ലോസ് ആഞ്ചലസ്: പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസിൽ ആരംഭിച്ച പ്രക്ഷോഭം അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കു പടരുന്നു. തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ഫിലാഡെൽഫിയ, അറ്റ്ലാന്റ, ഓസ്റ്റിൻ എന്നീ വൻ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനങ്ങളുണ്ടായി. ലോസ് ആഞ്ചലസിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വകുപ്പ് റെയ്ഡ് നടത്തുന്നതിലുള്ള പ്രതിഷേധം തുടർച്ചയായ അഞ്ചാം ദിനമായ ചൊവ്വാഴ്ചയും തുടർന്നു. അക്രമവും കൊള്ളയും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നഗരഹൃദയത്തിലെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ മേയർ കാരെൻ ബാസ് ചൊവ്വാഴ്ച രാത്രി മുതൽ അനിശ്ചിത കാലത്തേക്കു കർഫ്യൂ പ്രഖ്യപിച്ചു. കർഫ്യൂ പാലിക്കാൻ തയാറാകാതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക് നഗരത്തിലെ പ്രകടനത്തിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു. ലോസ് ആഞ്ചലസിലേതു പോലുള്ള പ്രതിഷേധം ന്യൂയോർക്കിൽ…
Read MoreCategory: NRI
യുകെയിൽനിന്നു നാടുകടത്തുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ യുവാവ് പിടിയിൽ
ലണ്ടൻ: യുകെയിൽനിന്നു നാടുകടത്തുന്നതിനിടെ വിമാനത്താവളത്തിലെ റൺവേയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യക്കാരനായ യുവാവ് പിടിയിൽ. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്ത്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഒരു വാണിജ്യ വിമാനത്തിൽ കയറുന്നതിന് മുമ്പ് യുവാവ് റൺവേയിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചു. യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതും വിമാനത്താവള ജീവനക്കാർ പിന്തുടർന്നു പിടികൂടുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിനെ പിന്നീട് വിമാനത്തിൽ തിരികെ കയറ്റി. പ്രശ്നം വേഗത്തിൽ പരിഹരിച്ചതായി വിമാനത്താവള വക്താവ് പറഞ്ഞു.
Read Moreകുടിയേറ്റ പ്രക്ഷോഭം; സമരക്കാർക്കെതിരേ കലാപനിയമം ഉപയോഗിക്കുമെന്നു ട്രംപ്
ലോസ് ആഞ്ചലസ്: അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെയുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്ട് (കലാപം അടിച്ചമർത്താൻ സായുധ സേനയെ ഉപയോഗിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം) തീർച്ചയായും ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘രാജ്യത്തെ വെറുക്കുന്നവരാണ് അവർ. സുരക്ഷാ സേനയെ എതിർക്കാൻ ശ്രമിച്ചാൽ കടുത്ത രീതിയിൽ തന്നെ നേരിടും’ – ട്രംപ് താക്കീത് നൽകി. പ്രക്ഷോഭം തുടരുന്ന ലോസ് ആഞ്ചലസിൽ, കരയിലും വെള്ളത്തിലും ഒരുപോലെ യുദ്ധം ചെയ്യാൻ കഴിവുള്ള കമാൻഡോ വിഭാഗത്തെ വിന്യസിച്ച നടപടിയെ ട്രംപ് ന്യായീകരിച്ചു. നാഷണൽ ഗാർഡുകളെ നിയോഗിച്ചതിനെതിരെ കലിഫോർണിയ കേസ് ഫയൽ ചെയ്തിരുന്നു. ആറു പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാന ഗവർണറുടെ അനുമതിയില്ലാതെ ഇത്തരമൊരു നടപടിക്ക് യുഎസ് പ്രസിഡന്റ് ഉത്തരവിടുന്നത്.
Read Moreപാക്കിസ്ഥാനെ “ടെററിസ്ഥാൻ” എന്ന് വിളിച്ച് എസ്. ജയശങ്കർ
ബ്രസൽസ്: പാക്കിസ്ഥാൻ ഭീകരരാജ്യമാണെന്നു കുറ്റപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. പാക്കിസ്ഥാൻ എന്നല്ല, “ടെററിസ്ഥാൻ” എന്നാണു പാക്കിസ്ഥാനെ വിളിക്കേണ്ടതെന്ന് ജയശങ്കർ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം തീവ്രവാദത്തോടും ആണവ ബ്ലാക്ക്മെയിലിനോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരാഴ്ച നീണ്ടുനിൽക്കുന്ന യൂറോപ്പ് പര്യടനത്തിനിടെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ എത്തിയതായിരുന്നു വിദേശകാര്യമന്ത്രി. ബെൽജിയത്തിനു പുറമെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും ജയശങ്കർ ചർച്ചകൾ നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാട് വീണ്ടും ഉറപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണു സന്ദർശനം.
Read Moreജപ്പാനിൽ അമേരിക്കയുടെ വ്യോമതാവളത്തിൽ പൊട്ടിത്തെറി: നാലു സൈനികർക്ക് പരിക്ക്
ടോക്യോ: ജപ്പാനിൽ അമേരിക്കയുടെ വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ യുഎസ് വ്യോമതാവളത്തിലാണ് സ്ഫോടനം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഒകിനാവ പ്രിഫെക്ചറൽ സർക്കാരിന്റെ കീഴിലുള്ള കഡേന വ്യോമതാവളത്തിലെ ആയുധസംഭരണ ശാലയിലാണ് സ്ഫോടനം നടന്നതെന്ന് യുഎസ് വ്യോമസേന വ്യക്തമാക്കി. രണ്ടാം ലോകയുദ്ധകാലത്ത് പൊട്ടാതെകിടന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കും മുൻപ് സൂക്ഷിക്കുന്ന സ്ഥലമാണിത്. സൈനികർ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. നൂറുകണക്കിന് ടൺ ബോംബ് ഒകിനാവയിലും പരിസരത്തുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിക്കതും യുഎസ് സൈന്യം ജപ്പാനിൽ ഇട്ടവയാണ്. ഏകദേശം 1856 ടൺ ബോംബുകൾ പൊട്ടാതെ ഇവിടെ കിടപ്പുണ്ടെന്നാണ് കരുതുന്നത്.
Read Moreആറ് യാത്രക്കാരുമായി സ്വകാര്യവിമാനം കടലിൽ തകർന്നുവീണു
കാലിഫോർണിയ: ആറ് യാത്രക്കാരുമായി പോയ സ്വകാര്യവിമാനം കടലിൽ തകർന്നുവീണു. കാലിഫോർണിയയിലെ സാൻ ഡീഗോ തീരത്തിനു സമീപം പസഫിക് സമുദ്രത്തിലാണ് ഇരട്ട എഞ്ചിൻ വിമാനമായ സെസ്ന 414 വിമാനം തകർന്നു വീണത്. വിമാനം വീണ ഭാഗത്ത് കടലിന് 200 അടിയോളം താഴ്ചയുണ്ട്. ആരെയും കണ്ടെത്താനായിട്ടില്ല. യുഎസ് കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തിവരുന്നു. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല. \വിറ്റാമിനുകളുടെയും പോഷക സപ്ലിമെന്റുകളുടെയും നിർമാതാക്കളായ ഒപ്രൈമൽ ഹെൽത്ത് സിസ്റ്റംസിന്റേതാണു വിമാനമെന്നാണു റിപ്പോർട്ടുകൾ. മൂടൽമഞ്ഞുള്ള കാലാവസ്ഥയ്ക്കിടയിൽ സാൻ ഡീഗോ പരിസരത്ത് സെസ്ന വിമാനം തകർന്ന് ആറ് പേർ കൊല്ലപ്പെട്ടതിന് ആഴ്ചകൾക്കുള്ളിലാണു മറ്റൊരു അപകടം.
Read Moreബോംബ് ഭീഷണി; ഗൾഫ് എയർ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഗൾഫ് എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണ്. വിമാനത്തിൽ പിന്നീടു നടത്തിയ തെരച്ചിലിൽ അസാധാരണമായതൊന്നും കണ്ടെത്തിയില്ലെന്നാണു വിവരം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഷെഡ്യൂൾ ചെയ്ത മറ്റ് വിമാന സർവീസുകളെ സംഭവം ബാധിച്ചിട്ടില്ല.
Read Moreദുബായിയിൽനിന്നെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
ഉഴവൂർ: നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. അരീക്കര വട്ടപുഴ കാവിൽ അരുൺ ഗോപി (29)യാണു മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെ ഉഴവൂർ ഇടക്കോലി ജംഗ്ഷനിലാണ് അപകടം. സംസ്കാരം പിന്നീട്. ദുബായിൽ കുടുംബസമേതം ജോലിചെയ്യുന്ന അരുൺ കഴിഞ്ഞ ആഴ്ചയാണു നാട്ടിലെത്തിയത്. ഭാര്യയെ ഇന്നലെ ദുബായിയിലേക്കു യാത്രയാക്കി വീട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു അപകടം. ദുബായിലേക്കു മടങ്ങാനിരിക്കുകയായിരുന്നു അരുൺ.
Read Moreസുനിത വില്യംസിന്റെ ആദ്യ മെഴുകുപ്രതിമ ഇന്ത്യയിൽ
കോൽക്കത്ത: അമേരിക്കൻ ബഹിരാകാശ യാത്രികയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിന്റെ ആദ്യ മെഴുകുപ്രതിമ ഇന്ത്യയിൽ. ശിൽപി സുശാന്ത റേയാണു പ്രതിമ നിർമിച്ചത്. ബംഗാൾ അസൻസോളിലെ റേയുടെ മ്യൂസിയത്തിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. യുഎസിൽ നിന്നെത്തിച്ച വസ്ത്രങ്ങളാണു പ്രതിമയിൽ ഉപയോഗിച്ചത്. ഒന്നര മാസത്തോളം സമയമെടുത്താണ് സുനിതയുടെ മെഴുകുപ്രതിമ തയാറാക്കിയത്. സുശാന്ത റേയുടെ അസൻസോളിലെ മെഴുക് മ്യൂസിയം ഏറെ പ്രശസ്തമാണ്. കോൽക്കത്തയിലെ മദർ വാക്സ് മ്യൂസിയത്തിലും ജയ്പുരിലെ വാക്സ് മ്യൂസിയത്തിലും റേ നിർമിച്ച പ്രതിമകളുണ്ട്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ലതാ മങ്കേഷ്കർ, നേതാജി സുഭാഷ് ചന്ദ്ര ബോസ്, മമത ബാനർജി തുടങ്ങിയ പ്രമുഖരുടെ മെഴുക് പ്രതിമകൾ അസൻസോളിലെ മെഴുകു മ്യൂസിയത്തിൽ ഉണ്ട്. കൂടാതെ നിരവധി ദേശീയ, അന്തർദേശീയ കായിക താരങ്ങളുടെ പ്രതിമകളും ഇവിടെ ഉണ്ട്.
Read Moreമഹാത്മാ ഗാന്ധിയുടെ എണ്ണച്ചായ ചിത്രം ലേലത്തിന്
ലണ്ടൻ: ഗാന്ധിജിയുടെ അത്യപൂർവ എണ്ണച്ചായ ചിത്രം ലേലത്തിനെത്തുന്നു. ക്ലെയർ ലെയ്റ്റൺ എന്ന ബ്രിട്ടീഷ് ചിത്രകാരി വരച്ച ചിത്രമാണിത്. ബ്രിട്ടനിലെ ബോൺഹാംസ് കന്പനിയാണ് അടുത്ത മാസം ലേലത്തിനു വയ്ക്കുന്നത്. ഗാന്ധിജിയുടെ ഏക പോർട്രെയിറ്റ് ഓയിൽ പെയിന്റിംഗാണിത്. 1931ൽ രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ എത്തിയപ്പോഴാണു ചിത്രം പൂർത്തിയാക്കിയത്. സ്വാതന്ത്ര്യസമരത്തെ പിന്തുണച്ചിരുന്ന ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഹെന്റി നോയൽ ബ്രെയ്ൽസ്ഫോർഡ് ആണ് ക്ലെയർ ലെയ്റ്റണെ ഗാന്ധിജിക്കു പരിചയപ്പെടുത്തിയത്. അതേ വർഷംതന്നെ ലണ്ടനിലെ ആൽബനി ഗാലറിയിൽ ഈ ചിത്രം ക്ലെയർ പ്രദർശിപ്പിച്ചിരുന്നു. ഗാന്ധിജി കണാനെത്തിയില്ലെങ്കിലും സരോജിനി നായിഡു അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കൾ വന്നിരുന്നു. 1989 ൽ മരിക്കുന്നതുവരെ ക്ലെയർ സൂക്ഷിച്ച ചിത്രം തുടർന്ന് കുടുംബത്തിനു ലഭിച്ചു. എഴുപതുകളിൽ അമേരിക്കയിൽ പ്രദർശനത്തിനു വച്ച ചിത്രം ഒരു ഹിന്ദു തീവ്രവാദി കത്തിയുപയോഗിച്ചു കുത്തിക്കീറാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.
Read More