സോഷ്യല്‍മീഡിയയിലെ തീപ്പൊരിയായിരുന്നു രഹ്ന ഫാത്തിമ. സ്ത്രീപക്ഷത്തിനുവേണ്ടിയാണ് തന്റെ പ്രവര്‍ത്തനങ്ങളെന്ന് പറഞ്ഞ് ചുംബനസമരത്തിലൂടെയാണ് ഇവര്‍ ആക്ടിവിസത്തിലേക്ക് എത്തുന്നത്. പെണ്‍വാണിഭത്തിന് പോലീസ് കൈയ്യാമം വച്ച രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനുമായിരുന്നു ആദ്യകാലത്തെ കൂട്ടുകാര്‍. നെടുമ്പാശേരിയില്‍ നിന്ന് പെണ്‍വാണിഭത്തിനു പിടിയിലായതോടെ രശ്മിയെ തള്ളിപ്പറഞ്ഞ് രഹ്ന രക്ഷപ്പെട്ടു. പിന്നീട് കേരളത്തിലങ്ങോളം ഇങ്ങോളം നടന്ന ആക്ടിവിസ്റ്റുകളുടെയും അരാജകവാദികളുടെയും സമ്മേളനങ്ങളില്‍ രഹ്നയായിരുന്നു താരം. ഒടുവില്‍ അയ്യപ്പഭക്തരെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ രഹ്ന അഴിക്കുള്ളിലുമായി. പുറത്തു കാണിച്ച ധൈര്യമെല്ലാം രഹ്നയ്ക്ക് ജയിലിലെത്തിയതോടെ കൈമോശം വന്നു. പത്തനംതിട്ട സിജെഎം കോടതി ജഡ്ജിയുടെ വീട്ടില്‍ രാത്രി എത്തിക്കുന്നതുവരെ ചിരിച്ചും കുശലം പറഞ്ഞുമായിരുന്നു രഹ്ന ഇടപ്പെട്ടത്. എന്നാല്‍ 14 ദിവസം റിമാന്‍ഡാണെന്നു ജഡ്ജി വിധിച്ചതോടെ കഥമാറി. പെട്ടെന്ന് പൊട്ടിക്കരഞ്ഞ രഹ്ന തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു. നേരെ കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചപ്പോഴും രഹ്ന കരച്ചില് നിര്‍ത്തിയിരുന്നില്ല.…
Read MoreCategory: RD Special
നിഗൂഡതകള്‍ ഒളിഞ്ഞിരിക്കുന്ന പാറക്കൂട്ടം; അടുത്തെത്തുന്നവരുടെ ജീവന് പോലും ആപത്ത്, ഏറ്റവും ദുരൂഹതയേറിയ ഇടം അന്യഗ്രഹജീവികള്‍ നിര്‍മ്മിച്ചതോ? ഉത്തരം കിട്ടാതെ ഗവേഷകര്‍
ദുരൂഹതയുടെ താവളമാണ് സൈബീരിയയിലെ ഇര്‍കുട്സ്ക് മേഖലയില്‍ കണ്ടെത്തിയ പാറക്കൂട്ടം. ഒറ്റനോട്ടത്തില്‍ കഴുകന് കൂട് പോലെ തോന്നും. 1994ല്‍ ഈ മേഖലയില്‍ ഗവേഷണം നടത്തുകയായിരുന്ന വാഡിം കൊല്പകൊവ് എന്ന ശാസ്ത്രഞ്ജനാണ് ഈ പാറക്കൂട്ടം കണ്ടെത്തിയത്. തുടര്‍ന്ന് നിരവധി ഗവേഷകര്‍ ഇതിനെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ശ്രമിച്ചു. 250 വര്‍ഷം പഴക്കമുള്ളതായി കണ്ടെത്തി. പാറ്റംസ്കീ എന്ന് അവര്‍ ഇതിനും പേരും നല്കി. അപ്പോഴും പാറക്കൂട്ടത്തിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയില്ല. അന്യഗ്രഹ ജീവികള്‍ നിര്‍മിച്ചതാകാമെന്നും ഉല്‍ക്ക പതിച്ചതാകാമെന്നും അഗ്നിപര്‍വത സ്ഫോടനത്തിന്റെ ഫലമാമാകാമെന്നും വാദങ്ങളുയര്‍ന്നു. എന്നാല്‍ ആധികാരികമായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ദുഷ്ടശക്തികളുടെ കേന്ദ്രമാണ് ഈ പാറക്കൂട്ടമെന്നു നാട്ടുകാര്‍ വിശ്വസിക്കുന്നു. ഇവിടെയെത്തുന്നവരുടെ ജീവന് അപായപ്പെടുമെന്നും സമീപത്തെത്തുന്നതു പോലും അപകടമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. സമീപത്തേക്കു പോയവര്‍ ഒന്നുകില്‍ മരണമടയുകയോ കാണാതാകുകയും ചെയ്തിട്ടുണ്ട്. പാറക്കൂട്ടത്തിന്റെ നിശ്ചിത ചുറ്റളവില്‍ എത്തുന്ന മനുഷ്യരുടെ ഊര്‍ജം താഴുകയും ഊഷ്മാവില്‍…
Read Moreരഹ്ന ഫാത്തിമയ്ക്ക് അറസ്റ്റിന് പിന്നാലെ കൂടുതല്‍ പണി വരുന്നു, അറസ്റ്റിലായതോടെ ബിഎസ്എന്‍എല്ലിലെ ജോലിയുടെ കാര്യത്തില്‍ തീരുമാനമാകും, നടപടി എടുക്കാനുറച്ച് അധികൃതര്‍, വനിതാ ആക്ടിവിസ്റ്റിന് പണികിട്ടിയത് ഇങ്ങനെ
മതവികാരം വ്രീണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായതോടെ രഹ്ന ഫാത്തിമയ്ക്ക് മേല്‍ കുരുക്കു മുറുകുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്ലില്‍ ജീവനക്കാരിയാണ് ഇവര്‍. കേസ് വരുന്നതോടെ രഹ്നയ്ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകും. രഹ്നയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ കമ്പനിയുടെ ഫേസ്ബുക്ക് പേജിലും ഓഫീസിലേക്കും നിരവധി തവണ വിളിച്ചിരുന്നു. അന്നൊക്കെ അവര്‍ രക്ഷപ്പെട്ടത് വ്യക്തി താല്പര്യങ്ങളും കമ്പനിയുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന കാരണം പറഞ്ഞായിരുന്നു. എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ ക്രിമിനല്‍ കേസില്‍ ഇവര്‍ പ്രതിയുമായി. ഇപ്പോള്‍ അറസ്റ്റ് ചെയ്തതോടെ ബിഎസ്എന്‍എല്ലിന് നടപടി സ്വീകരിക്കാതിരിക്കാന്‍ പറ്റില്ല. രഹ്നയെ ഉടന്‍ തന്നെ സസ്പെന്‍ഡ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം രഹ്നയെ രക്ഷിക്കാന്‍ ബിഎസ്എന്‍എല്‍ ഓഫീസ് കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നുണ്ട്. രഹ്നയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് ഇവരെ സംരക്ഷിക്കുന്നതെന്നാണ് സൂചന. ഈ മാസം ശബരിമല ചവിട്ടാനെത്തിയാണ് രഹ്ന വാര്‍ത്തകളില്‍ നിറഞ്ഞത്.…
Read Moreഅന്ന് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഓടിക്കയറി യതീഷ് ചന്ദ്ര ഞങ്ങളെ ഓടിച്ചിട്ടു തല്ലി, കൈയും കാലും ഒടിഞ്ഞ ഡിവൈഎഫ്ഐക്കാര്‍ നിരവധി, സൈബര്‍ സഖാക്കള്‍ വാഴ്ത്തിപ്പാടുന്ന യതീഷ് ചന്ദ്രയുടെ നരനായാട്ടിനെപ്പറ്റി സിപിഎം നേതാവിന്റെ തുറന്നുപറച്ചില്‍
ശബരിമലയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതോടെ സിപിഎം അണികള്‍ വാഴ്ത്തിപ്പാടുന്നതും ബിജെപിക്കാര്‍ തെറിവിളിക്കുന്നതുമായ എസ്പി യതീഷ് ചന്ദ്രയുടെ ക്രൂരത തുറന്നുപറഞ്ഞ് ഒരു സിപിഎം പ്രവര്ത്തകന്. അതുല്‍ ഗുല്‍മോഹര്‍ എന്ന സിപിഎം, ഡിവൈഎഫ്ഐ നേതാവാണ് യതീഷിന്റെ മുന്‍കാല ചെയ്തികളെപ്പറ്റി ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നുപറഞ്ഞത്. അതുല്‍ പറയുന്നതിങ്ങനെ- രണ്ടു മുന്ന് ദിവസമായി നമ്മുടെ സാമൂഹ്യമാധ്യമങ്ങള്‍ ഈ മനുഷ്യനെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ് യതിഷ്ചന്ദ്ര എന്ന കര്ണ്ണാടകക്കാരന് കജട ഉദ്യോഗസ്ഥന് ഇങ്ങനെ കണ്ടു വാഴ്ത്തപ്പെടുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂക്ഷണമാണോ എന്ന സ്വയം വിമര്‍ശനപരമായ ചോദ്യത്തേ സമൂഹം സ്വയം ചോദ്യമായി ഉയര്‍ത്തേണ്ടിയിരിക്കുന്നു ഏതാനും ചില അനുഭവങ്ങളിലേക്ക് പോയതിനുശേഷം നമുക്ക് വിഷയത്തിലേക്ക് മടങ്ങിവരാം. നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ എസ്എഫ്ഐ കാലത്താണ് ആദ്യമായി ഞാന്‍ യതീഷ് ചന്ദ്ര എന്ന ഉദ്യോഗസ്ഥനേ കാണുന്നത്. മടപ്പള്ളി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോലീസ് നടപടിയില്‍ പ്രതിക്ഷേധിച്ച് നാദപുരം റോഡില്‍…
Read Moreകല്യാണ മണ്ഡപത്തില്‍ നാടകീയ രംഗങ്ങള്‍; താലികെട്ടാന്‍ തുടങ്ങവേ എവിടെ നിന്നോ ഒരു യുവതി പാഞ്ഞെത്തി, ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ വധുവിന്റെ വീട്ടുകാര്‍ വരനെ വലിച്ചിറക്കി തല്ലി; വീഡിയോ
ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് വിവാഹ ചടങ്ങിനിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വരന് വിവാഹ മണ്ഡപത്തില്‍ ഇരിക്കുന്നതിനിടെ ഒരു യുവതിയും കുറച്ച് ബന്ധുക്കളും ഇവിടേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇയാളുമായി വിവാഹം കഴിഞ്ഞിരുന്നു എന്ന് യുവതി വധുവിന്റെ വീട്ടുകാരെ അറിയിച്ചു. 2012 മുതലുള്ള പ്രണയത്തിനൊടുവില്‍ ആയിരുന്നു വിവാഹമെന്നും യുവതി അറിയിച്ചു. യുവാവ് ഇത് നിഷേധിച്ചു. എന്നാല്‍ ഇരുവരും വിവാഹിതരായതിന്റെ രേഖകള്‍ യുവതിയുടെ കൈവശമുണ്ടായിരുന്നു. യുവതി തെളിവുകള്‍ നല്‍കിയതോടെ ഇയാളുടെ കള്ളി വെളിച്ചത്തായി. കാര്യമറിഞ്ഞതോടെ വധുവിന്റെ ബന്ധുക്കള്‍ പ്രകോപിതരാവുകയും വരനെ പിടിച്ചിറക്കി അടിക്കുകയുമായിരുന്നു. ഇവരെ പൊലീസ് എത്തിയാണ് പിടിച്ചു മാറ്റിയത്. വരന്റെ ബന്ധുക്കളും ഇയാള്‍ വിവാഹിതനാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. യുവാവ് ഇപ്പോള്‍ നൈനിറ്റാളിലെ ബിഡി പാണ്ഡേ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 20 ലക്ഷം രൂപ നഷ്ടപരിഹാമരമായി വേണമെന്നാണ് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. 2 ലക്ഷം രൂപ പൊലീസ് സ്റ്റേഷനില്‍ വെച്ചു നല്കിയ…
Read Moreനയന്‍സിനോടുള്ള ആരാധന മൂത്ത് കൈയില്‍ പച്ചകുത്തി, നേരിട്ടു കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് ആരാധകന്, ചേര്‍ത്തുപിടിച്ച് കെട്ടിപ്പിടിച്ച് നയന്‍സും, മണ്ടന്‍ ഫാന്സുകാരനെന്ന് സോഷ്യല്‍മീഡിയയും
ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിയാണ് നയന്‍താര. മലയാളത്തില്‍ നിന്നാണ് 2005ല്‍ അയ്യാ എന്ന സിനിമയിലൂടെ തമിഴകത്തു നായികയായി നയന്‍സ് അരങ്ങേറ്റം കുറിച്ചത്. തന്റെ കരിയര്‍ ഒരു പതിറ്റാണ്ടുപിന്നിടുമ്പോഴും തെന്നിന്ത്യയിലെ താരറാണിയായി തുടരുന്നു. നടിയോടുള്ള ആരാധകരുടെ സ്നേഹം വെളിവാക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. കൊലമാവ് കോകിലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനല്‍ പരിപാടിയില്‍ നയന്‍താര പങ്കെടുത്തിരുന്നു. നയന്‍താരയുടെ കടുത്ത ആരാധകരെയായിരുന്നു പരിപാടിയില്‍ കാണികളായി ക്ഷണിച്ചിരുന്നത്. നയന്‍താരയെ നേരിട്ടുകണ്ട ആരാധകന് പൊട്ടിക്കരയുകയായിരുന്നു. ആരാധകന്റെ സ്നേഹം കണ്ടു നയന്‍താരയ്ക്കും അദ്ഭുതമായി. അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. നടിയോടുള്ള ഇഷ്ടം മൂത്ത് തന്റെ കയ്യില്‍ ‘നയന്‍താര’ എന്നു പച്ചകുത്തിയിട്ടുമുണ്ടായിരുന്നു ആ ആരാധകന്. ആരാധകന്റെ സ്നേഹം കണ്ട് നയന്‍താരയും അത്ഭുതപ്പെട്ടു. ആരാധകനെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയും ചെയ്തു നയന്‍സ്. എന്തായാലും ആരാധകന് ഭ്രാന്താണെന്ന തരത്തിലാണ് സോഷ്യല്‍മീഡിയ പ്രതികരിച്ചത്. നയന്‍സിനെ കേന്ദ്രകഥാപാത്രമാക്കി നെല്‍സണ്‍ ദിലീപ്…
Read Moreമരിയാന ട്രഞ്ചില്‍ ഭൂമിക്കടിയിലേക്ക് താഴുന്നത് നാലിരട്ടി വെള്ളം!! ശാസ്ത്രഞ്ജരുടെ ധാരണകളെ തിരുത്തിക്കുറിച്ച് മറ്റൊരു മഹാരഹസ്യം കൂടി പുറത്ത്, മരിയാന ട്രഞ്ചിലെ നിഗൂഡതയെപ്പറ്റി
ഭൗമഫലകങ്ങളുടെ ചലനങ്ങള്‍ മൂലം കാലാന്തരത്തില്‍ ഭൂഖണ്ഡങ്ങള്‍ തന്നെ വേര്പിരിയുന്നതും കൂടിച്ചേരുന്നതുമൊക്കെ കേട്ടിട്ടുണ്ടാകും. അത്തരത്തിലുള്ള ഭൗമഫലകങ്ങളുടെ ചലനങ്ങളുടെ ഫലമായി ഭൂമി വന്‍ തോതില്‍ വെള്ളം ഉള്ളിലേക്ക് വലിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ കരുതിയതിലും മൂന്നിരട്ടിയിലേറെ വെള്ളമാണ് ഭൂമി കുടിക്കുന്നതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞ മരിയാന ട്രഞ്ചിലാണ് കൂടുതല്‍ വെള്ളം താഴുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമെന്ന് കരുതപ്പെടുന്ന മരിയാന ട്രഞ്ചില്‍ നടത്തിയ പഠനങ്ങളാണ് പുതിയ നിഗമനങ്ങള്‍ നല്‍കുന്നത്. ഓരോ പത്ത് വര്‍ഷത്തിലും മൂന്ന് ബില്യണ്‍ ടെറാഗ്രാം വെള്ളം ഭൂമി ഉള്ളിലേക്ക് വലിച്ചെടുക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു ടെറാഗ്രാം എന്നത് മാത്രം ഒരു ബില്യണ്‍ (100 കോടി) കിലോഗ്രാം വരും. ഭൗമഫലകങ്ങളുടെ ചലനഫലമായി വെള്ളം ഭൂമിക്കടിയിലേക്ക് പോകുന്നുണ്ടെന്ന് ശാസ്ത്രലോകത്തിന് നേരത്തെ തന്നെ അറിവുള്ളതാണ്. എന്നാല്‍ ഇതിന്റെ അളവ് കണക്കുകൂട്ടിയത് തെറ്റായിരുന്നുവെന്നാണ് വാഷിംങ്ടണ്‍ സര്‍വകലാശാലയിലെ ചെന്‍ കായുടെ നേതൃത്വത്തില്‍…
Read Moreഇന്ന് മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാർഷികം ; മറക്കില്ല, ആ മൂന്നു ദിനങ്ങൾ…
സെബിൻ ജോസഫ് മൂന്നു ദിവസം, പത്തു ഭീകരർ, ഒരു നഗരം, 166 മരണം. സ്വതന്ത്ര ഇന്ത്യ വിറങ്ങലിച്ച ആ ഭയാനക ദിനങ്ങളുടെ ചുരുക്കെഴുത്ത് ഇങ്ങനെ. പത്തു വർഷം മുന്‍പ് 2008 നവംബർ 26 ആണ് രാജ്യത്തെ ഭീതിയുടെ മുൾമുനയിൽ നിറുത്തി വാണിജ്യതലസ്ഥാനമായ മുംബൈയിൽ ഭീകരർ സംഹാരതാണ്ഡവമാടിയത്. മുംബൈ നഗരത്തിലെ പ്രശസ്തമായ പല സ്ഥലങ്ങളും ഭീകരരുടെ താവളങ്ങളായി. ആക്രമണ- പ്രത്യാക്രമണങ്ങളിൽ പലതും പൊടിക്കൂന്പാരമായി. ആ വേദനയിൽനിന്നു രാജ്യം തിരിച്ചെത്തിയെങ്കിലും ഉണങ്ങാത്ത മുറിപ്പാടായി മുംബൈ ഭീകരാക്രമണം ഇപ്പോഴും അവശേഷിക്കുന്നു. ഇനിയൊരു മുംബൈ ആവർത്തിക്കില്ലെന്നുറപ്പിക്കാൻ മിന്നലാക്രമണം വരെ നടത്തി നമ്മുടെ സൈന്യം സുശക്തമെന്നു തെളിയിച്ചു. ഭീകരർ ഇന്ത്യയിലേക്ക് 2008 നവംബർ 23നാണ് പത്തു ലഷ്കർ ഇ തൊയ്ബ ഭീകരർ അടങ്ങുന്ന സംഘം ഇന്ത്യ ലക്ഷ്യമാക്കി പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്നു ബോട്ടിൽ പുറപ്പെട്ടത്. യാത്രാമധ്യേ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത ഭീകരർ മുംബൈ തീരങ്ങളിലെത്തി. വിനോദസഞ്ചാരികളുടെ…
Read Moreശമ്പളക്കുടിശ്ശിക ചോദിച്ചതിന്റെ വാശിയ്ക്ക് ശമ്പളം ചില്ലറയായി നല്കി പകപോക്കിയാല്‍ തൊഴിലുടമ വിവരമറിയും ! കോയിനേജ് അക്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
തൃശ്ശൂര്‍: തൊഴിലാളിയെ പിരിച്ചുവിട്ടശേഷം ശമ്പളക്കുടിശ്ശിക ചില്ലറത്തുട്ടുകളായി നല്കി പകപോക്കല്‍ നടത്തിയാല്‍ തൊഴിലുടമയ്ക്ക് എട്ടിന്റെ പണികിട്ടിയേക്കാം. രാജ്യത്തെ സാമ്പത്തിക നയം നടപ്പിലാക്കുന്ന റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരം നാണയത്തുട്ടുകളായി 1,000 രൂപവരെ മാത്രമേ നല്‍കാനാകൂ. അതും ഒരു രൂപ നാണയങ്ങളായിരിക്കണം. 50 പൈസാ നാണയങ്ങളാണ് നല്കുന്നതെങ്കില് പരമാവധി പത്ത് രൂപ വരെ മാത്രം. അതിലും താെഴയുള്ള നാണയങ്ങളാണെങ്കില്‍ ഒരു രൂപയുടെ മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. ജോലിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട വേലൂപ്പാടം പുത്തന്‍വീട്ടില്‍ ഹസീനയ്ക്ക് ശമ്പളക്കുടിശികയായി കിഴക്കേക്കോട്ടയിലെ ബ്യൂട്ടി പാര്‍ലറായ ലൈറയുടെ ഉടമ നല്‍കിയത് 6000 രൂപയുടെ നാണയം. അതില്‍ ഒരു രൂപയുടെ നാണയങ്ങള്‍ 600 മാത്രം. ഇത് വാങ്ങുന്നതില്‍ ഹസീനയ്ക്ക് നിയമതടസ്സമില്ല. എന്നാല്‍ ബാക്കി നാണയങ്ങളുടെ കാര്യത്തില്‍ തൊഴിലുടമ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. 50 പൈസയുടെയും 25 പൈസയുടെയും നാണയങ്ങളാണ് ബാക്കി. ഇതില്‍ 10 രൂപയ്ക്കുള്ള 50 പൈസയുടെ നാണയങ്ങള്‍ വാങ്ങാന്‍ മാത്രമേ ബാധ്യതയുള്ളൂ.…
Read Moreസുപ്രിയ ചേച്ചി ഒരു റിപ്ലൈ തരുമോ?’ എന്ന് ആരാധികമാര്‍, ‘ഞാന്‍ തന്നാല്‍ മതിയോ?’ എന്ന് പൃഥ്വിരാജ്…! ആരാധികയുടെ കമന്റിന് മറുപടി നല്കി പൃഥ്വിയുടെ മാസ് എന്‍ട്രി
മകള്‍ അലംകൃതയ്ക്കൊപ്പം സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയുള്ള കമന്റുകളാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്നത്. ‘സമയം കിട്ടുമ്പോള്‍ റിപ്ലൈ തരണേ’ എന്നു സുപ്രിയയോട് ചോദിച്ച ആരാധികയ്ക്കു മറുപടിയായി റിപ്ലൈ താന്‍ തന്നാല്‍ മതിയോ എന്നു പൃഥ്വി ചോദിക്കുകയായിരുന്നു. പൃഥിയുടെ അപ്രതീക്ഷിതമായ മറുപടി കണ്ട സന്തോഷവതിയായ ആരാധികമാര്‍, ”ഞങ്ങളുടെ അതിശയകരമായ നിമിഷങ്ങളിലൊന്ന്, താങ്ക്യൂ ഏട്ടാ,” എന്ന് പൃഥിയ്ക്ക് നന്ദിയും പറഞ്ഞു. പൃഥിരാജിന്റെ ഗേള്‍ ഫാന്‍സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ പൃഥി ക്വീന്‍സാണ് അപ്രതീക്ഷിതമായ കിട്ടിയ മറുപടിയില്‍ സന്തോഷം രേഖപ്പെടുത്തിയിരിക്കുന്നത്. ലൂസിഫറിന്റെ ലൊക്കേഷനില്‍ ചിത്രത്തിന്റെ സംവിധായകന് കൂടിയായ പൃഥിരാജിന്റെ മടിയില്‍ കയറിയിരിക്കുന്ന മകള്‍ അല്ലിയുടെ ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ദാദാ.. എന്ന കേള്‍ക്കൂ എന്നു അല്ലി പറയുമ്പോള്‍ ദാദ ആക്ഷന്‍ പറയുന്ന തിരക്കിലാണ്,” എന്നാണ് സുപ്രിയ ചിത്രത്തിനു നല്കിയ ക്യാപ്ഷന്‍.
Read More