റിയാദ്: ഇസ് ലാമിക രാജ്യമായ സൗദി അറേബ്യ 73 വർഷത്തിനുശേഷം മദ്യം വിൽക്കുന്നതിനും കുടിക്കുന്നതിനുമുള്ള നിരോധനം നീക്കുന്നു. എക്സ്പോ 2030, ഫിഫ ലോകകപ്പ് 2034 തുടങ്ങിയ അന്താരാഷ്ട്ര പരിപാടികൾക്കായി തയാറെടുക്കുന്ന രാജ്യം, 2026 മുതൽ രാജ്യത്ത് മദ്യത്തിന്റെ നിയന്ത്രിത വാങ്ങലും വിൽപ്പനയും അനുവദിച്ചുകൊണ്ട് മദ്യനിരോധനം പിൻവലിക്കാനാണു തീരുമാനം. ബിയർ, വൈൻ, സൈഡർ തുടങ്ങിയ ലഹരിപാനീയങ്ങൾ മാത്രമേ വിൽക്കാൻ അനുവദിക്കൂ. ഉയർന്ന അളവിൽ മദ്യം അടങ്ങിയ പാനീയങ്ങളുടെ വിൽപ്പന ഇപ്പോൾ ഉണ്ടാകില്ല. ഇതോടൊപ്പം, വീടുകളിലോ കടകളിലോ പൊതു സ്ഥലങ്ങളിലോ മദ്യം അനുവദിക്കില്ല. വ്യക്തിഗത മദ്യ ഉത്പാദനത്തിനും വിലക്കുണ്ടാകും. ആഡംബര ഹോട്ടലുകൾ, റിസോർട്ടുകൾ, വിനോദസഞ്ചാരികൾക്ക് ഭക്ഷണം നൽകുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളമുള്ള 600 സ്ഥലങ്ങളിലാണ് വൈൻ വിൽപ്പന അനുവദിക്കുക. സൗദി അറേബ്യ പുതുതായി നിർമിച്ച നിയോം നഗരം, സിൻഡാല, റെഡ് സീ പ്രോജക്റ്റ് എന്നിവിടങ്ങളിൽ മദ്യവിൽപ്പന അനുവദിക്കും.
Read MoreCategory: NRI
ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയാറെന്നു പാക് പ്രധാനമന്ത്രി
ടെഹ്റാൻ: ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് പാക്കിസ്ഥാൻ തയാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. കാഷ്മീർ, ഭീകരവാദം, ജലവിതരണത്തിലെ തർക്കം, വ്യാപാരം എന്നിവയിൽ ചർച്ചയാകാം. ചർച്ചയ്ക്ക് ഇന്ത്യ തയാറായാൽ പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമായി മാറുന്നത് കാണിച്ചുതരാമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇറാൻ സന്ദർശനത്തിനിടെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ഷഹബാസ് ഷരീഫ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാൻ ഭീകരപ്രവർത്തനത്തിന് സഹായം നൽകുന്നത് ബോധ്യപ്പെടുത്താൻ ഇന്ത്യൻ പ്രതിനിധി സംഘങ്ങൾ വിവിധ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ ഈ നീക്കത്തിന് രാജ്യാന്തര തലത്തിൽ വലിയ സ്വീകാര്യത ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രതികരണം. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിലടക്കമുള്ള പാക്കിസ്ഥാൻ ഭീകരത ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായി അമേരിക്കൻ പിന്തുണ ഉറപ്പിക്കാൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്നു ന്യൂയോർക്കിലെത്തും. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ തകർത്തശേഷം ഇന്ത്യ-അമേരിക്ക ബന്ധത്തിൽ കാണുന്ന ആശയക്കുഴപ്പം പരിഹരിക്കാൻ വിദേശകാര്യ…
Read More“ഭീകരപ്രവർത്തനം തുടർന്നാൽ പാക്കിസ്ഥാനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് മനോജ് സിൻഹ
ശ്രീനഗർ: ഇന്ത്യക്കെതിരേ ഇനിയും ഭീകരപ്രവർത്തനം തുടർന്നാൽ പാക്കിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കുമെന്ന് ജമ്മു കാഷ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ജമ്മു സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനു കനത്ത താക്കീതാണ് ഇന്ത്യ നൽകിയത്. ഇതിൽ പാഠം പഠിക്കാതെ ഇനിയും ഭീകരപ്രവർത്തനം തുടർന്നാൽ പാക്കിസ്ഥാൻ എന്ന രാജ്യംതന്നെ നിലനിൽക്കില്ലെന്നും മനോജ് സിൻഹ പറഞ്ഞു. പാക്കിസ്ഥാനിലെവിടെ വേണമെങ്കിലും ആക്രമിക്കാനുള്ള ആയുധശേഷി ഇന്ത്യക്കുണ്ട്. പാക്കിസ്ഥാന്റെ ഏതാക്രമണത്തെയും ചെറുക്കാനും ഇന്ത്യക്കു കഴിയും. ഇന്ത്യയുടെ സൈനികശക്തി ലോകം കണ്ടതാണെന്നും മനോജ് സിൻഹ പറഞ്ഞു.
Read Moreട്രംപ് അയഞ്ഞു: ജൂൺ ഒന്നുമുതൽ തീരുവ നടപ്പാക്കില്ല
വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ജൂൺ ഒന്നു മുതൽ അന്പതു ശതമാനം തീരുവ ചുമത്തുമെന്ന തീരുമാനത്തിൽനിന്ന് തത്കാലം പിന്മാറി അമേരിക്ക. തീരുവ ചുമത്തുന്നത് ജൂലൈ ഒന്പതുവരെ നീട്ടിയതായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റുമായുള്ള ചർച്ചകളിലാണു തീരുവ വിഷയത്തിൽ തീരുമാനം. വ്യാപാര കരാർ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തിലും ധാരണയിലെത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകളിൽ പുരോഗതിയില്ലെന്നും തീരുവ ചുമത്തലുമായി മുന്നോട്ടു പോകുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, അടുത്തമാസം ഒന്നുമുതിൽ തീരുവ ചുമത്തുമെന്ന ധാരണയിൽ യുഎസ് സ്റ്റോക്ക് മാർക്കറ്റ് കുത്തനെ ഇടിഞ്ഞിരുന്നു. യൂറോപ്യൻ ഓഹരി വിപണികളിലും വലിയ നഷ്ടം രേഖപ്പെടുത്തി. രാജ്യത്തിനു പുറത്തു നിർമാണം നടത്തുന്ന ഐഫോൺ, സാംസംഗ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, അമേരിക്കയിലാണ് നിര്മാണമെങ്കില് തീരുവ ചുമത്തില്ലെന്നും ട്രംപ്.
Read Moreഭീകരതയ്ക്കെതിരായ ഇന്ത്യയുടെ യുദ്ധത്തെ പിന്തുണച്ച് ജർമനി
ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നു ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ. യൂറോപ്പ് സന്ദർശനത്തിന്റെ ഭാഗമായി ബെർലിനിൽ എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ജർമൻ മന്ത്രിയുടെ പരാമർശം. 26 സാധാരണക്കാരെ കൂട്ടക്കെലചെയ്ത പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച അദ്ദേഹം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിലവിലെ ധാരണ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. സംഘർഷങ്ങൾ ഉഭയകക്ഷിപരമായി പരിഹരിക്കുന്നതിന് സുസ്ഥിരമായ ചർച്ചയ്ക്ക് ആഹ്വാനവും ചെയ്തു.
Read Moreജർമനിയിൽ റെയിൽവേ സ്റ്റേഷനിൽ കത്തിയാക്രമണം: 17 പേർക്കു കുത്തേറ്റു; 39-കാരി അറസ്റ്റിൽ
ഹംബർഗ്(ജർമനി): ജർമനിയിൽ ഏറെ തിരക്കുള്ള ഹംബർഗ് റെയിൽവേ സ്റ്റേഷനിൽ നടന്ന കത്തി ആക്രമണത്തിൽ 17 പേർക്കു കുത്തേറ്റു. ഇതിൽ ആറു പേരുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ 39കാരിയെ അറസ്റ്റുചെയ്തു. ഇവരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. ആക്രമണത്തിന്റെ പിന്നിലെ കാരണം എന്താണെന്നു വ്യക്തമല്ല. ദിവസം അഞ്ചു ലക്ഷം യാത്രക്കാർ എത്തുന്ന ജർമനിയിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണു ഹംബർഗ്. അടുത്തിടെ ജർമനിയിൽ തീവ്രവാദി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കത്തി ആക്രമണങ്ങൾ നടന്നിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിന് ഇതുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരുന്നു.
Read Moreതീവ്രവാദത്തിലും ചർച്ചയാകാമെന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയുമായി തീവ്രവാദത്തിലടക്കം സൗദി അറേബ്യയിൽ ചർച്ചകൾക്ക് താൽപര്യമറിയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. നിഷ്പക്ഷ വേദിയിൽ ചർച്ചയ്ക്ക് ഇന്ത്യ തയാറായാൽ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ നേതൃത്വത്തിൽ സംഘത്തെ അയയ്ക്കുമെന്നു ഷഹബാസ് ഷരീഫ് പറഞ്ഞു. കാഷ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഊന്നിയാകും ചർച്ചയെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. തീവ്രവാദ വിഷയത്തിൽ പാക്കിസ്ഥാൻ ചർച്ചകൾക്ക് തയാറാകണമെന്നത് ഇന്ത്യയുടെ പ്രധാന ആവശ്യമാണ്. ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് ഇന്ത്യ നൽകിയ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്നു വ്യക്തമാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Read Moreകുവൈത്തിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം; മലയാളികളടക്കം 10 പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫഹാഹീലിലെ ഷോപ്പിംഗ് മാളിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റിൽ സ്ഫോടനം. ഗ്യാസ് ചോർച്ചയെ തുടർന്നാണ് സ്ഫോടനമുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി അഗ്നിശമന വകുപ്പ് അറിയിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ട്. ഫഹാഹീൽ, അഹമ്മദി സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവം കൈകാര്യം ചെയ്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതായും അധികൃതർ അറിയിച്ചു.
Read Moreയുക്രെയ്ൻ സൈനികകേന്ദ്രം റഷ്യ ആക്രമിച്ചു: ആറ് സൈനികർ മരിച്ചു
കീവ്: യുക്രെയ്ന്റെ സൈനിക പരിശീലനകേന്ദ്രത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടു. 10 പേർക്കു പരിക്കേറ്റു. യുക്രെയ്ൻ നാഷണൽ ഗാർഡാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തെത്തുടർന്ന് യൂണിറ്റ് തലവനായ കമാൻഡറെ സൈന്യം സസ്പെൻഡ് ചെയ്തു. യുക്രെയ്ന്റെ വടക്കുകിഴക്കൻ മേഖലയായ സുമി പ്രവിശ്യയിലെ സൈനിക ക്യാമ്പിനു നേർക്കായിരുന്നു ആക്രമണം. 70 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായി റഷ്യ അവകാശപ്പെട്ടു. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് യുക്രെയ്ൻ നാഷണൽ ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച ഫയറിംഗ് റേഞ്ചിൽ പരിശീലനം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
Read Moreപാക്കിസ്ഥാനുവേണ്ടി ചാരവൃത്തി; ചാരവനിത ജ്യോതിയുടെ സുഹൃത്തായ ഒഡീഷ യൂട്യൂബറെക്കുറിച്ച് അന്വേഷണം
പുരി (ഒഡീഷ): പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്രയുമായുള്ള ഒഡീഷ യൂട്യൂബർ പ്രിയങ്ക സേനാപതിയുടെ ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അതിർത്തി കടന്നുള്ള ചാരവൃത്തി ബന്ധങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു നടപടി. പ്രിയങ്കയുടെ ബാങ്ക് ഇടപാടുകളും വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളും പോലീസ് പരിശോധിക്കുകയാണ്. പ്രിയങ്കയുടെ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുരി സന്ദർശിച്ചപ്പോൾ ജ്യോതി താമസിച്ചിരുന്ന ജഗന്നാഥ് ഭക്ത് നിവാസ് ഗസ്റ്റ് ഹൗസിലും പോലീസ് പരിശോധന നടത്തി. ഒരു യുവതിയോടൊപ്പമാണ് ജ്യോതി ഗസ്റ്റ് ഹൗസിലെത്തിയതെന്ന് ജീവനക്കാർ പോലീസിനു മൊഴി കൊടുത്തിട്ടുണ്ട്.തന്റെ മകൾ സോഷ്യൽ മീഡിയ വഴിയാണ് ജ്യോതിയുമായി പരിചയപ്പെട്ടതെന്ന് പ്രയങ്കയുടെ അച്ഛൻ രാജ്കിഷോർ മാധ്യമങ്ങളോടു പറഞ്ഞു. പുരി സന്ദർശന വേളയിൽ ജ്യോതിക്കുവേണ്ട സഹായം ചെയ്തതായും രാജ്കിഷോർ പറഞ്ഞു. പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ…
Read More