സര്‍ദാര്‍ സിംഗ് ഹോക്കി ഇന്ത്യ സെലക‌്ഷന്‍ കമ്മിറ്റിയില്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഹോക്കി നായകന്‍ സര്‍ദാര്‍ സിംഗ് 13 അംഗ ഹോക്കി ഇന്ത്യ സെല‌‌‌ക്‌ഷന്‍ കമ്മിറ്റിയില്‍. ബി.പി. ഗോവിന്ദയാണ് സമിതിയുടെ തലവന്‍. 2020 ഒളിമ്പിക്‌സ് വരെ ഇന്ത്യന്‍ ടീമിനൊപ്പം തുടരാന്‍ താത്പര്യം പ്രകടിപ്പിച്ച സര്‍ദാര്‍ സിംഗ് കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് വിരമിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഹോക്കി ഇന്ത്യയുടെ സെല‌‌‌ക്‌ഷന്‍ കമ്മിറ്റിയില്‍ അംഗമായ വിവരം മുന്‍ നായകന്‍ സ്ഥിരീകരിച്ചു. ഹോക്കി ഇന്ത്യയുടെ തീരുമാനം താന്‍ സ്വീകരിച്ചെന്നും ഇത് തനിക്കു പുതിയ വെല്ലുവിളിയാണെന്നും തനിക്കു കഴിയുന്നതുപോലെ ഇന്ത്യന്‍ ഹോക്കിക്കായി പ്രവര്‍ത്തിക്കാന്‍ തത്പരനാണെന്നും അദ്ദേഹം പറഞ്ഞു.

Read More

യൂത്ത് ഗെയിംസില്‍ ഏഴു സ്വര്‍ണവുമായി ശ്രീഹരി നടരാജ്

പൂന: ഖേലോ ഇന്ത്യ 2019 യൂത്ത് ഗെയിംസിന്‍റെ നീന്തലില്‍ കര്‍ണാടകയുടെ ശ്രീഹരി നടരാജയുടെയും എസ്.പി. ലികിതിന്‍റെയും മെഡല്‍ കൊയ്ത്ത്. ഖേലോ ഇന്ത്യയിലെ ഏഴു നീന്തല്‍ ഇനങ്ങളിലും ശ്രീഹരി സ്വര്‍ണമെഡല്‍ നേടി. കഴിഞ്ഞ വര്‍ഷം നടന്ന ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസില്‍ ശ്രീഹരി ആറു സ്വര്‍ണ മെഡല്‍ നേടി. ശ്രീഹരിയുടെ സുഹൃത്തും കര്‍ണാടകയുടെ നീന്തല്‍ താരവുമായ എസ്.പി. ലികിത് അഞ്ചു സ്വര്‍ണവും വെങ്കലവും ഉള്‍പ്പെടെ ആറു മെഡല്‍ നേടി. ഇവരുടെ പ്രകടനത്തോടെ നീന്തലിൽ കര്‍ണാടക 21 സ്വര്‍ണവും 13 വെള്ളിയും 13 വെങ്കലവും നേടി. ഡല്‍ഹിക്ക് 19 സ്വര്‍ണം, 13 വെള്ളി, 16 വെങ്കലവുമാണ്. 18 സ്വര്‍ണവും 15 വെള്ളിയും 10 വെങ്കലവുമുള്ള മഹാരാഷ്‌ട്രയാണ് മൂന്നാമത്. നീന്തലില്‍ അണ്ടര്‍ 21 വിഭാഗത്തിലെയും അണ്ടര്‍ 17 വിഭാഗത്തിലെയും ടീം ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ് ട്രയും ഡല്‍ഹിയുമാണ് ഒന്നാം സ്ഥാനത്തെത്തിയത്. കര്‍ണായക മൂന്നാം…

Read More

മുഹമ്മദ് അലി ക്വാമര്‍ വനിത ബോക്‌സിംഗ് കോച്ച്

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി ബോക്‌സിംഗില്‍ ആദ്യ സ്വര്‍ണം നേടിയ പുരുഷതാരം മുഹമ്മദ് അലി ക്വാമര്‍ വനിതാ ഇന്ത്യയുടെ ബോക്‌സിംഗ് ടീമിന്‍റെ പരിശീലകനാകും. വനിതാ ടീമിന്‍റെ പരിശീലകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ക്വാമര്‍. രണ്ടു മാസം മുമ്പാണ് മുന്‍ ഇന്ത്യന്‍ ബോക്‌സര്‍ക്ക് 38 വയസ് തികഞ്ഞത്. ശിവ് സിംഗിനു പകരമായാണ് കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവ് പരിശീലകനായി നിയമിതനായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹം ദേശീയ ക്യാമ്പില്‍ സഹപരിശീലകനായിരുന്നു. 2002ല്‍ മാഞ്ചസ്റ്ററില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ക്വാമര്‍ സ്വര്‍ണമെഡല്‍ നേടി ചരിത്രമെഴുതിയത്.

Read More

ജഡേജയുടെ വേഗത്തില്‍ പകച്ച് ഖവാജ

അഡ്‌ലെയ്ഡ്: ലോക ക്രിക്കറ്റില്‍ ഇപ്പോഴുള്ളതില്‍ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഫീല്‍ഡിംഗ് മികവ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഓസീസ് താരം ഉസ്മാന്‍ ഖവാജയെ ജഡേജ നേരിട്ടുള്ള ത്രോയില്‍ പുറത്താക്കുകയായിരുന്നു. കുല്‍ദീപ് യാദവ് എറിഞ്ഞ 19-ാം ഓവറിലായിരുന്നു സംഭവം. കുല്‍ദീപിന്‍റെ പന്ത് കവര്‍ പോയിന്‍റിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ചതായിരുന്നു ഖവാജ. ഓടിയടുത്ത ജഡേജ ഒരു കൈക്കൊണ്ട് പന്തെടുത്ത് വേഗത്തില്‍ പന്ത് നോണ്‍ സ്‌െ്രെടക്കിലേക്കെറിഞ്ഞു. പന്തിന്‍റെ വഴിയില്‍ നിന്ന് കുല്‍ദീപ് ഒഴിഞ്ഞു മാറുകയും ചെയ്തു. പന്ത് വിക്കറ്റില്‍ പതിക്കുമ്പോള്‍ ഖവാജയുടെ ബാറ്റ് പുറത്തായിരുന്നു.

Read More

അന്താരാഷ്‌ട്ര ഫുട്ബോളിൽനിന്ന് അനസ് വിരമിക്കൽ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുന്നതായി ഇന്ത്യന്‍ താരം അനസ് എടത്തൊടിക. നല്ല പ്രകടനം കാഴ്ചവയ്ക്കാനാകുന്ന യുവകളിക്കാര്‍ക്കുവേണ്ടിയാണ് താന്‍ വിരമിക്കുന്നതെന്ന് അനസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പലപ്പോഴും പരിക്കിന്‍റെ പിടിയിലാകുന്നതാണ് അനസിന് വെല്ലുവിളിയാകുന്നത്. ഏഷ്യന്‍ കപ്പില്‍ നിർണായക മത്സര ത്തിൽ ബെഹറിനെതിരേ ഇറങ്ങിയെങ്കിലും പരിക്കിനെത്തുടര്‍ന്ന് ആദ്യ മിനിറ്റുകളില്‍തന്നെ കളംവിടേണ്ടി വന്നു. ഇന്ത്യക്കു വേണ്ടി 19 മത്സരങ്ങളില്‍ മലപ്പുറംകാരന്‍ ഇറങ്ങിയിട്ടുണ്ട്. സെന്‍റര്‍ ബാക് പൊസിഷനിലായിരുന്നു ഈ മുപ്പത്തിയൊന്നുകാരന്‍ കളിച്ചിരുന്നത്. ഇന്ത്യന്‍ സെന്‍ട്രല്‍ ഡിഫന്‍സില്‍ സന്ദേശ് ജിംഗനൊപ്പം വിശ്വസിക്കാവുന്ന ആളായിരുന്നു അനസ്. വളരെ വിഷമത്തോടെയാണ് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്നും തന്നെ വിശ്വസിച്ച പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈനും മറ്റു സഹപരിശീലകര്‍ക്കും സഹകളിക്കാര്‍ക്കും നന്ദിയറിയിക്കുന്നതായും അനസ് അറിയിച്ചു. ഇന്ത്യന്‍ ടീമിനൊപ്പം അധികകാലം ചെലവഴിക്കാനായില്ലെങ്കിലും ഉള്ളകാലം മനോഹരമായിരുന്നുവെന്നും അനസ് കുറിച്ചു.

Read More

39-ാം ഏകദിന സെഞ്ചുറിയുമായി വീറോടെ വിരാട്

അഡ്‌ലെയ്ഡ്: റണ്‍ ചേസിംഗില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ താന്‍ തന്നെയെന്ന് 39-ാം ഏകദിന സെഞ്ചുറിയുമായി വിരാട് കോഹ്‌ലി ഒരിക്കല്‍ക്കൂടി തെളിയിച്ചു. മെല്ലെപ്പോക്കിന്‍റെ പേരില്‍ കളിയാക്കിയവരുടെ വായടപ്പിച്ച് ഫിനിഷര്‍ റോളില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തിരിച്ചുവരവ് കണ്ട ആവേശപ്പോരാട്ടത്തില്‍ ഇന്ത്യആറു വിക്കറ്റിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 299 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കൊപ്പമെത്തി. പരമ്പരയിലെ നിര്‍ണായക മല്‍സരം വെള്ളിയാഴ്ച മെല്‍ബണില്‍ നടക്കും. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കോഹ്‌ലിയുടെയും അര്‍ധ സെഞ്ചുറി നേടിയ ധോണിയുടെയും പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. കോഹ് ലിയാണ് മാന്‍ ഓഫ് ദ മാച്ച്. ഫിനിഷറുടെ റോളിലേക്ക് മടങ്ങിയെത്തിയ ധോണി അവസാന ഓവറിലെ ആദ്യ പന്തില്‍ നേടിയ സിക്‌സാണ് ഇന്ത്യയെ ജയത്തിലേക്കെത്തിച്ചത്. 54 പന്തില്‍…

Read More

വീണ്ടും കിംഗ് കോഹ്‌ലി; അഡ്‌ലെയ്ഡിൽ ഇന്ത്യയുടെ തിരിച്ചുവരവ്

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പരയിൽ 1-1 എന്ന നിലയിൽ ഇന്ത്യ ഒപ്പമെത്തി. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടന്ന ഇന്ത്യ നാല് പന്തുകൾ ബാക്കിനിൽക്കേ ലക്ഷ്യം മറികടന്നു. നായകൻ വിരാട് കോഹ്‌ലിയും 39-ാം ഏകദിന സെഞ്ചുറിയും എം.എസ്.ധോണിയുടെ അർധ സെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി ശിഖർ ധവാൻ-രോഹിത് ശർമ സഖ്യം 47 റണ്‍സെടുത്ത മികച്ച തുടക്കം നൽകി. 32 റണ്‍സ് നേടിയ ധവാനാണ് ആദ്യം പുറത്തായത്. പിന്നാലെ രോഹിത്തിനെ കൂട്ടുപിടിച്ച് കോഹ്‌ലി 54 റണ്‍സ് കൂട്ടിച്ചേർത്തു. 43 റണ്‍സ് നേടിയ രോഹിത് മടങ്ങിയതോടെ എത്തിയ അന്പാട്ടി റായിഡുവും നായകന് ഉറച്ച പിന്തുണ നൽകി. റായിഡു-കോഹ്‌ലി സഖ്യവും 59 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്. 24 റണ്‍സുമായി റായിഡു…

Read More

കേരള ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ് പൂർത്തിയായി

കൊച്ചി: കേരള ഒളിന്പിക് അസോസിയേഷന്‍റെ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. കേരള ഹോക്കിയുടെ വി. സുനിൽകുമാർ സംഘടനയുടെ പുതിയ പ്രസിഡന്‍റായും അക്വാട്ടിക് അസോസിയേഷന്‍റെ എസ്. രാജീവ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സ്പോർട്സ് കൗണ്‍സിൽ ഭരണസമിതി അംഗം എം.ആർ. രഞ്ജിത്താണ് ട്രഷറർ. രാഷ്‌ട്രീയ ഇടപെടലിനെ തുടർന്ന് മുന്പ് മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്നലെ റിട്ട. ജഡ്ജി സുന്ദരം ഗോവിന്ദിന്‍റെ മേൽനോട്ടത്തിൽ കൊച്ചിയിൽ നടന്നത്. ഒളിന്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സർക്കാർ, രാഷ്‌ട്രീയ തലത്തിൽ ഇടപെടലുകൾ ഉണ്ടാകുന്നത് ഒളിന്പിക് ചാർട്ടറിന് എതിരാണ്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അസോസിയേഷൻ ഭരണം പിടിച്ചെടുക്കാനുള്ള ഒരു വിഭാഗത്തിന്‍റെ നീക്കത്തെത്തുടർന്ന് കഴിഞ്ഞ നവംബർ 20ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) റദ്ദാക്കിയിരുന്നു.

Read More

കിഡംബി ശ്രീകാന്തിന് 35 കോടി രൂപയുടെ കരാര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ താരം കിഡംബി ശ്രീകാന്തിന് ചൈനീസ് സ്‌പോര്‍ട്‌സ് ബ്രാന്‍ഡ് ലി നിംഗുമായി 35 കോടി രൂപയുടെ കരാര്‍. നാലു വര്‍ഷത്തെ കരാറിലാണ് ഇന്ത്യന്‍ താരം ഒപ്പുവച്ചിരിക്കുന്നത്. ആറു സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ കിരീടങ്ങള്‍ നേടിയ ഏക ഇന്ത്യക്കാരനാണ് ശ്രീകാന്ത്. നാലു വര്‍ഷത്തേക്ക് മുന്‍ ഒന്നാം നമ്പര്‍ താരത്തിന്‍റെ സ്‌പോണ്‍സര്‍ഷിപ്പും ഉപകരണങ്ങള്‍ നല്കുന്ന ചുമതലയും ലി നിംഗിനാകും. ചൈന, ഇന്തോനേഷ്യ, സിംഗപ്പുര്‍, ഓസ്‌ട്രേലിയ ടീമുകളെ സഹായിക്കുന്നവരില്‍ ഒരു കമ്പനിയാണു ലി നിംഗ്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്‍റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരും ഇവരായിരുന്നു. 2020 ടോക്കിയോ ഒളിമ്പിക്‌സ് വരെ ഇന്ത്യന്‍ ടീമിന്‍റെ ഔദ്യോഗിക വസ്ത്രനിര്‍മാതാക്കളും ലി നിംഗ് ആണ്.

Read More

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റീഫൻ കോണ്‍സ്റ്റന്‍റൈൻ രാജിവച്ചു

അബുദാബി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റീഫൻ കോണ്‍സ്റ്റന്‍റൈൻ രാജിവച്ചു. ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന ഗ്രൂപ്പ് മൽസരത്തിൽ ബഹ്റിനോടു തോറ്റ് ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്തായതിനു പിന്നാലെയാണു രാജി. ഈ മാസം അവസാനം വരെയായിരുന്നു കോണ്‍സ്റ്റന്‍റൈനുമായി കരാർ ഉണ്ടായിരുന്നത്. 2015-ലാണ് കോണ്‍സ്റ്റന്‍റൈൻ ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അന്ന് 173-ാം റാങ്കിലായിരുന്ന ഇന്ത്യയെ 96-ാം റാങ്ക് വരെ എത്തിക്കാൻ കോണ്‍സ്റ്റന്‍റൈനു കഴിഞ്ഞു. ഏഷ്യൻ കപ്പ് യോഗ്യതയും തായ്ലന്‍റിനെതിരായ ചരിത്ര വിജയവും ഒക്കെ കോണ്‍സ്റ്റന്‍റൈനു കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്.

Read More