നവംബർ 22 തിങ്കളാഴ്ച രാവിലെ 10 മണി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കുടുംബ വിഷയത്തിൽ സ്റ്റേഷൻ ഓഫീസർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ച നടക്കുകയാണ്. പരാതിക്കാരിയും എതിർകക്ഷികളും തമ്മിൽ രമ്യതയിലെത്താനായില്ല. പ്രാണനായി പ്രണയിച്ച് വരണമാല്യം ചാർത്തിയ പ്രിയതമൻ മുഖത്ത് നോക്കി മനോരോഗിയെന്ന് മുദ്രകുത്തിയപ്പോൾ പരാതിക്കാരിയായ ഒരു പാവം പെൺകുട്ടിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. പീഡനങ്ങളുടെ പെരുമഴ തീർത്ത വേട്ടക്കാരോടൊപ്പം നിയമപാലകനും കൂട്ടുചേർന്നതോടെ അവളുടെ രോഷം അണപൊട്ടി. നീതിതേടിയെത്തി നിരാശയായി മടങ്ങാൻ ഒരുങ്ങിയപ്പോൾ പോലീസ് ഓഫീസറുടെ മുന്നിൽവച്ച് വഞ്ചനയുടെ ആ കപടമുഖമടച്ച് ഒരടി കൊടുത്തിട്ടാണ് അവൾ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങിയത്. ഒടുവിൽ, സർവ സങ്കടങ്ങളും സങ്കൽപ്പങ്ങളും ഉള്ളിലൊതുക്കി അവൾ സ്വയം മരണക്കുരുക്ക് തീർത്ത് കിടപ്പുമുറിയിൽ തൂങ്ങിയാടി. പക്ഷേ, ഈ പകവീട്ടൽ പലർക്കും ഒരു പാഠമായി മാറുകയായിരുന്നു….! മോഹങ്ങൾ ഉള്ളിലൊതുക്കിയ മോഫിയ മൂന്നാം വർഷ നിയമ വിദ്യാർഥിനി. ക്യാമ്പസിലെ കിലുക്കാംപെട്ടി.…
Read MoreCategory: RD Special
രാഷ്ട്രീയ മധുരവും മദ്യവും..! വോട്ടെടുപ്പുകാലത്തെ സമ്മാന പ്രലോഭനം
റെജി ജോസഫ് ഒരു വോട്ടിന് ഒരു ബോട്ടില്‍ മദ്യം. ഒരു വീടിന് ഒരു പശു. കന്നിവോട്ടര്‍ക്ക് മൊബൈല്‍ ഫോണ്‍. കഞ്ചാവ്, മയക്കുമരുന്ന്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഉപഹാരങ്ങള്‍ പതിവായി മാധ്യമങ്ങളില്‍ ഇടംപിടിക്കാറുണ്ട്. പട്ടുസാരിയും കമ്മലും പാദസരവുമൊക്കെ വോട്ടര്‍ക്കുള്ള സമ്മാനങ്ങളില്‍പ്പെടും. സാരിവിതരണത്തിലെ തിക്കിലും തിരക്കിലും വന്ദുരന്തങ്ങളുണ്ടായതും ഇന്ത്യയില്‍തന്നെ. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികളും പ്രവര്‍ത്തകരും വോട്ടര്‍മാര്‍ക്ക് നേരിട്ട് വീടുകളില്‍ സമ്മാനങ്ങള്‍ എത്തിക്കുന്ന സാഹചര്യം പതിവായിരിക്കുന്നു. ഗ്രാമത്തിലെ വോട്ടുകള്‍ ഒന്നാകെ വിലയ്ക്കെടുക്കുന്നതും തോക്കുമുനയില്‍ വോട്ടറെ ബൂത്തിലേക്ക് ആനയിക്കുന്നതും പതിവ്. തമിഴ് നാട് ഉള്‍പ്പെടെ ഏറെ സംസ്ഥാനങ്ങളിലും പണം, സമ്മാനം എന്നിവയുടെ വിതരണം തടയാന്‍ സാധിക്കുന്നില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബാങ്കുകളിലെ ശതകോടി ആസ്തിയില്‍ നിന്നും പണം ചാക്കുകളിലും പെട്ടികളിലും നിറച്ച് ഓരോ മണ്ഡലത്തിനും വാര്‍ഡിനും വീതിക്കുന്ന തെരഞ്ഞെടുപ്പ് ആചാരം.ഏറെ സംസ്ഥാനങ്ങളിലും വോട്ടിന് പണമൊഴുക്കാത്ത പാര്‍ട്ടികളും മുന്‍നിര സ്ഥാനാര്‍ഥികളും…
Read Moreതെരഞ്ഞെടുപ്പ് അങ്കം കോടികളുടെ പൂരം
റെജി ജോസഫ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഉയരത്തിലാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പു ചെലവ്. 2016 ലെ അമേരിക്കന്‍ ഇലക്ഷനുവന്ന പണച്ചെലവ് 45,000 കോടി രൂപ. ഇന്ത്യയില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു പൊടിച്ചത് 55,000 കോടി രൂപ. 2014 പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40 ശതമാനം വര്‍ധന. ഒരു വോട്ടിന് 550 രൂപ മൂല്യം.90 കോടി വോട്ടര്‍മാരുള്ള ഇന്ത്യയില്‍ വിജയവും ഭരണവും നിര്‍ണയിക്കുന്ന അടിസ്ഥാനം ഇക്കാലത്തു പണമാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികള്‍ ലക്ഷങ്ങളും നിയമസഭയിലേക്കും ലോക്സഭയിലേക്കും കോടികളും ഒഴുക്കുന്ന പോരാട്ടം. സ്ഥാനാര്‍ഥിത്വവും വിജയവും അധികാരവും അതിസമ്പന്നര്‍ക്ക് എന്നതായിരിക്കുന്നു ഇന്ത്യന്‍ ജനാധിപത്യത്തി ന്റെ പ്രധാന പരിമിതി. സാധാരണക്കാരനും പാവപ്പെട്ടവനും ജനാധിപത്യശ്രീകോവിലില്‍ ഇരിപ്പിടമില്ലാത്ത സാഹചര്യം. 543 ലോക്സഭാ സീറ്റുകളിലേത് മത്സരിക്കാന്‍ ഇക്കാലത്ത് എണ്ണായിരത്തിലധികം സ്ഥാനാര്‍ഥികളാണ് അണിനിരക്കുക. സ്വതന്ത്രനും കക്ഷിപിന്തുണയില്ലാത്തവനും വിജയം ഏറെ അകലെയാണ്. മുഖ്യധാരാ പാര്‍ട്ടികള്‍ വോട്ടിനു പണവും മദ്യവും സമ്മാനങ്ങളും വാരിയെറിയുമ്പോള്‍…
Read Moreബ്രഹ്മാണ്ഡസ്വപ്നങ്ങളുടെ അമരക്കാരൻ; സാബു സിറിള്‍ സിനിമാജീവിതത്തെക്കുറിച്ചു രാഷ്ട്രദീപികയോടു മനസു തുറക്കുന്നു
രഞ്ജിത് ജോണ്സംവിധായകരുടെ ബ്രഹ്മാണ്ഡസ്വപ്നങ്ങള് യാഥാര്‍ഥ്യമാക്കുന്ന കലാമാന്ത്രികന്‍. ഫാന്റസി സിനിമയായാലും പീരിയോഡിക് ഫിലിമായാലും വമ്പന്‍ സിനിമകളുടെ ഫസ്റ്റ് ചോയ്സ്. സാബു സിറിള്‍ എന്ന മലയാളി സൃഷ്ടിച്ച മായിക കാഴ്ചകള്‍ക്കായി കാത്തിരിപ്പിലാണ് എന്നും പാന്‍ ഇന്ത്യന്‍ ആരാധകര്‍. കുഞ്ഞാലി മരക്കാരും പ്രതീക്ഷ ഒട്ടും തെറ്റിച്ചില്ല. ചരിത്രവും ഫാന്റസിയും ചേര്‍ത്തൊരുക്കിയ രംഗങ്ങളാല്‍ ഭ്രമിപ്പിക്കുന്ന സാബു സിറിളിന്റെ കലാവിസ്മയം കുഞ്ഞാലി മരക്കാരിലും കാണാം. പ്രിയദര്‍ശനു കുഞ്ഞാലി മരക്കാര്‍ എന്ന വലിയ സിനിമയെടുക്കാന്‍ ധൈര്യം നല്കിയ പ്രൊഡക്ഷന്‍ ഡിസൈനറാണ് സാബു സിറിള്‍. ‘ ഇന്ത്യന്‍ സിനിമയിലെ വിലപിടിപ്പുള്ള സാങ്കേതികവിദഗ്ധന്‍. അമരം മുതല്‍ മരക്കാര്‍ വരെ നീളുന്ന കലാമാന്ത്രികം. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തിയ സാബു സിറിള്‍ സിനിമാജീവിതത്തെക്കുറിച്ചു രാഷ്ട്രദീപികയോടു മനസു തുറക്കുന്നു. വെല്ലുവിളി നിറഞ്ഞ സിനിമഓരോ സിനിമയ്ക്കും അതിന്റേതായ വെല്ലുവിളിയുണ്ടെങ്കിലും കുഞ്ഞാലി മരക്കാര്‍ക്കായി ഏറെ നാളത്തെ പഠനങ്ങളും തയാറെടുപ്പുകൾ നടത്തേണ്ടിവന്നെന്നു സാബു സിറിള്‍…
Read Moreഡിസംബര്‍ നഷ്ടത്തിന് 29 വയസ്.! മോനിഷ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അമ്പത് വയസ് തികയുമായിരുന്നു…
മഞ്ഞുപെയ്യുന്ന ഡിസംബർ മാസം ഒരു വർഷത്തിന്റെ കൊഴിഞ്ഞുപോക്കിനൊപ്പം പോയകാലത്തെ നഷ്ടങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ്. 29 വർഷങ്ങൾക്കു മുന്‍പ് തോരാതെ മഞ്ഞുപെയ്ത ഒരു ഡിസംബർ പുലരിയിലാണ് പ്രതിഭകൊണ്ട ് ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ് എന്ന് എംടി വാസുദേവൻനായർ വിശേഷിപ്പിച്ച നടി മോനിഷയെ നഷ്ടമായത്. 29 വർഷങ്ങൾ. മോനിഷ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അന്‍പത് വയസ് തികയുമായിരുന്നു. മോനിഷയ്ക്കെന്നും മലയാളികളുടെ ഓർമച്ചെപ്പിൽ നിറയൗവനമാണ്. 1992 ഡിസംബർ അഞ്ചിന് രാജ്യം അയോധ്യാ സംഘർഷാവസ്ഥയുടെ മുൾമുനയിൽ നിൽക്കുന്ന ദിവസമായിരുന്നു ആ ദുരന്തം. അടുത്ത ദിവസത്തെ പത്രങ്ങളിൽ പുഷ്പഹാരങ്ങൾക്കിടയിൽ വാടിയ പൂവു പോലെ കിടന്ന മോനിഷയുടെ മുഖം മനസുകളുടെ തീരാനോവായി. തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്ന മോനിഷ നൃത്തപരിപാടിയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് ബാംഗളൂരിലെ വീട്ടിലേക്ക് തിരിച്ചുപോകുന്ന യാത്രയിലായിരുന്നു. കൊച്ചിയിൽനിന്നും ബാംഗളൂരിലേക്കുള്ള ഫ്ളൈറ്റ് പിടിക്കുന്നതിനായാണ് അമ്മ ശ്രീദേവി ഉണ്ണിക്കൊപ്പം അതിരാവിലെ തിരുവനന്തപുരത്തുനിന്നും അംബാസിഡർ കാറിൽ യാത്രതിരിച്ചത്. അയോധ്യ…
Read Moreദൈവമുണ്ടെന്ന് എനിക്കിപ്പോൾ തോന്നുന്നു ! ഷൂട്ടിംഗിനിടെ ജോണ്‍ ഏബ്രഹാമിന് ജീവൻ നഷ്ടപ്പെടേണ്ടതായിരുന്നു; ആ സംഭവം ഇങ്ങനെ…
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് “ഷൂട്ടൗട്ട് അറ്റ് വഡാല’. 2013ൽ ജോണ്‍ ഏബ്രഹാം നായകനായി പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ജോണ്‍ ഏബ്രഹാമിന് ജീവൻ നഷ്ടപ്പെടേണ്ടതായിരുന്നു. അധോലോക നായകന്റെ വേഷമായിരുന്നു ജോണിന് ചിത്രത്തിൽ. സഹതാരമായ അനിൽ കപൂർ ജോണ്‍ ഏബ്രഹാമിനെ വെടിവയ്ക്കുന്ന ഭാഗം ഈ സിനിമയിലുണ്ടായിരുന്നു. അനിൽ കപൂർ ജോണിനുനേരേ കൈത്തോക്ക് ഉപയോഗിച്ച് വെടിവച്ചപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലും തീവ്രതയിലും ബുള്ളറ്റ് പാഞ്ഞ് ജോണിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് സ്പർശിച്ച് മുന്നോട്ടു പോകുകയായിരുന്നു. ഈ ബുള്ളറ്റ് ജോണിന്റെ കഴുത്തിലെങ്ങാനും തുളച്ചു കയറിയാൽ ജോണിന്റെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നു. ഇതൊരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരുന്നു. മനോജ് ബാജ്പേയ്, തുഷാർ കപൂർ, സോനു സൂദ്, കങ്കണ റണൗത്ത് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സെപ്റ്റംബർ 23ന് എല്ലാം അവസാനിക്കുമായിരുന്നു. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല…
Read Moreകജോൾ പിടിച്ചില്ലായിരുന്നെങ്കിൽ… വെള്ളച്ചാട്ടത്തിനു സമീപം കാജോളുമൊത്ത് പ്രണയഗാനത്തിൽ അഭിനയിക്കുമ്പോൾ ഷാരൂഖിന്റെ ബാലൻസ് തെറ്റി
ബോളിവുഡ് സിനിമയിൽ ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആണ്. അദ്ദേഹത്തിനും ഷൂട്ടിംഗിനിടെ പരിക്ക് പറ്റിയിട്ടുണ്ട്. 1990ൽ പുറത്തിറങ്ങിയ യാഷ് ചോപ്രയുടെ “ദർ’ എന്ന ചിത്രത്തിൽ അഭിനയിക്കുന്പോഴാണ് ഷാരൂഖ് ഖാന് ആദ്യമായി പരിക്കേൽക്കുന്നത്. അപകടം സംഭവിച്ച സീനിൽ ഷാരൂഖിനൊപ്പം അഭിനയിക്കുന്നത് അനുപം ഖേർ ആണ്. മുംബൈ ഫിലിം സിറ്റിയിൽ ആയിരുന്നു ഷൂട്ടിംഗ്. ഈ രംഗത്തിൽ ഷാരൂഖ് ഖാൻ സോഫയിൽ വിശ്രമിക്കുന്ന അനുപം ഖേറിന് നേരെ ചാടണമായിരുന്നു. ഈ സീനിൽ അഭിനയിക്കാനായി ഷാരൂഖ് സോഫയിലേക്ക് ചാടിയ നിമിഷം, അനുപംഖേർ അബദ്ധത്തിൽ കാലുയർത്തിയതാണ് പ്രശ്നമായത്. അനുപം ഖേർ ബോധപൂർവം അല്ലെങ്കിലും വരുത്തിയ ഈ തെറ്റ് ഷാരൂഖിന്റെ മൂന്ന് വാരിയെല്ലുകൾ ഒടിച്ചു. ഷാരൂഖ് വേദനകൊണ്ട് പുളഞ്ഞു. പിന്നീട് കുറേക്കാലത്തെ വിശ്രമത്തിനുശേഷമാണ് ഷാരൂഖ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കജോൾ ഇല്ലായിരുന്നെങ്കിൽ… മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാനെ നായിക കാജോൾ വലിയൊരു അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.…
Read Moreഓര്മ പോയ കജോൾ! 1988-ല്‍ കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം; ആ സംഭവം ഇങ്ങനെ…
ബോളിവുഡിലെ സൂപ്പർ സുന്ദരിമാരിൽ ഒരാളാണ് കജോൾ. ഒരു കാലത്ത് ബോളിവുഡ് സിനിമ അടക്കി വാണ താരറാണി. ബോളിവുഡ് താരം അജയ് ദേവ്ഗണിനെ കല്യാണം കഴിച്ച് സുഖമായി കുടുംബജീവിതം നയിക്കുകയാണ് ഈ താരറാണി ഇപ്പോൾ. വിവാഹം കഴിഞ്ഞതോടെ മറ്റു നടിമാർ അഭിനയം നിർത്തുന്നതുപോലെ കജോൾ അഭിനയമൊന്നും നിർത്തിയിട്ടില്ല. നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ കജോൾ ഇപ്പോഴും അഭിനയിക്കും. വിവാഹശേഷവും കുറേ നല്ല ചിത്രങ്ങളുടെ ഭാഗമായി കജോൾ. സിനിമയിൽ കത്തിനിന്ന സമയത്ത് കജോളിനും ഒരു അപകടം സംഭവിച്ചിട്ടുണ്ട്. ആ അപകടത്തിൽ ഒാർമശക്തി വരെ താരത്തിന് നഷ്ടപ്പെട്ടു. 1988ല്‍ കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. യേ ലഡ്കാ ഹേ ദീവാന എന്ന ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു. ചിത്രത്തിലെ നായകനായ ഷാരൂഖ് ഖാനും നായികയായ കജോളും സൈക്കിള്‍ ചവിട്ടി വരുന്നതാണ് രംഗം. പിന്നിലായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സൈക്കിള്‍ ചവിട്ടുന്നുണ്ട്. ഈ…
Read Moreസിനിമയിലെ ദൃശ്യങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുമ്പോൾ അപകടം സ്വാഭാവികം; അമിതാഭ് ബച്ചനെ കോമയിലാക്കിയ അപകടം ഇങ്ങനെ…
ഹോളിവുഡിൽ മാത്രമല്ല, ബോളിവുഡിലും കാര്യമായ ഷൂട്ടിംഗ് അപകടങ്ങൾ നടന്നിട്ടുണ്ട്. സിനിമയിലെ ദൃശ്യങ്ങൾ മികച്ചതാക്കാൻ ശ്രമിക്കുന്പോൾ എത്ര മുൻകരുതലുകൾ സ്വീകരിച്ചാലും പല തരത്തിലുള്ള അപകടങ്ങളും സംഭവിക്കുക സ്വഭാവികം. ഇത്തരത്തിൽ ബോളിവുഡിൽ അപകടത്തിൽപ്പെട്ട നിരവധി നടൻമാരും നടിമാരുമുണ്ട്.1982ലാണ് അമിതാഭ് ബച്ചനു പരിക്കേൽക്കുന്നത്. കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ബിഗ്ബിക്ക് പരിക്കേറ്റത്. സഹനടൻ പുനീത് ഇസ്സാറുമായിട്ടുള്ള പോരാട്ട രംഗമാണ് അന്നു ചിത്രീകരിച്ചത്. ഈ രംഗത്തിനിടെ പുനീതിന്റെ ഇടിയേറ്റ് അമിതാഭ് ബച്ചൻ വീണു. അടിവയർ മേശയിൽ ശക്തമായി ഇടിച്ചാണ് ബച്ചൻ വീണത്. പക്ഷേ, ഇടി കൈവിട്ടുപോയി. ഗുരുതരമായി പരിക്കേറ്റ ബച്ചനെ ഉടനെ ആശുപത്രിയിലേക്കു മാറ്റി. പുനിത് ഇസാറിന്റെ ആ ഇടിയിൽ വീണ അമിതാഭ് ബച്ചൻ മരണത്തിന്റെ വക്കുവരെ എത്തിയെന്നു പറയാം. ബച്ചൻ മരിച്ചു എന്നായിരുന്നു അക്കാലത്തെ അഭ്യൂഹം. ആശുപത്രിയിലെത്തിച്ച സ്ഥിതി കണ്ടപ്പോൾ ആൾ മരിച്ചു എന്ന നിഗമനത്തിലായിരുന്നു ആദ്യം ഡോക്ടർമാരും. തിരിച്ചുവരവ് മാസങ്ങൾ…
Read Moreഇരുപത്തിനാല് വിരലുകൾ! ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തി; വിനേഷ് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിൽ
കൈകാലുകളിലായി മൊത്തം 24 വിരലുകൾ. ഇത്തരത്തിൽ ജന്മനാ ലഭിച്ച അപൂർവതയുള്ള ഇന്ത്യയിലെ ഏക വ്യക്തിയായ വിനേഷിന് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ ബഹുമതി പത്രം. എരുമേലി മുട്ടപ്പള്ളി സ്വദേശി പാറക്കുഴിയിൽ വിജയന്റെയും രത്നമ്മയുടെയും മകനാണ് വിനേഷ് മോൻ. മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായി വിനേഷിന് കൈയിലും കാലിലും ആറ് വിരലുകളാണുള്ളത്. വിരലുകൾ കൂടുതലുള്ളത് കൊണ്ട് ജോലികൾ ചെയ്യാൻ പ്രയാസമൊന്നുമില്ലെന്ന് വിനേഷ് പറയുന്നു. ഇന്ത്യയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ പുർണമായും സാധാരണ വിരലുകൾ പോലെ 24 വിരലുകളും ഉപയോഗിക്കാനാവുന്ന ഒരാളും ജീവിച്ചിരിപ്പില്ലെന്ന് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സ് കണ്ടെത്തിയതോടെയാണ് ബഹുമതി നൽകാൻ നടപടിയായത്. വൈദ്യശാസ്ത്രപരമായ പരിശോധനകൾ നടത്തി സർട്ടിഫിക്കേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനു ശേഷമായിരുന്നു ബഹുമതി പ്രഖ്യാപനം. കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന വിനേഷ് കഴിഞ്ഞ രണ്ട് വർഷമായി പൊൻകുന്നത്ത് വാഹന വർക്ക് ഷോപ്പ് നടത്തിവരികയാണ്. ഭാര്യ ലേഖ പട്ടികജാതി…
Read More