ഡോണൾഡ് ട്രംപിനു മറുപടി;”ജോ ബൈഡന് കാൻസർ രോഗം കണ്ടെത്തിയത് അടുത്തിടെ’

വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രോസ്റ്റേറ്റ് കാൻസർ രേഗം പൊതുജനങ്ങളിൽനിന്നു മറച്ചുവച്ചെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പരാമർശങ്ങൾക്കു മറുപടിയുമായി ബൈഡന്‍റെ വക്താവ് രംഗത്ത്. 11 വർഷം മുമ്പ് ഈ രോഗത്തിന് പരിശോധന നടത്തിയിരുന്നുവെന്നും എന്നാൽ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയത് അടുത്തിടെയാണെന്നും വക്താവ് പറഞ്ഞു. 2014ലാണ് അവസാനം ബൈഡന് പരിശോധന നടത്തിയത്. അപ്പോൾ രോഗമോ രോഗലക്ഷണമോ കാണിച്ചിരുന്നില്ലെന്നു വക്താവ് വ്യക്തമാക്കി. ബൈഡന്‍റെ രോഗത്തെക്കുറിച്ച് ജനങ്ങളെ നേരത്തെത്തന്നെ അറിയിക്കാമായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ചികിത്സാ ചുമതലയിലുണ്ടായിരുന്ന ഡോക്ടർമാരെക്കുറിച്ച് സംശയമുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

Read More

“ഗാസയിൽ ആക്രമണം നിർത്തൂ’ ഇസ്രയേലിന് മുന്നറിയിപ്പുമായി നിരവധി രാജ്യങ്ങൾ

ജറുസലേം: ഗാസയിൽ ആക്രമണം ഉടൻ നിർത്തിയില്ലെങ്കിൽ ഇസ്രയേലിനെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നു സഖ്യകക്ഷികളായ യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ മുന്നറിയിപ്പു നൽകി. ഗാസയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് വേറെ 22 രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഗാസയിലെ ആക്രമണങ്ങളോടുള്ള പ്രതിഷേധമായി ഇസ്രയേലുമായുള്ള വ്യാപാരചർച്ചകൾ ബ്രിട്ടൻ മരവിപ്പിച്ചു. ഗാസയിലെ ആക്രമണം ഭീതിദമാണെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ പാർലമെന്‍റിൽ പറഞ്ഞു. അടിയന്തര സഹായമെത്തുന്നില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഗാസയിൽ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷികസഹായവിഭാഗം മേധാവി ടോം ഫ്ലെച്ചർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ മാർച്ച് രണ്ടു മുതലാണു ഗാസയിൽ ഇസ്രയേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയത്. അതിനിടെ ഇന്നലെ 100 ട്രക്കുകൾക്കുകൂടി ഗാസയിലേക്ക് പ്രവേശനാനുമതി നൽകിയിട്ടുണ്ട്. അതേസമയം, സ്കൂളിൽ ഉൾപ്പെടെ ഗാസയിലെങ്ങും ഇസ്രയേൽ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളിൽ 60 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.

Read More

മെക്സിക്കോ സിറ്റി മേയറുടെ പേഴ്സണൽ സെക്രട്ടറിയും ഉപദേശകനും വെടിയേറ്റു മരിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റി മേയറുടെ പേഴ്സണൽ സെക്രട്ടറിയും ഉപദേശകനും പട്ടാപ്പകൽ വെടിയേറ്റു കൊല്ലപ്പെട്ടു. മേയർ ക്ലാര ബ്രുഗാഡയുടെ പേഴ്സണൽ സെക്രട്ടറി സിമേന ഗുസ്‌മാനും ഉപദേശകൻ ജോസ് മുനോസുമാണു കൊല്ലപ്പെട്ടത്. തിരക്കേറിയ റോഡിലൂടെ കാറിൽ പോകുന്പോൾ ബൈക്കിൽ എത്തിയവർ ഇരുവരെയും വെടിവച്ച് കൊല്ലുകയായിരുന്നു.അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മേയർ ക്ലാര പറഞ്ഞു. മെക്സിക്കോയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടിയായ മൊറേനയിലെ അംഗമാണ് മേയർ. സംഭവത്തെ പ്രസിഡന്‍റ് ക്ലോഡിയ ഷെയിൻബോം അപലപിച്ചു.

Read More

“ഓപ്പറേഷൻ സിന്ദൂർ തീർന്നിട്ടില്ല; ഹാഫിസ് സയീദിനെ പാക്കിസ്ഥാൻ കൈമാറണം’

ജറുസലേം: പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്കാലികമായി നിർത്തിവച്ചതാണെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ ജെ.പി. സിംഗ്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്മാരിലൊരാളായ തഹാവൂർ ഹുസൈൻ റാണയെ അമേരിക്ക ഇന്ത്യക്കു കൈമാറിയതുപോലെ, കൊടുംഭീകരരായ ഹാഫിസ് സയീദ്, സാജിദ് മിർ, സാക്കിയൂർ റഹ്മാൻ ലഖ്‌വി എന്നിവരെ പാക്കിസ്ഥാൻ കൈമാറണമെന്ന് സിംഗ് ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിലേക്കു നയിച്ച സംഭവങ്ങൾ വിവരിച്ചുകൊണ്ട്, ഇസ്രയേൽ ടിവി ചാനലിനോടു സംസാരിക്കുകയായിരുന്നു സിംഗ്.ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക്കിസ്ഥാനാണെന്ന് ലോകത്തിന് അറിയാം. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ എന്നീ ഭീകരസംഘടനകളാണ് ആക്രമണങ്ങൾക്കു പിന്നിൽ. മുംബൈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ലഷ്‌കർ നേതാക്കൾ ഇപ്പോഴും പാക്കിസ്ഥാനിൽ സൈന്യത്തിന്‍റെ സുരക്ഷയിൽ വിഹരിക്കുകയാണ്. തീവ്രവാദികളെ ഇന്ത്യക്കു കൈമാറണം. അമേരിക്കയ്ക്കു കുറ്റവാളികളെ കൈമാറാൻ കഴിയുമ്പോൾ പാക്കിസ്ഥാന് എന്തുകൊണ്ട് കഴിയുന്നില്ലെന്നും സിംഗ് ചോദിച്ചു.

Read More

മഴ: കണ്ണൂർ-മസ്ക്കറ്റ് വിമാനം വഴിതിരിച്ചുവിട്ടു

മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം ബംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. ഇന്നലെ വൈകുന്നേരം 5.10ന് മസ്ക്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വഴിതിരിച്ചുവിട്ടത്. കനത്ത മഴയെത്തുടർന്ന് റൺവേയിൽ ലാൻഡിംഗ് സാധ്യമാകാതെ വന്നതോടെയാണ് തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായതോടെ രാത്രി 10 ഓടെയാണ് തിരികെ കണ്ണൂരിലെത്തിയത്. വൈകുന്നേരം 5.40ന് പുറപ്പെടേണ്ട കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മഴ മൂലം പുറപ്പെടാൻ വൈകി. 6.28നാണ് വിമാനം പുറപ്പെട്ടത്.

Read More

എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ സത്രമല്ല;  സുപ്രീംകോടതി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് അഭയം നൽകാൻ ഇന്ത്യ സത്രമല്ലെന്നു സുപ്രീംകോടതി. ഇന്ത്യയിൽ അഭയാർഥിത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽനിന്നുള്ള തമിഴ്പൗരൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. 140 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും വിദേശത്തുനിന്ന് അഭയാർഥികളാകാൻ എത്തുന്നവർക്കെല്ലാം അഭയം നൽകാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, കെ.വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. നിരോധിത സംഘടനയായ എൽടിടിഇയുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ച് 2015 ൽ അറസ്റ്റിലായ ശ്രീലങ്കയിൽനിന്നുള്ള തമിഴ് പൗരന്‍റെ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.

Read More

സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ

വത്തിക്കാൻ സിറ്റി: തിരുക്കർമ്മങ്ങൾക്കുശേഷം ഇന്നലെ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുമായി ലെയോ പതിനാലാമൻ മാർപാപ്പ കൂടിക്കാഴ്ച നടത്തി. സെലൻസ്കിയുടെ ഭാര്യ ഓലേന സെലൻസ്കിയും ഒപ്പമുണ്ടായിരുന്നു. സമാധാനചർച്ചകളുടെ പുരോഗതിയും നിലവിലെ സാഹചര്യവും ചോദിച്ചറിഞ്ഞ മാർപാപ്പ, ശാശ്വത സമാധാനത്തിനായി തന്‍റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകുമെന്നും യുദ്ധദുരിതം അനുഭവിക്കുന്ന യുക്രെയ്ൻ ജനതയ്ക്കൊപ്പമാണു തന്‍റെ മനസെന്നും സെലൻസ്കിയോടു പറഞ്ഞു. തിരുക്കർമങ്ങൾക്കുശേഷം ത്രികാല ജപ പ്രാർഥനാവേളയിൽ നൽകിയ വചനസന്ദേശത്തിൽ, റഷ്യൻ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നെക്കുറിച്ച് മാർപാപ്പ സൂചിപ്പിച്ചിരുന്നു. യുക്രെയ്നിൽ തുടരുന്ന യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ച മാർപാപ്പ, രക്തസാക്ഷിയായ യുക്രെയ്ൻ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായുള്ള ചർച്ചകൾക്കായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യം നൽകിയ സന്ദേശത്തിലും ലെയോ മാർപാപ്പ യുക്രെയ്നിൽ സമാധാനത്തിനായി അഭ്യർഥിക്കുകയും യുദ്ധദുരിതം പേറുന്ന ആ രാജ്യത്തെ ജനത്തോടൊപ്പമാണു തന്‍റെ മനസും ഹൃദയവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ലെയോ പതിനാലാമൻ ആദ്യമായി ഫോണിൽ സംസാരിച്ച…

Read More

വിശ്വാസീസാഗരം സാക്ഷി, ലെയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു

വത്തിക്കാന്‍ സിറ്റി: സ്തുതി-സ്തോത്ര ഗീതങ്ങളും ജനലക്ഷങ്ങളുടെ പ്രാർഥനാമഞ്ജരികളും തീർത്ത ഭക്തിസാന്ദ്ര അന്തരീക്ഷത്തിൽ സാർവത്രിക സഭയുടെ 267-ാമത് മാർപാപ്പയായി ലെയോ പതിനാലാമൻ ഔദ്യോഗികമായി ചുമതലയേറ്റു. ഇന്നലെ രാവിലെ പ്രാദേശിക സമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആരംഭിച്ച തിരുക്കർമങ്ങൾ രണ്ടു മണിക്കൂർ നീണ്ടു. പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്‍റെ കബറിടത്തിങ്കൽ പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്‌തതിനുശേഷമാണ് മാർപാപ്പ ആർച്ച്ബിഷപ്പുമാർക്കും കർദിനാൾമാർക്കും ഡീക്കന്മാർക്കുമൊപ്പം പ്രദക്ഷിണമായി സെന്‍റ് പീറ്റേഴ്സ് ചത്വരത്തിനു മധ്യത്തിലെ പ്രത്യേകം തയാറാക്കിയ ബലിവേദിയിലെത്തിയത്. ഈ സമയം ഗായകസംഘം സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചുകൊണ്ടിരുന്നു.

Read More

പാക്കിസ്ഥാനുള്ള വായ്പ: ഉപാധികളുമായി ഐഎംഎഫ്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനുള്ള വായ്പയിൽ കർക്കശ ഉപാധികൾ വച്ച് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നത് ധനസഹായത്തെ ബാധിക്കുമെന്ന നിർദേശത്തോടൊപ്പം അടുത്ത ഗഡു അനുവദിക്കുന്നതിന് 11 ഉപാധികളും ഐഎംഎഫ് മുന്നോട്ടുവച്ചിട്ടുണ്ട്. സംഘര്‍ഷം രാജ്യത്തിന്‍റെ സാമ്പത്തിക, നവീകരണ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കും ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനാൽ പാക്കിസ്ഥാന് വായ്പ അനുവദിക്കരുതെന്ന് രാജ്യാന്തര വേദികളിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ഗഡു അനുവദിക്കും മുമ്പ് പതിനൊന്ന് നിബന്ധനകള്‍ പാക്കിസ്ഥാന്‍ പാലിക്കണമെന്നു നിർദേശിക്കപ്പെട്ടിരിക്കുന്നത്. 17.6 ട്രില്യണ്‍ ഡോളര്‍ വരുന്ന ദേശീയ ബജറ്റിനു പാര്‍ലമെന്‍റെ അംഗീകാരം വാങ്ങണം, വൈദ്യുതി ബില്ലിലെ ബാധ്യത തീര്‍ക്കുന്നതിനായി സര്‍ചാര്‍ജ് ഉയർത്തണം, മൂന്ന് വര്‍ഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണം നീക്കുക തുടങ്ങിയവ നിബന്ധനകളിലുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കൃഷി വരുമാന നികുതി ജൂണിന് മുന്‍പ് ഈടാക്കണം, ഭരണപരമായ നയരൂപീകരണത്തിന് ഗവേണന്‍സ് ആക്‌ഷന്‍ പ്ലാന്‍…

Read More

സ്നേഹവും ഐക്യവും പ്രധാനം: സമാധാനം പുലരുന്ന ലോകത്തിനായി ആഹ്വാനം ചെയ്ത് മാർപാപ്പ

വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥാനാരോഹണ വിശുദ്ധ കുർബാനമധ്യേ സുവിശേഷ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ഇത് സ്നേഹത്തിന്‍റെ സമയമാണ്. നമുക്ക് ദൈവത്തിലേക്ക് നടക്കാം, മറ്റുള്ളവരെ സ്നേഹിക്കാം, സമാധാനമുള്ള ഒരു ലോകത്തിനായി പ്രാർഥിക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തന്‍റെമേൽ ഭരമേല്പിച്ചിരിക്കുന്ന ഈ ദൗത്യത്തിൽ എല്ലാവരോടും നന്ദിപറയുന്നുവെന്ന് പറഞ്ഞാണ് മാർപാപ്പ തന്‍റെ സന്ദേശം ആരംഭിച്ചത്. നാം ഒരുപാട് ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം നമുക്ക് വേദനിപ്പിക്കുന്നതായിരുന്നു. എന്നാൽ അതിനു ശേഷം വ്യക്തമാകുന്നത് ദൈവം തന്‍റെ ജനത്തെ ഉപേക്ഷിക്കുകയില്ല എന്നതിന്‍റെ ഉറപ്പാണ്. ഞാൻ തെരഞ്ഞെടുക്കപ്പെട്ടത് എന്‍റെ എന്തെങ്കിലും മികവ് കൊണ്ടല്ല. അത് ദൈവഹിതമായിരുന്നു. ഒരു സംഗീതോപകരണത്തിലെ തന്ത്രികൾ എങ്ങനെ ഒരു സുന്ദരമായ സംഗീതം പുറപ്പെടുവിക്കുന്നുവോ അങ്ങനെയൊരു തെരഞ്ഞെടുപ്പായിരുന്നു അത്. ഞാൻ ഭയത്തോടെ നിങ്ങളുടെ അടുത്തേക്ക്…

Read More