ലണ്ടൻ: പന്ത്രണ്ടാം ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചതോടെ ഐസിസി ടൂർണമെന്റിലെ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർ മാത്രമാണ് ഐസിസി ലോകകപ്പ് ടീമിൽ ഇടം പിടിച്ച ഇന്ത്യൻ താരങ്ങൾ. അഞ്ചു ബാറ്റ്സ്മാൻമാരും അഞ്ചു ബൗളർമാരും വിക്കറ്റ് കീപ്പറും ഉൾപ്പെടുന്നതാണ് ഐസിസിയുടെ ടീം. ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്പോഴും വിരാട് കോഹ്ലിക്കു ലോകകപ്പ് ടീമിൽ ഇടംലഭിച്ചില്ല. നാലു താരങ്ങൾ ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ട് ടീമിൽനിന്നുള്ളവരാണ്. റണ്ണറപ്പായ ന്യൂസിലൻഡ് ടീമിലെ മൂന്നു പേർ ഇടംപിടിച്ചു. ടീം ബാറ്റിംഗ് ഓർഡറിൽ: രോഹിത് ശർമ, ജേസണ്‍ റോയ് (ഇംഗ്ലണ്ട്), കെയ്ൻ വില്യംസണ് (ന്യൂസിലൻഡ്), ഷക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്), ജോ റൂട്ട്, ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), അലക്സ് കാരെ, മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ), ജോഫ്ര ആർച്ചർ (ഇംഗ്ലണ്ട്), ലോക്കി ഫെർഗൂസണ് (ന്യൂസിലൻഡ്), ജസ്പ്രീത് ബുംറ (ഇന്ത്യ), ട്രെന്റ് ബോൾട്ട്…
Read MoreCategory: Sports
അഴിച്ചുപണിക്ക് ബിസിസിഐ; രവിശാസ്ത്രി വീണ്ടും അപേക്ഷിക്കേണ്ടി വരും
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ഉൾപ്പെടെയുള്ള സപ്പോർട്ടിംഗ് സ്റ്റാഫ് പദവികളിലേക്കു ബിസിസിഐ അപേക്ഷ ക്ഷണിക്കും. അടുത്ത മാസം നടക്കുന്ന വെസ്റ്റ്ഇൻഡീസ് പര്യടനത്തോടെ കാലാവധി അവസാനിക്കുന്ന നിലവിലെ പരിശീലകൻ രവിശാസ്ത്രി ഉൾപ്പെടെ പുതിയ അപേക്ഷ സമർപ്പിക്കേണ്ടി വരും. ലോകകപ്പിനു പിന്നാലെ രവിശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ, ഫീൽഡിംഗ് കോച്ച് ആർ. ശ്രീധർ എനന്നിവർക്ക് ബിസിസിഐ 45 ദിവസത്തെ കാലാവധി നീട്ടിനൽകിയിരുന്നു. ഓഗസ്റ്റ് മൂന്നു മുതൽ സെപ്റ്റംബർ മൂന്നു വരെയാണ് ഇന്ത്യയുടെ വെസ്റ്റ്ഇൻഡീസ് പര്യടനം. ട്രയിനർ, ഫിസിയോ സ്ഥാനങ്ങളിലേക്കു ബിസിസിഐ പുതുമുഖങ്ങളെ തെരഞ്ഞെടുക്കേണ്ടി വരും. ശങ്കർ ബസുവും, പാട്രിക് ഫർഹാതും സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണിത്. ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ പുറത്തായതിനു പിന്നാലെയാണ് ഇരുവരും സ്ഥാനമൊഴിഞ്ഞത്. 2017-ൽ അനിൽ കുംബ്ലെയുടെ പകരക്കാരനായാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് എത്തുന്നത്. നേരത്തെ 2014-2016 കാലത്ത്…
Read Moreഇന്റർകോണ്ടിനന്റൽ കപ്പ്: കൊറിയയ്ക്കു വീണ്ടും ജയം; ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു
അഹമ്മദാബാദ്: ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഉത്തരകൊറിയ തജിക്കിസ്ഥാനെ കീഴപ്പെടുത്തിയതോടെയാണ് ഫൈനലിൽ കടക്കാമെന്ന ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചത്. തജിക്കിസ്ഥാനെതിരെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഉത്തരകൊറിയയുടെ ജയം. കളിയുടെ ആദ്യ പകുതിയിൽ റി ജിൻ (33) ആണ് കൊറിയക്കു വേണ്ടി ഗോൾ നേടിയത്. ഈ വിജയത്തോടെ കൊറിയക്ക് ആറു പോയിന്റായി. മൂന്ന് മത്സരങ്ങളിൽ തജിക്കിസ്ഥാനും ആറു പോയന്റ് ഉണ്ട്. അവസാന മത്സരത്തിൽ ഇന്ത്യയും സിറിയയുമാണ് ഏറ്റുമുട്ടുന്നത്. സിറിയക്ക് ഇപ്പോഴും ഫൈനൽ പ്രതീക്ഷ ഉള്ളതിനാൽ ആ മത്സരത്തോടെ മാത്രമേ ഫൈനൽ തീരുമാനമാവുകയുള്ളൂ. ഇന്ത്യ കളിച്ച രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടിരുന്നു.
Read Moreലോകകപ്പ് സമനിലയായാൽ ട്രോഫി പങ്കിടുന്നത് പരിഗണിക്കണമെന്ന് ഗാരി സ്റ്റെഡ്
ലണ്ടൻ: ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിസ്റ്റുകളെ വേർതിരിക്കാൻ കഴിയുന്നില്ലെങ്കിൽ ട്രോഫി പങ്കിടുന്നത് ഐസിസി പരിഗണിക്കണമെന്ന് ന്യൂസിലൻഡ് മുഖ്യപരിശീലകൻ ഗാരി സ്റ്റെഡ്. 2019 ലോകകപ്പ് തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് വഴുതിയപ്പോയ ലോകകപ്പായി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു റണ്‍സിനാണ് കിരീടമെന്ന സ്വപ്നം തങ്ങള്‍ക്ക് കൈവിട്ടത്. 100 ഓവറുകള്‍ കളിച്ചശേഷം ഇരു ടീമുകളും ഒരു പോലെ സമാനമായി നിന്നിട്ട് അവസാന സന്തോഷം നേടുവാന്‍ കഴിയാതെ പോകുന്നത് എന്നും വലിയ പ്രയാസകരമായ കാര്യം തന്നെയാണെന്നും സ്റ്റെഡ് കൂട്ടിച്ചേർത്തു. ലോകകപ്പില്‍ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ വിജയിയായി നിര്ണയിച്ചതിനു പിന്നാലെയാണ് സ്റ്റെഡിന്റെ പ്രസ്താവന. ഇംഗ്ലണ്ട്-ന്യൂസിലൻഡ് ലോകകപ്പ് ഫൈനൽ 50 ഓവറില്‍ സ്കോര്‍ (241) തുല്യത പാലിച്ചതോടെ സൂപ്പര്‍ ഓവറിലേക്കു മത്സരം കടന്നു. സൂപ്പര്‍ ഓവറിലും സ്കോര്‍ (15) തുല്യമായതോടെ ബൗണ്ടറികളുടെ എണ്ണം വച്ച് ഇംഗ്ലണ്ടിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.
Read Moreഇന്ത്യൻ ടീമിൽ ഉൾപ്പോര്
മുംബൈ: ഏകദിന ലോകകപ്പ് സെമിയിൽ പുറത്തായ ഇന്ത്യൻ ടീമിൽ പരാജയത്തിനു പിന്നാലെ ഉൾപ്പോര് രൂപപ്പെട്ടതായി മാധ്യമ റിപ്പോർട്ട്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലും രണ്ട് ചേരികൾ ടീമിനുള്ളിൽ രൂപപ്പെട്ടതായാണ് ആരോപണം. മുഖ്യ പരിശീലകൻ രവി ശാസ്ത്രിയുടേയും ക്യാപ്റ്റൻ കോഹ്ലിയുടേയും ഇഷ്ടക്കാർക്ക് ടീമിൽ ഇടം ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും പറയപ്പെടുന്നു. ടീമിന്റെ തീരുമാനം എന്ന നിലയിൽ രവി ശാസ്ത്രി അവതരിപ്പിച്ച പല കാര്യങ്ങളും ശാസ്ത്രിയുടേയും കോഹ്ലിയുടെയും മാത്രം തീരുമാനങ്ങളായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇരുവരുടേയും പല തീരുമാനങ്ങൾക്കും വൈസ് ക്യാപ്റ്റനായ രോഹിത് ശർമ അടക്കമുള്ള താരങ്ങൾക്ക് എതിരഭിപ്രായമുണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോഹ്ലിക്ക് ഒപ്പം നിൽക്കുന്ന കളിക്കാർക്ക് ടീമിൽ മുൻഗണന ലഭിച്ചിരുന്നു എന്നതാണ് ഗുരുതരമായ ആരോപണം. അന്പാട്ടി റായുഡുവിനെ തഴഞ്ഞ് വിജയ് ശങ്കറിനെ ടീമിലുൾപ്പെടുത്തിയത് ഇത്തരത്തിലായിരുന്നുവെന്ന് ദേശീയ മാധ്യമമായ ദൈനിക് ജാഗരണിന്റെ…
Read Moreസൂപ്പർ ജോക്കോവിച്ച്
ലണ്ടൻ: ലോഡ്സിൽ ക്രിക്കറ്റ് ഫൈനൽ ആവേശം തീർത്തപ്പോൾ വിംബിൾഡണിലെ ടെന്നീസ് ഗ്രൗണ്ടിൽ നൊവാക് ജോക്കോവിച്ചും റോജർ ഫെഡററും ആവേശം വിതറി. ഇരുവരും വിട്ടുകൊടുക്കാതെ പൊരുതിയതോടെ അഞ്ച് സെറ്റാണ് മത്സരം നീണ്ടത്. 7-6(7-5), 1-6, 7-6(7-4), 4-6, 13-12(7-3)ന് ഫെഡററെ പരാജയപ്പെടുത്തി ജോക്കോവിച്ച് കിരീടം നിലനിർത്തി. അഞ്ചാം സെറ്റിൽ ഇരുവരും പോയിന്റുകൾ ഒപ്പത്തിനൊപ്പം പൊരുതിയതോടെ മത്സരം ടൈബ്രേക്കറിലേക്കു നീങ്ങി. ടൈബ്രേക്കറിൽ ജോക്കോവിച്ച് തുടക്കംമുതൽ ലീഡ് ചെയ്തതോടെ 16-ാം ഗ്രാൻ സ്ലാം കിരീടത്തിലേക്ക് കുതിച്ചു. വിംബിൾഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലായിരുന്നു. 4.55 മണിക്കൂറാണ് മത്സരം നീണ്ടത്. ജോക്കോവിച്ച് ജയിച്ചതെല്ലാം ടൈബ്രേക്കറിലൂടസെർബിയൻ താരം ഈ വർഷം നേടുന്ന രണ്ടാമത്തെ കിരീടമാണ്. വിംബിഡണിൽ അഞ്ചാം തവണയാണ് ജോക്കോവിച്ച് ചാന്പ്യനാകുന്നത്.
Read Moreബ്രിട്ടീഷ് ഗ്രാൻപ്രീ ഹാമിൽട്ടന്
ലണ്ടൻ: ബ്രിട്ടീഷ് ഗ്രാൻപ്രീ എഫ് വണ്‍ കാറോട്ട മത്സരത്തിൽ മെഴ്സിഡസിന്റെ ബ്രിട്ടീഷ് താരം ലൂയിസ് ഹാമിൽട്ടണ് ജേതാവായി. ബോട്ടസ്, ലെക്ലെർ എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനം.
Read Moreകിരീടം തറവാട്ടിൽ
ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ മുൾമുനയിൽ നിർത്തിയ അത്യാവേശ പോരാട്ടത്തിൽ ക്രിക്കറ്റിന്റെ തല തൊട്ടപ്പന്മാരായ ഇംഗ്ലണ്ടിന് കിരീടം. ഇംഗ്ലണ്ടി ന്റെ കന്നി ഏകദിന ലോകകപ്പ് കിരീടമാണ്. ക്രിക്കറ്റിന്റെ തിരുമുറ്റമായ ലോഡ്സിൽ നടന്ന കിരീട യുദ്ധത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ടൈ പാലിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. ലോകകപ്പ് കിരീട ജേതാവിനെ സൂപ്പർ ഓവറിലൂടെ നിശ്ചയിക്കേണ്ടിവന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഇംഗ്ലീഷ് ഇന്നിംഗ്സിന്റെ 50-ാം ഓവറിൽ ദൈവത്തിന്റെ ഇടപെടലിലൂടെ ആതിഥേയർക്ക് നാല് റണ്‍സ് ബൈ ലഭിച്ചതാണ് മത്സരം അടിമുടി മാറ്റിയത്. 84 റണ്‍സ് നേടി പുറത്താകാതെനിന്ന് ഇംഗ്ലണ്ടിന്റെ പോരാട്ടം നയിച്ച ബെൻ സ്റ്റോക്സ് രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ ക്രീസിലേക്ക് ഡൈവ് ചെയ്തപ്പോൾ ബാറ്റിൽ ത്രോ ബോൾ കൊണ്ടാണ് ബൗണ്ടറി ലഭിച്ചത്. സൂപ്പർ ഓവർ സൂപ്പർ ഓവറിൽ മൂന്ന് ബാറ്റ്സ്മാന്മാരും ഒരു ബൗളറും തമ്മിലാണ് പോരാട്ടം. ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ടീം ബാറ്റിംഗ് തുടരുകയെന്നതാണ്…
Read Moreമെസിക്കൊപ്പം ഗ്രീസ്മാനും ഇനി ബാഴ്സയുടെ ആക്രമണനിരയിൽ
ബാഴ്സലോണ: ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാന് ഇനി ബാഴ്സലോണയില്‍. 926 കോടി രൂപയ്ക്കാണ് അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഗ്രീസ്മാനെ ബാഴ്സലോണ സ്വന്തമാക്കിയത്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. 17 മില്ല്യണ്‍ യൂറോയാണ് പ്രതിവർഷം വേതനമായി ഗ്രീസ്മാന് ലഭിക്കുക. അത്ലറ്റിക്കോയില് പക്ഷേ, 20 മില്ല്യണ്‍ യൂറോ ആയിരുന്നു വേതനം. ഗ്രീസ്മാന്റെ കളംമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, ബാഴ്സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്. ഇതോടെ ബാഴ്സയുടെ ആക്രമണനിര കൂടുതൽ ശക്തമായി. മെസി, ഗ്രീസ്മാൻ, സുവാരസ് ഡെംബാല എന്നിവരും നെയ്മറും കൂടിച്ചേരുമ്പോൾ ലോകഫുട്ബോളിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് ശക്തിയായി ബാഴ്സലോണ മാറും. അത്ലറ്റിക്കോ മാഡ്രിഡുമായുള്ള കരാർ അഞ്ചു വർഷത്തേക്ക് ഗ്രീസ്മാൻ നീട്ടിയിരുന്നു. എന്നാൽ, അധികം താമസിക്കാതെ ടീമിൽ തുടരുന്നതിന് താത്പര്യമില്ലെന്ന് അറിയിച്ച് ഗ്രീസ്മാൻ ടീം അധികൃതരെ സമീപിക്കുകയായിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിനായി 255 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗ്രീസ്മാന് 133…
Read Moreഫെഡറർ- ജോക്കോവിച്ച് കലാശപ്പോര്
ലണ്ടന്‍: റാഫേൽ നദാലിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ അടിയറവു പറയിച്ച് റോജർ ഫെഡറർ വിംബിൾഡണിന്റെ ഫൈനലിൽ പ്രവേശിച്ചു. സ്കോര്‍: 7-6, 1-6, 6-3, 6-4. നദാലിനെതിരെ ഒരു സെറ്റു മാത്രം നഷ്ടപ്പെടുത്തിയാണ് ഫെഡററിന്റെ ഫൈനല്‍ പ്രവേശം. കലാശപ്പോരിൽ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചാണ് രണ്ടാം സീഡായ ഫെഡററുടെ എതിരാളി.
Read More