ടെക്സസ്: വിദ്വേഷ കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ രണ്ടുവര്‍ഷം തടവുശിക്ഷ. സിഖ്, മുസ്ലിം വിശ്വാസികളെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിനാണു ശിക്ഷ. വടക്കന്‍ ടെക്സസില്‍ താമസിക്കുന്ന ഭൂഷണ് അതാലെ (49)യെയാണു കോടതി ശക്ഷിച്ചത്. സിഖുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ജീവനക്കാരെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. സിഖ്, മുസ്ലീം വിഭാഗത്തില്‍പ്പെട്ട ആളുകളെ താന്‍ കൊല്ലുമെന്നും ഗുരുതരമായി പരിക്കേല്‍പ്പിച്ച് വേദനിപ്പിക്കുമെന്നും ഇവരുടെ തല മുണ്ഡനം ചെയ്യുമെന്നും ഫോണിലൂടെ ഭൂഷണ് ഭീഷണിപ്പെടുത്തി. മുസ്ലിംങ്ങൾ ഇന്ത്യയെ നശിപ്പിച്ചതിനാലാണു തനിക്ക് അവരോടു വെറുപ്പെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
Read MoreCategory: NRI
ട്രംപ് ചൈനയിലേക്ക്; മഞ്ഞുരുകുന്നു
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈന സന്ദശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള താരിഫ് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെയാണ് ട്രംപിന്റെ ഈ അപ്രതീക്ഷിത നീക്കം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ചശേഷമായിരുന്നു ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. താനും ചൈനീസ് പ്രസിഡന്റും തമ്മിൽ ഉണ്ടായത് “നല്ല ചർച്ച’യായിരുന്നുവെന്നും ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസിന്റെ അഭ്യർഥന പ്രകാരമാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചതെന്നു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാപാരത്തിലൂന്നിയുള്ള ചർച്ചകളാണ് തങ്ങൾ തമ്മിലുണ്ടായതെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
Read Moreമുജിബുർ റഹ്മാൻ ഇനി ബംഗ്ലാ രാഷ്ട്രപിതാവല്ല; നിയമം തിരുത്തി യൂനുസ് സർക്കാർ
ധാക്ക: ഷേഖ് മുജിബുർ റഹ്മാന് ഇനി ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് എന്ന പദവിയില്ല. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ഇതിനുള്ള നിയമഭേദഗതി ചൊവ്വാഴ്ച പാസാക്കി. ദേശീയ സ്വാതന്ത്ര്യസമര സമിതി നിയമമാണ് ഭേദഗതി ചെയ്തത്. നിയമത്തിൽ ‘രാഷ്ട്ര പിതാവ് ബംഗബന്ധു ഷേഖ് മുജിബുർ റഹ്മാൻ’ എന്നുപറയുന്ന ഭാഗങ്ങൾ നീക്കം ചെയ്തതായി ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വാതന്ത്ര്യസമര സേനാനി എന്നതിന്റെ നിർവചനത്തിലും മാറ്റംവന്നിട്ടുണ്ട്. 1971ൽ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം ചൊവ്വാഴ്ച രാത്രിതന്നെ പുറത്തിറക്കി. വിദ്യാർഥി പ്രക്ഷോഭത്തിൽഷേഖ് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്തശേഷം അധികാരമേറ്റ യൂനുസ് സർക്കാർ, ഹസീനയുടെ പിതാവും ബംഗ്ലാദേശിന്റെ സ്ഥാപകനുമായ ഷേഖ് മുജിബുർ റഹ്മാന്റെ ഓർമ ചരിത്രത്തിൽനിന്നു മായ്ച്ചുകളയാനുള്ള ശ്രമത്തിലാണെന്ന വിമർശനം ശക്തമായിട്ടുണ്ട്. മുജിബുർ റഹ്മാന്റെ ചിത്രമില്ലാത്ത കറൻസി നോട്ടുകൾ ഞായറാഴ്ച ബംഗ്ലാദേശിൽ പ്രാബല്യത്തിൽ വന്നിരുന്നു. 1971ൽ പാക്കിസ്ഥാനിൽനിന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് ഷേഖ് മുജിബുർ റഹ്മാനല്ല, സൈനിക…
Read Moreരണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബുകൾ കണ്ടെത്തി; കൊളോണിൽ ജനങ്ങളെ ഒഴിപ്പിച്ചു
കൊളോൺ: രണ്ടാം ലോകമഹായുദ്ധകാലത്തെ മൂന്നു ബോംബുകൾ കണ്ടെത്തിയതിനെത്തുടർന്ന് ജർമൻ നഗരമായ കൊളോണിൽ പരിഭ്രാന്തി. മുൻകരുതലെന്ന നിലയിൽ 20,500 ത്തോളം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. സെൻട്രൽ കൊളോണിലെ ഡെയുറ്റ്സിലെ തുറമുഖ പരിസരത്താണ് തിങ്കളാഴ്ച അമേരിക്കൻ നിർമിതവും 20 ടൺ ഭാരമുള്ള രണ്ട് ബോംബുകളും പത്തു ടൺ ഭാരമുള്ള മറ്റൊരു ബോംബും കണ്ടെത്തിയത്. ഇതെത്തുടർന്ന് പ്രദേശം അപായമേഖലയായി പ്രഖ്യാപിച്ച് സീൽ ചെയ്തു. പ്രദേശത്തെ ഒരു ആശുപത്രി, രണ്ട് റിട്ടയർമെന്റ് സെന്ററുകൾ, റെയിൽവേ സ്റ്റേഷൻ, സ്കൂളുകൾ, പള്ളികൾ, മ്യൂസിയങ്ങൾ, രണ്ട് സാംസ്കാരികകേന്ദ്രങ്ങൾ എന്നിവ ഒഴിപ്പിക്കുകയും ചെയ്തു. പ്രദേശത്തുനിന്ന് എല്ലാവരെയും ഒഴിപ്പിച്ചശേഷം ബോംബുകൾ നിർവീര്യമാക്കുന്ന നടപടി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യകക്ഷികളുടെ ബോംബാക്രമണത്തിൽ തകർന്ന കൊളോൺ, ബർലിൻ പോലുള്ള ജർമൻ നഗരങ്ങളിൽ പൊട്ടിത്തെറിക്കാത്ത ബോംബുകൾ കണ്ടെത്തുന്നത് പതിവാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷി രാജ്യങ്ങൾ കൊളോൺ നഗരത്തിനുനേരെ 262 തവണയാണ് ബോംബാക്രമണം നടത്തിയത്.…
Read Moreലീ ജേ മ്യുംഗ് ദക്ഷിണകൊറിയൻ പ്രസിഡന്റ്
സീയൂൾ: ദക്ഷിണകൊറിയയിലെ ജനങ്ങളെ ഒന്നിപ്പിക്കുമെന്നും തകർന്ന ജനാധിപത്യ വ്യവസ്ഥയെ പുനരുദ്ധരിക്കുമെന്നും പുതിയ പ്രസിഡന്റ് ലീ ജേ മ്യുംഗ്. ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പിൽ ജയിച്ച അദ്ദേഹം ഇന്നലെ പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. പ്രായോഗികതയിലൂന്നിയ ഭരണം, അമേരിക്കയുമായുള്ള സൈനിക സഹകരണം ശക്തമായി തുടരാൻ നടപടികളെടുക്കുന്നതിനിടെ ഉത്തരകൊറിയയുമായി ചർച്ച, സാന്പത്തിക വികസനത്തിനു നിയന്ത്രണങ്ങൾ ലഘൂകരിക്കൽ തുടങ്ങിയ വാഗ്ദാനങ്ങൾ ലീ നല്കി. പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട മുൻ പ്രസിഡന്റ് യൂൺ സുക് യോൾ ഇംപീച്ച് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണു ചൊവ്വാഴ്ച ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്. യൂണിന്റെ പീപ്പിൾസ് പാർട്ടി സ്ഥാനാർഥി കിം മൂൺ സൂവിനെയാണ് മുൻ പ്രതിപക്ഷ നേതാവും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ലീ പരാജയപ്പെടുത്തിയത്. പട്ടാളനിയമപ്രഖ്യാപത്തെത്തുടർന്ന് ഭിന്നിച്ചു നിൽക്കുന്ന കൊറിയൻ ജനതയെ ഒന്നിപ്പിക്കലും വാണിജ്യയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ അനുനയിക്കപ്പലും ലീക്കു മുന്നിലുള്ള വെല്ലുവിളികളാണ്.
Read More12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിലക്ക് ഏർപ്പെടുത്തി യുഎസ്
ന്യൂയോർക്ക് : അമേരിക്കയിലേക്ക് 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംങ്കോ, എക്വിറ്റോറിയൽ ഗിനി, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ക്യൂബ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തി. അമേരിക്കയുടെ ദേശീയ സുരക്ഷക്ക് അനിവാര്യമാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം. 2017 ൽ ട്രംപ് പ്രസിഡന്റായിരുന്ന സമയത്തും സമാനമായ രീതിയിൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.
Read Moreഭക്ഷണപ്പൊതി വാങ്ങാൻ പോയ ജനങ്ങൾക്കു നേരേ ഇസ്രേലി വെടിവയ്പ്; 27 പേർ കൊല്ലപ്പെട്ടു
റാഫാ: ഗാസയിൽ സഹായവിതരണ കേന്ദ്രത്തിലേക്കു പോകുകയായിരുന്ന ജനങ്ങൾക്കു നേരേ ഇസ്രയേലിന്റെ വെടിവയ്പ്. ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. മൂന്നു ദിവസത്തിനുള്ളിൽ ഇത്തരത്തിലെ മൂന്നാമത്തെ സംഭവമാണിത്. നിശ്ചിത പാത വിട്ടു മുന്നോട്ടു വന്ന ആളുകൾക്കുനേരേയാണ് വെടിയുതിർത്തതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ നാലോടെയാണു വെടിവയ്പുണ്ടായത്. 184 പേർക്കു പരിക്കേറ്റു. 27 പേർ കൊല്ലപ്പെട്ടതിന്റെ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ വക്താവ് ജെറമി ലോറൻസ് ജനീവയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കൊല്ലപ്പെട്ടവരിൽ മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമുണ്ട്. ഇസ്രയേൽ-യുഎസ് പിന്തുണയുള്ള ഗാസ ഹൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഇസ്രേലി സൈനിക മേഖലകൾക്കുള്ളിൽ സഹായവിതരണ കേന്ദ്രങ്ങൾ സ്ഥാപിച്ചതിനു ശേഷമാണ് വെടിവയ്പുകൾ. ഈ സംവിധാനത്തെ യുഎൻ എതിർത്തു. ഗാസയിലെ പട്ടിണിക്ക് പുതിയ സംവിധാനം പരിഹാരമല്ലന്ന് യുഎൻ പ്രസ്താവനയിൽ പറഞ്ഞു.
Read Moreഇന്നു വീണ്ടും മോക്ക് ഡ്രിൽ: ഭീതിയുടെ മുനയിൽ പാക്കിസ്ഥാൻ
ന്യൂഡൽഹി: പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക്ക് ഡ്രിൽ. ഇന്ത്യ നടത്തുന്ന മോക്ക് ഡ്രിൽ പാക്കിസ്ഥാനിൽ ഭീതി പരത്തിയിട്ടുണ്ട്. ഇന്ത്യയുടെ പുതിയ നടപടിയുമായി ബന്ധപ്പെട്ടാണ് മോക്ക് ഡ്രില്ലിനെ പാക്കിസ്ഥാൻ നോക്കിക്കാണുന്നത്. ജമ്മു കാഷ്മീർ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പാക്കിസ്ഥാൻ അതിർത്തിയിലുള്ള ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് മോക്ക് ഡ്രിൽ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പുതിയ പ്രസ്താവനയാണ് പാക്കിസ്ഥാനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയത്. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും ഭീകരതയ്ക്കെതിരേയുള്ള നടപടി അവസാനിച്ചിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
Read Moreകാന്‍സർ വെളിപ്പെടുത്തലിനുശേഷം ബൈഡൻ പൊതുവേദിയിൽ
വാഷിംഗ്ടൺ: പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചശേഷം ആദ്യമായി രോഗത്തെക്കുറിച്ച് പൊതുവേദിയില്‍ പ്രസ്താവന നടത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസം തോന്നുന്നു എന്നാണ് ബൈഡന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. രോഗനിർണയം നല്ലതാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ രീതിയിലും ചെയ്യുന്നുണ്ട്. അത് മുന്നോട്ട് പോകുന്നു എന്നും ബൈഡന്‍പറഞ്ഞു. നിലവില്‍ കാൻസർ എല്ലുകളിലേക്ക് പടർന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ ജോ ബൈഡൻ ഡോക്ടറെ കണ്ടത്. ഇതിന് പിന്നാലെ ഈ മാസമാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള കാൻസറാണ് ബെഡന് സ്ഥിരീകരിച്ചിട്ടുള്ളത്.
Read Moreഇന്ത്യ-പാക് യുദ്ധത്തിൽ ഇടപെട്ടെന്ന് ആവർത്തിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിച്ചതിന്റെ ക്രെഡിറ്റ് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ആണവസംഘർഷം തടയാൻ യുഎസ് ഇടപെടൽ സഹായിച്ചുവെന്നാണ് ട്രംപിന്റെ അവകാശവാദം. ഇന്നലെ ഓവൽ ഓഫീസിൽ ഇലോൺ മസ്കിനൊപ്പം മാധ്യമങ്ങളോടു സംസാരിക്കുന്പോഴായിരുന്നു ഇന്ത്യ-പാക് വിഷയത്തിൽ ട്രംപിന്റെ പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം അമേരിക്ക തടഞ്ഞു. അതൊരു ആണവ ദുരന്തമായി മാറുമായിരുന്നുവെന്നു വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു. പരസ്പരം വെടിയുതിർക്കുകയും ആണവായുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുള്ളവരുമായി അമേരിക്കയ്ക്കു വ്യാപാരം നടത്താനാവില്ല. ഇരു രാജ്യങ്ങളുടെയും സഹകരണസന്നദ്ധതയെ ട്രംപ് പ്രശംസിച്ചു. ആഗോള സംഘർഷങ്ങൾ തടയുന്നതിൽ അമേരിക്കയുടെ വിശാലമായ പങ്കിനെ ഊന്നിപ്പറയുകയും ചെയ്തു ട്രംപ്. അതേസമയം, മൂന്നാം കക്ഷി മധ്യസ്ഥതയെക്കുറിച്ചുള്ള അവകാശവാദത്തെ ഇന്ത്യ മുന്‍പും നിരസിച്ചിട്ടുണ്ട്.
Read More