ഓസ്ട്രേലിയയിൽ സ്വവർഗ വിവാഹം നിയമ വിധേയം

സിഡ്നി: ഓസട്രേലിയയിൽ സ്വവർഗ വിവാഹം നിയമാനുസൃതമാക്കിക്കൊണ്ടുള്ള ബില്ലിന് അംഗീകാരം. ഓസ്ട്രേലിയൻ ഗവർണർ ജനറൽ പീറ്റർ കോസ്ഗ്രോവ് ഇതു സംബന്ധിച്ച ബില്ലിൽ ഒപ്പിട്ടതോടെയാണ് സ്വവർഗ വിവാഹം നിയമവിധേയമായത്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട് പാർലമെന്‍റിൽ നടന്ന വോട്ടെടുപ്പിനെ ഭരണപ്രതിപക്ഷ അംഗങ്ങൾ ആഹ്ലാദാരവങ്ങളോടെയാണ് വരവേറ്റത്. ബില്ല് പാസായതോട ഓസ്ട്രേലിയൻ തെരുവോരങ്ങളിലും ഇതിനെ അനുകൂലിക്കുന്നവർ ആഹ്ലാദപ്രകടനങ്ങളും ആഘോഷങ്ങളും നടന്നു. പ്രധാനമന്ത്രി മാൽക്കം ടേൺബുൾ അടക്കമുള്ളവർ ആഘോഷങ്ങളിൽ പങ്കുചേർന്നു. ഇന്ന് അർധരാത്രിമുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ നിയമപ്രകാരമുള്ള ആദ്യ വിവാഹം ജനുവരി ഒൻപതിനു നടക്കും.

Read More

നദിക്കരയിലൂടെ നടന്ന യുവതിക്കു നേരെ മുതലയുടെ ആക്രമണം; വീഡിയോ പുറത്ത്‌

നദിക്കരയിലൂടെ നടന്നു പോയ ബ്രിട്ടീഷ് യുവതിയെ മുതല ആക്രമിക്കാൻ ശ്രമിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. ക്വീൻസ്‌ലൻഡിൽ സാലിസ് ബറിയെന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. നദിക്കരയിലൂടെ നടക്കുന്നതിനിടയിൽ കരയിലേക്കു കയറി വന്ന മത്സ്യങ്ങളുടെ ചിത്രങ്ങൾ പകർത്തുകയായിരുന്നു യുവതി. ഞൊടിയിടയിൽ വെള്ളത്തിൽ നിന്നു പൊന്തിവന്ന മുതല ഇവർക്കു നേരെ ചാടിവീണ് ആക്രമിക്കുകയായിരുന്നു. ഇവർ രക്ഷപെട്ടങ്കിലും കാലിനു സാരമായ പരിക്കേറ്റിട്ടുണ്ട്. കാലിൽ നാല് തുന്നലുകൾ വേണ്ടിവന്നു. ആദ്യം കരയിലേക്കു വന്ന മത്സ്യം ഈ മുതലയുടെ ഇരയാകാമെന്നും അതിനെ പിടികൂടാൻ വന്നപ്പോഴാകാം സാലിസിനെ മുതല ആക്രമിച്ചതെന്നും ക്വീൻസ്‌ലൻഡ് വന്യജീവി വിഭാഗം പറഞ്ഞു.

Read More

മാറ്റിവച്ച ഗർഭാശയത്തിലൂടെ കുഞ്ഞിന്‍റെ ജനനം; അമേരിക്കയിലെ ആദ്യ സംഭവം ഡാളസിൽ

ഡാളസ് : ജീവിച്ചിരിക്കുന്ന ഒരാളിൽ നിന്നും ദാനമായി ലഭിച്ച ഗർഭാശയം തുന്നി പിടിപ്പിച്ച സ്ത്രീ ഗർഭം ധരിച്ചു കുഞ്ഞിനു ജന്മം നൽകിയ ആദ്യ സംഭവത്തിലൂടെ ടെക്സസിലെ ബെയ് ലർ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍റർ (ഡാളസ്) ചരിത്രത്തിൽ ഇടം നേടി. 35 നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ നിന്നും ലഭിച്ച ഗർഭാശയം ഇരുപതിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള പത്തു സ്ത്രീകളിൽ പരീക്ഷിച്ചതിൽ നിന്നും ആദ്യമായാണ് ഒരാൾ ഗർഭോൽപാദനം നടത്തി പൂർണവളർച്ചയെത്തിയ കുഞ്ഞിന് ജ·ം നൽകിയത്. ഡിസംബർ ഒന്നാം തീയതി വെള്ളിയാഴ്ച ആശുപത്രി വക്താവ് ക്രോഗ് സിയാലി ജനനത്തെക്കുറിച്ചുള്ള വാർത്തക്ക് സ്ഥിരീകരണം നൽകി. 2014 ൽ സ്വീഡനിലാണ് ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയിൽ നിന്നും ലഭിച്ച ഗർഭായത്തിലൂടെ മറ്റൊരു സ്ത്രീ ഗർഭം ധരിച്ച സംഭവം ലോകത്തിൽ തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ ലോകത്തിൽ 16 യൂട്രസ് ട്രാൻസ്പ്ലാന്‍റാണ് നടന്നിട്ടുള്ളത്.…

Read More

കാനഡയിൽ വാഹനാപകടം: മലയാളി അധ്യാപകൻ മരിച്ചു

ബ്രാംപ്ടൻ (ഒന്‍റാരിയൊ) : ബ്രാംപ്ടൻ സെന്‍റ് ജോണ്‍ ബോസ്കോ എലിമെന്‍ററി സ്കൂൾ അധ്യാപകനും മലയാളിയുമായ ലിയൊ ഏബ്രഹാം (42) നവംബർ 30 നു വ്യാഴാഴ്ച്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മെയ്ഫീൽഡ് റോഡിൽ ഡ്രൈവ് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട എസ്യുവിക്കെതിരെ വന്നിരുന്ന ട്രാൻസ്പോർട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലിയോ ഏബ്രഹാം സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഡഫ്രിൻപീൽ ഡിസ്ട്രിക്റ്റ് കാത്തലിക്ക് സ്കൂൾ ബോർഡ് സ്പോക്ക് പേർസൻ ബ്രൂസ്കൊ കാന്പൽ, ലിയൊ ഏബ്രഹാമിന്‍റെ ആകസ്മിക മരണം വിദ്യാർത്ഥികളേയും അധ്യാപകരേയും ഒരു പോലെ ദുഃഖത്തിലാഴ്ത്തിയതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 2000 മുതൽ അധ്യാപക സേവനത്തിലായിരുന്നു ഏബ്രഹാം 2002 ലാണ് ബോസ്കോ സ്കൂളിൽ അധ്യാപകനായി ചേർന്നത്. നാലു വയസു മുതൽ എട്ടു വയസുവരെയുള്ള നാലു ആണ്‍കുട്ടികളും ഭാര്യയും ഉൾപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിന് 50,000 ഡോളറിന്‍റെ ഫണ്ട് രൂപീകരിക്കുന്നതിന് Go Fund ME LEO…

Read More

ലഹരിക്കെതിരേയുള്ള പോരാട്ടത്തിന് ശമ്പളം സംഭാവന ചെയ്ത് ട്രംപ്‌

വാഷിംഗ്ടണ്‍: ലഹരിമരുന്നുജന്യ രോഗങ്ങൾക്കെതിരായ പോരാട്ടത്തിനു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ശന്പളം സംഭാവന ചെയ്തു. മൂന്നാം ക്വാർട്ടറിൽ ലഭിച്ച ഒരു ലക്ഷം ഡോളറാണ് ആരോഗ്യ, മനുഷ്യ സേവന വകുപ്പിന് സംഭാവന നൽകിയത്. ആദ്യ രണ്ടു ക്വാർട്ടറുകളിൽ ലഭിച്ച തുകയും ട്രംപ് സംഭാവന ചെയ്തിരുന്നു. അമിത ലഹരി മരുന്ന് ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങൾ സംബന്ധിച്ച ബോധവത്കരണ പരിപാടികൾക്കായി ട്രംപിന്‍റെ സംഭാവന വിനിയോഗിക്കുമെന്ന് ആക്ടിക് ആരോഗ്യ സെക്രട്ടറി എറിക് ഹർഗൻ പറഞ്ഞു. അമിത ലഹരി മരുന്ന് ഉപയോഗം മൂലം യുഎസിൽ ദിവസേന 175 പേരാണ് മരിക്കുന്നതെന്നും ഹർഗൻ കൂട്ടിച്ചേർത്തു. പ്രസിഡന്‍റായി തെരഞ്ഞെടുകപ്പെട്ടാൽ താൻ ശന്പളം വാങ്ങില്ലെന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭരണഘടനപ്രകാരം ശന്പളം നിരസിക്കാൻ വ്യവസ്ഥയില്ല. അതിനാൽ ശന്പളമായി ലഭിക്കുന്ന തുക വിവിധ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവന നൽകുകയാണ് ട്രംപ്. നാലുലക്ഷം ഡോളറാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ വാർഷിക ശന്പളം.

Read More

തോക്കുചൂണ്ടി കരടിയുടെ മാസ് എൻട്രി; ഞെട്ടിവിറച്ച് വേട്ടക്കാരൻ

സൈബീരിയ എന്നു കേൾക്കുന്പോൾ മഞ്ഞുമൂടിയ താഴ്‌വരകളും പല്ലു കിടുങ്ങുന്ന തണുപ്പും കുറെ കൊക്കുകളും ഒക്കെയാണ് മനസിൽ വരുന്നതെങ്കിൽ ഇനി ഒരു ചിത്രം കൂടി ചേർത്തുവയ്ക്കാം. ഹോളിവുഡ് ആക്ഷൻ സിനിമകളിലേതു പോലെ തോക്കേന്തി നിൽക്കുന്ന ഒരു തവിട്ടു കരടിയുടെ ചിത്രം. കേൾക്കുന്പോൾ തമാശയായി തോന്നാമെങ്കിലും സംഗതി സത്യമാണ്. സൈബീരിയയിലെ ഇർകുസ്ക് പ്രവിശ്യയിലെ വനമേഖലയിൽ നേരന്പോക്കിനു വേട്ടയാടാനിറങ്ങിയ അന്പത്തേഴുകാരനാണു പണി കിട്ടിയത്. മനുഷ്യവാസമില്ലാത്ത പ്രദേശത്തു ടെന്‍റ് കെട്ടി താമസമാക്കിയ വേട്ടക്കാരൻ കുടിവെള്ളമന്വേഷിച്ചു പോയി തിരിച്ചെത്തിയപ്പോൾ ടെന്‍റിനടുത്തുനിന്നു സംശയാസ്പദമായ ചില ശബ്ദങ്ങൾ കേട്ടു. ഒളിഞ്ഞുനിന്നു നോക്കിയപ്പോൾ അതാ ഒരു ഭീമൻ കരടി തന്‍റെ തോക്കുകളും കൈയിലേന്തി നിൽക്കുന്നു. തന്‍റെ ബാഗ് വലിച്ചുകീറി സ്ഥാവരജംഗമ വസ്തുക്കളെല്ലാം വലിച്ചു പുറത്തിട്ടിരിക്കുന്നു. ഇതുകണ്ട വേട്ടക്കാരൻ ജീവനുംകൊണ്ട് ഓടി കാട്ടിലൊളിച്ചു. മണിക്കൂറുകൾ കഴിഞ്ഞു തിരിച്ചു വന്നപ്പോൾ തന്‍റെ തോക്കുകൾ കാണാനില്ല. ഒരു പ്ലാസ്റ്റിക് ബക്കറ്റ് കടിച്ചുപറിച്ചനിലയിൽ കിടക്കുന്നു.…

Read More

പിതാവ് മരിച്ചിട്ട് അഞ്ചുവർഷം; ഇപ്പോഴും മകൾക്ക് മുടങ്ങാതെ ജന്മദിനാശംസകളെത്തും

ബെയ്‌ലി സെല്ലറിന് പതിനാറു വയസുള്ളപ്പോഴാണ് പിതാവ് മൈക്കിൾ സെല്ലർ പാൻക്രിയാസ് കാൻസർ മൂലം മരണമടഞ്ഞത്. തന്‍റെ അസാന്നിധ്യത്തിൽ മകൾ വിഷമിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്ന ഈ പിതാവ് തന്‍റെ മകളുടെ ഓരോ ജന്മദിനത്തിലും സമ്മാനം എത്തിച്ചു നൽകുവാനുള്ള ഏർപ്പാട് നടത്തിയതിനു ശേഷമാണ് ഇഹലോകവാസം വെടിഞ്ഞത്. ബെയ്‌ലിക്ക് ഇപ്പോൾ 21 വയസായി. പലവർണങ്ങളിലുള്ള പൂക്കളും സന്ദേശവുമാണ് മൈക്കിൾ തന്‍റെ മകൾക്ക് കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി അയച്ചു നൽകിയിരുന്നത്. പതിനേഴാം ജന്മദിനത്തിലാണ് ബെയ്‌ലിയെ തേടി പിതാവിന്‍റെ ആദ്യത്തെ സമ്മാനം എത്തിയത്. അടുത്ത നാലു വർഷം അവളെ തേടി തന്‍റെ പിറന്നാൾ സമ്മാനം എത്തുമെന്നും അദ്ദേഹം ആ സന്ദേശത്തിൽ എഴുതിയിരുന്നു. എല്ലാ ജന്മദിനത്തിനും രണ്ടു ദിവസങ്ങൾക്കു മുന്പാണ് ബെയ്‌ലിയെ തേടി സമ്മാനമെത്തുക. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബെയ്‌ലിയുടെ ഇരുപത്തിയൊന്നാം പിറന്നാൾ. മനോഹരമായ പൂക്കൾക്കൊപ്പം പിതാവിന്‍റെ കൈപ്പടയിലെഴുതിയ ഒരു കുറിപ്പും അതിലുണ്ടായിരുന്നു. അദ്ദേഹം എഴുതിയത് വായിച്ചപ്പോൾ അദ്ദേഹം…

Read More

ഏറ്റവും കൂടുതല്‍ സുരക്ഷയുണ്ടെന്ന് അവകാശവാദം! 60 സെക്കന്‍ഡു കൊണ്ട് ബെന്‍സ് മോഷ്ടിച്ച് ഹൈടെക് കള്ളന്മാര്‍; വീഡിയോ വൈറല്‍

ഏറ്റവും കൂടുതൽ സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ആഡംബര വാഹനമായ മെഴ്സിഡസ് ബെൻസ് നിസാര സമയം കൊണ്ട് മോഷ്ടാക്കൾ കൈവശപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബ്രിട്ടനിലാണ് സംഭവം. രാത്രിയിൽ ഒരു വീടിന്‍റെ മുന്പിൽ പാർക്ക് ചെയ്തിട്ടിരുന്ന ബെൻസ് കാറാണ് രണ്ടു ഹൈടെക് മോഷ്ടാക്കൾ അതിവിദഗ്ധമായി ലോക്ക് അഴിച്ച് അടിച്ചുമാറ്റിയത്. കൈവശമുണ്ടായിരുന്ന റിലേ ബോക്സുകളുടെ സഹായത്താൽ, വീടിനുള്ളിലെ കാറിന്‍റെ താക്കോലിന്‍റെ സിഗ്നൽ ഉപയോഗിച്ചാണ് ഇവർ കാറിന്‍റെ ഡോർ തുറന്നതും കാർ സ്റ്റാർട്ട് ചെയ്ത് ഓടിച്ചുകൊണ്ടുപോയതും. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന മോഷണത്തിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. കളവ് പോയ ബെൻസ് കാറ് ഇതുവരെയും കണ്ടെത്താനായിട്ടില്ല.

Read More

മദ്യലഹരിയിൽ ട്രാക്കിൽ കുടുങ്ങിയ യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്; ഞെട്ടിക്കുന്ന വീഡിയോ

റെയിൽവേ ട്രാക്കിൽ കുടുങ്ങിയ യുവതിയെ ട്രെയിൻ കടന്നുപോകുന്നതിനു നിമിഷങ്ങൾക്കു മുന്പ് രക്ഷിക്കുന്നതിന്‍റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം നടന്നത്. പ്ലാറ്റ്ഫോമിൽ നിന്നും റെയിൽവേ ട്രാക്കിൽകൂടി ഇറങ്ങി നടന്ന ഒരു യുവതി മറുവശത്തെ പ്ലാറ്റ്ഫോമിന്‍റെ സമീപം എത്തിയെങ്കിലും ട്രാക്കിൽ നിന്നും പ്ലാറ്റ്ഫോമിലേക്കു കയറാൻ സാധിച്ചില്ല. ഈ സമയം അൽപ്പം ദൂരത്തു നിന്നും ട്രെയിൻ വരികയായിരുന്നു. സമീപം ഇരിക്കുകയായിരുന്ന ഒരു യാത്രികൻ ട്രെയിൻ വരുന്നത് കണ്ടതിനെ തുടർന്ന് ഇവരെ ട്രാക്കിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറ്റുവാൻ ശ്രമിച്ചു.എന്നാൽ അദ്ദേഹത്തിന് അത് സാധിച്ചില്ല. അപ്പോഴേക്കും ട്രെയിൻ അടുത്തെത്തിയിരുന്നു. സംഭവം കണ്ട് ഞൊടിയിടയിൽ ഓടിയെത്തിയ മൂന്ന് പോലീസുദ്യോഗസ്ഥർ ഇവരുടെ കൈകളിൽ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റുന്പോൾ ട്രെയിൻ കടന്നു പോകുകയായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഇവർ രക്ഷപെട്ടത്. യുവതി റെയിൽവേ ട്രാക്കിൽ കൂടി നടന്നു വരുന്നത് ലോക്കോ പൈലറ്റ് കണ്ടിരുന്നു. എമർജൻസി ബ്രേക്ക്…

Read More

പ്രസവത്തിനിടെ കോമയിലായി; ഹൃദയമിടിപ്പ് നിലച്ചു; തിരികെ വന്നത് “പതിമൂന്നുകാരി’യായി

രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കവേയുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് സൗത്ത് വെയ്ൽസ് സ്വദേശിയായ 22കാരി ഷാനോൻ എവെരെറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിലെ അമ്നിയോട്ടിക് ഫ്ളുയിഡ് നഷ്ടമായതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഷാനോനെ ഉടൻ തന്നെ പ്രസവത്തിനായി ലേബർ റൂമിലേക്കു മാറ്റുകയും ചെയ്തു. ലേബർറൂമിൽ പ്രവേശിച്ചതിനു പിന്നാലെ ഷാനോന്‍റെ ബോധം നഷ്ടമായി. ഹൃദയമിടിപ്പ് നിലച്ചു. ഉടൻ തന്നെ കുഞ്ഞിനെ ഫോഴ്സ്പസ് കൊണ്ട് പുറത്തെടുക്കുകയും ഷാനോനെ അടിയന്തരമായ വെന്‍റിലേറ്ററിലേക്കു മാറ്റുകയും ചെയ്തു. അപ്പോഴേക്കും ഷാനോന്‍റെ ഹൃയമിടിപ്പ് നിലച്ചിരുന്നു. എല്ലാം അവസാനിച്ചു എന്നു കരുതിയിരുന്നിടത്തു നിന്നും ഡോക്ടർമാരുടെ അറുപത്തിയെട്ടു മിനിട്ടു നേരത്തെ പരിശ്രമത്തിനു ഫലമായി ഷാനോൻ ജീവിതത്തിലേക്കു തിരികെ വന്നു. പക്ഷെ ഇവരുടെ ജീവിതത്തിലെ പ്രതിസന്ധി അവിടെ ആരംഭിക്കുകയായിരുന്നു. ഹൃദയമിടിപ്പ് നിലച്ചതിനാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസമുണ്ടായെന്നും അത് കാരണം ഷാനോന് ഓർമക്കുറവും ശരീരം തളർന്നു പോകുവാനും സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ സൂചിപ്പിച്ചിരുന്നു. ഇത് ഷാനോന്‍റെ കാര്യത്തിൽ‌…

Read More