1982 ജൂലൈയിൽ ലോസ് ഏഞ്ചൽസിൽ ഷൂട്ടിംഗിനിടെ ഹെലികോപ്ടർ തകർന്ന് ഹോളിവുഡ് നടൻ വിക് മോറോയും ബാലതാരങ്ങളായ റെനി ഷിൻ ചിൻ, മൈകാ ദിൻ ലീ എന്നിവരും മരണത്തിന് കീഴടങ്ങിയത് മറ്റൊരു സംഭവം. വിയറ്റ്നാം യുദ്ധം ചിത്രീകരിക്കുന്ന രംഗമായിരുന്നു അന്ന് നടന്നത്. ഈ രംഗം ചിത്രീകരിക്കാനായി ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ഹെലികോപ്ടറിന്റെ ടെയിൽ റോട്ടറിൽ കൊള്ളുകയും ഹെലികോപ്ടർ നദിയിലേക്ക് പതിക്കുകയും ചെയ്തതോടെ വിക് മോറോയും രണ്ട് ബാലതാരങ്ങളും കൊല്ലപ്പെടുകയായിരുന്നു. ഹെലികോപ്റ്റർ പൈലറ്റ് ഉൾപ്പെടെ സിനിമാ സംഘത്തിലെ നാല് അംഗങ്ങൾക്കെതിരെയും ചിത്രത്തിന്റെ സംവിധായകൻ ജോണ്‍ ലാൻഡീസിനെതിരെയും മരണവുമായി ബന്ധപ്പെട്ട് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പിന്നീട് ഒരു വർഷവും ഒന്‍പത് ദിവസവും നീണ്ടുനിന്ന ഒരു വിചാരണയ്ക്ക് ശേഷം അഞ്ചുപേരെയും കുറ്റവിമുക്തരാക്കി. തീവണ്ടി പാഞ്ഞുവന്നു 2014 ഫെബ്രുവരിയിൽ ജോർജിയയിൽ വച്ചാണ് 27കാരി കാമറ അസിസ്റ്റന്റ് സാറാ ജോൺസ് തീവണ്ടി അപകടത്തിൽ ഷൂട്ടിംഗിനിടയിൽ…
Read MoreCategory: RD Special
ഇതു തമാശയല്ല..! ഷൂട്ട് തീർന്നിട്ടും ബ്രാൻഡൻ ലീ ഫീൽഡിൽനിന്ന് എഴുന്നേറ്റില്ല; വെടിയേറ്റത് വയറിന്
ഇതിഹാസതാരം ബ്രൂസ്ലീയുടെ മകൻ ബ്രാൻഡൻ ലീ സിനിമയിൽ ചുവടുറപ്പിച്ചു വരവേയാണ് മരണം ആകസ്മികമായി അദ്ദേഹത്തെ തട്ടിയെടുത്തത്. ഇപ്പോഴും അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ബ്രൂസ് ലീയേക്കാൾ പേരെടുക്കുമായിരുന്നു.1993ൽ ”ദി ക്രോ’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി കരാർ ഒപ്പിടുന്പോൾ ഒരിക്കലും അയാൾ ചിന്തിച്ചിട്ടുണ്ടാവില്ല. ഇതു തന്റെ അവസാന ചിത്രമായിരിക്കുമെന്ന്. ക്ലൈമാക്സ് രംഗം സിനിമയുടെ ചിത്രീകരണം പൂർത്തികാൻ വെറും എട്ട് ദിവസങ്ങൾ ബാക്കി നിൽക്കേയാണ് ബ്രാൻഡൻ ലീ മരണത്തിനു കീഴടങ്ങിയത്. അന്ന് ക്ലൈമാക്സ് രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. നായികയെ രക്ഷിക്കാൻ നായകൻ വരുന്ന രംഗം. സംഘർഷഭരിതമായ വെടിവയ്പ് രംഗം. ഉപയോഗിച്ചിരുന്ന പ്രോപ്പ് ഗണ്ണിലെ കാറ്റ്റിഡ്ജിലെ പ്രൈമറുകൾ നീക്കം ചെയ്യാൻ മറന്നുപോയത് ആണ് ബ്രാൻഡൻ ലീയെ മരണത്തിലേക്കു തള്ളിയിട്ടത്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിന്റെവലിയ ഒച്ചപ്പാടുകൾക്കു നടുവിൽ ബ്രാൻഡൻ ലീയ്ക്ക് വെടിയേറ്റ കാര്യം ആരും ആദ്യം തിരിച്ചറിഞ്ഞില്ല. സംവിധായകൻ കട്ട് പറഞ്ഞതിനു ശേഷവും ബ്രാൻഡൻ ലീ ഫീൽഡിൽനിന്ന്…
Read Moreപ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവ് സ്കൂളില്‍ പോയാല്‍ പിന്നെ ഭര്‍തൃപിതാവിനെക്കൊണ്ട് കിടക്കപ്പൊറുതിയില്ല; 21കാരിയുടെ പരാതി ഇങ്ങനെ…
ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയങ്ങളില്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട് യുവതി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ താമസിക്കുന്ന രാജസ്ഥാന്‍കാരിയായ 21-കാരിയാണ് ഭര്‍തൃപിതാവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃപിതാവിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. ഗുണ സ്വദേശിയായ 22-കാരനാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. ഇയാള്‍ ഗുണ ടൗണിലെ സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭര്‍ത്താവ് സ്കൂളില്‍ പോയതിനു ശേഷം ഭര്‍തൃപിതാവ് വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് യുവതിയുടെ ആരോപണം. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍തൃപിതാവിന്റെ കൈവശം വിവിധ ആയുധങ്ങളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. കുടുംബത്തിലെ മറ്റുചില സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. കുടുംബാംഗങ്ങള്‍ക്ക് നേരേ ആയുധം വീശി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും യുവതി ആരോപിക്കുന്നു. രാജസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് പരാതിക്കാരി. കഴിഞ്ഞദിവസം പ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവിനൊപ്പമെത്തിയാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയില്‍ നല്‍കിയത്. ഭര്‍തൃപിതാവിന്റെ കൈവശം അനധികൃത ആയുധശേഖരമുണ്ടെന്നും…
Read Moreതോക്ക് ചൂണ്ടിയതേ ഓര്മയുള്ളൂ ! കാമറ കണ്ണിലെ ദുരന്തങ്ങള്‍…
സിനിമ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും സിനിമ കണ്ടിട്ടില്ലാത്തവരും കാണില്ല. പലർക്കും സിനിമ ഒരു ലഹരിയാണ്. ചില സിനിമകൾ മനസിൽ എത്ര നാൾ കഴിഞ്ഞാലും തങ്ങിനിൽക്കും. ചിലതു പെട്ടെന്നു മറന്നുപോകും. മനുഷ്യ മനസിനെ വളരെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു മേഖല തന്നെയാണ് സിനിമ. ഷൂട്ടിംഗ് അത്ര രസമല്ല അഭ്രപാളികളിൽ നമ്മൾ കാണുന്ന സിനിമകളുടെ ഷൂട്ടിംഗ് നേരിട്ട് കാണാനിടയായാൽ നമുക്ക് അത് അത്ര ബോധിച്ചെന്നു വരില്ല. പലപ്പോഴും ഷൂട്ടിംഗ് ലൊക്കേഷനുകൾ ആളു കൂടുന്നതു ഷൂട്ടിംഗ് കാണാനൊന്നുമല്ല, മറിച്ചു തങ്ങളുടെ ഇഷ്ടപ്പെട്ടവർ അഭിനയിക്കുന്നതു കാണാനോ തങ്ങൾ ആരാധിക്കുന്ന താരങ്ങളെയോ ടെക്നീഷ്യൻമാരെയോ കാണാനൊക്കെയാണ്. പ്രേക്ഷകരെ സംബന്ധിച്ചു സിനിമ ഒരു ആസ്വാദന തലം നൽകുന്പോഴും ഒരു സിനിമയ്ക്കുപിന്നിൽ കഷ്ടപ്പെടുന്നവർ നിരവധി പേരാണ്. ലൈറ്റ് ബോയ് മുതൽ നിർമാതാവ് വരെ നീളുന്നു ആ നിര.. ഊണും ഉറക്കവുമില്ലാതെ വലിയൊരു സംഘം അണിയറയിൽ…
Read Moreവീടു വിട്ടിറങ്ങുന്നതിന് മുമ്പിൽ ആൺകുട്ടികൾ! തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും ധാരാളം; ആരും അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍…
പ്രദീപ് ഗോപി കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും കാവലുകളും ശക്തമാവുമ്പോഴും കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തില്‍നിന്ന് ഓരോ ദിവസവും കാണാതാകുന്നത് ശരാശരി മൂന്ന് കുട്ടികളെയാണെന്നു പോലീസിന്റെ കണക്കുകൾ. കാണാതാകുന്ന കുട്ടികളിൽ ഭൂരിപക്ഷം പേരെയും കണ്ടെത്താറുണ്ട്. 2016ൽ 157 കുട്ടികളെയാണ് കേരളത്തിൽ നിന്നു കാണാതായത്. 2017ല്‍ 184 കുട്ടികളെയാണ് കാണാതായതെങ്കിൽ, 2018ല്‍ കാണാതായ കുട്ടികൾ 205 ആയി. 2019 എത്തിയപ്പേഴെക്കും ഇത് 280 ആയി ഉയർന്നു ഉയര്‍ന്നു. 2020ൽ 200 കുട്ടികളെ കാണാതായി. 2021 നവംബർ വരെ കാണാതായത് 152 കുട്ടികളെയാണ്. അനൗദ്യോഗിക കണക്കുകള്‍ വേറെ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കാണാതാകുന്ന കുട്ടികളില്‍ 60 ശതമാനം പേരെയും കണ്ടെത്താറുണ്ട്. വീട്ടിലെ സംഘര്‍ഷം, തട്ടിക്കൊണ്ടുപോകൽ, ഭിക്ഷാടനത്തിനായി ഉപയോഗിക്കൽ, ലൈംഗികാക്രമണം, ബാലവേല, മാനസികപ്രശ്നങ്ങൾ, ദാരിദ്ര്യം, സ്കൂളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് കുട്ടികളെ കാണാതാകുന്നതിനു പിന്നിലുള്ള പ്രധാന കാരണങ്ങൾ. ഈ കുട്ടികള്‍ പലരും…
Read Moreപഴയ കാലം മാറി, നിയന്ത്രണം വേണം! ബിനില എന്ന അഞ്ചു വയസുകാരിയെ മറക്കാനാകുമോ ? ദേവനന്ദനയേയും… പിന്നില്‍ പലവിധ മാഫിയകള്‍…
പ്രദീപ് ഗോപി കൊല്ലത്ത് ദേവനന്ദന എന്ന പെൺകുട്ടിയെ കാണാതായപ്പോൾ ഇതുവരെ കേരളത്തിൽ ഉണ്ടാകാത്ത തരത്തിലുള്ള ജാഗ്രതയോടെയാണ് പൊതുജനങ്ങളും പൊലീസും മാധ്യമങ്ങളും സോഷ്യൽ മീഡിയയും കുട്ടിക്കു വേണ്ടിയുള്ള തെരച്ചിലിൽ പങ്കാളികളായത്. എന്നാൽ ആ കുരുന്നിനെ ജീവനോടെ കണ്ടെത്താനായില്ല… അതൊരു അപകടമരണമായിരുന്നു. കുട്ടികളെ കാണാതാകുന്ന സംഭവങ്ങളിൽ ആ ജാഗ്രത മാതാപിതാക്കളും പൊതുജനങ്ങളും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അധികൃതരും തുടരുക തന്നെ വേണം… കണ്ണിലെണ്ണയൊഴിച്ച് നമ്മളെല്ലാം നമ്മുടെ കുരുന്നുകൾക്കായി ജാഗരൂഗരായിരിക്കുക തന്നെ വേണം… കാണാതായ പെൺകുട്ടികളെക്കുറിച്ചുള്ള അന്വേഷണം പലപ്പോഴും ചെന്നെത്തുന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളിലേക്കാണ്. ബാലികമാരെ വരെ പീഡിപ്പിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുന്നു. കൊല്ലം അന്പലംകുന്നിലെ ബിനില എന്ന അഞ്ചു വയസുകാരിയെ മറക്കാനാകുമോ നമുക്ക്? ബിനിലയുടെ മൃതദേഹം കണ്ടെത്തിയത് അയൽവാസിയുടെ വീട്ടിലെ കട്ടിലിനടിയിൽ നിന്നാണ്. സംഭവത്തിൽ അയൽവാസിയായ പതിനഞ്ചുകാരനെയാണ് പോലീസ് പിടികൂടിയത്. മാനഭംഗത്തിനിടെയാണ് ആ കുരുന്ന് കൊല്ലപ്പെട്ടത്. തൃശൂർ ചെന്ത്രാപ്പിന്നിയിലെ…
Read Moreഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്ക് ആണെന്നാണ് പറയുന്നത്…കാവ്യേച്ചിയുടെ ജീവിതം തകര്‍ക്കാന്‍ ! ഇത്തരക്കാര്‍ക്കെതിരേ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഗായത്രി സുരേഷ്…
ജമ്നാപ്യാരി എന്ന കുഞ്ചാക്കോ ബോബന് സിനിമയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് നടി ഗായത്രി സുരേഷ്. പിന്നീട് പല ചിത്രങ്ങളിലും വേഷമിട്ട നടി അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് വിവാദങ്ങളിലൂടെയാണ്. അടുത്തിടെ കൊച്ചിയില്‍ താരത്തിന്റെ വാഹനം അപകടത്തില്‍ പെട്ടതും തുടര്‍ന്നുള്ള വിശദീകരണങ്ങളും എല്ലാം വിവാദമായി മാറിയിയിരുന്നു. ഗായത്രി സുരേഷിന്റെ സോഷ്യല്‍ മീഡിയ ലൈവ് ആണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും മോശം കമന്റുകള്‍ക്കും തെിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ലൈവില്‍ നടി ആവശ്യപ്പെടുകയും ചെയ്തു. ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ… അന്നത്തെ പ്രശ്നങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് ലൈവില്‍ വരുന്നത്. ഒരു മാസത്തോളമായി ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. എപ്പോള്‍ ഇന്റര്‍നെറ്റ് തുറന്നാലും ഇന്നെന്താണ് ഇന്നെന്താണ് എന്നാണ്. നിങ്ങള്‍ പറയുന്നതൊക്കെ ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ മണ്ടിയാണ്, പൊട്ടിയാണ്, കളളിയാണ്, ഉഡായിപ്പാണ് നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ അംഗീകരിക്കുന്നു.…
Read Moreആ രണ്ടു പേർ…! മൂന്നുവര്‍ഷമായിട്ടും കേരളം ഇപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കുന്നു… ഈ പെൺകുട്ടികൾ എവിടെയാ..? ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന് അന്വേഷണസംഘം
പ്രദീപ് ഗോപി ഒട്ടേറെ തിരോധാനങ്ങള്‍ക്കു കേരളം സാക്ഷിയായിട്ടുണ്ട്. ചിലർ തിരിച്ചെത്തി. വര്‍ഷങ്ങള്‍ക്കും പതിറ്റാണ്ടുകള്‍ക്കും ശേഷവും ആസൂത്രിതമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞിട്ടുള്ള ചരിത്രവുമുണ്ട്. പക്ഷേ, ജെസ്ന എന്ന പെണ്‍കുട്ടിയുടെ തിരോധാനം ഇപ്പോഴും ഉത്തരംകിട്ടാതെ നില്ക്കുന്നു. അതേ, ജെസ്ന എന്ന പെണ്‍കുട്ടിയെ കാണാതായി മൂന്നുവര്‍ഷം പൂര്‍ത്തിയായിട്ടും കേരളം ഇപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കുന്നു ജെസ്നേ നീ എവിടെ.. ? കേരളത്തില്‍ ഇനി ജെസ്നക്കുവേണ്ടി അന്വേഷിക്കാന്‍ ഇടമില്ല എന്നാണ് പോലീസ് വിശദീകരണം. ജെസ്ന ജീവിച്ചിരിപ്പുണ്ട് എന്നു തന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എങ്കിലും സംശയത്തിന്റെ കണിക പോലും ബാക്കി നിർത്താതെ നിര്‍മാണത്തിലിരിക്കുന്ന വീടുപോലും മണ്ണുമാറ്റി അന്വേഷണ സംഘം പരിശോധിച്ചു. ഇടുക്കി മലനിരകളിലും കൊക്കകളിലും വരെ പരിശോധന നടത്തി. പക്ഷേ, ഒരു സൂചനയും ലഭിച്ചില്ല. ഇനി സിബിഐ എങ്ങനെയാണ് ജെസ്ന തിരോധാനക്കേസ് അന്വേഷിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2018 മാർച്ച് 22നാണ് എരുമേലി മുക്കൂട്ടുത്തറ സ്വദേശി ജെസ്നയെ…
Read Moreപുലർച്ചെ ആയിഷ വെള്ളമെടുക്കാൻ കിണറ്റുകരയിൽ എത്തി; പിന്നെ സ്വർണത്തിനായി പിടിവലി; ഒച്ചകേട്ട് നാട്ടുകാർ ഉണർന്നു; പിന്നെ സംഭവിച്ചതിങ്ങനെ….
അനുമോൾ ജോയ്ആയിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ പോലീസ് പിടികൂടിയത് നിർണായക നീക്കത്തിലൂടെ. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതലുള്ള അന്വേഷണം. ഈ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ശാസ്ത്രീയമായ തെളിവുകളും പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായി. തുടർന്ന് അന്വേഷണ സംഘം ആസാമിലെത്തി ഒന്നാം പ്രതി മൊയിബുൾ ഹക്കിനെ പിടികൂടുകയായിരുന്നു. ഒന്നാം പ്രതി പിടിയിലായതോടെ രണ്ടാം പ്രതിയായ വാർപേട്ട ജില്ലയിലെ ബംഗാളിപ്പാറയിൽ ഗോറൈ മറി ഗ്രാമത്തിലെ നസറുൾ ഇസ്ലാം ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്. സ്വർണം വിറ്റത് 54,000 രൂപയ്ക്ക്മോഷ്ടിച്ച സ്വർണത്തിന്റെ കുറച്ച് ഭാഗം ഹക് നസറുള്ളിനെ ഏൽപ്പിച്ചിരുന്നു. പാന്റ്സിന്റെ പോക്കറ്റിലിട്ട സ്വർണം പിന്നീട് തളിപ്പറന്പ് കുറുമാത്തൂരിലേക്ക് പോകുന്ന വഴി വീണുപോയെന്നാണ് നസ്റുൾ പോലീസിനോട് പറഞ്ഞത്. ആ സ്വർണം കണ്ടെടുക്കാനായില്ല. എന്നാൽ, സ്വർണത്തിന്റെ ബാക്കി ഭാഗം മൊയിബുൾ ഹക്ക് കണ്ണൂർ ഫോർട്ട്…
Read Moreപുലർച്ചവരെ അവർ പുറത്ത് കാത്തിരുന്നു; ടാപ്പു പൂട്ടിവച്ചു; വെള്ളത്തിനായി ആയിഷ കിണറിന് സമീപത്തേക്ക് വരുമെന്ന പ്രതീക്ഷയോടെ…
അനുമോൾ ജോയ്സെപ്റ്റംബർ 22 ന് രാത്രി പതിനൊന്നോടെ ആയിഷയുടെ വീടിനടുത്ത് വന്ന് പ്രതികൾ ഓട്ടോയിറങ്ങി. ഓട്ടോഡ്രൈവർ പോയെന്ന് ഉറപ്പിച്ച് ഇരുവരും ആയിഷയുടെ വീട് ലക്ഷ്യമാക്കി നടന്നു. അവിടെ എത്തുന്പോൾ വീടിനു മുന്നിലുള്ള ബൾബ് തെളിഞ്ഞു കിടന്നിരുന്നു. ആയിഷ ഉറങ്ങിയില്ലെന്ന് പ്രതികൾക്ക് മനസിലായി. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ബൾബ് അണഞ്ഞു. ആയിഷ ഉറങ്ങിയെന്ന് ഉറപ്പായതോടെ ഒന്നാം പ്രതി മൊയിബുൾ ഹക് പോയി ബൾബ് ഊരിമാറ്റി. രാവിലെ ആയിഷ ഉണർന്ന് പുറത്ത് വരുമ്പോൾ തെളിയാതിരിക്കാനായിരുന്നു ഇത്. ടാപ്പ് പുറത്ത് നിന്ന് പൂട്ടിഅകത്തെ മുറിയിൽ വെള്ളം കിട്ടുന്ന ടാപ്പ് പ്രതികൾ പുറത്ത് നിന്ന് പൂട്ടി. പുലർച്ചെ നിസ്കാരത്തിനുമുമ്പ് ദേഹ ശുദ്ധിക്ക് വെള്ളം കിട്ടാതെ ആയിഷ പുറത്തിറങ്ങുമെന്ന് പ്രതികൾക്ക് ഉറപ്പായിരുന്നു. വീടിനടുത്തുള്ള കിണറിനു സമീപം ഒന്നാം പ്രതി മൊയിബുൾ ഹക് മറഞ്ഞു നിന്നു. രണ്ടാം പ്രതി നസറുൾ ഇസ്ലാമിനെ സമീപത്തെ…
Read More