പണിപാളി! ജിപിഎസ് നിര്‍ദ്ദേശമനുസരിച്ച് ഓടിച്ച കാര്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങി

ജിപിഎസ് നിർദേശങ്ങളനുസരിച്ച് യുവതിയോടിച്ച കാർ റെയിൽവേ ട്രാക്കിൽ കുടുങ്ങി. പെൻസിൽവാനിയയിലെ സേവിക്ക്ലി സ്വദേശിനിയായ ഒരു യുവതിക്കാണ് ഇത്തരത്തിൽ അമളി പറ്റിയത്. ജിപിഎസ് നിർദേശങ്ങൾ മാത്രം സ്വീകരിച്ച് വാഹനമോടിച്ച ഇവർ റോഡിൽ നിന്നും മാറി റെയിൽവേ ട്രാക്കിലൂടെ വാഹനമോടിച്ചു. എന്നാൽ അൽപ്പ ദൂരം പിന്നിട്ടപ്പോഴേക്കും റെയിൽവേ ട്രാക്കിൽ കാറ് കുടുങ്ങി പോകുകയായിരുന്നു. ഭയചകിതയായ യുവതി പിന്നീട് ദുക്കൈനിലെ പോലീസ് ഡിപ്പാർട്ടുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീട് ഇവരെത്തിയാണ് കാർ റെയിൽവേ ട്രാക്കിൽ നിന്നും മാറ്റിയത്. പിന്നീട് ദുക്കൈൻ പോലീസ് ഡിപ്പാർട്ടുമെന്‍റ് സംഭവത്തെ കുറിച്ച് ചിത്രമുൾപ്പടെ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ജിപിഎസിനെയും യുവതിയെയും കളിയാക്കി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

Read More

കൊറിയർ മോഷ്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്‍റെ പണി

വീടിനു മുമ്പിൽ നിന്നും കൊറിയർ മോഷ്ടിച്ച യുവതി അത് തുറന്നു നോക്കിയപ്പോൾ നിറയെ പുഴുക്കൾ. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. ഷെല്ലി ഡ്രേവ് എന്നു പേരുള്ളയാളുടെ വീടിന്‍റെ പോർച്ചിലാണ് കൊറിയറായി വന്ന സാധനം വച്ചിരുന്നത്. പിന്നീട് ഇതുവഴിയെത്തിയ ഒരു യുവതി കൊറിയർ കൈക്കലാക്കി കടന്നു കളയുകയായിരുന്നു. ഷെല്ലിയുടെ മകൻ വീട്ടിൽ വളർത്തുന്ന ഓന്തിന്‍റെ ഭക്ഷണമായിരുന്നു കൊറിയറായി വാങ്ങിയ പുഴുക്കൾ. എത്തേണ്ട സമയമായിട്ടും കൊറിയർ എത്താതിരുന്നതിനാൽ ഇവർ സിസിടിവിയിൽ പരിശോധിച്ചപ്പോഴാണ് ഒരു യുവതി ഇതുമായി കടന്നുകളയുന്നത് എല്ലാവരും അറിഞ്ഞത്. പിന്നീട് വീടിന് അൽപ്പം ദൂരെനിന്നുമായി പുഴുക്കളടങ്ങിയ പെട്ടി ഇവർക്ക് ലഭിച്ചിരുന്നു. എന്നാൽ പുഴുക്കൾ കു‌റെയധികം നഷ്ടപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പങ്കുവച്ച് ഫേസ്ബുക്കിൽ ഷെല്ലി തന്നെയാണ് സംഭവത്തെ കുറിച്ച് വിശദീകരിച്ചത്.

Read More

ക്ലാസ് മുറിയുടെ പുറകിൽ ഒറ്റയ്ക്കിരുത്തി കാൻസർ ബാധിതനായ വിദ്യാർഥിയോട് അധ്യാപകന്‍റെ വിവേചനം

കാൻസർ ബാധിതനായ കുട്ടിയെ മറ്റ് കുട്ടികൾക്കൊപ്പം ഇരുത്താതെ ക്ലാസ് മുറിയുടെ ഏറ്റവും പുറകിൽ തനിയെ ഇരുത്തി അധ്യാപകന്‍റെ ക്രൂരത. ചൈനയിലെ ഫുജിയാൻ പ്രവശ്യയിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന സ്കൂളിൽ കുട്ടിയെ പ്രവേശിപ്പിച്ചതു മുതൽ അധ്യാപികന് പരാതിയായിരുന്നു. കാൻസർ പടർന്നു പിടിക്കുന്ന രോഗമാണെന്ന് അർഥശൂന്യമായ ചിന്താഗതിയാണ് ഇത്തരത്തിൽ ചെയ്യുവാൻ അധ്യാപകനെ പ്രേരിപ്പിച്ചത്. മാത്രമല്ല ഈ കുട്ടി സ്കൂളിൽ ചേർന്നതിനാൽ നിരവധി കുട്ടികളും ഈ സ്കൂൾ വിട്ട് പോയിരുന്നു. തുടർന്നാണ് ക്ലാസ് മുറിയുടെ ഏറ്റവും പുറികിലായി ഈ കുട്ടിയെ ഇരുത്തിയത്. മാത്രമല്ല പരീക്ഷ എഴുതുവാൻ പോലും ഈ കുട്ടിയെ അനുവദിച്ചിരുന്നില്ല. തന്നെ കുറിച്ച് ഓർത്ത് വീട്ടുകാർ ദുഃഖിക്കാതിരിക്കുവാൻ ഈ കുട്ടി സ്കൂളിൽ നിന്നും താൻ അനുഭവിക്കുന്ന ദുരനുഭവത്തെ കുറിച്ച് ആരോടും പരാതി പറഞ്ഞിരുന്നില്ല. എന്നാൽ സ്കൂളിൽ പരീക്ഷ നടന്നതറിഞ്ഞ പിതാവ് മാർക്കിനെ കുറിച്ച് ആരാഞ്ഞപ്പോഴാണ് സ്കൂളിൽ നടക്കുന്ന കാര്യത്തെകുറിച്ച് കുട്ടി…

Read More

നേതാവിന് വഴിതെറ്റി; 145 തിമിംഗലങ്ങൾ കരയ്ക്കടിഞ്ഞു

ന്യൂസിലൻഡിൽ 145 തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. സ്റ്റീവർട്ട് ദ്വീപിലെ കടപ്പുറത്തായിരുന്നു ഈ അസാധാരണകാഴ്ച. ശനിയാഴ്ച രാത്രിയോടെയാണ് തിമിംഗലങ്ങൾ കരയിലേക്ക് നീന്തിവന്നത്. തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിയുന്നത് കണ്ട് പ്രദേശവാസികളാണ് ആദ്യം സ്ഥലത്തെത്തിയത്. പക്ഷേ അപ്പോഴേക്കും തിമിംഗലങ്ങളിൽ പകുതിയും ചത്തിരുന്നു. അവേശേഷിച്ച തിമിംഗലങ്ങളെ കടലിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും സാധിച്ചില്ല. ഒരു തലവന് കീഴിൽ കൂട്ടത്തോടെയാണ് ഇത്തരം തിമിംഗലങ്ങളുടെ യാത്ര. നേതൃത്വം നൽകുന്ന തിമിംഗലത്തിന് വഴിതെറ്റിയതാകം ഇത്രയും തിമിംഗലങ്ങൾ ഒരുമിച്ച് കരയിലേക്കെത്തിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

Read More

ഡോക്ടറല്ല, രക്ഷകൻ..! നഷ്ടപ്പെട്ടുവെന്നു കരുതിയ തന്‍റെ ജീവിതം തിരിക നൽകിയ ഡോക്ടറുടെ ചിത്രം ശരീരത്തിൽ പച്ചകുത്തി യുവാവ്

നഷ്ടപ്പെട്ടുവെന്നു കരുതിയ തന്‍റെ ജീവിതം തിരിക നൽകിയ ഡോക്ടറോടുള്ള ആദര സൂചകമായി ശരീരത്ത് ഡോക്ടറുടെ ചിത്രം യുവാവ് പതിപ്പിച്ചു. അർജന്‍റീന സ്വദേശിയായ ഒരു യുവാവാണ് ഇത്തരമൊരു പ്രവർത്തിയിലൂടെ സോഷ്യൽമീഡിയയിൽ നിറയുന്നത്. മാസങ്ങൾക്കു മുമ്പാണ് നാനോ എന്നയാൾ വൻകുടലിന് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോ. പോൾ ലാഡ എന്നയാളാണ് നാനോയെ ചികിത്സിച്ചത്. വളരെ വർഷത്തെ പ്രവർത്തി പരിചയമുള്ള ഡോക്ടറായിരുന്ന പോളിന്‍റെ ചികിത്സയിൽ നാനോ സുഖം പ്രാപിക്കുകയായിരുന്നു. മരണത്തിന്‍റെ വക്കിൽ നിന്നും പ്രതീക്ഷയുടെ വലിയൊരു വാതിൽ തനിക്കു മുമ്പിൽ തുറന്നിട്ട ഡോക്ടർക്ക് നന്ദി എത്ര തവണ പറഞ്ഞാലും മതിയാകില്ലെന്നു മനസിലാക്കിയ നാനോ, തന്‍റെ ശരീരത്തിൽ അദ്ദേഹത്തിന്‍റെ ചിത്രം പതിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ജീവിതത്തെ കുറിച്ച് യാതൊരു പ്രതീക്ഷകളുമില്ലാതിരുന്ന എനിക്ക് പുതിയ ജീവിതം തന്ന ഡോക്ടർ ദൈവതുല്യനാണെന്നാണ് നാനോയുടെ അഭിപ്രായം. ചിരിച്ചുകൊണ്ടിരിക്കുന്ന ഡോ. പോളിന്‍റെ ചിത്രം നാനോ തന്‍റെ പിറകിലാണ്…

Read More

എയ്ഡ്‌സ് വൈറസിനെ പ്രതിരോധിക്കും! ചൈനയില്‍ ജനിതകമാറ്റം വരുത്തിയ ശിശുക്കള്‍ പിറന്നു

ബെയ്ജിംഗ്: എയ്ഡ്സ് വൈറസിനെ പ്രതിരോധിക്കാൻ ശേഷി നൽകുന്ന തരത്തിൽ ഡിഎൻഎയിൽ മാറ്റംവരുത്തിയ ഇരട്ടക്കുട്ടികൾ ഈ മാസം ചൈനയിൽ പിറന്നുവെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ ഹി ജിയാൻക്വേ അവകാശപ്പെട്ടു. എന്നാൽ ശാസ്ത്രലോകം ഇതു പൂർണമായി വിശ്വസിക്കാൻ തയാറാവുന്നില്ല. തികച്ചും അധാർമികമായ ജീൻ എഡിറ്റിംഗ് അമേരിക്കയും ബ്രിട്ടനും നിരോധിച്ചിട്ടുള്ളതാണ്. എലികളിലും കുരങ്ങുകളിലും നിരവധി തവണ പരീക്ഷണം നടത്തിയശേഷമാണ് മനുഷ്യഭ്രൂണത്തിൽ പരീക്ഷണം നടത്തി വിജയിച്ചതെന്ന് ജെകെ എന്ന ചുരുക്കപ്പേരുള്ള ഹി ജിയാൻക്വേ പറഞ്ഞു. ലുലു,നാനാ എന്നീ പേരുകളുള്ള ഇരട്ടകൾക്ക് എച്ച്ഐവി രോഗത്തിന് എതിരേ പ്രതിരോധശേഷിയുണ്ടെന്നു ജെകെ അവകാ ശപ്പെട്ടു. സ്റ്റാൻഫഡ് സർവകലാശാലയിൽ പഠിച്ച ജെകെ ചൈനയിൽ തിരിച്ചെത്തി ഷെൻസനിലെ സതേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഗവേഷണം നടത്തുകയായിരുന്നു.

Read More

ദുബായിൽ ഇനി കണ്ണടച്ചു തുറക്കും മുന്പ് സന്ദർശക വീസ

പതിനഞ്ചു സെക്കൻഡു കൊണ്ട് എന്തൊക്കെ ചെയ്യാം. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്ന് പറയുന്നവർ ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറലിന്‍റെ വാക്കുകൾ ശ്രദ്ധിക്കുക. എമിഗ്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ സ്മാർട്ട് ആയി ഉപയോഗിച്ചാൽ 15 സെക്കൻഡിനുളളിൽ സന്ദർശക വീസ ലഭിക്കുമെന്ന് ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമദ് അൽമർ പറയുന്നു. ദുബായിയിൽ അന്പത് ശതമാനം ആളുകളും സ്മാർട് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു മാസത്തിനുള്ളിൽ 100 ശതമാനം ആക്കാനാണ് ദുബായിയിലെ വിവിധ വകുപ്പ് അധികൃതരുടെ ശ്രമം. എമിഗ്രേഷൻ കേന്ദ്രങ്ങളിൽ ആളുകൾ നേരിട്ടെത്തി ക്യൂ നിന്നിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഉപയോക്താക്കൾക്കു സന്തോഷം നൽകുന്ന കൂടുതൽ പദ്ധതികൾ ഉടനുണ്ടാകുമെന്നും അൽമർ പറഞ്ഞു. നാടിന്‍റെ വികസനത്തിനൊപ്പം നാട്ടുകാരുടേയും തങ്ങളുടെ നാട്ടിൽ വിരുന്നെത്തുന്നവരുടേയുമൊക്കെ സുഖസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ദുബായ് പോലുള്ള രാഷ്ട്രങ്ങളുടെ ശ്രമം. ജനങ്ങളെ എങ്ങനെ കൂടുതൽ ബുദ്ധിമുട്ടിക്കാമെന്നല്ല…

Read More

വൈൻ ടേസ്റ്റിംഗ് ഇവന്‍റിൽ സംഘാടകർ വിലക്കി; നഷ്ടപരിഹാരമാവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്‍ കോടതിയിൽ

വൈൻ ടേസ്റ്റിംഗ് ഈവന്‍റിനിടയിൽ മദ്യപിക്കുന്നതിന് സംഘാടകർ വിലക്കിയ അംഗവൈകല്യമുള്ളയാൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ. ജപ്പാനിലെ ടോക്യോയിലാണ് സംഭവം. 50കാരനായ അദ്ദേഹം 15,000 ഡോളറാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ടോക്യോയിലെ സെയ്ബു ഡിപ്പാർട്ട്മെന്‍റ് സ്റ്റോറിനും പരിപാടിയുടെ സംഘാടകർക്കുമെതിരായണ് ഇദ്ദേഹം പരാതി നൽകിയിട്ടുള്ളത്. താൻ രണ്ട് ഗ്ലാസ് വൈൻ കഴിച്ചു കഴിഞ്ഞപ്പോൾ സംഘാടകരെത്തി ഇവിടെ നിന്നും പോകുവാൻ ആവശ്യപ്പെട്ടന്ന് ഇദ്ദേഹം പറയുന്നു. അംഗവൈകല്യമുള്ള ആളുകളോടുള്ള വിവേചനമാണിതെന്നും വീൽചെയർ ഉപയോഗിക്കുന്നവരെ ഒരു ശല്യമായാണ് സംഘാടകർ കാണുന്നതെന്നും പരാതിക്കാരന്‍റെ വക്കീൽ കോടതിയിൽ പറഞ്ഞു. സാധാരണ വീൽചെയറിലും ഇലക്ട്രിക്ക് വീൽചെയറിലുമായി ഇവിടെ എത്തുന്ന ആളുകളെ തങ്ങൾ പ്രവേശിപ്പിക്കാറില്ലെന്നാണ് പരിപാടിയുടെ സംഘാടകർ കോടതിയെ അറിയിച്ചത്. മാത്രമല്ല രണ്ടു വർഷങ്ങൾക്ക് മുമ്പ് ഇവിടെ സംഘടിപ്പിച്ച പരിപാടിക്കിടയിൽ ഇലക്ടിക് വീൽചെയറിൽ എത്തിയ ആളുകൾക്ക് അപകടം സംഭവിച്ചിരുന്നുവെന്നും സംഘാടകർ കോടതിയെ അറിയിച്ചു. ജപ്പാനിലെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ വീൽ ചെയർ ഉപയോഗിക്കുന്നവരെ കാൽനടക്കാരുടെ…

Read More

ജ്വല്ലറിയിൽ തോക്കുമായി കവർച്ചക്കാരെത്തി; വാളുമായി നേരിട്ട് ജീവനക്കാർ: കിടിലൻ വീഡിയോ

ജ്വല്ലറിയിൽ കവർച്ചയ്ക്കെത്തിയ മോഷ്ടാക്കളെ ജീവനക്കാർ വാൾ വീശി ഭയപ്പെടുത്തിയോടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാനഡയിലെ മിസിസോഗയിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന അശോക് ജൂവല്ലേഴ്സിൽ കവർച്ച നടത്താനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. കടയുടെ ഗ്ലാസ് തകർത്ത് അതിനുള്ളിൽ കൂടി അകത്ത് പ്രവേശിക്കുവാൻ ശ്രമിച്ച മോഷ്ടാക്കളുടെ പക്കൽ തോക്കുണ്ടായിരുന്നു. ഒരാൾ അതിനുള്ളിൽ പകുതി പ്രവേശിച്ച് വെടിവെച്ചുവെങ്കിലും തോക്ക് ജാം ആയതിനാൽ ആ ശ്രമം വിഫലമായിപ്പോയി. ഈ സമയം ജീവനക്കാർ വാളുമായി പ്രതിരോധിച്ചപ്പോൾ മോഷ്ടാക്കൾ ജീവനും കൊണ്ട് സ്ഥലത്തു നിന്നും ഓടി പോകുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്ഥലത്തെത്തിയ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. കടയ്ക്കുള്ളിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. #AshokJewellers pic.twitter.com/7wc2k4eQlY — Harpreet Bhinder (@HarpreetBhinde_) November 22, 2018

Read More

കത്തിയമരുന്ന വീടിനുള്ളിൽ നിന്നു വൃദ്ധദമ്പതികളെ സാഹസികമായി രക്ഷിച്ചു; വീഡിയോ കാണാം

പൂർണമായും അഗ്നിബാധിച്ച വീടിനുള്ളിൽ നിന്നും വൃദ്ധ ദമ്പതികളെ അതിസാഹസികമായി രക്ഷിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ഹെനാൻ പ്രവശ്യയിലുള്ള ഒരു വീട്ടിലാണ് സംഭവം. വീടിനുള്ളിൽ നിന്നും ഒരു വിധത്തിലും പുറത്തുപോകുവാൻ സാധിക്കാത്ത തരത്തിൽ ഇരുവരും കുടുങ്ങുകയായിരുന്നു. ഉടനടി ഇവിടെ എത്തി ചേർന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും കുറച്ചു നാട്ടുകാരുടെയും സഹായത്തോടെ ഇരുവരെയും പുറത്തെത്തിക്കുകയായിരുന്നു. വീട്ടിലെ ചെറിയൊരു ജനാല തകർത്താണ് ഇരുവരെയും പുറത്തെത്തിച്ചത്. ഇരുവർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. സമീപത്ത് നിന്നിരുന്നയൊരാൾ പകർത്തിയ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Read More