ആന്റിഗ്വ: ഓസ്ട്രേലിയ ക്രിക്കറ്റിനു നൽകിയ ഏറ്റവും മികച്ച ആക്രമണകാരിയായ ബാറ്റർമാരിൽ ഒരാളായ ഡേവിഡ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയ സെമി ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെയാണ് മുപ്പത്തിയേഴുകാരനായ ഓപ്പണിംഗ് ബാറ്റർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ അറിയിച്ചത്. 2023 ഏകദിന ലോകകപ്പ് ഫൈനലാണ് വാർണറുടെ അവസാന ഏകദിനം. ഈ വർഷം ആദ്യ പാക്കിസ്ഥാനെതിരേ നടന്ന ടെസ്റ്റിലാണ് അവസാനമായി കളിച്ചത്. 110 അന്താരാഷ്ട്ര ട്വന്റി 20യിൽനിന്ന് 3277 റണ്‍സ് നേടിയിട്ടുണ്ട്. പാക്കിസ്ഥാനെതിരേ നേടിയ 100 റണ്‍സാണ് ഉയർന്ന സ്കോർ. 112 ടെസറ്റിൽനിന്ന് 26 സെഞ്ചുറിയും 37 അർധ സെഞ്ചുറിയും ഉൾപ്പെടെ 8786 റണ്‍സ് നേടി. പുറത്താകാതെ നേടിയ 335 റണ്‍സാണ് ഉയർന്ന സ്കോർ. 161 ഏകദിനങ്ങളിൽനിന്നായി 22 സെഞ്ചുറിയും 33 അർധ സെഞ്ചുറിയും സഹിതം 6932 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.
Read MoreCategory: Sports
ട്വന്റി 20 ലോകകപ്പ് സെമി നാളെ
ആന്റിഗ്വ: ഐസിസി ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനൽ നാളെ. ഇന്ത്യൻ സമയം രാവിലെ ആറിനു നടക്കുന്ന ആദ്യ മത്സരത്തിൽ ശക്തരായ ദക്ഷിണാഫ്രിക്ക അട്ടിമറി വീരന്മാരായ അഫ്ഗാനിസ്ഥാനെ നേരിടും. രാത്രി എട്ടിനു നടക്കുന്ന രണ്ടാം സെമിയിൽ ഒരു മത്സരം പോലും തോൽക്കാതെയെത്തിയ ഇന്ത്യ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും.
Read Moreകളി വൈകിക്കാൻ ശ്രമിച്ചെന്ന്
സെന്റ് വിൻസന്റ്: അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിൽ സെമിസാധ്യതകൾ നിരവധി തവണയാണു മാറിമറഞ്ഞത്.മഴ കളി മുടക്കിയതോടെ ഡക്ക് വർത്ത് ലൂയിസ് നിയമം മത്സരഫലം നിശ്ചയിക്കുമോ എന്ന് തോന്നിപ്പിച്ച ഘട്ടം വരെയുണ്ടായി. മത്സരത്തിനിടെ അത്തരത്തിൽ കളി അനുകൂലമാക്കാൻ അഫ്ഗാൻ കോച്ച് ജോനാഥൻ ട്രോട്ടും കളിക്കാരും മനഃപൂർവം കളി വൈകിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാൻ മുന്നിട്ടുനിൽക്കുന്ന സന്ദർഭത്തിലാണ് ഈ ഇടപെടൽ. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കളിയുടെ 12-ാം ഓവറിലാണ് സംഭവം. ബംഗ്ലാദേശ് 81/7 എന്ന നിലയിലായിരുന്നു. ആ ഘട്ടത്തിൽ ചെറിയ മഴ പെയ്യാനും തുടങ്ങി. പിന്നാലെ പരിശീലകൻ ഗുൽബാദിൻ നയ്ബിനോടു മത്സരം വൈകിക്കാൻ ആംഗ്യം കാണിച്ചു. നയ്ബ് പെട്ടെന്നുതന്നെ പരിക്കുണ്ടെന്നു പറഞ്ഞ് മൈതാനത്തു കിടന്നു. ആ ഘട്ടത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാൻ രണ്ടു റണ്‍സിനു മുന്നിലായിരുന്നു. 83 ആയിരുന്നു പാർ…
Read Moreകൂട്ടിയിടിച്ച് ഹംഗേറിയൻ താരത്തിന് പരിക്ക്
സ്റ്റുട്ഗർട്ട്: യൂറോ കപ്പ് ഗ്രൂപ്പ് എ മത്സരത്തിനിടെ സ്കോട്ലൻഡ് ഗോൾകീപ്പർ ആംഗസ് ഗണ്ണുമായി കൂട്ടിയിടിച്ച് ഹംഗറിയുടെ ബർണബാസ് വർഗയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തിന്റെ ജീവന് അപകടമാക്കുന്ന രീതിയിലുള്ള പരിക്കില്ലെന്ന് ഹംഗറി പരിശീലകൻ മാർകോ റോസി പറഞ്ഞു. മുഖത്ത് പരിക്കേറ്റ വർഗയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്നും യൂറോ കപ്പിൽ തുടർന്ന് കളിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ബോധരഹിതനായി നിലത്തുവീണ വർഗയ്ക്ക് അടിയന്തര ശുശ്രൂഷ നൽകാനായി ഡോക്ടർമാർ ഉടൻ ഗ്രൗണ്ടിലെത്തുകയും ചെയ്തു. വൈദ്യസഹായം നൽകുന്നതിനിടെ സഹകളിക്കാരും ഡോക്ടർമാരും തുണികൊണ്ട് ചുറ്റുംനിന്ന് മറവ് തീർത്തത് ശ്രദ്ധേയമായി. തുടർന്ന് സ്ട്രെച്ചറിൽ ബർണബാസിനെ പുറത്തേക്കെത്തിച്ചു. ചില ഹംഗേറിയൻ താരങ്ങൾ കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. ഹംഗറിക്ക് ലഭിച്ച ഫ്രീകിക്ക് ഡൊമിനിക് സബോസ്ളായ് വല ലക്ഷ്യമാക്കി പായിച്ചതായിരുന്നു. ഇത് തടയാനെത്തിയ ഗണ്‍, വർഗയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം സംഭവത്തിൽ വിഎആർ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ പെനാൽറ്റി അനുവദിച്ചില്ല. അവസാന മിനിറ്റിൽ ചൊബോത്ത് ഗോൾ…
Read Moreസിംബാബ്വേ പര്യടനം: ഗിൽ നയിക്കും
ന്യൂഡൽഹി: സിംബാബ്വേ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 പരന്പരയ്ക്കുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 15 അംഗ ടീമിനെ ശുഭ്മാൻ ഗിൽ നയിക്കും. പ്രധാന കളിക്കാരായ രോഹിത് ശർമ, വിരാട് കോഹ് ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്കു വിശ്രമം നൽകി. ജൂലൈ ആറിനാണ് പരന്പരയിലെ ആദ്യ മത്സരം. ഏഴ്, 10, 13, 14 തീയതികളിൽ മറ്റ് മത്സരങ്ങൾ. എല്ലാം മത്സരങ്ങളും ഹരാരെയും നടക്കും. ഐപിഎല്ലിൽ തിളങ്ങിയ നിതീഷ് റെഡ്ഢി, റിയാൻ പരാഗ്, അഭിഷേക് ശർമ, തുഷാർ ദേശ്പാണ്ഡെ എന്നിവർക്ക് ദേശീയ ടീമിലേക്കുള്ള ആദ്യ വിളി ലഭിച്ചു. പേസർമാരായ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവർക്കും വിശ്രമം നൽകി. ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവർ ടീമിലെത്തി. ലോകകപ്പ് ടീമിലുള്ള…
Read Moreനിർണായ വിക്കറ്റുകൾ കുൽദീപ് വീഴ്ത്തി; ഇന്ത്യ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ
സെന്റ് ലൂസിയ: സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ. ഗ്രൂപ്പിൽ അവസാന മത്സരത്തിൽ ഇന്ത്യ 24 റണ്‍സിന് ഓസ്ട്രേലിയയെ തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമയുടെ 92 റണ്‍സ് മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 205. ഓസ്ട്രേലിയ 20 ഓവറിൽ ഏഴു വിക്കറ്റിന് 181. ഓസ്ട്രേലിയയുടെ സെമി പ്രവേശനം ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിന്റെ ഫലം അനുസരിച്ചാകും. അഫ്ഗാനിസ്ഥാൻ ജയിച്ചാൽ ഓസീസ് പുറത്താകും. നിർണായ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണ് ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. അർഷ്ദീപ് സിംഗ് മൂന്നും ജസ്പ്രീത് ബുംറയും അക്സർ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിംഗിൽ ഓസീസിന് ആദ്യ ഓവറിൽ തന്നെ ഡേവിഡ് വാർണറെ (ആറ്) നഷ്ടമായി. പിന്നീട് ട്രാവിസ് ഹെഡും…
Read Moreഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ ഒളിന്പിക്സിന്
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ പാരീസ് ഒളിന്പിക്സിനു യോഗ്യത ഉറപ്പിച്ചു. നാഗലിന്റെ രണ്ടാം ഒളിന്പിക്സാണ്. ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരം രണ്ടാം റൗണ്ടിൽ കടന്നിരുന്നു. പുരുഷ സിംഗിൾസ് റാങ്കിംഗിൽ നടത്തിയ മുന്നേറ്റമാണ് നാഗലിന് പാരീസ് ഒളിന്പ്കിസ് സിംഗിൾസ് മത്സരത്തിനു യോഗ്യത നൽകിയത്. സിംഗിൾസ് ഇനത്തിൽ ഒളിന്പിക്സിൽ തുടർച്ചയായി യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാനരാണ് നാഗൽ. മുന്‍പ് ലിയാണ്ടർ പേസാണ് (1992, 1996, 2000) ഈ നേട്ടം കൈവരിച്ചത്. 1996ൽ പേസ് വെങ്കലമെഡൽ നേടുകയും ചെയ്തു. 71-ാം റാങ്കിലാണ് നാഗൽ. അടുത്ത കാലത്തെ മികച്ച പ്രകടനമാണ് ഇന്ത്യൻ താരത്തിന്റെ റാങ്കിംഗിൽ മുന്നേറ്റമുണ്ടാക്കിയത്. ഒളിന്പിക്സിനു മുന്‍പ് നാഗൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന വിംബിൾഡണിനുള്ള ഒരുക്കത്തിലാണ്. ആദ്യമായി താരം വിംബിൾഡണ്‍ പ്രധാന ഡ്രോയിൽ പ്രവേശിച്ചിരിക്കുകയാണ്.
Read Moreകോപ്പ അമേരിക്ക ഫുട്ബോൾ കേരള വിഷനിൽ
കോട്ടയം: 2024 കോപ്പ അമേരിക്ക ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ തത്സമയ സംപ്രേഷണം കേരള വിഷൻ ബീറ്റ്സ് (കെബി ബീറ്റ്സ്) ചാനലിലൂടെ ആരാധകർക്കു മുന്നിലേക്ക്. അമേരിക്കയിൽ ഈ മാസം 21ന് ആരംഭിച്ച കോപ്പ അമേരിക്ക ഫുട്ബോളിന്റെ തത്സമയ സംപ്രേഷണം ഇന്ത്യയിൽ ലഭിച്ചിരുന്നില്ല.
Read Moreഇന്ത്യ x ഓസ്ട്രേലിയ പോരാട്ടം ഇന്ന്; സൂപ്പർ എട്ട് ഗ്രൂപ്പിൽ ഒന്നാമനാകാൻ ഇന്ത്യ
സെന്റ് ലൂസിയ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ നിർണായ പോരാട്ടത്തിന് ഇന്ത്യ ഇന്നു കളത്തിൽ. സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തിൽ ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയയാണ്. സെമി ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ഓസ്ട്രേലിയയ്ക്കും ഇന്ന് ജയം അനിവാര്യം. സമ്മർദം ഓസീസിന് അഫ്ഗാനിസ്ഥാനോടു പരാജയപ്പെട്ട ഓസ്ട്രേലിയ സെമി ഫൈനൽ കാണാതെ പുറത്താകാനുള്ള സാധ്യതയാണുള്ളത്. ഇന്ത്യയോട് ഇന്നു പരാജയപ്പെട്ടാൽ ഓസ്ട്രേലിയയുടെ വഴി ഏകദേശം അടയും. നാളെ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരം. ബംഗ്ലാദേശിനെ കീഴടക്കിയാൽ അഫ്ഗാനിസ്ഥാന് സെമിയിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ നെറ്റ് റണ്‍റേറ്റിന്റെ കണക്ക് നോക്കിയിരിക്കാതെ ജയത്തോടെ സെമിയിൽ പ്രവേശിക്കാനാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ശ്രമം. ഇന്ത്യ ഇന്ന് പരാജയപ്പെട്ടാൽ ഓസ്ട്രേലിയയ്ക്കും നാല് പോയിന്റാകും. ബംഗ്ലാദേശിനെ…
Read Moreഓൾ ഫോർമാറ്റ് ഗ്രേറ്റസ്റ്റായി ബുംറയെ വാഴ്ത്തി ക്രിക്കറ്റ് ലോകം
ബ്രിഡ്ജ്ടൗണ്‍ (ബാർബഡോസ്): ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച കളിക്കാരൻ അഥവാ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആരെന്നു ചോദിച്ചാൽ ഉത്തരങ്ങൾ പലത്. ഓസ്ട്രേലിയയുടെ ഇതിഹാസം ഡോണ്‍ ബ്രാഡ്മാൻ, ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ എന്നിങ്ങനെ നീളും പേരുകൾ. എന്നാൽ, ചോദ്യം ഇതാണ്… ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ഫോർമാറ്റ് ബൗളർ ആരാണ്…? ഒരൊറ്റ ഉത്തരം, ജസ്പ്രീത് ബുംറ. കർട്ലി ആംബ്രോസ്, വസിം അക്രം, ഗ്ലെൻ മഗ്രാത്ത്, ഷെയ്ൻ വോണ്‍ തുടങ്ങിയവരെല്ലാം ബുംറയ്ക്കു മുന്നിൽ മാറിനിൽക്കും. ടെസ്റ്റ് ക്രിക്കറ്റിൽ 20.69 ശരാശരിയിൽ 159 വിക്കറ്റ്, ഏകദിനത്തിൽ 4.59 ഇക്കോണമിയിൽ 149 വിക്കറ്റ്, ട്വന്റി-20യിൽ 6.36 ഇക്കോണമിയിൽ 82 വിക്കറ്റും. ഈ പ്രകടനമാണ് ഓൾ ഫോർമാറ്റ് ക്രിക്കറ്റിലെ ബൗളിംഗ് ഗോട്ട് എന്ന വിശേഷണത്തിന് ബുംറയെ അർഹമാക്കുന്നത്. 2024 ഐസിസി ട്വന്റി-20 ലോകകപ്പിൽ ബുംറയുടെ മാജിക്ക് ബൗളിംഗിന്റെ അന്പരപ്പിലാണ് എതിരാളികൾ. സൂപ്പർ എട്ട്…
Read More