പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റനും 1992ലെ ഏകദിന ലോകകപ്പ് ജേതാവുമായ വസിം അക്രത്തെ മാഞ്ചസ്റ്റർ എയർപോർട്ടിൽവച്ച് അപമാനിച്ചതായി ആരോപണം. ട്വിറ്ററിലൂടെ അക്രം തനിക്കു നേരിട്ട അപമാത്തെക്കുറിച്ച് ലോകത്തെ അറിയിച്ചു. ഇൻസുലിൻ പായ്ക്കറ്റുമായി സാധാരണ സഞ്ചരിക്കാറുള്ള അക്രത്തോട് ഇൻസുലിൻ ബാഗിൽനിന്ന് പുറത്തെടുത്ത് പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിക്കാൻ മാഞ്ചസ്റ്റർ എയർപോർട്ട് അധികൃതർ ആവശ്യപ്പെട്ടു. താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തിട്ടുള്ള ആളാണെന്നും ഇൻസുലിനുമായാണ് യാത്ര ചെയ്യാറുള്ളതെന്നും മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നേരിട്ടതരത്തിൽ അപമാനവും വേദനയും മുന്‍പ് ഒരിടത്തുമുണ്ടായിട്ടില്ലെന്നും അക്രം ട്വീറ്റ് ചെയ്തു. പാക്കിസ്ഥാനുവേണ്ടി 104 ടെസ്റ്റിൽനിന്ന് 414 വിക്കറ്റും 356 ഏകദിനത്തിൽനിന്ന് 502 വിക്കറ്റും അക്രം സ്വന്തമാക്കിയിട്ടുണ്ട്.
Read MoreCategory: Sports
പ്രായം ഒരു പ്രശ്നമേയല്ല, ഇടിവെട്ട് പാക്വിയാവോ
ലാസ് വെഗാസ്: മാനി പാക്വിയാവോ എന്ന ഇടിവെട്ട് ഇടിക്കാരനുമുന്നിൽ പ്രായം ഒരു എതിരാളിയേയല്ല. നാൽപ്പതാം വയസിൽ വാർട്ടർവെയ്റ്റ് ബോക്സിംഗ് കിരീടം സ്വന്തമാക്കി ഈ ഫിലിപ്പീൻസുകാരൻ ചരിത്രം കുറിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ ബോക്സർ എന്ന റിക്കാർഡിൽ പാക്വിയാവോ തുടരും. ഡബ്ല്യുബിഎ (വേൾഡ് ബോക്സിംഗ് അസോസിയേഷൻ) ചാന്പ്യനായ അമേരിക്കയുടെ കെയ്ത് തർമാനെ ഇടിച്ചിട്ടാണ് ഫിലിപ്പീൻസ് താരം കീരിടം സ്വന്തമാക്കിയത്. അത്യന്തം ആവേശകരമായ പോരാട്ടത്തിൽ സ്പ്ലിറ്റ് ഡിസിഷനിലൂടെയാണ് മാനി പാക്വിയാവോയെ വിജയിയായി പ്രഖ്യാപിച്ചത്. പരാജയം അറിയാതെ എത്തിയ മുപ്പതുകാരനായ മുൻ ചാന്പ്യൻ തർമാനെ 12 റൗണ്ട് പോരാട്ടത്തിൽ മാനി കീഴടക്കി. ആദ്യ റൗണ്ട് ഇടിയിൽത്തന്നെ അമേരിക്കൻ താരത്തെ രക്തത്തിൽ കുളിപ്പിച്ച മാനിക്ക് രണ്ട് വിധികർത്താക്കൾ 115-112ന്റെ ലീഡ് നല്കി. മൂന്നാമത്തെ ജഡ്ജ് 114-113ന് തർമാനെ അനുകൂലിച്ചു. ആദ്യ റൗണ്ടിൽ പിന്നിലായെങ്കിലും തർമാൻ ശക്തമായ പോരാട്ടത്തിലൂടെ ലീഡ്…
Read Moreഹിമയ്ക്ക് അഞ്ചാം സ്വർണം
പ്രേഗ്: മൂന്ന് ആഴ്ചയ്ക്കുള്ളിൽ അഞ്ചാം അന്താരാഷ്ട്ര സ്വർണത്തിലൂടെ ഇന്ത്യൻ കൗമാര അത്ലറ്റ് ഹിമ ദാസിന്റെ പടയോട്ടം. വനിതകളുടെ 200 മീറ്ററിൽ നാല് സ്വർണം നേടിയ ഹിമ കഴിഞ്ഞ ദിവസം 400 മീറ്ററിലും നേട്ടം ആവർത്തിച്ചു. 52.09 സെക്കൻഡിലാണ് ഹിമ സ്വർണത്തിലെത്തിയത്. പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ എം.പി. ജാബിർ സ്വർണം കരസ്ഥമാക്കി. 49.66 സെക്കൻഡിലാണ് ജാബിർ ഓട്ടം പൂർത്തിയാക്കിയത്.നിർമർ നോഹ് ടോമിനാണ് വെള്ളി. 200 മീറ്ററിൽ മുഹമ്മദ് അനസിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
Read Moreസിന്ധുവിന് കാലിടറി; യമാഗൂച്ചിക്ക് ഇന്തോനേഷ്യ ഓപ്പൺ കിരീടം
ജക്കാർത്ത: സീസണിലെ ആദ്യ കിരീട പ്രതീക്ഷയുമായി ഇന്തോനേഷ്യൻ ഓപ്പൺ ഫൈനലിനിറങ്ങിയ പി.വി.സിന്ധുവിന് കാലിടറി. ഫൈനലിൽ നേരിട്ടുള്ള ഗെയിമിലാണ് ജപ്പാന്റെ അകാനെ യമാഗൂച്ചി സിന്ധുവിനെ തകർത്തത്. സ്കോര്‍: 21-15, 21-16 ആദ്യ ഗെയിമില്‍ അകാനെ മൂന്ന് പോയിന്റ് നേടിയെങ്കിലും പിന്നീട് അഞ്ച് തുടര്‍ പോയിന്റുകള്‍ നേടി സിന്ധു ശക്തമായ തിരിച്ചുവരവ് നടത്തിയതാണ്. ഇടവേള സമയത്തും സിന്ധു തന്നെയായിരുന്നു മുന്നിൽ. എന്നാൽ ഇടവേളയ്ക്ക് ശേഷം സിന്ധുവിനെ കാഴ്ചക്കാരിയാക്കി മാറ്റി ജാപ്പനീസ് താരം. 14-13ന് ലീഡ് ചെയ്യുകയായിരുന്ന സിന്ധുവിനെതിരെ അഞ്ച് പോയിന്റുകള്‍ നേടി 18-14ന് ലീഡും പിന്നീട് 21-15ന് ആദ്യ ഗെയിമും അകാനെ അനായാസം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ പക്ഷേ സിന്ധുവിന് തൊട്ടതെല്ലാം പിഴച്ചു. ഒരിക്കൽ മാത്രം 4-4ന് ഒപ്പമെത്തിയതൊഴിച്ചാൽ അകാനെയുടെ മുന്നിൽ സിന്ധു നന്നേ വിയർത്തു. സിന്ധുവിന് മേൽ വ്യക്തമായ ആധിപത്യം നേടിയ അകാനെയെ രണ്ടാം ഗെയിമിൽ ഒരു ഘട്ടത്തിൽ…
Read Moreധോണിയുടെ അഭ്യർഥന അംഗീകരിച്ച് സൈനിക മേധാവി
ന്യൂഡൽഹി: ലെഫ്റ്റനന്റ് കേണലും ക്രിക്കറ്റ് താരവുമായ എം.എസ്. ധോണിയുടെ അഭ്യർഥന അംഗീകരിച്ച് സൈനിക മേധാവി ബിപിൻ റാവത്ത്. പാരച്യൂട്ട് റെജിമെന്റിൽ രണ്ട് മാസത്തെ പരീശിലനത്തിനായാണ് ധോണി അഭ്യർഥിച്ചത്. ടെറിട്ടോറിയൽ ആർമിയിൽ പാരച്യൂട്ട് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണലാണ് ധോണി. ജമ്മു കാഷ്മീരിലായിരിക്കും ധോണിക്കു പരീശിലനം നൽകുന്നത്. ബിസിസിഐയിൽനിന്ന് രണ്ട് മാസം അവധിയെടുത്താണ് ധോണി സൈനിക സേവനത്തിനായി വിട്ടുനിൽക്കുന്നത്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തരുതെന്ന ധോണിയുടെ അഭ്യർഥനയെ തുടർന്നു അദ്ദേഹത്തെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്.
Read Moreരണ്ടു മാസം സൈന്യത്തിനൊപ്പം; വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിൽ നിന്ന് ധോണി പിന്മാറി
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ടീമിൽ നിന്ന് പിന്മാറി. രണ്ട് മാസം അവധിയെടുക്കുകയാണെന്നും ടീമില്‍ ഉള്‍പ്പെടുത്തരുതെന്നും ധോനി ആവശ്യപ്പെട്ടതായി ബിസിസിഐ ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. ധോണി ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നില്ലെന്നും അദ്ദേഹം, സൈനിക സേവനത്തിനായി രണ്ട് മാസം അവധിയെടുക്കുകയാണെന്നുമാണ് അധികൃതർ അറിയിച്ചത്. അത് നേരത്തെ തന്നെ തീരുമാനിച്ച കാര്യമാണെന്നും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ പ്രസാദിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ബിസിസിഐ അറിയിച്ചു. ഞായറാഴ്ച്ചയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. ഓഗസ്റ്റ് മൂന്നിനാണ് പരമ്പര തുടങ്ങുന്നത്.
Read Moreസഞ്ജു ഉൾപ്പെടെയുള്ളവർ വരട്ടെ: ഗംഭീർ
യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള സുവർണാവസരമാണ് ഇന്ത്യൻ ടീമിന് ഇപ്പോഴുള്ളതെന്ന് മുൻ താരം ഗൗതം ഗംഭീർ. ഇന്ത്യയുടെ നാലാം നന്പറിലെ പ്രശ്നം പരിഹരിക്കാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മലയാളി താരം സഞ്ജു വി. സാംസണു സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഞ്ജു, ഇഷാൻ കിഷൻ, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങളെ വളർത്തിയെടുക്കാനുള്ള സമയമാണിത്. വിക്കറ്റ് കീപ്പറാകാനുള്ള കഴിവ് ആർക്കെല്ലാം ഉണ്ടോ അവരെയെല്ലാം പരീക്ഷിക്കണം. പ്രകടനം മോശമാണെങ്കിൽ മറ്റുള്ളവർക്കും അവസരം നൽകുക – ഗംഭീർ പറഞ്ഞു. ഭാവിയിലേക്ക് നോക്കേണ്ട സമയമാണ്. ധോണി ക്യാപ്റ്റനായിരുന്നപ്പോൾ അങ്ങനെയാണ് ചെയ്തത്. ഓസ്ട്രേലിയയിൽ നടന്ന കോമണ്‍വെൽത്ത് ബാങ്ക് പരന്പരയ്ക്കിടയിൽ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ചു കളിക്കാനാകില്ലെന്ന് ധോണി പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ലോകകപ്പിനായി യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിലായിരുന്നു ധോണിയുടെ ശ്രദ്ധയെന്നും ഗംഭീർ പറഞ്ഞു.
Read Moreടീം ഒന്നടങ്കം ഈ കുറ്റത്തിന് ശിക്ഷിക്കപ്പെടും; ഐസിസിയുടെ പുതിയ നിയമങ്ങൾ ഇങ്ങനെ..
ലണ്ടൻ: രാജ്യാന്തര ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഐസിസി. ലണ്ടനിൽ കഴിഞ്ഞ ദിവസം നടന്ന ഐസിസിയുടെ വാർഷിക യോഗത്തിലാണ് രണ്ട് പുതിയ നിയമങ്ങൾക്ക് അംഗീകാരം നല്‍കിയത്. സ്ലോ ഓവർ റേറ്റ്, കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ട് എന്നിവയിലാണ് പുതിയ നിയമം ഐസിസി കൊണ്ടുവന്നു. ഓഗസ്റ്റ് ഒന്നു മുതൽ ഇവ പ്രാബല്യത്തിൽവരും. 1. പിഴ ക്യാപ്റ്റനു മാത്രമല്ല സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇനി മുതൽ ടീം ക്യാപ്റ്റന്മാർ ക്രൂശിക്കപ്പെടില്ല. നിലവിൽ ഒരു ടീം സ്ലോ ഓവർ റേറ്റ് വഴങ്ങിയാൽ ക്യാപ്റ്റനാണ് ശിക്ഷിക്കപ്പെടുക. മാച്ച് ഫീയിൽനിന്ന് പിഴയോ മത്സരത്തിൽനിന്ന് സസ്പെൻഷനോ ക്യാപ്റ്റൻ നേരിടേണ്ടിവരാറാണ് പതിവ്. തുടർച്ചയായ ടീം സ്ലോ ഓവർ റേറ്റ് ആയാലാണ് ക്യാപ്റ്റൻ സസ്പെൻഷൻ നേരിടേണ്ടിവന്നിരുന്നത്. എന്നാൽ, ഇനി മുതൽ ടീം ഒന്നടങ്കം പിഴയും നെഗറ്റീവ് മാർക്കും വഴങ്ങേണ്ടിവരും. 2. കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ട് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടിന് ഇനി മുതൽ ബാറ്റിംഗും ബൗളിംഗും…
Read Moreസച്ചിൻ ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ
ലണ്ടൻ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ. ഹാൾ ഓഫ് ഫെയിമിൽ ഇടം നേടുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് സച്ചിൻ. ക്രിക്കറ്റിന് മികച്ച സംഭാവന നൽകിയവർക്കുള്ള ആദരസൂചകമായാണ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുന്നത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വർഷം കഴിഞ്ഞാലാണ് ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തുക. സച്ചിനു പുറമേ മുൻ ദക്ഷിണാഫ്രിക്കൻ താരം അലൻ ഡൊണാൾഡ്, ഓസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരം കാതറിൻ ഫിറ്റ്സ്പാട്രിക് എന്നിവരെയും ഇത്തവണ ഹാൾ ഓഫ് ഫെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഷൻ സിംഗ് ബേദി, സുനിൽ ഗാവസ്കർ, കപിൽ ദേവ്, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ് എന്നിവരാണ് ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാർ.
Read Moreആഫ്രിക്കയിൽ നൈജീരിയ മൂന്നാമത്
കെയ്റോ: ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്ബോളില്‍ നൈജീരിയയ്ക്കു മൂന്നാം സ്ഥാനം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ നൈജീരിയ 1-0ന് ടുണിഷ്യയെ തോല്‍പ്പിച്ചു. മൂന്നാം മിനിറ്റില്‍ ഒഡിയന്‍ ഇഗ്ഹാലോയാണ് ഗോള്‍ നേടിയത്. ശനിയാഴ്ച രാത്രി 12.30ന് നടക്കുന്ന ഫൈനലില്‍ സെനഗലും അള്‍ജീരിയയും ഏറ്റുമുട്ടും. സെമിയിൽ ടുണീഷ്യയെ 1-0നു കീഴടക്കിയാണ് സെനഗൽ ഫൈനലിൽ ഇടംപിടിച്ചത്. 100-ാം മിനിറ്റിൽ ഡിലൻ ബ്രോണിന്റെ സെൽഫ് ഗോളാണ് ടുണീഷ്യയെ പുറത്താക്കിയത്. നൈജീരിയയെ 2-1നു കീഴടക്കിയാണ് അൾജീരിയ ഫൈനലിൽ പ്രവേശിച്ചത്. അൾജീരിയയുടെ അക്കൗണ്ടിലെ ആദ്യ ഗോളും സെൽഫായിരുന്നു.
Read More