കോവിഡ് ബാധിച്ചാൽ പ്രശസ്തരെന്നോ സാധാരണക്കാരെന്നോ കലാകാരനെന്നോ കുറ്റവാളിയെന്നോ ഭേദമില്ല. ഗുരുതരാവസ്ഥയിലായാൽ ഓക്സിജൻ മാസ്കുമായി ജീവിതത്തിലേക്കു തിരിച്ചുവരാൻ പോരാട്ടം നടത്തുകയേ നിർവാഹമുള്ളൂ. ദീർഘകാലം അധോലോക രാജാവായി ബാഹ്യലോകത്തെ വിറപ്പിച്ച വ്യക്തിയും ഇപ്പോൾ അങ്ങനെയൊരു പോരാട്ടത്തിലാണ്. തിഹാർ ജയിലിൽ കഴിയവേ കോവിഡ് ബാധിച്ചു ഡൽഹി എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട ഛോട്ടാ രാജൻ. കീഴടങ്ങിയതിന്റെ രഹസ്യംസാധാരണക്കാർക്ക് ഓക്സിജൻ സിലിണ്ടറിനു പോലും റേഷനായിത്തീരുന്ന കാലത്ത് ഒരു കൊടുംകുറ്റവാളി സർക്കാരിന്റെ ചെലവിൽ എയിംസിൽ ചികിത്സയിൽ കഴിയുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാണിക്കപ്പെടുന്പോഴും അതു രാജ്യത്തെ നിയമവ്യവസ്ഥയുടെ പ്രത്യേകതയാണെന്നു പറയാനേ നിർവാഹമുള്ളൂ. അധോലോകത്തിന്റെ രീതിയും ശൈലിയും മാറുകയും എതിർസംഘങ്ങളിൽനിന്നു ജീവനു ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യമായപ്പോൾ ഇതേ നിയമവ്യവസ്ഥയുടെ സംരക്ഷണം കിട്ടുമെന്നു കണക്കുകൂട്ടിത്തന്നെയാണ് ഛോട്ടാ രാജൻ പോലീസിനു പിടികൊടുത്തതെന്ന ആരോപണവും നേരത്തേ ഉയർന്നിരുന്നു. ഒന്നോ അതിലധികമോ സിനിമകളിൽ പോലും ഒതുക്കാനാവാത്ത വിധം സംഭവബഹുലമാണ് ഛോട്ടാ രാജൻ എന്നറിയപ്പെടുന്ന രാജേന്ദ്ര സദാശിവ്…
Read MoreCategory: RD Special
കോവിഡ് പോസിറ്റീവ് ആകുമ്പോള്‍ അറിഞ്ഞിരിക്കാൻ! പൊതുജനം ഈ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്…
തിരുവനന്തപുരം: ഒരു വ്യക്തിക്കു കോവിഡ് രോഗബാധയുണ്ടാവുന്പോൾ ഏതു രീതിയിലാണു രോഗിയും ആരോഗ്യസംവിധാനങ്ങളും പ്രവർത്തിക്കേണ്ടത് എന്നുള്ളതിന് കൃത്യമായ രീതി രൂപപ്പെടുത്തിയിട്ടുണ്ട്. പൊതുജനം ഈ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. പരിശോധനാഫലം ടെസ്റ്റ് ചെയ്യുന്നത് സ്വകാര്യ ലാബിലായാലും സർക്കാർ ലാബിലായാലും പരിശോധനാഫലം അതാതു ജില്ലകളിലെ ഡിപിഎംഎസ്യുകളിലേക്ക് അയയ്ക്കും. അവിടെ ഫലം എത്തിയാൽ ഉടനെ റാപ്പിഡ് റെസ്പോണ്‍സ് ടീമിനു (ആർആർടി) കൈമാറും. അതിനിടയിൽ എസ്എംഎസ് ആയി ഫലം ടെസ്റ്റ് ചെയ്ത വ്യക്തിക്കും അയയ്ക്കും. അത് ഫലം അറിയാനുള്ള മൊബൈൽ ആപ്പിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. പോസിറ്റീവ് ആയാൽ രോഗം പോസിറ്റീവ് ആയ വ്യക്തിയെ ആർആർടി നേരിട്ട് ബന്ധപ്പെടും. വിവരം രോഗബാധിതനെ അറിയിക്കുന്ന ആളായിരിക്കും ആരോഗ്യസംവിധാനവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന കോണ്ടാക്റ്റ് പോയിന്റ്. ഈ ഉദ്യോഗസ്ഥൻ രോഗിയുടെ മറ്റു രോഗാവസ്ഥകളെക്കുറിച്ചും വീട്ടിലെ സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ അന്വേഷിക്കും. രോഗലക്ഷണങ്ങൾ തീരെയില്ലാത്തവരെയും നേരിയ രോഗലക്ഷണങ്ങൾ മാത്രമുള്ളവരെയും വീടുകളിൽ തന്നെ…
Read Moreമരണ നിഴലിൽ ജീവിതം! മൂന്നു വർഷത്തിനിടെ ഏറ്റുമുട്ടിയത് നിരവധി തവണ; ഏറ്റുമുട്ടലെന്നാൽ കേവലം കൂട്ടത്തല്ലൊന്നുമല്ല…
ഉപ്പള സ്വദേശി മുത്തലിബിനെ വധിക്കുന്നതോടെ എതിരാളികളുടെ നോട്ടപ്പുള്ളിയായ കാലിയ റഫീഖിന്റെ ക്രിമിനൽ ജീവിതം പുതിയൊരു ഘട്ടത്തിലേക്കു കടന്നു. മൂന്നു വർഷത്തിനിടെ നിരവധി തവണയാണ് കാലിയ റഫീഖിന്റെയും കസായി അലിയുടെയും സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ പലപ്പോഴും ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏറ്റുമുട്ടലെന്നാൽ കേവലം കൂട്ടത്തല്ലൊന്നുമല്ല. വെടിവയ്പും വെട്ടും കുത്തും നിറഞ്ഞ ഗ്യാംഗ് വാർ തന്നെ. മുത്തലിബ് വധം ഉപ്പള ടൗണിൽനിന്നു രാത്രി മണ്ണങ്കുഴി സ്റ്റേഡിയത്തിനടുത്തുള്ള ക്വാർട്ടേഴ്സിലേക്കു കാറിൽ പോകുന്നതിനിടെയാണ് മുത്തലിബ് ആക്രമിക്കപ്പെടുന്നത്. മുത്തലിബിന്റെ വരവും പ്രതീക്ഷിച്ചു ക്വാർട്ടേഴ്സിനടുത്ത് ഒളിഞ്ഞിരുന്ന കാലിയ റഫീഖും കൂട്ടാളി ഷംസുദീനും മുത്തലിബിന്റെ കാറിനു നേരെ വെടിവച്ചു. വെടിയേറ്റ മുത്തലിബ് കാറോടിച്ചു പോയെങ്കിലും പിന്തുടർന്നെത്തിയ ഇരുവരും കാറിന്റെ ചില്ല് തകർത്തു മുത്തലിബിനെ വെട്ടിക്കൊല്ലുകയായിരുന്നു. നേരത്തെ കാലിയയുടെ അടുപ്പക്കാരനായിരുന്ന മുത്തലിബ് കാലിയ കേസിൽപ്പെട്ടപ്പോൾ സഹായിക്കാതിരുന്നതാണ് അയാളോടുള്ള പകയിലേക്കു നയിച്ചതെന്നാണ് ഇതേക്കുറിച്ചു…
Read Moreനാടും നഗരവും അടഞ്ഞു കിടക്കാനൊരുങ്ങുമ്പോൾ… ആശങ്കയിൽ ജനങ്ങളും വ്യാപാരികളും
കോട്ടയം: ലോക്ഡൗണിൽ നാടും നഗരവും അടഞ്ഞു കിടക്കാനൊരുങ്ങുന്പോൾ ആശങ്കയിൽ ജനങ്ങൾ.പോയ വർഷത്തെ ലോക്ഡൗണിനു ശേഷം വലിയൊരു വിഭാഗത്തിനു വരുമാനമില്ലാത്ത അവസ്ഥയായിരുന്നു. കടകന്പോളങ്ങൾ അടയുന്നതോടെ സെയിൽസ് മേഖലയിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്ത് വീടുപോറ്റുന്നവരാണു വീണ്ടും സാന്പത്തിക പ്രതിസന്ധിയിലാകുന്നത്. ലോക്ഡൗണിനു ശേഷം കടബാധ്യതയിൽ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. വീണ്ടും ലോക്ഡൗണ്‍ എത്തുന്പോൾ ആശങ്കയേറുകയാണ്. ലോക്ഡൗണിനു ശേഷം പലരും കാർഷിക മേഖലയിലേക്കു തിരിഞ്ഞെങ്കിലും കാര്യമായ വരുമാനം ലഭിച്ചില്ലെന്നതു നിരാശരാക്കി. ലോക് ഡോണിലും തുറക്കാൻ അനുമതിയുള്ള മെഡിക്കൽ ഷോപ്പ് ഉൾപ്പടെ അവശ്യവിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കു എത്തിപ്പെടാൻ പൊതുവാഹനസൗകര്യം ഇല്ലാതെ വരുന്നതും പ്രതിസന്ധിയാണ്. മരുന്നു കടകൾ, ലാബുകൾ, ആശുപത്രികൾ, പത്രസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരാണ് ദുരിതപ്പെടുന്നത്. ലോട്ടറി വ്യാപാരം കുറയുന്നതോടെ ഈ മേഖലയിലും ഏറെപ്പേർക്ക് ജീവിതമാർഗം അടയും. കൃഷി ഉപജീവനമാക്കിയവർക്കും വലിയ വെല്ലുവിളി നേരിടേണ്ടി വരും. കാലിത്തീറ്റ എത്തിക്കുന്നതും പാൽ കറന്ന്…
Read Moreകാലിയ റഫീഖ്! കറുത്ത നിറമുള്ള റഫീഖിനെ കളിയാക്കി വിളിക്കാൻ കൂട്ടുകാരിട്ട പേര്; ‘പണികിട്ടുമെന്ന്’ ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്നു; ഒടുവില്‍…
ആ യാത്രയിലും അയാൾ അതീവ ശ്രദ്ധയോടെയാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. തനിക്കെതിരേയുള്ള ആക്രമണം അയാൾ ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ അതീവരഹസ്യമായിട്ടായിരുന്നു യാത്രാ പരിപാടി. എന്നാൽ, എങ്ങനെയോ വിവരം ചോർന്നു. അതോടെ എതിരാളികൾ അയാൾക്കായി വല വിരിച്ചു. യാത്ര ആരംഭിച്ച ശേഷം ആരോ തന്നെ പിന്തുടരുന്നു എന്ന സംശയം അയാളിൽ ബലപ്പെട്ടിരുന്നു. ഇതോടെ സഞ്ചരിക്കുന്ന വാഹനം ഇയാൾ ഇടയ്ക്കു മാറി. എന്നാൽ, അതും കാത്തിരുന്ന കൊലക്കത്തികളിൽനിന്ന് ഈ അധോലോക നായകനെ രക്ഷിച്ചില്ല. മംഗളൂരു ബിസി റോഡിൽ ടിപ്പർ ലോറിയിലെത്തിയ ഗുണ്ടാസംഘം റഫീഖിനെ കൊന്നു തള്ളി. നടുറോഡിൽ ബി.സി റോഡിലെ ഒരു പെട്രോൾ പമ്പിനു സമീപം വച്ചാണ് ടിപ്പർ ലോറിയിൽ എത്തിയ കൊലപാതകികൾ ലോറി റഫീഖ് സഞ്ചരിച്ചിരുന്ന കാറിൽ കൊണ്ടിടിച്ചു കയറ്റിയത്. ഇടിയുടെ ആഘാതം മാറും മുൻപേ തന്നെ അപകടം തിരിച്ചറിഞ്ഞ കാലിയ റഫീഖ് കാറിൽ നിന്നിറങ്ങിയോടി. എന്നാൽ,…
Read Moreമറക്കല്ലേ…! ഇ-സഞ്ജീവനി കോവിഡ് ഒപി ഇനി 24 മണിക്കൂറും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
തിരുവനന്തപുരം: സംസ്ഥാനം ലോക്ക്ഡൗണിലേക്ക് പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ സഞ്ജീവനി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ ഇ സഞ്ജീവനി വഴിയുള്ള കോവിഡ് ഒപി സേവനം 24 മണിക്കൂറുമാക്കിയിട്ടുണ്ട്. കോവിഡ് നിരീക്ഷണത്തിലുള്ളവര്‍, ചികിത്സയിലുമുള്ളവര്‍, രോഗലക്ഷണമുള്ളവര്‍, രോഗ സംശയമുള്ളവര്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ഈ സേവനം ഉപയോഗിക്കാം. ഇതിനായി കോവിഡ് ചികിത്സയില്‍ വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരെ 24 മണിക്കൂറും നിയോഗിക്കും. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാല്‍ അവഗണിക്കാതെ ഇ സഞ്ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദൂരീകരിക്കണം. ഇതിലൂടെ വേണ്ട റഫറന്‍സും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടോയെന്നും മനസിലാക്കാന്‍ സാധിക്കും. മാത്രമല്ല രോഗം മൂര്‍ച്ഛിക്കാതെ ഇവരെ ആശുപത്രിയിലെത്താനും സഹായിക്കുന്നു.
Read Moreനാടു വിറപ്പിച്ച കാലിയ! ദിവസങ്ങള്‍ നീണ്ട ഒപ്പറേഷനില്‍ അധോലോകസംഘത്തിന്റെ അടിവേരിളകി….
ദിവസങ്ങള്‍ നീണ്ട ഒപ്പറേഷനില്‍ അധോലോകസംഘത്തിന്റെ അടിവേരിളകി. സംഘങ്ങളിലെ പല കൊടുംക്രിമിനലുകളും പോലീസ് വലയിലായി. ചെറുപ്പക്കാരായിരുന്നു ഈ സംഘത്തിലെ അംഗങ്ങളില്‍ ഏറെയും. ഇവരില്‍നിന്നു ലഹരികടത്ത്, പെണ്‍വാണിഭം, ക്വട്ടേഷന്‍ ആക്രമണം തുടങ്ങിയ രംഗങ്ങളിലെ വിലപ്പെട്ട വിവരങ്ങളാണു പോലീസിനു ലഭിച്ചത്. ഇവര്‍ ജയിലില്‍ മഞ്ചേശ്വരം കടമ്പാര്‍ അടുക്കത്തുഗുരി മിയാ പാദു അബ്ദുള്‍ റഹിം (23), അടുക്കത്ത് ഗുരി മുഹമ്മദ് അഷ്ഫാഖ് (25), മീഞ്ച വില്ലേജ് കുന്തഡ്ക്ക കാലെച്ചാപ്പു ഫയാസ് എന്ന കൂവ ഫയാസ് (30), മങ്ങള്പ്പാടി കൊട്ട ഹൗസില്‍ അബ്ദുള്‍ ലത്തീഫ് (32), മങ്ങള്പാടി ബെത്തെല അബ്ദുള്‍ ഷബീര്‍ എന്ന ഷെബി (35), മഞ്ചേശ്വരം മീത്ത നടുക്ക സജ്ജാഫ് എന്ന സജ്ജാദ് (35), മിയാ പാദു ബെജങ്കള മുഹമ്മദ് ഷാക്കിര്‍ (26), മീന്ഞ്ച മജ്ബയില്‍ എം.എം.ക്വാര്ട്ടേജില് ഇബ്രാഹിം മുറാസ് (21), പുത്തിഗെ സീതാംഗോളി ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ (32), കടമ്പാര്‍…
Read Moreമരണത്തെ വരവേല്‍ക്കാന്‍ കാത്തിരുന്നു, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മുമ്പില്‍ മരണം പലപ്പോഴും തോറ്റു പിന്മാറി…
കോഴഞ്ചേരി: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മുമ്പില്‍ മരണം പലപ്പോഴും തോറ്റു പിന്മാറുകയായിരുന്നു. മരണത്തെ വരവേല്‍ക്കാന്‍ അദ്ദേഹം കാത്തിരിക്കുകയുമായിരുന്നു. തന്റെ പ്രസംഗങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം തിരുമേനി അതു വിവരിക്കുകയും ചെയ്തിട്ടുണ്ട്. വലിയ മെത്രാപ്പോലീത്ത പദവിയേറ്റെടുത്ത് വിശ്രമജീവിതത്തിലായശേഷം ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തിരുമേനി പറഞ്ഞു – മരണത്തെ എനിക്കു ഭയമില്ല, പക്ഷേ മരണം മറ്റുള്ളവര്‍ക്കു ദുഃഖമാണ്. ദൈവം ദാനം ചെയ്ത ലോകത്തെയും കുടുംബത്തെയും സമൂഹത്തെയും സ്നേഹിക്കുന്നില്ലെങ്കില്‍ നാം നാമാകില്ല. അതുകൊണ്ട് ഈ സ്നേഹത്തില്‍ നിന്നുള്ള വേര്‍പാട് ദുഃഖകരമാണ്. വിവാഹം കഴിഞ്ഞു ഭര്‍തൃഗൃഹത്തിലേക്കു പോകുന്ന പെണ്‍കുട്ടികള്‍ വിലപിക്കാറുണ്ടെങ്കിലും അവരുടെ ഹൃദയത്തില്‍ നിരാശയുണ്ടാകാനിടയില്ല. മറിച്ചു മനസു നിറയെ പ്രത്യാശയായിരിക്കും (ഒരാഴ്ച കഴിഞ്ഞ് എന്താകുമെന്ന് എനിക്കറിയില്ല എന്നും തിരുമേനി കൂട്ടിച്ചേര്‍ക്കുന്നു). ഞാന്‍ സ്നേഹിക്കുന്ന ലോകത്തെയും സഭയെയും സഹോദരങ്ങളെയും വിട്ടുപോകുമ്പോള്‍ ദുഃഖമുണ്ടാകും. എന്നാല്‍ എന്റെ മനസ് പ്രത്യാശ നിര്‍ഭരമായിരിക്കും. ഇതാണ് ക്രൈസ്തവ വിശ്വാസം. ഈ ലോകം ശാശ്വതഭവനമല്ലെന്നാണ്…
Read Moreപകരക്കാരനായി മറ്റൊരാളില്ല! ജനഹൃദയത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വലിയ ഇടയൻ…
പത്തനംതിട്ട: ജനഹൃദയത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഭാഷണപാടവം, നര്‍മപ്രധാനമായ ആവിഷ്കരണ ശൈലി, ആശയഗാംഭീര്യം എന്നിവയിൽ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അപൂര്‍വമായ വരപ്രസാദത്താല്‍ അനുഗൃഹീതനായിരുന്നു. ഈ മേഖലയില്‍ അദ്ദേഹത്തിനു പകരക്കാരനായി മറ്റൊരാളില്ലെന്നുതന്നെ പറയാം. എക്കാലവും നൂതന ആശയങ്ങളെ സ്വയംവരിക്കുന്ന അദ്ദേഹം ഏതു സദസിനെയും അസാധാരണായ വാക്ചാതുര്യംകൊണ്ട് കീഴടക്കിയിരുന്നു. ആധ്യാത്മിക മേഖലകളില്‍ മാത്രമല്ല, മതേതര സാംസ്കാരിക കൂട്ടായ്മകളില്‍ ഇത്രയേറെ ശ്രദ്ധേയനായ മറ്റൊരാള്‍ കേരളത്തില്തന്നെയുണ്ടായിരുന്നില്ല. പ്രസാദാത്മകത്വമാണ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ സ്ഥായിഭാവം. വാക്കുകളിലും കര്‍മങ്ങളിലും പ്രസാദഭാവം നിറയുന്ന പ്രഭാഷണമാണ് മുഖ്യമായും അദ്ദേഹത്തിന്റെ ആശയാവിഷ്കാര മാധ്യമം. നര്‍മം വിതറുന്ന വാക്കുകള്‍ സംഭാഷണങ്ങളിലും പ്രഭാഷണങ്ങളിലും സ്വാഭാവികമായും പ്രസാദം വിതറുന്നു. ഇതോടൊപ്പം ഭരണരംഗത്തു ധീരവും സുദൃഢവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പാടവം ഏറെ പ്രശംസ പിടിച്ചുപറ്റി. വൈദിക പാരമ്പര്യമുള്ള കുമ്പനാട് അടങ്ങപ്പുറത്ത് കലമണ്ണില്‍ കുടുംബമാണ് മാര്‍ ക്രിസോസ്റ്റത്തിന്റേത്. മാര്‍ത്തോമ്മാ സഭയില്‍ വൈദിക പാരമ്പര്യമുള്ള അടങ്ങപ്പുറത്ത് കലമണ്ണില്‍…
Read Moreകോട്ടയം സമ്മേളനത്തിൽ തീപ്പൊരിയായ ആ 29കാരൻ
റെജി ജോസഫ്ആർ. ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ കളിക്കളം കൊട്ടാരക്കര ആയിരുന്നെങ്കിൽ രാഷ്ട്രീയ കളരി കോട്ടയമായിരുന്നു. കോണ്‍ഗ്രസ് നേതാവ് പി.ടി. ചാക്കോയുടെ അകാലവിയോഗമുണർത്തിയ വികാരത്തിന്റെ ഫലംകൂടിയായ കേരള കോണ്‍ഗ്രസ് പാർട്ടിയുടെ സ്ഥാപനം മുതൽ കോട്ടയം ചുറ്റുവട്ടങ്ങളിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ കരുനീക്കങ്ങൾ. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽനിന്നു പെരുന്ന വഴി കോട്ടയത്തേക്കുള്ള പ്രയാണം. 1964 ഒക്ടോബർ ആദ്യവാരം പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ആദ്യ ആലോചനാ യോഗത്തിന് ഒരുനിര പ്രമുഖർ തിരുനക്കരയിൽ ഒത്തുകൂടിയപ്പോൾ അന്ന് 29 വയസ് പ്രായമുള്ള ആർ. ബാലകൃഷ്ണപിള്ള അതിലെ പ്രധാനിയായിരുന്നു. തിരുനക്കര മൈതാനത്തോടു ചേർന്ന് ഇപ്പോഴത്തെ ജില്ലാ ബാങ്കിന്റെ പിൻവശത്തുണ്ടായിരുന്ന ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തിലായിരുന്നു സംഭവബഹുലമായ ആ ആലോചനാ യോഗം. യുവതീപ്പൊരികോണ്ഗ്രസിലെ അതൃപ്തരുടെ വലിയൊരു നിര കെ.എം. ജോർജിന്റെ നേതൃത്വത്തിൽ സംഘടിച്ചു. ഇ. ജോണ്‍ ജേക്കബ്, മാത്തച്ചൻ കുരുവിനാക്കുന്നേൽ, കെ. നാരായണക്കുറുപ്പ്, ഒ.വി. ലൂക്കോസ്, ജെ.എ. ചാക്കോ, വയലാ…
Read More