ചെയ്ത കൊലപാതകങ്ങളെല്ലാം ഓർത്തോർത്തു പറയുന്പോഴും ഡെന്നിസ് പറയാതിരുന്ന ഒരു സംഭവമുണ്ടായിരുന്നു. ബില്ലി സതർലൻഡ് എന്ന ഇരുപത്തിയാറുകാരനെ കൊലപ്പെടുത്തിയതു മാത്രം ഡെന്നിസിന് ഓർത്തെടുക്കാനായില്ല. പോലീസ് വിവരങ്ങൾ അങ്ങോട്ടു പറയുന്പോഴും തനിക്ക് ആ കൊലപാതകത്തെക്കുറിച്ചൊന്നു ഓർത്തെടുക്കാനാവില്ലെന്നായിരുന്നു ഡെന്നിസ് എന്ന സീരിയൽ കില്ലറുടെ മറുപടി. എന്നാൽ, താൻ ചെയ്ത ക്രൂരകൃത്യം മറന്നു പോകാൻ മാത്രമളവിൽ അയാൾ അന്നു മദ്യം അകത്താക്കിയതാണ് കാരണമെന്നു പോലീസ് പറയുന്നു. 1980 ഓഗസ്റ്റിലായിരുന്നു ഈ സംഭവം. ഡെന്നിസ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. മൂന്നു വയസുകാരന്റെ അച്ഛനായ ബില്ലിക്ക് ഒരു കാമുകിയുണ്ടായിരുന്നു. പബ്ബിലേക്കു ക്ഷണം ബില്ലിയുമായി സംസാരിക്കാറുണ്ടായിരുന്ന ഡെന്നിസ് പതുക്കെ ഈ ബന്ധം ശക്തമാക്കി. ജീവിതത്തിലെ വിശേഷങ്ങളും കാര്യങ്ങളുമൊക്കെ പരസ്പരം പറഞ്ഞ് ഇരുവരും നല്ല സൗഹൃദത്തിലായി. ഇതായിരുന്നു ഡെന്നീസ് ലക്ഷ്യമിട്ടിരുന്നതും. താൻ ക്ഷണിക്കുന്നിടത്തേക്കു യാതൊരു മടിയുമില്ലാതെ ബില്ലി വരുമെന്നു തോന്നിത്തുടങ്ങിയതോടെ അയാൾ ബില്ലിയെ അല്പം…
Read MoreCategory: RD Special
സുന്ദര പുരുഷന്മാർ! മൃതദേഹങ്ങള്‍ കുളിപ്പിച്ച ശേഷം ഉപയോഗിക്കും, പിന്നെ അവയ്ക്കൊപ്പം ആഴ്ചകളോളം കിടന്നുറങ്ങും; പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
പുരുഷന്മാരായിരുന്നു ഈ കൊടും കൊലയാളിയുടെ ഇരകളിൽ മിക്കവരും. സുന്ദരന്മാരായ പുരുഷന്മാരോടു സൗഹൃദം നടിച്ചു വശത്താക്കി തന്റെ ഫ്ളാറ്റിലെത്തിക്കും. പിന്നീട് തന്ത്രത്തിൽ കൊലപ്പെടുത്തും – ഇതായിരുന്നു ഡെന്നിസിന്റെ രീതി. ഇരകളെ തെരഞ്ഞുപിടിച്ചു കൊല്ലുന്നതിലും മൃതദേഹങ്ങൾ മാസങ്ങളോളം സൂക്ഷിച്ചുവയ്ക്കുന്നതിലും ഇയാൾ പ്രത്യേക സന്തോഷം അനുഭവിച്ചിരുന്നു. അതിനേക്കാൾ ഭീകരമായ മറ്റൊരു മാനസിക വൈകൃതം ഇയാൾക്കുണ്ടായിരുന്നു. വിചിത്രമായ ചെയ്തികൾ അന്വേഷക സംഘത്തെപ്പോലും അന്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നു കണ്ടെത്തിയ കാര്യങ്ങൾ. മൃതദേഹങ്ങൾ കുളിപ്പിച്ച ശേഷം ലൈംഗിക താത്പര്യങ്ങൾക്കായി ഉപയോഗിക്കുകയും ഒടുവിൽ അവയ്ക്കൊപ്പം ആഴ്ചകളോളം കിടന്നുറങ്ങുകയും ചെയ്യുകയായിരുന്നു ഡെന്നിസിന്റെ രീതി. ഇതിനു പുറമേ മൃതദേഹം ചൂടുവെള്ളത്തിലിട്ടു തിളപ്പിക്കുക, മൃതദേഹത്തെ മുറിവേൽപ്പിക്കുക, നന്നായി വസ്ത്രം ധരിപ്പിച്ച് അലമാരയ്ക്കുള്ളിൽ സൂക്ഷിക്കുക തുടങ്ങിയവയൊക്കെ ഇയാൾക്കു ഹരമായിരുന്നു. ഡെന്നിസിന്റെ മാനസികാരോഗ്യനില ആകെ വഷളായിരുന്നു എന്നാണ് അന്വേഷകർ വിലയിരുത്തിത്. പത്തു വർഷത്തിനിടയിൽ പതിനഞ്ച് പുരുഷന്മാരാണ് ഡെന്നിസിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. ആദ്യത്തെ ഇര സ്റ്റീഫൻ ഹോംസ്…
Read Moreമലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതൻ നന്പൂതിരി- ജീവിതരേഖ
പാലക്കാട് ജില്ലയിൽ തൃത്താലക്കടുത്ത് കുമാരനെല്ലൂരിൽ 1926 മാർച്ച് 18ന് ജനനം. മലയാള ഭാഷയുടെ മഹാകവി എന്നതിനു പുറമെ ഉപന്യാസകാരൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തൻ. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, ജ്ഞാനപീഠം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.1952ൽ സഞ്ജയൻ പുരസ്കാരത്തിന് അർഹനായി. നാല്പത്തഞ്ചോളം കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതാ സമാഹാരമാണ് ശ്രദ്ധേയം. മലയാള കവിതാ ഭാഷയിൽ പുതുമയുടെ തുടക്കം ഇതിൽ നിന്നായിരുന്നു. ബലിദർശനം എന്ന കവിതയ്ക്ക് 1973ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അരങ്ങേറ്റം, നിമിഷക്ഷേത്രം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അമൃതഘാതിക, അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ എന്നിവയാണ് ശ്രദ്ധേയമായ കവിതാ സമാഹരങ്ങൾ. ഉപനയനം, സമാവർത്തനം എന്നിവ പ്രധാന ഉപന്യാസങ്ങളാണ്. ശ്രീമദ് ഭഗവഗീതയുടെ തർജമയാണ് അക്കിത്തത്തിന്റെ മറ്റൊരു ശ്രദ്ധേയമായ പ്രൊജക്ട്. തൃശൂരിലെ യോഗക്ഷേമസഭയിൽ പ്രവർത്തിച്ച് കേരളത്തിലെ നന്പൂതിരി സമുദായത്തിന്റെ സാമൂഹിക പുരോഗതിക്കായി…
Read Moreഎങ്ങനെ സഹിക്കും? തട്ടിക്കൊണ്ടു വന്ന കുട്ടികളെ പരമാവധി ഉപദ്രവിച്ചും ഭയപ്പെടുത്തിയും തങ്ങളുടെ വരുതിയിലാക്കി; എന്നിട്ട്…
സ്ത്രീകൾ എന്ന നിലയിൽ അധികം ആരുടെയും സംശയ നിഴലിൽ പെടാതെ തട്ടിയെടുക്കലുകൾ നടത്താനും ഇരുവർക്കും കഴിഞ്ഞു. കുട്ടികളെ തട്ടിയെടുത്തു എന്നതു മാത്രമല്ല, അവരോടു യാതൊരു കരുണയും ഇവർ കാട്ടിയില്ല എന്നതാണ് മറ്റൊരു ക്രൂരത. തട്ടിക്കൊണ്ടു വന്ന കുട്ടികളെ പരമാവധി ഇവർ ഉപദ്രവിച്ചും ഭയപ്പെടുത്തിയും തങ്ങളുടെ വരുതിയിലാക്കി. കുട്ടികൾ മറ്റുള്ളവരോട് ഇടപഴകാതിരിക്കാനും ഒന്നും പുറത്തുപറയാതിരിക്കാനുമൊക്കെയായിരുന്നു ദേഹോപദ്രവം. കുട്ടികളെ യാചകവൃത്തിക്ക് ഉപയോഗിച്ചാൽ നല്ല വരുമാനമുണ്ടാക്കാമെന്നും അവർ കണക്കാക്കി. ഭക്ഷണവും വെള്ളവുമില്ലാതെ അംഗവൈകല്യമുള്ള കുട്ടികളാണെങ്കിൽ ആളുകളുടെ കൂടുതൽ സഹതാപം ലഭിക്കുമെന്നും അങ്ങനെ കൂടുതൽ പണം കിട്ടുമെന്നും അവർ കരുതി. അങ്ങനെ കുഞ്ഞുങ്ങളെ അടിച്ചും തല്ലിയും കുത്തിയുമൊക്കെ അംഗവൈകല്യം വരുത്തി യാചകവൃത്തിക്കായി നിയോഗിച്ചു. ഇവരുടെ ക്രൂരപീഡനം മാത്രമല്ല സമയത്തു ഭക്ഷണമോ വെള്ളമോ ഒന്നും ഇവർ കുട്ടികൾക്കു നൽകിയിരുന്നില്ല. മാനസികമായും ശാരീരികമായും തളർന്ന കുട്ടികളെ ഒന്നിനും കൊള്ളില്ലായെന്നു മനസിലാക്കിയാൽ അവരെ ഇവർ കൊലപ്പെടുത്തുമായിരുന്നു. കുട്ടികളുടെ…
Read Moreസ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ കള്ളിമുണ്ട് പിടിച്ചു നിന്നിട്ടുണ്ട് ! ഇനി താരങ്ങള്‍ക്ക് പണം നല്കി മാത്രമേ അമ്മ പടം പിടിക്കുകയുള്ളൂ; അടുത്ത ചിത്രത്തില്‍ ഭാവനയുണ്ടാകില്ലെന്ന് ഇടവേള ബാബു…
മലയാള സിനിമയിലെ താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമാകുന്നത്. അമ്മയില്‍ നിന്നു രാജിവച്ച നടി ഭാവനയെ മരിച്ചതിനോടാണ് ഇടവേള ബാബു ഉപമിച്ചത്. അമ്മ നിര്‍മിക്കുന്ന അടുത്ത ചിത്രത്തില്‍ ഭാവന ഉണ്ടാകില്ലെന്നും ബാബു പറഞ്ഞു. ഒരു ചാനലിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് ഇടവേള ബാബു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഈ വര്‍ഷം അമ്മയുടെ നേതൃത്വത്തില്‍ ഒരു ചാനലുമായി ചേര്‍ന്ന് സ്റ്റേജ് ഷോ ചെയ്യാന്‍ ഏകദേശ ധാരണ ആയതായിരുന്നുവെന്നും എന്നാല്‍ കോവിഡ് എല്ലാം തകര്‍ത്തുവെന്നും ഇടവേള ബാബു പറയുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന അടുത്ത പടത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്നും പുതിയ ചിത്രം ട്വന്റിട്വന്റിയുടെ മാതൃകയില്‍ ഉള്ളതായിരിക്കില്ലെന്നും പറഞ്ഞ ബാബു ഇനി താരങ്ങള്‍ക്ക് പണം നല്കി മാത്രമേ അഭിനയിപ്പിക്കുകയുള്ളൂവെന്നും വ്യക്തമാക്കി. ഒരു കോടി വാങ്ങുന്നയാള്‍ക്ക് 15-25 ലക്ഷം എങ്കിലും കൊടുക്കുകയുള്ളുവെന്നും…
Read Moreകാൻസർ കലിപ്പിലായിരുന്നു! എട്ടു വർഷത്തിനിടെ പത്തു സർജറികൾ; സ്നേഹമഴയായി പെയ്തുകൊണ്ടിരുന്നത് നടി സീമ ജി. നായർ…
സിജോ പൈനാടത്ത് മഹാവ്യാധിയുടെ ആകുലകാലത്താണു പുതുതലമുറ അതിജീവനത്തിന്റെ വഴി അറിഞ്ഞനുഭവിച്ചു പഠിച്ചതെങ്കിൽ, ഈ ഇരുപത്തേഴുകാരി കഴിഞ്ഞ എട്ടു വർഷമായി ജീവിതംകൊണ്ടാണ്, ആ വാക്കിനെ പൂരിപ്പിക്കുന്നത്. ശരണ്യ. മലയാളി നന്നായി അറിയും. സീരിയൽ കാണുന്ന അമ്മമാർ പെട്ടെന്ന് ഇഷ്ടത്തോടെ ഓർക്കുന്ന നടിയുടെ പേരു മാത്രമല്ല ഇന്നു ശരണ്യ. കഠിനരോഗത്തിന്റെയും തീവ്രവേദനകളുടെയും കറുത്ത ഇന്നലെകളിൽനിന്നു പുതുപ്രതീക്ഷകളോടെ നവജീവിതത്തിലേക്കു ചുവടുവയ്ക്കുന്ന തീക്ഷ്ണയൗവനം കൂടിയാണവൾ. അതുകൊണ്ടുതന്നെ സീരിയൽ, സിനിമാ പ്രേക്ഷകർക്കപ്പുറത്തേക്കു മലയാളിയുടെ സ്നേഹ നനവുള്ള ഹൃദയത്തിൽ അനുപമമായ നിറപുഞ്ചിരിയായി ശരണ്യ ശശിക്ക് ഇടമുണ്ട്. അതിഥിതാരം അർബുദം ടെലിവിഷൻ ചാനലുകളിലെ ജനപ്രിയ സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയമികവറിയിച്ചു, താരശോഭയുടെ ചെറുതിളക്കത്തിൽ നിൽക്കുന്പോഴാണു ശരണ്യയുടെ ജീവിതത്തിലേക്ക്, അർബുദം അതിഥിതാരമായി എത്തിയത്. സ്ക്രീനുകളിൽ തന്റെ പ്രതിഭയുടെ പ്രകാശനം പാതിവഴി പോലും പിന്നിടും മുന്‍പേ നിനച്ചിരിക്കാത്ത നേരത്തെത്തിയ തലച്ചോറിലെ അർബുദം തളർത്തിയതു, ശരണ്യയുടെ ശരീരത്തെയും മനസിനെയും മാത്രമല്ല, ഒരു…
Read Moreവീണ്ടും നഗ്നശരീരങ്ങൾ! വിമർശനകളും ജനങ്ങൾക്കിടയിൽ ഭീതിയും ശക്തമായി; പ്രതിയെ തേടി അന്വേഷണം സജീവമാക്കി…
1990 ജൂലൈ നാലിനാണ് പീറ്റർ സിയംസ് എന്നയാളുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇയാളെ കാണാനില്ലായിരുന്നു. ഇയാൾ കൊല്ലപ്പെട്ടതായിട്ട് പോലീസ് പിന്നീടു വിലയിരുത്തി. കാർ കണ്ടെത്തിയെങ്കിലും 65കാരനായ ഇയാളുടെ മൃതദേഹം കണ്ടെടുക്കാൻ കഴിഞ്ഞതേയില്ല. എന്നാൽ, സാഹചര്യത്തെളിവുകൾ പിന്നീടു വുർനോസ് എന്ന വനിതാ കുറ്റവാളിയിലാണ് എത്തിനിന്നത്. 1990 ജൂലൈ 31ന് 50കാരനായ സോസേജ് വിൽപ്പനക്കാരനെ കാണാതായി. 1990 ഓഗസ്റ്റ് നാലിനാണ് നിയമപാലകർ ഇയാളുടെ മൃതദേഹം കണ്ടെടുത്തത്. രണ്ടു തവണ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. 56കാരനായ റിട്ട. എയർഫോഴ്സ് മേജറും മുൻ പോലീസ് മേധാവിയും / ഫ്ലോറിഡ സ്റ്റേറ്റ് ബാലപീഡന അന്വേഷകനുമായ ചാൾസ് ഹംഫ്രീസിന്റെ മൃതദേഹം 1990 സെപ്റ്റംബർ 12ന് കണ്ടെത്തി. ആറു തവണ വെടിയേറ്റിരുന്നു. 1990 നവംബർ 19ന് അറുപത്തിരണ്ടുകാരനായ വാൾട്ടർ അന്റോണിയോയുടെ മൃതദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ ശരീരവും നഗ്നമായിരുന്നു. തലയുടെ പിന്നിൽ നാലു തവണ…
Read Moreധൂർത്തടിച്ച് ജീവിതം! താൻ സംരക്ഷിക്കുന്ന വളെ തോന്നുംപടി ഉപയോഗിക്കാമെന്ന ചിന്ത അയാളെ മൃഗമാക്കി മാറ്റി; ഒടുവില്‍…
മദ്യപാനിയായ മുത്തച്ഛനോടൊപ്പം വുർനോസ് വളർന്നു. പതിനൊന്ന് വയസ് എത്തിയപ്പോഴേക്കും അവൾ ഒരു സ്ത്രീയുടെ രൂപഭാവത്തിലേക്കു വളർന്നിരുന്നു. അവളുടെ ആകാര സൗന്ദര്യത്തിൽ മദ്യപാനിയായ ആ മനുഷ്യന്റെ കണ്ണുടക്കി. തന്റെ സംരക്ഷണയിൽ കഴിയുന്ന വുർനോസിനെ തനിക്ക് തോന്നുംപടി ഉപയോഗിക്കാമെന്ന ചിന്ത അയാളെ മൃഗമാക്കി മാറ്റി. അവളെ എങ്ങനെയെങ്കിലും തന്റെ ഇംഗിതങ്ങൾക്ക് ഉപയോഗിക്കണമെന്ന പൈശാചിക ചിന്ത അയാളിൽ ശക്തിപ്പെട്ടു. അങ്ങനെയൊരു ദിവസം ലോകത്തൊരു മുത്തച്ഛനും ചെയ്യാൻ പാടില്ലാത്ത ആ കൊടുംക്രൂരത അയാൾ ചെയ്തു. വുർനോസ് അതിക്രൂരമായി കടന്നാക്രമിക്കപ്പെട്ടു. എന്നു മാത്രമല്ല, ഇതൊന്നും പാപമല്ലെന്നും സാധാരണ കാര്യമാണെന്നും അവളെ പറഞ്ഞു പഠിപ്പിച്ചു. തനിക്കു വഴങ്ങിയില്ലെങ്കിൽ അയാൾ അവളെ ഉപദ്രവിച്ചു തുടങ്ങി. വേറെ വഴിയില്ലാത്തതിനാൽ അവൾ പല ക്രൂരതകൾക്കും ഇരയായി മാറി. അവളുടെ മനസും മറ്റൊരു രീതിയിലേക്കു പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു. അയാളുടെ കൂട്ടാളികളും എന്നാൽ, കാര്യങ്ങൾ ആ മദ്യപാനിയിൽ ഒതുങ്ങിയില്ല. അയാളുടെ മദ്യപാന സംഘത്തിലെ…
Read Moreമനുഷ്യക്കടത്തിന്റെ കഥ തുടരുന്നു ; ജീവൻ പണയംവച്ചു പ്രയാണം!
നേരത്തെ പോയവർ സുരക്ഷിതരായി എത്തിയെങ്കിൽ ഞങ്ങൾക്കും ഓസ്ട്രേലിയയിൽ പോയി രക്ഷപ്പെടാമല്ലോ… – മനുഷ്യക്കടത്ത് അന്വേഷിക്കാനെത്തിയ പോലീസിനോടുള്ള ഈ മറുപടി അംബേദ്കർ കോളനിയിലെ താമസക്കാരുടേത്. ഓസ്ട്രേലിയ സ്വപ്നംകണ്ട് ഉള്ളതെല്ലാം വിറ്റുപെറുക്കി രേഖകളൊന്നുമില്ലാതെ കടൽമാർഗം പോകാനിറങ്ങിയവരെപ്പോലെ എങ്ങനെയും രക്ഷപ്പെടണമെന്നു കൊതിക്കുന്ന ഒരുപാട് പേർ അവിടെ ഇനിയുമുണ്ട്. അതേസമയം, അന്വേഷണത്തിനെത്തിയ കേരള പോലീസിനു കാര്യമായ വിവരങ്ങളൊന്നും നൽകാതെ മുഖം തിരിക്കുകയായിരുന്നു അംബേദ്കർ കോളനിക്കാർ. കൂടുതലറിയില്ലെന്നു പറഞ്ഞൊഴിയാനാണു മിക്കവരും ശ്രമിച്ചത്. ഡൽഹി പോലീസിന്റെ സഹകരണം ഉറപ്പാക്കാൻ കഴിഞ്ഞതാണ് അന്വേഷണ സംഘത്തെ കുറച്ചെങ്കിലും സഹായിച്ചത്. അംബേദ്കർ നഗർ കോളനിയുടെ വിവിധ ബ്ലോക്കുകളിൽ വടക്കേക്കര സിഐ എം.കെ. മുരളിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം കേരള പോലീസ് സംഘം പരിശോധന നടത്തിയാണ് കേസിനു വഴിത്തിരിവുണ്ടാക്കിയത്. മലേഷ്യയിൽ എത്തിയോ?രാഹുൽ ആർ. നായർ ജില്ലാ പോലീസ് മേധാവിയായിരിക്കുമ്പോഴായിരുന്നു കേസിന്റെ തുടക്കം. കേസ് രജിസ്റ്റർ ചെയ്തത് വടക്കേക്കര പോലീസാണ്. ഇപ്പോൾ കേസന്വേഷണം പുരോഗമിക്കുന്നത്…
Read More100 വർഷമായിഒരു വീടും അവിടൊരു മുത്തശ്ശിയും; ഒരു വയോജന ദിനം കൂടി കടന്നുപോകുമ്പോൾ തന്റെ ആരോഗ്യ രഹസ്യം തുറന്ന് പറഞ്ഞ് വെറ
ഇന്ന് ലോക വയോജനദിനമാണ്. 100 വർഷമായി ഒരു വീട്ടിൽ താമസിക്കുന്ന യുകെ സ്വദേശിനിയായ വെറ ബണ്ടിംഗിനെ പരിചയപ്പെട്ടാലോ? 1921 മുതൽ വെറ ഇപ്പോൾ താമസിക്കുന്ന വീട്ടിലാണുള്ളത്. വെറയ്ക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ്അവളുടെ മാതാപിതാക്കളായ ബോബും റോസ്മേരിയും ലേക് ഡിസ്ട്രിക്റ്റ് ഈ വാടക വീട്ടിലേക്ക് എത്തുന്നത്. കഴിഞ്ഞ 100 വർഷമായി വെറ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. സെപ്റ്റംബർ 22നായിരുന്നു വെറയുടെ നൂറാം ജന്മദിനം. നാല് വിവാഹ ആലോചനകൾ വന്നെങ്കിലും വെറ അതിനൊന്നും തയാറായില്ല. സഹോദരി മേരിയും സഹോദരൻ റിച്ചാർഡും പുറത്തുപോകുമ്പോൾ അമ്മയെയും അച്ഛനെയും പരിപാലിക്കാമുള്ള ചുമതല തനിക്കായിരുന്നുവെന്ന് വെറ പറയുന്നു. വെറയുടെ കിടപ്പുമുറി ഒന്നാം നിലയിലും ബാത്ത്റൂം രണ്ടാം നിലയിലുമാണ്. പക്ഷേ അതൊന്നും അവർക്ക് പ്രശ്നമല്ല. ഒരിക്കലും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ലാത്തതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് വെറ വെളിപ്പെടുത്തുന്നു. എനിക്ക് മറ്റൊരിടത്തും ജീവിക്കാൻ ആഗ്രഹമില്ല. 100 വർഷമായി…
Read More