കപിലിനെ മറികടക്കാൻ ഇഷാന്ത്

ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ പേസർമാരിൽ ഇഷാന്ത് ശർമ മികച്ച ഫോം തുടരുന്നു. അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോൾ പരന്പരയിൽ അതുവരെ 18 വിക്കറ്റുകൾ ഇഷാന്ത് സ്വന്തമാക്കി. ഇംഗ്ലണ്ടിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയ റിക്കാർഡിൽ മുൻ താരം കപിൽദേവിനൊപ്പമെത്തി ഇഷാന്ത്. 13 മത്സരങ്ങളിലെ 22 ഇന്നിംഗ്സിൽനിന്ന് 43 വിക്കറ്റാണ് കപിൽ വീഴ്ത്തിയത്. 12-ാമത്തെ ടെസ്റ്റിൽ 18 ഇന്നിംഗ്സിൽനിന്നാണ് ഇഷാന്ത് 43 വിക്കറ്റ് ഇംഗ്ലണ്ടിൽ വീഴ്ത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സ് ശേഷിച്ചിരിക്കേ ഇഷാന്ത് കപിലിനെ മറികടക്കുമെന്ന് ഏകദേശം ഉറപ്പാണ്.

Read More

ഇന്ത്യ മാനസിക കരുത്ത് നേടണം: ഗിൽക്രിസ്റ്റ്

മാനസിക കരുത്ത് ആർജിച്ചാൽമാത്രമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിദേശത്ത് പരന്പര നേടാൻ സാധിക്കൂ എന്ന് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ്. ഇന്ത്യക്ക് വിദേശത്ത് പരന്പര നേടാനുള്ള കഴിവുണ്ട്. എന്നാൽ, ശാരീരിക കരുത്തല്ല മാനസിക കരുത്താണ് ആവശ്യം – ഗിൽക്രിസ്റ്റ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ശക്തമായ പോരാട്ടം നടത്തുന്ന പശ്ചാത്തലത്തിലാണ് ഓസീസ് താരത്തിന്‍റെ അഭിപ്രായപ്രകടനം. ഇംഗ്ലണ്ടിൽ ഏകദിന പരന്പരയും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ വിരാട് കോഹ്‌ലി ഉൾപ്പെടെയുള്ള ഇന്ത്യക്ക് ശക്തമായ ബൗളിംഗ് നിരയുമുണ്ടെന്നും ഗിൽക്രിസ്റ്റ് കൂട്ടിച്ചേർത്തു. ഈ വർഷം അവസാനം ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തും.

Read More

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ജപ്പാന്‍റെ നവോമി ഒസാക്കയ്ക്ക്

ന്യൂയോർക്ക്: ഇരുപതുകാരിയായ നവോമി ഒസാക്ക ചരിത്രം കുറിച്ചു, ഗ്രാൻസ്‌ലാം കിരീടം ചൂടുന്ന ആദ്യ ജാപ്പനീസ് താരമെന്ന ചരിത്രം. 23 തവണ ഗ്രാൻസ്‌ലാം സ്വന്തമാക്കിയ അമേരിക്കൻ താരം സെറീന വില്യംസിനെ യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ഫൈനലിൽ കീഴടക്കിയാണ് നവോമി ചരിത്രം കുറിച്ചത്. താൻ നെഞ്ചിലേറ്റി നടക്കുന്ന ഉത്കൃഷ്ട മാതൃകയായ സെറീനയെയാണ് കന്നി ഗ്രാൻസ്‌ലാം നേട്ടത്തിനായി കീഴടക്കിയതെന്നത് ജാപ്പനീസ് താരത്തിന്‍റെ നേട്ടത്തിനു തിളക്കമേകുന്നു. അതേസമയം, ഒസാക്കയുടെ ജയത്തിനിടെയും സെറീന ഉയർത്തിവിട്ട വിവാദം ലോക ടെന്നീസിനെ പിടിച്ചുലച്ചു. 6-2, 6-4നായിരുന്നു ഒസാക്കയുടെ വിജയം. ചെയർ അന്പയറെ കള്ളനെന്നും സ്ത്രീവിരോധിയെന്നും ലിംഗ വേർതിരിവുകാണിക്കുന്നവൻ എന്നുമെല്ലാം വിളിച്ച സെറീന പിഴപോയിന്‍റിലൂടെയാണ് നിർണായകമായ രണ്ടാം സെറ്റും കൈവിട്ടത്. മത്സരത്തിനുശേഷം അന്പയർ കാർലോസ് റാമോസുമായി കൈകൊടുത്തു പിരിയാനും സെറീന കൂട്ടാക്കിയില്ല. അതേസമയം, മൽസരശേഷം സമ്മാനദാനത്തിനിടെ കിരീടജേതാവായ നവോമി ഒസാക്കയെ കൂവിയ കാണികളെ സെറീന അതിൽനിന്നു വിലക്കി.…

Read More

കാര്യവട്ടം ഏകദിനം: ടിക്കറ്റ് നിരക്കുകൾ തീരുമാനിച്ചു

തിരുവനന്തപുരം: നവംബർ ഒന്നിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്കുകൾ കെസിഎ പ്രഖ്യാപിച്ചു. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരത്ത് ചേർന്ന കെസിഎ ജനറൽ ബോഡി യോഗമാണ് നിരക്കുകൾ നിശ്ചയിച്ചത്. ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് നൽകും. മത്സരത്തിന്‍റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു.

Read More

ഇറ്റലിക്ക് സമനില; റഷ്യക്ക് ജയം

മ്യൂണിക്ക്: പ്രഥമ യൂറോ നേഷൻസ് ലീഗ് ഫുട്ബോൾ എ ലീഗിൽ പോളണ്ടിനെതിരെ മുൻ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് സമനില. ഗ്രൂപ്പ് മൂന്നിൽ ഇരുടീമും ഒരോ ഗോൾ വീതം അടിച്ച് സമനില പാലിച്ചു. മിഡ്ഫീൽഡർ ജോർജിൻഹോ നേടിയ പെനാൽറ്റി ഗോളാണ് ഇറ്റലിയുടെ മുഖം രക്ഷിച്ചത്. 40-ാം മിനിറ്റിൽ സീലിൻസ്കിയിലൂടെ പോളണ്ടാണ് ആദ്യം ലീഡ് നേടിയത്. 78-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ മിഡ്ഫീൽഡർ ജോർജിൻഹോ ഇറ്റലിയെ ഒപ്പമെത്തിച്ചു. ബി ലീഗിൽ ഗ്രൂപ്പ് മൂന്നിലെ മത്സരത്തിൽ റഷ്യ തുർക്കിയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റഷ്യയുടെ ജയം.

Read More

വിജയ് ഹസാരെ: കേരളത്തെ സച്ചിൻ ബേബി നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബിയാണ് ക്യാപ്റ്റൻ. 19 മുതൽ ഡൽഹിയിലാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്. 19ന് ആദ്യ മത്സരത്തിൽ കേരളം ആന്ധ്രയെ നേരിടും. 21ന് ഒഡീഷയെയും 23ന് ഛത്തീസ്ഗഡിനെയും 24ന് മധ്യപ്രദേശിനെയും 29ന് ഹൈദരാബാദിനെയും നേരിടും. ഒക്ടോബർ രണ്ടിന് ഹൈദരാബാദ്, നാലിന് ഉത്തർപ്രദേശ്, എട്ടിന് സൗരാഷ്‌ട്ര എന്നിവയ്ക്കെതിരേയാണ് തുടർന്നുള്ള മത്സരങ്ങൾ. മറ്റ് ടീം അംഗങ്ങൾ: ജലജ് സക്സേന, അരുണ്‍ കാർത്തിക്, പി. രാഹുൽ, വിഷ്ണു വിനോദ്, സഞ്ജു വിശ്വനാഥ്, സൽമാൻ നിസാർ, വിനൂപ് എസ്. മനോഹരൻ,അക്ഷയ് ചന്ദ്രൻ, എസ്. മിഥുൻ, എം.ഡി. നിധീഷ്, അഭിഷേക് മോഹൻ, എഫ്. ഫാനൂസ്, ബേസിൽ തന്പി, കെ.സി. അക്ഷയ്.

Read More

മാറഡോണ മെക്സിക്കൻ ക്ലബ് പരിശീലകൻ

അർജന്‍റൈൻ ഇതിഹാസ ഫുട്ബോൾ താരം ഡിയേഗോ മാറഡോണ മെക്സിക്കൻ രണ്ടാം ഡിവിഷൻ ക്ലബ്ബായ ഡൊറാഡോസ് ഡെ സിനാലൊവയെ പരിശീലിപ്പിക്കും. ക്ലബ്ബിന്‍റെ മാനേജരായി മാറഡോണ നിയമിതനായി. മേയിൽ ബെലാറുസിയൻ ക്ലബ്ബായ ഡൈനാമോ ബ്രെസ്റ്റിന്‍റെ ചെയർമാനായി മാറഡോണ കരാർ ഒപ്പിട്ടിരുന്നു. യുഎഇ രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽ ഫുജയ്റയുടെ പരിശീലകസ്ഥാനം ഏപ്രിലിൽ മാറഡോണ രാജിവച്ചിരുന്നു. 2008 മുതൽ 2010വരെ അർജന്‍റീന ടീമിനെ മാറഡോണ പരിശീലിപ്പിച്ചിരുന്നു. 2010 ലോകകപ്പിലെ പുറത്താകലിനെത്തുടർന്ന് സ്ഥാനം നഷ്ടപ്പെട്ടു. 1986 ലോകകപ്പിൽ അർജന്‍റീനയെ കിരീടത്തിലെത്തിച്ചത് മാറഡോണയായിരുന്നു. 1977 മുതൽ 1994വരെ 91 മത്സരങ്ങളിൽ അർജന്‍റൈൻ ജഴ്സി അണിഞ്ഞു.

Read More

ഏഷ്യ കപ്പ് ക്രിക്കറ്റ് ട്രോഫി അനാവരണം ചെയ്തു

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ട്രോഫി ദുബായിയിൽ ഇന്നലെ അനാവരണം ചെയ്തു. ഈ മാസം 15 മുതൽ യുഎഇയിലാണ് ഏഷ്യ കപ്പ് ക്രിക്കറ്റ് നടക്കുക. ഇന്ത്യ, പാക്കിസ്ഥാൻ, ഹോങ്കോംഗ് എന്നിവയാണ് ഗ്രൂപ്പ് എയിലുള്ളത്. ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവയാണുള്ളത്. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുക. ആറ് തവണ കിരീടം നേടിയ ഇന്ത്യയാണ് ഏഷ്യ കപ്പ് ഏറ്റവും അധികം സ്വന്തമാക്കിയിട്ടുള്ളത്. 18ന് വൈകുന്നേരം അഞ്ചിന് ഹോങ്കോംഗിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 19നാണ് ഇന്ത്യ – പാക് പോരാട്ടം.

Read More

ചരിത്രവിജയവുമായി ഒസാക; ഫൈനലിൽ സെറീന എതിരാളി

ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ചരിത്രത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതാ താരമെന്ന ബഹുമതി നവോമി ഒസാക സ്വന്തമാക്കി. ഒസാക സെമി ഫൈനലിൽ അമേരിക്കയുടെ മാഡിസണ്‍ കീസിനെ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഒസാക്കയുടെ ജയം. സ്കോർ: 6-2,6-4. അമേരിക്കയുടെ സെറീന വില്യംസാണ് ഫൈനലിൽ ഒസാകയുടെ എതിരാളി. ലാത്‌വിയൻ താരം അനാസ്താസ്യ സെവസ്തോവയെ 6-3, 6-0ന് തോല്‍പ്പിച്ചാണ് സെറീന ഫൈനലിൽ എത്തിയത്. ഒറ്റ ഗെയിംപോലും വഴങ്ങാതെയാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലിനാണ് ഒസാക ഒരുങ്ങുന്നത്. അതേസമയം, മുപ്പത്തിയൊന്നാം ഗ്രാൻഡ്സ്ലാം ഫൈനലിനാണ് സെറീന ഇറങ്ങുന്നത്. ജയിച്ചാൽ മാർഗററ്റ് കോർട്ടിന്‍റെ 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന റിക്കാർഡിനൊപ്പം എത്താനാവും.

Read More

ഏഷ്യൻ ഗെയിംസ് ജേതാക്കൾക്കു വരവേൽപ്

നെടുന്പാശേരി: ഏഷ്യൻ ഗെയിംസിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയ വി.കെ. വിസ്മയ, ജിത്തു ബേബി എന്നിവർക്കു വിമാനത്താവളത്തിൽ സ്വീകരണം നൽകി. വിസ്മയയുടെ മാതാപിതാക്കളായ വിനോദ്, സുജാത, സഹോദരി വിജിഷ, അത്‌ലറ്റിക്സ് അസോസിയേഷൻ, സ്പോർട്സ് അഥോറിറ്റി ഭാരവാഹികളായ ബേബി മാത്യു, പി.ഐ. സാബു, പി.പി. പോൾ, രാജു പോൾ, വിനയചന്ദ്രൻ തുടങ്ങിയവർ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.

Read More