ജിയോ മൊബൈൽ നെറ്റ് വർക്ക് യൂറോപ്പിലേക്ക്

ഫ്രാങ്ക്ഫർട്ട്: റിലയൻസ് ജിയോ നെറ്റ് വർക്ക് യൂറോപ്പിലും മിഡിൽ ഈസ്റ്റിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. യൂറോപ്യൻ വിപണി ലക്ഷ്യമാക്കി നീങ്ങുന്ന ജിയോ, ആരംഭമെന്നോണം വടക്കൻ യൂറോപ്പിലെ എസ്റ്റോണിയയിലാണ് ചുവടുവയ്ക്കുന്നത്. കുറഞ്ഞ നിരക്കുകളിൽ ഡാറ്റയും കോൾ ഓഫറുകളും നൽകി ഇന്ത്യൻ വിപണി കീഴടക്കി ജൈത്രയാത്ര തുടരുന്ന ജിയോ എസ്റ്റോണിയയിൽ തുടക്കമിട്ടാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. എസ്റ്റോണിയയിൽ ഇന്ത്യയുടെ ഇ-ഗവേർണൻസ് സംവിധാനം സ്ഥാപിക്കാൻ താൽപര്യമുണ്ടെന്ന് അംബാനി പറഞ്ഞു. ഇതിന്‍റെ ഭാഗമായി മുകേഷ് അംബാനി എസ്റ്റൊണിയൻ സർക്കാർ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി. റിലയൻസ് 12.20 കോടി രൂപയാണ് ഇവിടെ നിക്ഷേപിക്കുന്നത്. അധികം താമസിയാതെ ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്കും ജിയോ നെറ്റ് വർക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെന്‍റ്സും ഹോൾഡിംഗ്സ് ലിമിറ്റഡും ചേർന്നാണ് പദ്ധതി നടപ്പിലാക്കുക. റിപ്പോർട്ട്: ജോർജ് ജോണ്‍

Read More

വായ്പ അടച്ചില്ലേൽ ഫോട്ടോ തിയറ്ററിൽ കാണിച്ച് നാറ്റിക്കും..!

പണി പലതു പയറ്റിയിട്ടും സർക്കാർഏജൻസികളിൽനിന്നെടുത്ത വായ്പത്തുക തിരിച്ചടിക്കാതെ വിലസി നടക്കുന്നവർക്ക് ഉഗ്രൻ പണികൊടുത്തു ചൈനീസ് അധികൃതർ. തിയറ്ററുകളിൽ സിനിമാ പ്രദർശനം നടക്കുന്നതിനിടെ പണം അടയ്ക്കാത്തവരുടെ ചിത്രം പ്രദർശിപ്പിച്ചാണ് അധികൃതർ ’കണക്കുതീർക്കുന്നത്’. ആളിന്‍റെ ഫോട്ടോയോടൊപ്പം കക്ഷി അടയ്ക്കാനുള്ള തുകയും തിയറ്ററിൽ പ്രദർശിപ്പിക്കും. ജപ്തി നോട്ടീസ്, മറ്റു നിയമനടപടി അങ്ങനെ പല വഴികളും പയറ്റിയിട്ടും വായ്പയെടുത്തവർ കടം വീട്ടാതെ വന്നതോടെയാണ് ഇങ്ങനെയൊരു പോംവഴി കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. ചൈനയിലെ ഹിജാംഗിലുള്ള പ്രാദേശിക കോടതികളാണ് ഇത്തരമൊരു നടപടിക്ക് ഉത്തരവിട്ടത്. ആളുകളെല്ലാം പകൽമാന്യന്മാരായതിനാൽ സംഗതി വിജയം കാണുന്നുണ്ടെന്നും പണം തിരിച്ചടയ്ക്കാനുള്ള പലരും നാണക്കേടു ഭയന്നു പണം തിരിച്ചടച്ചെന്നും ഹിജാംഗിലെ ഡയറക്ടർ ഓഫ് എൻഫോഴ്സ്മെന്‍റ് ലി ക്വിവാംഗ് പറഞ്ഞു.

Read More

ന്യൂയോർക്കിൽ ആദ്യ സിഖ് വനിതാ പോലീസ് ഓഫീസർ

ന്യൂയോർക്ക്: ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ടുമെന്‍റിന്‍റെ ചരിത്രത്തിൽ ആദ്യമായി ടർബൻ ധരിച്ച സിഖ് വനിതാ പോലീസ് ഓഫീസർ ചാർജെടുത്തു. ഗൗവർഷോ കൗർ എന്ന ഇരുപതുകാരി ന്യൂയോർക്ക് പോലീസ് അക്കാഡമിയിൽനിന്നും മേയിലാണ് ഗ്രാജുവേറ്റു ചെയ്തത്. നാസു കമ്യൂണിറ്റി കോളജിൽ അക്കൗണ്ടിംഗ് മേജറായി പഠനം തുടരുന്ന കൗർ, ഒൗക്സിലറി പോലീസ് ഓഫീസറായിട്ടാണ് ചാർജ് എടുത്തിരിക്കുന്നത്. പഠനം പൂർത്തിയാകുന്ന മുറയ്ക്ക് ഫുൾടൈം ഓഫീസറായി പ്രവർത്തിക്കാനാണ് ഇവരുടെ ആഗ്രഹം. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ടുമെന്‍റിൽ 19 സിഖ് പോലീസ് ഓഫിസർമാരിൽ 10 പേർ വനിതകളാണ്. 2016ലാണ് സിഖ് ഓഫീസർമാർക്ക് ന്യൂയോർക്ക് പോലീസിന്‍റെ ലോഗോയോടുകൂടിയ ടർബൻ ധരിക്കുന്നതിനുള്ള അനുമതി ലഭിച്ചത്. കൗറിന്‍റെ ചരിത്ര നേട്ടത്തിൽ അമേരിക്കയിലെ സിഖ് സമുദായംഗങ്ങൾ ആശംസകൾ നേർന്നു. സിഖ് ഓഫീസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റും ന്യൂയോർക്ക് പോലീസ് ഓഫീസറുമായ ഡിലെയർ റാത്തൂർ കൗറിന്‍റെ നിയമനത്തെ സ്വാഗതം ചെയ്തു. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

ആ സന്ദേശം ഞങ്ങളുടെയല്ല, ഞങ്ങളുടെ സന്ദേശം ഇങ്ങനല്ല

വാട്സ്ആപ്പിൽ ജെറ്റ് എയർവേസ് അവരുടെ 25-ാം വാർഷികം പ്രമാണിച്ച് എല്ലാവർക്കും രണ്ടു വിമാനടിക്കറ്റുകൾ സൗജന്യമായി നല്കുന്നു എന്ന സന്ദേശം പരക്കുകയായിരുന്നു. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ടിക്കറ്റ് ലഭിക്കും എന്നു സൂചിപ്പിച്ച് ഒരു വെബ്സൈറ്റ് അഡ്രസും സന്ദേശത്തിനൊപ്പമുണ്ടായിരുന്നു. സന്ദേശം വൈറലായതോടെ ജെറ്റ് എയർവേസിന് വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നു. ഇത്തരത്തിൽ ഒരു ഓഫറും തങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെന്ന് ജെറ്റ് എയർവേസ് ട്വിറ്ററിൽ കുറിച്ചു. പരക്കുന്ന വാർത്ത തെറ്റാണ്, ഉപയോക്താക്കൾ വിശ്വസിക്കരുത് എന്നും ജെറ്റ് എയർവേസ് ആവർത്തിച്ചു പറഞ്ഞു. കമ്പനി ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. എന്തെങ്കിലും പ്രഖ്യാപനമുണ്ടായാൽ അത് കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയോ മാത്രമേ ഉണ്ടാകൂ എന്നും ജെറ്റ് എയർവേസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറഞ്ഞു. വാട്സ്ആപ് സന്ദേശത്തിലുള്ള www.jetairways.com/ tickets എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിനു പകരം മറ്റൊരു സൈറ്റിലേക്കാണു പ്രവേശിക്കുന്നത്.

Read More

കെട്ടിടത്തിൽ നിന്നും വീണ കുട്ടിയെ കൈപ്പിടിയിലൊതുക്കിയ വ്യാപാരി; വീഡിയോ വൈറലാകുന്നു

ബഹുനില കെട്ടിടത്തിന്‍റെ മുകളിൽ നിന്നും താഴേക്കു വീണ കുട്ടിയെ ഒരു വ്യാപാരി സാഹസികമായി രക്ഷിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ചോംക്വിംഗ് നഗരത്തിലാണ് ഏവരെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കടയ്ക്കുള്ളിൽ നിന്ന് ഫോണ്‍ വിളിച്ചുകൊണ്ടിരുന്നപ്പോൾ ആണ് സമീപമുള്ള കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ഒരു കുട്ടി താഴേക്കു വീഴാൻ തുടങ്ങുന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇറങ്ങിയോടി വന്ന ഇദ്ദേഹം താഴേക്കു പതിച്ച കുട്ടിയെ തന്‍റെ കൈയ്യിലൊതുക്കുകയായിരുന്നു. അപകടത്തിൽ കുട്ടിക്ക് യാതൊരു പരിക്കും പറ്റിയിട്ടില്ല. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയുടെ ജീവൻ രക്ഷിച്ച ഈ വ്യാപാരിക്ക് സോഷ്യൽമീഡിയായിൽ അഭിനന്ദനപ്രവാഹമാണ്.

Read More

സ്ത്രീപീഡനക്കേസ്! ഹോളിവുഡ് നിര്‍മാതാവ് വെയ്ന്‍സ്റ്റെയിന്‍ പോലീസിനു കീഴടങ്ങി

ന്യൂയോർക്ക്: ഹോളിവുഡ് സിനിമാനിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്ൻ സ്ത്രീപീഡനക്കേസിൽ ന്യൂയോർക്ക് പോലീസിനു കീഴടങ്ങി. ലൂസിയ ഇവാൻസ് എന്ന നടിയുടെ പരാതിയിലാണു നടപടി. ഇന്നലെ രാവിലെയാണ് വെയ്ൻസ്റ്റെയിൻ പോലീസ് സ്റ്റേഷനിലെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൻഹാട്ടൻ കോടതിയിൽ ഹാജരാക്കി. 10ലക്ഷം ഡോളറിന്‍റെ ജാമ്യത്തിൽ കോടതി അദ്ദേഹത്തെ വിട്ടയച്ചു. ജിപിഎസ് മോണിറ്റർ ധരിക്കണമെന്നും വ്യവസ്ഥയുണ്ട്. അദ്ദേഹത്തിന്‍റെ യാത്രകൾ പോലീസിനു ട്രാക്ക് ചെയ്യാനാണിത്. കേസ് ഇനി ജൂലൈ 20നു പരിഗണിക്കുമെന്നു കോടതി അറിയിച്ചു. ഹോളിവുഡിലെ ഏറ്റവും ശക്തനായ വ്യക്തിത്വങ്ങളിലൊന്നായിരുന്നു വെയ്ൻസ്റ്റെയിൻ. അദ്ദേഹം 2004ൽ പീഡിപ്പിച്ചുവെന്നാണ് ലൂസിയ ഇവാൻസ് ആരോപിച്ചത്. തുടർന്ന് എഴുപതോളം സ്ത്രീകൾ പരസ്യമായി വെയ്ൻസ്റ്റെയിനെതിരേ ആരോപണം ഉന്നയിച്ചു. ‘മീ റ്റൂ’ എന്ന പീഡനവിരുദ്ധ കാന്പയിന്‍റെ തുടക്കം ഇവിടെനിന്നായിരുന്നു.ആരോപണങ്ങളെത്തുടർന്ന് വെയ്ൻസ്റ്റെയിന്‍റെ നിർമാണക്കന്പനി പാപ്പരായി.

Read More

യാത്രക്കാര്‍ കൂടുതലെന്ന്! ടിക്കറ്റെടുത്ത രണ്ടു യാത്രക്കാരെ കയറ്റാതെ എയര്‍ ഇന്ത്യ വിമാനം പറന്നു

ന്യൂഡൽഹി: യാത്രക്കാർ കൂടുതലെന്നു കാരണം പറഞ്ഞ് എയർ ഇന്ത്യ വിമാനം പറന്നത് രണ്ടു യാത്രക്കാരെ കയറ്റാതെ. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. രാജ്കോട്ടിലേക്കു പോയ വിമാനത്തിലാണ് ബുക്ക് ചെയ്തിരുന്ന രണ്ടു പേരെ കയറ്റാത്തത്. ലഭ്യമായ സീറ്റുകളേക്കാൾ പത്ത് ശതമാനം കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം നൽകിയിരുന്നു. അവസാന നിമിഷം യാത്ര റദ്ദാക്കിയാൽ അതു നികത്തുന്നതിനായാണ് ഈ അവസരം നൽകിയിരുന്നത്. എന്നാൽ, വെള്ളിയാഴ്ചത്തെ സർവീസിൽ യാത്രക്കാർ അധികമാണെന്നു കണ്ട് അധികമായവരെ വിമാനത്താവളത്തിലിരുത്തി വിമാനം പറക്കുകയായിരുന്നു. ഇവർക്കു പകരം സംവിധാനം ഒരുക്കിയെന്ന് എയർ ഇന്ത്യ വക്താവ് അവകാശപ്പെട്ടു. യാത്രക്കാർ പ്രതിഷേധിച്ചതിനു ശേഷമാണ് മറ്റൊരു വിമാനത്തിൽ സൗകര്യമൊരുക്കാൻ എയർ ഇന്ത്യ തയാറായതെന്നാണു റിപ്പോർട്ടുകൾ.

Read More

രാജവിവാഹത്തിനെത്തിയ അതിഥികളുടെ വയറു നിറഞ്ഞു; ഇപ്പോൾ കീശയും..

ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെയും മെഗൻ മാർക്കിളിന്‍റെയും വിവാഹത്തിൽ പങ്കെടുത്ത പലർക്കും ലോട്ടറിയടിച്ച മട്ടാണ്. ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിന്‍റെ മനഃസംതൃപ്തിയുണ്ടായതിനു പുറമേ പണമുണ്ടാക്കാനുള്ള വഴിയും ഇക്കൂട്ടരുടെ മുൻപിൽ തെളിഞ്ഞു. ബ്രീട്ടീഷ് രാജകുടുംബത്തിൽനിന്ന് ഒൗദ്യോഗിക ക്ഷണം ലഭിച്ചവർക്കെല്ലാം കല്യാണചടങ്ങിന്‍റെ സ്മരണാർഥം രാജകുടുംബം ഒരു ബാഗ് സമ്മാനമായി നൽകിയിരുന്നു. ഈ ബാഗ് ലേലത്തിൽ വിറ്റാണു പലരും പണം കൊയ്യുന്നത്. കൊട്ടാരത്തിൽനിന്നുള്ള ഒൗദ്യോഗിക ക്ഷണക്കത്ത്, രാജമുദ്രയുള്ള ചോക്ലേറ്റ് നാണയം, ദന്പതികളുടെ ചിത്രം ആലേഖനം ചെയ്ത വിശുദ്ധ ജല ബോട്ടിൽ തുടങ്ങിയവയാണ് ബാഗിലുള്ളത്. ലേലത്തിൽ ബാഗൊന്നിന് 50,000 പൗണ്ടോളം കിട്ടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലേലങ്ങൾ പലതും ഓണ്‍ലൈൻ സൈറ്റുകൾ മുഖേനയാണ് നടക്കുന്നത്. ഹാരി-മെഗൻ ദന്പതികളുടെ കടുത്ത ആരാധകരാണെങ്കിലും ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവരാണ് വലിയ വിലകൊടുത്തു ബാഗ് ലേലത്തിൽ പിടിക്കുന്നതത്രേ.

Read More

ക്രീപ്പിംഗ് ഡെവിൾ! ഇഴയും പിശാച് എന്നാണ് വിളിപ്പേരെങ്കിലും ആളൊരു സാധുവാണ്, ജീവിച്ചു പോകാൻ പാടുപെടുന്ന പാവം…

ഇഴയും പിശാച് എന്നാണ് വിളിപ്പേരെങ്കിലും ആളൊരു സാധുവാണ്, ജീവിച്ചു പോകാൻ പാടുപെടുന്ന പാവം… പറഞ്ഞുവരുന്നത് സ്റ്റെനോ കെറസ് എന്ന ശാസ്ത്രനാമമുള്ള കള്ളിമുൾച്ചെടിയെക്കുറിച്ചാണ്. മണ്ണിലൂടെ സഞ്ചരിക്കാൻ കഴിവുണ്ടെന്നതാണ് ഈ ചെടിക്ക് ഇഴയും പിശാച് ( ക്രീപ്പിംഗ് ഡെവിൾ ) എന്ന വിളിപ്പേര് കിട്ടാൻ കാരണം. മറ്റു കള്ളിമുൾച്ചെടികളെല്ലാം ആകാശത്തിനഭിമുഖമായി തിരശ്ചീനമായി വളരുന്പോൾ ഇഴയും പിശാച് പ്രതലത്തിനു സമാന്തരമായാണ് വളരുന്നത്. ആ പ്രത്യകത തന്നെയാണ് ഈ ചെടിക്കു മണ്ണിലൂടെ സാവധാനം നീങ്ങാനുള്ള കഴിവുകൊടുക്കുന്നതും. ചെടിയുടെ തണ്ടിൽനിന്നു വേര് മണ്ണിലേക്കിറങ്ങുകയും വേര് മണ്ണിൽപിടിച്ചു കഴിയുന്പോൾ ചെടിയുടെ ഒരു ഭാഗം അഴുകുകയും ചെയ്യും. അഴുകുന്ന സസ്യഭാഗം പുതുചെടിക്കുള്ള പോഷകാഹാരമായിമാറും. മെക്സിക്കോയിലെ ബാജയാണ് ഇഴയും പിശാചിന്‍റെ ജന്മദേശം. എന്നാൽ, ഇവിടെയും ഈ ചെടി വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ്. കരിഞ്ചന്തകളിൽ ചെടിക്കു വലിയ വില കിട്ടുന്നതാണ് വംശനാശ ഭീഷണിക്കു പ്രധാന കാരണം.

Read More

രാജകീയ വിവാഹത്തിനു പിന്നാലെ ലേലവും തുടങ്ങി

ലണ്ടൻ: ഹാരി രാജകുമാരനും മെഗാൻ മാർക്കിളും തമ്മിലുള്ള വിവാഹം കഴിഞ്ഞതിനു പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ലേലവും തുടങ്ങി. ചടങ്ങിലും വിരുന്നിലും പങ്കെടുത്ത ചില അതിഥികളാണ് ഇതിനു പിന്നിൽ. വിവാഹത്തിനെത്തിയ എല്ലാവരും ഒരു സമ്മാനപ്പൊതി നൽകിയിരുന്നു. ഇവയ്ക്ക് ആയിരം പൗണ്ട് വിലയിട്ടാണ് ഇബേയിൽ വില്പന നടത്തുന്നത്. ഇത്തരത്തിൽ വിവാഹ പാർട്ടിക്കു പോയപ്പോൾ കിട്ടിയ വിവിധ വസ്തുക്കൾ 25 പൗണ്ട് മുതൽ 420 പൗണ്ട് വരെ വിലയിട്ട് വില്പനയ്ക്കു വച്ചിരിക്കുകയാണ്. വധൂവരൻമാരുടെ ഓർഡർ ഓഫ് സർവീസിന്‍റെ പിഡിഎഫ് വരെ അഞ്ച് പൗണ്ടിനു വിൽക്കുന്നു. എന്നാലിത് ഇന്‍റർനെറ്റിൽ സൗജന്യമായും ലഭ്യമാണ്. റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Read More