അയര്‍ലണ്ടിലേക്കും, യുകെയിലേക്കും ഡയറക്ട് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്: ഇന്റര്‍വ്യൂ ഓഗസ്റ്റ് 21ന് കൊച്ചിയില്‍

അയര്‍ലണ്ടിലെയും യു.കെയിലെയും പ്രമുഖ നഴ്‌സിംഗ് സ്ഥാപനങ്ങളുമായിച്ചേര്‍ന്ന് തൃക്കാക്കരയിലും മൂക്കന്നൂരുമായി പ്രവര്‍ത്തിക്കുന്ന സിഎസ് ടി കോണ്‍ഗ്രിഗേഷന്റെ എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ഡയറക്ട് നഴ്‌സിംഗ് റിക്രൂട്ട് മെന്റ് ഓഗസ്റ്റ് 21 ന് എറണാകുളം തൃക്കാക്കരയില്‍ നടത്തപ്പെടും. തൃക്കാക്കരയിലെ സി എസ് ടി കോണ്‍ഗ്രിഗേഷന്റെ പ്രോവിന്‍ഷ്യല്‍ ഹൗസില്‍ വച്ചാണ് ഇന്റര്‍വ്യു നടത്തുന്നത്. അയര്‍ലണ്ടിലേക്കും യുകെയിലേക്കും ജോലിക്ക് വേണ്ടി ശ്രമിക്കുന്ന നഴ്‌സുമാര്‍ക്കു ഇതൊരു സുവര്‍ണാവസരമായിരിക്കും.ഓഗസ്റ്റ് 21നു നടത്തുന്ന ഡയറക്ട് ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ള നഴ്‌സുമാര്‍ക്ക് പങ്കെടുക്കാം. അയര്‍ലണ്ടിലേക്കും യുകെയിലേക്കും ഡിഎന്‍എം,നഴ്‌സിംഗ് ബിഎസ്സി,നഴ്‌സിംഗ് എംഎസ്സി കോഴ്‌സുകള്‍ പാസായ മിനിമം ഒരു വര്‍ഷം പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അയര്‍ലണ്ടിലേക്ക് ഐഇഎല്‍ടിഎസിന് അക്കാഡമിക്ക് ഓവറോള്‍ സ്‌കോര്‍ഏഴും (സ്പീക്കിംഗ് ഏഴ്,റൈറ്റിംഗ് ഏഴ്,ലിസണിംഗ് 6.5,റീഡിംഗ് 6.5) ഉള്ളവര്‍ക്കും നഴ്‌സിംഗ് ബോര്‍ഡിന്റെ ഡിസിഷന്‍ ലറ്റര്‍ ഉള്ളവര്‍ക്കും അതിനായി വെയ്റ്റ് ചെയ്യുന്നവര്‍ക്കും പങ്കെടുക്കാം. ഗള്‍ഫ് നാടുകളില്‍ ഉള്ള യോഗ്യരായവര്‍ക്കും നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍…

Read More

ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ ജോയ് ചെസ്റ്റ്നട്ടിന് റിക്കാർഡ് വിജയം

ന്യൂയോർക്ക്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നേതൻസ് (Nathans) ഹോട്ട് ഡോഗ് തീറ്റ മത്സരത്തിൽ ജോയ് ചെസ്റ്റ്നട്ടിന് റിക്കാർഡ് വിജയം. ന്യൂയോർക്ക് കോണി ഐലന്‍റിൽ നടന്ന മത്സരത്തിൽ വെറും പത്ത് മിനിട്ടുകൊണ്ട് 72 ഹോട്ട് ഡോഗുകൾ അകത്താക്കിയാണ് ചെസ്റ്റ്നട്ട് ജേതാവിനുള്ള പതിനായിരം ഡോളർ സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാമത്തെ വിജയമാണിത്. 2007 മുതൽ മത്സരത്തിൽ പങ്കെടുക്കുന്ന ചെസ്റ്റ്നട്ടിന് 2015 ൽ മാത്രമാണ് പരാജയം രുചിക്കേണ്ടിവന്നത്. 2015 ൽ മാറ്റ് സ്റ്റോണിനായിരുന്നു വിജയം. 2017 ലെ രണ്ടാം സ്ഥാനക്കാരനായ കാർമൻ (24) പത്തുമിനിട്ടുകൊണ്ട് അകത്താക്കിയത് 62 ഹോട്ട് ഡോഗുകളാണ്. മുപ്പത്തിമൂന്നുകാരനായ ചെസ്റ്റ്നട്ട് കഴിഞ്ഞവർഷം 70 ഹോട്ട് ഡോഗുകളും ബണ്ണും മാത്രമാണ് കഴിച്ചത്. 2016 ലെ മത്സരം വളരെ കടുത്തതായിരുന്നുവെന്നും എന്നാൽ ഈ വർഷത്തെ മത്സരം വളരെ മികച്ചതായിരുന്നുവെന്നും ചെസ്റ്റ്നട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം നടന്ന വേൾഡ് ഐസ് ക്രീം സാൻഡ് വിച്ച് മത്സരത്തിൽ…

Read More

ചൈനയുടെ ഭീമന്‍ യുദ്ധക്കപ്പല്‍ നീറ്റിലിറങ്ങി

ഷാംഗ്ഹായ്: ചൈനയുടെ ഭീമൻ യുദ്ധകപ്പൽ നീറ്റിലിറങ്ങി. ടൈപ്പ് 055 എന്ന യുദ്ധകപ്പലാണ് ഷാംഗ്ഹായിൽ നിർമാണം പൂർത്തിയാക്കി ബുധനാഴ്ച നീറ്റിലിറക്കിയത്. നിരവധി ഹെലികോപ്ടറുകളും മിസൈലുകളും ഡ്രോണുകളും വഹിക്കുവാൻ സാധിക്കുന്ന ഭീമൻ യുദ്ധക്കപ്പലാണ് ചൈന നീറ്റിലിറക്കിയിരിക്കുന്നത്. മിസൈലുകളെ തകർക്കാനും വൻലക്ഷ്യങ്ങളെ ആക്രമിക്കാനും കരുത്തുള്ള ടൈപ്പ് 005-ൽ മുഴുവൻ ആയുധങ്ങളും വിന്യസിച്ചു കഴിഞ്ഞാൽ 12,000 ടണ്‍ ഭാരമുണ്ടാക്കും. നിർമാണത്തിലിരിക്കുന്ന ഇന്ത്യൻ യുദ്ധക്കപ്പൽ 15 ബി വിശാഖപട്ടണത്തേക്കാൾ പതിന്മടങ്ങ് കരുത്തുറ്റതാണ് ചൈനയുടെ ടൈപ്പ് 005. 15 ബി വിശാഖപട്ടണത്തിൽ മുഴുവൻ ആയുധങ്ങൾ വിന്യസിച്ചാലും ഭാരം 8000 ടണ്‍ മാത്രമേ വരൂ. 15 ബിയിൽ ഒരേസമയം അൻപത് മിസൈലുകൾ വരെ വിന്യസിക്കാമെങ്കിൽ ടൈപ്പ് 005 ൽ 120 മിസൈൽ വരെ വിന്യസിക്കാം.

Read More

അഞ്ചുവർഷ കാലാവധിയുള്ള വിസയുമായി ഇന്ത്യൻ എംബസി

കുവൈറ്റ്: കുവൈറ്റി ബിസിനസ് സംരംഭകർക്ക് ഇന്ത്യയിലേക്ക് അഞ്ചുവർഷ കാലാവധിയുള്ള വാണിജ്യ വിസ പ്രാബല്യത്തിലായതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. 78 ദീനാറാണ് ഈ വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള ഫീസ്. അപേക്ഷിച്ചു മൂന്നു ദിവസത്തിനുള്ളിൽ വിസ ലഭ്യമാകും. അഞ്ചു വർഷത്തിൽ കുറഞ്ഞ കാലാവധിയുള്ള വാണിജ്യ വിസയും കുവൈറ്റികൾക്ക് ലഭ്യമാക്കുമെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു. ഒരുവർഷ കാലപരിധിയുള്ള വിസക്ക് 38 ദീനാറാണ് ഈടാക്കുക. ഇന്ത്യയിലേക്കുള്ള വാണിജ്യ വിസ ആവശ്യമുള്ളവർ കോക്കസ് ആൻഡ് ഗാങ്ങർ സർവിസസ് (സികെജിഎസ്) കന്പനിയുമായാണ് ബന്ധപ്പെടേണ്ടത്. കുവൈറ്റിലെ തങ്ങളുടെ കന്പനിയെ പരിചയപ്പെടുത്തുന്ന കത്തുൾപ്പെടെ രേഖകൾ പരിശോധിച്ച ശേഷമാണ് ഇത്തരം വിസകൾ അനുവദിക്കുക. ഇന്ത്യയിലേക്ക് അടിയന്തരമായി വാണിജ്യ വിസ ആവശ്യമുള്ളവർക്ക് ഒരു ദിവസം കൊണ്ട് ഇഷ്യൂ ചെയ്തുകൊടുക്കാനും സംവിധാനമുണ്ട്. വാണിജ്യ വിസക്കുവേണ്ടിയുള്ള അപേക്ഷകൾ ദഅ്?യയിലെ വിസ വിഭാഗത്തിൽ നേരിട്ട് സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. കുവൈത്തി ബിസിനസ്…

Read More

ജർമനിക്ക് രണ്ട് ഭീമൻ പാണ്ടകളെ വളർത്താൻ നൽകി ചൈന

ബെയ്ജിംഗ്: ഭീമൻ പാണ്ടകളെ ജർമനിക്ക് വളർത്താൻ നൽകി ചൈനയുടെ സ്നേഹം. നാലു വയസ്സുകാരി മെംഗ് മെംഗ്, ഏഴു വയസ്സുകാരൻ ജിയോ ക്വിംഗ് എന്നീ ഭീമൻ പാണ്ടകളെയാണ് 15 വർഷത്തേക്കു ജർമനിക്കു വളർത്താൻ കൊടുത്തിരിക്കുന്നത്. ചൈന–ജർമനി നയതന്ത്ര സൗഹൃദത്തിന്‍റെ 45–ാം വാർഷികാഘോഷ പ്രതീകവും കൂടിയാണ് പാണ്ട കൈമാറ്റം. ലുഫ്താൻസ ചരക്കുവിമാനത്തി‍ൽ പാണ്ടകളെ ബെർലിനിൽ എത്തിച്ചു. ആയിരംകിലോ മുള, പെട്ടിക്കണക്കിന് ആപ്പിൾ, തരാതരം പോലെ ബിസ്കറ്റുകൾ തുടങ്ങിയവയായിരുന്നു 12 മണിക്കൂർ യാത്രയിൽ ഭീമൻ പാണ്ടകളുടെ ഭക്ഷണം. ചെംഗ്ദു പാണ്ട സംരക്ഷണ കേന്ദ്രത്തിലെ രണ്ടു ജീവനക്കാരും ബെർലിൻ മൃഗശാലയിൽനിന്നുള്ള വിദഗ്ധ ഡോക്ടറും ബർലിനിലേക്കുള്ള യാത്രയിൽ ഉണ്ടായിരുന്നു. 1980 കളിലാണ് ചൈന ഭീമൻ പാണ്ടകളെ ജർമനിക്കു സമ്മാനിക്കാൻ തുടങ്ങിയത്. 34 വയസ്സിൽ ലോകത്തെ ഏറ്റവും പ്രായമുള്ള ആൺ പാണ്ടയെന്ന റിക്കാർഡുമായി അഞ്ചുവർഷം മുൻപു പാണ്ടകളിൽ ഒരെണ്ണം ചത്തിരുന്നു.

Read More

ചെങ്കടല്‍ ദ്വീപുകൾ സൗദി കൈമാറാനുള്ള കരാറിന് അംഗീകാരം

കയ്റോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സൗദി അറേബ്യക്ക് കൈമാറാനുള്ള കരാറിന് ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസിസി അംഗീകാരം നൽകി. ചെങ്കടലിലെ തീറാന്‍, സനാഫിര്‍ ദ്വീപുകളാണ് സൗദിക്ക് ലഭിക്കുക. സൗദിക്ക് ദ്വീപ് കൈമാറാനുള്ള കരാറിന് കഴിഞ്ഞാഴ്ച ഈജിപ്ഷ്യൻ പാർലമെന്‍റിന്‍റെ അംഗീകാരം ലഭിച്ചിരുന്നു. കഴിഞ്ഞവർഷം സൗദി രാജവ് സൽമാൻ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് നടത്തിയ ഈജിപ്ഷ്യൻ സന്ദര്‍ശനത്തിനിടയിലാണ് തന്ത്രപ്രധാന ദ്വീപുകള്‍ സൗദിക്ക് കൈമാറാന്‍ ധാരണയായത്.‌‌ എന്നാൽ ദ്വീപുകള്‍ സൗദിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കരാറിന് അംഗീകാരം നേടിയെടുക്കാനുള്ള നിയമപോരാട്ടവുമായി പ്രസിഡന്‍റ് അൽസിസി മുന്നോട്ടു പോകുകയായിരുന്നു. ചെങ്കടലിനെയും അഖബ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തീറാന്‍ കടലിടുക്കിലെ രണ്ട് ദ്വീപുകളാണ് തീറാനും സനാഫിറും. 80, 31 ചതുരശ്ര കിലോമീറ്ററാണ് യഥാക്രമം ഇരുദ്വീപുകളുടെയും വിസ്തീര്‍ണം. ഈജിപ്ത് സൈനികരും അന്താരാഷ്ട്ര സമാധാനസേനയുമാണ് ആള്‍പ്പാര്‍പ്പില്ലാത്ത തീറാന്‍ ദ്വീപില്‍ കഴിയുന്നത്. തന്ത്രപ്രധാനമായ…

Read More

യാത്രയ്ക്കിടെ വാഹനം കത്തിയമർന്ന് മലയാളി യുവാവ് മരിച്ചു

ഫഹാഹീൽ: കുവൈറ്റിൽ കഴിഞ്ഞ ദിവസം ഖദ് അബ്ദലി റൂട്ടിൽ വാഹനം കത്തിയുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. കുവൈറ്റിൽ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്ന അങ്കമാലി കറുകുറ്റി ചിറയ്ക്കൽ അയരൂർക്കാരൻ റിജോ റാഫേലാണ് മരിച്ചത്. റിജോയുടെ ഭാര്യ ഷീന പോൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി റിജോയെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവിലാണ് പൂർണമായി കത്തിക്കരിഞ്ഞ കാറിൻറെ അവശിഷ്ടങ്ങൾക്കൊപ്പം റിജോയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നതായി ബന്ധുക്കൾ അറിയിച്ചു. റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Read More

കാണാതായ കുട്ടി വീടിന്‍റെ മേൽക്കൂരയ്ക്കു മുകളിൽ സുഖനിദ്രയിൽ

ഫ്ളോറിഡ: വീട്ടിൽ നിന്നും കാണാതായ പതിനൊന്നുകാരൻ വീടിന്‍റെ മേൽക്കൂരയിൽ കിടന്നുറങ്ങുന്നതായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ആകാശമാർഗ്ഗം ഹെലികോപ്റ്റർ നടത്തിയ അന്വേഷണത്തിലാണു ഫലം കണ്ടത്. ജൂണ്‍ 21 ബുധനാഴ്ചയാണ് സ്വന്തം വീടിന്‍റെ മേൽക്കൂരയിൽ കിടന്നുറങ്ങുന്ന കുട്ടിയെ ഹെലികോപ്റ്റർ കണ്ടെത്തിയത്. ഹെലികോപ്റ്ററിൽ യാത്ര ചെയ്ത ജേർണലിസ്റ്റ് കുട്ടിയെ കണ്ടെത്തിയ വിവരം പൊലീസിന് കൈമാറി. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ സുരക്ഷിതമായി നിലത്തിറങ്ങുന്നതിന് സഹായിച്ചു. വീട്ടുകാർ സമ്മർ ക്യാന്പിൽ പോകുവാൻ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ചാണ് മേൽക്കൂരയുടെ മുകളിൽ കയറി ഒളിച്ചു സുഖ നിദ്രയിലായിതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. എന്തായാലും കുട്ടിയെ സുരക്ഷിതമായി ലഭിച്ചു എന്ന ആശ്വാസത്തിലാണ് കുടുംബാംഗങ്ങൾ. റിപ്പോർട്ട്: പി.പി. ചെറിയാൻ

Read More

ആശ്രിത വിസയിൽ മാറ്റം വരുത്തി കുവൈറ്റ് താമസകാര്യ വകുപ്പ്

കുവൈറ്റ്: കുടുംബ വിസയിൽ സമൂലമായ മാറ്റങ്ങൾ വരുത്തി കുവൈറ്റ് താമസകാര്യ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം 24 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സഹോദരങ്ങളുടെ സ്പോണ്‍സർഷിപ്പിൽ താമസാനുമതി നൽകില്ല. ഇത്തരം വിസയിൽ കഴിയുന്നവർ തൊഴിൽ വിസയിലേക്ക് മാറുകയോ രാജ്യംവിടുകയോ ചെയ്യണം. ഇതിനായി നാലു മാസത്തെ സമയ പരിധി അനുവദിക്കുമെന്നും പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ആശ്രിത വിസയിലുള്ള മാതാപിതാക്കളുടെ പ്രായം 65 ൽ കുറവാണെങ്കിൽ പ്രതിവർഷം ഒരാൾക്ക് 300 ദിനാറും 75നു മുകളിലാണെങ്കിൽ 600 ദിനാറും വീതം ഈടാക്കാനാണ് നീക്കം. മാതാപിതാക്കൾ അംഗപരിമിതരോ ബുദ്ധിമാന്ദ്യമുള്ളവരോ ആണെങ്കിൽ ഇൻഷുറൻസ് ഈടാക്കില്ല. ഭാര്യ, മക്കൾ എന്നിവർ ഒഴികെയുള്ളവരെ കുടുംബവിസയിൽ കൊണ്ടുവരുന്നത് വിലക്കിയുള്ള തീരുമാനം ഉടൻ പിൻവലിക്കുന്നത് കടുത്ത നിബന്ധനകൾക്ക് വിധേയമായാണ്. ഭാര്യക്കും കുട്ടികൾക്കും പുറമെ രക്ഷിതാക്കളെയും സഹോദരങ്ങളെയും ആശ്രിത വിസയിൽ കൊണ്ടുവരണമെങ്കിൽ പ്രതിവർഷം ഒരാളിൽനിന്ന് 300 ദീനാർ ആരോഗ്യ…

Read More

യുഎഇയുടെ പെരുന്നാൾ സമ്മാനം: വാട്സ്ആപ്പ് വീഡിയോ, ഒാഡിയോ കോളുകളുടെ വിലക്ക് പിൻവലിച്ചു

ദുബായ്: വാട്സ്ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. വ്യാഴാഴ്ച രാവിലെയാണ് യുഎഇ ഉപയോക്തകൾക്കായി വാട്സ്ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾ അനുവദിച്ചത്. ആൻഡ്രോയിഡ്, വിൻഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും വാട്സാപ്പ് കോളിംഗ് ലഭ്യമാണ്. വാട്സ്ആപ്പ് വിഡിയോ, വോയ്സ് കോളുകൾക്ക് യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

Read More