കേരള അതിർത്തിയിൽ ക്രമിനൽ പശ്ചാത്തലമുള്ള 150 പേരുടെ വീടുകളിൽ മിന്നൽ റെയ്ഡ് നടത്തി. ഇതിനിടയിൽ കേരള പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് വനാതിര്‍ത്തി സീല്‍ ചെയ്ത സായുധ സേനയുടെ കാവലില്‍ നിലയുറപ്പിച്ചിരുന്നു. ഘോര വനത്തിലേക്കു രക്ഷപ്പെട്ട സംഘം ഉപേക്ഷിച്ച കാറിൽനിന്ന് 143 കിലോ കഞ്ചാവാണ് കേരള പോലീസ് പിടികൂടിയത്. കേരള പോലീസില്‍നിന്നു രക്ഷപ്പെട്ട സംഘം സഞ്ചരിച്ച മറ്റൊരു കാർ കർണാടകയിലെ വിട്ല പോലീസിനു മുന്നില്‍ അകപ്പെട്ടു. വിട്ല എസ്ഐക്കു നേരെ സംഘം നിറയൊഴിച്ചു. എന്നാല്‍, കര്‍ണാടക പോലീസ് തിരിച്ചു വെടിവച്ചെന്നു മാത്രമല്ല സംഘത്തെ കീഴ്പ്പെടുത്തുകയും ചെയ്തു. കാലിയ റഫീഖ് വധം, തസ്ലിം വധം, മുത്തലിബ് വധം, ബാലി അസീസ് വധം ഉള്‍പ്പെടെ, അധോലോക സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര് കൊല്ലപ്പെട്ട കേസുകളിൽ പലതും നടന്നതു കര്‍ണാടക അതിര്‍ത്തിയിലാണ്. പൊറുതിമുട്ടി അവരും അധോലോക സംഘങ്ങളെകൊണ്ടു…
Read MoreCategory: RD Special
കേരള രാഷ്ട്രീയത്തിൽ എക്കാലവും നിറഞ്ഞുനിന്ന നേതാവ്; ഒരു രാഷ്ട്രീയക്കാരന് പ്രധാനം തന്നിഷ്ടമല്ല ജനങ്ങളുടെ ഇഷ്ടമാണെന്ന് കരുതിയയാൾ; കൊട്ടാരക്കരയെന്നാൽ പിള്ളയെന്ന്…
രാജീവ് ഡി.പരിമണംകൊല്ലം: കേരള രാഷ്ട്രീയത്തിൽ എക്കാലവും നിറഞ്ഞുനിന്ന നേതാവാണ് ആർ.ബാലകൃഷ്ണപിള്ള. കൊട്ടാരക്കരയെന്നാൽ പിള്ളയെന്നാണ്. പിള്ളയുടെ വിയോഗം രാഷ്ട്രീയകേരളത്തിന് തീരാനഷ്ടം തന്നെ. ആറ് പതിറ്റാണ്ടായി രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന പിള്ള എട്ടുതവണയാണ് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വിജയം കൊയ്തത്. മൂന്നതവണ പരാജയത്തിന്റെ കൈയ്പും അദ്ദേഹം അറിഞ്ഞിട്ടുണ്ട്. യുഡിഎഫ് സ്ഥാപക നേതാക്കളിൽ ഒരാളായ പിള്ള 2016ൽ യുഡിഎഫിനോട് വിടചൊല്ലി എൽഡിഎഫിൽ ചേക്കേറി.രാഷ്ട്രീയലോകത്ത് ശ്രദ്ധാകേന്ദ്രമായ കൊട്ടാരക്കരയുടെ ഗതിവിഗതികളിൽ പിള്ളയുടെ പങ്ക് വളരെ വലുതാണ്. കേരളാകോൺഗ്രസിന്റെ സ്ഥാപന ജനറൽ സെക്രട്ടറി കൂടിയായിരുന്നു. ഒരു രാഷ്ട്രീയക്കാരന് പ്രധാനം തന്നിഷ്ടമല്ല ജനങ്ങളുടെ ഇഷ്ടമാണെന്ന് കരുതിയ നേതാവാണ് ആർ.ബാലകൃഷ്ണപിള്ള. ജനങ്ങൾക്ക് വേണ്ടിയാകണം ഓരോനേതാവുമെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. വിദ്യാർഥിയായിരിക്കുന്പോൾ രാഷ്ട്രീയത്തിലിറങ്ങി. കേവലം 22 വയസുള്ളപ്പോൾ ഉന്നത പദവിയിലെത്തിയത് ജനപിൻതുണ കൊണ്ടുമാത്രമാണ്. അവർ നൽകിയ ആവേശം അദ്ദേഹത്തെ രാഷ്ട്രീ യത്തിലുറപ്പിച്ചുനിർത്തി. പേരുകേട്ട കുടുംബത്തിൽനിന്ന് വന്നതിന്റെ ഗർവില്ലായെന്ന് സാധാരണക്കാർ പറയുന്പോൾ ബാലകൃഷ്ണ പിള്ള…
Read Moreവാക്സിൻ ചലഞ്ചിന് മുൻ ചിത്രകലാധ്യാപകന്റെ സർഗാത്മക പിന്തുണ; ദുരിതാശ്വാസ നിധിയിൽസംഭാവന നൽകിയ രസീതിന്റെ പകർപ്പും വരയ്ക്കേണ്ട ചിത്രവും വാട്സ് ആപ്പ് ചെയ്യൂ… രേഖാ ചിത്രം നിങ്ങളുടെ മൊബൈലിൽ…
മുക്കം: കോവിഡ് രോഗബാധ രൂക്ഷമാവുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വമേധയാ ഏറ്റെടുത്ത വാക്സിൻ ചലഞ്ചിന് സർഗാത്മക ഐക്യദാർഢ്യവുമായി ഒരു റിട്ടയേഡ് അധ്യാപകൻ. മുക്കം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനായ സിഗ്നിദേവരാജാണ് വേറിട്ട പിന്തുണയുമായി എത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,000 രൂപയിൽ കുറയാത്ത തുക സംഭാവന നൽകുന്നവർക്ക് സൗജന്യമായി ഛായാചിത്രം വരച്ചു നൽകുകയാണ് ഇദ്ദേഹം. കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹത്തിന്റെ 35-ാം വിവാഹ വാർഷിക ദിനമായിരുന്നു. അന്നാണ് ഭാര്യ മണി ദേവരാജുമായി കൂടി ആലോച്ച് ഈ തീരുമാനം കൈക്കൊണ്ടത്. ദുരിതാശ്വാസ നിധിയിൽസംഭാവന നൽകിയ രസീതിയുടെ പകർപ്പും വരയ്ക്കേണ്ട ചിത്രവും വാട്സ് ആപ്പ് (9447147737) ചെയ്താൽ മതി. വൈകാതെ രേഖാചിത്രം ആ നമ്പറിൽ കിട്ടിയിരിക്കും. ഇതിനകം തന്നെ നിരവധി പേർ ഈ ശൃംഖലയിൽ വന്നു കഴിഞ്ഞു. നാടിനെ ഗ്രസിച്ച മഹാമാരിയെ പ്രതിരോധിക്കാനുള്ള വാക്സിൻ വാങ്ങാൻ സംസ്ഥാന…
Read Moreപിടികിട്ടാപ്പുള്ളികൾ! പരിശീലനം ലഭിച്ചിട്ടുള്ള കമാൻഡോകൾ അധോലോകത്തെ സിനിമ സ്റ്റൈലില്‍ത്തന്നെ നേരിട്ടു…
എന്തും ചെയ്യാൻ മടിക്കാത്തവർ ആയതുകൊണ്ടു പോലീസ് പോലും കാസർഗോഡ് അധോലോകവുമായി കൊന്പുകോർക്കാൻ മടിച്ചെന്നു പറയുന്പോൾ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഏറ്റുമുട്ടലുകളും മറ്റും അരങ്ങേറുന്പോൾ തടയാനോ എതിർക്കാനോ പോകാതെ ജീവനുംകൊണ്ട് എങ്ങനെയെങ്കിലും രക്ഷപ്പെടുകയാണ് പലപ്പോഴും നാട്ടുകാർ ചെയ്തിരുന്നത്. ഇത്തരം ആക്രമണങ്ങളുടെയും ഭീഷണികളുടെയും ഇരയായി ജനങ്ങളും മാറുന്നുവെന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങുന്നതിന് ഇടയിലാണ് പോലീസിന്റെ അസാധാരണമായ ഒരു നീക്കം ഉണ്ടായത്. അധോലോക സംഘങ്ങളിലെ അംഗങ്ങളെല്ലാംതന്നെ കൊലപാതകം, മയക്കുമരുന്ന് കേസ്, പിടിച്ചുപറി, കൊള്ള, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളില്‍ വാറണ്ടുള്ള പിടികിട്ടാപ്പുള്ളികളായിരുന്നു. ഇവരുടെ സങ്കേതങ്ങളിൽ കടന്നു അറസ്റ്റ് ചെയ്യാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ പിടികിട്ടാപ്പുള്ളികൾ നാട്ടിൽ തേർവാഴ്ച നടത്തിയിട്ടും പോലീസും കണ്ടില്ലെന്നു നടിച്ചു. ഇതിനിടയിലാണ് ഡിവൈഎ സ്പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാടിനു ഭീഷണിയായി വേരുറപ്പിച്ച അധോലോക സംഘത്തെ തകർക്കാനുള്ള തീരുമാനമെടുത്തത്. തയാറായി പോലീസ് കണ്ണൂർ ഡിഐജി സേതുരാമനും കാസർഗോഡ്…
Read Moreതെരഞ്ഞെടുപ്പ് ചൂടിൽ പുറം ലോകം അറിയാത്ത പോരാട്ട കഥകൾ! അധോലോക ഓപ്പറേഷനു തയാറെടുക്കുന്നതിനിടെ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദേശമെത്തി…
കൃത്യമായ തയാറെടുപ്പുകളോടെയാണ് പോലീസ് കാസർഗോഡൻ അധോലോകത്തെ ഒതുക്കാനായി ഇറങ്ങിത്തിരിച്ചത്. ഒാപ്പറേഷനു തെരഞ്ഞെടുത്ത തീയതികൾ പോലും തന്ത്രപ്രധാനമായിരുന്നു. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലായിരുന്നു അധോലോകത്തിനെതിരേയുള്ള ഓപ്പറേഷൻ പ്ലാൻ ചെയ്തത്. ഓപ്പറേഷനു തയാറെടുക്കുന്നതിനിടെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ സന്ദേശമെത്തിയത്. “തെരഞ്ഞെടുപ്പാണ്, ജാഗ്രത വേണം. നിയമ വിരുദ്ധമായി ഒന്നും ചെയ്യരുത്… മറുഭാഗത്തു സർവ സന്നാഹവുമായുള്ള അധോലോകവും. ‘ തെരഞ്ഞെടുപ്പ് ചൂടിൽ ഈ പോരാട്ട കഥകൾ ഒന്നും പുറം ലോകം കാര്യമായി അറിഞ്ഞതുമില്ല എന്നതാണ് സത്യം. മഞ്ചേശ്വരം, ഉപ്പള പ്രദേശങ്ങളില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്. സംഘങ്ങൾ പലത് കാലിയ റഫീഖ് ടീം, ബാലിഗെ അസീസ് ടീം, മിയാ റഹിം ടീം, സിയാ ഗ്രൂപ്പ് എന്നിങ്ങനെ അധോലോക സംഘങ്ങള്‍ പലതാണ് ഇവിടെ. ഈ സംഘങ്ങളില്‍ പലതിന്റെയും ആദ്യ തലവന്മാര് ഇതിനകംതന്നെ കൊല്ലപ്പെട്ടിട്ടുണ്ട്. പുതിയ തലവന്മാർ രംഗപ്രവേശം ചെയ്യുകയും ചെയ്യുന്നു. അധോലോക…
Read Moreഒറ്റ പോസ്റ്റിനു ഏഴു കോടി! ഒരു വർഷം ഇൻസ്റ്റഗ്രാം വഴി റൊണാൾ ഡോ നേടുന്നത് 336 കോടി രൂപ; ഒറ്റ പോസ്റ്റിനു മാത്രം ഏഴു കോടി കിട്ടിയ ചരിത്രവുമുണ്ട്
റൊണാൾഡോയുടെ കാമുകിമാരുടെ പട്ടികയിൽ മോഡലും താരവുമായ കിം കർദാഷിയൻ മുതൽ പാരിസ് ഹിൽട്ടൺ വരെയുണ്ടായിരുന്നു. 2016 മുതൽ റൊണാൾഡോയുടെ കാമുകി അദ്ദേഹത്തിന്റെ നാലാമത്തെ കുഞ്ഞിന്റെ അമ്മ കൂടിയായ ജോർജീന റോഡ്രിഗസ് ആണ്. റൊണാൾഡോയ്ക്കു മറ്റു മൂന്നു കുട്ടികൾകൂടി ഉണ്ടെങ്കിലും മറ്റു മൂന്നു കുട്ടികളും ജനിക്കുന്നതു വാടകഗർഭപാത്രങ്ങളിലൂടെയാണ്. ആ കുഞ്ഞുങ്ങളുടെ അമ്മ ആരാണെന്നു റൊണാൾഡോ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം വിമാനം മെസിയെപ്പോലെ തന്നെ റൊണാൾഡോയ്ക്കുമുണ്ട് പ്രൈവറ്റ് ജെറ്റ്. 2015ൽ റൊണാൾഡോ സ്വന്തമാക്കിയ ജെറ്റിന്റെ വില 208 കോടി രൂപയാണ്. ആസ്ട്രാ ഗാലക്സി എന്നു പേരിട്ടിരിക്കുന്ന ജെറ്റിൽ എട്ടു മുതൽ പത്തു യാത്രക്കാരെ വരെ ഉൾക്കൊള്ളിക്കാനാകും. കരയും ആകാശവും പിന്നിട്ടു 2019ൽ റൊണാൾഡോ ഒരു ആഡംബര നൗകയും സ്വന്തമാക്കി. 57 കോടി മുടക്കിയാണ് റൊണാൾഡോ ഈ സ്വപ്ന തുല്യമായ യോട്ട് സ്വന്തമാക്കിയത്. വെർസിലിയ കപ്പൽശാലയിൽ നിർമിച്ച നൗകയിൽ പഞ്ചനക്ഷത്ര ഹോട്ടലുകളെ…
Read Moreലോകത്തിലെ ആഡംബര കാറുകളിൽ മിക്കതും റൊണാൾഡോയുടെ കാർ ഷെഡിലുണ്ട്; വില 246 കോടി!
കാറുകളോടുള്ള പ്രണയത്തിന്റെ കാര്യത്തിൽ ലയണൽ മെസിയെപ്പോലെ തന്നെ ഭ്രാന്തനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും. ലോകത്തിലെ എണ്ണം പറഞ്ഞ ആഡംബര കാറുകളിൽ മിക്കതും റൊണാൾഡോയുടെ കാർ ഷെഡിലുണ്ട്. സൺസ്പോർട്ട് പുറത്തുവിട്ട കണക്കുപ്രകാരം ആകെ 246 കോടിയോളം രൂപ വരും റൊണാൾഡോയുടെ കാറുകളുടെ മാത്രം വില. ബുഗാട്ടിയാണ് റൊണാൾഡോയുടെ ഇഷ്ട കാറുകളിൽ പ്രമാണി. ലോകത്ത് ആകെയുള്ള പത്ത് ബുഗാട്ടി ലാ വോയ്റ്റർ നോയർ കാറുകളിൽ ഒന്നിന്റെ ഉടമ റൊണാൾഡോയാണ്. ഏകദേശം 75 കോടിയാണ് ഈ കാറിന്റെ വില. റൊണാൾഡോയുടെ മുപ്പത്തിയഞ്ചാം പിറന്നാളിനു പ്രിയതമ ജോർജീന റോഡ്രിഗസ് സമ്മാനമായി നൽകിയതു മെർസിഡസ് ജി ക്ലാസ് ബ്രാബസ് ആണ് . ഇതിനു പുറമേ ലംബോർഗിനി അവന്റഡോർ, ഫെരാരി എഫ് 12 ടിഡിഎഫ് തുടങ്ങിയ കാറുകളും റൊണാൾഡോയ്ക്കുണ്ട്. സ്കൂളിൽനിന്നു പുറത്ത് ഇന്ന് ആഡംബരങ്ങളിൽനിന്ന് ആഡംബരങ്ങളിലേക്ക് ഒഴുകി നീങ്ങുകയാണെങ്കിലും ദാരിദ്ര്യത്തിന്റെ വിഷമതകൾ നേരിട്ട ബാല്യമായിരുന്നു ഈ ഫുട്ബോൾ…
Read Moreക്യൂ നിൽക്കുന്നത് വെറുതേയാകും; വാക്സിനേഷൻ കുത്തിവയ്പ്പ് എടുക്കാൻ പോകുമ്പോൾ ഇക്കാര്യം മറക്കരുതേ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് സംസ്ഥാന സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു. ഇന്നു മുതൽ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ മുൻകൂട്ടിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ വഴി മാത്രമായിരിക്കും ലഭ്യമാകുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാവില്ല. രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളു. കോവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്ട്രേഷൻ നടത്തുന്നതിന് ജില്ലകൾ മുൻകൈയെടുക്കണം. സർക്കാർ, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യതയെ അടിസ്ഥാനമാക്കി കോവിൻ വെബ് സൈറ്റിൽ സെഷനുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നുവെന്ന് ജില്ലകൾ ഉറപ്പുവരുത്തണം. വാക്സിനേഷൻ സെഷനുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. കൈകൾ ശുചിയാക്കാൻ സാനിറ്റൈസർ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ കോവിഷീൽഡിന്റെയും…
Read Moreകാശിനു മീതെ ഗോൾ! ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാങ്ങിയ തന്റെ ഏറ്റവും പുതിയ വീടിന്റെ വില പത്തു കോടി; പല രാജ്യങ്ങളിലായി താരത്തിനുള്ളത് നിരവധി വീടുകള്‍
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അച്ഛന് ഏറ്റവും പ്രിയ നടൻമാരിൽ ഒരാളായിരുന്നു റൊണാൾഡ് റീഗൻ. അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന റീഗൻ തന്നെ. അദ്ദേഹത്തോടുള്ള ഇഷ്ടം തലയ്ക്കുപിടിച്ചപ്പോൾ നാലാമനായി കുടുംബത്തിലേക്കു വന്ന ക്രിസ്റ്റ്യാനോയുടെ പേരിനൊപ്പം റോണാൾഡോ എന്നു കൂടി കൂട്ടിച്ചേർത്തു അദ്ദേഹം. റൊണാൾഡോയുടെ അച്ഛൻ വലിയ ഫുട്ബോൾ പ്രേമിയായിരുന്നു. അച്ഛന്റെ ഫുട്ബോൾ പ്രേമമാണ് ക്രിസ്റ്റ്യാനോയെ താരമാക്കി വളർത്തിയതെന്നു പറയാം. റൊണാൾഡോയെ പന്തുരുട്ടാൻ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. ചെറുപ്പത്തിൽ തന്നെ ഫുട്ബോളുമായി ചങ്ങാത്തം കൂടിയ പയ്യന്റെ ജീവിതത്തിൽ ഫുട്ബോൾ ഒഴിവാക്കാൻ പറ്റാത്ത ഒന്നായി പറ്റിക്കൂടുകയായിരുന്നു. ഫുട്ബോൾ ഒരു ലഹരിയായി മാറിയതോടെ പഠനം പോലും മറന്ന് അവൻ ഫുട്ബോളിനു പിന്നാലെ പാഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടെ, ഫീസ് അടയ്ക്കാൻ വഴിയില്ലാതെ വന്നതോടെ സ്കൂൾ ജീവിതം റൊണാൾഡോയ്ക്ക് അവസാനിപ്പിക്കേണ്ടി വന്നു. അപ്പോഴും കുഞ്ഞു റൊണാൾഡോയ്ക്കു കൂട്ടായുണ്ടായിരുന്നത് അച്ഛൻ സമ്മാനിച്ച ഫുട്ബോളായിരുന്നു. ഫുട്ബോൾ ക്ലബിൽ ക്രിസ്റ്റ്യാനോ എന്ന പയ്യന്റെ ഫുട്ബോൾ കളിയിലെ…
Read Moreകോവിഡിന്റെ രണ്ടാംവരവിനു കടിഞ്ഞാണിടാം; മറക്കരുത് ഇക്കാര്യങ്ങൾ…
കോവിഡ് കാലത്തു പുറത്തിറങ്ങാൻ പാടില്ലെങ്കിലും അത്യാവശ്യത്തിനു നിത്യോപയോഗ സാധനങ്ങൾ വാങ്ങാനിറങ്ങുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം * സാനിറ്റൈസർ അല്ലെങ്കിൽ കാർഡ് വൈപ്പ് (ചില കടകളിൽ ലഭ്യമാണ്) ഉപയോഗിക്കുക * കഴിയുന്നതും മുൻകൂട്ടി തയാറാക്കിയ പട്ടിക അനുസരിച്ച് ഒറ്റയ്ക്കു പോയി സാധനങ്ങൾ വാങ്ങുക. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കിയാൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാം. കടയിലുള്ളവർക്കു പെട്ടെന്നു സാധനങ്ങൾ എടുത്തുനല്കാനുമാവും. * സാമൂഹികമായ അകലം പാലിക്കുക. * കടയിൽവച്ച് വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളിൽ മാത്രം സ്പർശിക്കുക. ഏതു സാധനവും എടുത്തു പരിശോധിച്ച് തിരികെ വയ്ക്കുന്ന ഷോപ്പിംഗ് ശീലം തൽക്കാലത്തേക്ക് ഉപേക്ഷിക്കുക. * മാസ്ക് ഉറപ്പായും ഉപയോഗിക്കണം. കൈയുറയുണ്ടെങ്കിൽ വളരെ നല്ലത്. മാർക്കറ്റിൽ നിന്നു വീട്ടിൽ തിരിച്ചെത്തുന്പോൾ 1. രണ്ടോ മൂന്നോ ദിവസത്തിനകം തീരുന്ന സാധനങ്ങൾനേരത്തേ വാങ്ങി ആൾ സ്പർശമില്ലാതെ മാറ്റിവയ്ക്കുന്നതു നല്ലതാണ്. 2. നവുപറ്റിയാൽ ചീത്തയാകാത്ത ഭക്ഷണപദാർഥങ്ങൾ കഴുകിയതിനുശേഷം മാത്രം…
Read More