ഉഷയ്ക്ക് ഐഎഎഎഫ് അംഗീകാരം

കോട്ടയം: കേരളത്തിന്‍റെ അഭിമാന കായിക താരമായ പി.ടി. ഉഷയ്ക്ക് ഇന്‍റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷന്‍റെ (ഐഎഎഎഫ്) അംഗീകാരം. ഐഎഎഎഫിന്‍റെ മുതിർന്ന താരങ്ങളുടെ പട്ടികയിലേക്ക് ഉഷയ്ക്ക് നാമനിർദേശം ലഭിച്ചു. ഐഎഎഎഫ് തന്നെയാണ് ഒൗദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറിൽ ഖത്തറിൽ നടക്കുന്ന 52-ാമത് ഐഎഎഎഫ് കോണ്‍ഗ്രസിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ ഉഷയെ ആദരിക്കും. ലോക അത്‌ലറ്റിക് വേദിയിൽനിന്ന് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് ഉഷ പറഞ്ഞു. 1984ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ തലനാരിഴയ്ക്കാണ് ഉഷയ്ക്ക് വെങ്കല മെഡൽ നഷ്ടമായത്. 400 മീറ്റർ ഹർഡിൽസിൽ അവർ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒളിന്പിക്സിൽ 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു ഉഷ. 1983ൽ അർജുന അവാർഡും 1985ൽ പദ്മശ്രിയും നൽകി ഉഷയെ രാജ്യം ആദരിച്ചിരുന്നു.

Read More

പന്തിനെ പരുവപ്പെടുത്തുക! ധോണിക്ക് ബിസിസിഐയുടെ പുതി‍യ ദൗത്യം; ഒരു വാക്കിൽ പറഞ്ഞാൽ ധോണിയുടെ രാജ്യാന്തര ക്രിക്കറ്റ് ഭാവിക്ക് വിരാമം

മുംബൈ: ഒരു വാക്കിൽ പറഞ്ഞാൽ 2011 ഏകദിന ലോകകപ്പ് ഇന്ത്യക്കു സമ്മാനിച്ച നായകൻ എം.എസ്. ധോണിയുടെ രാജ്യാന്തര ക്രിക്കറ്റ് ഭാവിക്ക് വിരാമം. പ്ലേയിംഗ് ഇലവനിൽനിന്ന് ധോണി ഒൗട്ട്. ഇംഗ്ലീഷ് ലോകകപ്പിൽ ഇന്ത്യൻ വിക്കറ്റ് കാത്ത ധോണി വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഉണ്ടായേക്കില്ല. അഥവാ ഉണ്ടെങ്കിൽപോലും പ്ലേയിംഗ് ഇലവനിൽ ഇനി സ്ഥിരം സാന്നിധ്യമാകില്ല. വിൻഡീസ് പര്യടനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ധോണി ആവശ്യപ്പെട്ടതായി ബിസിസിഐയിലെ മുതിർന്ന അംഗം വ്യക്തമാക്കി. ധോണിക്ക് പകരം യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്ത് ആയിരിക്കും വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകുക. പന്തിനെ പരുവപ്പെടുത്തിയെടുക്കുക എന്ന പുതിയ ദൗത്യം ധോണിക്കു നല്കും. പന്ത് സെറ്റിൽ ആകുന്നതുവരെ ധോണിയുടെ സഹായം ഉണ്ടാകുമെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പന്തിന് കൂടുതൽ അവസരം നല്കുകയാണ് ലക്ഷ്യം. ബിസിസിഐയുടെ വാക്ക് എം.എസ്. ധോണി വിൻഡീസ് പര്യടനത്തിനില്ല. ഇനി…

Read More

ദീപികയ്ക്കു വെള്ളി

ടോക്കിയോ: 2020 ടോക്കിയോ ഒളിന്പിക്സ് ടെസ്റ്റ് ഇവന്‍റിൽ ഇന്ത്യയുടെ അന്പെയ്ത്ത് താരം ദീപിക കുമാരിക്ക് വെള്ളി. പതിനെട്ടുകാരിയായ കൊറിയൻ താരം ആൻ സാനിനാണ് സ്വർണം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ദീപികയുടെ തോൽവി. ഒളിന്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് ദീപിക.

Read More

പ്രതീക്ഷയോടെ പാണ്ഡെ, ഗിൽ, കൃണാൽ, അയ്യർ…

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കേ പ്രതീക്ഷയോടെ മനീഷ് പാണ്ഡെ, ശുഭ്മാൻ ഗിൽ, കൃണാൽ പാണ്ഡ്യ, ശ്രേയത് അയ്യർ തുടങ്ങിയവർ. വെസ്റ്റ് ഇൻഡീസ് എയ്ക്ക് എതിരായ പരന്പരയിൽ ഇന്ത്യ എയ്ക്കുവേണ്ടി മികവ് പുറത്തെടുത്താണ് സീനിയർ ടീമിലേക്കുള്ള വിളിക്കായി ഇവർ കാത്തിരിക്കുന്നത്. മൂന്ന് മത്സര പരന്പരയിൽ ഓപ്പണറായിറങ്ങിയ ഗില്ലിന്‍റെ സ്കോർ 10, 77, 62 എന്നിങ്ങനെയായിരുന്നു. ശ്രേയസ് അയ്യറുടേത് 77, 2, 47 ഉം മനീഷ് പാണ്ഡെയുടേത് 4, 27, 100 എന്നിങ്ങനെയുമായിരുന്നു. മൂന്നാം ഏകദിനത്തിൽ 87 പന്തിൽനിന്നായിരുന്നു മനീഷ് പാണ്ഡെ സെഞ്ചുറി നേടിയത്. മൂന്നാം ഏകദിനത്തിൽ മാത്രം അവസരം ലഭിച്ച കൃണാൽ പാണ്ഡ്യ ഏഴ് ഓവറിൽ 25 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി.

Read More

ലോകകപ്പ് യോഗ്യത: ഇന്ത്യ ഗ്രൂപ്പ് ഇയിൽ

ക്വാലാലംപൂർ: 2022 ഖത്തർ ലോകകപ്പ് രണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങൾക്കുള്ള ഗ്രൂപ്പുകളായി. ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കൊപ്പം ആതിഥേയരായ ഖത്തർ, ഒമാൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ ആണ് ഗ്രൂപ്പിലുള്ളത്. മലേഷ്യയിലാണ് ഇന്ന് നറുക്കെടുപ്പ് നടന്നത്. ലോകകപ്പ് യോഗ്യതയ്ക്കൊപ്പം അടുത്ത ഏഷ്യൻ കപ്പിനായുള്ള യോഗ്യതയും ഈ മത്സരങ്ങൾ പരിഗണിച്ചാണ് കണക്കാക്കുക. 40 ടീമുകളാണ് രണ്ടാം ഘട്ട യോഗ്യതാ റൗണ്ടിൽ പങ്കെടുക്കുന്നത്. അഞ്ച് ടീമുകൾ വീതമുള്ള എട്ട് ഗ്രൂപ്പുകൾ ഉണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എങ്കിലും എത്തിയാൽ മാത്രമേ യോഗ്യതാ റൗണ്ടിന്‍റെ മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യക്ക് കടക്കാൻ ആവുകയുള്ളു. സെപ്റ്റംബർ ആദ്യ വാരം മുതലാണ് ലോകകപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുക.12 ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുക. എട്ടു ഗ്രൂപ്പ് വിജയികളും നാല് മികച്ച റണ്ണേഴ്സ് അപ്പും യോഗ്യതാ റൗണ്ടിന്‍റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കും.

Read More

കീറന്‍ ട്രിപ്പിയര്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക്

മാഡ്രിഡ്: ടോട്ടന്‍ഹാം താരം കീറന്‍ ട്രിപ്പിയര്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക്. 20 മില്യൺ പൗണ്ടിനാണ് താരത്തെ അത്‌ലറ്റിക്കോ സ്വന്തമാക്കിയത്. ക്ലബിന്‍റെ 95 വർഷത്തെ ചരിത്രത്തിലെ ആദ്യ ഇംഗ്ലീഷ് താരമാണ് 28 വയസുകാരനായ ട്രിപ്പിയർ. മൂന്നു വർഷത്തേക്കാണ് കരാർ. 2012ൽ ബേൺലിയിൽ എത്തിയതോടെയാണ് ട്രിപ്പിയർ ശ്രദ്ധനേടുന്നത്. ബേൺലിക്ക് വേണ്ടി 145 മത്സരങ്ങൾ കളിച്ച താരം നാലു ഗോളും അടിച്ചു. 2015ൽ ടോട്ടൻഹാമിലേക്ക് ചേക്കേറി. ടോട്ടൻഹാമിനായി 69 മത്സരങ്ങളിൽ ഇറങ്ങിയ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2018 ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം നമ്പർ റൈറ്റ് ബാക്കായിരുന്നു. ടീമിന്‍റെ സെമിയിലേക്കുള്ള മുന്നേറ്റത്തിൽ ട്രിപ്പിയർ മുഖ്യപങ്ക് വഹിച്ചു.

Read More

ഒരു സൂപ്പർ ഓവർകൂടി ആകാമായിരുന്നു: സച്ചിൻ

മുംബൈ: നിശ്ചിത 50 ഓവറിലും തുടർന്നുള്ള സൂപ്പർ ഓവറിലും പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളെ നിശ്ചയിക്കാൻ സാധിക്കാതെവന്നപ്പോൾ മറ്റൊരു സൂപ്പർ ഓവർ കൂടി ആകാമായിരുന്നു എന്ന് ഇന്ത്യൻ മുൻ താരം സച്ചിൻ തെണ്ടുൽക്കർ. ഇംഗ്ലണ്ട് x ന്യൂസിലൻഡ് ലോകകപ്പ് ഫൈനലിലെ ജേതാക്കളെ നിശ്ചയിക്കാൻ ടീമുകൾ അടിച്ച ബൗണ്ടറിയുടെ കണക്ക് നോക്കിയത് ശരിയായില്ലെന്നും സച്ചിൻ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ മാത്രമല്ല, എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്. അതിനാൽ ടൈ ആകുന്ന മത്സരങ്ങളിൽ ഫലം കാണാനായി സൂപ്പർ ഓവർ ആവർത്തിക്കുന്നതിൽ തെറ്റില്ലെന്നും സച്ചിൻ പറഞ്ഞു.

Read More

ധോണി ഏകദിനത്തിൽനിന്നു വിരമിക്കുമോ ?

മുംബൈ: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യൻ ടീം പുറപ്പെടുന്നതിനു മുന്പ് തന്നെ ഒരു ചോദ്യമുയർന്നിരുന്നു. ഇന്ത്യയെ ടെസ്റ്റ്, ഏകദിന ലോക റാങ്കിൽ ഒന്നാമതെത്തിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റനായ എം.എസ്. ധോണി ലോകകപ്പിനുശേഷം വിരമിക്കുമോ…? 2014 ഡിസംബർ 30ന് ടെസ്റ്റിൽനിന്ന് വിരമിച്ച ധോണി നിലവിൽ ഏകദിനം, ട്വന്‍റി-20 മത്സരങ്ങളാണ് ഇന്ത്യക്കായി കളിക്കുന്നത്. ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ റാഞ്ചി ഏകദിനം വിശേഷിപ്പിക്കപ്പെട്ടത് ധോണി സ്വന്തം നാട്ടിൽകളിക്കുന്ന അവസാന മത്സരം എന്നായിരുന്നു. ഇതിഹാസ താരമായ സച്ചിൻ തെണ്ടുൽക്കർ 2011 ലോകകപ്പിനു പിന്നാലെ വിരമിച്ചതിനു സമാനമായ വഴികളിലൂടെയാണ് ഇപ്പോൾ ധോണിയും സഞ്ചരിക്കുന്നത്. പന്ത്രണ്ടാം ഏകദിന ലോകകപ്പിനിടയ്ക്കുതന്നെ ധോണിയുടെ വിരമിക്കൽ സംബന്ധിച്ച ചില സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ, വിരമിക്കൽ സംബന്ധിച്ച് ധോണി ഇതുവരെ സഹതാരങ്ങളുമായോ ടീം മാനേജ്മെന്‍റുമായോ സെലക്ടർമാരുമായോ സംസാരിച്ചിട്ടില്ലെന്നതാണ് സൂചന. വിൻഡീസ് പര്യടനം ഇന്ത്യൻ ടീമിന്‍റെ വെസ്റ്റ് ഇൻഡീസ് പര്യടനം ഓഗസ്റ്റ്…

Read More

നെയ്മറിനായി വലയെറിഞ്ഞ് ബാഴ്സ; ഓഫർ 307 കോടി

ബാഴ്സലോണ: ബ്രസീൽ സൂപ്പർ താരം നെയ്മറിനെ വീണ്ടും ക്ലബ്ബിലെത്തിക്കാൻ ശ്രമവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ. ഫ്രഞ്ച് ലീഗ് ക്ലബ്ബായ പിഎസ്ജിയുടെ താരമായ നെയ്മറിനായി കുടീഞ്ഞോയെയും ഡെംബലെയെയും കൂടാതെ 307 കോടി രൂപയും നൽകാമെന്നാണ് ബാഴ്സയുടെ ഓഫർ. അത്ലറ്റിക്കോ മാഡ്രിഡിൽനിന്ന് ഫ്രഞ്ച് താരം ആൻത്വാൻ ഗ്രീസ്മാനെ 926 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിനു പിന്നാലെയാണ് ബാഴ്സ നെയ്മറിനായും വലയെറിഞ്ഞത്. ബാഴ്സയുടെ ഓഫർ നിരാകരിച്ച പിഎസ്ജി, 270 മില്യണ്‍ പൗണ്ടിൽ (2300 കോടി രൂപ) കുറഞ്ഞ ഒരു ഡീലിനും ഇല്ലെന്നും വ്യക്തമാക്കി. 2018 ജനുവരിയിൽ 924 കോടി രൂപയ്ക്കാണ് ബാഴ്സ ബ്രസീൽ താരമായ കുടീഞ്ഞോയെ സ്വന്തമാക്കിയത്. 808 കോടി രൂപ മുടക്കിയാണ് ഫ്രഞ്ചുകാരനായ ഡെംബലയെ കറ്റാലൻസ് തട്ടകത്തിലെത്തിച്ചത്. ഇവർക്ക് മുടക്കിയ തുകയും ബാഴ്സ പിഎസ്ജിക്ക് ഇപ്പോൾ നൽകാമെന്നേറ്റ 307 കോടിയും കൂട്ടിയാൽ 2039 കോടി രൂപ വരും. 222 മില്യണ്‍ യൂറോ…

Read More

ഫ്രഞ്ച് യുവതാരം അബ്ദോ ദിയാലോ പിഎസ്ജിയിൽ

ബെർലിൻ: ഫ്രഞ്ച് യുവതാരം അബ്ദോ ദിയാലോ ഫ്രഞ്ച് ലീഗ് ക്ലബ് പിഎസ്ജിയിലേക്കു കൂടുമാറി. ബെറൂസിയ ഡോർട്ട്മുണ്ട് ഡിഫൻഡറായിരുന്ന താരത്തെ 32 മില്യൺ യൂറോ നൽകിയാണ് ടീമിൽ എത്തിച്ചത്. ദിയാലോയുമായി അഞ്ച് വർഷത്തെ കരാറാണുള്ളതെന്നു പിഎസ്ജി അധികൃതർ പറഞ്ഞു. 2014ൽ മൊണാക്കോയിലൂടെയാണ് ദിയാലോ സീനിയർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിൽ താരം ഡോർട്ട്മുണ്ടിൽ എത്തി. ഫ്രാൻസിന്‍റെ അണ്ടർ-21 അടക്കം വിവിധ ജൂനിയർ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Read More