ന്യൂഡല്‍ഹി: ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, വെയ്റ്റ് ലിഫ്റ്റിംഗിലെ ലോക ചാമ്പ്യന്‍ മീരാബായ് ചാനു, കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ ഗുസ്തി താരം ബജ്രംഗ് പൂനിയ എന്നിവര്‍ ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിനുള്ള പട്ടികയില്‍. ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്ന അത്ലറ്റുകളില് അവാര്‍ഡിന് അര്‍ഹരെ കേന്ദ്ര കായിക മന്ത്രാലയം നിര്‍ണയിച്ചിരിക്കുന്ന പ്രത്യേക സമിതിയാണ് തെരഞ്ഞെടുക്കുക. ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡുകളും പ്രത്യേക സമിതിയായിരിക്കും നിര്‍ണയിക്കുക. 25ന് രാഷ് ട്രപതി ഭവനില്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കും. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയ അത്ലറ്റുകളാണ് ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ക്കായി നാമനിര്‍ദേശം നല്കാന് അര്‍ഹര്‍.
Read MoreCategory: Sports
കോഹ്ലി കളിക്കുന്നുണ്ട്; ടീം തോൽക്കുന്നുമുണ്ട്
അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. അവസാന ടെസ്റ്റിലും ഇന്ത്യ തോറ്റു. ടീമിന്റെ പ്രകടനത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. തോൽവി വലിയ മാർജിനിൽ തന്നെ. 118 റൺസിന്. ഈ പരന്പരയിൽ പ്രകടനം വിലയിരുത്തുന്പോൾ വ്യക്തമാകുന്ന കാര്യം ഇതാണ്. വിരാട് കോഹ്ലി ലോകോത്തര ബാറ്റ്സ്മാനാണ്; ക്യാപ്റ്റനെന്ന നിലയിൽ പരാജയവും. സഹകളിക്കാരെ പ്രചോദിപ്പിച്ച് മികച്ച പ്രകടനത്തിലേക്കെത്തിക്കുന്നതിൽ എന്തുകൊണ്ടോ അദ്ദേഹം പരാജയപ്പെടുന്നു. ക്രിക്കറ്റ് എല്ലാക്കാലത്തും ടീം ഗെയിമാണല്ലോ. അത് എവിടെയോ കോഹ്ലിപ്പടയ്ക്കു നഷ്ടമായിരിക്കുന്നു. ഒറ്റയാൾ പ്രകടനം നടത്തുന്ന ആൾക്കൂട്ടമായി ടീം ഇന്ത്യ മാറിയിരിക്കുന്നു. അഞ്ചു ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് രണ്ടു സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളുമായി ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ അദ്ദേഹം മുന്നിൽ നിൽക്കുന്നു. 593 റൺസാണ് അദ്ദേഹത്തിന്റെ സന്പാദ്യം. ഇത് അദ്ദേഹത്തിമന്റെ മികച്ച പ്രകടനമൊന്നുമല്ല. പക്ഷേ, ടീമിലെ രണ്ടാമത്തെ ഉയർന്ന റൺ നേട്ടം 299 റൺസാണ്. കെ. എൽ . രാഹുലിന്റെ വക. അതായത്…
Read Moreഇന്ത്യ ഫൈനലിൽ
ധാക്ക : സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ പാക്കിസ്ഥാനെ 3-1ന് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലിലെത്തിയത്. മന്‍വീര്‍ സിംഗിന്റെ ഇരട്ട ഗോളാണ് ഇന്ത്യക്കു ജയമൊരുക്കിയത്. ഫൈനലില്‍ മാലദീപാണ് എതിരാളികള്‍ നേപ്പാളിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനു തോല്‍പ്പിച്ചാണ് മാലദീപ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 2-0ന് മാലദീപിനെ പരാജയപ്പെടുത്തിയിരുന്നു. ശനിയാഴ്ചയാണ് ഫൈനൽ. ആദ്യ പകുതിയിൽ ഇരുടീമും ഗോളടിച്ചില്ല. രണ്ടാം പകുതിയില്‍ കൂടുതല്‍ വീര്യത്തോടെയെത്തിയ ഇന്ത്യ കളി തുടങ്ങി മൂന്നു മിനിറ്റായപ്പോള്‍ മന്‍വിര്‍ സിംഗ് വല കുലുക്കി. ആഷിക് കുരുണിയന്റെ മികച്ചൊരു ഓട്ടമാണ് ഗോളിനു വഴിയൊരുക്കിയത്. 69-ാം മിനിറ്റില്‍ മന്‍വിര്‍ സിംഗ് രണ്ടാം ഗോള്‍ നേടി. വിനിത് റായ് യുടെ വേഗത്തിലുള്ള മുന്നേറ്റമാണ് മന്വിറിനു ഗോളിനു കാരണമായത്. പാക്കിസ്ഥാന്റെ പ്രതിരോധക്കാരെ വെട്ടിച്ചുകൊണ്ടു ചാഗ്തെ പന്ത് വിനിതിനു നല്കി. പന്തുമായി മുന്നേറിയ വിനിത് ഒപ്പമോടിയ മന്വിറിനു…
Read Moreഇംഗ്ലണ്ടിലെ പരമ്പര നഷ്ടംകൊണ്ടു മാത്രം ഇന്ത്യയെ എഴുതിത്തള്ളാനാവില്ലെന്ന് കോഹ്ലി
ലണ്ടൻ: ഇംഗ്ലണ്ടിലെ പരമ്പരയിലേറ്റ ദയനീയ പരാജയം കൊണ്ട് മാത്രം ടീം ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് നായകൻ വിരാട് കോഹ്ലി. ഇംഗ്ലണ്ട് തങ്ങളെക്കാൾ മികച്ച കളിയാണ് പുറത്തെടുത്തതെന്നും അവരുടെ പ്രകടനം പ്രശംസനീയമായിരുന്നുവെന്നും കോഹ്ലി പറഞ്ഞു. വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്നും അടുത്ത പരമ്പരയിൽ ശക്തമായി തിരിച്ചുവരുമെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി.അവസാന ടെസ്റ്റിൽ ടീം ഇന്ത്യയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ച ഋഷഭ് പന്തിന്റെയും, കെ.എൽ. രാഹുലിന്റെയും ബാറ്റിംഗ് പ്രകടനത്തെ പ്രശംസിക്കാനും കോഹ്ലി മറന്നില്ല. ഇവരിരുവരെയും പോലെയുള്ള താരങ്ങളിൽ ടീം ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
Read Moreമോഹങ്ങൾ ബാക്കി
ലണ്ടൻ: ജയമോ സമനിലയോ എന്ന മോഹം അഞ്ചാം ടെസ്റ്റിലും പൂവണിഞ്ഞില്ല. ഋഷഭ് പന്ത് (114 റണ്‍സ്) കന്നി സെഞ്ചുറിയിലൂടെയും കെ.എൽ. രാഹുൽ (147 റണ്‍സ്) കരിയറിലെ അഞ്ചാം സെഞ്ചുറിയിലൂടെയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും തോൽവി ഒഴിവാക്കാൻ സാധിച്ചില്ല. അതോടെ അഞ്ചാം ടെസ്റ്റിൽ 118 റണ്‍സ് ജയത്തോടെ ഇംഗ്ലണ്ട് തങ്ങളുടെ മുൻ ക്യാപ്റ്റനായ അലിസ്റ്റർ കുക്കിന് സന്തോഷകരമായ വിരമിക്കലിന് വഴിയൊരുക്കി. ഇംഗ്ലണ്ടിൽ പരന്പരയെന്ന മോഹം ബാക്കിവച്ച് 1-4ന്റെ തോൽവിയോടെ അഞ്ച് മത്സര പരന്പര പൂർത്തിയാക്കി ഇന്ത്യ നാട്ടിലേക്കു മടങ്ങും. തകർത്തടിച്ച് പന്ത് ഐപിഎലിൽ ഡൽഹി ഡെയർ ഡെവിൾസിനായി ബാറ്റ് വീശിയ ഋഷഭ് പന്തിനെയാണ് ഇന്നലെ ലണ്ടനിൽ കണ്ടത്. പടുകൂറ്റൻ സിക്സറുകളും ഫോറുകളും ഇരുപതുകാരനായ പന്തിന്റെ ബാറ്റിൽനിന്ന് യഥേഷ്ടം പ്രവഹിച്ചപ്പോൾ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് റണ്‍സ് ഒഴുകിയെത്തി. നേരിട്ട 117-ാം പന്തിൽ പന്ത് കന്നി ടെസ്റ്റ് സെഞ്ചുറി തികച്ചു. അതും സിക്സർ…
Read Moreദ്രാവിഡിനെ മറികടന്ന് രാഹുൽ!
ഒരു ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യക്കായി ഏറ്റവും അധികം ക്യാച്ച് എടുത്ത റിക്കാർഡിൽ മുൻ താരം രാഹുൽ ദ്രാവിഡിനെ മറികടന്ന് കെ.എൽ. രാഹുൽ. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ബെൻ സ്റ്റോക്സിന്റെ ക്യാച്ച് എടുത്താണ് ദ്രാവിഡിനെ, രാഹുൽ മറികടന്നത്. പരന്പരയിൽ കെ.എൽ. രാഹുലിന്റെ 14-ാമത് ക്യാച്ച് ആയിരുന്നു അത്. 2004-05ൽ ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ രാഹുൽ ദ്രാവിഡ് 13 ക്യാച്ച് എടുത്തതായിരുന്നു ഒരു ഇന്ത്യൻ താരത്തിന്റെ ഇതുവരെയുള്ള മികച്ച നേട്ടം. ഇംഗ്ലണ്ടിനെതിരേ 1972-73ൽ 12 ക്യാച്ച് എടുത്ത ഏക്നാഥ് സോൾക്കറാണ് ദ്രാവിഡിനു പിന്നിലുള്ളത്. ഇംഗ്ലണ്ടിൽ ഏറ്റവും അധികം ക്യാച്ച് എടുത്ത ഇന്ത്യൻ താരമാണ് സോൾക്കർ. ഒരു പരന്പരയിൽ ഏറ്റവും അധികം ക്യാച്ച് എന്ന റിക്കാർഡ് ഓസ്ട്രേലിയയുടെ ജാക്ക് ഗ്രിഗറിയുടെ പേരിലാണ്, 15 ക്യാച്ച്. 1920-21ലെ ആഷസ് പരന്പരയിലായിരുന്നു ഓസീസ് താരത്തിന്റെ ഈ നേട്ടം.
Read Moreഇറ്റലിയെ വീഴ്ത്തി പറങ്കിപ്പട
ലിസ്ബണ്‍: ലോകകപ്പിനു യോഗ്യത നേടാൻ സാധിക്കാതിരുന്നതിനു പിന്നാലെ ഇറ്റലിക്ക് വീണ്ടും തിരിച്ചടി. യുവേഫ നേഷൻസ് കപ്പ് ലീഗ് എയിലെ ഗ്രൂപ്പ് മൂന്നിൽ ഇറ്റലി 0-1ന് പോർച്ചുഗീസുകാർക്കു മുന്നിൽ തലകുനിച്ചു. ഇതോടെ രണ്ട് കളിയിൽനിന്ന് ഒരു പോയിന്റുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്തായി അസൂറികൾ. റോബർട്ടോ മാൻസീനിയുടെ ശിഷ്യന്മാർ ആദ്യ മത്സരത്തിൽ പോളണ്ടുമായി സമനിലയിൽ പിരിഞ്ഞിരുന്നു. ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ആകുന്നവർ ലീഗ് എയിൽനിന്ന് ബിയിലേക്ക് തരംതാഴ്ത്തപ്പെടും. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതിരുന്ന പോർച്ചുഗൽ 48-ാം മിനിറ്റിൽ ആന്ദ്രേ സിൽവയുടെ ഗോളിലാണ് ജയം സ്വന്തമാക്കിയത്. റൊണാൾഡോയുടെ ഏഴാം നന്പർ ജഴ്സി അണിഞ്ഞത് ബ്രൂമയായിരുന്നു എന്നതും കൗതുകമായി. പോളണ്ടിനെതിരേ ഇറങ്ങിയ ടീമിൽ ഒന്‍പത് മാറ്റവുമായായിരുന്നു മാൻസിനി പോർച്ചുഗലിനെതിരേ ഇറ്റലിയെ ഇറക്കിയത്. കഴിഞ്ഞ മത്സരത്തിൽ ശക്തമായ വിമർശനം നേരിടേണ്ടിവന്ന സ്ട്രൈക്കർ മാരിയോ ബലോട്ടെല്ലിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. ലീഗ് ബിയിലെ ഗൂപ്പ് രണ്ടിൽ…
Read Moreമധുരം ഈ പതിന്നാല്!
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ അർജന്റീനയുടെ ഹ്വാൻ മാർട്ടിൻ ഡെൽപോട്രൊയെ കീഴടക്കിയാണ് മുപ്പത്തിയൊന്നുകാരനായ ജോക്കോവിച്ച് കരിയറിലെ 14-ാമത് ഗ്രാൻസ്ലാം ചുണ്ടോടടുപ്പിച്ചത്. 6-3, 7-6(7-4), 6-3നായിരുന്നു സെർബ് താരത്തിന്റെ ജയം. ഇതോടെ ഗ്രാൻസ്ലാം കിരീട നേട്ടത്തിൽ ജോക്കോ അമേരിക്കയുടെ ഇതിഹാസതാരം പീറ്റ് സാംപ്രസിന്റെ ഒപ്പമെത്തി. ഗ്രാൻസ്ലാം കിരീട നേട്ടത്തിൽ ജോക്കോവിച്ചിനു മുന്നിൽ ഉള്ളത് സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററും (20 എണ്ണം) സ്പെയിനിന്റെ റാഫേൽ നദാലും (17 എണ്ണം) മാത്രമാണ്. കിരീട നേട്ടത്തോടെ പുരുഷ സിംഗിൾസ് റാങ്കിംഗിൽ മുന്നേറാനും ജോക്കോവിച്ചിനു സാധിച്ചു. ആറാം റാങ്കിലായിരുന്ന ജോക്കോവിച്ച് മൂന്ന് സ്ഥാനം മുന്നോട്ട് കയറി മൂന്നാം റാങ്കിൽ എത്തി. നദാലും ഫെഡററുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. 2009ൽ യുഎസ് ഓപ്പണ്‍ നേടിയശേഷം ഡെൽപോട്രൊ ഒരു ഗ്രാൻസ്ലാം ഫൈനലിൽ കളിക്കുന്നത് ഇതാദ്യമായിരുന്നു. പരാജയപ്പെട്ടപ്പോൾ അർജന്റൈൻ…
Read Moreഅർധ സെഞ്ചുറിയും സെഞ്ചുറിയുമായി അരങ്ങേറ്റം വിടവാങ്ങൽ!
അർധസെഞ്ചുറിയും സെഞ്ചുറിയുമായി ഇന്ത്യക്കെതിരേ അരങ്ങേറ്റം കുറിച്ച അലിസ്റ്റർ കുക്ക് ഇന്ത്യക്കെതിരേതന്നെ അർധസെഞ്ചുറിയും സെഞ്ചുറിയും കുറിച്ച് വിടവാങ്ങൽ ടെസ്റ്റ് ഗംഭീരമാക്കി. നാഗ്പുരിൽ 2006 മാർച്ച് ഒന്നിന് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ കുക്ക് ആദ്യ ഇന്നിംഗ്സിൽ 60 റൺസും രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി (104*)യുമായി പുറത്താകാതെ നിന്നു. ഇപ്പോൾ ഓവൽ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 71 റൺസ് നേടിയ കുക്ക് രണ്ടാം ഇന്നിംഗ്സിൽ 147 നേടി ഇംഗ്ലണ്ടിനെ ശക്തമായ നിലയിലാക്കി. പരന്പരയിലെ നാലു ടെസ്റ്റുകളിൽ റൺസ് കണ്ടെത്താൻ വിഷമിച്ച കുക്ക്(ഏഴ് ഇന്നിംഗ്സുകളിൽ 109 റൺസ്) അഞ്ചാം ടെസ്റ്റിൽ തന്റെ പഴയ പ്രതാപത്തിലേക്കു മടങ്ങിയെത്തി. ഒടുവിൽ അരങ്ങേറ്റക്കാരൻ ഹനുമ വിഹാരിക്ക് വിക്കറ്റ് സമ്മാനിച്ചതോടെ ആ ഉജ്വല കരിയറിനു സമാപ്തിയായി. അരങ്ങേറ്റ ടെസ്റ്റിലും വിടവാങ്ങൽ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ് അലിസ്റ്റർ കുക്ക്. റെഗ്ഗി ഡഫ്(ഓസ്ട്രേലിയ), വില്യം പോൺസ്ഫോർഡ്(ഓസ്ട്രേലിയ) ഗ്രെഗ് ചാപ്പൽ(ഓസ്ട്രേലിയ),…
Read Moreസെറീനയെ പിന്തുണച്ച് ഡബ്ല്യുടിഎ
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ പരാജയപ്പെട്ട അമേരിക്കയുടെ സെറീന വില്യംസ് ഉയർത്തിവിട്ട വിവാദത്തെ പിന്തുണച്ച് ഡബ്ല്യുടിഎ (വിമൻസ് ടെന്നീസ് അസോസിയേഷൻ) ചീഫ് എക്സിക്യൂട്ടീവ് സ്റ്റീവ് സൈമണ്‍. മത്സരത്തിനിടെ പരിശീലകൻ പാട്രിക് മൊർട്ടോഗ്ലോ നിർദേശങ്ങൾ നല്കിയെന്നുകാണിച്ച് അന്പയർ മുന്നറിയിപ്പ് നല്‍കിയതോടെയായിരുന്നു പ്രശ്നം ഉടലെടുത്തത്. പുരുഷ-വനിതാ താരങ്ങൾക്ക് നല്കുന്ന പരിഗണനയിൽ ഏറ്റക്കുറച്ചിലുകൾ ആവശ്യമില്ലെന്ന് ഡബ്ല്യുടിഎ വ്യക്തമാക്കി. സെറീനയ്ക്ക് യുഎസ് ടെന്നീസ് അസോസിയേഷൻ പിഴശിക്ഷ വിധിച്ചു. യുഎസ് ഓപ്പൺ നിയമലംഘനത്തിന്റെ പേരിൽ 12 ലക്ഷം രൂപയാണ് സെറീന പിഴയൊടുക്കേണ്ടത്. ബിജോ മാത്യു
Read More