസ്ത്രക്രിയ വിജയമായിരുന്നില്ല. കാരണം ശസ്ത്രക്രിയയെ തുടർന്നുണ്ടായ മുറിവ് ഉണങ്ങാതിരുന്നതിനാൽ അണുബാധ ഉണ്ടാകുകയും അത് അടുത്ത കിഡ്നിയിലേക്ക് ബാധിക്കുകയും ചെയ്യുകയായിരുന്നു. വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിയാവോയ്ക്ക്…

Read More

പ്രവാസികളുടെ പ്രതിഷേധം ഫലംകണ്ടു; ഗൾഫിൽ നിന്ന് മൃതദേഹം എത്തിക്കാനുള്ള നിരക്ക് ഏകീകരിച്ചു

ന്യൂഡൽഹി: പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യം ഒടുവിൽ എയർ ഇന്ത്യ അംഗീകരിച്ചു. ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇതുപ്രകാരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ വഴി ഇന്ത്യയിൽ എവിടേക്ക് മൃതദേഹം എത്തിക്കാനും ഒരേ നിരക്കായിരിക്കും. പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്നാണ് നിരക്ക് ഏകീകരിക്കാനുള്ള നടപടി സ്വീകരിച്ചത്. പുതിയ നിരക്ക് പ്രകാരം 12 വയസിൽ താഴെയുള്ളവരുടെ മൃതദേഹങ്ങൾ എത്തിക്കുന്നതിന് 750 ദിർഹം അടച്ചാൽ മതിയാകും. 12 വയസിൽ മുകളിലുള്ളവർക്ക് 1500 ദിർഹമാണ് നിരക്ക്. ജിസിസി രാജ്യങ്ങൾക്കെല്ലാം ഇത്തരത്തിൽ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എയർ ഇന്ത്യ കാർഗോ ഏജൻസികൾക്ക് കൈമാറി. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സാമൂഹ്യസംഘടനകൾ അറിയിച്ചു. ഗൾഫിൽ നിന്ന് മൃതദേഹങ്ങൾ എത്തിക്കാനുള്ള നിരക്ക് എയർ ഇന്ത്യ നേരത്തെ ഇരട്ടിയാക്കിയിരുന്നു. മൃതദേഹങ്ങളുടെ ഭാരം നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി വലിയ പ്രതിഷേധങ്ങൾക്ക്…

Read More

പുതുവത്സരദിനത്തിൽ പിറന്നത് നാലു ലക്ഷം കുഞ്ഞുങ്ങൾ

യുണൈറ്റഡ് നേഷൻസ്: പുതുവത്സരദിനത്തിൽ ലോകത്തിൽ ഏകദേശം 3,95,072 കുഞ്ഞുങ്ങൾ ജനിച്ചെന്ന് യുണിസെഫ് അറിയിച്ചു. ഇന്ത്യ, ചൈന, നൈജീരിയ, ഇന്തോനേഷ്യ, യുഎസ്, ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ തുടങ്ങി എട്ടു രാജ്യങ്ങളിലാണ് ഇതിൽ പകുതി കുഞ്ഞുങ്ങളും പിറന്നത്. പുതുവത്സരം ആദ്യമെത്തിയ ഓസ്ട്രേലിയയിലെ സിഡ്നിയിൽ ക്ലോക്ക് 12 പിന്നിട്ടപ്പോൾ 168 കുഞ്ഞുങ്ങൾ പിറന്നു. ടോക്കിയോയിൽ 310ഉം ബെയ്ജിംഗിൽ 166ഉം ന്യൂയോർക്കിൽ 317ഉം ജനനങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞുങ്ങളുടെ ആരോഗ്യവും അതിജീവനവും രാജ്യങ്ങളുടെ പ്രധാന ഉത്തരവാദിത്വമാണെന്ന് യൂണിസെഫ് ഓർമിപ്പിച്ചു. 2017ൽ 10 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ച ദിവസവും 25 ലക്ഷം കുഞ്ഞുങ്ങൾ പിറന്ന മാസവും മരിച്ചു. ഒഴിവാക്കാമായിരുന്ന മരണങ്ങളായിരുന്നു ഇതിൽ ഭൂരിഭാഗവുമെന്ന് യൂണിസെഫ് പ്രതിനിധികൾ പറഞ്ഞു.

Read More