റസ്ലിംഗ് മത്സരത്തിനിടെ എതിരാളിയുടെ തലയിൽ കോണ്‍ക്രീറ്റ് കട്ട എറിഞ്ഞ് ഹെക്ടർ; ഞെട്ടിക്കുന്ന വീഡിയോ

റസ്ലിംഗ് മത്സരത്തിനിടെ എതിരാളിയുടെ തലയിൽ വലിയ കോണ്‍ക്രീറ്റ് കട്ട എടുത്തെറിയുന്നതിന്‍റെ ഭീകരദൃശ്യങ്ങൾ പുറത്ത്. മെക്സിക്കോയിലാണ് സംഭവം. മെക്സിക്കൻ ഡെത്ത് മാച്ച് എന്ന പരിപാടിയുടെ ഇടയിലാണ് സംഭവം. പരിക്കേറ്റ 54കാരനായ എൽ ക്യൂഎർവോ എന്നയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെക്ടർ ഗോണ്‍സാൽവസ് എന്നയാളാണ് എൽ ക്യൂഎർവോയെ മാരകമായി പരിക്കേൽപ്പിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് ഹെക്ടറിനെ മെക്സിക്കൻ ബോക്സിംഗ് ആൻഡ് റെസലിംഗ് കമ്മീഷൻ പരിപാടികളിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. താൻ എൽ ക്യൂഎർവോയുടെ പിറകിലേക്കാണ് എറിഞ്ഞതെന്നും എന്നാൽ അത് ലക്ഷ്യം തെറ്റി അദ്ദേഹത്തിന്‍റെ തലയിൽ കൊള്ളുകയായിരുന്നുവെന്നുമാണ് ഹെക്ടർ വിശദീകരണം നൽകുന്നത്. ഹെക്ടർ കോണ്‍ക്രീറ്റ് കട്ട എടുത്ത് എറിയുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ കത്തിപ്പടർന്നിരിക്കുകയാണ്.

Read More

ആളുകയറാനുണ്ടേ…! റണ്‍വേയിൽ നിന്നും പറന്നുയരാൻ തുടങ്ങിയ വിമാനത്തിന് പിന്നാലെ ഓടിപ്പാഞ്ഞ് യുവതി

റണ്‍വേയിൽ നിന്നും പറന്നുയരാൻ തുടങ്ങിയ വിമാനത്തിനു പിന്നാലെ ഓടിച്ചെല്ലാനൊരുങ്ങിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ബാലിയിലെ ഗുറാഹ് റായി വിമാനത്താവളത്തിലാണ് ഏറെ അമ്പരപ്പുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ഹാനാ എന്നാണ് ഈ യുവതിയുടെ പേര്. ബാലിയിൽ നിന്നും ജക്കാർത്തയിലേക്കായിരുന്നു ഈ യുവതിക്ക് പോകേണ്ടിയിരുന്നത്. ടെർമിനലിൽ പ്രവേശിക്കേണ്ട സമയത്ത് എത്താതിരുന്ന ഇവർ അധികൃതർ വിളിച്ച ഫോണ്‍ കോളിനും മറുപടി നൽകിയിരുന്നില്ല. വിമാനം പുറപ്പെടാൻ 10 മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇവർ വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ബോർഡിംഗ് ഗേറ്റ് കടന്ന് ഓടിയെത്തി റണ്‍വേയിലെത്തിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. വിമാനത്തിനു പിന്നാലെ ഓടാൻ തുടങ്ങിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതിന്‍റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. പിന്നീട് അടുത്ത വിമാനത്തിലാണ് ഇവർക്ക് ജക്കാർത്തയിലേക്കു പോകുവാനായത്.

Read More

ദേ കിട്ടി, ദാ പോയി..! കൗമാരക്കാരന് കിട്ടിയ ഡ്രൈവിംഗ് ലൈസൻസ് 49 മിനിറ്റിൽ സസ്പെൻഡ് ചെയ്തു

ഡ്രൈവിംഗ് ലൈസൻസ് ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ അത് നഷ്ടമാകേണ്ടി വന്ന ഒരു കൗമാരക്കാരന്‍റെ അവസ്ഥയാണ് ഇന്ന് സോഷ്യൽ മീഡിയയെ ഏറെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും. ജർമനിയിലാണ് സംഭവം. ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി നാല് സുഹൃത്തുക്കൾക്കൊപ്പം കാറിൽ മടങ്ങുകയായിരുന്നു കൗമാരക്കാരൻ. ലൈസൻസ് ലഭിച്ചതു കൊണ്ട് ഡ്രൈവിംഗിലെ തന്‍റെ കഴിവ് സുഹൃത്തുക്കളെ കാണിക്കുവാൻ തീരുമാനിച്ച ഇയാൾ കാർ അമിതവേഗത്തിൽ പായിച്ചു. 95 കിലോമീറ്റർ വേഗത്തിലായിരുന്നു കക്ഷിയുടെ പോക്ക്. എന്നാൽ ഇവർ സഞ്ചരിച്ച റോഡിൽ കാർ ഓടിക്കുവാനുള്ള പരമാവധി വേഗത 50 കിലോമീറ്ററായിരുന്നു. സംഭവം പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇവർ കാർ തടയുകയായിരുന്നു. പിന്നീട് ഇയാളുടെ ലൈസൻസ് പിടിച്ചെടുത്ത് നാല് ആഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മാത്രമല്ല പിഴയായി 200 യൂറോ അടയ്ക്കണമെന്നും പോലീസുദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. ലൈസൻസ് കിട്ടി ഏകദേശം 49 മിനിട്ട് ആയപ്പോഴണ് അത്…

Read More

പണം ലാഭിക്കാനായി മൂന്ന് ആഴ്ച നൂഡില്‍സ് മാത്രം കഴിച്ചു; ഒടുവില്‍ യുവതിക്ക് കിട്ടിയത് എട്ടിന്റെപണി

പണം ലാഭിക്കുവാനായി മൂന്ന് ആഴ്ചയിലധികമായി ഇൻസ്റ്റന്‍റ് നൂഡിൽസ് മാത്രം കഴിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിലാണ് സംഭവം. ജിയാംഗ്ഷു നഗരത്തിലെ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായ ഹോംഗ് ജിയാ ആണ് ചെലവു ചുരുക്കലിന്‍റെ ഭാഗമായി ഭക്ഷണം നൂഡിൽസിൽ ഒതുക്കിയത്. ഒടുവിൽ കടുത്ത പനിയെ തുടർന്ന് ഹോംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനിയുടെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും നൂഡിൽസ് തീറ്റ ഇതിലൊരു പ്രധാന ഘടകമാണെന്നാണ് വിലയിരുത്തൽ. ഒക്ടോബർ 15 മുതലാണ് ഇവർ നൂഡിൽസ് കഴിക്കുവാൻ ആരംഭിച്ചത്. ഇത് മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു. ഇങ്ങനെ ലാഭിക്കുന്ന പണം കൂട്ടിവച്ച് ഓൺലൈൻ ഷോപ്പിംഗ് ദിനമായ സിംഗിൾസ് ഡേ അടിച്ചുപൊളിക്കാനാണ് ഹോംഗ് പദ്ധതിയിട്ടത്. ചെലവ് ചുരുക്ക് ആരംഭിച്ചതു മുതൽ 108 ഡോളർ താൻ സമ്പാദിച്ചിരുന്നുവെന്ന് ഇവർ പറയുന്നു. എന്നാൽ, ഇങ്ങനെ നൂഡിൽസ് കഴിക്കുന്നത് അസുഖം വിളിച്ചുവരുത്തുമെന്ന അമ്മയുടെ മുന്നറിയിപ്പ് മറികടന്ന് ചിലവുചുരുക്കൽ തുടർന്ന ഹോംഗ് ഒടുവിൽ…

Read More

ഇങ്ങനെയുമുണ്ടോ കഴുത്ത്! അമേരിക്കയിലെ ഒരു കുറ്റവാളിയുടെ ചിത്രം വൈറലാകുന്നു

അമേരിക്കയിലെ ഒരു കുറ്റവാളിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിനാളുകൾ ഷെയർ ചെയ്തു. കുറ്റകൃത്യമോ പ്രതിയെ കണ്ടെത്താനുള്ള പോലീസിന്‍റെ ശ്രമമോ അല്ല കാരണം. പ്രതിയുടെ കൂറ്റൻ കഴുത്താണ് നാല് ലക്ഷത്തോളം പേരെ ഒരു ഫോട്ടോ ഷെയർ ചെയ്യാൻ പ്രേരിപ്പിച്ചത്. പിന്നീട് കഴുത്തിനെ കുറിച്ചുള്ള നീണ്ട ചർച്ചയും. പലരും ഇത് ഫോട്ടോഷോപ്പിൽ തയാറാക്കിയതാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ പ്രതിയെ നേരത്തെ അറിയുന്നവരും സുഹൃത്തുക്കളും അതിനെ ചോദ്യം ചെയ്ത് രംഗത്തുവന്നു. ഫ്ളോറിഡയിലെ എസ്കാംബിയ കൗണ്ടി ഷെരിഫ് ഓഫീസാണ് മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ പിടികിട്ടാനുള്ള ചാൾസ് ഡയണ്‍ മക്ഡൊവൽ എന്നയാളുടെ ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. മയക്കുമരുന്നുമായി പ്രതി കടന്നുകളഞ്ഞ സംഭവമാണ് പോലീസിനു പറയാനുണ്ടായിരുന്നത്. പക്ഷേ ഫേസ് ബുക്ക് ഉപയോക്താക്കളുടെ ശ്രദ്ധ പതിഞ്ഞത് അയാളുടെ കഴുത്തിലായിരുന്നു.

Read More

പീഡിപ്പിച്ചാലോ പീഡനശ്രമം നടത്തിയാലോ മാത്രമല്ല ഇനി ഇവിടെ കേസെടുക്കുക; നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ ഈ നിയമം മാത‌ൃകയാക്കാം

ചൈനീസ് ഉത്പന്നങ്ങൾക്ക് ഇന്ത്യയിലും നല്ല ഡിമാന്‍റാണ്. അങ്ങനെയെങ്കിൽ ചൈനയിലെ സുപ്രീം പീപ്പിൾസ് പ്രോക്യൂറേറ്റ് പുറത്തിറക്കിയ പുതിയ നിർദ്ദേശവും ഇന്ത്യക്ക് പിന്തുടരാവുന്നതാണ്. പീഡിപ്പിച്ചാലോ പീഡനശ്രമം നടത്തിയാലോ മാത്രമല്ല ഇനി ചൈനയിൽ കേസെടുക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളോട് നഗ്നഫോട്ടോകൾ ആവശ്യപ്പെടുകയോ സെക്സിന് സമ്മർദം ചെലുത്തുകയോ ചെയ്താൽ കുട്ടികൾക്കെതിരായ ലൈംഗിക പീഡനമാകുമെന്ന് ചൈനീസ് സുപ്രീം പീപ്പിൾസ് പ്രോക്യുറ്ററേറ്റ് (എസ്.പി.പി) വ്യക്തമാക്കിയിരിക്കുന്നു. ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കുന്നതിനും ശിക്ഷ ശിപാർശ ചെയ്യുന്നതിനും രാജ്യത്തെ പ്രോസിക്യൂട്ടർമാർക്ക് മാർഗനിർദേശം നൽകിയിരിക്കയാണ് എസ്.പി.പി. 18 വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിച്ച കേസുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് നിർദേശങ്ങൾ. കഴിഞ്ഞ വർഷം നഗ്ന ഫോട്ടോകൾ അയയ്ക്കുന്നതിന് 13 കാരിയെ ഓണ്‍ലൈനിൽ ഭീഷണിപ്പെടുത്തിയതിന് 25 കാരനായ ലുവോയ്ക്കെതിരെ ഫയൽ ചെയ്ത കേസാണ് ഒരു ഉദാഹരണം. ഇന്‍റർനെറ്റ് വഴി ഫോട്ടോകൾ അയച്ചതിനു പിന്നാലെ കുട്ടിയോട് സെക്സിയായി ഹോട്ടലിൽ എത്താൻ സമ്മർദം ചെലുത്തി. ഇല്ലെങ്കിൽ ഫോട്ടോകൾ…

Read More

അച്ഛന്‍റെ അഭിമാനം! ഒറ്റ ദിവസംകൊണ്ടു പാക്കിസ്ഥാനിലെ വീരപുത്രിയായി

കറാച്ചി: ചൈനീസ് കോൺസുലേറ്റിനു നേർക്കുണ്ടായ ഭീകരാക്രമണം ചെറുക്കാൻ നേതൃത്വം നല്കിയ അസിസ്റ്റന്‍റ് സൂപ്രണ്ട് സുഹായ് അസീസ് തല്പുർ ഒറ്റ ദിവസംകൊണ്ടു പാക്കിസ്ഥാനിലെ വീരപുത്രിയായി. ഇതിൽ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നതു സുഹായിയുടെ പിതാവ് അസീസ് തല്പുറും. ചൈനയുടെ നിക്ഷേപപദ്ധതികളെ എതിർക്കുന്ന ബലൂച് വിമോചനസേന(ബിഎൽഎ) വെള്ളിയാഴ്ച രാവിലെയാണ് കോൺസുലേറ്റ് ആക്രമിച്ചത്. ആയുധശേഖരവും ഭക്ഷണവും മരുന്നുമൊക്കെയായി വലിയ ആക്രമണത്തിനു പദ്ധതിയിട്ടാണ് ഭീകരർ വന്നത്. കോൺസുലേറ്റ് ഉൾപ്പെടുന്ന ക്ലിഫ്ടൻ മേഖലയുടെ മേൽനോട്ടം സുഹായിക്കാണ്. സ്ഫോടനശബ്ദം കേട്ടു സുഹായിയുടെ നേതൃത്വത്തിൽ പോലീസ് കുതിച്ചെത്തി കവാടത്തിൽവച്ചുതന്നെ നേരിട്ടതിനാൽ ഭീകരർക്കു കോൺസുലേറ്റിനുള്ളിൽ കടക്കാനായില്ല. ആക്രമണത്തിൽ മൂന്നു ഭീകരരും രണ്ടു പോലീസുകാർ അടക്കം നാലു പേരും കൊല്ലപ്പെട്ടു. സിന്ധ് പ്രവിശ്യയിലെ ഭായ് ഖാൻ തൽപുർ ഗ്രാമത്തിലെ താഴ്ന്ന കുടുംബത്തിലാണു സുഹായി ജനിച്ചത്. അച്ഛൻ അസീസ് രാഷ്‌ട്രീയപ്രവർത്തകനും എഴുത്തുകാരനുമാണ്. മകളെ വലിയ നിലയിലെത്തിക്കാനായി സ്വകാര്യ സ്കൂളിൽ ചേർത്തതിന്‍റെ പേരിൽ ഈ കുടുംബത്തെ…

Read More

ഏകദിന ക്രിക്കറ്റ് മത്സരം മലയാളികൾക്കു ഒരുമിച്ചിരുന്നു കാണുവാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അവസരമൊരുക്കുന്നു

സിഡ്‌നി: ഇന്ത്യ -ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ മലയാളി സമൂഹത്തിനു ഒരു ബ്ലോക്കായി ഇരുന്നു കാണുവാൻ ക്രിക്കറ്റ് ഓസ്ട്രേലിയ അവസരമൊരുക്കുന്നു. 2019 ജനുവരി 12 നു സിഡ്നിയിലാണ് മത്സരം. കേരളത്തിലെ പ്രളയനാന്തര പുനരധിവാസപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം സിഡ്‌നി മലയാളി അസോസിയേഷൻ നടത്തുന്ന റൈസ് ആൻഡ് റീസ്റ്റോർ കാർണിവലിന്‍റെ പ്രചാരണാർഥമാണ് ഇത്തരമൊരു സംവിധാനം ചെയ്യുന്നത്. സിൽവർ കാറ്റഗറിയിൽ 200 സീറ്റുകളാണ് 85 ഡോളർ നിരക്കിൽ നൽകുന്നത്.കൂടാതെ ചെണ്ടയുൾപ്പെടയുള്ള വാദ്യഉപകരണങ്ങൾക്കും അനുവാദം നൽകിയിട്ടുണ്ട് .മത്സരം തുടങ്ങുന്നതിനു മുൻപായി സ്റ്റേഡിയത്തിനു മുൻപിൽ അണിനിരന്നു പ്രളയനാന്തര പുനർനിർമാണ പ്രവർത്തങ്ങളെപറ്റിയും റൈസ് ആൻഡ് റീസ്റ്റോർ കാർണിവലിനെപ്പറ്റിയും മാധ്യമങ്ങളെയും ജനങ്ങളെയും അറിയിക്കുവാനും ക്രിക്കറ്റ് ഓസ്ട്രേലിയ അനുവാദം നൽകിയിട്ടുണ്ട് . വിവരങ്ങൾക്ക്: കെ.പി. ജോസ് ‭0419 306 202‬, ജോൺ ജേക്കബ് ‭ 0402 677 259‬, മുരളി മേനോൻ ‭0409 687 400‬, ജെറോമി ജോസഫ് ‭0438…

Read More

തൊഴിലാളിക്ഷാമം പരിഹരിക്കാൻ പുതിയ കുടിയേറ്റ നിയമവുമായി ജർമനി; യോഗ്യരായവർ വരിക, ജോലിയെടുക്കുക

ബർലിൻ: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് പുതിയ കുടിയേറ്റ നിയമം ജർമനി തയാറാക്കുന്നു. ഇതിന്‍റെ കരട് രൂപം പൂർണമായി. ജർമൻ സമൂഹവുമായി ചേർന്നു പോകാൻ സാധിക്കുന്ന വിദേശ തൊഴിലാളികൾക്കു രാജ്യത്തു സ്ഥിരതാമസത്തിന് അവസരം നൽകുക കൂടി ചെയ്യുന്ന തരത്തിലാണ് പുതിയ നിയമം വിഭാവനം ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരട് മറ്റു മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കു നൽകിക്കഴിഞ്ഞു. ജർമനി നേരിടുന്ന കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കാൻ ഇതുപകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഒപ്പം, വിദേശത്തുനിന്നുള്ളവർക്ക് ഇതുവഴി ജർമനിയിൽ വൻതോതിൽ തൊഴിലവസരങ്ങൾ തുറന്നു കിട്ടുകയും ചെയ്യും. വിദേശികളെന്ന നിലയിൽ, യൂറോപ്യൻ യൂണിയനുള്ളിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കുന്ന രീതിയും ഇതിൽ അനുവർത്തിക്കുന്നില്ല. ജർമനിയിൽനിന്നോ യൂറോപ്യൻ യൂണിയനുള്ളിൽനിന്നോ ഒരു തൊഴിലാളിയെയും ലഭിക്കുന്നില്ലെങ്കിൽ മാത്രം യൂറോപ്പിനു പുറത്തുനിന്നു റിക്രൂട്ട് ചെയ്യാം എന്ന മാനദണ്ഡം എടുത്തുകളയുന്നതാണ് നിയമത്തിലെ കാതലായ വ്യത്യാസം. കെയർ, ഐടി, ഇലക് ‌ട്രിക്കൽ എൻജിനിയറിംഗ്…

Read More

പിസ ഗോപുരത്തിന്‍റെ ചെരിവ് നിവരുന്നു

പിസ (ഇറ്റലി): ലോക പ്രശസ്തമായ പിസയിലെ ചരിഞ്ഞ ഗോപുരത്തിന്‍റെ ചരിവ് ക്രമേണ കുറയുന്നു. പൈതൃക സ്മാരകത്തെ തകർച്ചയിൽനിന്നു രക്ഷപെടുത്താൻ വിദഗ്ധരായ എൻജിനിയർമാർ നടത്തിയ ശ്രമമാണ് ഇതിനു സഹായിച്ചത്. 17 വർഷത്തെ നിരീക്ഷണത്തിൽ നേരിയ തോതിൽ ചരിവ് കുറഞ്ഞിട്ടുള്ളതായി നിരീക്ഷണ സമിതി അറിയിച്ചു. 57 മീറ്റർ ഉയരമുള്ള ഗോപുരത്തിന്‍റെ ചരിവ് നാലു സെന്‍റീമീറ്ററാണ് കുറഞ്ഞിരിക്കുന്നത്. സുരക്ഷാ ഭീതി കാരണം 1990 മുതൽ പതിനൊന്നു വർഷം ഇവിടെ സന്ദർശകരെ പ്രവേശിപ്പിച്ചിരുന്നില്ല. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More