മെല്‍ബണ്‍: ടെന്നീസ് പ്രേമികളെ നിരാശയിലാഴ്ത്തി ആന്‍ഡി മുറെയ്ക്ക് കണ്ണീരോടെ മടക്കം. തന്റെ പ്രഫഷണല്‍ കരിയറിലെ അവസാന ടെന്നീസ് ടൂര്‍ണമെന്റിന് ഇറങ്ങിയ മുറെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സ്പാനിഷ് താരം റോബര്‍ട്ടോ ബൗട്ടിസ്റ്റ അഗട്ടിനോട് പരാജയപ്പെടുകയായിരുന്നു. 4-6, 4-6, 7-6, 7-6, 2-6 എന്ന സ്കോറിനായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ മുറെയുടെ തോല്‍വി. ആദ്യ രണ്ടു സെറ്റുകളും അനായാസം നേടിയ അഗട്ട് മത്സരം അനായാസം കൈപ്പിടിയിലൊതുക്കുമെന്ന് തോന്നിച്ചെങ്കിലും പരിക്കിനെ വകവയ്ക്കാതെ വീറോടെ പൊരുതി അടുത്ത രണ്ടു സെറ്റുകളും മുറെ ടൈബ്രേക്കറില്‍ സ്വന്തമാക്കി. എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ മുറെ തീര്‍ത്തും നിഷ്പ്രഭനായി.പരിക്ക് താരത്തെ എത്രമാത്രം വലയ്ക്കുന്നുണ്ടെന്ന വ്യക്തമാക്കുന്നതായിരുന്നു മുറെയുടെ ശരീരഭാഷ. പലപ്പോഴും കോര്‍ട്ടിലൂടെ താരം മുടന്തിയാണ് നീങ്ങിയത്. മുറെയോട് മുമ്പ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ഒരു സെറ്റു പോലും സ്വന്തമാക്കാന്‍ അഗട്ടിന് കഴിഞ്ഞിരുന്നില്ല. മത്സരം കാണാന്‍…
Read MoreCategory: Sports
റിലേയില്‍ ട്രിപ്പിൾ സ്വര്‍ണം
പൂന: ഖേലോ ഇന്ത്യ 2019 യൂത്ത് ഗെയിംസില്‍ കേരളത്തിന് റിലേയില്‍ മൂന്നു സ്വര്‍ണം. അണ്ടര്‍ 17 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-400 മീറ്റര്‍ റിലേയിലാണ് കേരളത്തിന് ഇരട്ട സ്വര്‍ണം ലഭിച്ചത്. അണ്ടര്‍ 21 ആണ്‍കുട്ടികളുടെ 4-400 റിലേയിലും കേരളത്തിനാണ് സ്വർണം. മഹാരാഷ്ട്രയെ അയോഗ്യരാക്കി യതോടെയാണ് അണ്ടർ 21 വിഭാഗ ത്തിൽ സ്വർണം കേരളത്തിനു ലഭി ച്ചത്. ആൺകുട്ടികളുടെ 4-400 റിലേയിൽ ആർ. സാജൻ, സൽമാൻ ഫറൂഖ്, അജയ് കെ. വിശ്വനാഥ്, അബ്ദുൾ റസാഖ് എന്നിവരുടെ ടീമിനായിരുന്നു സ്വർണം. പെൺകുട്ടികളിൽ എൽഗ തോമസ്, പ്രിസ്കില ഡാനിയൽ, ഗൗരി നന്ദന, എ.എസ്. സാന്ദ്ര എന്നിവരുടെ ടീമായിരുന്നു സ്വർണം. അണ്ടര്‍ 21 ആണ്‍കുട്ടികളുടെ 4-400 മീറ്റർ റിലേയിൽ അഭിനന്ദ് സുന്ദരേശൻ, എസ്. ശരത്, സബിൻ ടി. സത്യൻ, ടി. ടിജിൻ എന്നിവരുടെ ടീമാണ് സ്വർണം നേടിയത്. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍…
Read Moreശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറും ടീമില്‍
മുംബൈ: ടെലിവിഷന്‍ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ സസ്പെന്ഷന് ലഭിച്ച ഹാര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍ എന്നിവര്‍ക്കു പകരക്കാരായി ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍ എന്നിവരെ ബിസിസിഐ പ്രഖ്യാപിച്ചു. ഇതില്‍ വിജയ് ശങ്കര്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ടീമിനൊപ്പം ചേരും. അതേസമയം, ശുഭ്മാന്‍ ഗില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുണ്ടാകില്ല. അതിനുശേഷമുള്ള ന്യൂസിലന്‍ഡിനെതിരായ ഏകദിന, ട്വന്റി മല്‍സരങ്ങളിലാണ് ഗില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുക. ന്യൂസില ൻഡിൽവച്ചാണ് ഗിൽ അടങ്ങിയ ഇന്ത്യയുടെ യുവ സംഘം അണ്ടർ 19 ലോക ചാന്പ്യന്മാരായത്. മെല്‍ബണ്‍ ടെസ്റ്റിലുടെ അന്താരാഷ് ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റംകുറിച്ച ഓപ്പണര്‍ മായങ്ക് അഗര്‍വാളിനായിരുന്നു പ്രഥമ പരിഗണനയെങ്കിലും കൈവിരലിനേറ്റ പരിക്ക് ഭേദമാകാത്തതാണ് അദ്ദേഹത്തിനു തിരിച്ചടിയായത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത ഉജ്വല പ്രകടനമാണ് അഗര്‍വാളിനെ പരിഗണിക്കാന്‍ കാരണം. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലെ മിന്നും താരമായ ശുഭ്മാന്‍ ഗില്ലിന് സീനിയര്‍…
Read Moreചരിത്രം കുറിക്കാൻ ഇന്ത്യ
അബുദാബി: ഇന്ത്യന്‍ ഫുട്ബോളിൽ ചരിത്രം കുറിക്കാൻ സുനിൽ ഛേത്രിയും സംഘവും. ജയിച്ചാൽ ഇന്ത്യയുടെ നീ ലപ്പട എഎഫ്സി ഏഷ്യന്‍ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി പ്രീക്വാർട്ടറിൽ കടന്ന് ചരിത്രം കുറിക്കും. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ബെഹറിനാണ് ഇന്ത്യയുടെ എതിരാളി. ഇതുവരെ ഒരു ജയംപോലുമില്ലാത്ത ബെഹറിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയുടെ നോക്കൗട്ട് പ്രവേശനം അവിസ്മരണീയമാകും. 1964ൽ ഇന്ത്യ റണ്ണേഴ്സ് അപ്പായിരുന്നു. എന്നാൽ, ആ ടൂർണമെന്റ് നാലു ടീമുകൾ മാത്രമുണ്ടായിരുന്ന റൗണ്ട് റോബി ൻ അടിസ്ഥാനത്തിലാ യിരുന്നു. ഗ്രൂപ്പില്‍ ഒരു ജയവും ഒരു തോല്‍വിയുമുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിനെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ഇന്ത്യ 4-1ന് ജയിച്ചത്. രണ്ടാം മത്സരത്തില്‍ ആതിഥേയരായ യുഎഇയ്ക്കെതിരേ മികച്ച പ്രകടനം നടത്തിയെങ്കിലും 2-0ന് ഇന്ത്യ തോറ്റു. മത്സരത്തില്‍ നിരവധി ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാനായില്ല. പ്രതിരോധവും മധ്യനിരയും മികച്ചത് ഇന്ത്യയുടെ…
Read Moreഷറപ്പോവ വന്നു, ഡാർട്ടിനെ കണ്ടു, കീഴടക്കി മുന്നോട്ട്
സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ മുൻ ചാന്പ്യൻ മരിയ ഷറപ്പോവയ്ക്കു ജയം.റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ ബ്രിട്ടന്റെ ഹാരിയറ്റ് ഡാർട്ടിനെ 6-0, 6-0 എന്ന സ്കോറിനു തറപറ്റിച്ചാണ് ഷറപ്പോവ രണ്ടാം റൗണ്ടിലേക്കു മുന്നേറിയത്. മത്സരം വെറും 31 മിനിറ്റ് മാത്രമാണ് നീണ്ടത്. രണ്ടാം റൗണ്ടിൽ ഷറപ്പോവ സ്വീഡന്റെ റെബേക്ക പാറ്റേഴ്സണെ നേരിടും.2008 ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവായ ഷറപ്പോവ, ടൂർണമെന്റിൽ 30-ാം സീഡാണ്.
Read Moreരോഹിതിന്റെ പോരാട്ടം വെറുതെ; സിഡ്നിയിൽ ഇന്ത്യ തോറ്റു
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 34 റണ്‍സിന്റെ തോൽവി. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ സെഞ്ചുറിയിലൂടെ രോഹിത് ശർമ മുന്നോട്ടു നയിച്ചെങ്കിലും വിജയ തീരത്തെത്തിക്കാൻ കഴിഞ്ഞില്ല. 50 ഓവറിൽ ഒൻപത് വിക്കറ്റിന് 254 റണ്‍സ് നേടാനെ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. 22-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് 10 ഫോറും ആറ് സിക്സും പറത്തി 133 റണ്‍സ് നേടി. ശിഖർ ധവാൻ (0), വിരാട് കോഹ്ലി (മൂന്ന്), അന്പാട്ടി റായിഡു (0) എന്നിവരെ നാല് റണ്‍സിനിടെ നഷ്ടമായ ഇന്ത്യയെ രോഹിത്-എം.എസ്.ധോണി സഖ്യമാണ് കരകയറ്റിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 137 റണ്‍സ് നേടി. എന്നാൽ ഇഴഞ്ഞു നീങ്ങിയ ധോണിയുടെ ഇന്നിംഗ്സ് രോഹിതിനും പിന്നാലെ വന്ന ബാറ്റ്സ്മാൻമാർക്കും കടുത്ത സമ്മർദ്ദമുണ്ടാക്കി. 96 പന്തുകൾ നേരിട്ട ധോണി 51 റണ്‍സ് മാത്രം നേടി…
Read Moreഇഴഞ്ഞിഴഞ്ഞ് ധോണി എങ്ങോട്ട്….
ഇങ്ങനെ ഇഴഞ്ഞ് എം.എസ്.ധോണിക്ക് എത്രകാലം ക്രിക്കറ്റിൽ തുടരാൻ കഴിയും. ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ ഈ ധോണിയെയും കൊണ്ട് ഇംഗ്ലണ്ടിൽ ചെന്നാൽ വിരാട് കോഹ്ലിക്കും ടീം ഇന്ത്യയ്ക്കും ബാധ്യതയാകുമെന്ന് ഉറപ്പ്. സിഡ്നിയിലെ ധോണിയുടെ ഒച്ചിഴയും ഇന്നിംഗ്സ് അതാണ് കാണിക്കുന്നത്. രണ്ടു ലോകകപ്പുകൾ ഇന്ത്യയ്ക്ക് സമ്മാനിച്ച നായകൻ, ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ, നിശ്ചിത ഓവർ ക്രിക്കറ്റിലെ മികച്ച താരങ്ങളിൽ ഒരാൾ… വിശേഷണങ്ങൾ അങ്ങനെ ഒരുപാട് ചാർത്തിക്കിട്ടിയിട്ടുണ്ടെങ്കിലും ധോണി നിലവിൽ ടീമിനൊരു ബാധ്യതയാണ്. സിഡ്നിയിൽ നാല് റണ്‍സിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായപ്പോഴാണ് ക്രീസിലെത്തിയതെങ്കിലും ധോണിയുടെ ടെസ്റ്റ് ഇന്നിംഗ്സിനെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. പവർ പ്ലേ ഓവറുകളിൽ നിർദാക്ഷിണ്യം കൊട്ടിയ ധോണി ആദ്യ 36 പന്തിൽ നേടിയത് ആറ് റണ്‍സ് മാത്രം. പിന്നീട് നഥാൻ ലയണിനെതിരേ ഒരു സിക്സർ ഒക്കെ പറത്തിയെങ്കിലും വീണ്ടും…
Read Moreആൻഡി മുറെ ടെന്നിസിനോട് വിടപറയുന്നു
ലണ്ടൻ: മുൻ ലോക ഒന്നാം നന്പർ താരം ബ്രിട്ടന്റെ ആൻഡി മുറെ ടെന്നിസിനോട് വിടപറയുന്നു. തുടർച്ചയായി അലട്ടുന്ന പരിക്കാണ് 31-ാം വയസിൽ വിരമിക്കാൻ മുറയെ നിർബന്ധിതനാക്കിയത്. ഈ മാസം തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പണോടെ സജീവ ടെന്നിസിൽ നിന്നും പടിയിറങ്ങുകയാണെന്ന് മുറെ വ്യക്തമാക്കി. കണ്ണീരോടെയാണ് താരം വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. വ്യാഴാഴ്ച നൊവാക് ജോക്കോവിച്ചിനെതിരേ നടന്ന പരിശീലന മത്സരത്തിലും പരിക്ക് മുറെയ്ക്ക് വില്ലനായിരുന്നു. ഇതോടെയാണ് വിരമിക്കൽ അടിയന്തരമായി താരം തീരുമാനിച്ചത്. റോജർ ഫെഡറർ, റഫാൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരുടെ പ്രതാപ കാലത്ത് കളിച്ചിട്ടും മുറെ മൂന്ന് ഗ്രാന്റ് സ്ലാമുകൾ നേടിയെന്നത് ശ്രദ്ധേയമാണ്. രണ്ടു ഒളിന്പിക്സ് സ്വർണവും മുറെ ബ്രിട്ടന് വേണ്ടി നേടിയിട്ടുണ്ട്.
Read Moreവാവിട്ട വാക്കും കൈവിട്ട കളിയും..! പാണ്ഡ്യക്കും രാഹുലിനും സസ്പെൻഷൻ
മുംബൈ: സ്വകാര്യ ടെലിവിഷൻ ചാനലിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യക്കും കെ.എൽ. രാ ഹുലിനും സസ്പെൻഷൻ. ഇരുവരേയും ഓസ്ട്രേലിയയിൽനിന്നും തിരിച്ചുവിളിച്ചു. ഉടൻ നാട്ടിലേക്കു മടങ്ങാൻ ഇരുതാരങ്ങളോടും ആവശ്യപ്പെട്ടതായി കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചെയർമാൻ (സിഒഎ) വിനോദ് റായി അറിയിച്ചു. ശനിയാഴ്ച ആരംഭിക്കുന്ന ഏകദിന മത്സരത്തിനുള്ള ടീമിലേക്ക് ഇവരെ പരിഗണിക്കരുതെന്ന് ബിസിസിഐ ടീം മാനേജ്മെന്റിനെ അറിയിച്ചു. ഓസ്ട്രേലിയയ്ക്കെ തിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇരുവരേയും ഉൾപ്പെടുത്തിയിരുന്നു. വിവാദ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൻ കോളിളക്കം സൃഷ്ടിച്ചതിനെത്തുടർന്ന് ഇരു താരങ്ങൾക്കും ബിസിസിഐ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. സംഭവത്തിൽ നിർവ്യാജം മാപ്പ് പറയുന്നതായി ഹാർദിക് സമൂഹമാധ്യമത്തിൽ കുറിച്ചു. എന്നാൽ, രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദ സംഭവത്തിൽ മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും താരങ്ങളുടെ അതിരുവിട്ട സംസാരം അംഗീകരിക്കാനാവുന്നതല്ലെന്നും സിഒഎ അംഗമായ ഡയാന എഡു ൽജി…
Read Moreസ്മിത്തിന് വില്ലനായി പരിക്ക്; ബിപിഎല്ലിൽ രണ്ട് മത്സരങ്ങൾ നഷ്ടമാകും
ധാക്ക: ഓസ്ട്രേലിയൻ മുന്‍ നായകന് സ്റ്റീവ് സ്മിത്തിന് പരിക്ക്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സ്മിത്തിന്റെ കൈമുട്ടിനാണ് പരിക്കേറ്റത്. ഇതോടെ അദ്ദേഹത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമാകും. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങളിൽ മാത്രമാണ് സ്മിത്തിന് കളിക്കാനായത്. പരിക്കിനെ തുടർന്നു സ്മിത്ത് ഓസ്ട്രേലിയയിലേക്ക് മടങ്ങി. ചികിത്സയ്ക്കുശേഷം സ്മിത്ത് ടീമിനൊപ്പം ചേരുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്നതിനിടെയാണ് ബിപിഎല്ലിൽ കളിക്കാൻ സ്മിത്തിന് അവസരം കിട്ടിയത്. കോമില വിക്ടോറിയന്‍സിന്റെ താരമാണ് സ്മിത്ത്.
Read More