ന്യൂയോർക്ക്: ബാങ്ക് തട്ടിപ്പുകാരൻ നീരവ് മോദി ലണ്ടനിലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിംഗപ്പുർ പാസ്പോർട്ട് ഉപയോഗിച്ചാണ് മോദി യാത്ര ചെയ്യുന്നത്. ഇയാളുടെ സഹോദരൻ നിശാൽ മോദി ബെൽജിയത്തിലെ ആന്റ്വെർപ്പിലുണ്ട്. ബെൽജിയത്തിന്റെ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാളുടെ യാത്രകൾ. നീരവിന്റെ സഹോദരി പൂർവി മെഹ്തയ്ക്കും ബെൽജിയൻ പാസ്പോർട്ടുണ്ട്. ഇവർ ഇപ്പോൾ ഹോങ്കോംഗിലാണുള്ളതെന്നും ഇഡി വെളിപ്പെടുത്തി. പൂർവിയുടെ ഭർത്താവ് റോസി ബ്ലു ഡയമണ്ട്സിലെ മായങ്ക് മെഹ്ത ബ്രിട്ടീസ് പാസ്പോർട്ടാണ് ഉപയോഗിക്കുന്നത്. ഈ പാസ്പോർട്ടിൽ ഇയാൾ ഹോങ്കോംഗിൽനിന്നു ന്യൂയോർക്കിലേക്കു തുടർച്ചയായി യാത്രകൾ നടത്തുന്നുണ്ടെന്നാണ് ഇഡിക്കു ലഭിച്ചിട്ടുള്ള വിവരം. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട ഇവർക്കെല്ലാം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും ആരും ഈ നോട്ടീസുകൾ വകവച്ചിരുന്നില്ല. ഇന്ത്യൻ സർക്കാർ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,700 കോടി രൂപയുടെ തട്ടിപ്പു നടത്തിയ മോദി ജനുവരിയിൽ മുംബൈയിൽനിന്ന് യുഎഇയിലേക്കു കടന്നതാണ്. മാർച്ചിലെ മൂന്നാമത്തെ…
Read MoreCategory: NRI
അഴുക്കു ചാലിൽ കൂടി ഒഴുകി പോയ കുട്ടിക്ക് തുണയായി സമീപവാസികൾ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
അഴുക്കു ചാലിൽ കൂടി കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൽ വീണ പതിനൊന്നു വയസുകാരനെ സമീപമുണ്ടായിരുന്നവർ സാഹസികമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ സെജിയാംഗ് പ്രവശ്യയിലെ ക്വസ്ഹുവിലാണ് സംഭവം നടന്നത്. റോഡിനു സമീപത്തുകൂടി നടന്നുപോയ ഈ കുട്ടി അഴുക്കുചാലിൽ വീഴുന്നത് കണ്ട് ഉടനെ കാറിൽ വന്ന യാത്രികരും മറ്റു കൂറച്ചു പേരും ചേർന്ന് കുട്ടിയെ രക്ഷിക്കുവാനുള്ള ശ്രമമായി പിന്നെ. കുറച്ചു ദൂരം മുന്പോട്ട് ഒഴുകി പോയ കുട്ടിയെ അഴുക്കു ചാലിലുള്ള ഒരു ദ്വാരത്തിൽ കൂടിയാണ് പുറത്തെത്തിക്കാനായത്. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
Read Moreബ്രിട്ടനിലെ ഇന്ത്യൻ വംശജ ജെസിക്കയുടെ കൊലപാതകം: ഭര്ത്താവ് അറസ്റ്റില്
ലണ്ടൻ: ബ്രിട്ടനിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെതിരേ കൊലക്കുറ്റം ചുമത്തി. മിതേഷ് പട്ടേൽ എന്ന ഇന്ത്യക്കാരനെതിരേയാണ് കൊലക്കുറ്റം ചുമത്തിയത്. അറസ്റ്റിലായ ഇയാളെ ടീസിഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജെസിക്ക പട്ടേൽ യുവതിയെ മിഡിൽസ്ബറോ നഗരത്തിലെ ലിൻതോർപ്പ് പ്രാന്തത്തിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ്രിട്ടനിൽ ഫാർമസിസ്റ്റായി ജോലി നോക്കുകയായിരുന്നു ഇവർ. ഭർത്താവ് മിതേഷിനൊപ്പം അദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ജെസിക്ക ജോലി നോക്കിയിരുന്നത്. എന്നാൽ മരണകാരണമുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഒന്നര വർഷത്തിലേറെയായി ഇവർ ഈ വീട്ടിൽ താമസിച്ചു വരികയായിരുന്നുവെന്നും എന്നാൽ ഇവർ തമ്മിൽ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അയൽക്കാർ പോലീസിനോടു പറഞ്ഞു. മാഞ്ചസ്റ്റർ സർവകലാശാലയിൽ പഠിക്കവെയാണ് ജെസിക്ക മിതേഷിനെ പരിചയപ്പെടുന്നത്. ഇവർ പിന്നീട് വിവാഹിതരാകുകയായിരുന്നു.
Read Moreരാജകീയദന്പതികളുടെ വലുപ്പത്തിൽ കേക്ക് നിർമിച്ചും ആഘോഷം
ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ബ്രിട്ടീഷ് കിരീടാവകാശി ഹാരി രാജകുമാരനിലേക്കും മേഗൻ മാർക്കിളിലേക്കും തിരിഞ്ഞിരിക്കുന്നു. പ്രൗഢഗംഭീരമായ വിവാഹം നാളെയാണ്. ആഘോഷങ്ങൾ ബ്രിട്ടനിൽ തുടങ്ങിക്കഴിഞ്ഞു. ഒപ്പം ഒരുപിടി കൗതുകകരമായ ചടങ്ങുകളും. ബ്രിട്ടീഷുകാരിയായ ലാറ മാസൺ തയാറാക്കിയ കേക്ക് ആണ് രാജകീയ വിവാഹനത്തിനൊപ്പം ശ്രദ്ധനേടിയിരിക്കുന്നത്. ഹാരി രാജകുമാരന്റെയും മേഗന്റെയും പൂർണവലുപ്പത്തിലുള്ളതാണ് ഈ കേക്ക്. കേക്ക് നിർമാണം യുകെ ആസ്ഥാനമായുള്ള കസ്റ്റമർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരിയായ ലാറയുടെ ഹോബിയാണ്. ആറു വർഷമായി കേക്ക് നിർമാണത്തിൽ പുതുമകൾ പരീക്ഷിക്കുന്ന ലാറ തയാറായിക്കിയ ഈ രാജകീയ കേക്കിന്റെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേക്കിനുള്ള ചേരുവകൾ തയാറാക്കിയതു മുതൽ ഹാരിയുടെയും മേഗന്റെയും രൂപത്തിലെത്തുന്നതു വരെയുള്ള വിശദമായ വീഡിയോയാണ് ലാറ പുറത്തുവിട്ടത്. വിവാഹനിശ്ചയം കഴിഞ്ഞ് ആദ്യമായി ഹാരിയും മേഗനും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണ് കേക്ക് നിർമിക്കാൻ ലാറ തെരഞ്ഞെടുത്തത്. 300 മുട്ട, 15 കിലോഗ്രാം നെയ്യ്,…
Read Moreവാങ്ങിയപ്പോൾ നായ, വളർന്നപ്പോൾ കരടി..!
നായക്കുട്ടിയാണെന്നു കരുതി ഇക്കാലമത്രയും താൻ ഓമനിച്ചു വളർത്തിയത് ഒരു കാട്ടുകരടിയെയായിരുന്നു എന്നു തരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് സുയുൻ എന്ന ചൈനാക്കാരി. സിച്ചുവാൻ പ്രവിശ്യയിലുള്ള കുൻമിംഗിൽ താമസക്കാരിയായ ഇവർ രണ്ടു വർഷം മുന്പാണ് “നായ’’യെ വാങ്ങുന്നത്. ടിബറ്റൻ മസ്തിഫ് എന്ന മുന്തിയ ഇനം നായയുടെ കുട്ടിയാണെന്നാണ് വിലപ്നക്കാരൻ സുയുനിനെ ധരിപ്പിച്ചത്. കാഴ്ചയിൽ ടിബറ്റൻ മാസ്റ്റിഫിനെപ്പോലെയായിരുന്നതിനാൽ സംശയലേശമന്യേ സുയുൻ വാങ്ങുകയും ചെയ്തു. ആദ്യത്തെ ഒരു വർഷം കാര്യമായ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടതോടെ എവിടെയെക്കോയോ ചില പൊരുത്തക്കേടുകൾ സുയുന് അനുഭവപ്പെട്ടു. അമിതമായി ഭക്ഷണം കഴിക്കൽ, ശരീര ഭാരത്തിന്റെ ക്രമാതീതമായ വർധന, മുഖത്തെ രൂപമാറ്റം അങ്ങനെ പലതും തന്റെ പ്രിയപ്പെട്ട നായക്കുട്ടിയിൽ പ്രകടമായതോടെ സുയുനിന് ആധിയായി. ഒടുവിൽ “നായക്കുട്ടി’’ രണ്ടു കാലിൽ നില്ക്കുന്നതു പതിവായതോടെ സുയുൻ മൃഗക്ഷേമ വകുപ്പിൽ കാര്യമറിയിക്കുകയായിരുന്നു. പരിശോധന നടത്തിയശേഷം മൃഗ ഡോക്ടർമാർ പറഞ്ഞതു കേട്ട് സുയൻ ഞെട്ടിത്തരിച്ചു.…
Read Moreപ്രേക്ഷകന്റെ മനമറിഞ്ഞ് ക്ലൈമാക്സ് മാറും; ഈ സിനിമ വേറെ ലെവലാ..!
സിനിമ കാണുന്ന പ്രേക്ഷകന്റെ മനമറിഞ്ഞ് ക്ലൈമാക്സ് മാറുന്ന ഒരു സിനിമ. ഭാവിയിൽ യാഥാർഥ്യമായേക്കാവുന്ന ഒരു ഭാവനയാണിതെന്നു കരുതിയെങ്കിൽ തെറ്റി. ആംഗ്രി റിവർ എന്ന ഹ്രസ്വചിത്രമാണ് സിനിമാ രംഗത്ത് വിപ്ലവമായേക്കാവുന്ന ഹൈടെക് വിദ്യയുമായെത്തുന്നത്. ആർമൻ പെരിയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അഞ്ചു വ്യത്യസ്ത ക്ലൈമാക്സുകളുണ്ട്. പടം കാണുന്നയാളുടെ അഭിരുചിയും മനോഭാവവും ഈ സിനിമ സ്വയം തിരിച്ചറിയുകയും അഞ്ചു വ്യത്യസ്ത ക്ലൈമാക്സുകളിൽ പ്രേക്ഷകനിഷ്ടപ്പെടുന്ന ഒരെണ്ണം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. പ്രേക്ഷകരുടെ കണ്ചിമ്മലുകളിൽനിന്നാണ് സിനിമ അയാളുടെ അഭിരുചി പിടിച്ചെടുക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തോടെയാണ് ഇതു പ്രവർത്തിക്കുന്നത്. എന്നാൽ പ്രത്യേകം സജ്ജമാക്കിയ ഇടങ്ങളിൽ മാത്രമേ സിനിമ പ്രദർശിപ്പിക്കാനാവൂ. സിനിമകാഴ്ച ആപേക്ഷികമാണെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു പരീക്ഷണത്തിന് കാരണമായതെന്ന് സംവിധായകൻ അർമെൻ പെരിയോൻ പറഞ്ഞു. അമേരിക്കയിലുള്ള ക്രോസ് ബീറ്റ് എന്ന കന്പനിയാണ് പ്രേക്ഷകരുടെ കണ്ണുചിമ്മലുകളിൽനിന്നുള്ള സിനിമാഭിരുചി കണ്ടെത്താനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കാവുന്ന വിധത്തിൽ…
Read Moreഅതിവേഗ ട്രെയിൻ 25 സെക്കൻഡ് മുന്പേ പുറപ്പെട്ടു; കന്പനിയുടെ ക്ഷമാപണം പിന്നാലെ
ഈ ജപ്പാൻ റെയിൽവേ കമ്പനിക്കിതെന്തുപറ്റി! നിശ്ചയിച്ചതിലും നേരത്തേ ട്രെയിനുകൾ സ്റ്റേഷൻ വിടുന്നു, യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കേണ്ടിവരുന്നു. വർഷങ്ങൾ നീണ്ട സർവീസ് പാരന്പര്യമുള്ള ജപ്പാൻ റെയിൽവേ കമ്പനിക്ക് ഇതു രണ്ടാം തവണയാണ് ട്രെയിൻ നേരത്തേ സ്റ്റേഷൻ വിട്ടതിനെത്തുടർന്ന് യാത്രക്കാരോട് ക്ഷമ ചോദിക്കേണ്ടിവന്നത്. വെള്ളിയാഴ്ച നോട്ടോഗോവ സ്റ്റേഷനിൽനിന്ന് രാവിലെ 7.12നു പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ 25 സെക്കൻഡ് നേരത്തെ 7.11.35നു പുറപ്പെട്ടതാണ് റെയിൽവേ കമ്പനിയെ കുഴപ്പത്തിലാക്കിയത്. ഡ്രൈവർക്ക് സമയത്തിന്റെ കാര്യത്തിലുണ്ടായ വീഴ്ചയാണ് ഈ പിഴവിനു കാരണം. ഈ ട്രെയിനിൽ സഞ്ചരിക്കാനായി യാത്രക്കാരെ സ്റ്റേഷനിൽ കണ്ടില്ലെന്നും ഡ്രൈവർ പറയുന്നുണ്ട്. ഒരു യാത്രക്കാരന് ഈ ട്രെയിൻ കിട്ടാതെവന്നതോടെയാണ് കഴിഞ്ഞ വെള്ളിയാഴ്ചത്തെ സംഭവം പുറംലോകമറിഞ്ഞത്. പരാതി നല്കിയതിനെത്തുടർന്ന് റെയിൽവേ നടപടിയെടുത്തു; പിന്നാന്നാലെ ക്ഷമാപണവും നടത്തി. “”യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നു. ഇനി ഇത്തരത്തിലൊരു പിഴവുണ്ടാകാതെ ശ്രദ്ധിക്കുന്നതാണ്”: വെസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കൃത്യനിഷ്ഠയോടെ…
Read Moreകുടിയേറ്റക്കാർ മനുഷ്യരല്ല, വെറും മൃഗങ്ങൾ; വിവാദ പരാമർശവുമായി ട്രംപ്
വാഷിംഗ്ടണ്: കുടിയേറ്റക്കാരെ അപമാനിക്കുന്ന പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചില കുടിയേറ്റക്കാർ വെറും മൃഗങ്ങളാണെന്നായിരുന്നു ട്രംപിന്റെ പരാമർശം. നമ്മുടെ രാജ്യത്തേക്കു വരുന്നവരും വരാൻ ശ്രമിക്കുന്നവരുമായ ആളുകളുണ്ട്. അവരെ രാജ്യത്തുനിന്നു പുറത്താക്കണം. ഇവർ എത്ര മോശക്കാരാണെന്നു നിങ്ങൾക്കറിയില്ല. അവർ മനുഷ്യരല്ല, മൃഗങ്ങളാണ്. അവരെ നാം രാജ്യത്തുനിന്നു പുറത്താക്കണം- വൈറ്റ്ഹൗസിൽ തന്നെ കാണാനെത്തിയ കാലിഫോർണിയയിൽനിന്നുള്ള റിപ്പബ്ളിക്കൻ പ്രതിനിധികളോടു ട്രംപ് പറഞ്ഞു. തൊട്ടുപിന്നാലെ ട്രംപിന്റെ പരാമർശത്തെ വിമർശിച്ച് ഡെമോക്രാറ്റ് പ്രതിനിധികൾ രംഗത്തെത്തി. കാലിഫോർണിയയിലെ നിയമങ്ങളെ സംബന്ധിച്ചും കുടിയേറ്റത്തെ സംബന്ധിച്ചും ട്രംപ് നുണ പറയുകയാണെന്ന് കാലിഫോർണിയ ഗവർണർ ജെറി ബ്രൗണ് ആരോപിച്ചു.
Read Moreഎട്ടുനില കെട്ടിടത്തിന്റെ ഉയരത്തിൽ തിര; അപൂർവനേട്ടത്തിൽ ന്യൂസിലൻഡ്
വെല്ലിംഗ്ടണ്: ദക്ഷിണാർധഗോളത്തിൽ ഇതേവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും ഉയരംകൂടിയ തിരമാല ന്യൂസിലൻഡിൽ ആഞ്ഞടിച്ചു. 23.8 മീറ്റർ ഉയരമുള്ള തിര എട്ടുനില കെട്ടിടത്തിന്റെ ഉയരത്തിലാണ് ആഞ്ഞടിച്ചത്. ദക്ഷിണ ന്യൂസിലൻഡിൽനിന്നു 439 മൈൽ അകലെ, ദക്ഷിണ സമുദ്രത്തിനു സമീപത്തെ കാംബെൽ ദ്വീപിലാണ് തിര ആഞ്ഞടിച്ചതെന്ന് ഗവേഷണ സംഘടനയായ മെറ്റ്ഓഷ്യൻ സൊലൂഷ്യൻസിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. 2012ൽ ആഞ്ഞടിച്ച 22.03 മീറ്റർ ഉയരമുള്ള തിരയായിരുന്നു ഇതേവരെ ദക്ഷിണാർധഗോളത്തിൽ ഉണ്ടായ ഏറ്റവും വലിയ തിര. 1958ൽ ആഞ്ഞടിച്ച 30.5 മീറ്റർ ഉയരമുള്ള തിരയാണ് ലോകത്ത് ഉണ്ടായിട്ടുള്ളവതിൽവച്ച് ഏറ്റവും വലിയ തിര. അലാസ്കയിലെ ലിത്തുയ ദ്വീപിലുണ്ടായ ഭൂകന്പത്തെ തുടർന്ന് ആഞ്ഞടിച്ച് സുനാമിയിലാണ് ഇത്രയും ഉയരത്തിൽ തിരമാലകൾ ഉയർന്നു പൊങ്ങിയത്.
Read Moreജർമൻ ഐടി മേഖലയിൽ തൊഴിലുകളേറെ; ജോലിക്കാരോ ചുരുക്കം
ബർലിൻ: ജർമനിയിലെ ഐടി മേഖല നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്ഷാമമെന്ന് കണക്കുകളിൽ വ്യക്തമാകുന്നു. സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടുന്ന സ്റ്റെം മേഖലയിൽ ആകെ 3,15,000 ജീവനക്കാരുടെ കുറവാണ് കണക്കാക്കുന്നത്. ഐഡബ്ല്യു എന്ന ഇക്കണോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതു സംബന്ധിച്ച പഠനം നടത്തി കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ അവസാനം വരെയുള്ള കണക്കനുസരിച്ച് 3,14,800 ആണ് മേഖലയിൽ ഒഴിഞ്ഞു കിടക്കുന്ന തൊഴിലവസരങ്ങൾ. 2011 മുതലാണ് ഇത്തരത്തിൽ വിവരം ശേഖരിച്ചു തുടങ്ങിയത്. അതിനു ശേഷമുള്ള ഏറ്റവും കൂടിയ എണ്ണമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ഏപ്രിലിൽ ഉണ്ടായതിനെ അപേക്ഷിച്ച് മുപ്പതു ശതമാനവും, 2015 ഏപ്രിലിലേതിനെ അപേക്ഷിച്ച് നൂറു ശതമാനവും അധികമാണ് ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്ന തൊഴിലവസരങ്ങൾ. സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഉന്നതപഠനത്തിനായി ഒട്ടനവധി വിദേശികൾ പ്രത്യേകിച്ച് ഇന്ത്യാക്കാർ, മലയാളികൾ ജർമനിയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി…
Read More