ഐപിഎൽ ഇന്ത്യയിൽത്തന്നെ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ 12-ാം പതിപ്പ് ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യക്കു പുറത്തുനടത്തുമെന്ന അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമം. ഈ വർഷത്തെ ഐപിഎൽ ഇന്ത്യയിൽതന്നെ നടത്തുമെന്ന് ഉറപ്പായി. ലീഗ് മത്സരങ്ങൾക്ക് മാർച്ച് 23ന് തുടക്കമാകും. ബിസിസിഐയുടെ ഭരണകാര്യങ്ങൾക്കായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ഇന്നലെ ചേർന്ന യോഗത്തിൽ മത്സരങ്ങളെല്ലാം ഇന്ത്യയിൽതന്നെ നടത്തുമെന്ന് ഉറപ്പു നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ഐപിഎൽ മത്സരങ്ങൾക്കും വേദികൾക്കും കളിക്കാർക്കും വേണ്ടത്ര സുരക്ഷ ഒരുക്കാനുള്ള അപര്യാപ്ത മുന്നിൽകണ്ടാണ് മത്സരങ്ങൾ ഇന്ത്യക്കു പുറത്തുനടത്തുന്നകാര്യം ആലോചനയിൽ വന്നത്. നേരത്തെ തീരുമാനിച്ചതുപോലെ മാർച്ച് 23ന് തന്നെ മത്സരം ആരംഭിക്കുമെന്നും വിശദമായ ഷെഡ്യൂൾ വേണ്ടപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും ബിബിസിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഐപിഎലിന്‍റെ പൂർണമായ ഷെഡ്യൂൾ പുറപ്പെടുവിക്കും മുന്പ് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ഐപിഎൽ ടീം ഉടമകളുമായി ചർച്ച നടത്തും. ഇത്തവണ ഐപിഎലും ഏകദിന ലോകകപ്പിന്‍റെ…

Read More

മുഹമ്മദ് സല ആഫ്രിക്കൻ ഫുട്ബോളർ; നേട്ടം തുടർച്ചയായ രണ്ടാം തവണ

ഡാകർ: ഈജിപ്ഷ്യൻ താരം മുഹമ്മദ് സല തുടർച്ചയായ രണ്ടാം തവണയും ആഫ്രിക്കൻ ഫുട്ബോളർ പുരസ്കാരം സ്വന്തമാക്കി. സെനഗലിന്‍റെ ലിവർപൂൾ താരം സാദിയോ മാനെ, ആഴ്സണലിന്‍റെ ഗാബോണ്‍ സ്ട്രൈക്കർ എംറിക് ഒൗബമയാംഗ് എന്നിവരെ പിന്തള്ളിയാണ് സലയുടെ പുരസ്കാരനേട്ടം. സെനഗലിലെ ഡാകറിൽ ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ച പുരസ്കാര ജേതാവിനുള്ള പുരസ്കാരം സല ഏറ്റുവാങ്ങി. കുട്ടിയായിരുന്നപ്പോൾ മുതൽ സ്വപ്നം കണ്ടിരുന്ന പുരസ്കാരം രണ്ടുവട്ടം നേടാൻ കഴിയുന്നത് സന്തോഷിപ്പിക്കുന്നെന്ന് സല പറഞ്ഞു. 2017-18 സീസണിൽ ലിവർപൂളിനായി 44 ഗോളുകൾ സല അടിച്ചുകൂട്ടിയിരുന്നു. റഷ്യൻ ലോകകപ്പിലും സല ഈജിപ്തിനായി ലക്ഷ്യം കണ്ടു. ഇതോടെ, തുടർച്ചയായി രണ്ട് തവണ ആഫ്രിക്കൻ ഫുട്ബോളർ പുരസ്കാരം നേടുന്നതിൽ ഐവറികോസ്റ്റിന്‍റെ യായ ടുറെ, കാമറൂണിന്‍റെ സാമുവൽ എറ്റു, സെനഗലിന്‍റെ എൽഹാദി ദിയോഫ് എന്നിവർക്കൊപ്പം സല എത്തി.

Read More

തായ്‌ലൻഡ് പരിശീലകനെ പുറത്താക്കി

എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യയോട് 4-1 ന്‍റെ കനത്ത പരാജയമേറ്റുവാങ്ങിയ തായ്‌ലൻഡ്, പരിശീലകൻ മിലോവാൻ റജെവാക്കിനെ പുറത്താക്കി. പരിശീലകനെ പുറത്താക്കുകയാണെന്ന് തായ്‌ലൻഡ് ഫുട്ബോൾ അസോസിയേഷൻ ഒൗദ്യോഗിക പ്രഖ്യാപനം നടത്തി. ടീമിന്‍റെ താൽക്കാലിക പരിശീലകനായി സിറിസാക് യോദ്യാർദ്ധ് തൈയെ നിയമിച്ചു. 2010 ഫിഫ ലോകകപ്പിൽ ഘാനയെ ക്വാർട്ടർ ഫൈനലിലെത്തിച്ച പരിശീലകനാണ് റജെവാക്. ഖത്തർ, അൾജീരിയ ദേശീയ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2017 ലാണ് തായ്‌ലൻഡിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.

Read More

പൂജാര ഡാൻസ്!

സിഡ്നി ടെസ്റ്റ് മഴയെത്തുടർന്ന് അവസാന ദിനം നടക്കാതെവരികയും പ്രാദേശിക സമയം 2.30ഓടെ മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ ഇന്ത്യൻ ടീമിന്‍റെ ആഹ്ലാദ പ്രകടനം ഡ്രസിംഗ് റൂമിൽ അരങ്ങേറി. തുടർന്ന് മൈതാനം വലംവയ്ക്കാനെത്തിയ ഇന്ത്യൻ ടീം അത്യപൂർവമായ നൃത്തച്ചുവടുകളുമായാണ് ആരാധകരുടെ അഭിവാദ്യം സ്വീകരിച്ചത്. കൈകൾ ശരീരത്തോട് ചേർത്തുവച്ച്, അല്പ്പം മുന്നോട്ട് ആഞ്ഞ് കോഹ്‌ലിയും ഋഷഭ് പന്തുമെല്ലാം മൈതാനത്ത് പ്രത്യേകതരം സ്റ്റെപ്പ് വച്ചു. പിന്നീട് ഇക്കാര്യം ചോദിച്ച മാധ്യമപ്രവർത്തകരോട് കോഹ്‌ലി പറഞ്ഞത് അത് പൂജാരയ്ക്കുവേണ്ടിയുള്ള നൃത്തമായിരുന്നു എന്ന്. പൂജാരയുടെ നടത്തം അനുകരിച്ചായിരുന്നു തങ്ങൾ അത്തരമൊരു ഡാൻസ് നടത്തിയത്. പൂജാര നടക്കുന്പോൾ കൈകൾ അപൂർവമായേ ചലിക്കാറുള്ളൂ – ചിരിച്ചുകൊണ്ട് കോഹ്‌ലി പറഞ്ഞു.

Read More

തോറ്റത് ഒന്നാം നന്പർ ടീമിനോട്: ടിം പെയ്ൻ

സിഡ്നി: ഓസ്ട്രേലിയൻ ടീം തോൽവി സമ്മതിച്ചത് ലോകത്തിലെ നന്പർ വണ്‍ ടീമിനോടാണെന്നും, പരന്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ചത് ഇന്ത്യയാണെന്നും ടിം പെയ്ൻ. സിഡ്നി ടെസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്പോളായിരുന്നു ഓസീസ് നായകന്‍റെ ഈ വാക്കുകൾ. ടീം തോറ്റത് മികച്ച ടീമിനോടാണെന്ന് അംഗീകരിക്കുന്ന പെയ്ൻ വിദേശത്ത് ടെസ്റ്റ് മത്സരങ്ങൾ ജയിക്കുന്നത് വലിയ കാര്യമാണെന്നും, ഇന്ത്യൻ ടീം മത്സരത്തിന്‍റെ എല്ലാ മേഖലകളിലും തങ്ങളെ മറികടന്നെന്നും പറഞ്ഞു. വിദേശ രാജ്യങ്ങളിൽ കളിക്കുന്പോൾ ജയം നേടുക എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്കറിയാം. ഇന്ത്യ അത് നേടി. ക്യാപ്റ്റൻ കോഹ്‌ലിക്കും പരിശീലകനും ടീമംഗങ്ങൾക്കും അഭിനന്ദങ്ങൾ. വലിയ അധ്വാനം ഇന്ത്യയുടെ ഈ വിജയത്തിന് പിന്നിലുണ്ട്. ഇന്ത്യ തന്നെയായിരുന്നു പരന്പരയ്ക്ക് അർഹർ- പെയ്ൻ പറഞ്ഞു.

Read More

മെസിയെ മറികടന്ന് ഛേത്രി; മുന്നിൽ റൊണാൾഡോ മാത്രം

തായ്‌ലൻഡിനെതിരേ ഇരട്ട ഗോൾ നേടിയതോടെ രാജ്യാന്തര ഗോൾ നേട്ടത്തിൽ അർജന്‍റീനയുടെ സൂപ്പർ താരം ലയണൽ മെസിയെ ഇന്ത്യയുടെ സുനിൽ ഛേത്രി മറികടന്നു. ദേശീയ ടീമിനു വേണ്ടി നിലവിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ താരങ്ങളുടെ പട്ടികയിലാണ് മെസിയെ ഇന്ത്യൻ സൂപ്പർ താരം പിന്തള്ളിയത്. ഛേത്രിക്കു മുന്നിൽ ഇനിയുള്ളത് പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ്. ‌105 മത്സരങ്ങളിൽനിന്ന് ഛേത്രിക്ക് 67 ഗോളുകളായി. 128 മത്സരങ്ങളിൽനിന്ന് 65 രാജ്യാന്തര ഗോളാണ് മെസിക്കുള്ളത്. 154 മത്സരങ്ങളിൽനിന്ന് 85 ഗോളുമായാണ് റൊണാൾഡോ ഒന്നാം സ്ഥാനത്തുള്ളത്.

Read More

സ്റ്റാർക്കിനെ പുറത്താക്കണം: ജോണ്‍സണ്‍

ശ്രീലങ്കയ്ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരന്പരയ്ക്കുള്ള ഓസീസ് ടീമിൽനിന്ന് ഇടം കൈയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ ഒഴിവാക്കണമെന്ന് ഓസ്ട്രേലിയൻ മുൻ പേസർ മിച്ചൽ ജോണ്‍സണ്‍. ഇന്ത്യക്കെതിരായ മോശം പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്റ്റാർക്കിനെ ടീമിൽ നിന്നൊഴിവാക്കണമെന്ന് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടത്. ടീമിലെ മറ്റ് പേസർമാരായ ജോഷ് ഹെയ്സൽവുഡും പാറ്റ് കമ്മിൻസും സ്റ്റാർക്കിനേക്കാൾ നന്നായി പന്തെറിയുന്നുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു. കഴിഞ്ഞ 12 ഇന്നിംഗ്സിൽ ആറ് തവണ ഓസ്ട്രേലിയയ്ക്കെതിരേ എതിരാളികൾ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വിക്കറ്റ് വീഴ്ത്താൻ ഓസീസ് പേസർമാർക്കു സാധിക്കാതെവരുന്നതാണ് ഇതിനു കാരണം. 24 മുതലാണ് ഓസ്ട്രേലിയ-ശ്രീലങ്ക ടെസ്റ്റ് പരന്പര ആരംഭിക്കുക. ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് മത്സര ഏകദിന പരന്പരയ്ക്കു ശേഷമാണിത്.

Read More

ഏറ്റെടുക്കാനാരുമില്ല; ദേശീയ സ്കൂൾ കായികമേള അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സ്കൂൾ കായികമേളയിൽ ദേശീയ തലത്തിൽ കേരളം പതിറ്റാണ്ടുകളായി മുടിചൂടാമന്നന്മാരാണ്. എന്നാൽ ഇക്കുറി ദേശീയ സ്കൂൾ അത്‌ലറ്റിക്സ് മീറ്റ് നടക്കുമോ എന്നതിൽ അനിശ്ചിതത്വം. ഡിസംബറിലോ ജനുവരിയിലോ നടത്തേണ്ട ദേശീയ സ്കൂൾ കായികമേള സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനം ആയിട്ടില്ല. കഴിഞ്ഞ ജൂണിൽ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യോഗത്തിൽ സബ്ജൂണിയർ മത്സരങ്ങൾ ഹരിയാനയും, ജൂണിയർ മത്സരങ്ങൾ ബിഹാറും, സീനിയർ മത്സരങ്ങൾ ഡൽഹിയും നടത്താമെന്നായിരുന്നു സമ്മതം. എന്നാൽ മത്സരം നടത്തേണ്ട കഴിഞ്ഞ മാസം ബീഹാറും ഹരിയാനയും കാലുമാറി. തങ്ങൾക്ക് മത്സരങ്ങൾ നടത്താൻ കഴിയില്ലെന്ന നിലപാട് എസ്ജിഎഫ്ഐയെ അറിയിച്ചു. ഒടുവിൽ നിർബന്ധത്തിനു വഴങ്ങി ഡൽഹി ജൂണിയർ മത്സരങ്ങൾ നടത്താൻ സമ്മതമറിയിച്ചു. കഴിഞ്ഞ മാസം ജൂണിയർ മത്സരങ്ങൾ മാത്രം പൂർത്തിയാക്കി. സീനിയർ മത്സരങ്ങൾ ഇനി തങ്ങൾക്ക് നടത്താൻ കഴിയില്ലെന്ന് ഡൽഹി എസ്ജിഎഫ്ഐയെ അറിയിക്കുകയും ചെയ്തു. ഇതോടെ ഇനിയുള്ള രണ്ടു കാറ്റഗറിയിലെ മത്സരങ്ങൾ…

Read More

കംഗാരുനാട്ടിൽ ചരിത്രം രചിച്ച് ടീം ഇന്ത്യ; സിഡ്നി ടെസ്റ്റ് സമനിലയിൽ

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം കൊയ്ത് ടീം ഇന്ത്യ. പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അവസാന ടെസ്റ്റിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യൻ ടീമിനു മുന്നിൽ മഴയും മോശം കാലാവസ്ഥയും വില്ലനായപ്പോൾ‌ മത്സരം സമനിലയിൽ കലാശിച്ചു. ഇത് മാത്രമാണ് പരമ്പരയിൽ ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചത്. സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന ദിനം മഴ മൂലം ഒരു പന്ത് പോലും എറിയാൻ സാധിച്ചില്ല. 1947 മുതൽ ഓസ്ട്രേലിയയിൽ പര്യടനം നടത്താനാരംഭിച്ച ഇന്ത്യ 72 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് അവരുടെ നാട്ടിൽ ആദ്യമായി പരമ്പര സ്വന്തമാക്കുന്നത്. സിഡ്നി ടെസ്റ്റിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ നേടിയ ഏഴിന് 622 ഡിക്ലയേഡ് എന്ന സ്കോറിനെതിരേ ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് 300ൽ അവസാനിച്ചിരുന്നു. 31 വർഷത്തിനിടെ ആദ്യമായി സ്വന്തം മണ്ണിൽ ഫോളോ ഓണ്‍ വഴങ്ങേണ്ടിവന്ന നാണക്കേടിലായിരുന്നു ഓസീസ് ടീം.  ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം.…

Read More

ഒടുവിൽ ലിവർപൂൾ വീണു

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ പരാജയം നേരിട്ടവരുടെ പട്ടികയില്‍ ലിവര്‍പൂളും. 20 മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിച്ച ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് തോല്‍പ്പിച്ചു. ലെറോയ് സേനാണ് വിജയഗോള്‍ നേടിയത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള സിറ്റി ഒന്നാമതുള്ള ലിവര്‍പൂളുമായി പോയിന്‍റ് വ്യത്യാസം നാലായി കുറച്ചു. 21 മത്സരങ്ങളില്‍ ലിവര്‍പൂളിന് 54 പോയിന്‍റും ഇത്രതന്നെ മത്സരത്തില്‍ സിറ്റിക്ക് 50 പോയിന്‍റുമാണ്. കഴിഞ്ഞ അഞ്ചു കളിയില്‍ മൂന്നെണ്ണത്തിലെ തോല്‍വിയാണ് സിറ്റിയെ പിന്നിലാക്കിയത്. 40-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോ, ബര്‍ണാര്‍ഡോ സില്‍വയുടെ പാസില്‍ വലകുലുക്കി. 64-ാം മിനിറ്റില്‍ ഫിര്‍മിനോയുടെ ക്ലോസ് റേഞ്ച് ഹെഡര്‍ ലിവര്‍പൂളിനു സമനില നല്‍കി. കഴിഞ്ഞ 12 മത്സരങ്ങളില്‍ ലിവര്‍പൂളിനെതിരേ സിറ്റി നേടുന്ന രണ്ടാമത്തെ ജയമാണ്, ഏഴെണ്ണത്തില്‍ തോറ്റു.

Read More