മോഹന്‍ലാലും വിന്ദുജ മേനോനും തകര്‍ത്തഭിനയിച്ച ചിത്രമാണ് പവിത്രം. സഹോദര സ്നേഹത്തിന്റെ കഥപറഞ്ഞ പവിത്രത്തിന് 25 വയസ് തികഞ്ഞിരിക്കുകയാണ്. ചേട്ടച്ഛനായി മോഹന്‍ലാല്‍ ഗംഭീര പ്രകടനം നടത്തിയ സിനിമയില്‍ കുഞ്ഞനുജത്തി മീനാക്ഷിയായി എത്തിയത് വിന്ദുജാ മേനോനാണ്. അന്നത്തെ അഭിനയത്തെക്കുറിച്ച് വിന്ദുജയ്ക്ക് പറയാനുള്ളത് ഇതാണ്: പവിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് പ്രായം 14-15 വയസ് മാത്രമേയുണ്ടായിരുന്നുള്ളൂ. അന്ന് ഇത് ഇത്ര വൈകാരികമായ സിനിമയാണെന്ന് ഒന്നും മനസിലായില്ല. പ്രായം ചെല്ലുന്തോറുമാണ് സിനിമയുടെ ആ ഒരു ആഴം മനസിലാകുന്നത്. എന്റെ വിവാഹ ശേഷമാണ് ചേട്ടച്ഛന് മീരയെ വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ജീവിതത്തിലേക്ക് വിളിക്കുന്ന രംഗത്തിന് ഇത്രയേറെ വൈകാരികതയുണ്ടെന്ന് തിരിച്ചറിയുന്നത്. ഭര്‍ത്താവിന്റെ സ്നേഹം എന്താണെന്ന് അനുഭവിച്ച് കഴിഞ്ഞ് പവിത്രം കാണുമ്പോഴുള്ള അനുഭവവും അതിനുമുമ്പുള്ളതും തമ്മില്‍ വ്യത്യാസമുണ്ട്. എന്ന് പവിത്രം ടിവിയില്‍ കാണിച്ചാലും അന്നെനിക്ക് അമ്പത് മെസേജുകളെങ്കിലും വരും. ഇപ്പോഴും ആ സിനിമ ജനങ്ങളുടെ മനസിലുള്ളത് കൊണ്ടാണത്. പവിത്രത്തിന്…
Read MoreCategory: RD Special
2009ൽ എടുത്ത നിലപാടുതന്നെ ‘ ഇനി മത്സരിക്കാനില്ല’; ചെറുപ്പക്കാരെയാണ് പാർട്ടിയ്ക്കും ജനങ്ങൾക്കും ആവശ്യം; രാഷ്ട്രദീപികയോട് മനസ് തുറന്ന് വി.എം സുധീരൻ
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാ വുമായ വി.എം സുധീരൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിഎം സുധീരൻ മത്സരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്. ചാലക്കുടിയിൽ നിന്ന് വിഎം സുധീരനെ മത്സരിപ്പിക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് വി.എം സുധീരൻ രാഷ്ട്രദീപികയോട് പറഞ്ഞു. “”2009-ൽ ഹൈക്കമാൻഡ് മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോഴേ നിലപാട് വ്യക്തമാക്കിയതാണ്. 25 വർഷം എംപിയായും എം.എൽ.എയായും പാർലമെന്റ്റി രംഗത്തുണ്ടായിരുന്നു. ഇനി മത്സരിക്കാനില്ലെന്നത് നേരത്തെ എടുത്ത തീരുമാനമാണ്. പുതിയ ആൾക്കാർ മത്സര രംഗത്തേക്ക് വരട്ടെ. ജനസമ്മതിയുള്ള പുതിയ ചെറുപ്പക്കാരെയാണ് പാർട്ടിക്കും ജനങ്ങൾക്കും ആവശ്യം. പുതിയ ആൾക്കാർ വന്നാൽ മാത്രമെ പാർട്ടിയുടെ അടിത്തറ ശക്തിപ്പെടൂ”- വി.എം സുധീരൻ പറഞ്ഞു. ഹൈക്കമാൻഡ് നിർബന്ധിച്ചാലും തന്റെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും വി.എം സുധീരൻ പറഞ്ഞു. ചാലക്കുടി മണ്ഡലത്തിൽ…
Read Moreഎന്റെ മെസഞ്ചറിന്റെ പച്ച ലൈറ്റ് അണയാതെ ചിലര്‍ക്കൊന്നും ഉറക്കം വരാത്ത അവസ്ഥയാണ്; സോഷ്യല്‍മീഡിയയില്‍ ആളാകാന്‍ പോസ്റ്റിട്ട യുവതിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി യുവാവ് രംഗത്ത്, നിങ്ങള്‍, ചില പെണ്ണുങ്ങള്‍ക്കൊരു ധാരണയുണ്ട്… പൊളിച്ചടുക്കിയത് ഇങ്ങനെ
കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ ഒരു യുവതിയുടെ പോസ്റ്റ് വൈറലായിരുന്നു. രാത്രിയാകുമ്പോള്‍ പലരും മെസഞ്ചറില്‍ മോശം രീതിയില്‍ ചാറ്റിംഗിനായി വരുന്നെന്നും ഇറക്കംകുറഞ്ഞ വസ്ത്രം ധരിച്ചുള്ള ചിത്രത്തിനൊപ്പം പുരുഷന്മാരെ മുഴുവന്‍ മോശക്കാരാണെന്ന തരത്തില്‍ പോസ്റ്റ് ചെയ്ത ജോമോള്‍ ജോസഫിന്റെ പോസ്റ്റ് വൈറലായിരുന്നു. പലരും അവരുടെ അഭിപ്രായത്തോട് വിയോജിക്കുകയും ചെയ്തു. ഇപ്പോഴിതാ ജോമോളിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് സുമേഷ് മാര്‍ക്കോപോളോ എന്ന യുവാവ്. സുമേഷിന്റെ പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- കുഞ്ഞുടുപ്പിട്ട് നടക്കുന്നത് കൊണ്ട് എന്നെ ഇപ്പം കിട്ടും, ഇപ്പം കിട്ടും’ എന്ന് ആണുങ്ങളെയൊന്നാകെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കൊച്ചിക്കാരി ‘ജോമോള്‍ ജോസഫി’ന് ഒരു മറുപടിയാണ് ഈ കുറിപ്പ്. കൊച്ചേ….പെണ്ണുങ്ങളെന്ത് ചെയ്താലും വൈറലാകുന്നത് പോലെ, കൊച്ചിന്റെ പോസ്റ്റും വൈറലായി. കുട്ടിക്കുപ്പായമിട്ടൊരു ഫോട്ടോ കൂടിയായപ്പോള്‍ സംഗതി ജോറായി. സന്തോഷം…കാരണം, മറ്റുള്ളവര്‍ ശ്രദ്ധിക്കണമെന്നാഗ്രഹിക്കുന്നവരാണ് ഇത്തരം ‘തറപ്പണി’ ചെയ്യുന്നത്. കൊച്ചിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു. ഇനി…
Read Moreമലകയറി വിപ്ലവം സൃഷ്ടിച്ച കനകദുര്‍ഗയ്ക്ക് അടുത്ത തിരിച്ചടി, വിവാഹമോചനത്തിനായി ഭര്‍ത്താവ് കൃഷ്ണനുണ്ണി രംഗത്ത്, കനദുര്‍ഗ കരഞ്ഞു കാലുപിടിച്ചിട്ടും തീരുമാനം മാറ്റില്ലെന്ന് ഭര്‍ത്താവും വീട്ടുകാരും, കൈകഴുകി ഒപ്പംനിന്ന നവോത്ഥാനക്കാര്‍
ശബരിമല കയറി വിപ്ലവം സൃഷ്ടിച്ച കനകദുര്‍ഗയ്ക്ക് ജീവിതത്തില്‍ തിരിച്ചടികള്‍ തുടരുന്നു. ഒരു സുപ്രഭാതത്തില്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷയായശേഷം ഒരുമാസത്തോളം അജ്ഞാതകേന്ദ്രത്തില്‍ കഴിഞ്ഞ ഭാര്യയെ ഇനി വേണ്ടെന്നാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണി പറയുന്നത്. വിവാഹമോചന ഹര്‍ജിയുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് ഭര്‍ത്താവും വീട്ടുകാരും. കൃഷ്ണനുണ്ണി എടുക്കുന്ന തീരുമാനത്തോട് പിന്തുണ അറിയിച്ച് കനകദുര്‍ഗയുടെ വീട്ടുകാരും രംഗത്തെത്തി. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് കനകദുര്‍ഗ ഇപ്പോള്‍. ശബരിമല കയറി വിപ്ലവം സൃഷ്ടിക്കാനൊരുങ്ങിയപ്പോള്‍ ഒപ്പം നിന്ന വിപ്ലവനേതാക്കളും ആക്ടിവിസ്റ്റുകളും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയും കനകദുര്‍ഗയ്ക്കുണ്ട്. കനകദുര്‍ഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ എത്തിയെങ്കിലും തനിച്ചാണു താമസം. കനകദുര്‍ഗ്ഗ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികള്‍ക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയാന്‍ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് അവര്‍. വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങുന്നതായും ഇതിനായി ഹര്‍ജി നല്‍കാനായി രണ്ട് അഭിഭാഷകരെ…
Read Moreമാതാപിതാക്കളുടെ കടം ഒരിക്കലും വീട്ടിത്തീരില്ല’; വിവാഹവേദിയില്‍ വധുവിന്റെ രോഷ പ്രകടനം: വീഡിയോ വൈറല്‍
ബംഗാളി വിവാഹങ്ങളിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ‘കനകാഞ്ജലി’. വധു ഒരുപിടി അരി തന്റെ അമ്മയുടെ സാരിയിലേയ്ക്ക് ഇടുന്ന ചടങ്ങിനിടെ മാതാപിതാക്കളോട് ഉളള എല്ലാ കടങ്ങളും വീട്ടിത്തീര്‍ത്തു എന്ന് എല്ലാവരുടെയും മുന്‍പാകെ തുറന്നു സമ്മതിക്കുകയും ഉച്ചത്തില്‍ പറയുകയും ചെയ്യുന്നതാണ് ഈ ചടങ്ങ്. മുതിര്‍ന്നവര്‍ മാതാപിതാക്കളോടുളള കടങ്ങളെല്ലാം വീട്ടിത്തീര്‍ത്തോ എന്ന് ചോദിക്കുമ്പോള്‍ വധു ‘തീര്‍ത്തു’ എന്ന മറുപടി പറയുകയും വേണം. എന്നാല്‍ ഈ ചടങ്ങിനെ എതിര്‍ക്കുന്ന വധുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ‘കനകാഞ്ജലി’ ചടങ്ങ് നടത്തുന്നതിനിടെ മുതിര്‍ന്നവര്‍ മാതാപിതാക്കളോടുളള കടങ്ങളെല്ലാം വീട്ടിത്തീര്‍ത്തോ എന്ന് ചോദിച്ചപ്പോള്‍ അവളതിന് മറുപടി പറയാന്‍ വിസമ്മതിക്കുകയായിരുന്നു. മാതാപിതാക്കളോടുളള കടം ഒരിക്കലും വീട്ടിത്തീര്‍ക്കാവുന്നതല്ലെന്നായിരുന്നു അവളുടെ മറുപടി. തുടര്‍ന്ന് ‘കാണാം’ എന്നു പറഞ്ഞാണ് വധു വരന്റെയും വീട്ടുകാരുടേയും കൂടെ ഇറങ്ങുന്നത്. ‘മിക്കപ്പോഴും വന്ന് അമ്മയേയും അച്ഛനേയും കാണാം’ എന്നും അവള് വാക്ക് നല്‍കുന്നുണ്ട്. ആരോ തമാശയ്ക്ക് ‘കാളീ…
Read Moreഅന്ന് അന്തകന്‍, ഇന്ന് വീരന്! എന്തിനും ഏതിനും കൊലകൊല്ലി
ഒരുകാലത്ത് നാട്ടിലെങ്ങും ഭീതി വിതച്ചവൻ, നിരവധി പേരെ കൊന്നവൻ പക്ഷെ ഇന്ന് നാട്ടുകാരുടെ മുന്നില്‍ വീരപരിവേഷം. ഒരിക്കൽ അന്തകനായിരുന്നവൻ ഇന്ന് ദൈവത്തെപ്പോലെ. ഈയൊരു രൂപപരിണാമത്തിന്റെ കഥയാണ് കൊല കൊല്ലി എന്നും ചക്കമാടൻ എന്ന ും വിളിപ്പേരുള്ള ആനയുടേത്. വനം വകുപ്പ് കാട്ടിലൊരുക്കിയ തടവറയിൽ അന്ത്യശ്വാസം വലിച്ച കൊലകൊല്ലി എന്ന കാട്ടുകൊമ്പൻ ഇന്ന് ആദിവാസികൾക്ക് കാട്ടു( ദൈവം)തൈവമാണ്. കാട്ടിലെമ്പാടും അക്രമം നടത്തുകയും 12 പേരെ കൊല്ലുകയും ചെയ്ത ആനയ്ക്കാണ് ഇപ്പോൾ വീരപരിവേഷം. എന്തിനും ഏതിനും കൊലകൊല്ലി കോട്ടൂർ പേപ്പാറ കാടുകളിൽ ഏറെ നാളായി ആദിവാസികളുടെ ജീവന് ഭീഷണിയാകുകയും കൃഷികൾ നശിപ്പിക്കുകയും മനുഷ്യരെ വകവരുത്തുകയും ചെയ്ത ഒറ്റയാനെ നാട്ടുകാർ വിളിച്ച പേരാണ് കൊലകൊല്ലി. 2006 ജൂൺ ഒന്നിന് മയക്കുവെടി വച്ച് പിടികൂടിയ ആന 2006 ജൂൺ 17 ന് വനംവകുപ്പിന്റെ കൂട്ടിനകത്ത് വച്ച് ചരിഞ്ഞു. പിന്നീട് ഈ കാട്ടുകൊമ്പനെ വനത്തിലെ…
Read Moreനാടു പുകയുന്നു! കഞ്ചാവില്‍ കുരുങ്ങി കൗമാരം
ജോൺസൺ പൂവന്തുരുത്ത് മുൻവാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് പഠനത്തിൽ മുഴുകിയിരുന്ന രജനി ചെവിയോർത്തത്. അവൾ പതിയെ എഴുന്നേറ്റു മുറ്റത്തേക്കുള്ള ജനൽ തുറന്നു. നേരം വെളുത്തുവരുന്നതേയുള്ളൂ. ജനലിൽകൂടി നോക്കവേ, നെഞ്ചിനുള്ളിലൊരു വിങ്ങൽ… വാതിൽതുറന്നു മുറ്റത്തേക്ക് ഇറങ്ങിപ്പോയത് അനുജൻ മഹേഷ്.. മുഷിഞ്ഞ വേഷം, അലസമായി കിടക്കുന്ന മുടിയിഴകൾ, ഉറക്കച്ചടവുള്ള കണ്ണുകൾ. തിരക്കിട്ടു വഴിയിലേക്കാണ് നടത്തം. ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ്ഡിലേക്കാണ് അതിരാവിലെയുള്ള ഈ പോക്ക്. ഒരു വർഷത്തിലേറെയായി മഹേഷ് (യഥാർഥ പേരല്ല) ഇങ്ങനെയാണ്. പഠിക്കാൻ രജനിയേക്കാൾ മിടുക്കനായിരുന്നു അനുജൻ. അവന്റെ മാറ്റം രണ്ടു വർഷം മുന്‍പാണ് അവന്റെ സ്വഭാവത്തിലും ശീലത്തിലും ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. തമാശകളും കുസൃതികളുമൊക്കെയായി വീട്ടിലും നാട്ടിലും ഉൗർജസ്വലനായിരുന്ന മഹേഷ് പതിയെ പതിയെ ഉൾവലിയുന്നതുപോലെ തോന്നി. വീട്ടിലെ സംസാരങ്ങൾ കുറഞ്ഞു. അവന്റെ തമാശകളും കുസൃതികളുമൊക്കെ എവിടെയോ പോയി ഒളിച്ചതുപോലെ. പഠനത്തിന്റെ സമ്മർദവും മറ്റുമായിരിക്കാമെന്നായിരുന്നു വീട്ടുകാർ ആദ്യം…
Read Moreഒരുസൈഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പൂരത്തല്ല്, കണ്ടിട്ടും മൈന്‍ഡ് ചെയ്യാതെ ഷറഫുദീന്റെ മാസ് എന്‍ട്രി, കോളജ് പരിപാടിക്കെത്തിയ യുവതാരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍!!
പ്രേമത്തിലെ ഗിരിരാജന്‍ കോഴി എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ ഷറഫുദീന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഒരു കോളജില്‍ പരിപാടിക്കെത്തിയപ്പോള്‍ എടുത്തതാണ് വീഡിയോ. വിദ്യാര്‍ഥികള്‍ തമ്മില്‍ വേദിക്കു മുന്നില്‍ തമ്മില്ത്തല്ലുന്നതിനിടെയാണ് ഷറഫുദീന്റെ വരവ്. സാധാരണ ഇത്തരം തല്ല് കണ്ടാല്‍ താരങ്ങളെല്ലാം ഓടി രക്ഷപ്പെടുന്നതാണ് പതിവ്. അവിടെയാണ് ഷറഫുദ്ദീന് വ്യത്യസ്തനാവുന്നത്. എന്നാല്‍ തല്ലൊന്നും മൈന്‍ഡ് ചെയ്യാതെ താരം വേദിയിലേക്ക് ഓടിക്കയറി. ഒരു ഭാഗത്ത് അടി നടക്കുമ്പോഴും വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് മറ്റുള്ളവര്‍ സ്വീകരിച്ചത്.
Read Moreകടൽ കടക്കാനൊരുങ്ങി കൊങ്കിണി ആനകൾ; വനത്തിനും മൃഗങ്ങൾക്കും മനുഷ്യനും ഭീഷണിയാകുന്ന ലന്താന തണ്ടിൽ നിർമിച്ച ആനകൾ ഫോർട്ടുകൊച്ചയിൽ
പള്ളുരുത്തി: ലന്താന തണ്ടിൽ (കൊങ്കിണി) നിർമിച്ച 30ഓളം ആനകളുടെ പ്രദർശനം ഫോർട്ടുകൊച്ചി കടപ്പുറത്ത് ആരംഭിച്ചു. ആനകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ദ് റിയൽ എലിഫന്റ് കളക്ടീവും ദ എലിഫന്റ് ഫാമിലിയും ചേർന്നാണു വനത്തിനും വന്യമൃഗങ്ങൾക്കും ഭീഷണിയായി വളരുന്ന ലന്താന എന്ന പാഴ്ച്ചെടി ഉപയോഗിച്ച് ആനകളെ നിർമിച്ചിരിക്കുന്നത്. കൊങ്കിണിക്കു പുറമെ അരിപ്പൂച്ചെടിയെന്നും ഇതറിയപ്പെടുന്നു. പ്രകൃതിയിൽ ആനകളും മനുഷ്യനും തമ്മിലുള്ള ബന്ധവും ലന്താന ചെടികളുടെ ദൂഷ്യവശങ്ങളും വിശദീകരിക്കുന്നതിനൊപ്പം ആദിവാസികൾക്കൊരു വരുമാനവും പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നു. വിഷാംശമുള്ള ലന്താന ചെടികൾ ആഫ്രിക്കയിൽനിന്നു ബ്രിട്ടീഷുകാരാണ് ഇന്ത്യയിലെത്തിച്ചതെന്നു കരുതുന്നതായി ഗൂഡല്ലൂർ കേന്ദ്രമായുള്ള ഗവേഷണ സ്ഥാപനമായ ഷോള ട്രസ്റ്റിലെ ഗവേകരായ ഐറിനും താഷി തെക്കേക്കരയും പറഞ്ഞു. വനങ്ങളിലും മറ്റും ഇതിന്റെ വ്യാപനം ആദിവാസികൾക്കും തിരിച്ചടിയായ സാഹചര്യത്തിലാണു ലന്തചെടിവള്ളികൾക്കൊണ്ട് ആനരൂപ നിർമാണ പദ്ധതി തുടങ്ങിയത്. ചെടിയുടെ തണ്ട് വേവിച്ചെടുത്തു കൃത്രിമ നിറങ്ങൾ ചേർക്കാതെയാണു നിർമാണം. മൈസൂർ വനാന്തരങ്ങളിലും ഗൂഡല്ലൂരിലുമുള്ള…
Read Moreഅങ്ങനെയൊന്നും ചെയ്യല്ലേ പ്ലീസ്… അഡാര്‍ ലവ് ഞങ്ങള്‍ കൂവി തോല്‍പ്പിക്കും എന്ന കമന്റുകള്‍ വേദനിപ്പിക്കുന്നു, റിലീസാവുന്നതിന് മുന്നേ പരാജയപ്പെടുത്താന്‍ ശ്രമിക്കരുത്: കരഞ്ഞുകൊണ്ട് ഒമര്‍ ലുലു അപേക്ഷിക്കുന്നു
തന്റെ സിനിമ പരാജയപ്പെടുത്താന്‍ ഒരുകൂട്ടം ആളുകള്‍ തയാറെടുക്കുന്നതായി സംവിധായകന് ഒമര്‍ ലുലു. ഈ മാസം പതിനാലിനാണ് ഒരു അഡാര്‍ ലവ് റിലീസ് ചെയ്യുന്നത്. ഒരു വലിയ വിഭാഗം ആളുകള്‍ ചിത്രത്തെ മനഃപൂര്‍വം ഡീഗ്രേഡ് ചെയ്യുന്നത് ഒരുപാട് മനപ്രയാസം ഉണ്ടാക്കുന്നുണ്ട്. ഏതു പ്രൊമോഷന് പോസ്റ്റ് ഇട്ടാലും അതിന്റെ താഴെ ‘ഈ പടം പൊട്ടും’ , ‘ഞങ്ങള്‍ കൂവി തോല്‍പ്പിക്കും’, ‘പടം ഇറക്ക് കാണിച്ചു തരാം’ തുടങ്ങിയ കമന്റുകള്‍ ആണ്. വലിയ താരങ്ങള്‍ ഇല്ലാതെ പടം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു തുടക്കക്കാരന് ആണ് ഞാന്‍, അതുകൊണ്ടു തന്നെ സിനിമ വിജയിപ്പിക്കാനും അത്രയേറെ കഷ്ടപ്പാടുണ്ട്. പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബജറ്റില്‍ ചെയ്ത ഒരു കൊച്ചു ചിത്രം 5 ഭാഷകളിലായി 1200 തിയറ്ററുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്,ആദ്യമായാണ് മലയാളത്തില്‍ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളില്‍ ഇത്രയേറെ തിയറ്ററുകളില്‍ ഒരുമിച്ച് ഇറങ്ങുന്നത്. തെലുങ്കിലെയും…
Read More