വത്തിക്കാൻ സിറ്റി: വത്തിക്കാൻ ജീവനക്കാർക്ക് 500 യൂറോയുടെ (ഏകദേശം 48,255 രൂപ) ‘കോൺക്ലേവ് ബോണസ്’ നൽകി ലെയോ പതിനാലാമൻ മാർപാപ്പ. റോമൻ കൂരിയയിലും വത്തിക്കാൻ മ്യൂസിയങ്ങൾ, വത്തിക്കാൻ ഫാർമസി, വത്തിക്കാൻ ലൈബ്രറി, വത്തിക്കാൻ മീഡിയ തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഏകദേശം 5,000 ജീവനക്കാർക്ക് ജൂണിലെ ശമ്പളത്തിൽ ഈ തുക അധികമായി ലഭിക്കും. മാർപാപ്പമാർ പുതുതായി തെരഞ്ഞെടുക്കപ്പെടുമ്പോൾ കോൺക്ലേവ് ബോണസുകൾ വിതരണം ചെയ്യുന്ന പതിവുണ്ട്. ഒരു മാർപാപ്പയുടെ മരണത്തെത്തുടർന്നുള്ള ആഴ്ചകളിൽ പുതിയ ഒരാളെ തെരഞ്ഞെടുക്കുന്നതുവരെ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്ത ജീവനക്കാരോടുള്ള നന്ദിപ്രകടനമായിട്ടാണ് ഇതിനെ കാണുന്നത്. ലെയോ മാർപാപ്പ നൽകുന്ന ഈ ബോണസ് വത്തിക്കാനിലെ വസ്ത്രശാലകൾ, ഗ്യാസ് സ്റ്റേഷനുകൾ, പോസ്റ്റ് ഓഫീസ് എന്നിവയിൽ ജോലി ചെയ്യുന്നവർക്കും ലഭ്യമാകും. 2013ൽ ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ പാരമ്പര്യമായി നൽകിവന്നിരുന്ന ‘കോൺക്ലേവ് ബോണസ്’ താത്കാലികമായി നിർത്തിവച്ചിരുന്നു. പകരം, കൂടുതൽ ആവശ്യമുള്ള…
Read MoreCategory: NRI
പാക് ചാരന്മാർക്ക് ഇന്ത്യൻ സിം കാർഡുകൾ വിതരണംചെയ്ത രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
ന്യൂഡൽഹി: പാക് ചാരന്മാർക്ക് ഇന്ത്യൻ സിം കാർഡുകൾ വിതരണം ചെയ്ത രാജസ്ഥാൻ സ്വദേശിയായ കാസിം (34) എന്നയാളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. 2024ലും 2025ലും പാക്കിസ്ഥാൻ സന്ദർശിച്ച ഇയാൾ, സന്ദർശനവേളയിൽ പാക്കിസ്ഥാൻ ചാര ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ഗംഗോറ ഗ്രാമവാസിയായ കാസിം നിലവിൽ റിമാൻഡിലാണ്.
Read Moreഭീകരർക്കൊപ്പം വേദി പങ്കിട്ട് പാക് മന്ത്രിമാർ: ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ കമാൻഡർമാരുമായി പാക്കിസ്ഥാനിലെ മന്ത്രിമാർ വേദി പങ്കിടുന്ന ചിത്രം പുറത്ത്. പഞ്ചാബ് പ്രവിശ്യയിലെ കസൂർ ജില്ലയിൽ മേയ് 28ന് നടന്ന ഒരു പരിപാടിയിലാണു പാക്കിസ്ഥാനിലെ ഫെഡറൽ, പഞ്ചാബ് സർക്കാരുകളിലെ മുതിർന്ന മന്ത്രിമാർ തീവ്രവാദികളുമായി വേദി പങ്കിട്ടത്. ലഷ്കർ ബന്ധമുള്ള തീവ്രവാദികളായ സെയ്ഫുള്ള കസൂരി, തൽഹ സയീദ് (ഹാഫിസ് സയീദിന്റെ മകൻ), അമീർ ഹംസ തുടങ്ങിയവർക്കൊപ്പമാണു മന്ത്രിമാരുള്ളത്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെയും മറിയം നവാസിന്റെയും വിശ്വസ്തരായ ഭക്ഷ്യമന്ത്രി മാലിക് റഷീദ് അഹമ്മദ് ഖാനും പഞ്ചാബ് അസംബ്ലി സ്പീക്കർ മാലിക് മുഹമ്മദ് അഹമ്മദ് ഖാനും ചിത്രത്തിലുണ്ട്. പാക്കിസ്ഥാനെ പ്രതിരോധിക്കുന്നതിൽ ഭീകരരുടെ പങ്കിനെ പുകഴ്ത്തിയായിരുന്നു മന്ത്രിമാരുടെ പ്രസംഗങ്ങൾ എന്നാണു റിപ്പോർട്ട്. ഹാഫിസ് സയീദ്, സൈഫുള്ള കസൂരി തുടങ്ങിയവർ പാക്കിസ്ഥാൻ ജനതയെ പ്രതിനിധീകരിക്കുന്നതായി മന്ത്രി മാലിക് റഷീദ് വേദിയിൽ പ്രഖ്യാപിച്ചു. തീവ്രവാദികളെ ദേശീയ വ്യക്തിത്വവുമായി തുലനം…
Read Moreകുവൈത്തിൽനിന്ന് 2,700 പ്രവാസികളെ നാടുകടത്തി
കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങൾക്ക് ഒരു മാസത്തിനിടെ കുവൈത്തിൽനിന്ന് 2,700 പ്രവാസികളെ നാടുകടത്തി. റെസിഡൻസി നിയമം ലംഘിച്ചതായി തെളിയിക്കപ്പെട്ടവർ, നിയമവിരുദ്ധ തൊഴിലാളികൾ, മൂന്നാം കക്ഷികൾക്കായി ജോലി ചെയ്യുന്നവർ തുടങ്ങിയവരെയാണു നാടുകടത്തിയത്. ജോലിയെയും താമസത്തെയും നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതിന്റെ ഉത്തരവാദിത്വം ജീവനക്കാരനും തൊഴിലുടമയ്ക്കും ബാധകമാണെന്നു തൊഴിൽ മന്ത്രാലയം അറിയിച്ചു.
Read Moreകപ്പിത്താന് ഉറങ്ങിപ്പോയി; പടുകൂറ്റന്‍ ചരക്കുകപ്പല്‍ തീരത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി
നോർവേ: വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർമാർ ഉറങ്ങുന്നതും അപകടങ്ങൾ ഉണ്ടാകുന്നതും പതിവു സംഭവങ്ങളാണ്. വിമാനയാത്രയ്ക്കിടെ പൈലറ്റുമാര്‍ ഉറങ്ങിപ്പോകുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കപ്പിത്താന് ഉറങ്ങിയതു കാരണം പടുകൂറ്റന്‍ ചരക്കുകപ്പല്‍ അപകടത്തിൽപ്പെട്ട വാർത്തയാണു പുതുതായി പുറത്തുവന്നിരിക്കുന്നത്. കപ്പൽ നിയന്ത്രണം തെറ്റി കടൽത്തീരത്തെ ഒരു വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. നോർവേ തീരത്താണു സംഭവം. 135 മീറ്റർ നീളമുള്ള എന്‍സിഎല്‍ സാൾട്ടന്‍ എന്ന ചരക്ക് കപ്പല്‍ ആണ് അപകടത്തിൽപ്പെട്ടത്. നോർവേ തീരത്ത് മരത്തില്‍ തീർത്ത ജോഹാന്‍ ഹെല്‍ബാര്‍ഗ് എന്നയാളുടെ വീട്ടു മറ്റത്തേക്കാണു കപ്പൽ ഇടിച്ചുകയറിയത്. ആർക്കും പരിക്കില്ല. അപകടം നടക്കുമ്പോൾ കപ്പലിന്റെ സെക്കൻഡ് ഓഫീസറും വാച്ച് കീപ്പറുമായിരുന്ന 30 കാരനായ യുക്രേനിയന്‍ യുവാവിനെ അന്വേഷണത്തിന്റെ ഭാഗമായി നോർവീജിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റയ്ക്കുള്ള ഡ്യൂട്ടിക്കിടെ ഉറങ്ങിപ്പോയെന്നാണ് ഇയാൾ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്. കപ്പലിലെ ഷിഫ്റ്റ് സമ്പദ്രായവും വാച്ച് കീപ്പറുടെ ജോലിക്രമവും അന്വേഷണ പരിധിയില്‍ വരുമെന്നു പോലീസ്…
Read Moreഅച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിയ കുഞ്ഞിനെ വളർത്തുനായ കൊന്നു; ദാരുണസംഭവം ന്യൂയോർക്കിൽ, നായ കസ്റ്റഡിയിൽ
വാഷിംഗ്ടൺ: ന്യൂയോർക്കിൽ രക്ഷിതാക്കൾക്കൊപ്പം കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഒരുമാസം പ്രായമുള്ള കുഞ്ഞിനെ വളർത്തുനായ കടിച്ചു കൊന്നു. ലോങ് ഐലൻഡ് സിറ്റിയിലെ 12-ാം സ്ട്രീറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞ് ഉറങ്ങുന്ന സമയത്ത് അക്രമാസക്തനായ ജർമൻ ഷെപ്പേർഡ്-പിറ്റ് ബുൾ സങ്കരയിനത്തിൽപ്പെട്ട നായ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. അതിദാരുണമായ സംഭവത്തിൽ അനിമൽ കൺട്രോൾ വിഭാഗം നായയെ കസ്റ്റഡിയിലെടുത്തു. മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.
Read Moreനൈജീരിയയിൽ ഭീകരാക്രമണം; മരണം 44 ആയി
അബുജ: മധ്യ നൈജീരിയയിൽ ഫുലാനി ഭീകരരുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. ബെന്യു സംസ്ഥാനത്ത് വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായിരുന്നു ആക്രമണം. അഹുമേ ഓണ്ടോന ഗ്രാമങ്ങളിൽ 34 പേരും ശനിയാഴ്ച പത്തു പേരുമാണു മരിച്ചത്. രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളും മരിച്ചു. നിരവധി വീടുകളും കൃഷിയിടങ്ങളും അക്രമകാരികൾ നശിപ്പിച്ചു. മുസ്ലിം നാടോടി ഗോത്രവർഗക്കാരായ ഫുലാനികൾ കർഷകരായ ഗ്രാമീണർക്കുനേരേ സ്ഥിരമായി ആക്രമണങ്ങൾ നടത്താറുണ്ട്. ക്രൈവസ്ത വിഭാഗക്കാരാണ് ആക്രമണങ്ങൾക്ക് ഇരയാകുന്നവരിലധികവും.
Read Moreപാക്കിസ്ഥാനെ വീണ്ടും ഭീകരവിരുദ്ധ നിരീക്ഷണപ്പട്ടികയിലാക്കാൻ ഇന്ത്യ
ന്യൂഡൽഹി: ഭീകരതയെ പിന്തുണയ്ക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന പാക്കിസ്ഥാനെ വീണ്ടും ഭീകരവിരുദ്ധ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗോള നിരീക്ഷണ സംഘത്തോട് ആവശ്യപ്പെടാൻ ഇന്ത്യ. ഇതിനാവശ്യമായ തെളിവുകൾ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് (എഫ്എടിഎഫ്) ഇന്ത്യ സമർപ്പിക്കും. മുൻപ് പാക്കിസ്ഥാനെ ഭീകരവിരുദ്ധ നിരീക്ഷണ പട്ടികയില്‍ പെടുത്തിയിരുന്നെങ്കിലും 2022 ഒക്ടോബറിൽ നീക്കം ചെയ്തിരുന്നു. അതിനുശേഷവും തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണു പാക്കിസ്ഥാൻ സ്വീകരിക്കുന്നതെന്ന് ആഗോള നിരീക്ഷണ സംഘത്തിനു മുൻപാകെ ഇന്ത്യ തെളിവുകൾ സഹിതം വിശദീകരിക്കും. ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര സംഘടനകൾക്ക് പാക്കിസ്ഥാൻ നൽകുന്ന പിന്തുണ തെളിയിക്കുന്ന സാമ്പത്തിക രേഖകൾ, ഇന്റലിജൻസ് റിപ്പോർട്ടുകൾ, അന്താരാഷ്ട്ര വിവരങ്ങൾ എന്നിവയാണ് വരാനിരിക്കുന്ന എഫ്എടിഎഫ് യോഗത്തിൽ ഇന്ത്യ അവതരിപ്പിക്കുക. പാക്കിസ്ഥാനുള്ള സഹായം പുനഃപരിശോധിക്കാൻ അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreമനുഷ്യ അസ്ഥികൾ ചേർത്ത് നിർമിക്കുന്ന ലഹരിമരുന്നുമായി ഫ്ലൈറ്റ് അറ്റൻഡർ പിടിയിൽ
കൊളംബോ: മനുഷ്യ അസ്ഥികൾ ചേർത്ത് നിർമിച്ച മാരകമായ സിന്തറ്റിക് മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് 21കാരിയായ ഫ്ലൈറ്റ് അറ്റൻഡർ റിമാൻഡിൽ. ലണ്ടൻ സ്വദേശിനിയായ ഷാർലറ്റ് മെയ് ലീ ആണു റിമാൻഡിലായത്. ഈ മാസം ആദ്യം ശ്രീലങ്കയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽനിന്നാണ് ഇവരെ പിടികൂടിയത്. പശ്ചിമാഫ്രിക്കയിൽ ഉത്പാദിപ്പിക്കുന്ന “കുഷ്” എന്ന അതിമാരക മയക്കു മരുന്ന് നിറച്ച സ്യൂട്ട്കേസുകൾ ഇവരിൽനിന്നു കണ്ടെത്തിയിരുന്നു. 28 കോടി രൂപ വിലമതിക്കുന്ന കുഷ് ആണ് സ്യൂട്ട്കേസിൽനിന്നു പിടിച്ചെടുത്തത്. ഇതെങ്ങനെ സ്യൂട്ട്കേസിൽ വന്നുവെന്ന് തനിക്ക് അറിയില്ലെന്നാണ് ഷാർലറ്റ് മെയ് ലീ വാദിച്ചത്. നിലവിൽ യുവതി കൊളംബോയിലുള്ള ജയിലിൽ കഴിയുകയാണ്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. വിവിധതരം വിഷവസ്തുക്കളിൽനിന്നാണ് കുഷ് നിർമിക്കുന്നത്. അതിന്റെ പ്രധാന ചേരുവകളിൽ ഒന്ന് മനുഷ്യന്റെ അസ്ഥി പൊടിച്ചതാണ്. ഏഴ് വർഷം മുമ്പ് പശ്ചിമാഫ്രിക്കയിലാണ് കുഷ് ആദ്യമായി കണ്ടെത്തിയത്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഒരു…
Read Moreസ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ ഒന്‍പതാം വിക്ഷേപണവും ലക്ഷ്യത്തിലെത്തിയില്ല
വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യം കണ്ടില്ല. ഇന്ത്യന്‍ സമയം ഇന്നു പുലർച്ചെ അഞ്ചിന് സൗത്ത് ടെക്സസിലെ ബോക്കാ ചിക്കയിലുള്ള സ്റ്റാര്ബേസില്നിന്നു കുതിച്ചുയര്‍ന്ന സ്റ്റാര്‍ഷിപ്പ്, ലക്ഷ്യത്തിൽ എത്തും മുൻപ് തകർന്നെന്ന് സ്പേസ് എക്സ് അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് സ്റ്റാര്‍ഷിപ്പ് പതിച്ചത്. ലാന്‍ഡിംഗിനു മുമ്പ് നിയന്ത്രണം നഷ്ടപ്പെടുകയാണെന്നും ഇന്ധന ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സ്പേസ് എക്സ് വ്യക്തമാക്കി. അതേസമയം ഇത് തിരിച്ചടി അല്ലെന്നും വിക്ഷേപണം സുഗമമായിരുന്നുവെന്നും സ്പേസ് എക്സ് പറഞ്ഞു. 2025 ജനുവരിയില്‍ നടന്ന ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണവും മാര്‍ച്ച് ആറിനെ എട്ടാം പരീക്ഷണവും സ്പേസ് എക്സിന് വിജയിപ്പിക്കാനായിരുന്നില്ല. മനുഷ്യന് ഇതുവരെ നിര്‍മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ആകെ ഉയരം. പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ്…
Read More