നിയമസഭയെ നിയന്ത്രിക്കാൻ എം.ബി. രാജേഷ് ലോക്സഭയിൽ മികച്ച പാർലമെന്റേറിയനായി തിളങ്ങിയ എം.ബി. രാജേഷിനു പുതിയ നിയോഗം സ്പീക്കർ കുപ്പായമണിഞ്ഞ് നിയമസഭയെ നിയന്ത്രിക്കാൻ. തൃത്താല മണ്ഡലത്തിൽ അരങ്ങേറിയ പ്രസ്റ്റീജ് പോരാട്ടത്തിലെ വിജയത്തിനുള്ള പൊൻതൂവൽകൂടിയായി പുതിയ അംഗീകാരം. ഷൊർണൂർ കൈയിലിയാട് മാന്പറ്റ വീട്ടിൽ ബാലകൃഷ്ണൻ നായരുടെയും രമണിയുടെയും മകനായി 1971 മാർച്ച് 12ന് പഞ്ചാബിലെ ജലന്ധറിൽ ജനനം. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽനിന്നു സാന്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്നു നിയമബിരുദം നേടി. എസ്എഫ്ഐയിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമാവുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ഈ അന്പതുകാരൻ. കാലടി സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായ നിനിത കണിച്ചേരിയാണു ഭാര്യ. പ്ലസ്ടു വിദ്യാർഥിനി നിരഞ്ജനയും നാലാം ക്ലാസ് വിദ്യാർഥിനി പ്രിയദത്തയും മക്കൾ. സൈദ്ധാന്തികനിൽനിന്ന് മന്ത്രിപദത്തിലേക്ക്…
Read MoreCategory: RD Special
അധോലോകത്തെ മലയാളിപ്പോര് അങ്ങനെ അവസാനിച്ചു! അധോലോകത്തെ രീതികളും തന്ത്രങ്ങളുമൊന്നും അറിയാത്ത ഓട്ടോ ഡ്രൈവർ കബളിപ്പിക്കപ്പെട്ടു; ഒടുവില്‍…
1985ലെ ഒരു സായാഹ്നത്തിൽ ചെന്പൂരിലെ ഒരു മൈതാനത്തുനടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ കളിക്കാരനായി ഇറങ്ങിയതായിരുന്നു അബ്ദുൾ കുഞ്ഞ്. കളി കാണാനെത്തിയവരുടെ കൂട്ടത്തിൽ ഷോർട്സും ടീഷർട്ടും സ്പോർട്സ് ഷൂസും ധരിച്ചെത്തിയ ഛോട്ടാ രാജനും കൂട്ടാളികളായ സഞ്ജയ് റഗ്ഗാദും സാധു വിജയും ഉണ്ടായിരുന്നു. കാണികളുടെ ആവേശത്തിമിർപ്പിനിടയിൽ അബ്ദുൽ കുഞ്ഞുവിന്റെ ബാറ്റിൽനിന്നും ബൗണ്ടറികളും സിക്സറുകളും പറന്നു. ബൗണ്ടറി ലൈൻ കടന്നെത്തിയ പന്ത് എടുത്തു കൊടുക്കാനായി ഛോട്ടാ രാജനും മറ്റു രണ്ടുപേരും മൈതാനത്തിലേക്കു കയറിച്ചെന്നു. കുഞ്ഞുവിന്റെ അടുത്തെത്തിയ ഉടൻ പോക്കറ്റിൽനിന്നു കൈത്തോക്കെടുത്തു പോയിന്റ് ബ്ലാങ്കിൽ നിറയൊഴിച്ചു. തുരുതുരാ വെടിയുണ്ടകളേറ്റു ക്രിക്കറ്റ് പിച്ചിൽത്തന്നെ കുഞ്ഞു മരിച്ചുവീണു. അധോലോകത്തെ മലയാളിപ്പോര് അങ്ങനെ അവസാനിച്ചു. കൊലയ്ക്കു കൂലി ബഡാ രാജനെ കൊലപ്പെടുത്തുന്നതിനു പ്രതിഫലമായി വാഗ്ദാനം ചെയ്യപ്പെട്ട ഭീമമായ തുകയ്ക്കായി അബ്ദുൾ കുഞ്ഞിനും മഹേഷ് ധൊലാക്കിയയ്ക്കും പിന്നാലെ നടക്കുകയായിരുന്നു വാടകക്കൊലയാളിയായ ചന്ദ്രശേഖർ സഫാലിക. അധോലോകത്തെ രീതികളും തന്ത്രങ്ങളുമൊന്നും വശമലില്ലാതിരുന്ന…
Read Moreതലവനെ നഷ്ടപ്പെട്ട ഛോട്ടാ രാജനും സംഘാംഗങ്ങളും പതുങ്ങി… എല്ലാത്തിനും പിന്നിൽ കളിച്ച മലയാളിയായ അബ്ദുൽ കുഞ്ഞ് വിലസാനും തുടങ്ങി…
ശ്രീജിത് കൃഷ്ണൻ തമിഴ്നാട്ടുകാരനായ വരദരാജ മുതലിയാർക്കും മലയാളിയായ ബഡാ രാജനും ശേഷമാണ് മുംബൈ ചെന്പൂരിൽ തന്നെ ജനിച്ചുവളർന്ന ഛോട്ടാ രാജൻ സംഘത്തിന്റെ നേതൃത്വമേറ്റെടുക്കുന്നത്. മുതലിയാർ അന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലും പോലീസുമായുള്ള നിരന്തര ഏറ്റുമുട്ടലുകളും പത്താൻ സംഘത്തിന്റെ വളർച്ചയും മൂലം സ്വാധീന മേഖലകൾ ഒന്നൊന്നായി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പ്രായത്തിന്റെ പ്രശ്നങ്ങളും കൂടി ആയതോടെ മുതലിയാർ ചെന്നൈയിലേക്കു താമസം മാറ്റിയിരുന്നു. ചെന്പൂരിലും തിലക്നഗറിലും ചെറുകിട ഗുണ്ടാപ്പിരിവുകളുമായി നടന്ന തനിക്ക് അധോലോകത്തു നിലയും വിലയും മേൽവിലാസവുമുണ്ടാക്കിത്തന്ന രാജൻ നായർ ഛോട്ടാ രാജനു കേവലം സംഘത്തലവനെന്നതിനേക്കാളുപരി എല്ലാമെല്ലാമായിരുന്നു. സ്വന്തം നാട്ടിൽ തനിക്കു മേൽവിലാസമുണ്ടാക്കിത്തന്ന മറുനാട്ടുകാരൻ. മുതലിയാർക്കു ശേഷം ബഡാ രാജനെന്നു പോലീസും സാധാരണക്കാരും ഒരുപോലെ വിശ്വസിച്ചിരുന്ന കാലത്താണ് തീർത്തും അപ്രതീക്ഷിതമായി ബഡാ രാജൻ കൊല്ലപ്പെടുന്നത്. ചാവേറിനു പിന്നിൽബഡാ രാജനെ ഇല്ലാതാക്കാനായി എതിരാളികൾ സൃഷ്ടിച്ച ചാവേർ മാത്രമാണ് സഫാലികയെന്ന് എല്ലാവർക്കും വ്യക്തമായിരുന്നു. ദൗത്യം നിറവേറ്റിക്കഴിഞ്ഞാൽ അധികം…
Read Moreബഡാ രാജനെ ഇല്ലാതാക്കാന്‍ എന്ന സാഹസിക കൃത്യം ഏറ്റെടുക്കാൻ അധോലോകത്ത് ആരും തയാറായില്ല! ഒടുവില്‍, ഒരാള്‍ എത്തി… ഒരു ഓട്ടോ ഡ്രൈവര്‍…
ബഡാ രാജനെ വധിക്കുക എന്ന സാഹസിക കൃത്യം ഏറ്റെടുക്കാൻ അധോലോകത്ത് ആരും തയാറാകാതെ വന്നതോടെയാണ് അധോലോകത്തിനു പുറത്തുനിന്ന് ഒരാളെ കണ്ടെത്താൻ എതിരാളികൾ തീരുമാനിച്ചത്. അധോലോകത്തുള്ളവർ നേരിട്ടു രംഗത്തിറങ്ങിയാൽ ബഡാ രാജന് എളുപ്പത്തിൽ സൂചന കിട്ടും എന്നതും ഇതിനു കാരണമായിരുന്നു. അങ്ങനെയാണ് ഒാട്ടോ ഡ്രൈവർ സഫാലികയെ പാട്ടിലാക്കുന്നത്. വെടിവയ്പ് പരിശീലനം രമേഷ് പൂജാരി, മംഗേഷ് മോറെ, കാലിയ ആന്റണി എന്നിവരായിരുന്നു ഒാട്ടോ ഡ്രൈവർ സഫാലികയുടെ വെടിവയ്പ് പരിശീലകർ. അഡ്വാൻസ് തുകയായി ഒരു ലക്ഷം രൂപയും നൽകിയിരുന്നു. രാജനെ വധിക്കാനായാൽ ഭീമമായ തുക നൽകാമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു. പണമുണ്ടാക്കാനായി രാജൻ കാണിച്ച അതേ അതിസാഹസമായിരുന്നു സഫാലികയുടെയും കൈമുതൽ. അമീർസാദയുടെ വധത്തിനു പിന്നാലെ പ്രതികാരശ്രമങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള തന്ത്രമെന്നോണം രാജൻ പോലീസിൽ കീഴടങ്ങിയിരുന്നു. കേവലം 15 ദിവസത്തിനപ്പുറം സെപ്റ്റംബർ 21ന് രാജനെ എസ്പ്ലനേഡ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്പോഴാണ് സഫാലികയുടെ ദൗത്യത്തിനു സമയം നിശ്ചയിക്കപ്പെട്ടത്.…
Read Moreദാവൂദിന്റെ സുപാരി, ബഡായുടെ വീഴ്ച! ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തോടൊപ്പം ചേർന്നു കൂടുതൽ പ്രഭാവം നേടാൻ രാജൻ ലക്ഷ്യമിട്ടു; ഇതു കൈവിട്ട കളിയായിരുന്നു…
കരീം ലാല എന്ന അധോലോക നായകൻ അധോലോക പരിപാടികൾ വിട്ടു ഹോട്ടൽ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതോടെ പത്താൻ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായി ലാലയുടെ മരുമകൻ സമദ് ഖാനും സംഘത്തിലെ പ്രധാനിയായിരുന്ന ദാവൂദ് ഇബ്രാഹിമും തമ്മിൽ മത്സരമുണ്ടായി. ഇതിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിൽ ദാവൂദിന്റെ ജ്യേഷ്ഠൻ സാബിർ ഇബ്രാഹിമിനെ സമദ് ഖാനും സഹായികളായ അമീർസാദയും ആലംസേബും ചേർന്നു കൊലപ്പെടുത്തി. ദാവൂദിന്റെ സുപാരി ഇതോടെ പ്രതികാരദാഹിയായി മാറിയ ദാവൂദ് അമിർസാദയെ കൊലപ്പെടുത്തുന്നവർക്കു വലിയ തുക ഇനാം പ്രഖ്യാപിച്ചു. വാടകക്കൊലയാളികളെ നിയോഗിച്ചു ശത്രുക്കളെ കൊലപ്പെടുത്തുന്നതിനു സുപാരി എന്നാണ് അധോലോകത്തിന്റെ ഭാഷ. അമീർസാദയ്ക്കെതിരായി ദാവൂദ് പ്രഖ്യാപിച്ച സുപാരി ഏറ്റെടുക്കാൻ ജീവഭയം മൂലം ആരും തയാറായില്ല. എന്നാൽ, അധോലോകത്തു പേരെടുക്കാനും ധനസന്പാദനത്തിനും എന്തു സാഹസത്തിനും തയാറായിരുന്ന ബഡാ രാജൻ ഈ സുപാരി ഏറ്റെടുക്കാൻ തയാറായി. അങ്ങനെ 1983 സെപ്റ്റംബർ ആറിന് സാബിർ വധക്കേസിൽ കോടതിയിൽ…
Read Moreകേരള നിയമസഭ! ചില കൗതുകങ്ങൾ…
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു തെരഞ്ഞെടുപ്പ് നടന്നത് കേരളത്തിലാണ്. 1982 മേയ് മാസത്തിൽ എറണാകുളം ജില്ലയിലെ പറവൂരിൽ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു അത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി എ.സി. ജോസിന്റെ പരാതിയിൽ സുപ്രീംകോടതി ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച 50 ബൂത്തുകളിൽ റീപോളിംഗിന് ഉത്തരവിട്ടു. ബാലറ്റ് പേപ്പർ ഉപയോഗിച്ചു നടത്തിയ റീ പോളിംഗിൽ എ.സി. ജോസ് വിജയിക്കുകയും ചെയ്തു. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത് 1001 മേയ് 10നാണ്. 2.മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തിയാണ് സി.എച്ച് മുഹമ്മദ് കോയ.അതുപോലെ എംഎൽഎ,എംപി,മന്ത്രി,ഉപമുഖ്യമന്ത്രി,മുഖ്യമന്ത്രി,സ്പീക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുളള ഏകവ്യക്തിയും രണ്ടുതവണ ഉപമുഖ്യമന്ത്രിയായിരുന്ന ഒരേയാളും സി.എച്ച് മുഹമ്മദ് കോയയാണ്. 3.കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി സി.അച്യുതമേനോനാണ് (1970-77).അഞ്ചുവർഷം തികച്ച ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ.കരുണാകരനും(1982-87). 4.ഒന്നാം കേരള നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത…
Read Moreപണത്തോട് ആർത്തിയില്ലാത്തവർ…
യൂണിവേഴ്സിറ്റി പ്രഫസർ, ന്യൂറോ സർജൻ, വ്യവസായ സംരംഭകൻ, ലോകോപകാരി എന്നീ നിലകളിൽ പ്രസിദ്ധനാണു ഡോ. ജയിംസ് ഡോട്ടി. മെഡിക്കൽ ബിരുദം നേടിയശേഷം ഒന്‍പതു വർഷം യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മേജർ റാങ്കോടെയാണു വിരമിച്ചത്. ന്യൂറോ സർജറിയിൽ അതിവിദഗ്ധനായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെകൂടി ശ്രമഫലമായിട്ടാണു സൈബർ നൈഫ് എന്ന സങ്കീർണമായ മെഷീൻ വിപണിയിലെത്തിയത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സർജറി പ്രഫസറായ ജോണ്‍ ആഡ്ലർ ആിരുന്നു സൈബർ നൈഫ് രൂപകല്പനചെയ്തത്. ഇമേജ് ഗൈഡൻസ് സിസ്റ്റത്തിന്റെ സഹായത്തോടെ റേഡിയേഷൻ തെറപ്പി നൽകാൻ ഉപയോഗിക്കുന്ന ഈ മെഷീൻ ആക്യുറസി, ഇൻകോർപറേറ്റഡ് എന്ന കന്പനിയാണു നിർമാണം ഏറ്റെടുത്തത്. എന്നാൽ, കന്പനിക്കു പണമില്ലാതെ വന്നപ്പോൾ ഡോ. ഡോട്ടി സ്വന്തം പണമിറക്കി കന്പനി പ്രവർത്തിപ്പിക്കാൻ തുടങ്ങി. ചില വ്യവസായ സംരഭകരും അദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ടുവന്നു. 1990-ൽ തുടക്കമിട്ട ആക്യുറസി എന്ന കന്പനി 2000-ത്തോടുകൂടി വൻ വിജയമായി മാറി.…
Read Moreഛോട്ടാ രാജന്റെ മലയാളി ഗുരു; ബഡാ രാജൻ എന്ന രാജൻ മഹാദേവൻ നായർ
ഛോട്ടാ രാജൻ എന്ന പേരിൽ ഒരാൾ അറിയപ്പെടുന്പോൾ ഒരു ബഡാ രാജൻ എവിടെയെങ്കിലും ഉണ്ടായിരിക്കണമല്ലോ. ഛോട്ടാ രാജന്റെ ബിഗ് ബോസ്. 1970 കൾ മുതൽ 1983 വരെ മുംബൈ അധോലോകത്ത് ഏറ്റവുമധികം മുഴങ്ങിക്കേട്ട പേരുകളിലൊന്ന്. അതൊരു മലയാളിയായിരുന്നു. ബഡാ രാജൻ എന്ന രാജൻ മഹാദേവൻ നായർ. രാജൻ നായർതൃശൂരിൽനിന്നു മുംബൈയിൽ ഫാക്ടറി തൊഴിലാളിയായെത്തി ഒടുവിൽ അധോലോകത്തെ കനപ്പെട്ട പേരുകളിലൊന്നായി വളർന്ന രാജൻ നായരുടെ ജീവിതമാണ് 1991ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ അഭിമന്യു എന്ന സിനിമയ്ക്കു പ്രചോദനമായതെന്നു പറയപ്പെടുന്നു. എന്നാൽ, സിനിമയിലെപ്പോലെ പോലീസിന്റെയല്ല, അധോലോകത്തെ എതിരാളികളുടെ തന്നെ വെടിയേറ്റാണ് 1983ൽ രാജൻ നായർ കൊല്ലപ്പെടുന്നത്.അതിനു ശേഷമാണ് അയാളുടെ വലംകൈയായിരുന്ന രാജേന്ദ്ര സദാശിവ് നികാൽജെ, ഛോട്ടാ രാജൻ എന്ന പേരിൽ സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. ചേരിയിലെ ജീവിതംഎഴുപതുകളുടെ തുടക്കത്തിൽ താനെയിലെ ഫാക്ടറി തൊഴിലാളിയായിരുന്ന രാജൻ നായർ ഘട്കോപറിലെ ഒരു ചേരിപ്രദേശത്താണ്…
Read Moreരാജ്യസ്നേഹി ഛോട്ടാരാജന്! പണത്തിനുവേണ്ടി അധോലോക സംഘങ്ങൾ തീവ്രവാദികളുടെ കൈകളിൽ ഉപകരണങ്ങളായി; ഛോട്ടാരാജൻ വേറിട്ട വഴിയിലൂടെ നടന്നു…
സാന്പത്തിക കുറ്റകൃത്യങ്ങളിൽ രാജാവ് ആയിരുന്നെങ്കിലും രാജ്യത്തിനെതിരേ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനെ ഛോട്ടാ രാജൻ അനുകൂലിച്ചിരുന്നില്ല. പണത്തിനുവേണ്ടി ചില അധോലോക സംഘങ്ങൾ തീവ്രവാദികളുടെ കൈകളിൽ ഉപകരണങ്ങളായി മാറിയപ്പോൾ ഛോട്ടാരാജൻ വേറിട്ട വഴിയിലൂടെ നടന്നു. അധോലോക പ്രവർത്തനങ്ങൾ വർഗീയവും തീവ്രവാദസംഘടനകളുടെ ബന്ധത്തിലേക്കും വഴുതി വീണപ്പോൾ തന്റെ കൂട്ടാളികളുമായി വേർപിരിയാൻ ഛോട്ടാ രാജൻ മടിച്ചില്ല. അങ്ങനെയാണ് അടുപ്പക്കാരൻ ദാവൂദ് ഇബ്രാഹിമുമായി തല്ലിപ്പിരിയുന്നത്. രാജ്യത്തിനെതിരായ രാഷ്ട്രീയയുദ്ധത്തിലേക്ക് അധോലോകം വഴിമാറുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഛോട്ടാ രാജന്റെ നിലപാട്. ഇങ്ങനെയായാൽ അധികനാൾ കഴിയുന്നതിനു മുന്‍പ് തീവ്രവാദിസംഘടനകളുടെ തലത്തിലേക്കു മാറേണ്ടിവരുമെന്നും രാജൻ ദാവൂദിനോടു പറഞ്ഞിരുന്നു. മുംബൈ സ്ഫോടനത്തിനു ശേഷം ദാവൂദ് രാജ്യംവിട്ടു പാക്കിസ്ഥാനിലെ കറാച്ചിയിൽ സ്ഥിരതാമസമാക്കേണ്ടിവന്നത് ഇതിന് അടിവരയിടുന്നതായി. രാജന്റെ കൈ ശ്രീലങ്കയിൽ എൽടിടിഇ നേതാവ് പ്രഭാകരനുമായി വേർപിരിഞ്ഞ കേണൽ കരുണയെ എൽടിടിഇക്കെതിരായ യുദ്ധത്തിൽ രാജപക്സെ സർക്കാർ ഉപയോഗപ്പെടുത്തിയതു പോലെ മുംബൈ സ്ഫോടനത്തിനുശേഷം ദാവൂദ് സംഘത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ…
Read Moreആ കുഞ്ഞുങ്ങൾക്കായില്ലെങ്കിലും, കെ.ആര് ഗൗരിയെ ഗൗരിയമ്മ എന്നുവിളിച്ച് രാഷ്ട്രീയ കേരളം ഒരു കടം വീട്ടി
ടിജോ മാത്യു കോട്ടയം: കെ.ആര് ഗൗരിയെ ഗൗരിയമ്മ എന്നുവിളിച്ച് രാഷ്ട്രീയ കേരളം ഒരു കടം വീട്ടുകയായിരുന്നു. കേരളത്തെ പുതുക്കി പണിയുന്ന നേരത്ത് ഉദരത്തില്‍ ഉരുവായ കുഞ്ഞുങ്ങളെപ്പോലും വേണ്ടായെന്ന് കണ്ടതിന്. അതേ കെ.ആര് ഗൗരി രണ്ട് തവണ ഗര്‍ഭവതിയാകുകയും അലസിപ്പോകുകയും ചെയ്തിരുന്നു. ആദ്യ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി തോമസുമായിട്ടായിരുന്നു ഗൗരിയുടെ വിവാഹം. ഇന്ത്യയില്‍ രണ്ട് മന്ത്രിമാര്‍ തമ്മിലുള്ള ആദ്യ വിവാഹമായിരുന്നു അത്. വിവാഹിതയായെങ്കിലും അമ്മയാകാന്‍ ഗൗരി രാഷ്ട്രീയത്തില്‍നിന്നും അവധി എടുത്തില്ല. അഥവാ പര്‍ട്ടി അവധി നല്‍കിയില്ല. ഗൗരിയമ്മ രണ്ട് തവണ ഗര്‍ഭം ധരിച്ചിട്ടുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് മുന്‍ നക്സല്‍ നേതാവായിരുന്ന അജിതയായിരുന്നു. ഒരു വാരികയില്‍ എഴുതിയ ലേഖനത്തിലാണ് അജിത ഇക്കാര്യം വെളിപ്പെടുത്തിയത്. ഗര്‍ഭം ധരിച്ചെങ്കിലും പാര്‍ട്ടി ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവ് ലഭിക്കാത്തതിനാല്‍ രണ്ട് തവണയും ഗര്‍ഭം അലസുകയായിരുന്നു എന്ന് അജിത എഴുതി. ചിലപ്പോള്‍ ഗൗരിയമ്മ താന്‍…
Read More