വത്തിക്കാൻ ഒരുങ്ങി; ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻ സിറ്റി: പത്രോസിന്‍റെ 267-ാമത് പിൻഗാമിയായി ലെയോ പതിനാലാമൻ മാർപാപ്പ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സ്ഥാനാരോഹണ വിശുദ്ധ കുർബാന ആരംഭിക്കും. മാർപാപ്പ പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്‍റെ കബറിടത്തിങ്കൽ അല്പസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനുശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്‍റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്‍റെ മോതിരവും, ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. വിശുദ്ധ കുർബാനയ്ക്കിടയിൽ ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനുശേഷമായിരിക്കും മാർപാപ്പ പാലിയവും മോതിരവും സ്വീകരിക്കുക. വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള, മെത്രാൻ, വൈദികൻ, ഡീക്കൻ എന്നീ വ്യത്യസ്ത പദവികളിലുള്ള മൂന്നു കർദിനാൾമാരായിരിക്കും ഈ ചടങ്ങ് നിർവഹിക്കുക. മാർപാപ്പയെ പാലിയം അണിയിക്കുക ഡീക്കൻ കർദിനാളായിരിക്കും. തുടർന്ന് പാപ്പായുടെ മേൽ കർത്താവിന്‍റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കർദിനാൾ…

Read More

ഇന്ത്യയ്ക്ക് പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയ്ക്കാൻ പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് പിന്നാലെ വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയ്ക്കാൻ പാക്കിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇക്കാര്യം ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും അതിന്‍റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും ആഗോള നേതാക്കളെ അറിയിക്കുന്നതിനായി ഏഴ് സർവകക്ഷി പ്രതിനിധികളെ പ്രധാന രാജ്യങ്ങളിലേക്ക് അയക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. “ഇന്ന് രാവിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ബന്ധപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദിയിൽ സമാധാനത്തിനായുള്ള പാക്കിസ്ഥാന്‍റെ വാദം അവതരിപ്പിക്കുന്നതിനായി ഒരു പ്രതിനിധി സംഘത്തെ നയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പാക്കിസ്ഥാനെ സേവിക്കാനും പ്രതിജ്ഞാബദ്ധനായി തുടരാനും ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനും എനിക്ക് ബഹുമതി തോന്നുന്നു’- ബിലാവൽ ഭൂട്ടോ ഫേസ്ബുക്കിൽ കുറിച്ചു. എന്നിരുന്നാലും, പാക്കിസ്ഥാൻ സർക്കാരിൽ നിന്ന് ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Read More

വ്യോമത്താവളങ്ങൾ ഇന്ത്യ ആക്രമിച്ചു; സമ്മതിച്ച് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തങ്ങളുടെ വ്യോമത്താവളങ്ങളെ ആക്രമിച്ചുവെന്നു സമ്മതിച്ച് പാക്കിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഇതാദ്യമായാണ് വ്യോമത്താവളങ്ങളിൽ മിസൈൽ പതിച്ചെന്നു പാക്കിസ്ഥാൻ സമ്മതിക്കുന്നത്. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർ ബേസ്, സർഗോദയിലെ പിഎഫ് ബേസ് മുഷറഫ്, ബോളാരി എയർ സ്പേസ്, ജാകോബാബാദിലെ ബേസ് ഷഹബാസ് എന്നിവയാണ് ഇന്ത്യ ആക്രമിച്ച വ്യോമത്താവളങ്ങൾ. മേയ് ഒമ്പതിനും പത്തിനും ഇടയിലുള്ള രാത്രിയിൽ മിലിട്ടറി ജനറൽ അസിം മുനീർ തന്നെ വിളിച്ചെന്നും ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകൾ നൂർ ഖാൻ എയർബേസുകൾ അടക്കമുള്ളവയെ അക്രമിച്ചെന്നും അദ്ദേഹം പറഞ്ഞെന്നും ഇസ്ലാമബാദിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണു ഷഹബാസ് ഷരീഫ് വെളിപ്പെടുത്തിയത്. തിരിച്ചടിക്കും എന്ന ആത്മവിശ്വാസത്തോട് കൂടിയാണു മിലിട്ടറി ജനറൽ ഇക്കാര്യം പറഞ്ഞതെന്നും ഷഹബാദ് ഷെരീഫ് പറയുന്നു.തകർന്നുകിടക്കുന്ന വ്യോമത്താവളങ്ങളുടെ ചിത്രങ്ങൾ ഇന്ത്യ നേരത്തെ പുറത്തുവിട്ടിരുന്നു. വ്യോമത്താവളങ്ങളെ ആക്രമിക്കാൻ ഇന്ത്യ തൊടുത്തുവിട്ടത് 15…

Read More

ബിബിസി ടിവി ചാനലുകൾ സംപ്രേക്ഷണം നിർത്തുന്നു

ലണ്ടൻ: ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസിയുടെ എല്ലാ ചാനലുകളും 2030 കളോടെ സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം ഡേവി. മാധ്യമരംഗത്തെ അധികായരായ ബിബിസിയുടെ പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഒഴിവാക്കി ഇന്‍റർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റുമെന്നാണു പ്രഖ്യാപനം. 2024 ജനുവരി എട്ടു മുതൽ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.1922 ലാണു ബിബിസി സ്ഥാപിതമായത്. 1927ലെ പുതുവത്സര ദിനത്തിൽ പ്രവ‌ർത്തനമാരംഭിച്ചു. 21,000-ത്തിലധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.

Read More

ലെയോ പതിനാലാമൻ മാർപാപ്പ നാളെ സ്ഥാനമേൽക്കും

വത്തിക്കാന്‍ സിറ്റി: പത്രോസിന്‍റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ. പ്രാദേശികസമയം രാവിലെ പത്തിനാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) തിരുക്കർമങ്ങൾ ആരംഭിക്കുക. ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്‍റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്‍റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. വിശുദ്ധ കുർബാനയ്ക്കുശേഷം സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലൂടെ പോപ് മൊബീലിൽ യാത്ര ചെയ്തു മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും. സ്ഥാനാരോഹണച്ചടങ്ങിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കും. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിനു വിശ്വാസികളും വത്തിക്കാനിലെത്തും. അമേരിക്കയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണു ലെയോ പതിനാലാമൻ.

Read More

“ട്രംപ് പറയുന്നത് കാര്യമാക്കേണ്ട’, ഇന്ത്യയോട് “ആപ്പിൾ’

ന്യൂഡൽഹി: ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള ആപ്പിൾ കന്പനിയുടെ തീരുമാനത്തിനെതിരെയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയെ തള്ളി ആപ്പിൾ വക്താക്കൾ. നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ഇന്ത്യൻ സർക്കാരിന് ആപ്പിൾ ഉറപ്പ് നൽകി. ഇന്ത്യയെ ഒരു പ്രധാന നിർമാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യൻ സർക്കാരിന് കമ്പനി ഉറപ്പുനൽകിയെന്ന് സർക്കാർ വൃത്തങ്ങളും സ്ഥിരീകരിച്ചു.ഖത്തറിലെ ദോഹയിൽ നടന്ന ഒരു ബിസിനസ് പരിപാടിക്കിടെ, ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനെതിരേ ആപ്പിൾ സിഇഒ ടിം കുക്കിന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണെന്നും അതിനാൽ വിൽപന ബുദ്ധിമുട്ടാകുമെന്നും ചൂണ്ടിക്കാട്ടിയ ട്രംപ്, ഇന്ത്യയുടെ കാര്യം അവർതന്നെ നോക്കിക്കൊള്ളുമെന്നും പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ താരിഫ് നീക്കത്തെ നേരിടാൻ ഐഫോൺ നിർമാണം ചൈനയിൽനിന്നു മാറ്റി ഇന്ത്യയില്‍ വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതിനിടെയായിരുന്നു ആപ്പിളിന് ട്രംപിന്‍റെ മുന്നറിയിപ്പ്. ആപ്പിളിന്‍റെ അമേരിക്കയിലെ…

Read More

ഇന്ത്യയുടെ കനത്ത തിരിച്ചടിക്കു പിന്നാലെ നരേന്ദ്രമോദിയുമായി ചർച്ചയ്ക്ക് തയാറെന്നു പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുടെ കനത്ത തിരിച്ചടിക്കു പിന്നാലെ ഇന്ത്യയുമായി ഉന്നതതല ചർച്ചകൾക്കു തയാറാണെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താനും തയാറാണെന്നു ഷഹ്ബാസ് ഷെരീഫ് ഒരു വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയശേഷമുണ്ടായ വെടിനിർത്തലിനു പിന്നാലെയാണ് ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, വെടിനിർത്തലിനുശേഷം അതിർത്തികൾ സാധാരണനിലയിലേക്കു വരുമ്പോൾ പരസ്പര വിശ്വാസം കൂട്ടാനുള്ള കൂടുതൽ നടപടി കൈക്കൊള്ളാൻ ഇന്ത്യ-പാക് സേനകൾ ധാരണയിലെത്തി. അതിർത്തിയിലെ തുടർച്ചയായ നിരീക്ഷണവും ജാഗ്രതയും കുറയ്ക്കാൻ ഇത് സഹായകരമാകും. വൈകാതെ ഡിജിഎംഒ തലത്തിൽ കൂടുതൽ നടപടികൾ പ്രഖ്യാപിക്കുമെന്നും സേന വൃത്തങ്ങൾ പറഞ്ഞു.

Read More

യുഎഇയിലേക്ക് തയ്യല്‍ക്കാരെ ആവശ്യമുണ്ട്

ആലപ്പുഴ: ദുബായ് ആസ്ഥാനമായ പ്രമുഖ ഫാഷന്‍ കമ്പനിയിലേക്ക് സ്ത്രീ/പുരുഷ സ്‌കില്‍ഡ് ബ്രൈഡല്‍ വെയര്‍/ഈവനിംഗ് ഗൗണ്‍ ടെയിലേഴ്‌സിനെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ എസ്എസ്എല്‍സി പാസായിരിക്കണം. ബ്രൈഡല്‍ വെയര്‍/ഈവനിംഗ് ഗൗണ്‍ തയ്യലില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ തൊഴില്‍ പരിചയം അനിവാര്യം. പ്രായപരിധി 20-50. ശമ്പളം നൈപുണ്യനില, വേഗത, ഫിനിഷിംഗ് നിലവാരം എന്നിവയെ ആശ്രയിച്ചായിരിക്കും. കൂടാതെ താമസസൗകര്യം, വീസ, താമസ സ്ഥലത്തുനിന്നും ജോലി സ്ഥലത്തേക്കുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, എന്നിവ മേയ് 20നു മുന്പ് recruit @odepc.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. അപേക്ഷകര്‍ ബ്രൈഡല്‍ വെയര്‍/ഈവനിംഗ് ഗൗണ്‍ തയ്യല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടു മിനിറ്റില്‍ കുറയാത്ത വീഡിയോ 9778620460-ല്‍ വാട്ടസ്ആപ് ചെയ്യുകയും വേണം. വിശദ വിവരങ്ങള്‍ www.odepc. kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0471-2329440/41/42/43/45, 9778620460. തെരഞ്ഞെടുപ്പ് സൗജന്യമായതിനാല്‍ സര്‍വീസ് ചാര്‍ജ്…

Read More

സംഘർഷം പരിഹരിക്കണമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക് സംഘർഷം എത്രയുംവേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പ്രശ്‌നം പരിഹരിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലെവിറ്റയും പറഞ്ഞു. “ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ബുധനാഴ്ച പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധിനിവേശ കാഷ്മീരിലെയും (പിഒകെ) ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക നടപടി കൂടുതൽ ശക്തമാകുന്നതിനിടെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്‍റെ പ്രസ്താവന വന്നത്. ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി ശത്രുതയിലാണെന്ന കാര്യം പ്രസിഡന്‍റ് മനസിലാക്കുന്നു. ഇരുരാജ്യത്തിന്‍റെയും നേതാക്കളുമായി അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

Read More

പാക്കിസ്ഥാന് സാമ്പത്തിക പ്രഹരമേൽപ്പിക്കാൻ ഇന്ത്യ; വായ്പ നല്‍കുന്നത് ഐഎംഎഫിൽ എതിർക്കും

ന്യൂഡല്‍ഹി: പാക്കിസ്ഥാന് സാമ്പത്തികമായും പ്രഹരമേൽപ്പിക്കാനൊരുങ്ങി ഇന്ത്യ. ഐഎംഎഫിൽനിന്ന് അടക്കം പാക്കിസ്ഥാന് ലഭിക്കുന്ന സഹായങ്ങൾ തടയാനാണ് ശ്രമം. പാക്കിസ്ഥാന് ഏകദേശം 10,000 കോടി രൂപയിലധികം വായ്പ നല്‍കുന്നത് അവലോകനം ചെയ്യാന്‍ ഇന്ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം. യോഗത്തിൽ ഇന്ത്യ ഇക്കാര്യത്തിൽ എതിർപ്പ് അറിയിക്കും. പാക്കിസ്ഥാന് ലഭിക്കുന്ന വായ്പാതുക പോകുന്നത് ഭീകരസംഘടനകളിലേക്കാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടും. ഇതിന് പുറമെ പാക്കിസ്ഥാനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ ഗ്രേ ലിസ്റ്റില്‍ കൊണ്ടുവരാനും ഇന്ത്യ നീക്കം തുടങ്ങി. ആഗോളതലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാനിലേക്കുളള വിദേശ നിക്ഷേപങ്ങളിലും മൂലധന വരവിലും കടുത്ത നിയന്ത്രണം വരും.

Read More