ലണ്ടൻ: ബ്രിട്ടനിൽ പുരുഷ സുഹൃത്തിനൊപ്പം ജീവിക്കാൻ ഭാര്യയെ വകവരുത്തിയ സംഭവത്തിൽ ഇന്ത്യക്കാരനായ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ജസീക്ക പട്ടേൽ (34) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് മിതേഷ് പട്ടേലിനെ (37) കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. വടക്കൻ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് ജെസിക്ക പട്ടേലിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂപ്പർമാർക്കറ്റിൽനിന്നും ലഭിച്ച പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഗേ ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ പരിചയത്തിലായ സുഹൃത്തുമായി ഒന്നിച്ചു ജീവിക്കാനാണ് ജെസിക്ക പട്ടേലിനെ ഒഴിവാക്കിയത്. ഇരുപതുലക്ഷം പൗണ്ടിന്റെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുത്ത് സുഹൃത്തായ ഡോ. അമിത് പട്ടേലിനൊപ്പം ഓസ്ട്രേലിയക്കു കടക്കാനായിരുന്നു മിതേഷിന്റെ പദ്ധതി. മിഡില്‍സ്ബറോയിലെ ലിന്‍തോര്‍പ്പില്‍ ജസീക്കയും മിതേഷും മെഡിക്കല്‍ സ്റ്റോര്‍ നടത്തി വരുകയായിരുന്നു. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ പഠനത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് വിവാഹിതരാവുകയായിരുന്നു.
Read MoreCategory: NRI
വന്നു വന്ന് ശവപ്പെട്ടികൾ വരെ വെറെെറ്റി ആയി
കാലങ്ങൾ കഴിഞ്ഞിട്ടും കാര്യമായ മാറ്റമൊന്നും വരാത്ത നമ്മുടെ നാട്ടിലെ ഒരു വസ്തുവാണ് ശവപ്പെട്ടി. ശവപ്പെട്ടിയുടെ നിർമാണത്തിലും ആകൃതിയിലുമൊന്നും നമ്മൾ വലിയ പരീക്ഷണങ്ങളൊന്നും നടത്താറില്ല. എന്നാൽ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ കാര്യങ്ങൾ ഇങ്ങനെയല്ല. ഇവിടെ മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവരിഷ്ടപ്പെടുന്ന രീതിയിലുള്ള യാത്രയയപ്പ് നൽകണമെന്നുള്ളത് നിർബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ മൃതസംസ്കാര ചടങ്ങുകളൊക്കെ ദിവസങ്ങളോളം നീണ്ടുപോകാറുണ്ട്. ഘാനയിൽ മൃതസംസ്കാരത്തിന് ഉപയോഗിക്കുന്ന ശവപ്പെട്ടികൾക്ക് വളരെയേറെ പ്രത്യേകതകളുണ്ട്. മരിച്ചയാളുടെ ജീവിതശൈലിയും,സ്വപ്നങ്ങളും, ആഗ്രഹങ്ങളും സമൂഹത്തിലെ അയാളുടെ സ്ഥാനവുമൊക്കെ ആ ശവപ്പെട്ടി പ്രതിഫലിപ്പിക്കും. ആളുകളുടെ ആവശ്യപ്രകാരം വിവിധ ആകൃതിയിലും നിറത്തിലുമൊക്കെയുള്ള ശവപ്പെട്ടികൾ നിർമിച്ചു നൽകുന്ന കടകൾ ഘാനയിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കൊക്കോ ഉത്പാദക രാജ്യമാണ് ഘാന. ഇവിടത്തെ മിക്ക ആളുകളുടെയും ഉപജീവനമാർവും കൊക്കോ കൃഷിയാണ്. അതുകൊണ്ടുതന്നെ വലിയ കൊക്കോക്കായുടെ ആകൃതിയിലുള്ള ശവപ്പെട്ടികൾക്ക് ഘാനയിൽ ആവശ്യക്കാർ ഏറെയാണ്. 70,000 രൂപയ്ക്കു മുകളിലാണ് ഇത്തരത്തിലുള്ള ഒരു ശവപ്പെട്ടിയുടെ…
Read Moreവിവാഹ അഭ്യർത്ഥനയ്ക്കിടെ മോതിരം കൊടുത്തത് എട്ടിന്റെ പണി
പെണ് സുഹൃത്തിനോട് വിവാഹാഭ്യർത്ഥന നടത്തുന്നതിനിടെ, അവരുടെ വിരലിൽ അണിയിക്കാൻ കൈയ്യിൽ കരുതിയ മോതിരം താഴെ കളഞ്ഞു നഷ്ടപ്പെടുത്തിയ ഹതഭാഗ്യനായ യുവാവിനെ കുറിച്ചാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്നത്. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലാണ് സംഭവം. പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രമായ ടൈംസ്ക്വയറിൽ വച്ച് തന്റെ പെണ്‍സുഹൃത്തിനോട് വിവാഹാഭ്യർത്ഥന നടത്തുവാനായിരുന്നു യുവാവിന്റെ തീരുമാനം. ആളുകളുടെ മുമ്പിൽ വച്ച് മുട്ടിൻ മേൽ നിന്ന് അദ്ദേഹം വിവാഹാഭ്യർത്ഥന നടത്തി. അവരാകട്ടെ സമ്മതവും മൂളി. എന്നാൽ അതിനു ശേഷം അദ്ദേഹം പെണ് സുഹൃത്തിന്റെ വിരലിൽ മോതിരം അണിയിക്കുവാനൊരുങ്ങിയപ്പോൾ അത് അദ്ദേഹത്തിന്റെ കൈയിൽ നിന്നും വഴുതി വീണ് നഷ്ടപ്പെടുകയായിരുന്നു. നിലത്തുള്ള ഗ്രില്ലിൽ കൂടി മോതിരം താഴേക്കു വീണു. അത് തിരികെ എടുക്കുവാനായി അദ്ദേഹം നിലത്ത് കിടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റാണ് ഈ ദൃശ്യങ്ങൾ പുറത്തു വിട്ടത്. പിന്നീട് ഇവിടെ എത്തിയ പോലീസുദ്യോഗസ്ഥർ മോതിരെ…
Read Moreകാറിനുള്ളില്‍ യുവതിക്ക് സുഖപ്രസവം; ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്
ഓടുന്ന കാറിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. അമേരിക്കയിലെ ഓഹിയോ സ്വദേശിനിയായ ഡാസിയ പിറ്റ്മാൻ എന്ന യുവതിയാണ് കാറിനുള്ളിൽ പ്രസവിച്ചത്. ഗർഭത്തിന്റെ മുപ്പത്തിയെട്ടാമത്തെ ആഴ്ച്ച വീട്ടുകാർക്കൊപ്പം സഞ്ചരിക്കവെയാണ് സംഭവം നടന്നത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡാസിയ ഭർത്താവിനും അദ്ദേഹത്തിന്റെ സഹോദരിക്കും രണ്ടുമക്കൾക്കും ഒപ്പമാണ് ആശുപത്രിയിലേക്ക് തിരിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിനു മുമ്പ് പ്രസവ വേദന കലശലാകുകയും അമിതമായ രക്തസ്രാവമുണ്ടാകുകയുമായിരുന്നു. കാര്യങ്ങൾ കൈവിട്ടു പോകുകയാണെന്ന് മനസിലായ ഭർത്താവും അദ്ദേഹത്തിന്റെ സഹോദരിയും കാറിനുള്ളിലെ സീറ്റ് പുറകിലേക്ക് നിവർത്തി പ്രസവിക്കാനുള്ള സൗകര്യമൊരുക്കി നൽകി. പിന്നീട് ഡാസിയ ഇരട്ടകുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു. പിന്നീട് അമ്മയേയും കുഞ്ഞുങ്ങളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും സുഖമായിരിക്കുന്നുവെന്നാണ് അറിയാൻ സാധിക്കുന്നത്.
Read Moreമോഷണത്തിനിടെ ഉറങ്ങിപ്പോയി; കള്ളൻ പോലീസ് പിടിയിൽ
മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളൻ പോലീസ് പിടിയിൽ. റഷ്യയിലെ ഒറെൻബർഗിലുള്ള ഒരു കമ്പനിയിലാണ് സംഭവം. മോഷ്ടിച്ചുകൊണ്ടിരിക്കെ വിശ്രമിക്കുവാനായി ഇയാൾ കസേരയിൽ ഇരുന്ന ഇയാൾ ക്ഷീണം കാരണം അവിടെ ഇരുന്ന് ഉറങ്ങിപോകുകയായിരുന്നു. കെട്ടിടത്തിലെ മൂന്നാം നിലയിലുള്ള ജനാലയിൽ കൂടിയാണ് മോഷ്ടാവ് അകത്തേക്ക് പ്രവേശിച്ചത്. പിന്നീട് കൈവശമുള്ള ഉപകരണങ്ങളുടെ സഹായത്തോടെ മുറിക്കുള്ളിൽ കയറുകയായിരുന്നു. ഇവിടെ നിന്നും ഏകദേശം 2,100 ഡോളർ കൈക്കലാക്കിയ മോഷ്ടാവ് അൽപ്പം വിശ്രമിക്കുവാനായി അടുത്ത് കിടന്നിരുന്ന കസേരയിൽ ഇരുന്നു. എന്നാൽ ക്ഷിണം കാരണം ഇയാൾ ഉറങ്ങിപ്പോയി. പിന്നീട് സിസിടിവി കാമറകൾ പരിശോധിച്ചുകൊണ്ടിരിക്കുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മോഷ്ടാവിനെ ആദ്യം കണ്ടത്. അദ്ദേഹം ഉടൻ തന്നെ പോലീസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അവർ വന്നപ്പോഴും മോഷ്ടാവ് ഒന്നും അറിയാതെ ഉറങ്ങുകയായിരുന്നു. അവർ മോഷ്ടാവിനെ കൊണ്ടു പോകുകയായിരുന്നു. തങ്ങൾ തെരഞ്ഞുകൊണ്ടിരുന്ന ആളായിരുന്നു ഇയാളെന്ന് പിന്നീട് പോലീസുദ്യോഗസ്ഥർക്ക് മനസിലായി.
Read Moreഡ്രൈവർ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞു, വാഹനത്തിന്റെ പുറകിലിരുന്ന സിഗരറ്റ് കൂടുകൾ മുഴുവൻ കത്തി നശിച്ചു
സിഗരറ്റുമായി പോയ വാഹനത്തിന്റെ ഡ്രൈവർ എറിഞ്ഞു കളഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നും തീ പടർന്ന് വാഹനത്തിലെ സിഗരറ്റ് മുഴുവൻ കത്തി നശിച്ചു. ചൈനയിലെ ഫുജിയാൻ പ്രവശ്യയിലെ ഹാംഗ്സ്ഹു എന്ന സ്ഥലത്താണ് ഏറെ വിചിത്രമായ സംഭവം അരങ്ങേറിയത്. കടകളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുപോയ സിഗരറ്റുകളായിരുന്നു ഇത്. യാത്രക്കിടയിൽ വലിച്ചു തീർന്ന സിഗരറ്റിന്റെ കുറ്റി ഡ്രൈവർ എറിഞ്ഞു കളഞ്ഞു. എന്നാൽ ഇത് ചെന്നു വീണതാകട്ടെ വാഹനത്തിന്റെ പുറകിലുന്ന സിഗരറ്റ് കൂടുകളുടെ മുകളിലേക്കും. പിന്നീട് കാറ്റ് അടിച്ച് തീ ആളികത്തുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാൾ വാഹനം നിർത്തിയപ്പോൾ സമീപമുണ്ടായിരുന്നവർ ഫയർഎക്സിറ്റിംഗൂഷർ ഉപയോഗിച്ച് തീ അണച്ചുവെങ്കിലും സിഗരറ്റ് മുഴുവൻ കത്തി നശിച്ചിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Read Moreകാമുകിമാരെ സ്വന്തമാക്കാൻ പോലീസ് യൂണിഫോമിട്ട് കറങ്ങി നടന്ന 21കാരൻ പിടിയിൽ
കാമുകിമാരെ സന്തോഷിപ്പിച്ച് അവർക്കൊപ്പം പുറത്തു കറങ്ങി നടക്കാൻ പോലീസ് യൂണിഫോം ധരിച്ച നടന്ന 21കാരൻ പോലീസ് പിടിയിൽ. ഇന്തോനേഷ്യയിലെ സൗത്ത് സുമാത്രൻ സിറ്റിയിലെ പാലെംബാംഗ് സ്വദേശിയായ അരി സെപ്ഷ്യൻ പ്രതമാ എന്നയാളെയാണ് പോലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. തയ്യൽകടയിൽ നിന്നുമാണ് ഇയാൾ യൂണിഫോം സ്വന്തമാക്കിയത്. മാത്രമല്ല പോലീസുദ്യോഗസ്ഥരുടെ കൈവശമുള്ള ബാഡ്ജ്, യഥാർഥമെന്ന് തോന്നിപ്പിക്കുന്ന കളിത്തോക്ക് എന്നിവയും ഇയാളുടെ പക്കലുണ്ടായിരുന്നു. ഡോ. ജൂലിയൻ സപുത്ര എന്ന പേര് സ്വീകരിച്ച ഇയാൾ തെക്ക്-കിഴക്കൻ സുലവെസിയിലെ റീജിയണൽ പോലീസ് ചീഫിന്റെ മകനാണ് താനെന്നും പോലീസിലെ ഫോറൻസിക് വകുപ്പിൽ ഡോക്ടറായി ജോലി ചെയ്യുകയുമാണെന്നുമായിരുന്നു എല്ലാവരോടും പറഞ്ഞിരുന്നത്. യുവതികൾക്കൊപ്പം കറങ്ങുവാൻ മാത്രമാണ് താൻ ഇങ്ങനെ അഭിനയിച്ചതെന്നാണ് ഇയാൾ വ്യക്തമാക്കി. ഇത്തരത്തിൽ നുണ പറഞ്ഞ് ഏകദേശം 10 യുവതികളുമായി താൻ ചങ്ങാത്തം കൂടിയിട്ടുണ്ടെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ താൻ ആരുടെ പക്കൽ നിന്നും ഈ നുണ പറഞ്ഞ്…
Read Moreകാലുകൾ പിന്നിലേക്ക്; പ്രത്യേക ശാരീരിക അവസ്ഥയോടെ ജനിച്ച കുട്ടി അത്ഭുതമാകുന്നു
കോർഡ്രൽ റിഗ്രേഷൻ സിൻഡ്രം എന്ന അവസ്ഥയോടെ ജനിച്ച കുട്ടി ലോകത്തിന് അമ്പരപ്പ് സമ്മാനിക്കുന്നു. കാലുകളുടെ പിൻ ഭാഗമില്ലാതെ പുറകിലേക്ക് കാലുകൾ തിരിഞ്ഞിരിക്കുന്ന അവസ്ഥയാണിത്. യുകെയിലാണ് സംഭവം. ഇത്തരത്തിൽ അഞ്ച് പേർമാത്രമേ ഇവിടെ ജനിച്ചിട്ടുള്ളു. ഒരു പ്രത്യേക ശാരീരിക അവസ്ഥയാണിത്. പിൻ ഭാഗത്തെ എല്ലുകൾ ഇല്ലാത്തതിനാൽ കുഞ്ഞുങ്ങളുടെ കാലുകൾ തമ്മിൽ ചേരാതിരിക്കുകയും അതു മൂലം അരയ്ക്കു താഴോട്ട് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. കഴിഞ്ഞ മാസം ആണ് ട്രാസി ഫ്ളെച്ചർ എന്ന യുവതി ഈ കുട്ടിക്ക് ജന്മം നൽകിയത്. കുട്ടിക്ക് 20 ആഴ്ച്ച വളർച്ചയായപ്പോൾ നടത്തിയ പരിശോധനയിൽ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. മാത്രമല്ല ഗർഭം അലസിപ്പിക്കുവാൻ ദമ്പതികളോട് അവർ ഉപദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കുഞ്ഞിന് വളർത്താനായിരുന്നു ഇരുവരുടെയും തീരുമാനം. കുട്ടിയുടെ വൃക്ക തകരാറിലാകുമെന്നും മൂത്രാശയം, ഉദരസംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം കാരണം കുട്ടിയുടെ ജീവിതം തന്നെ പ്രശ്നത്തിലാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.…
Read Moreഎടിഎമ്മിൽ നിന്നും ഇരുപതിനു പകരം കിട്ടുന്നത് 100; തിരികെ തരേണ്ടെന്ന് ബാങ്ക്
ഹാരിസ് കൗണ്ടി എടിഎമ്മിൽ നിന്നും 20 ഡോളറിന് പകരം 100 ഡോളർ ബിൽ ലഭിച്ചവർക്ക് അത് സൂക്ഷിക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്കൻ അധികൃതർ. എഫ്എം 1960- ഐ 45 ൽ സ്ഥിതി ചെയ്യുന്ന എടിഎമ്മിൽ നിന്നും തുക എടുക്കുന്നതിന് ശ്രമിച്ച വ്യക്തിക്ക് 20 ഡോളറിനു പകരം എല്ലാം നൂറു ഡോളറിന്റെ ബില്ലാണ് ലഭിച്ചത്. നവംബർ 25 ഞായറാഴ്ചയായിരുന്നു സംഭവം. സംഭവം സോഷ്യൽ മീഡിയായിലൂടെ അറിഞ്ഞ ജനങ്ങൾ കൂട്ടമായി എടിഎമ്മിനു സമീപം എത്തി. ഇതോടെ പോലീസും സംഭവ സ്ഥലത്തെത്തി. എടിഎമ്മിന് സമീപത്തു നിന്നും പിരിഞ്ഞു പോകുന്നതിന് പോലീസ് നിർദേശം നൽകി. ചുളുവിൽ ഡോളർ സംഘടിപ്പിക്കാം എന്ന് കരുതി എത്തി ചേർന്നവർ ഇതോടെ നിരാശരായി മടങ്ങി. തുടർന്ന് എടിഎമ്മിനു കാവലും ഏർപ്പെടുത്തി. ഹൂസ്റ്റണിലെ ഈയൊരു എടിഎമ്മിനാണ് തകരാർ സംഭവിച്ചതെന്നും, ഡോളർ ബിൽ ഫിൽ ചെയ്തയാൾ 20 ഡോളർ ബില്ലിനു പകരം…
Read Moreപണിപാളി! ജിപിഎസ് നിര്‍ദ്ദേശമനുസരിച്ച് ഓടിച്ച കാര്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങി
ജിപിഎസ് നിർദേശങ്ങളനുസരിച്ച് യുവതിയോടിച്ച കാർ റെയിൽവേ ട്രാക്കിൽ കുടുങ്ങി. പെൻസിൽവാനിയയിലെ സേവിക്ക്ലി സ്വദേശിനിയായ ഒരു യുവതിക്കാണ് ഇത്തരത്തിൽ അമളി പറ്റിയത്. ജിപിഎസ് നിർദേശങ്ങൾ മാത്രം സ്വീകരിച്ച് വാഹനമോടിച്ച ഇവർ റോഡിൽ നിന്നും മാറി റെയിൽവേ ട്രാക്കിലൂടെ വാഹനമോടിച്ചു. എന്നാൽ അൽപ്പ ദൂരം പിന്നിട്ടപ്പോഴേക്കും റെയിൽവേ ട്രാക്കിൽ കാറ് കുടുങ്ങി പോകുകയായിരുന്നു. ഭയചകിതയായ യുവതി പിന്നീട് ദുക്കൈനിലെ പോലീസ് ഡിപ്പാർട്ടുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീട് ഇവരെത്തിയാണ് കാർ റെയിൽവേ ട്രാക്കിൽ നിന്നും മാറ്റിയത്. പിന്നീട് ദുക്കൈൻ പോലീസ് ഡിപ്പാർട്ടുമെന്റ് സംഭവത്തെ കുറിച്ച് ചിത്രമുൾപ്പടെ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ജിപിഎസിനെയും യുവതിയെയും കളിയാക്കി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read More