15 വർഷം മുന്‍പാണ് ചിലിയിലെ ഒരു ഖനിയിൽനിന്ന് മമ്മിയായ ഒരു മനുഷ്യരൂപം അവിടത്തെ തൊഴിലാളികൾക്ക് ലഭിക്കുന്നത്. മനുഷ്യശരീരത്തോട് ഏറെ സാമ്യമുണ്ടായിരുന്ന ആ രൂപം സ്പെയിനിൽനിന്നെത്തിയ ഒരു സഞ്ചാരിക്ക് അവർ വിറ്റു. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിലൂടെ അദ്ദേഹം ആ രൂപത്തെ ലോകത്തിനുമുന്പിൽ കാണിച്ചു. ആറ്റ എന്ന് പേരിട്ട ആ രൂപം ഭൂമിയിൽ എത്തിയ ഏതോ അന്യഗ്രഹജീവിയുടേതാണെന്ന് അദ്ദേഹം വാദിച്ചു. വർഷങ്ങൾക്ക് ശേഷം അമേരിക്കയിലെ കലിഫോർണിയയിലുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞൻമാർ ആ രൂപത്തെ ക്കുറിച്ച് കൂടുതൽ പഠിച്ചു. ആ മമ്മിയിൽനിന്ന് ശേഖരിച്ച ഡിഎൻഎ സാന്പിളുകളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഉടമസ്ഥൻ കരുതിയതുപോലെ അത് അന്യഗ്രഹജീവിയുടെ മമ്മിയൊന്നുമായിരുന്നില്ല. ഗർഭസ്ഥാവസ്ഥയിൽത്തന്നെ മരിച്ചതോ അല്ലെങ്കിൽ ജനിച്ച ഉടനെ മരിച്ചതോ ആയ ഒരു പെണ്‍കുഞ്ഞിന്റെ ശരീരമായിരുന്നു അത്. അജ്ഞാതമായ ഏതോ പരിവർത്തനത്തിന്റെ പരിണിതഫലമാണ് ആറിഞ്ചു മാത്രം നീളമുള്ള ആ മമ്മിയെന്ന് ഗവേഷകർ പറയുന്നു.…
Read MoreCategory: NRI
മരണം നിരോധിച്ചിരിക്കുന്ന ഗ്രാമം !
ജനനവും മരണവുമൊന്നും മനുഷ്യന്റെ കൈയിലൊതുങ്ങുന്ന കാര്യമല്ലെന്നാണ് പറയാറ്. എന്നാൽ മരിക്കുന്നത് നിയമപരമായി നിരോധിച്ചിരിക്കുന്ന ഒരു ഗ്രാമമുണ്ട് ഈ ഭൂമിയിൽ.നോർവെയിലെ ലോങ്യെർബൈൻ എന്ന ദ്വീപിലാണ് മരണം നിരോധിച്ചിരിക്കുന്നത്. ജോണ്‍ ലോങ്യെർ എന്ന അമേരിക്കക്കാരനാണ് 1906ൽ ഇവിടേക്ക് ആളുകളെ കൊണ്ടുവരുന്നത്. 500 തൊഴിലാളികളുമായി അദ്ദേഹം അന്ന് ഇവിടെയൊരു ഖനി തുറന്നു. പിന്നീട് ഈ തൊഴിലാളികളിൽ ചിലർ ഇവിടെ സ്ഥിരതാമസമാക്കുകയും ഇതൊരു ഗ്രാമമായി വളരുകയും ചെയ്തു. ഇപ്പോൾ 2000മാണ് ഇവിടത്തെ ജനസംഖ്യ. ഈ ചെറിയ ഗ്രാമത്തിൽ ആകെ ഒരു ശ്മശാനമെയുള്ളു. എന്നാൽ 70 വർഷം മുന്‍പ് ഇവിടെ മൃതദേഹം അടക്കം ചെയ്യുന്നത് അവസാനിപ്പിച്ചു. ഈ പ്രദേശത്തെ കനത്ത തണുപ്പുകാരണം മുന്‍പ് അടക്കം ചെയ്യപ്പെട്ട മൃതദേഹങ്ങൾ അഴുകുന്നില്ല എന്നതായിരുന്നു ഇതിനു കാരണം. ഇപ്പോഴും ഇതുതന്നെയാണ് അവസ്ഥ. ഒരാൾ ജനിച്ചതും വളർന്നതുമെല്ലാം ലോങ്യെർബൈനിലാണെങ്കിലും ആ നാട്ടിൽവച്ച് മരിക്കാൻ അനുവാദമില്ല. മരണാസന്നരായവരെ ഇവിടെനിന്ന് അടുത്തുള്ള ഗ്രാമത്തിലേക്കു…
Read Moreഅടിച്ചുമാറ്റൽ ഭീഷണി! ബിയർ ഗ്ലാസുകളിൽ അലാം പിടിപ്പിച്ച് ബാറുടമ
ബൽജിയത്തിലുള്ള”ബിയർ വാൾ’ ബാർ കുടിയന്മാരുടെ ഇഷ്ടകേന്ദ്രമാണ്. ബിയറുകളിലെ വൈവിധ്യമാണ് ഇവിടത്തെ പ്രത്യേകത. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി ഈ ബാർ ഒരു പ്രതിസന്ധിയിൽഅകപ്പെട്ടിരിക്കുകയാണ്. മറ്റൊന്നുമല്ല, ബാറിലെ ബിയർ ഗ്ലാസുകൾ മോഷണം പോകുന്നു. പ്രത്യകമായി ഡിസൈൻ ചെയ്തു നിർമിച്ച ഗ്ലാസുകൾ ബിയർ കുടിക്കാനെത്തു ന്നവർ അടിച്ചുമാറ്റുകയാണത്രേ… പ്രതിമാസം 200 ഗ്ലാസുകളാണ് ഇങ്ങനെ മോഷ്ടിക്കപ്പെടുന്നതെന്ന് ബാറുടമ ഫിലിപ് മേസ് പറയുന്നു. എന്തായാലും കക്ഷിതന്നെ പ്രതിസന്ധിക്കൊരു പരിഹാരം കണ്ടിരിക്കയാണിപ്പോൾ. ടെക് വിദഗ്ധരുടെ സഹായത്തോടെ ബിയർ ഗ്ലാസുകളിലെല്ലാം അലാം സെൻസർ ഘടിപ്പിച്ചു.ഗ്ലാസുമായി ആരെങ്കിലും ബാർ വിട്ടാൽ അലാം മുഴങ്ങും. പുതിയ സംവിധാനമെത്തിയിട്ട് ഏതാനുംദിവസങ്ങളേ ആയിട്ടുള്ളൂവെന്നും ഇതിനുശേഷം ആരും ഇതേവരെ ഗ്ലാസ് അടിച്ചുമാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും ഫിലിപ് മേസ് പറഞ്ഞു.
Read Moreആമസോൺ മുതലാളിക്കുമുണ്ട് ഒരുശിരൻ വളർത്തുനായ; കുരയ്ക്കും പക്ഷേ, കടിക്കില്ല..!
ആമസോൺ അധിപൻ ജെഫ് ബെസോസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് നെറ്റിസൻസ് ആകെ വിസ്മയിച്ചിരിക്കുകയാണ്. റോബോട്ട് നായയ്ക്കൊപ്പം കൂളായി നടക്കുന്ന ജെഫിന്റെ ചിത്രമാണ് ഏവരിലും വിസ്മയമുണർത്തിയിരിക്കുന്നത്. ഭാവിയിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെ ബെസോസ് തന്നെ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. വളർത്തുനായയുടെ രൂപത്തിലും ഭാവത്തിലും ബെസോസിന്റെ വീട്ടിലെത്തിയ ഈ റോബോട്ട്നായയുടെ പേര് സ്പോട്ട് മിനി എന്നാണ്. ഇതിനു കുരയ്ക്കാനും വീടിന്റെ വാതിൽ തുറക്കാനുമൊക്കെ കഴിവുണ്ട്. പക്ഷേ, കടിക്കില്ല. എന്തായാലും ഹോളിവുഡ് ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള റോബോട്ട് നായ ജെഫിന്റെ വീട്ടിൽ യാഥാർഥ്യമായതിന്റെ അന്പരപ്പും അദ്ഭുതവും സോഷ്യൽമീഡിയയിൽ നിറയുകയാണ്.
Read Moreജലദോഷത്തെ നിസാരമായി കണ്ട യുവതിക്ക് നഷ്ടമായത് കൈകാലുകൾ
വല്ലപ്പോഴും പിടിപെടുന്ന ജലദോഷത്തെ വളരെ നിസാരമായി കാണുന്നവരാണ് ഭൂരിഭാഗമാളുകളും. അത്തരത്തിൽ തനിക്കു വന്ന ജലദോഷത്തെ നിസാരമായി കണ്ട ഒരു യുവതിക്ക് നഷ്ടമായത് ഇരു കൈയ്യും കാലുകളുമാണ്. ടിഫാനി കിംഗ് എന്നാണ് ഇവരുടെ പേര്. വർഷങ്ങൾക്കു മുന്‍പ് ടിഫാനിക്ക് ഇരുപത് വയസുള്ളപ്പോൾആർത്രൈറ്റിസ് പിടിപെട്ടിരുന്നു. ഇതു പരിഹരിക്കാനായി ഇമ്മ്യൂണോസപ്രസ്സെന്റ് എന്ന മരുന്ന് തുടർച്ചയായി കഴിച്ച ഇവർക്ക് എപ്പോഴും ജലദോഷവും പിടിപെട്ടിരുന്നു. വർഷങ്ങൾ കഴിഞ്ഞും തുടർച്ചയായി അത്തരത്തിൽ കഴിഞ്ഞ ജനുവരിയിലും ജലജദോഷം വന്നപ്പോഴും ടിഫാനി അത് കാര്യമായി എടുത്തിരുന്നില്ല. തുടർന്ന് രാത്രിയായപ്പോഴേക്കും ഇവർക്ക് ബോധവും നഷ്ടമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച ഇവരെ സൂക്ഷമ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് ബാക്ടീരിയൽ ന്യൂമോണിയ ഇവരിൽ ബാധിച്ചെന്ന് ഡോക്ടർമാർക്ക് മനസിലായത്. ആരോഗ്യനില ഗുരുതരാവസ്ഥയിൽ ആയിരുന്ന ഇവരുടെ കരൾ, കിഡ്നി എന്നിവയുടെ പ്രവർത്തനവും നിലച്ചിരുന്നു.ജീവൻ പോലും നഷ്ടമായേക്കാവുന്ന അവസ്ഥയായതോടെ കഠിനപരിശ്രമത്തെ തുടർന്ന് ഡോക്ടർമാർ ടിഫാനിടെ ജീവൻ രക്ഷിച്ചു.…
Read Moreടാക്സിയില്‍ വന്ന് ബാങ്ക് മോഷ്ടിച്ചു; ശേഷം ടാക്സിയില്‍ മടങ്ങി; ഒടുവില്‍ പോലീസ് പിടിയില്‍
ടാക്സി വാഹനത്തിൽ പോയി ബാങ്ക് മോഷണം നടത്തി അതേ വാഹനത്തിൽ തിരികെ വീട്ടിലേക്കു പോയയാൾ പോലീസ് പിടിയിൽ. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. വീട്ടിൽ എത്തിയ ശേഷം താൻ മോഷ്ടിച്ച പണത്തിൽ നിന്നുമാണ് അദ്ദേഹം ഡ്രൈവർക്ക് പണം നൽകിയതും. സംഭവം കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറിനു ശേഷം സിസിടിവി ദൃശ്യങ്ങളുടെയും ബാങ്കിലുണ്ടായിരുന്ന ദൃസാക്ഷികളുടെയും സഹായത്തോടെ അദ്ദേഹത്തെ പോലീസ് പിടികൂടുകയും ചെയ്തു. ടാക്സി ഡ്രൈവർക്ക് നൽകിയത് കഴിഞ്ഞിട്ടുള്ള ബാക്കി പണം മോഷ്ടാവിന്റെ പക്കൽനിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read Moreകരിങ്കൽ ക്വാറിയിൽ വിരിഞ്ഞ അത്ഭുതഹോട്ടൽ; അഴക് ഇരട്ടിപ്പിക്കാൻ കൃത്രിമ വെള്ളച്ചാട്ടവും
ഉപയോഗശൂന്യമായ ഒരു കരിങ്കൽ ക്വാറിയിൽ അതിമനോഹരമായ ഹോട്ടൽ നിർമിച്ച് വിനോദസഞ്ചാരികളെ ക്ഷണിക്കുകയാണ് ചൈന. ഷാംഗ്ഹായ് സിറ്റിയിൽ ഒരു കരിങ്കൽ ക്വാറി സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ഈ ഹോട്ടലിന്റെ നിർമാണം. ഭൂമിക്ക് ഉപരിതലത്തിലായി രണ്ടു നിലകൾ സ്ഥിതി ചെയുന്പോൾ പതിനേഴ് നിലകളാണ് താഴേക്കു നിർമിച്ചിരിക്കുന്നത്. മാത്രമല്ല രണ്ടു നിലകൾ വെള്ളത്തിനടയിലും സ്ഥിതി ചെയ്യുന്നുണ്ട്. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ പച്ച പരവതാനി വിരിച്ച പുൽമേടുകളാണുള്ളത്. ഏകദേശം നൂറ് മീറ്റർ താഴ്ച്ചയിലാണ് ഈ അത്ഭുത ഹോട്ടലിന്റെ നിർമാണം. ഹോട്ടലിന്റെ ഡിസൈൻ രൂപകൽപ്പന ചെയ്തത് അത്കിൻസ് എന്ന ബ്രിട്ടീഷ് കന്പനിയാണ്. 383 മുറികളുള്ള ഈ ഹോട്ടലിന്റെ നിർമാണം 2013 നവംബറിലാണ് ആരംഭിച്ചത്. ഈ ഹോട്ടലിന്റെ ഏറ്റവും താഴെയായി നിർമിച്ചിരിക്കുന്ന നീന്തൽ കുളത്തിലേക്ക് കെട്ടിടത്തിന്റെ മുകളിൽ നിന്നുംവരുന്ന കൃത്രിമ വെള്ളച്ചാട്ടം ദൃശ്യഭംഗിയ്ക്ക് മാറ്റുകൂട്ടുകയാണ്. സോഷ്യൽമീഡിയായിൽ പ്രചരിക്കുന്ന ഹോട്ടലിനെ തേടി ലോകത്തിന്റെ പലഭാഗത്തു നിന്നും ധാരാളമാളുകൾ…
Read Moreഇപ്പോള്‍ പണിപാളിയേനെ…! പെരുമ്പാമ്പിനെ കഴുത്തില്‍ ഇട്ട് അഭ്യാസം; മരണത്തില്‍ നിന്നും രക്ഷപെട്ടത് കഷ്ടിച്ച്
പെരുന്പാന്പിനെ കഴുത്തിൽ ഇട്ട് തെരുവിൽ അഭ്യാസം നടത്തിയയാൾ മരണത്തിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ടു. ഉത്തർപ്രദേശിലാണ് സംഭവം. പെരുന്പാന്പിനെയും കൈയ്യിലേന്തി ഒരാൾ വരുന്നതാണ് ദൃശ്യങ്ങളിലാദ്യം. പിന്നീട് അദ്ദേഹം ഈ പാന്പിന്റെ തല കൈയ്യിലാക്കിയതിനു ശേഷം ഉടൽ തന്റെ കഴുത്തിൽ ചുറ്റുകയായിരുന്നു. എന്നാൽ ഓരോ നിമിഷം കഴിയും തോറും പാന്പ് തന്റെ പിടിമുറുക്കുകയായിരുന്നു. അതിനാൽ അദ്ദേഹം നിലത്തേക്ക് മുഖംകുത്തി ഇരുന്നു പോകുകയായിരുന്നു. എന്നാൽ ഇത് അദ്ദേഹത്തിന്റെ അവതരണത്തിന്റെ ഭാഗമാണെന്നാണ് കണ്ടവർ കരുതിയത്. അതു കൊണ്ട് തന്നെ ആരും അദ്ദേഹത്തെ സഹായിക്കാൻ മെനക്കെട്ടതുമില്ല. എന്നാൽ സമീപം നിന്നവർക്ക് എന്തോ അപാകത തോന്നിയതിനെ തുടർന്ന് അദ്ദേഹത്തെ സഹായിക്കുകയായിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കന്നത്. എന്നാൽ കൃത്യമായ റിപ്പോർട്ടുകളൊന്നും ലഭ്യമല്ല. അദ്ദേഹത്തിന്റെ കഴുത്തിൽ പാന്പ് ചുറ്റി വരിയുന്നതിന്റെ ദൃശ്യങ്ങൾ സമീപം നിന്നവരാണ് പകർത്തിയത്.
Read Moreആറുകാലുകളുമായി അത്ഭുത പശു; അന്തം വിട്ട് നവമാധ്യമങ്ങൾ
ആറു കാലുകളുമായി ജനിച്ച പശു സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയെടുക്കുന്നു. ചൈനയിലെ ചോംക്വിംഗ് സിറ്റിയിലാണ് സംഭവം. ഇവിടെയുള്ള ഒരു കർഷകന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പശു. ഈ പശുവിന്റെ വയറിൽ നിന്നുമാണ് തുടയുൾപ്പടെ രണ്ടു കാലുകൾ വളർന്നു നിൽക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഈ പശുവിന്റെ അമ്മയെ ഞാൻ വളർത്തുന്നുന്നതാണെന്നും നാലു കുട്ടികൾ ഇതിനു മുന്‍പ് ജനിച്ചിരുന്നുവെന്നും എന്നാൽ ഇത്തരമൊരു അനുഭവം ഇതാദ്യാമാണെന്നും പശുവിന്റെ ഉടമസ്ഥൻ പറയുന്നു. ആറ് കാലുകളുമായി ജനിച്ച പശുവിനെക്കുറിച്ച് അറിഞ്ഞ് ഇവിടേക്ക് സന്ദർശക പ്രവാഹമാണ്. മാത്രമല്ല നവമാധ്യമങ്ങളിലും ഈ പശുവിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ആദ്യമല്ല, ഇതിനു മുന്‍പും ചൈനയിൽ സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്.
Read Moreസാഹസിക വിനോദവുമായി വിദ്യാർഥികൾ; സ്കൂൾ അധികൃതരെ വിമർശിച്ച് സോഷ്യൽ മീഡിയ
വളരെയധികം അപകടമായ രീതിയിൽ സ്കൂൾ കുട്ടികൾ കളിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നു. മെക്സിക്കോയിലെ ഒരു പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സംഭവം. തടി കൊണ്ട് നിർമിച്ചിരിക്കുന്ന ഒരു വസ്തുവിൽ കയറി കിടക്കുന്ന നാലു കുട്ടികൾ യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ ഒരുമിച്ച് അതിൽ കറങ്ങുന്നതാണ് ദൃശ്യങ്ങളിൽ. ഈ ദൃശ്യങ്ങൾ പകർത്തിയയാൾ കുട്ടികളെ അതു ചെയ്യുന്നതിൽ നിന്നും വിലക്കാതെ അവരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. സോഷ്യൽമീഡിയായിൽ പങ്കുവെച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read More